Monday, December 22, 2014

മറുമൊഴി

കഴിഞ്ഞ സത്യാഗ്രഹകാലത്തു ജയില്‍ജീവിതം വരിച്ച ഒരു രാജ്യസേവകന്‍ ഒരു സഹജീവിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തന്റെ സ്മരണകളില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ കിടന്നുറങ്ങുന്നതിനേക്കാള്‍ ക്ലേശകരമായി എന്തൊരനുഭവമാണുള്ളത്?'

ഞങ്ങള്‍ പറയട്ടെ? -ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ ഉറക്കം വരാതെ കിടക്കുന്നത്! :)

*----*

കാമുകന്‍ : ഭവതി എന്നെ ഭര്‍ത്താവായി സ്വീകരിക്കാത്ത പക്ഷം ഞാന്‍ മരണംവരെ മറ്റാരെയും സ്‌നേഹിക്കുകയില്ല.
കാമിനി: അതു ശരി! ഞാന്‍ നിങ്ങളെ സ്വീകരിക്കുന്നു എന്നു വിചാരിക്കുക! എന്നാലോ? :)

Friday, December 12, 2014

മഴയില്‍ നനഞ്ഞ് മേഘങ്ങള്‍ തേടി....





ജനല്‍ചില്ലുകള്‍ക്കപ്പുറത്ത് ആര്‍ത്തുപെയ്യുന്ന മഴയുടെ ശീല്‍ക്കാരം കേട്ടുകൊണ്ടാണ് അന്ന് ഉറക്കമുണര്‍ന്നത്. തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതില്‍ തുറന്നപ്പോള്‍ കാറ്റിന്റെ കൈകളിലേറി മഴച്ചാറല്‍ മുഖത്തുവന്നു തഴുകി. മുറ്റത്ത് തളംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എന്തോ കൊത്തിചികഞ്ഞുകൊണ്ടിരിക്കുന്ന ഓലേഞ്ഞാലിയെ നോക്കിയിരുന്നപ്പോഴാണ് 'സോനു നിഗം' നീട്ടി പാടിയത്..... മൊബൈലെടുക്കാനായി കൈ നീട്ടിയപ്പോള്‍ കണ്ടു, ഗൂഗിള്‍ ടോക്കില്‍ രതീശന്റെ മെസ്സേജ് വന്നുകിടപ്പുണ്ട്... 'എപ്പോഴാണ് യാത്ര...' ഈശ്വരാ ഇന്നലെ കംപൂട്ടര്‍ ഓഫ് ചെയ്യാതെയാണോ കിടന്നത്... ഇത്തവണത്തെ കറന്‍റ് ബില്ലു വരുമ്പോള്‍ അറിയാം...! കംപൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേതലക്കല്‍ ശരത്തിന്റെ ശബ്ദം.... 'ഡാ... റെഡിയായില്ലേ...?' 'എന്താടാ ചെയ്യ്വാ മഴയാണല്ലോ..' 'അതൊന്നും സാരമില്ല, ഏതായാലും തീരുമാനിച്ചതല്ലേ, പോയ്ക്കളയാം....', 'ശരി എങ്കില്‍ ഞാന്‍ എട്ടര ആവുമ്പോഴേക്കും എത്താം' കുളികഴിഞ്ഞെത്തുമ്പോള്‍ മേശപ്പുറത്ത് കൊണ്ടുപോവേണ്ട സാധനങ്ങളെല്ലാം അമ്മ റെഡിയാക്കി വെച്ചിരുന്നു.... ..... രണ്ട് ജോഡി ഡ്രസ്സ്, തോര്‍ത്ത്, കേമറ, ഒരു സഞ്ചി നിറയെ ഈത്തപഴം...... അല്ല, റെയിന്‍കോട്ടെവിടെ...? ഒന്ന് ഒച്ചവെച്ചപ്പോള്‍ ജിംന എവിടൊക്കെയോ തെരഞ്ഞ് റെയിന്‍കോട്ടെടുത്തു കൊണ്ടുവന്നു.

ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴയാണ്.. ഇതുവരെ അടങ്ങിയിട്ടില്ല. ഈ പെരുമഴയത്ത് കോട്ടില്ലാതെങ്ങനാ..?! ബൈക്കെടുത്ത് ബിജുവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ ബിജുവിന്റെ അമ്മ ഓടിവന്ന് ചോദിച്ചു... 'അപ്പൊ.. പോവാന്‍തന്നെ തീരുമാനിച്ചു അല്ലേ....? ഞാന്‍ കരുതി കേന്‍സല്‍ ചെയ്തിട്ടുണ്ടാവുംന്ന്....' അല്ല, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം കഴിഞ്ഞ വര്‍ഷം ഇതേ സമയം പേരുപോലും അറിയാത്ത ഏതോ ഒരു കാട്ടില്‍ പോയിട്ട് വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിപോയതും പുലിയുടെ വായില്‍നിന്നും കഷ്ടിച്ചു രക്ഷപെട്ടതും നാട്ടില്‍ പാട്ടാണല്ലോ... 'പിന്നെ ബിനീഷേ... അവിടംവരെ നിങ്ങള്‍ ബൈക്കിലാണോ പോകുന്നത്...? ' ......രാജേട്ടനാണ്... എല്ലാവരുടേയും കയ്യിലിരിപ്പ് അവര്‍ക്ക് നന്നായറിയാം.. അതാണ് അങ്ങനെ ഒരു ചോദ്യം..... 'ഏയ്... ബൈക്ക് കണ്ണൂരില്‍ വെച്ചിട്ട് അവിടുന്ന് ടാറ്റാ സുമൊ പിടിച്ചിട്ട് പോവും....' ഞാനത് പറയുമ്പോള്‍ വാവയും ഷിനോജും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. പുറപ്പെടാന്‍ നേരം ഷിനോജിന്റെ വക ഉപദേശം... 'മഴയാണ്, പത്തെഴുപത് കിലോമീറ്റര്‍ റൈഡ് ചെയ്യേണ്ടതുമാണ്.. അതുകൊണ്ട് മെല്ലെ എല്ലാവരും പരസ്​പരം കാണത്തക്കരീതിയില്‍ ബൈക്ക് ഓടിച്ചാല്‍ മതി.' ....മിഥുവിനോടാണ്.... അവനാണ് കൂട്ടത്തില്‍ വേഗതയോട് അത്രയും പ്രണയമുള്ളത്.

കണ്ണൂരിലെത്തിയപ്പോള്‍ കുട്ടുവിനേയും ഷിനോജിനേയും ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചിട്ട് ഞാന്‍ ഇന്‍റര്‍നെറ്റ് കഫേയില്‍ കയറി. കേമറ മെമ്മറികാര്‍ഡിലെ ഫോട്ടൊ മുഴുവന്‍ റൈറ്റ് ചെയ്ത് മാറ്റണം. കാര്‍ഡ് റീഡര്‍ കംപ്ലയിന്‍റായതുകൊണ്ട് വീട്ടില്‍വെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല. കഫേയില്‍ അധികം ഉയരമില്ലാത്ത വട്ടമുഖമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ റൈറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ഒന്ന്.... രണ്ട്.... മൂന്ന്..... കംപൂട്ടറില്‍ 'നീറോ' യുടെ പ്രോഗ്രസ്സും നോക്കിയിരുന്നപ്പോള്‍ വെറുതെ അവളോട് പേര് ചോദിച്ചു.. ........ദീപിക......... അപ്പോഴാണ് വാവയുടെ ഫോണ്‍ വന്നത്. മൊബൈലെടുത്ത് ചെവിയോട് ചേര്‍ത്തപ്പോള്‍ അക്ഷമനായി ജിത്തുവിന്‍റെ ശബ്ദം... 'ഡാ നിനക്കിനിയും വരാറായിട്ടില്ലേ...?' 'നിന്റെയൊക്കെ ഫോട്ടൊ തന്നെയാണ് ഇതില്‍ നിറയെ... എന്നാപിന്നെ മുഴുവന്‍ കളഞ്ഞേക്കട്ടെ...?' ഉള്ളില്‍ തോന്നിയ ദേഷ്യം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു. അവന്റെ മറുപടിക്കു കാത്തുനിക്കാതെ ഫോണ്‍ വെക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു.

