Saturday, February 26, 2011

ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍ ചില വഴികള്‍

ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍ ചില വഴികള്‍
Tips for strong password

പതിനഞ്ചിനുമുകളില്‍ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്ള പാസ്‌വേഡുകളെ അതിശക്തമെന്ന് കണക്കാക്കാം. പക്ഷേ ഇത്ര വലിയ പാസ്‌വേഡുകള്‍ പലപ്പോഴും അപ്രായോഗികം ആണ്. പല സൈറ്റുകളിലും പരമാവധി ഉപയോഗിക്കാവുന്ന പാസ്‌വേഡ് അക്ഷരങ്ങളുടെ എണ്ണത്തിനു പരിധിയുണ്ട്. സാധാരണയായി ചുരുങ്ങിയത് എട്ടും പരമാവധി 12 ഉം ആണ് കണ്ടു വരുന്നത്.
വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും ചുരുങ്ങിയത് പത്ത് അക്ഷരങ്ങള്‍ എങ്കിലും ഉള്ളതും ഒരു ഭാഗവും നിഘണ്ടുവില്‍ കാണാത്തതും ആയ വാക്കിനെ നല്ല ഒരു പാസ്വേഡ് ആയി കണക്കാക്കാം. പക്ഷേ പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ലാത്ത ഇത്തരം വാക്കുകള്‍ ഓര്‍ത്തുവക്കാന്‍ വളരെ പ്രയാസമാണ്. പിന്നെ എങ്ങിനെ ഒരു നല്ല പാസ്‌വേഡ്  തെരഞ്ഞെടുക്കും?
1. സ്വന്തമായി ഒരു പാസ്‌വേഡ് ഭാഷ
കേള്‍ക്കുമ്പോള്‍ അപ്രായോഗികം ആയി തോന്നുമെങ്കിലും ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് വളരെ ഉപകാരപ്രദം ആണ്..ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ളതോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതോ ആയ ഒരു വാചകം തെരഞ്ഞെടുക്കുക. ഉദാഹരണമായി ‘If you tell the truth, you don’t have to remember anything.’
ഈ വാചകത്തിലെ ഓരോ വാക്കിലേയും ആദ്യാക്ഷരങ്ങള്‍ എടൂക്കുക. IYTTT, YDHTRA ഇതിനെ ചില അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഒരു പാസ്വേഡ് ആക്കി മാറ്റിയിരിക്കുന്നു. !y7tT,yDh7R@ ഇത് ഒരു നല്ല പാസ്‌വേര്‍ഡിന്റെ ഗുണങ്ങളെല്ലാം അടങ്ങുന്നതാണ്.അതായത് നിഘണ്ടുവിലുള്ള വാക്കോ അതിന്റെ വ്യതിയാനങ്ങളോ അല്ല, 11 അക്ഷരങ്ങള്‍ ഉണ്ട്. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിരിക്കുന്നു.
ഇനി ഇത് ഓര്‍ത്തു വക്കുന്നതെങ്ങിനെ? അതാണ് ആദ്യം സൂചിപ്പിച്ച നിങ്ങളുടെ സ്വന്തമായ പാസ്‌വേഡ് ഭാഷ. ഞാന്‍ മൂന്നിനു പകരമായി ‘e’ യും 7നു പകരമായി ‘t’ യും പാസ്വേഡിനായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് 3 നു പകരമായി ‘M’ വേണമെങ്കില്‍ ഉപയോഗിക്കാം (മൂന്ന് എന്ന അര്‍ത്ഥത്തില്‍). ഇംഗ്ലീഷിനു പകരമായി മലയാളത്തില്‍ ഉള്ള ചൊല്ലുകളും വാചകങ്ങളും വേണ്ട രീതിയില്‍ മാറ്റി മറിച്ച് ഉപയോഗിച്ചാല്‍ പാസ്വേഡുകളെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കാം. ഓര്‍ത്തിരിക്കാനും എളുപ്പം ആകും
ഇനി കൂടുതല്‍ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗം- അനുയോജ്യമായ ഒരു വാക്ക് തെരഞ്ഞെടുക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വാചകത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാക്കായാല്‍ കൂടുതല്‍ നല്ലത്. MYBANKACCOUNT ആണ് ആ വാക്ക് (ഒരു ഉദാഹരണം മാത്രം) എങ്കില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും പകരമായി അതിനു തൊട്ടു മുകളില്‍ ഉള്ള അക്ഷരമോ അക്കമോ ചിഹ്നമോ ഉപയോഗിക്കുക അപ്പോള്‍ ഇങ്ങനെ മാറ്റപ്പെടുന്നു ‘j^gqhiqdd9&h5′ ഇവിടെ അക്കങ്ങളും ചിഹ്നങ്ങളും ഒന്നിടവിട്ട് ഉപയോഗിച്ചിരിക്കുന്നു.
2. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുക
സാധാരണയായി ഇത് ഒരു സുരക്ഷിതമായ കാര്യമല്ലെന്നു പറയാറുണ്ടെങ്കിലും വളരെയധികം സ്ഥലങ്ങളില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കേണ്ടിവരികയും അവ അടിക്കടി മാറ്റേണ്ടി വരികയും വരുമ്പോള്‍ മറവി പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാസ്‌വേഡുകള്‍ എഴുതി സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലും തെറ്റൊന്നും ഇല്ല. നിങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
3. പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍
നിരവധി പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. ഈ സോഫ്ട്‌വേറുകള്‍ ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കേണ്ട പാസ്‌വേഡുകളെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ചു പൂട്ടി വയ്ക്കുന്നു. ഈ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തു വച്ചാല്‍ മതി. സ്വതന്ത്ര സോഫ്ട്‌വേര്‍ ആയ കീ പാസ് പാസ്‌വേഡ് സേഫ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതുപയോഗിച്ച് നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു ഡാറ്റാബേസില്‍ ഇട്ട് മാസ്റ്റര്‍ കീ കൊണ്ടു പൂട്ടി വയ്ക്കാന്‍ കഴിയുന്നു. പാസ്‌വേഡ് ഡാറ്റാബേസ് ആകട്ടെ അതി ശക്തമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ കൊണ്ടു സുരക്ഷിതമാക്കിയിരിക്കുന്നു. മാത്രമല്ല ഇത് കൊണ്ടുനടക്കാവുന്ന സോഫ്ട്‌വേറും ആണ്. അതായത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ഉണ്ട്.
4.ഒന്നിലധികം സ്ഥലങ്ങളില്‍
എല്ലായിടങ്ങളിലും ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പക്ഷേ സങ്കീര്‍ണ്ണങ്ങളായ അനേകം പാസ്‌വേഡുകള്‍ ഓര്‍ത്തു വക്കുന്നതും എളുപ്പമല്ല. അതിനായി പാസ്‌വേഡ് ഉപയോഗിക്കേണ്ട സൈറ്റുമായി ബന്ധമുള്ള എന്തെങ്കിലും ശൈലികളോ വാക്കുകളോ തെരഞ്ഞെടുക്കുക. അത് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തവയും ആകണം. അതായത് ബാങ്കിംഗ് സൈറ്റ് ആണെങ്കില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും.
ഒരു സങ്കീര്‍ണമായ അടിസ്ഥാന പാസ്‌വേഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് സൈറ്റുകള്‍ക്കനുസരിച്ച് വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എളുപ്പത്തില്‍ ഓര്‍ത്തു വയ്ക്കാം. ഉദാഹരണമായി നിങ്ങളുടെ ഒരു അടിസ്ഥാന പാസ്‌വേഡ് !8H^m:G$-:) ആണെന്നിരിക്കട്ടെ ഇത് ജിമെയിലില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)G3@1l (Gmail നെ കോഡ് ചെയ്തിരിക്കുന്നു) എന്നും യാഹൂവില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)y@h0O എന്നും വേണമെങ്കില്‍ മാറ്റാം.
അക്കൗണ്ടുകളുടെ പ്രാധാന്യമനുസരിച്ച് പാസ്‌വേഡുകളെ വര്‍ഗീകരിക്കുക. തികച്ചും അപ്രധാനമായ അക്കൗണ്ടുകള്‍ക്കായി അതിസങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം എന്നില്ല. അതായത് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടിനും എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുന്ന ഒരു ഫോറത്തിനും ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഒരേ രീതിയില്‍ സങ്കീര്‍ണമാകണം എന്നില്ല.
പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍
നേരെത്ത സൂചിപ്പിച്ച കീപാസ് പോലെയുള്ള പാസ്വേഡ് മാനേജര്‍ സോഫ്ട്‌വേറുകളില്‍ പാസ്‌വേഡുകളുടെ ശക്തി പരീക്ഷിക്കാനുള്ള സങ്കേതങ്ങളും സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്ടിന്റെ ഈ പേജില്‍ പോയും നിങ്ങളുടെ പാസ്‌വേഡ് ശക്തമാണോ എന്നു പരിശോധിക്കാം
കടപ്പാട് : computric

Wednesday, February 23, 2011

വരയാട്ടുമൊട്ട

Varayadu Motta, Trivandrum, Kerala


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.



