Friday, July 26, 2013

പക്ഷിഗളെ സൊര്‍ഗ്ഗ


Ranganathittu Bird Sanctuary, Karnadaka

 കന്നട നാട്ടില്‍, കാവേരിയുടെ മടിത്തട്ടില്‍, വിനോദസഞ്ചാരികളെ കാത്ത് ഒരു പക്ഷിസാമ്രാജ്യം


ജലലപ്പരപ്പിനെ പൊതിഞ്ഞു കിടക്കുന്ന മൂടല്‍മഞ്ഞിന്റെ വലയം ഭേദിച്ചുള്ള ബോട്ട് യാത്ര കാഴ്ച്ചയുടെ അനന്തസാധ്യതകളെ അനാവരണം ചെയ്തു. ഞങ്ങളുടെ സാരഥി 'ശിവണ്ണ' ഇരുപത് വര്‍ഷമായി രംഗനത്തിട്ടെന്ന പക്ഷിസാമ്രാജ്യത്തില്‍ ബോട്ടോടിക്കുന്നു. ഓരോ പുല്‍നാമ്പും അദ്ദേഹത്തിന് സുപരിചിതം. വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങള്‍, പേരുകള്‍, പ്രജനനരീതികള്‍, ഓരോ കൂട്ടിലും എത്ര പക്ഷിക്കുഞ്ഞുങ്ങള്‍.. എല്ലാം ശിവണ്ണയ്ക്കറിയാം. ബോട്ടിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഓരോ കാഴ്ച്ചകളിലേക്കും വിരല്‍ ചൂണ്ടി ശിവണ്ണ അവ വിവരിച്ചു തരുന്നു.

Ranganathittu Bird Sanctuary, Karnadaka
അനന്തവിഹായസ്സിന്റെ അധിപന്‍മാരായ പക്ഷികള്‍ ഭൂമിയില്‍ പ്രണയിക്കാനിറങ്ങുന്ന കാലം. എങ്ങും ചിറകടി ശബ്ദങ്ങളും പക്ഷികളുടെ കരച്ചിലും മാത്രം. നദീതടത്തില്‍ വെയില്‍ കാഞ്ഞു കിടക്കുന്ന മുതലകളിലേക്കാണ് ആദ്യം ശ്രദ്ധ പതിഞ്ഞത്. മനസ്സിലുണര്‍ന്ന ഭയം പുറത്തു കാട്ടാതെ ഞങ്ങള്‍ ചിത്രങ്ങളെടുത്തു. ഒരു പതിറ്റാണ്ടായി ഇവയുടെ എണ്ണം 40 നും 50 നും ഇടയിലാണ്. ഇത് കൂടാതെയും കുറയാതെയുമിരിക്കുന്നത് ഇവിടുത്തുകാര്‍ക്ക് ഇന്നുമൊരു പ്രഹേളികയാണ്.

Ranganathittu Bird Sanctuary, Karnadakaമുതലകളില്‍ നിന്നും ഞങ്ങളുടെ ശ്രദ്ധ ശിവണ്ണ അടുത്ത പാറക്കൂട്ടങ്ങളിലേക്ക് നയിച്ചു. പാറക്കൂട്ടങ്ങളുടെ അടിയിലായി നദിയെ അഭിമുഖീകരിച്ച് അസംഖ്യം കൊച്ച് കൊച്ച് കൂടുകള്‍. കളിമണ്ണും ഉമിനീരും കലര്‍ത്തി പണിതുണ്ടാക്കിയ അറകള്‍. ഇഹശളള ടംമഹഹീം െഎന്നറിയപ്പെടുന്ന കുരുവികളുടേതാണ് ഈ കൂടുകള്‍. ഓരോ മഴക്കാലത്തും നദി ഒഴുക്കികൊണ്ടു പോകുന്ന വാസസ്ഥാനങ്ങള്‍ ഇവര്‍ എല്ലാ വര്‍ഷവും പുനര്‍നിര്‍മ്മിക്കുമത്രേ.