എല്ലാം കഴിഞ്ഞ് കണ്ണൂര്‍ ടൗണ്‍ വിടുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ബൈക്കിലെ കിലോമീറ്റര്‍ മനസ്സില്‍ കുറിച്ചിട്ടു. ഏറ്റവും പിന്നിലായിട്ടാണ് ഞങ്ങളുടെ ബൈക്ക് നീങ്ങിയത്. അതുകൊണ്ടുതന്നെ കുറച്ചകലെയായി ബാക്കി മൂന്നു ബൈക്കും ഞങ്ങള്‍ക്ക് കാണാമായിരുന്നു. ശക്തിയായ മഴ കണ്ണില്‍ പതിക്കുന്നതുകൊണ്ട് എല്ലാവരും പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്. തളിപ്പറമ്പ് കഴിഞ്ഞ് കുറച്ച് ചെന്നപ്പോള്‍ റോഡില്‍ ശരിക്കും ഒരു പുഴ തന്നെ.... അതുവരെ പെയ്ത മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്ക്വാണ്... ഞങ്ങളേയും തോളിലേറ്റി 'യൂണികോണ്‍' പതുക്കെ ആ പുഴ നീന്തി കടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ഓടിക്കാണും..... അവന്റെ സൈലന്‍സറില്‍ നിന്നും ഒരു തുമ്മല്‍ ശബ്ദം.... പിന്നെ ഓടാന്‍മടിച്ച് അവന്‍ പതിയെ നിന്നു.... ഞാന്‍ തിരിഞ്ഞ് ബിജുവിന്‍റെ മുഖത്തേക്ക് നോക്കി.... 'ഏയ് സാരമില്ല, അത് സൈലന്‍സറില്‍ വെള്ളം കേറിയിട്ടാവും.... ഇപ്പൊ ശരിയാക്കാം...' അവന്‍ നല്ല ധൈര്യത്തിലായിരുന്നു. ഏതായാലും ഞാന്‍ പേടിച്ചപോലൊന്നും സംഭവിച്ചില്ല. അടുത്ത സ്‌റ്റോപ്പില്‍ എല്ലാവരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെനിന്ന് മഴയില്‍ നനഞ്ഞ് ഒരു ഫോട്ടോയും എടുത്ത് വീണ്ടും യാത്രയായി.

ഏതാണ്ട് അര മണിക്കൂര്‍ ഓടിക്കാണും. ഒരു വലിയ കയറ്റം കേറി ചെല്ലുമ്പോള്‍ നേരെ മുമ്പിലായി വലത് വശത്തേക്ക് വിരല്‍ചൂണ്ടി ഒരു കെ. ടി. ഡി. സി. ബോര്‍ഡുണ്ടായിരുന്നു..........'പൈതല്‍മല 26 കിലോമീറ്റര്‍' സ്ഥലം ഒടുവള്ളിയാണ്. ഇവിടെ നിന്ന് വലത്തേക്ക് മാറി പോകണം. സമയം ഒരുമണി ആയിരിക്കുന്നു. 'മതി.. ഇനി ഊണ് കഴിച്ചിട്ട് മതി യാത്ര' ..... ശരത്താണ്..... അല്ലെങ്കിലും വിശപ്പിന്റെ
അസുഖം കൂടുതലുള്ളത് അവന് തന്നെയാണല്ലോ...! ഊണ് കഴിഞ്ഞ് പിന്നെ അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും പൈതല്‍മലക്ക് മുന്‍പുള്ള അവസാനത്തെ ടൗണ്‍ എത്തി.... ....നടുവില്‍..... പിറ്റേന്ന് രാവിലെ വരേക്കുള്ള ഭക്ഷണവും വാങ്ങി, പിന്നേയും അരമണിക്കൂര്‍ കൂടി.. ഞങ്ങളിപ്പൊ വലിയ കയറ്റം കയറുകയാണ്.... എന്നെയും തൊണ്ണൂറ് കിലോയുള്ള ബിജുവും സാമാന്യം വലിപ്പമുള്ള ഒരു ബേഗും തൂക്കി കയറ്റം കയറുമ്പോള്‍ 'യൂണികോണ്‍' ഉച്ചത്തില്‍ കരഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.... 'ഹാവൂ.... ' എന്റെ വണ്ടിയൊരു ദീര്‍ഘനിശ്വാസം വിട്ടുകാണണം... റോഡവസാനിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് കാട്ടുപാതയാണ്.

ദൂരെ മലമുകളില്‍ ചെറിയൊരു തീപ്പെട്ടികൂടുപോലെ വാച്ച് ടവര്‍ കാണാം. നോക്കിയിരിക്കേ ഒരു മജീഷ്യന്റെ ചടുലതയോടെ കോട വന്ന് വാച്ച് ടവര്‍ മായ്ച്ചു കളഞ്ഞു.... ഞാന്‍ മൊബൈലെടുത്ത് നമ്പര്‍ സെര്‍ച്ച് ചെയ്തു.... 'രാജു തോന്നക്കല്‍'.... ഡി.ടി.പി.സി മെമ്പറാണ്. 'കാറ്റും കോളുമായതുകൊണ്ട് ആനയിറങ്ങും.. കോടകാരണം തൊട്ടടുത്ത് വന്നാലും നിങ്ങള്‍ക്കതിനെ കാണാനും പറ്റില്ല.... ഈ രാത്രി അവിടെ തങ്ങാതിരിക്കുന്നതാണ് ബുദ്ധി..' അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും നേരിയ വിറയലുണ്ടാക്കി. ഇനിയിപ്പൊ എന്തുചെയ്യും... ഞങ്ങളില്‍തന്നെ രണ്ട് പക്ഷക്കാരുണ്ടായി... ഇവിടെ തങ്ങിയിട്ട് രാവിലെ മലകേറാമെന്ന് കുറച്ച്‌പേര്‍.... എന്തായാലും വെച്ച കാല്‍ പുറകോട്ടില്ലെന്ന് തീരുമാനിക്കാന്‍ അധികം താമസമുണ്ടായില്ല..!! എല്ലാവരും കാലില്‍ ഉപ്പുവാരിത്തേച്ച് അതിനുമേലെ സോക്‌സും ഷൂസുമിട്ട് പാന്റ്‌സിന്റെ അറ്റം സോക്‌സിനുള്ളില്‍ തിരുകി കയറ്റി, എല്ലാറ്റിനും മേലെ റെയിന്‍കോട്ടുമിട്ട് ബൈക്കും ലോക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി...... മെല്ലെ കാട്ടിലേക്ക്....

മഴ ഇപ്പോ തെല്ലൊന്നടങ്ങിയിട്ടുണ്ട്. കാട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ ഇരുട്ടിന് കനംവെച്ച് തുടങ്ങി... നാല് മണി ആവുന്നതേയുള്ളൂവെങ്കിലും നേരം സന്ധ്യയായതുപോലെ തോന്നി.... ആരുമാരും അധികം സംസാരിക്കുന്നില്ല... ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കും കുറ്റികാടുകള്‍ക്കുമിടയില്‍ വളഞ്ഞും പുളഞ്ഞും നേരിയ നടപ്പാത കാണാനുണ്ട്. ആരും പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും ഒരു ഭയം തളംകംട്ടി കിടക്കുന്നുണ്ടായിരുന്നു. അതിനു പിന്നണിയെന്നോണം ചീവീടുകള്‍ കൂട്ടത്തോടെ ഒച്ചവെച്ചുതുടങ്ങി.... ഇടക്കിടെ വഴിമുറിച്ചുകൊണ്ട് കൊച്ചു മരങ്ങള്‍ വീണു കിടപ്പുണ്ട്. ഓരോരുത്തരുടേയും കണ്ണുകള്‍ കാട്ടുപാതയുടെ ഇരുവശവും അലഞ്ഞു നടക്കുകയായിരുന്നു. കാതുകള്‍ കേള്‍ക്കാന്‍ കൊതിക്കാത്ത ഏതോ ശബ്ദത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതു നിമിഷവും ഒരു ഒറ്റയാന്‍ വന്ന് മുന്നില്‍ നില്‍ക്കാം.... അല്ലെങ്കില്‍ അടുത്ത തിരിവില്‍ വഴിമുടക്കി അവന്‍ നില്‍ക്കുന്നുണ്ടാവാം.... അതുമല്ലെങ്കില്‍ കാതടപ്പിക്കുന്ന ഒരലര്‍ച്ച ഏതു നിമിഷവും കാടിനെ പ്രകമ്പനം കൊള്ളിക്കാം... 'അയ്യോ. അട്ട........' ആനയുടെ അലര്‍ച്ചക്കു പകരം കേട്ടത് കുട്ടുവിന്റെ നിലവിളിയാണ്... 'ഡാ ആന വരുന്നേ എന്ന് പറയുംപോലാണോ അട്ടയെന്നു പറയുന്നേ...?' അട്ടയെ പറിച്ചെടുക്കുന്നതിനിടയില്‍ ബിജു അവന്റെ തലക്കിട്ടൊന്നു കൊടുത്തു.