Varayadu Motta, Trivandrum, Kerala

സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍. 



Varayadu Motta, Trivandrum, Kerala


അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.



Varayadu Motta, Trivandrum, Kerala

മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.



Varayadu Motta, Trivandrum, Kerala


പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.

Varayadu Motta, Trivandrum, Kerala

പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.



Varayadu Motta, Trivandrum, Kerala


പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



Varayadu Motta, Trivandrum, Kerala

അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു 



Varayadu Motta, Trivandrum, Kerala



എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്

കടപ്പാട് :beingstrange

Thursday, February 17, 2011

Thodupuzha/തൊടുപുഴ

Kerala Map
Thodupuzha is a town and a municipality in Idukki district in the Indian state of Kerala. It is 62 km from Ernakulam.Geographical Classification of Thodupuzha Region is Midland or Idanad.

Thodupuzha is also the name of the river that flows through the town. It is the largest town in the district and is the commercial centre. It was once part of the territory of the Travancore dynasty. It lies in central Kerala, southeast of Muvattupuzha. The Thodupuzha municipality area is characterised by hilly terrain with a lot of green vegetation.

The Main Eastern Highway (Muvattupuzha - Pathanamthitta - Punalur Road / SH - 08) passes through Thodupuzha and connects it to two of its neighboring towns, Muvattupuzha and Pala.

Syrian Christians, Hindus and Muslims co-exist in harmony adding to the diversity in faith and religion. The place has a large population of Syrian Catholic Achayans. The Muslim minority are mostly rawthers who were the warriors of Madurai Raja and migrated from Madurai and Thanjavur in Tamil Nadu.

The popular film actress Asin's family is originally from Thodupuzha. Her dad belongs to the Thottumkal family of Karimkunnam, a suburb of Thodupuzha.

Name
The name 'Thodupuzha' might have come from two words, 'thodu' (which means a small stream) and 'puzha' (which means a river). It is believed that the stream developed into a river, and the town on the banks of the river came to be known as Thodupuzha. There is another version which defines the word ‘thodu’ as ‘touch’ and ‘puzha’ as ‘river’. Thus the town touching the river became Thodupuzha.
Thodupuzha Gandhi Square
Thodupuzha Gandhi Square

History

Thodupuzha is an ancient town with a history dating back to many centuries. The Buddhist and Jain religions which made their first inroads into Kerala in 300 BC have left their impact at Thodupuzha. and neighbouring areas. The Buddhist religious relics found at Karicodu near Thodupuzha is ample proof of this surmise. In AD 100, Kerala was divided for administrative reasons into several provinces such as Venadu, Otanadu, Navishainadu, Munjunadu, Vempolinadu, and Keezhmalainadu. Thodupuzha and Muvattupuzha were in Keezhmalainadu which had its headquarters at Karicodu. Keezhmalainadu was in existence till AD 1600. In that year it lost a battle with Vadakkumkoor and became a part of it. The Kings of Vadakkumkoor used to live at Karicodu for several years. At the time of King Marthanda Varma, Vadakkumkoor became part of the state of Travancore. The relics of the fort is still there at Karicodu. The Annamalai Temple, which carries the traits of Tamil Architecture is at Karicodu. At this temple one can see many statues and lamps made out of stone and metal believed to have been made in the 14th century. The church at Muthalakodam, a place situated 2 kilometres from Thodupuzha, is believed to have been constructed before 13th century. The Ninnar Mosque near Karicodu is said to have been constructed by the Vadakumkoor Raja for his Muslim soldiers.

At the formation of Kerala state in 1956, Thodupuzha was part of the Ernakulam district. In the year 1972, Idukki district was formed by joining Thodupuzha taluk along with Devikulam, Udumbanchola and Peermade taluks, which were part of the erstwhile Kottayam district.

Transport

Thodupuzha has an excellent network of roads which connects it to the nearby towns and cities. The Main Eastern Highway (Muvattupuzha - Punalur / SH-08 / 154 km) passes through Thodupuzha and connects it to two of its neighboring towns, Muvattupuzha and Pala. Thodupuzha-Puliyanmala road (SH-33) connects Thodupuzha to Idukki District centre at Painavu as well as tourist destinations like Idukki Dam and Thekkadi. Alappuzha-Madurai road (SH-40) also passes through Thodupuzha town. SH-43 which connects Muvattupuzha with Theni passes through some parts of the Thodupuzha Taluk but doesn’t pass through Thodupuzha town. Thodupuzha has the best quality roads than any other places in kerala.

The nearest Railway Stations are Aluva which is 56 kilometres from Thodupuzha, Kottayam Railway station is at 55 kilometres from Thodupuzha and Ernakulam Junction Railway Station is at 60 kilometres. The suggested Sabari Rail route to Sabarimala passes through Thodupuzha. The nearest airport is Cochin International Airport at a distance of 54 kilometres from Thodupuzha. New 4 Lane Highway Proposed from Muvattupuzha to Kakkanad if materializes will connect Thodupuzha to Kochi in Less than 45 minutes to reach reducing the distance to 50 kilometres.

Economy and Infrastructure


Thodupuzha Private Bus Stand
Thodupuzha Private Bus Stand

Thodupuzha's economy is driven by agriculture, business and small industries. Farmers in Thodupuzha raise a number of crops, mostly rubber. Other crops such as pineapple, coconut, rice, pepper, coco, tapioca, banana, ginger, turmeric etc. are also being cultivated in plenty. In recent years Thodupuzha has showed more interest in promoting tourism. The planned developments in Thodupuzha after the changeover from Taluk to Municipality status has changed the face of Thodupuzha a lot in the last decade. The new private bus stand, Temple Bypass road, Kanjiramattom Bypass road, Mini Civil Station, New Bridge, Municipal Park, Shopping complex at bus stand, New Townhall complex etc. are noted landmarks to change the look of Thodupuzha to a planned city. The famous footwear brand Lunar’s has its base at Thodupuzha.

Tourism


Malankara Dam backwaters
Malankara Dam backwaters
Thodupuzha is blessed with natural scenic beauty. Although Thodupuzha itself is not a major tourist destination, it is the gateway to top tourist destinations like Munnar, Thekkadi, Idukki Dam, Peermade etc. 
Here is a brief intro to the neighboring tourist spots.

Nadukani
Nadukani is an ideal place for one-day picnickers.  As the name indicates, this park offers panoramic view of the a large area of the same and nearby districts.  A two-storyed pavilion makes an ideal place for enjoying the landscape and beauty of nature.
Thumpachi Calveri Samuchayam

This is a pilgrimage center and a picnic spot also ideal for mediation, relaxation and watching sunset and is located 35 km away from Thodupuzha.
Malankara Reservoir(6 km from Thodupuzha)
Located on the Thodupuzha-Moolamattom road, this artificial lake is accessible by road. The reservoir is ideal for Boating and fishing.
Thommankuthu(17km from Thodupuzha)
The 7 steps waterfall here is much loved picnic spot. At each step there is a cascade and Pool beneath. Thommankuthu is an ideal place for adventure tourism. The place is ideal for nature lovers. To enjoy the panoramic beauty the best way is to undertake a trek that takes one to the top of the mountain, a nearly 12-kilometre trek.