Ranganathittu Bird Sanctuary, Karnadaka


തലയ്ക്കുമുകളില്‍ കാര്‍മേഘപടലങ്ങള്‍ പോലെ ഒരായിരം കറുത്ത പക്ഷികള്‍. Median Egrets ആണ്. (Ibis എന്ന വിഭാഗം). പ്രജനനകാലത്തു മാത്രം കാണുന്ന ഇവയുടെ തൂവലുകള്‍ (plumes) മനോഹരമാണ്. പല കിളികളെ പറ്റിയും ശിവണ്ണ വിവരിച്ചു തന്നു. മറ്റു പക്ഷികളുടെ കൂടുകളില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന Night Heron, പാമ്പു പോലിരിക്കുന്ന നീളന്‍ കഴുത്തോടു കൂടിയ Snake Birds, പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍... ഇണചേരുന്ന കാലത്താണത്രേ മയിലുകളുടെ പീലികള്‍ ഏറ്റവും വലുതാകുന്നത്. രംഗനത്തിട്ടിനെ വലയം ചെയ്തു നില്‍ക്കുന്ന നെല്‍പാടങ്ങളിലാണ് മയിലുകള്‍ ഇരതേടുന്നത്. പക്ഷികളിലെ ചില വേട്ടക്കാരെ ഞങ്ങള്‍ കണ്ടു. പരുന്തു വിഭാഗത്തില്‍ പെടുന്ന Crested Serpent Eagle, Grey headed Fishing Eagle, Brahminy Kites എന്നിങ്ങനെ പലതരം ഇരപിടുത്തക്കാര്‍. പക്ഷികളിലെ ഭീമന്‍മാരാണ് Painted Storks. ഇവയുടെ ചിറകുകളുടെ വിസ്താരം മാത്രം മൂന്ന് മീറ്ററോളം വരും.



Ranganathittu Bird Sanctuary, Karnadaka

മീന്‍ കൊത്തികളാണ് മറ്റൊരാകര്‍ഷണം. Small-blue, Stork-Billed, White-Breasted, Pied എന്നിങ്ങനെ നാല് തരം കിംഗ്ഫിഷേഴ്‌സിനെ (മീന്‍ കൊത്തി) ഇവിടെ കാണാം. ഇനിയും എത്ര തരം പക്ഷികള്‍! Barbets, Sand Piper, Stone Plover, River Tern, Cormorant, Darter, Egret, Heron, Ibis, Open Billed Stork, Paradise Flycatcher, Red Whiskered Bulbul, Wagtail, Black Headed Munia...എണ്ണിയാലൊടുങ്ങാത്തത്രയും പേരുകള്‍.

Ranganathittu Bird Sanctuary, Karnadakaഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രധാന വിനോദസഞ്ചാര സീസണ്‍. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ അപൂര്‍വ്വാവസരങ്ങള്‍ തുറന്നു തരുന്ന രംഗനത്തിട്ടിനെ Photographers Paradise എന്നും പറയാം. യാത്ര അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ മനസ്സും ക്യാമറയും നിറയെ പക്ഷികള്‍. കാതുനിറയെ ചിറകടി ശബ്ദവും ചിലചിലപ്പും!!