ദൂരെ ഒരു പൊട്ടുപോലെ കുറച്ച് വെളിച്ചം കണ്ടു... അടുക്കും തോറും ആ വെളിച്ചം കൂടിക്കൂടി വന്നു. 'ഈശ്വരാ ഞങ്ങളെത്തിയോ...?' ശരിയാണ് ഞങ്ങളിപ്പോ, സമുദ്ര നിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലാണ്. കണ്‍മുന്നില്‍ നിറയെ പഞ്ഞികെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുകയാണ്. പതുക്കെ മേഘങ്ങള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.... എന്റെ സന്തത സഹചാരിയായ 'സോണി സൈബര്‍ഷോട്ടിനു' പോലും ഈ സൗന്ദര്യം പൂര്‍ണ്ണമായി ഒപ്പിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഇളം പച്ച പുതപ്പ് വിരിച്ച് കിടക്കുന്ന പൈതല്‍മല. അങ്ങകലെ നീണ്ടുകിടക്കുന്ന വഴിയുടെ അറ്റത്ത് ഒരു മായാവിക്കോട്ടപോലെ വാച്ച് ടവര്‍. മലമടക്കുകളില്‍ കരിംപച്ച നിറത്തില്‍ നിഗൂഢമായ കാടുകള്‍.. ഒഴുകിനടക്കുന്ന വെണ്‍മേഘങ്ങള്‍.... ശക്തമായ കാറ്റിനെതിരെ പറക്കാന്‍ ശ്രമിക്കുന്ന പേരറിയാത്ത ഏതോ പക്ഷി...... വാച്ച് ടവറില്‍ കയറി എല്ലാവരും ഡ്രസ്സ് മാറുന്നതിനിടയില്‍ ഞാന്‍ കേമറയും തൂക്കിയിറങ്ങി. ദൂരെ മാടിവിളിക്കുന്നതുപോലെ സൂയിസൈഡ് പോയന്‍റ്... ടവറിന്റെ ഇടതുവശം താഴോട്ട്മാറി ഒരു തടാകം പോലെ വെള്ളം തളംകെട്ടികിടക്കുന്നു. മുഖം നോക്കാനായിരിക്കണം മേഘങ്ങള്‍ ഇതിനുമേലെ താഴ്ന്നു പറക്കുന്നത്.

തിരിച്ചുവന്നപ്പോള്‍ ജിത്തുവും ബിജുവും ടെന്റ് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു. ടവറിന്റെ മുകളില്‍ ഒരുവിധം ഷീറ്റ് വലിച്ചുകെട്ടി. അവിടെ നേരെ നില്‍ക്കാന്‍ പോലും പറ്റുന്നില്ല. അത്രയും ശക്തിയായ കാറ്റില്‍ ഞങ്ങളും പറന്നുപോകുമെന്ന് തോന്നി. പെട്ടെന്നാണ് മേഘത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്.... വെണ്‍മേഘങ്ങള്‍ കറുത്തിരുളാന്‍ തുടങ്ങി... കാറ്റ് ഹുങ്കാര ശബ്ദത്തോടെ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു...... അതിനേക്കാള്‍ ശക്തിയില്‍ ആര്‍ത്തലച്ച് മഴയും താണ്ഡവമാടാന്‍ തുടങ്ങി... ഞങ്ങളെട്ടുപേരും വലിച്ചുകെട്ടിയ ഷീറ്റിനടിയില്‍ കയറി നിന്നു. പക്ഷേ ബിജുമാത്രം എന്തോ വെളിപാട് കിട്ടിയതുപോലെ പുറത്തേക്കിറങ്ങിയോടി...! ഞാന്‍ ഷീറ്റിനിടയില്‍ക്കൂടി നോക്കുമ്പോള്‍ അവന്‍ കുറച്ചകലെയെത്തിയിരുന്നു.... പെട്ടെന്നാണ് അതെന്റെ കണ്ണില്‍ പെട്ടത്.... വല്ലാത്ത ഒരാന്തലോടെ ഞാന്‍ മറ്റുള്ളവരേയും ആ കാഴ്ച കാണിച്ചു കൊടുത്തു.... എല്ലാവരുടേയും ശ്വാസം നിലച്ചുപോയ നിമിഷം.... ബിജു നില്ക്കുന്നിടത്തുനിന്ന് അല്‍പ്പം മാറി കാട്ടില്‍ നിന്നും ഒരാന കയറിവരുന്നു... ശരം പോലെ ഓടിവന്ന അത് അവന്‍ നിക്കുന്നിടവും കഴിഞ്ഞ് എതിരേയുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.......! ഒഴിഞ്ഞുപോയ അപകടത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നതിനിടയില്‍ വീശിയടിച്ച കാറ്റ് ഷീറ്റിന്റെ ഒരുഭാഗത്ത് കെട്ടിയ കയറ് വലിച്ച് പൊട്ടിച്ചു.... ബേഗും സാധനങ്ങളുമെടുത്ത് ഓടി ഞങ്ങള്‍ വാച്ച് ടവറിന് തൊട്ടുകിടക്കുന്ന മുറിയില്‍ ചെന്നു നിന്നു... മുറിയെന്നൊന്നും പറയാനൊക്കില്ലെങ്കിലും, ഒരു മേല്‍ക്കൂരയും നാല് ചുമരുമുണ്ടായിരുന്നു.. ജനലിന്റേയും വാതിലിന്റേയും സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ജനലിന്റെ ഭാഗത്തുകൂടെ മഴ അകത്തേക്ക് വീഴുന്നുണ്ട്. തറയാണെങ്കില്‍ അഴുക്കുവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ചുമരില്‍ രണ്ട് ഭാഗത്തും ഓരോ കമ്പി തറച്ചുകയറ്റിയിട്ടുണ്ട്. ഷീറ്റ് അഴിച്ചുകൊണ്ടുവന്ന് കമ്പിയില്‍ പിടിച്ചുകെട്ടി ബാക്കി ഭാഗം തറയില്‍ അഴുക്ക് വെള്ളത്തിന് മുകളിലേക്കിട്ടു.. ഇതിലാണ് രാത്രി മുഴുവന്‍ കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ പലര്‍ക്കും വരേണ്ടിയിരുന്നില്ലെന്നു തോന്നി.

രാത്രി വളരുന്തോറും മഴയും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.. ഇതുവരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങളും ഇടക്കിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രാത്രി മുഴുവന്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു... നിശയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണ് മഴ അവസാനിച്ചത്... രാവിലെ വെണ്‍മേഘങ്ങള്‍ ഞങ്ങളേയും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.... ഈ മേഘങ്ങളാണ് ഇന്നലെ കറുത്തിരുണ്ട് തിമര്‍ത്താടിയത്.... ഒരുപക്ഷേ ഇവയ്ക്കും വികാരങ്ങളുണ്ടായിരിക്കാം... എല്ലായിടവും ഒന്നുകൂടെ ചുറ്റിക്കണ്ട്, സൂയിസൈഡ് പോയിന്റിന്റെ വന്യമായ സൗന്ദര്യം കേമറയില്‍ പകര്‍ത്തി ഞങ്ങള്‍ തിരിച്ചു നടന്നു....... കാട്ടുപാതയിലേക്ക് ഇറങ്ങുംമുന്‍പ് ഞാനൊന്നുകൂടെ തിരിഞ്ഞു നോക്കി......... മെല്ലെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങള്‍.... ഒരായിരം പ്രാവശ്യം പെയ്തിറങ്ങാനുള്ള കണ്ണുനീരുംപേറി അവളെന്നെനോക്കി വശ്യമായി പുഞ്ചിരിച്ചു...... അവസാനമായി.