Keezharkuthu (25 km from Thodupuzha)
The Rain Bow waterfalls, which cascade down a rock from a height of about 1500 m is a wonderful attraction of this spot. It can be seen through out the year in full swing. The forest around the spot is home to various medicinal plants. It is an ideal place for rock climbing, mountaineering and camp tracking.
Elaveezhapoonchira is another trekking destination which offers a serene grassland at the top of a hill.
Other major tourist spots include Moolamattom power house, Uravappara, Kolani Kavu, Paramada echo point, Elappilly waterfalls etc.


Education


New Man College Thodupuzha
New Man College


The first centre of higher learning which started functioning in Thodupuzha Taluk was Newman College. It was established in 1964 by the Syrian Catholic Diocese of Kothamangalam, and named after Cardinal Newman. The second college of Thodupuzha was established in 1982: St.Joseph's College at Arakkulam. Besides these, a number of parallel colleges are also active in the field of higher education in Thodupuzha.

The University College of Engineering, Thodupuzha managed and run by the Mahatma Gandhi University, Kottayam, is located in Thodupuzha which is the first of its kind in the state of Kerala. The college started functioning in 1996. The college campus is located in a picturesque place spread over 25 acres (100,000 m2) of land at Muttom, 7 km from Thodupuzha, by the side of State Highway No 33. Other colleges in Thodupuzha include Santhigiri College at Vazhithala, Al-Azhar College of Arts and Science, Al-Azhar Dental College, Al-Azhar Engineering College and Al-Azhar Training college at Thodupuzha East, Perumpillichira College of Applied Science at Olamattom, and St. Thomas College of Teacher Education.DePaul Hig School,Jai Rani High School,THSS Muttom are some of the famous schools in Thodupuzha
Thodupuzha Old Bridge
Thodupuzha Old Bridge

Janaranjini Vayanasala, Kolani, Thodupuzha, is one of the biggest libraries in Kerala and has around 30000 books including novels, children's books, stories, poems, Vedas, Upanishads etc. It is accommodated in its own two-storied building with separate TV room, reading room, book room, computer centre with high speed internet facility, and mini conference room.






Wednesday, February 16, 2011

ICC Cricket World Cup - Amazing Records

World Cup Winning Team 1983


ICC Cricket World Cup - Amazing Records


As the ICC Cricket World Cup 2011 is about to begin in few days. Here is a little flashback on the record list of world cup history. These records including team records as well as individual records.


Highest Individual Score

1. Gary Kirsten (SA) 188* vs. UAE
2. Sourav Ganguly (IND) 183 vs. SL
3. Vivian Richards (WI) 181 vs. SL
4. Kapil Dev (IND) 175* vs. ZIM
5. Craig Wishart (ZIM) 172* vs. NAM


Leading Run Scores

1. Sachin Tendulkar (IND) 1796 (36 Matches)
2. Ricky Ponting (AUS) 1537 (39 Matches)
3. Brian Lara (WI) 1225 (34 Matches)
4. Sanath Jayasuriya (SL) 1165 (38 Matches)
5. Adam Gilchrist (AUS) 1085 (31 Matches)


Best Batting Strike Rate

1. Shane Watson (AUS) 170.58 (8 Matches)
2. Dwayne Smith (WI) 163.33 (6 Matches)
3. Chris Lewis (ENG) 155.76 (9 Matches)
4. Andy Blignaut (ZIM) 138.20 (7 Matches)
5. Ian Smith (NZ) 132.69 (17 Matches)


Best Batting Average

1. Shane Watson (AUS) 145 (8 Matches)
2. Lance Klusener (SA) 124 (14 Matches)
3. Andrew Symonds (AUS) 103 (18 Matches)
4. James Franklin (NZ) 95 (9 Matches)
5. Michael Clarke (AUS) 87.2 (11 Matches)


Most 100s

1. Sourav Ganguly (IND) 4 (21 Matches)
2. Mark Waugh (AUS) 4 (22 Matches)
3. Sachin Tendulkar (IND) 4 (36 Matches)
4. Ricky Ponting (AUS) 4 (39 Matches)
5. Rameez Raja (PAK) 3 (16 Matches)


Most 50s

1. Sachin Tendulkar (IND) 13 (36 Matches)
2. Graham Gooch (ENG) 8 (21 Matches)
3. Martin Crowe (NZ) 8 (21 Matches)
4. Steve Tikolo (KEN) 8 (23 Matches)
5. Herschelle Gibbs (SA) 8 (25 Matches)


Best Bowling

1. Glenn McGrath (AUS) 7/15 (7 Ovrs) vs. NAM
2. Andrew Bichel (AUS) 7/20 (10 Ovrs) vs. ENG
3. Winston Davis (WI) 7/51 (10.3 Ovrs) vs. AUS
4. Gary Gilmour (AUS) 6/14 (12 Ovrs) vs. ENG
5. Shane Bond (NZ) 6/23 (10 Ovrs) vs. AUS


Highest Team Total

1. IND 413 vs. BER
2. SL 398 vs. KEN
3. AUS 377 vs. SA
4. IND 373 vs. SL
5. NZ 363 vs. CAN


Lowest Team Total

1. CAN 36 vs. SL
2. CAN 45 vs. ENG
3. NAM 45 vs. AUS
4. SCO 68 vs. WI
5. PAK 74 vs. ENG


Largest Victory Margin (Rns.)

1. IND 257 vs. BER
2. AUS 256 vs. NAM
3. SL 243 vs. BER
4. AUS 229 vs. NED
5. SA 221 vs. NED


Largest Victory Margin (Wts.)

1. IND 10 vs. ZIM
2. WI 10 vs. PAK
3. WI 10 vs. ZIM
4. SA 10 vs. KEN
5. SL 10 vs. BAN


Most Catches

1. Ricky Ponting (AUS) 25 (39 Matches)
2. Sanath Jayasuriya (SL) 18 (38 Matches)
3. Chris Cairns (NZ) 16 (28 Matches)
4. Brian Lara (WI) 16 (34 Matches)
5. Inzamam-ul-Haq (PAK) 16 (35 Matches)


Most Stumping

1. Moin Khan (PAK) 7 (20 Matches)
2. Adam Gilchrist (AUS) 7 (31 Matches)
3. Kiran More (IND) 6 (14 Matches)
4. Kumar Sangakkara (SL) 6 (21 Matches)
5. Romesh Kaluwitharana (SL) 4 (11 Matches)


Most Run Outs

1. Jonty Rhodes (SA) 5 (24 Matches)
2. Dwayne Bravo (WI) 4 (9 Matches)
3. Chris Harris (NZ) 4 (28 Matches)
4. Lou Vincent (NZ) 3 (6 Matches)
5. Mark Waugh (AUS) 3 (22 Matches)



Sachin Tendulkar

Tuesday, February 15, 2011

മരുത്വാന്‍മലയിലെ രാത്രി.

Maruthuva Malai, Trivandrum, Kerala
നാഗര്‍കോവില്‍ കന്യാകുമാരി റൂട്ടില്‍ കന്യാകുമാരി എത്തുന്നതിനു 5കിലോമീറ്റര്‍ മുന്‍്പായാണ് സഹ്യപര്‍വതത്തിലെ അവസാനത്തെ മലയായ മരുത്വാന്‍മല.കരിമ്പാറകെട്ടുകള്‍് നിറഞ്ഞ ഔഷദസസ്യങ്ങളുടെ കേദാരമായ ഈ മല ഇപ്പോള്‍ തമിഴ്നാട് വനംവകുപ്പിന്റെ സംരക്ഷണയിലാണുളളത്.സമുദ്രനിരപ്പില്‍ നിന്നും 800 അടിയിലധികം ഉയരമില്ലാത്ത ഈ മലയ്ക്ക് ചരിത്ര പുരാണേതിഹാസ ബന്ധങ്ങളുണ്ട്.രാമ-രാവണ യുദ്ധത്തില്‍ ഇദ്രജിത്തിന്റെ ബാണമേറ്റു മോഹാലസ്യപെട്ട ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമന്‍ ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്ന മൃതസന്ജീവനി വളരുന്ന മേരു പര്‍വ്വതത്തിന്റെ ഭാഗമാണിതെന്നാണ് ഐതീഹ്യം.മലയുമായി ലങ്കയിലെതിയ ഹനുമാനോട് ഉദയത്തിനു മുന്‍പ് മേരു പൂര്‍വ്വ സ്ഥാനതെത്തിക്കാന്‍് രാമന്‍ ആജ്ഞാപിക്കുന്നു.ആജ്ഞ ശിരസാവഹിച്ച ആന്ജനെയന്‍് അകാശമാര്‍്ഗേ കന്യകുമാരിയിലെത്തിയപ്പോള്‍ നേരം പുലര്‍ന്നെന്നും തന്‍മൂലം മേരുവിനെ ഇവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്നാണ് കഥ.