Travel Info
Ranganathittu Bird Santuary

രംഗനത്തിട്ടു പക്ഷിസങ്കേതം

Ranganathittu Bird Sanctuary, Karnadaka
ബംഗലൂരു നഗരത്തില്‍ നിന്ന് ഏതാണ്ട് 120 കി.മീ യാത്ര ചെയ്താല്‍ രംഗനത്തിട്ടില്‍ എത്താം. മൈസൂര്‍ പട്ടണത്തില്‍ നിന്നും 19 കി.മീ അകലെ കാവേരി തീരത്തുള്ള ഈ മനോഹര ഉദ്യാനം ഏതാനും വിജനദ്വീപുകളിലായി ചിതറി കിടക്കുന്നു (57 ഏക്കര്‍). ദ്വീപുകളിലെ സമ്പന്നമായ ജലപ്രാണി സാന്ദ്രതയാണത്രെ രംഗനത്തിട്ടിനെ പക്ഷികളുടെ പ്രിയ ആവാസകേന്ദ്രമാക്കുന്നത്. ഭാരതത്തിന്റെ പ്രിയപ്പെട്ട പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലിയുടെ പ്രവര്‍ത്തന ഫലമായി 1940 ല്‍ ആണ് രംഗനത്തിട്ടിനെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നത്. പ്രകൃതി സ്‌നേഹികളുടെയും വിനോദസഞ്ചാരികളുടെയും പക്ഷിനിരീക്ഷകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ രംഗനത്തിട്ട് ഇന്ന് ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. കൂടു കൂട്ടാനും മുട്ടയിടാനുമായി ഇവിടെയെത്തുന്ന വിവിധ വര്‍ഗ്ഗം പക്ഷികളില്‍ ഒട്ടുമിക്കതും നമ്മള്‍ ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ളവയാണ്. ഇതില്‍ ചിലയിനം പക്ഷികളുടെ വേരുകള്‍ തേടിയുള്ള പക്ഷി ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ചെന്നു നില്‍ക്കുന്നത് സൈബീരിയയിലും ഓസ്‌ട്രേലിയയിലും മധ്യയൂറോപ്പിലുമാണത്രേ. വിദേശികളും സ്വദേശികളുമായി ഏതാണ്ട് നൂറോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഓരോ വര്‍ഷവും ഇവിടെ എത്താറുണ്ട്. Cormorants എന്നു തുടങ്ങി നമ്മുടെ ദേശീയ പക്ഷി മയിലിലും മീന്‍കൊത്തി പറവകളിലും ചെന്നെത്തി നില്‍ക്കുന്നു ഈ വര്‍ഗ്ഗവൈവിധ്യം. ഡിസംബര്‍ മാസത്തോടെയാണ് വിദേശി പറവകള്‍ എത്തി തുടങ്ങുന്നത്. മുട്ടയിട്ട് വിരിഞ്ഞ് തിരിച്ച് പറക്കുമ്പോഴേക്കും ആഗസ്ത് ആകും. വെട്ടിതെളിച്ചുണ്ടാക്കിയ കാനനപാതകളിലൂടെ നടന്ന് പക്ഷി സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍ യാഥാര്‍ത്ഥ സൗന്ദര്യം നുകരാന്‍ ബോട്ട് യാത്ര തന്നെയാണ് ഉത്തമം.

Ranganathittu Bird Sanctuary, KarnadakaLocation: State-Karnataka, Mandya Dt. near Srirangapatina (4km).
Nearest City: Mysore (19 km). Nearest Highway: Bangaluru - Mysuru Highway

How to reach:

By Air: Bangaluru. 120 km

By Rail: Srirangapatina, 5 km
By Road: 120km from Bangaluru to Srirangapatina, then 4kms to the Sanctuary. From Mysore 19 km to Srirangapatina, then 3 kms to the Sanctuary. Well connected by road, can hire autorikshaws from Srirangapatina or taxis from Mysuru. No direct bus service to the sanctuary.

Contact STD code: 0821
There is no direct number available for Ranganathittu sanctuary. So contact Karnataka State Tourism Development Corporation. Phone: 91-080-22352901, 22352902, 22352903. Regional Tourist Office, Old Exhibition Building, Irwin Road, Mysuru. Ph: 2422096 KSTDC Transport wing, Mysuru Ph: 2423652

Best season: Dec-Jun

Stay

Ranganathittu Bird Sanctuary, KarnadakaThe Green Hotel, Vinoba Road, Ph: 4255000
Kings Kourt,

JLB Road, Ph: 2421142
Hotel Best Western Ramashree Hardinge Circle, Ph:2522265
Hotel the Paradise, Yadavagiri, Ph: 2410366
Hotel Siddartha, Narzabad, Ph: 2522999
Hotel Bombay Tiffanys, Sayyaji Rao road cross, Ph: 2435255
Hotel Luciya International, Old Bank road, Ph: 2420261
KSTDC Mayura Hoysala, Jhansi Lakshmi Bai road, Ph:2425349
Hotel SCVDS, Sri Harsha road, Ph: 2421379
Hotel Govardan, Sri Harsha Road, Ph: 2434118
Hotel Dasharath, Near Zoo Garden, Ph: 244912
KSTDC Mayura Yathri Nivas, Jhansi Lakshmi Bai road, Ph: 2423492
Hotel Ritz, BN road, Ph: 2422668
Hotel Aasraya, Dhanvantri road cross, Ph: 2427088
Hotel Sangeetha, Near Uduppi Srikrishna Mandir, Ph: 2424693
Tips

Ranganathittu Bird Sanctuary, KarnadakaVisiting Hours: 8:30 a.m to 6:00 p.m

Tickets: Entry fee + parking fee + camera fee + boating (around Rs.50).
Private boating alone is Rs.250 for half an hour

Facilities: Rest Room, Restaurant. There is no lodging at the sanctuary, so visitors will have to stay over at Mysuru or Srirangapatina.
Text: Ashish Karunakaran, Photos: Ajith Aravind

Sunday, July 21, 2013

ഒറ്റ വാക്കില്‍ ഉത്തരം എഴുതുക

ഒന്നര വയസ്സുള്ള പിള്ളാരെ മടിയില്‍ ഇരുത്തി സ്റ്റീയരിങ്ങ് പിടിപ്പിക്കുന്ന തന്തമാരുള്ള ഏക രാജ്യം?