Text&Photos: Bineesh R.K

Sunday, December 7, 2014

കേരള ട്രാഫിക്‌ പോലീസ് ഓണ്‍ലൈന്‍ പിഴയടക്കല്‍ സംവിധാനം

നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്
ഇതിനായി http://www.payment.keralapolice.gov.in/epayment.com
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ മതി 

Tuesday, December 2, 2014

എം.ടി അന്തസ്സുള്ള പത്രാധിപര്‍ , പുനത്തില്‍ കുഞ്ഞബ്ദുള്ള

കാലം 1958.
എം ടി
എം ടി
ഇന്നത്തെപ്പോലെ അന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി ടിഷ്യുകള്‍ച്ചര്‍ ചെയ്യുന്ന സാഹിത്യ ലബോറട്ടറി ആയിരുന്നു. ആ ലബോറട്ടറിയിലേക്ക് ഒരു കഥയയച്ചപ്പോള്‍ എനിക്ക് എം.ടിയുടെ ഒരു കത്ത് കിട്ടി. ആ കത്ത് എനിക്ക് കിട്ടിയ നിധിയായിരുന്നു.കോളജില്‍ പ്രീയൂനിവേഴ്‌സിറ്റിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. യൂസഫലി കേച്ചേരിയും, കെ.പി. ശങ്കരനും, മാധവന്‍ അയ്യപ്പത്തും ബാലപംക്തിയില്‍ എഴുതുന്ന കാലം. എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. എം.ടി. അസിസ്റ്റന്റും.
നാലഞ്ചു കഥകള്‍കൊണ്ടുതന്നെ അക്കാലത്ത് സാഹിത്യലോകത്ത് എം.ടി. പേരെടുത്തിരുന്നു. ആ വര്‍ഷത്തെ ഒരൊഴിവുനാളില്‍ എം.ടി.യെ കാണാനായി കോഴിക്കോട്ടേക്കു പുറപ്പെട്ടു. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടി കയറി. എട്ടണയാണ് വണ്ടിക്കൂലി. ഇന്നത്തെ 50 പൈസ.മാതൃഭൂമി ഓഫീസിനു മുന്നിലെത്തുമ്പോഴേക്കും എന്റെ ചങ്കിടിക്കുവാന്‍ തുടങ്ങി. ഗേറ്റ്മാനോട് വഴിചോദിച്ച് ഞാന്‍ മുകളിലേക്കുള്ള കോണി കയറി. എം.ടി.യുടെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ ഞാനൊന്നു പരുങ്ങി. മുറിയില്‍ വേറെ രണ്ടു പേരുണ്ട്. തൊട്ടടുത്തുള്ള മേശപ്പുറത്തുവച്ച ഒരു കൂമ്പാരം സാഹിത്യത്തിന്റെ മറവില്‍ എന്‍.വി. കൃഷ്ണവാരിയര്‍ എന്തോ വായിച്ചുകൊണ്ടു വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. എം.ടി. ഒരു കൊച്ചു പയ്യന്‍. നൂലന്‍ വാസു എന്ന് ബഷീര്‍ കളിയാക്കി വിളിക്കുന്ന അതേ രൂപം. മീശ നന്നായി കറുത്തിട്ടില്ല. എങ്കിലും അത് തിരുത്തുകയറ്റാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ട്. ഹാന്റ്‌ലൂമിന്റെ വരയന്‍ കുപ്പായമാണ് ഇട്ടിരിക്കുന്നത്. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.
”എം.ടിയല്ലേ?” ഞാന്‍ ചോദിച്ചു. എന്താ സംശയമുണ്ടോ എന്ന ഭാവത്തില്‍ ‘അതെ’ എന്നു എം.ടി. പറഞ്ഞു. ഞാന്‍ എന്റെ കുട ചുമരില്‍ താഴെ വെച്ചതും അത് ചറുപിറെ താഴെ വീണു. അത് നേരെയാക്കിവെക്കാന്‍ കുറെ പാടുപെട്ടു. എന്റെ കൈകള്‍ നിശ്ചയമായും വിറച്ചിട്ടുണ്ടാവണം.”ഇരിക്കൂ” എം.ടി. പറഞ്ഞു. ഞാന്‍ എം.ടി.യുടെ മുന്നിലുള്ള കൈയില്ലാത്ത കസേരയില്‍ പകുതി ചന്തിവച്ച് ഇരുന്നു. എന്നിട്ടു ഞാന്‍ പറഞ്ഞു: ”കുഞ്ഞബ്ദുള്ള.” എം.ടി. എന്നെ ഒന്നു നോക്കി. മാനുസ്‌ക്രിപ്റ്റിലേക്ക് കണ്ണോടിക്കുന്നതിനിടയില്‍ പറഞ്ഞു: ”മനസ്സിലായി.”അല്പം കഴിഞ്ഞപ്പോള്‍ നനവൂറുന്ന വലിയ കണ്ണുകള്‍ വിടര്‍ത്തി എം.ടി. ചോദിച്ചു: ”ഏതു ക്ലാസിലാ?”
”പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ കഴിഞ്ഞു.”
അപ്പോള്‍ ശിപായി ഒരു കപ്പു കാപ്പി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഞാന്‍ എന്റെ കൈകള്‍ എവിടെയോ വയ്ക്കുന്നതിനിടയില്‍ കപ്പുതട്ടി കാപ്പി മേശപ്പുറത്തു മറിഞ്ഞു. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എം.ടി. പറഞ്ഞു: ”സാരമില്ല.”ഈ ആശ്വാസവാക്ക് എന്റെ സാഹിത്യജീവിതത്തിലുടനീളം എം.ടി.യില്‍നിന്ന് ചൊരിഞ്ഞിട്ടുണ്ട്. 1958 സെപ്തംബറില്‍ നടന്ന ആ കൂടിക്കാഴ്ച അവിസ്മരണീയമാണ്.
ഞാന്‍ ബാലപംക്തിയിലേക്ക് മുറയ്ക്ക് കഥകള്‍ അയയ്ക്കുവാന്‍ തുടങ്ങി. വെട്ടിയും തിരുത്തിയും അവയില്‍ ചിലത് എം.ടി. പ്രസിദ്ധീകരിച്ചുതുടങ്ങി. അങ്ങനെയിരിക്കെയാണ് എന്നെ മോഹാലസ്യപ്പെടുത്തിയ ഒരു സംഭവമുണ്ടായത്. ഞാന്‍ ബാലപംക്തിക്ക് അയച്ച ഒരു കഥ വലിയവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കഥ. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തലക്കെട്ടുവരെ മാറ്റിയാണ് എം.ടി. ആ കഥ പ്രസിദ്ധീകരിച്ചത്. ‘കല്യാണരാത്രി’യായിരുന്നു ആ കഥ. ദേവന്റെ ചിത്രവും.
എഴുത്തില്‍ മാത്രമല്ല എഡിറ്റിങ് എന്ന കലയിലും എം.ടി. അഗ്രഗണ്യനാണ്. മലയാള ഭാഷയില്‍ എഡിറ്റിങ്ങിന് ആരും അക്കാലത്ത് പ്രാധാന്യംകൊടുത്തതായി കാണുന്നില്ല. സര്‍ഗ്ഗാത്മകകൃതി മെച്ചപ്പെടുത്തുന്നത് യഥാസ്ഥാനത്തുള്ള വെട്ടിത്തിരുത്തലിലാണെന്ന സത്യം നമ്മുടെ മിക്ക എഴുത്തുകാരും പത്രാധിപന്മാരും ഓര്‍ക്കുന്നില്ല. ഇവിടെയാണ് എം.ടി.യുടെ ക്രിയേറ്റീവ് ജേര്‍ണലിസം തിളങ്ങുന്നത്. എഴുത്തുകാരുടെ രചനകളില്‍ പത്രാധിപരായ എം.ടി.യുടെ പേന ചലിച്ചപ്പോള്‍ ആ സൃഷ്ടികള്‍ പ്രശസ്തങ്ങളായി.
ഉപരിപഠനത്തിനായി ഞാന്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയിലേക്ക് വണ്ടികയറി. അവിടെ അന്തരീക്ഷം ഭയാനകമായിരുന്നു. പാഠപുസ്തകങ്ങളും ലബോറട്ടറികളും കണ്ട് ഞാന്‍ ഭയന്നമ്പരന്നു. ഞാന്‍ എം.ടി.ക്കെഴുതി: ”എന്റെ സാഹിത്യജീവിതം ഇതോടെ അവസാനിച്ചിരിക്കുന്നു.”എം.ടി.യുടെ ഒരു നീണ്ട മറുപടി വന്നു. ആ കത്ത് ഒട്ടൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്: ”നന്നായി പഠിക്കൂ. പഠിച്ച് ജീവിതത്തിന് ഒരു മേല്‍വിലാസമുണ്ടാക്കൂ. സാഹിത്യം മനസ്സിലുണ്ടെങ്കില്‍ അത് നഷ്ടപ്പെടുകയില്ല. അഥവാ നഷ്ടപ്പെട്ടാലും ആ ലോകം തിരികെ കിട്ടാന്‍ ഞാന്‍ വേണ്ടതു ചെയ്യാം.”
അലിഗഢില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാന്‍ ധാരാളം കഥകള്‍ എഴുതി. എഴുതിയ ഒരു കഥപോലും എം.ടി. തിരിച്ചയച്ചിട്ടില്ല. എം.ടി.ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി. സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടി.യാണ്. പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമിക മര്യാദകള്‍ എഴുത്തുകാരോട് കാണിച്ച ആളായിരുന്നു എം.ടി. യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്റെ മേശപ്പുറത്ത് തപാലില്‍ വന്നപ്പോള്‍ എം.ടി. അത് വായിച്ചു. പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി. പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ചില എഴുത്തുകാരെ താനാണ് കണ്ടെത്തിയത് എന്ന് എം.ടി. പിന്നീടൊരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ വെളിപ്പെടുത്തുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അത് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുംകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള മധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാകരുത്. പത്രാധിപര്‍ എന്ന നിലയില്‍ അങ്ങനെ വലിയ അന്തസ്സ് എം.ടി.ക്കുണ്ട്. എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും നിലനില്‍ക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി. അതിയായി ആഹ്ലാദിക്കും. നല്ലൊരു സംഭവം വരുന്നുണ്ട്, എം.ടി. ചിലപ്പോള്‍ പറയും. വായനക്കാര്‍ക്കും സന്തോഷമാകും. എം.ടി.യുടെ വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു. അങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി. നമ്മുടെ സാഹിത്യത്തിന്റെ വളരെ രസകരമായ എന്തെല്ലാം കഥകള്‍ എം.ടി.യുടെ മനസ്സില്‍ ഉണ്ടാവും. ആ കഥകള്‍കൂടി എം.ടി. പറയണം.
(ഡി സി അന്താരാഷ്‌ട്രപുസ്തകമേളയില്‍ ഇന്ന് പ്രകാശിപ്പിക്കുന്ന ‘പത്രാധിപര്‍ എം ടി’ എന്ന പുസ്തക്തില്‍നിന്നും)