അസുലഭങ്ങളായ മരുന്നുകളുടെ ഒരു കലവറയായി കരുതി പോരുന്ന ഈ മലയെ കുറിച്ച് പല പുരാതന ആയുര്‍വേദ സംബന്ധിയായ പുസ്തകങ്ങളിലും പരാമര്‍ശമുണ്ട്. ഇവിടെയുള്ള "പശിയടക്കി" എന്ന ചെടിയുടെ ഇലകഴിച്ചാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കഴിയാമെന്നു കേട്ടിട്ടുണ്ട്.മാരുതി കൊണ്ടുവന്ന മലയായതിനാലാണ് ഇതിനു മരുത്വാന്‍മല എന്ന് പേര് വന്നതെന്നും അതല്ല "മരുന്തുകള്‍ വാഴും മലൈ" എന്ന തമിഴ്പേരില്‍ നിന്നാണെന്നും പറഞ്ഞുകേള്‍ക്കുന്നു.

പ്രശസ്തരായ പലരും തപസനുഷ്ടിച്ചിട്ടുള്ള ഈ മലമുകളില്‍ ഒരു ഗുഹയുണ്ട്.ഗുഹാമുഖം കടലുകളുടെ ത്രിവേണി സംഗമത്തിനഭിമുഖമായണ്.ഈ ഗുഹയില്‍ തപസനുഷ്ടിച്ചവരില്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും പെടും.ചില പഴയ ചരിത്രരേഖകളില്‍ "പിള്ളതടം " എന്നാണ് ഈ ഗുഹയെ പരാമര്‍ശിച്ചു കാണുന്നത്.പുറംലോകത്തുനിന്നും അകന്നു ഗുഹാവാസികളായി(ഗുഹകളില്‍ അല്പസ്വല്‍പം സിമന്റ്‌ കൊണ്ടുള്ള മിനുക്ക്‌പണികള്‍ ഉണ്ട്)കഴിയുന്ന സന്യാസിമാര്‍ ഇപ്പോഴുമുണ്ട്.മലയടിവാരത്തില്‍ ഒരാശ്രമവും(നായനാര്‍സ്വാമി ആശ്രമം) ഫോറസ്റ്റ് സ്റ്റേഷനും ഉണ്ട്.മലയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിലേക്ക് പാറകളിലൂടെ വെള്ളചായം പൂശിയ പടിക്കെട്ടുകള്..കന്യാകുമാരി യാത്ര ചെയ്യുന്ന ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്‌.സാധാരണ ദിനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ഭക്തര്‍ മാത്രമെത്തുന്ന ഇവിടുത്തെ ഉല്‍സവം ധനുമാസത്തിലെ കര്‍്ത്തികനാളിലാണ്.അന്നേദിവസം മരുത്വാന്‍മലയുടെ മുകളില്‍ പോകാനുള്ള പ്രത്യേകഅനുമതി വനംവകുപ്പ് നല്‍കിവരുന്നു.

കാര്‍ത്തികദിവസം രാവിലെ തന്നെ തിരുവന്തപുരത്ത് നിന്നും പുറപ്പെടുമ്പോള്‍ ചിതറാല്‍,പദ്മനാഭപുരം കൊട്ടാരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സന്ധ്യയോടെ മരുത്വാന്‍ മലയില്‍ എത്താനായിരുന്നു പ്ലാന്‍.നാഗര്കോവിലില് നിന്നും 17കിലോമീറ്റര്‍ അകലെ ശുചീന്ദ്രത്തിനു
സമീപമാണ് മര്ത്വാന്‍മല.കന്യാകുമാരി റോഡില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉള്ളിലേക്ക് ചെന്നാല്‍ മലയടിവാരത്തിലെത്താം.കാര്‍ത്തിക ദിവസം സന്ധ്യയോടെ മലയുടെ മുകളില്‍ വലിയ ഒരു ജ്യോതി തെളിക്കുന്നത് ദൂരെ സ്ഥലങ്ങളില്‍നിന്നും കാണാവുന്നതാണ്‌.ചുവട്ടിലെ ആശ്രമത്തിലും അമ്പലത്തിലേക്കുള്ള വഴിയിലും സാമാന്യം തിരക്കുണ്ട്‌.തൊട്ടടുത്തെങ്ങും കടകള്‍ ഇല്ലയെന്നത്‌ മുന്‍പേ അറിയാവുന്നത് മൂലം ഒരു രാത്രി താങ്ങാനുള്ള കരുതലുകള്‍ നടത്തിയിട്ടുണ്ട്.പകല്‍ തന്നെ മുകളിലെ ഗുഹയുടെസ്ഥാനം കണ്ടു പിടിക്കാനും അതില്‍ കടക്കാനുള്ള വഴി(ഗുഹ ഒരു പാറക്കെട്ടിന്റെ അടിയിലാണ്) മനസിലാക്കാനും ബുദ്ധിമുട്ടാണെന്നതാണ് തദേശ്ശവാസിയുമായ മുന്‍പ് ഇവിടെ വന്നപ്പോള്‍ പരിചയപെട്ട രാജന്‍സ്വാമികളെ കൂടെകൂട്ടാന്‍ തീരുമാനിച്ചത്.ഭാഗ്യം..വീട്ടില്‍ചെന്ന് വിളിച്ചപ്പോള്‍ ഉറക്കച്ചടവോടെ
അദ്ദേഹം പുറത്തേക്കുവന്നു.പ്രായം അമ്പതുകഴിയുമെന്കിലും നല്ല ആരോഗ്യമുള്ള ശരീരം.അരയിലൊരു കൈലിയും കയ്യില്‍ തോര്‍ത്തുമാണ്‌ വേഷം.
തീപ്പെട്ടി,ലൈറ്റര്‍ മുതലായവ മുകളിലേക്ക് കൊണ്ട് പോകരുതെന്നും വൈകാതെ തിരിചെത്തണമെന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്തരുടെ നിര്ദേശങ്ങള്‍ക്ക് തലയാട്ടി സന്യാസിമാരുടെ കാലടികള്‍ പതിഞ്ഞ വഴികളിലൂടെ മുകളിലേക്ക് കയറിത്തുടങ്ങി.
ഇടയ്ക്കിടെ പാറകളും വേരുകളും നിറഞ്ഞവഴി.പാറയില്‍ മുകളിലേക്ക് പടികള്‍ വെട്ടിയിട്ടുണ്ട്.വഴിക്ക് തന്നെ ചില സന്യാസി മാര്‍ "ഇരിക്കുന്ന" സ്ഥലങ്ങള്‍ ഉണ്ട്.ഒരു വലിയ പാറയുടെ വശത്തു ചെറുതായി കെട്ടി മറച്ചതു പോലെ.മുന്നോട്ടു പോയപ്പോള്‍ പടര്‍ന്ന ആല്‍മരത്തിന്റെ ചോട്ടില്‍ വളരെ ചൈതന്യതോടും സുന്ദരമായും സംസാരിക്കുന്ന ഒരു സന്യാസി,ചുറ്റിലും ഇരിക്കുന്ന മൂന്നോ നാലോ പേരോട് സംസാരിക്കുന്നു.അല്പം കേട്ടപ്പോള്‍ "തക്ഷകന്റെ"കഥയാണെന്ന് മനസിലായ്‌.