ഇടത്തോട്ടു തിരിയാന്‍ ഇന്ടിക്കേട്ടര്‍ ഇട്ടു വലത്തോട്ട് വണ്ടി തിരിക്കുന്ന ഏക രാജ്യം?

ഇന്നലെ കണ്ട സിനിമയുടെ കഥ മൊബൈല്‍ ഫോണിലൂടെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യം ആക്സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ മാത്രം ഓര്‍മ്മ  വരുന്നവരുടെ രാജ്യം?

ലെയിന്‍ ഡിസിപ്ലിന്‍ പോലുള്ള കാര്യങ്ങള്‍ ഗെയിം കളിക്കുമ്പോള്‍ മാത്രം ആവശ്യം ഉള്ളതാണ് എന്ന് കരുതുന്നവരുടെ രാജ്യം?

ജാലകത്തിലൂടെ പുറത്തിട്ട കൈതണ്ട  നിങ്ങളുടെ മുന്നിലേക്ക്‌ എപ്പോള്‍ വേണമെങ്കിലും ഓടിച്ചു കയറ്റാനുള്ള അധികാര പത്രമാണ്‌ കരുതുന്ന ഡ്രൈവര്‍മാരുടെ രാജ്യം?

ലൈറ്റിട്ടാല്‍ എതിരെ വരുന്ന വണ്ടിയുടെ മുന്നിലേക്ക്‌ എപ്പോള്‍ വേണമെങ്കിലും ഓടിച്ചു കയറ്റാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്‌ എന്ന് കരുതാവുന്ന രാജ്യം?

സിഗ്നല്‍ എന്നാല്‍ ജങ്ങഷനുകളില്‍ ഭംഗിയ്ക്ക് വെച്ചിരിക്കുന്ന ബഹുവര്‍ണ വിളക്കുകള്‍ ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

ഹോണ്‍ എന്നാല്‍ ഇടതടവില്ലാതെ മുഴക്കി മുന്നില് വണ്ടി ഓടിക്കുന്നവരുടെ മനസ്സമാധാനം കളയാനുള്ള യന്ത്രമാണ് എന്ന് കരുതുന്നവരുടെ രാജ്യം?

ഫുട്പാത്ത് എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഓടിക്കാനുള്ള എളുപ്പവഴി ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

വലിയ വണ്ടിയുടെ സ്റ്റീയരിങ്ങ് തനിക്കു കിട്ടിയിരിക്കുന്നത് ആരെ വേണമെങ്കിലും ഇടിച്ചു കൊല്ലാനുള്ള ലൈസെന്സ് ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

മണ്ണെണ്ണ എന്നത് ഓട്ടോയില്‍ ഒഴിക്കാനുള്ള ഇന്ധനമാണ് എന്ന് കരുതുന്നവരുള്ള രാജ്യം?

ലൈസെന്‍സ് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ ഡ്രൈവിംഗ് സ്കൂളുകാരന്റെ കയ്യില നിന്നും കാശ് കൊടുത്ത് വാങ്ങുന്ന കടലാസ് ആണ് എന്ന് കരുതുന്നവരുടെ കാര്യം?

വണ്ടിയക്കുള്ള ഇന്ധനം പോലെ ഡ്രൈവര്‍ക്കുള്ള ഇന്ധനം ആണ് മദ്യം എന്ന് കരുതുന്നവരുടെ രാജ്യം?

പന്ത്രണ്ടു വയസ്സായ പയ്യന്‍ ലൈസെന്സ് കൂടാതെ ഫെറാരിയും ലെമ്പോഗിനിയും ഒക്കെ ഓടിക്കുന്നത് അഭിമാനമായി കരുതുന്ന മാതാപിതാക്കന്മാര്‍ ഉള്ള രാജ്യം?