Friday, November 21, 2014

തേജസ്വിനി

ഉന്മാദിനിയെ പോലെ തേജസ്വിനി.....ദൂരെ നിന്നേ അവളുടെ ശീല്‍ക്കാരങ്ങള്‍ കേട്ടു തുടങ്ങി. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകിയതിലുള്ള പരിഭവം മുഴുവന്‍ അവള്‍ പാറകളില്‍ തല്ലിയലച്ച് തീര്‍ക്കുന്നു. ഉടലാകെ ഇളക്കി, മുടിയഴിച്ചിട്ട് ഇരുകൈകളും നീട്ടിയ ആ കാമിനിക്ക് ചുറ്റും ഒരു കാന്തിക വലയം...

കാറ്റ്‌നിറച്ച രണ്ടു വഞ്ചികളില്‍ ഞങ്ങള്‍ പതിനാല് പേര്‍....അവളുടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങള്‍ മാത്രം. പതുക്കെ തിരിഞ്ഞു നോക്കി, പുറപ്പെടുമ്പോള്‍ കലപില കൂട്ടിയിരുന്നവരുടെ മുഖങ്ങളെല്ലാം രക്തംവാര്‍ന്നു പോയ പോലെ. തുഴ കയ്യില്‍ നിന്നും വഴുതുന്നുണ്ടോ...ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ തുഴയില്‍ ഒന്നുകൂടി പിടിമുറുക്കി... നിമിഷാര്‍ദ്ധത്തിനുളളില്‍ തേജസ്വിനി, അവളുടെ മാറിലേക്ക് ഞങ്ങളെ വലിച്ചിട്ടു. വഞ്ചിയില്‍ നിന്നും അറിയാതെ തന്നെ ആരവം ഉയര്‍ന്നു. അവളിലെ ഉന്മാദം ഞങ്ങളിലേക്കും പടര്‍ന്നു....

കണ്ണൂരിനെയും കാസര്‍കോടിനെയും രണ്ടായി പകുക്കുന്ന ജലരേഖയാണ് തേജസ്വിനി. സാഹസികതയുടെ ആഴങ്ങള്‍ തേടിയാണ് കണ്ണൂരിലെ ചെറുപുഴയിലെത്തിയത്. നാഷണല്‍ ജിയോഗ്രാഫിയിലും ഡിസ്‌ക്കവറിയിലും മാത്രം കണ്ടു പരിചയമുളള സാഹസിക വിനോദമായ 'റാഫ്റ്റിങ്' പരീക്ഷിക്കാന്‍... ചെറുപുഴ പുതിയപാലം താണ്ടി, കാസര്‍കോട് കൊല്ലടയില്‍ നിന്നാണ് കാറ്റ്‌നിറച്ച വഞ്ചികളില്‍ നിന്നും തുഴകള്‍ നദിയില്‍ ആഴ്ന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം മലവെള്ളപാച്ചിലില്‍പ്പെട്ട പൊങ്ങുതടികള്‍ പോലെയായി റാഫ്റ്റുകള്‍. നേപ്പാളി ഗൈഡുകളുടെ ആജ്ഞകളും ആക്രോശങ്ങളും തേജസ്വിനിയുടെ ഇരമ്പലില്‍ മുങ്ങി. ഒഴുക്ക് കൂടി കൂടി വന്നു. നദിയിലേക്ക് മുഖമമര്‍ത്തി നിന്നിരുന്ന കണ്ടല്‍കാടുകളില്‍ നിന്നും മരച്ചില്ലകളില്‍ നിന്നും കടവാവലുകള്‍ പറന്നു പൊങ്ങി, കറുത്തമാനത്ത് വലിയ ചിറക് വിരിച്ച് അവ വൃത്തം വരച്ചു. കടവാവലുകളുടെ കരച്ചിലും, പാറകളില്‍ തട്ടിച്ചിതറുന്ന തേജസ്വിനിയുടെ ശീല്‍ക്കാരങ്ങളുമായപ്പോള്‍ ഏതോ പ്രേതസിനിമയിലെ രംഗഭാവം!

മുളംചങ്ങാടത്തിന്റെ അത്യന്താധുനികനായ റാഫ്റ്റ്, പാറകളില്‍ ചെന്നു തട്ടിയപ്പോള്‍ മനസ്സില്‍ പെരുമ്പറമുഴങ്ങി... പ്ലസ്ടുകാരികളായ സേബയും പൂജയും റാഫ്റ്റില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, ഉള്ളില്‍ തോന്നിയ ഭയം പുറത്ത് കാട്ടിയില്ല.