Maruthuva Malai, Trivandrum, Kerala
ഇടയ്ക്കു വഴി കുറച്ചു ബുദ്ധിമുട്ടാണ്.വേരുകളിലും വള്ളികളിലും പിടിച്ചു കയറണം.വഴികളില്‍ ഇടയ്ക്കിടയ്ക്ക് കൊച്ചു ഗുഹകളുണ്ട്.ഇവയില്‍ ചിലതിനു മാര്‍്ത്താണ്ഡവര്‍മയുടെ ചരിത്രവുമായി ബന്ധമുണ്ടത്രേ.പാറയില്‍ തീര്ത്തതെന്നു തോന്നിക്കുന്ന ശിവക്ഷേത്രത്തിനു മുന്‍പ് വഴിയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന യുവസന്യാസി..സമാധിയായ മാധവസ്വാമികളുടെ ഗുഹയില്‍താമസിക്കുന്ന അദ്ധേഹത്തിന്റെ പേര് ബാലുസ്വാമി എന്നാണെന്നുമുള്ള വിവരങ്ങള്‍ രാജന്‍സ്വാമികള്‍ പറഞ്ഞറിഞ്ഞതാണ്.
ക്ഷേത്രത്തിന്റെ സമീപത്തുള്ള പാറയില്‍ തീര്‍ത്തിരിക്കുന്ന ചെറിയ കെട്ടിടത്തിനുള്ളില്‍ ആട്ടുകല്ലും അരകല്ലും പായും മറ്റും കാണാം.ഇപ്പോള്‍ അധികമായില്ലെന്കിലും മുന്‍പ് കാലങ്ങളില്‍ പലരും മരുന്നുകള്‍ക്കായി ഇവിടെ വരികയും ഇവിടെ നിന്നുതന്നെ മരുന്നുണ്ടാക്കുന്ന പതിവുണ്ടയിരുന്നത്രേ.

"മലയിലുരുന്തു എതെ കഴിച്ചാലും മരുന്തു..മലയിരങ്ങിയതുക്കപ്പുറം വിഷം".

രാജന്‍ സ്വാമി പറഞ്ഞ ചൊല്ലാണ്.ഈ വിശ്വാസമായിരിക്കാം ഇവിടെ വെച്ച് തന്നെ മരുന്നുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ക്ഷേത്രത്തിലെ ചെറുപ്പക്കാരനായ പൂജരിയുമായി റോസ്ബിന്‍ പരിചയം പുതുക്കി.കടലയും ഉള്ളിയും മലരും ചേര്‍ന്ന പ്രസാദം കിട്ടിയതുമായി കയറ്റം തുടര്‍ന്നു.ഇവിടം പിന്നിട്ടാല്‍ പടികാളൊ നല്ല വഴികളൊ ഇല്ല.കിഴുക്കാംതൂക്കായ വലിയ പാറയുടെ വശത്തുകൂടി വേണം മുകളിലേക്കുകയറാന്‍.മുക്കാല്‍ മണിക്കൂര്‍ കയറിയാല്‍ മുകളിലെത്താം.ഇടയ്ക്കു പാറയില്‍ വിശ്രമിക്കുന്ന ഞങ്ങള്‍ക്ക് മലമുകളെവിടെയോ ഉള്ള ഉറവയില്‍ നിന്നും രാജന്‍സ്വാമി വെള്ളം കൊണ്ടുതന്നു.നിലാവുദിച്ചപ്പൊള് പേരറിയാത്ത ഒരുപാട് ചെടികളുടെ തിളക്കം..നടക്കുമ്പോള്‍ ഞെരിയുന്ന മരുന്ന് ചെടികളുടെ സുഗന്ദം...തണുത്തകാറ്റും ആരെയും ഭാവഗായകനാക്കും.പേശി വലിവ് വകവെക്കാതെ സന്തോഷത്തോടെ കയറുന്ന രംഗരാജനെ പറ്റി പറയാതെവയ്യ.ഇതിനുശേഷം വളരെയധികം യാത്രകള്‍ ഇവിടെക്കുനടത്തിയ ഇദ്ദേഹത്തിനു മരുന്നുകളെപറ്റി അറിയാനും പല സന്യാസിമാരുമായും സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്.

കാര്‍ത്തികജ്യോതി കത്തുന്നതിന് കുറച്ചു മാറിയാണ് പ്രശസ്തമായ ഗുഹയുള്ളത്.പുറത്തുനിന്നു നോക്കിയാല്‍ ഒരു വലിയ പാറക്കൂട്ടമാണെന്നെ തോന്നൂ.പാറകള്‍്ക്കിടയിലുള്ള വിടവിലൂടെ താഴേക്ക്‌ നൂണിറങ്ങണം,ഒരാള്‍ക്ക്‌ ചെരിഞ്ഞിറങ്ങാന്‍ പറ്റുന്ന വിടവേ പാറക്കുള്ളു,മുന്നോട്ടു അല്പം മുട്ടില്‍ നീങ്ങിയാല്‍ ഗുഹാ മുഖത്തെത്തും.

Maruthuva Malai, Trivandrum, Kerala
ഇടതും വലതുമായി രണ്ടു ഗുഹകള്‍ അവയ്ക്ക് നടുവില്‍ ചെറിയ ഒരുതളം,അവിടെ നിന്നാല്‍ കന്യാകുമാരി തീരങ്ങള്‍ കാണാം..കടല്‍ കാറ്റിന്റെ ചൂളംവിളി ഒഴിച്ചാല്‍ എല്ലാം ശാന്തം.ഇവിടെ ശ്രീനാരായണഗുരു തപസനുഷ്ടിച്ച ഗുഹക്കുള്ളില്‍ കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്.ഗുഹയുടെ ഉള്‍വശം വെള്ളചായം പൂശിയിരിക്കുന്നതു വെളിച്ചത്തിന് വേണ്ടിയാവണം.വെള്ളം ഒഴുകി വന്നു നിറയാന്‍ കെട്ടിയ ചെറിയ ചാന്നലും ചെറിയകുഴിയും ഗുഹക്കുള്ളില്‍ കണ്ടത്തില്‍ നിന്നും നിന്നും പണ്ടു ഗുഹക്കുള്ളില്‍ വെള്ളം ലഭിക്കാനുള്ള മാര്‍ഗം ഉണ്ടയിരു‌നു എന്ന് മനസിലാക്കാം.അവിടുത്തെ ശാന്തതയും തണുപ്പും ഏറെ നേരം പിടിച്ചിരുത്തി.
Maruthuva Malai, Trivandrum, Kerala
പാറയില്‍ വെട്ടിയുണ്ടാക്കിയ വലിയ ഒരു കുഴി...അതില്‍ ഇറക്കി വെച്ചിരിക്കുന്ന വലിയ കുംഭത്തില്‍ നിറച്ചിരിക്കുന്ന വസ്തുക്കളാണ് ജ്യോതിയായി കത്തുന്നത്.തീപ്പൊരി പറന്നു കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള സംവിധാനമാണ്.തൊട്ടടുത്തുതന്നെയുള്ള ഹനുമാന്‍ പ്രതിഷ്ടയ്ക്കു മുന്‍പില്‍ കുറച്ചു നിവേദ്യങ്ങള്‍.രാത്രി പതിനൊന്നുമണിയോടെ ജ്യോതി അണഞ്ഞു.നിലവില്‍ കുളിച്ചുനില്‍ക്കുന്ന കടല്തീരങ്ങളുടെ കാഴ്ചയും കടല്‍ക്കാറ്റിന്റെ തലോടലും മോഹന്റെയും തോംസന്റെയും സംഗീതവും ..ഒരു രാത്രി മുഴുവന്‍ ഉറങ്ങതിരിന്നിട്ടും മതിവരാത്തത് പോലെ.ഉദയത്തിന്റെ ആദ്യരശ്മികള്‍ വഴികാണിച്ചപ്പോള്‍് മലയിറങ്ങി.ഇത്ര സുന്ദരമായി കടലിലെ ഉദയവും അസ്തമയവും കാണാന്‍ കഴിയുന്ന മലകള്‍ വേറെ ഉണ്ടാകുമോ ?