വഴി എഴുതിയ സൈന്‍ ബോര്‍ഡ്‌ മൂലക്കുരു മരുന്നിനു പോസ്റര്‍ പതിപ്പിക്കാനുള്ള പലക ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

ട്രാഫിക് പോലീസുകാരന്റെ കുടുംബം നോക്കാനുള്ള ചെലവു വണ്ടി ഓടിക്കുന്നവര്‍ സംഘടിപ്പിക്കേണ്ടതാണ് എന്ന് കരുതുന്നവരുടെ രാജ്യം?

എവിടെ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള അധികാരം തന്റെ വണ്ടിയ്ക്കു പതിച്ചു കിട്ടിയിട്ടുണ്ട് എന്ന് കരുതുന്ന ആളുകള്‍ ഏറ്റവും അധികം പാര്‍ക്കുന്ന രാജ്യം?

വണ്ടി ഓടിച്ചു അപകടം കൂടാതെ വീട്ടില് എത്തണമെങ്കില്‍ മറ്റുള്ള ഡ്രൈവര്‍ മാരുടെ മനസ്സ് വായിക്കാനുള്ള ടെലിപ്പതി കൂടി അറിഞ്ഞിരിക്കേണ്ട ആവശ്യമുള്ള രാജ്യം?
.................................................................
ഈ ലിസ്റ്റ് അവസാനിക്കുന്നില്ല 

Sunday, July 7, 2013

36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയ കത്ത്

Letter returned to sender after 36 years
'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' പ്രശസ്തമാണ്. എന്നാല്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും കുത്തിനിറച്ച് ഒരച്ഛന്‍ മകനയച്ച കത്ത് പ്രശസ്തമാകുന്നത് എങ്ങനെയെന്നറിയാമോ... നീണ്ട 36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയാണ് ഈ മലയാളിക്കത്ത് വേറിട്ട് നില്‍ക്കുന്നത്. 

സാഹിത്യകാരനായ ആലങ്ങാട് മംഗലശ്ശേരില്‍ വീട്ടില്‍ പി.ജി. നായര്‍ 1977 മാര്‍ച്ച് 16-നാണ് അമേരിക്കയിലേക്ക് ഈ കത്ത് അയക്കുന്നത്; ബര്‍ക്ക്‌ലി സര്‍വകലാശാലയില്‍ ഉന്നതപഠനം നടത്തുന്ന മകന്‍ എം.ജി. കലാധരന്‍ നായരുടെ വിലാസത്തില്‍.

വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും ചില സാമ്പത്തിക കാര്യങ്ങളുമെല്ലാം നിറച്ചെഴുതിയ കത്ത് പക്ഷേ ഏറെനാള്‍ കഴിഞ്ഞിട്ടും കലാധരന്‍ നായര്‍ക്ക് കിട്ടിയില്ല. വീട്ടുകാര്‍ പതിയെ കത്തിന്റെ കാര്യം മറന്നു. നീണ്ട വര്‍ഷങ്ങള്‍ക്കിടെ പി.ജി. നായരും കലാധരന്‍ നായരും മരിച്ചു.

പി.ജി. നായരുടെ പേരക്കുട്ടിയും കാലടി സര്‍വകലാശാല പരീക്ഷാ വിഭാഗം സെക്ഷന്‍ ഓഫീസറുമായ രജി കമല സുകുമാരനും കുടുംബവുമാണ് ഇപ്പോള്‍ മംഗലശ്ശേരില്‍ വീട്ടില്‍ താമസിക്കുന്നത്. ഇവരെ തേടിയാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് കത്ത് മടങ്ങിയെത്തിയത്. പി.ജി. നായരുടെ മകള്‍ കമല എസ്. നായരുടെ മകളാണ് രജി. 

ഇത്രയും വര്‍ഷങ്ങള്‍ അലഞ്ഞിട്ടും കത്തിന് കേടുപാടുകളൊന്നുമില്ലെന്ന് രജി പറഞ്ഞു. ഈ മാസം മൂന്നിനാണ് കത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നതെന്ന് പുറത്തെ സീലില്‍ ഉണ്ട്. വിലാസക്കാരനെ കണ്ടെത്താനാകാത്തതിനാല്‍ കത്ത് മടക്കി അയക്കുന്നുവെന്ന് കത്തിന് പുറത്ത് എഴുതിയിട്ടുണ്ട്.