നേപ്പാളില്‍ നിന്നും റാഫ്റ്റിങ് പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ ഗൈഡുകളായ സഞ്ജീബും രാജുശ്രേഷ്ഠയും നേപ്പാളിയില്‍ ഏതോ പാട്ടുകള്‍ മൂളുന്നു... പെട്ടന്ന് മുന്നില്‍ പോയ റാഫ്റ്റ് വെട്ടിതിരിഞ്ഞു പമ്പരം കണക്കെ കറങ്ങി. കൂലംകുത്തിയൊഴുകുന്ന നദിയില്‍ മറിഞ്ഞു കിടന്നിരുന്ന വലിയൊരു മരത്തില്‍ ചെന്നിടിച്ച് അത് നിന്നു. മരത്തിന്റെ തലകിടന്നിരുന്ന പാറയിലേക്ക് ഞങ്ങള്‍ അള്ളിപിടിച്ച് കയറി. റാഫ്റ്റിലുണ്ടായിരുന്ന വടവുമായി, അലറി വിളിച്ചൊഴുകുന്ന നദിയിലേക്ക് നേപ്പാളി എടുത്തു ചാടി. അതിശക്തമായ ഒഴുക്കിനെ കീറിമുറിച്ച് അവന്‍, വടം എതിര്‍വശത്തുള്ള മരത്തില്‍ വലിച്ചുകെട്ടി. നേപ്പാളി സാഹസികന്റെ വീരകൃത്യം, ശ്വാസമടക്കി ഞങ്ങള്‍ നോക്കിനിന്നു. മരത്തിന്റെ പിടിയില്‍ നിന്നും റാഫ്റ്റിനെ വലിച്ചുമാറ്റിയ മാത്രയില്‍ എല്ലാവരും അതിനുള്ളിലേക്ക് ചാടിക്കയറി. ഒപ്പമുണ്ടായിരുന്ന ആബിദിനും ബിനുവിനും കുറച്ച് ദൂരം നീന്തിയ ശേഷമാണ് കയറാന്‍ സാധിച്ചത്.

കാസര്‍കോടിന്റെ വനാന്തരങ്ങളും കമ്പല്ലൂരും പിന്നിട്ട് ചെമ്മരംകയത്തിലെത്തിയപ്പോള്‍ വീണ്ടും ഒഴുക്കിന്റെ കരവലയത്തിലായി. താഴ്ന്നു നിന്ന മരച്ചില്ലകളില്‍ തലതട്ടാതെ നോക്കാന്‍ ഞങ്ങള്‍ പാടുപെട്ടു. വീണ്ടും തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ മുന്നിലിരുന്ന ആബിദ് ഉറക്കെ വിളിച്ചു പറഞ്ഞു 'തലമാറ്റിക്കോ പാമ്പ്..' ആബിദ് ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി, മരച്ചില്ലയില്‍ തൂങ്ങി കിടക്കുന്ന, ഇലകള്‍ പൊതിഞ്ഞ കൂടിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്ന പാമ്പ്. 'ക്യാ കോബ്രാ ഹെ..?' നേപ്പാളി അത്ഭുതം വിടര്‍ന്ന മുഖത്തോടെ ചോദിച്ചു. 'എയ് ഇത് വേറെയേതോ ഇനമാ.. അടുത്ത മഴയില്‍ ഒഴുകി പോകും', ആരോ പറഞ്ഞു.

മഴ ശക്തമാകുമ്പോള്‍ തേജസ്വിനി ഇരുകരകളും കയ്യേറും. അപ്പോള്‍ ചെമ്മരം കയത്തിലെത്തുന്ന എന്തു വസ്തുവായാലും പലവട്ടം കറങ്ങാതെ മുന്നോട്ട് ഒഴുകില്ല. നദിക്ക് മുകളിലൂടെയുളള തൂക്കുപാലത്തില്‍ നിന്നിരുന്നവര്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഒഴുക്ക് കുറഞ്ഞ് വന്നു. ഇനി പൂര്‍ണമായും കാസര്‍കോടിടിന്റേതാവുമ്പോഴെ തേജസ്വിനി വിശ്വരൂപം പ്രാപിക്കൂ.

അഞ്ച് മണിക്കൂര്‍ നീണ്ട ഒഴുക്ക് (ഞങ്ങളുടെ യാത്രയെ അങ്ങനെയും വിളിക്കാം) കാസര്‍കോട്ടെ കാക്കടവില്‍ അവസാനിച്ചു. ഏതാണ്ട് 12 കിലോമീറ്റര്‍. ജീപ്പിനടുത്തേക്ക് നടക്കുമ്പോഴും എല്ലാവരും തേജസ്വിനിയെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... വിട പറയാന്‍ മടിയുള്ള മനസ്സുകള്‍... രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും തേജസ്വിനിയുടെ മാറിലൂടെ ഒഴുകുന്ന പോലെ. കണ്ണുകള്‍ അടയ്ക്കുമ്പോള്‍ കാതുകളില്‍ അവളുടെ ശീല്‍ക്കാരം....