ഇനിയും പോകണം മരുത്വാന്‍ മലയിലേക്ക് ..മരുന്ന് ചെടികളെ അറിയാന്‍,സന്യസിമാരുമായി സംസാരിക്കാന്‍,സുന്ദരമായ ഒരു രാത്രി കൂടി അവിടെ കഴിയാന്‍ ...
ഫോട്ടോകള്‍ക്ക് കടപ്പാട് മോഹന്‍ എടപ്പാള്‍

കടപ്പാട് : beingstrange

Saturday, February 12, 2011

കോളേജിലോ... ഞാനോ?..

സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ബസ്‌ കണ്ടക്ടര്‍മാരുടെ പീഠനം (വാക്കാലുള്ള പീഠനമേ ഉദ്ധേശിച്ചുള്ളൂ..) കണ്‍സഷനില്‍ യാത്ര ചെയ്തിരുന്ന ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ദിനചര്യയായിരുന്നു.

ചില കണ്ടക്ടര്‍മാര്‍ക്ക്‌ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒരു ചൊറിച്ചിലാണ്‌.. (ഡീസന്റ്‌ ആള്‍ക്കാരും ഉണ്ട്‌... കുറവാണെന്ന് മാത്രം.)

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ പഠിക്കുന്ന കാലം...

വൈകുന്നേരം അവസാന മണിക്കൂര്‍ ക്ലാസ്സില്‍ കയറിയ ഓര്‍മ്മയേ ഇല്ല.. കാരണം... ബസ്സില്‍ ഇരുന്ന് പോകാന്‍ സീറ്റ്‌ കിട്ടണമെങ്കില്‍ നേരത്തെ സ്റ്റാന്റില്‍ ചെല്ലണം...

(ഇത്‌ കേട്ടാല്‍ തോന്നും മൊര്‍ണിംഗ്‌ സെഷനില്‍ അവസാന മണിക്കൂര്‍ ക്ലാസ്സില്‍ ഇരിക്കാറുണ്ടെന്ന്.. അപ്പൊ ഞങ്ങള്‍ക്ക്‌ നേരത്തെ ഫുഡ്‌ അടിക്കണ്ടെ.. വിശപ്പ്‌ സഹിച്ച്‌ ഇരിക്കാന്‍ പറ്റുമോ...)

ഒരു ദിവസം വൈകീട്ട്‌ നേരത്തെ സ്റ്റാന്റില്‍ എത്തി.

ബസ്സുകള്‍ നിരന്ന് കിടപ്പുണ്ട്‌...

ആദ്യം പോകുന്ന ബസ്സില്‍ വന്‍ തിരക്കായതിനാല്‍ അടുത്ത ബസ്സില്‍ കയറാനായി ഞങ്ങള്‍ തീരുമാനിച്ചു. അതിലും സീറ്റ്‌ കിട്ടില്ലെങ്കിലും തിരക്ക്‌ കുറവായതിനാല്‍ നിന്നായാലും പോയിക്കളയാം എന്നാണ്‌ വിചാരം..

ഞങ്ങളുടെ കൂട്ടത്തില്‍ ലിജോ ശരീരപ്രകൃതിയിലാണെങ്കിലും തൊലിക്കട്ടിയുടെ കാര്യത്തിലാണെങ്കിലും ഒന്നാം റാങ്ക്‌ കാരന്‍...

ബസ്സിന്റെ അടുത്തെത്തിയപ്പോള്‍ അതാ ഡോറില്‍ ചൊറിയന്‍ കണ്ടക്ടര്‍ രാജു....

'ങൂം.. എങ്ങോട്ടാ..' രാജുവിന്റെ ചോദ്യം...

'വീട്ടില്‍ പോവാ...' ലിജോയുടെ നിസ്സാരമായ മറുപടി.

ഇത്‌ കേട്ട്‌ അല്‍പം ദേഷ്യം വന്ന കണ്ട്രാവി രാജുവിന്റെ അടുത്ത ചോദ്യം...

'നിനക്കെന്താ ആ ബസ്സില്‍ പോയാല്‍... ഈ ബസ്സില്‍ തന്നെയെ കയറൂ എന്ന് എന്താ ഇത്ര വാശി?..'

ഉടനെ ലിജോ അല്‍സ്പം ലജ്ജാഭാവത്തൊടെ....

'എന്താന്നറിയില്ലാ... എനിക്ക്‌ ഈ ബസ്സിനോട്‌ ലൗവ്വാ...' എന്ന് പറയലും കുത്തിതിരുകി ഉള്ളില്‍ കയറിപ്പറ്റലും കഴിഞ്ഞു. പിന്നാലെ ഞങ്ങളും....

ഇനി ബസ്സില്‍ കയറിയാലോ.. എവിടെ നിന്നാലും കുറ്റമാണ്‌... പിന്നില്‍ നിന്നാല്‍ പറയും മുന്‍പിലോട്ട്‌ കയറിനിക്കാന്‍.... മുന്‍പില്‍ നിന്നാല്‍ പറയും പിന്നിലോട്ട്‌ ഇറങ്ങി നില്‍ക്കാന്‍.. കൂട്ടത്തില്‍ ചിലപ്പോ ബോണസ്സായി സ്ത്രീപീഠന ആരോപണങ്ങളും... ഇത്‌ രണ്ടും വേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഒരുവിധം മദ്ധ്യത്തില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു.

ബസ്‌ പുറപ്പെട്ട്‌ അല്‍പം കഴിയുമ്പോഴെക്ക്‌ തുടങ്ങീ രാജുകണ്ടക്ടറുടെ നിലവിളി...

'ആ പച്ച ഷര്‍ട്ട്‌.. അങ്ങോട്ട്‌ നീങ്ങി നില്‍ക്ക്‌... നീല ഷര്‍ട്ട്‌ മുന്‍പോട്ട്‌ കയറി നില്‍ക്ക്‌... വരയന്‍ ഷര്‍ട്ട്‌, ഇടത്തോട്ട്‌ കടന്ന് നില്‍ക്ക്‌...'

ചെവിതല കേള്‍ക്കാതയപ്പോള്‍ ലിജോ വിളിച്ചു പറഞ്ഞു..

'ആ കാക്കി ഷര്‍ട്ട്‌ .. ഒന്ന് മിണ്ടാതിരി..'

അല്‍പം കഴിഞ്ഞ്‌ ഞങ്ങളുടെ വിലയില്ലാത്ത പൈസ വാങ്ങാന്‍ അടുത്തെത്തിയ രാജു കണ്ടക്ടര്‍ ലിജോയോട്‌ എല്ലാ വൈരാഗ്യങ്ങളും ഒരുമിച്ച്‌ തീര്‍ക്കാനുള്ള ദേഷ്യത്തോടെ...

'നീ... കാര്‍ഡ്‌ ഇങ്ങ്‌ എടുത്തെ... കുറെ നാളായി വിചാരിക്കുന്നു...നിന്നെ കണ്ടാല്‍ കോളെജില്‍ പഠിക്കുകയാണെന്ന് നോന്നില്ലല്ലോ... അല്ലാ.... നീ ഏത്‌ കോളേജിലാ പഠിക്കുന്നേ...???'

ഉടനെ ലിജോ നാണം ഭാവിച്ച്‌ കള്ളച്ചിരിയോടെ...

'കോളേജിലോ... ഞാനോ???'

പറഞ്ഞ്‌ തീരലും അപ്പുറത്ത്‌ നിന്ന് ജോബിയുടെ ഉറക്കെയുള്ള വിളി....
'ഡാഡീ....'

('അവിടെ ആരാ ടിക്കറ്റ്‌ പറഞ്ഞെ..' എന്ന് പറഞ്ഞ്‌ മുന്‍പിലോട്ട്‌ റോക്കറ്റ്‌ വിട്ട പോലെ പോകുന്ന രാജുകണ്ടക്ടറെയാണ്‌ പിന്നെ കണ്ടത്‌)



കടപ്പാട് : sreenand

Wednesday, February 9, 2011

കൊളുക്കുമല

Kolukkumala, Munnar, Idukki, Kerala


നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍.
Kolukkumala, Munnar, Idukki, Kerala


സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. 
Kolukkumala, Munnar, Idukki, Kerala


തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്.
"ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു.

"റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ... 

Kolukkumala, Munnar, Idukki, Kerala


ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.
Kolukkumala, Munnar, Idukki, Kerala




മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല.വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..


Kolukkumala, Munnar, Idukki, Kerala
കടപ്പാട് : beingstrange

Sunday, February 6, 2011

ഗൂഗിള്‍ എര്‍ത്തില്‍ മരങ്ങളും !!!

Street View Google Earth
മരങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെന്ത് കാര്യം. പുതിയ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചാല്‍ അക്കാര്യം മനസ്സിലാകും. ലോകത്തെ അതേപോലെ ഇന്റര്‍നെറ്റില്‍ പുനരവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത ഗൂഗിള്‍ എര്‍ത്ത് പുതിയ അത്ഭുതങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യം ഭൂമിയുടെ മൊത്തത്തിലുള്ള ചിത്രവും പിന്നീട് പാതയോരങ്ങളും സൃഷ്ടിച്ച ഗൂഗിള്‍ ഇത്തവണ അതാതു സ്ഥലങ്ങളിലെ മരങ്ങളെ അതേപോലെ ത്രീഡി ചിത്രങ്ങളായി പുനസൃഷ്ടിച്ചിരിക്കുന്നു. അതോടെ ഇത്രയും കാലം കെട്ടിടങ്ങളുടേയും പാതകളുടേയും അരികത്ത് വെറുതെ നിന്ന മരങ്ങള്‍ക്കും ഗൂഗിള്‍ എര്‍ത്ത് മോക്ഷം നല്‍കി. നമ്മള്‍ നടന്നുപോകുന്ന വഴി കാണുന്ന മരങ്ങള്‍ അതേപോലെ ഇനി ഗൂഗിള്‍ എര്‍ത്തിലും കണ്ടെടുക്കാമെന്നു സാരം.

ഭൂമിയിലുള്ള ഏതാണ്ട് എട്ടുകോടി മരങ്ങളുമായാണ് ഗൂഗിള്‍ എര്‍ത്തിന്റെ ആറാം പതിപ്പിന്റെ വരവ്. ആതന്‍സ്, ബെര്‍ലിന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ എന്നിവിടങ്ങളിലെ മരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മരങ്ങള്‍ക്ക് തല്‍ക്കാലം അതിനുള്ള ഭാഗ്യമില്ല. ആമസോണ്‍ കണ്‍സര്‍വേഷന്‍ ടീമിന്റേയും, ഗ്രീന്‍ബെല്‍റ്റ് മൂവ്‌മെന്റിന്റെയും, കോണിബയോ തുടങ്ങിയ സംഘടനകളുടേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

യാത്രക്കുള്ള മുന്നൊരുക്കങ്ങളിലും ഏതെങ്കിലും ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാനുമൊക്കെ ഇന്ന് നിരവധിപേര്‍ ഉപയോഗിക്കുന്ന സര്‍വീസ് ആണ് ഗൂഗിള്‍ എര്‍ത്ത്. അതിന്റെ 6.0 പതിപ്പില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതൊ ഒരു ലോകത്തുനിന്ന് ഭൂമിയിലെ ഒരു നഗരത്തിലെത്തി സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണുന്ന പ്രതീതിയായിരുന്നു സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു പോന്നത്.
Street View Google Earth

അതേ അമാനുഷിക അനുഭവം ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പില്‍ അവതരിക്കുന്നതോടെ ഗൂഗിള്‍ എര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌ക്രീനിന്റെ വലത്തു ഭാഗത്തുനിന്നും പെഗ്മാന്‍ (LINK : http://google-latlong.blogspot.com/2008/11/happier-travels-through-street-view.html) എടുത്ത് നീലനിറത്തില്‍ ഹൈലൈറ്റ് ചെയ്ത സ്ട്രീറ്റിലെവിടെയെങ്കിലും വച്ചാല്‍ മതി നമ്മള്‍ പറക്കും തളികയിലെന്ന പോലെ അവിടെയെത്തിച്ചേരും. പിന്നീട് മൗസ് പോയിന്ററും സ്‌ക്രോള്‍ വീലുമുപയോഗിച്ച് നഗരപ്രദക്ഷിണമാകാം.

ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട് ഈ പതിപ്പില്‍. 1945 ലെ ലണ്ടന്‍ നഗരമോ ന്യൂയോര്‍ക്കോ ആസ്വദിക്കണമെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്‌കെയിലില്‍ ആവശ്യമുള്ള വര്‍ഷം തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ അന്നത്തെ ചിത്രം ലഭിക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ചരിത്രത്തിലെ മഹാത്ഭുതമായ ഗൂഗിള്‍ എര്‍ത്തിന് ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ജീവിതത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട്. നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ഒരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിച്ച ഗൂഗിള്‍ പരിസ്ഥിതിക്കുകൂടി പ്രാധാന്യം നല്‍കി അതിനെ യാഥാര്‍ത്ഥ ലോകത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ 'അരയാലും ആല്‍ത്തറയുമായി'. ഇനി പുഴകളും കാട്ടരുവികളുമൊക്കെ വരാനായി കാത്തിരിക്കാം.


Friday, February 4, 2011

ഇന്‍റര്‍നെറ്റിന്റെ വിലാസ ശേഖരം ഇന്നു തീരും

ഇന്‍റര്‍നെറ്റ് വിലാസം നല്‍കാനുള്ള സംഖ്യാ ശേഖരം വെള്ളിയാഴ്ചയോടെ തീരും. പേടിക്കേണ്ടപുതിയ വിലാസത്തില്‍ ഇന്‍റര്‍നെറ്റ് തുടര്‍ന്നും സേവനം നല്‍കും.

ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അഥവാ ഐ.പി. വിലാസം ഉപയോഗിച്ചാണ് ഇന്‍റര്‍നെറ്റ് വരിക്കാരെ മനസ്സിലാക്കുന്നത്. ഫോണ്‍നമ്പറിനു സമാനമാണിത്. വെര്‍ഷന്‍ നാല് വിഭാഗത്തില്‍പ്പെട്ട നിലവിലുള്ള സംവിധാനമനുസരിച്ച് ഇത്തരം4294967296 ഐ.പി. അഡ്രസ്സുകള്‍ ലഭ്യമാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്റെ എണ്ണം ഇതിലും കൂടിയാല്‍ പുതിയ അഡ്രസ് സംവിധാനം വേണ്ടിവരുമെങ്കിലും അതൊരിക്കലും സംഭവിക്കില്ലെന്നായിരുന്നു ധാരണ. മൊബൈല്‍ഫോണുകളിലെ ഇന്‍റര്‍നെറ്റ് സര്‍വ സാധാരണമായതുകൊണ്ടാണ് വിലാസം തീര്‍ന്നുപോകുന്നത്.
 

ഐ.എ.എന്‍.എ. (ഇന്‍റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി) എന്ന സ്ഥാപനത്തിനാണ് ആഗോള തലത്തില്‍ ഇന്‍റര്‍നെറ്റ് വിലാസങ്ങളുടെയും ഡൊമൈന്‍ പേരുകളുടേയും വിതരണ മേല്‍നോട്ടച്ചുമതല. വിവിധ മേഖലകള്‍ക്കായി ഓരോ കൂട്ടം വിലാസങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ അവസാനത്തെ നാലു ബ്ലോക്കുകള്‍ വെള്ളിയാഴ്ച അനുവദിക്കും. അവ ഓരോരുത്തര്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ നല്‍കിത്തീരും. ഐ.പി. വേര്‍ഷന്‍ നാലിലെ അഡ്രസ്സുകള്‍ മുഴുവനും തീരുമ്പോള്‍ കൂടുതല്‍ വിലാസങ്ങള്‍ നല്‍കാനായി ഐ.പി. വേര്‍ഷന്‍ ആറ് രൂപംകൊള്ളുന്നുണ്ട്. ഇതുപ്രകാരം 340 ലക്ഷം കോടി വിലാസങ്ങളുണ്ടാകും. അടുത്ത നൂറ്റാണ്ടു മുഴുവന്‍ ഉപയോഗിക്കാന്‍ ഇതു മതിയാകും എന്നാണ് കരുതുന്നത്.
 

നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയും മറ്റു അനുബന്ധ ഉപകരണങ്ങളെയും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഐ.പി. അഡ്രസ്സ്. ഇന്‍റര്‍നെറ്റുമായി ബന്ധമുള്ള കമ്പ്യൂട്ടര്‍, ഐപോഡ്ഐഫോണ്‍, മൊബൈല്‍ഫോണ്‍,ഐ.പി.ഫോണ്‍, ഐ.പി. ക്യാമറ എന്നിവയ്‌ക്കെല്ലാം ഐ.പി. അഡ്രസ്സ് ആവശ്യമാണ്. വെബ്‌സൈറ്റുകള്‍ക്കും സ്വന്തമായി ഐ.പി. അഡ്രസ്സ് ഉണ്ടെങ്കിലും വലിയ സംഖ്യകള്‍ ഓര്‍ത്തുവെക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ അവയെ പേരുകളുമായി ബന്ധിപ്പിച്ചാണ് പറയാറ്

Wednesday, February 2, 2011

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍


Facebook Security Tips

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്താനാവുക?

മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.

'കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്‍ ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോ? ചിലപ്പോള്‍ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു വരാം.

ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.

ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല.

ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍


ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?


പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്

1. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. പേര്
3. ലിഗം
4. യൂസര്‍ നേം
5. നെറ്റ്‌വര്‍ക്ക്


ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍ ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.

ഈ പേജില്‍ (http://www.facebook.com/#!/settings/?tab=privacy) പോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും. 
Facebook Security Tips

Facebook Security Tips

ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.

1. connecting on Facebook
ഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെ connecting on Facebook എന്ന മെനുവിലെ' view settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ താഴെക്കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് തുറക്കും.

Facebook Security Tips


ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.

1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളില്‍ എത്താനാകില്ല.

2. രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍ നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.

3. അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേ? ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.

4. നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയം, വിദ്യാഭാസ യോഗ്യത, തൊഴില്‍, സ്ഥലം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.

2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാം, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.

ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍


ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്‍
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. നിങ്ങള്‍ മാത്രം


അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ നിശ്ചയിക്കാന്‍ കഴിയും.

പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ

'Preview My Profile' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി' എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.

അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം


ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍ ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍. ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.

പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.

മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.

ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.

അനാവശ്യ (സ്​പാം) അപ്ലിക്കേഷനുകള്‍


ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി 'My total facebook views are 4325 Find out your total profile views @ http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.

പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.
Facebook Security Tips

ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.

അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ് വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനാകും.
Facebook Security Tips
ഇതില്‍ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, ലിംഗം, യൂസര്‍ ഐഡി, നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍ അമര്‍ത്തുക).

നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്‍ തുടങ്ങിയ കളികളുടെ വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍


ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത് തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനാണ് താത്പര്യം)

ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിലക്കുന്നതെങ്ങിനെ


നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ


പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍ ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.
Facebook Security Tips

ഫെയ്‌സ്ബുക്ക് ചാറ്റ്

Facebook Security Tips

ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ? നിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്‍ ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.

ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും

ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്‌സ്ബുക്കില്‍ എങ്ങിനെ ഫ്രണ്ട്‌സ് ലിസ്റ്റ്കുകള്‍ ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
(http://www.facebook.com/friends/edit/)
അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ പുതിയ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും. ഇത്തരത്തില്‍ സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്‍ നിര്‍മ്മിക്കാനാകും.

Facebook Security Tips

ലിസ്റ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ഈ ലിസ്റ്റുകള്‍ കാണാന്‍ കഴിയും. ഈ ലിസ്റ്റുകള്‍ക്കു നേരെയുള്ള ചിഹ്നത്തില്‍ അമര്‍ത്തി ഒന്നോ അതിലധികമോ ഗ്രൂപ്പുകളുടെ മുന്നില്‍ ഓണ്‍ ലൈനോ ഓഫ് ലൈനോ ആകാന്‍ കഴിയും (ചിത്രം ശ്രദ്ധിക്കുക).
Facebook Security Tips

ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊ? മാത്രമല്ല വെറുതെ ഒരു നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത് ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനോട് വളരെ എളുപ്പത്തില്‍ താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.

ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ് (https://www.facebook.com/editaccount.php) പേജിലെ 'Deactivate Account' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.
Facebook Security Tips


അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്‍പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.

താത്കാലികമായി നീക്കംചെയ്യാന്‍ 'This is temproray I'll be back' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്‍ പഴയ ഇമെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും

Facebook Security Tips

ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനനുയോജ്യമായ ഒപ്ഷനുകള്‍ തെരഞ്ഞെടുക്കുക.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ https://www.facebook.com/help/contact.php?show_form=delete_account ക്ലിക്ക് ചെയ്തും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.

ഈ അവസരത്തിലും ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു. ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്‍ അക്കൗണ്ട് നീക്കം ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്‍ അക്കൗണ്ട് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനു മുന്‍പായി പ്രസ്തുത അപ്ലിക്കേഷനുകള്‍ ആദ്യം നീക്കം ചെയ്യുക. കൂടാതെ നിങ്ങളുടേതായുള്ള ഫോട്ടോകള്‍, വീഡീയോകള്‍, പോസ്റ്റുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതും നല്ലതാണ്.

ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്‍ നീക്കം ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്ക് തങ്ങളുടെ സെര്‍വ്വറുകളില്‍ നിന്നും നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്‌സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും ഉണ്ടാക്കാതില്ല.

ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളും

18 വയസ്സിനു താഴെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്‍' എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്‍ പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ, വയസ്സ്, ലിംഗം, നെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം സുഹൃത്തുക്കള്‍ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സേര്‍ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.

18 വയസ്സു കഴിഞ്ഞ ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്‍ മാറപ്പെടുന്നതിനാല്‍, ഈ അവസരത്തില്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ആവശ്യമായ രീതിയില്‍ പുന:ക്രമീകരിക്കേണ്ടി വരും.

ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിലവിലുള്ള നിയമപ്രകാരം, നിങ്ങള്‍ക്ക് 13 വയസ്സിനു താഴെയുള്ള മകന്റെ/മകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ഇതിനായി ഈ ഫോറം പൂരിപ്പിക്കുക (http://www.facebook.com/help/contact.php?show_form=c_data_request) രക്ഷകര്‍ത്താവാണെന്നു തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്‍പ്പുകളും കൂടെ സമര്‍പ്പിക്കേണ്ടതാണ്.

Facebook Security Tips

മരണശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു

ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്‌സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു. ആര്‍ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള അപേക്ഷകളും ആരില്‍ നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഫെയ്‌സ്ബുക്ക് ചുവരില്‍ അഭിപ്രായങ്ങള്‍ എഴുതുവാനും മറ്റും കഴിയും.

നിങ്ങളേക്കാള്‍ നിങ്ങളുടെ ശൃംഗല വളരുന്നതില്‍ താത്പര്യം ഫെയ്‌സ്ബുക്കിനാണ്


ഓര്‍ക്കുക ഫെയ്‌സ്ബുക്ക് ഇന്ന് ശതകോടികള്‍ വരുമാനമുള്ള ഒരു ആഗോള ബിസിനസ് സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്‍ ആണ് ആ ബിസിനസിന്റെ നിലനില്‍പ്പ്. അതിനാല്‍ നിങ്ങളുടെ സൗഹൃദം വളരുന്നതില്‍ നിങ്ങളേക്കാള്‍ താത്പര്യം ഫെയ്‌സ്ബുക്കിന് തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ വെറും സോഫ്ട്‌വേര്‍ കോഡുകള്‍ മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുന്നവ. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എപ്പോഴും അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ സൂക്ഷിച്ചാല്‍ മാത്രമല്ലേ അത് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുള്ളൂ. അതിനാല്‍ എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതാണ്. മാത്രമല്ല കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇടക്കിടക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

കടപ്പാട് : മാതൃഭൂമി