Tuesday, November 11, 2014

കാര്‍ വാങ്ങുന്നതിന് മുന്‍പ്

കാര്‍ ഒന്ന് മാറ്റിയാലോ എന്നൊരു പൂതി ...
സുഹൃത്തുക്കളോട്‌ അഭിപ്രായം ചോദിച്ചു ..ഏതു കാര്‍ വാങ്ങണം ...
ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന കാറുകളുടെ മഹത്വം വിളമ്പാന്‍ തുടങ്ങി. കൂടെ വേറെ കുറെ പൊങ്ങച്ചവും ...നടപ്പില്ല...
നെറ്റില്‍ ഒന്ന് പരതി ...അത്യാവശ്യം details ഒക്കെ എടുത്തു .
അവസാനം ഏതു വേണമെന്ന കാര്യത്തില്‍ തീരുമാനം ആയി.
വിളിച്ചു കാര്‍ കടയിലേക്ക് ...10 മിനിടിനുള്ളില്‍ വാനര പട എത്തി ...ഓടിച്ചു നോക്കാനുള്ള വണ്ടിയും കൊണ്ട് വന്നിടുണ്ട്.
കാറിനെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങി. ഞാന്‍ എല്ലാം അതീവ ശ്രേധയോടെ കേട്ട് നിന്നു.
എല്ലാം മനസിലായില്ലേ മാടം ...?
..ഞാന്‍ പറഞ്ഞു ..."പിന്നെ എനിക്കെല്ലാം മനസിലായി".
ഇവന്മാര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ automobile engineering പോലും പോരാതെ വരും. എനിക്കൊന്നും മനസിലായില്ല.
പക്ഷെ ഒന്ന് മനസിലായി ...ഇതൊരു തന്ത്രം ആണ് ...നമുക്ക് മനസ്സില്‍ ആകാത്ത രീതിയില്‍ കാര്യങ്ങള്‍ അവതരിപികുക, അഡ്വാന്‍സ്‌ വാങ്ങി ബുക്ക്‌ ചെയ്യുക. നമുക്ക് മനസിലായാല്‍ മറ്റു വണ്ടികളുമായി നമ്മള്‍ compare ചെയ്യും ..ഏത് ...
മാടം ഇന്ന് 10,000 കൊടുത്തു ബുക്ക്‌ ചെയ്താല്‍ 5000 രൂപ discount കിട്ടും.
ഒരു പതിനായിരവും കൊടുക്കുന്നില്ല, പക്ഷെ എനിക്ക് 20,000 രൂപയുടെ discount വേണം എന്ന് ഞാന്‍....
10 മിനിറ്റ് നീണ്ട വാഗ്വാദത്തിനോടുവില്‍ discount 15,000 ആയി ഉറപ്പിച്ചു, without giving any advance.
അപ്പൊ അടുത്ത കുരിശു ...7500 രൂപ പ്രോസിസ്സിംഗ് fee ഉണ്ടത്രേ....എന്ത് processing ...?
വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചാര്ജ്് ...!
വണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു കൊള്ളാം ...നിങ്ങള്‍ കഷ്ടപെടണ്ട ..
എന്നാല്‍ 5000 കൊടുക്കണമെന്ന് ...ചെന്നയില്‍ നിന്നും വണ്ടി തിരോന്തരം വരെ എത്തിച്ചതിന്റെ ചാര്ജ്് പോലും ...തായും മായും കൂട്ടി രണ്ടെണ്ണം വിളിക്കാനാണ് തോന്നിയത് ...എന്തായാലും അതിന് മുന്പ്ജ അവന്‍ പോയി .
അങ്ങനെ ഒരു കടമ്പ കഴിഞ്ഞു.
എന്റെെ ഫോണ്‍ പതിവില്ലാത്ത രീതിയില്‍ നിര്ത്താ തെ ചിലക്കുന്നു. 15 missed calls, അതും 15 നമ്പരുകളില്‍ നിന്നും. തിരിച്ച് വിളിച്ചു , എനിക്ക് കാര്‍ ലോണ്‍ തരാന്‍ വേണ്ടി 15 കമ്പനികള്‍ നിര നിരയായി നില്കുന്നു. ഒരു Yes പറഞ്ഞാല്‍ ഈ 15 കമ്പനികളും ഇപ്പൊ വീട്ടിലെത്തും. ഓരോ ഗ്രൂപ്പിലും 2 പേര്‍ വെച്ച് നോക്കിയാല്‍ 30 പേര്‍ പിന്നെ 15 ബൈക്കും വീടിനു മുന്നില്‍ നിരക്കും . ആ സാഹസത്തിനു ഞാന്‍ മുതിര്ന്നിാല്ല. വീട്ടില്‍ എന്തേലും അത്യാഹിതം നടന്നോ എന്ന് നാട്ടുകാര്‍ ചിന്തിചാലോ ...!
ഓരോരുത്തരും ഓരോ interest റേറ്റ് ആണ് ഓഫര്‍ ചെയ്യുന്നത് ...ലേലം വിളി പോലെ...
10 ശതമാനം, 7 ശതമാനം, 4 ശതമാനം ,അവസാനം ഒരു കമ്പനി 2 ശതമാനം വരെ എത്തി. ആകെ confusion ആയി. ഒരാള്‍ 2 ശതമാനത്തിനു തരാം എന്ന് പറയുന്നു, മറ്റൊരാള്‍ 10 ശതമാനത്തിനും.
8 ശതമാനത്തിന്റെn വ്യത്യാസം. എന്തോ ഒരു അപകടം മണക്കുന്നു ...അറിഞ്ഞിട് തന്നെ കാര്യം.
15 പേരെയും വിളിച്ചു. 5 ലക്ഷം ആണ് എനിക്ക് ലോണ്‍ വേണ്ടത്. തിരിച്ചടവ് കാലാവധി 60 മാസം (5 വര്ഷം), അപ്പൊ ഒരു മാസം എത്ര വെച്ച് അടക്കേണ്ടി വരും എന്ന് ചോദിച്ചു.
ഞെട്ടിപിക്കുന്ന മറുപടി, 15 പേര്ക്കും ഓരേ മറുപടി ...Rs.11,895/- രൂപ വെച്ച് മാസം അടക്കേണ്ടി വരും.
അതായതു 5 ലക്ഷം ലോണ്‍ എടുത്ത ഞാന്‍ 5 വര്ഷം കഴിയുമ്പോള്‍ 2,13,698 രൂപ പലിശയും ചേര്ത്ത് 7,13,698/- രൂപ അടക്കേണ്ടി വരും.
ഇതെങ്ങനെ 10 ശതമാനക്കാരനും 2 ശതമനക്കാരനും ഒരേ EMI (മാസ തവണക്ക് ഇവര്‍ പറയുന്ന പേരാണ് EMI....equated monthly installment ആണ് പോലും ഇതിന്റെM full form...സയിപിന്റെതാണ് കണ്ടുപിടിത്തം)
ഞാന്‍ ഗൂഗിളില്‍ സെര്ച്ച് ‌ ചെയ്തു...EMI calculator ...തുറന്നു വന്നു ഒരു പേജ്. calculate ചെയ്തു നോക്കിയപ്പോ ഞാന്‍ കൊടുക്കേണ്ടത് 15% interest....10, 7, 4, 2 ഒക്കെ സ്വാഹ..
എല്ലാത്തിനെയും വിളിച്ചു ...എന്റെm stand പറഞ്ഞു ..7 ശതമാനം interest ...EMI ഞാന്‍ പറയാം ..Rs.9,901/- per month. ഇത് പറ്റുമെങ്കില്‍ മാത്രം വിളിക്കുക. അവസാനം അങ്ങനെ തന്നെ ലേലം ഉറപ്പിച്ചു. ഒരു മാസം EMI യില്‍ വന്ന വ്യത്യാസം 1994 രൂപ, അപ്പൊ 5 വര്ഷഞത്തേക്ക് 1,19,640 രൂപ വ്യത്യാസം. എങ്ങനെയുണ്ട് അണ്ണന്മാരുടെ ലീലാ വിലാസങ്ങള്‍.
തീര്ന്നി ല്ല ...5 വര്ഷനത്തേക്ക് എടുത്ത ലോണ്‍ നേരത്തെ ക്ലോസ് ചെയ്യുവാണേല്‍ ഫൈന്‍ ഈടക്കുമത്രേ. (ലോണ്‍ അടവില്‍ വീഴ്ച വരുത്തിയലാണ് സാദാരണ ഫൈന്‍ ഈടാക്കുന്നത്) അതിലും ലേലം നടന്നു. 5 ശതമാനത്തില്‍ തുടങ്ങി 2 ശതമാനത്തില്‍ ഉറപ്പിച്ചു)...പിന്നെ ദേ വരുന്നു processing fee ...അവന്മാരുടെ ക്ഷെമ പരീക്ഷിക്കാന്‍ നിന്നില്ല ...കൊടുത്തു പണ്ടാരം അടക്കി.
ഇതിന്റെ ഗുട്ടന്സ്e എന്താ എന്നറിയാമോ ...നമ്മളോട് 5 ശതമാനം എന്ന് പറയും ...എന്നിട്ട് ഒരു EMI യും പറയും. നമ്മള്‍ വിചാരിക്കും അവര്‍ പറഞ്ഞ EMI 5% ആയിരിക്കും എന്ന്, ശെരിക്കും അത് 15%-20% ഒക്കെ ആയിരിക്കും. നമുക്ക് ഉണ്ടാകുന്നതു വന്‍ നഷ്ടവും. ഇത്തരം സ്ഥാപനങ്ങള്‍ കള്ളത്തരം കാണികുമെന്നു സ്വപ്നത്തില്‍ പോലും നമ്മള്‍ വിചാരിക്കില്ല. സൂക്ഷികുക. ഒരാളുടെ കീശയില്‍ ഇരിക്കുന്ന കാശു ഏത് മാര്ഗകത്തിലൂടെയും സ്വന്തം കീശയില്‍ ആക്കുക എന്നതാണ് ഇവരുടെ ബിസിനസ്‌.
കാര്‍ കടയില്‍ നിന്നും വിളി വന്നു ...Mrs രാഖി അല്ലേ ...താങ്കളുടെ കാര്‍ റെഡി ആണ്. (മാഡം ഇപ്പൊ രാഖി ആയി ...അവരുടെ കാര്യം കഴിഞ്ഞല്ലോ)
കാര്‍ എടുക്കാന്‍ ചെന്നപ്പോ വേറെ പുകില്‍ ..ഞാന്‍ ജീവിത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു കമ്പനിയുടെ insurance എടുത്തു വെച്ചിരിക്കുന്നു. എന്തേലും ക്ലൈം വന്നാല്‍ ഞാന്‍ ഇവന്മാരെ എവിടെ പോയി കണ്ടു പിടിക്കും ...
വീണ്ടും വരുന്നു പണി ...teflon coating , under body coating , spoiler പിന്നെ എന്തൊകെയോ ചപ്പ് ചവറ് ...എല്ലാം കൂടെ ഒരു ഇരുപത്തി അയ്യായിരത്തിന്റെ വകുപ്പ് ഉണ്ട് . ഇതൊന്നും ഇല്ലാത്തതിന്റെു പേരില്‍ വണ്ടി ഓടുന്നില്ല എങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി ...ഞാന്‍ നടക്കുമ്പോള്‍ പുറകില്‍ കേള്ക്കാ മായിരുന്നു ...എന്നാ പിന്നെ 2 വര്ഷകത്തേക്കുള്ള AMC എടുത്തൂടെ മാടം ...15000 രൂപയെ ഉള്ളൂ (രാഖി പിന്നെയും മാടം ആയി ...അപകടം ...ജീവനും കൊണ്ട് ഓടിക്കോ .....)
Formalities എല്ലാം തീര്ത്തു0 കാറിനടുത്ത് എത്തി. അപ്പൊ ഒരു ചേട്ടന്‍ പല്ല് മൊത്തം വെളിയില്‍ കാണിച്ചു 2 നാരങ്ങയും പിടിച്ചോണ്ട് നില്കുന്നു. 2 നാരങ്ങയുടെ വില 200 രൂപ. പാണ്ടി ലോറികള്‍ ചീറി പായുന്ന ഹൈവയില്‍ നാരങ്ങ വെക്കാതത്തിന്റെ പേരില്‍ അതിനു അടിയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ചമ്മന്തി ആകണ്ട എന്ന് കരുതി അതും കൊടുത്ത് tata പറഞ്ഞ് ഇറങ്ങി.

Thursday, October 30, 2014

ഒഴുകി ഒഴുകി



ഈ വെക്കേഷനില്‍ ഹൗസ് ബോട്ടില്‍ ഒരു കായല്‍ സവാരിക്കൊരുങ്ങൂ. ലോകമെമ്പാടുനിന്നും സഞ്ചാരികള്‍ ആലപ്പുഴയിലെത്തുന്നത് അതിനാണ്.

ചരക്കുകള്‍ നിറച്ച കേവുവള്ളങ്ങള്‍ ഒഴുകി നടന്നിരുന്ന ഒരു ഭൂതകാലകഥയുണ്ടായിരുന്നു കായലുകള്‍ക്ക് പറയാന്‍. ദിവസങ്ങളോളം ഇത്തരം വള്ളങ്ങളില്‍ പണിയെടുത്തിരുന്നവര്‍ അതിനകത്തു തന്നെ പാചകം ചെയ്ത് ഭക്ഷിച്ചു പോന്നു. കായലില്‍ നിന്ന് പിടയ്ക്കുന്ന മീന്‍ പിടിച്ചു മുളകിട്ട് വെക്കുന്ന കറികളും പ്രശസ്തമായി.

ഗതാഗതമാര്‍ഗങ്ങള്‍ വിപുലമായതോടെ ചരക്കുനീക്കം ലോറികള്‍ ഏറ്റെടുത്തു. പയ്യെ പയ്യെ കേവുവള്ളങ്ങള്‍ കരയ്ക്കു കയറി. ചിലരത് വിറകു വിലയ്ക്ക് വിറ്റു. എന്നാല്‍ ഹൗസ്‌ബോട്ടുകള്‍ എന്ന ആശയം വന്നതോടെ കേവുവള്ളങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും സജീവമായി. ഒരു ലക്ഷം രൂപയ്ക്ക് വിറ്റൊഴിച്ചിരുന്ന വള്ളങ്ങള്‍ക്ക് വില പത്തും പന്ത്രണ്ടും ലക്ഷമായി ഉയര്‍ന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ഹൗസ്‌ബോട്ടുകള്‍ ഒഴുകി നടക്കുന്നത് വേമ്പനാട്ട് കായലിലാണ്. ഒരു റൂമിന് ഒന്നേകാല്‍ ലക്ഷം ദിവസവാടക വരുന്ന ഒബ്‌റോയ് ഗ്രൂപ്പിന്റെ കപ്പല്‍ സമാനമായ ബോട്ടുകള്‍ മുതല്‍ ഏ.സി., മട്ടുപ്പാവ് തുടങ്ങി സ്വിമ്മിങ് പൂള്‍ സൗകര്യങ്ങളുള്ള വിവിധതരം ഹൗസ് ബോട്ടുകള്‍ വരെ കായലോളങ്ങളെ കീഴടക്കി.

കേവുവള്ളങ്ങളിലെ പഴയ പാചകരീതിയെ ഓര്‍മ്മിപ്പിക്കുന്ന കുശിനികള്‍, എല്ലാചാനലുകളും ലഭ്യമാകുന്ന ടി.വി, ഓളങ്ങളുടെ താരാട്ടുകേട്ടുള്ള താമസം, കായല്‍ സ്പന്ദനങ്ങള്‍ നേരില്‍ കാണാനുള്ള സൗകര്യം, സ്വകാര്യത... സഞ്ചാരികളെ ഹൗസുബോട്ടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

ആലപ്പുഴ പുന്നമട ജെട്ടിയില്‍ നിന്നാണ് ഹൗസ്‌ബോട്ടുകള്‍ സഞ്ചാരം ആരംഭിക്കുന്നത്. പകല്‍ കായലില്‍ ചുറ്റി കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും കായലോരത്ത് കെട്ടിയിടുകയാണ് പതിവ്. ഹൗസ്‌ബോട്ടുകള്‍ നങ്കൂരമിടുന്നയിടങ്ങളില്‍ നാടന്‍ വള്ളങ്ങളുമായി വള്ളക്കാര്‍ കാത്തിരിക്കും. താത്പര്യമുള്ളവര്‍ക്ക് കൈത്തോടുകളിലൂടെ ഒരു യാത്രയാവാം. മണിക്കൂറിന് 200 രൂപയാണ് ഇതിന് ഈടാക്കുന്നത്. കുട്ടനാടന്‍ ജീവിത ദൃശ്യങ്ങള്‍ അടുത്തറിയാന്‍ ഈ യാത്രയാണ് നല്ലത്.

വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് യാത്രികരാണ് പുരത്തോണികളില്‍ അന്തിയുറങ്ങാന്‍ എത്തുന്നത്. 3000 രുപ മുതല്‍ മേലേക്ക് വാടക ഈടാക്കുന്ന ബോട്ടുകള്‍ ഇവിടെയുണ്ട്. സീസണനുസരിച്ച് തോന്നിയ പോലെ ചാര്‍ജ് കൂട്ടുന്ന രീതിയും കാണാം. സഞ്ചാരികളെ ക്യാന്‍വാസ് ചെയ്യുന്ന ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.


House boats directory ALAPPUZHA
A.K.Recreation& Leisure, Pallathuruthu Rs.6500-12000, Ph: 9447177566 vinod@akrl.com
Adithya Houseboats, M.O. Ward. Rs.5000-24500, Ph:9847038282
Aiswarya Business Kaniyamkulam Rs 4000-16000. Ph 2269892
Alappatt Cruise, Finishing Point. -Rs 3500-5500 Ph:9846896939. alappattcruises @yahoo.co.in
Alwin Tours Pallippad,Harippad, Rs 5600-9000-Ph:9495442534
Amritha Houseboat's. , Rs. 6500-25000 Ph:9249389274, 9847862771 amrithaHouseboats@gmail.com
Angel Queen. , Rs. 4000-12000, Ph:9847504216
Anjali Tours &Travels, Finishing point, Rs.3500-5600, Ph:9847524910. anjalihb@gmail.com
Anjay Tours &Travels, Finishing point, Rs. 9000-15500. Ph:9847850314. anjaytours@yahoo.com
Aqua Holiday. Rs.5500-8500, Ph:9846117022, aquaholidays@ gmail.com
Aria Holidays &Resorts, Punnamada Rs 4500 -5500-, Ph-9846533030, Ariaholidays@ yahoo.com
BensHolidays. , Rs. 6500-9600, Ph:9847505578. diamondcap@gmail. com / bens_holidays@yahoo.com
Blue Float. Rs. 6000-12000, Ph: 9447804142, holiday@blueflot.com
Blue Lagoon Tours. , Rs. 5000-6500, Ph:9847075975. bluelagoon@bsnl.in
Blue lake, Finishig point . Rs 4000-18000 Ph:9495212190
Bay Pride, house Boat, Finishing Point. Rs:5000-18000, Ph:9895426992,Info@Baypridetours.com
Bon voyage, Near Boat Jetty. :Rs 5000-8000 Ph:9847310105. bonvoyages@sancharnet.in
Canal view tours&travels. , Rs.3000-5000, Ph: 9388686430, Canalviewboats@yahoo.co.in
Cheravally Ethiretu. , Rs. 3750-9000, Ph:9446855869. cheravallyhoouseboats@yahoo.com
Cherukara cruise, East of KSRTC Bus Station. , Rs.4000-5500.Ph:9947059628 cherukaranest@ gmail.com
Chackochi House Boats, Changanacherry, Rs.4000-10000. Ph:9447602220, bijuchry@gmail.com
Bright Water Cruise, Starting Point. , Rs:5500-9500, Ph: 9447010002. info@whitewatercruise.com
Coco Planet Tour & Co, Rajeev Jetty Road. , Rs.5000-6500, Ph:9847325026, cocoplanet@gmail.com
Cosy Tours, Finishing Point. ,Rs.5000-24000, Ph:9847102160, cosytours@yahoo.com
Crusier, Finishing Point, Rs.4000-10000. Ph: 9846032606. cruisor @rediffmail.com
Desire Cruises, Nettoor, Kochi. Rs.6000-12000. Ph:9387686210, info@ Desirecruises.com
Drem Cruizers, Kottayam. Rs. 4000-10000,Ph:9447704971
Explorers, Finishing point, Rs. 5000-14000, Ph: 9447209173, 0484-4000099, 3241345. explorersholidays@ gmail.com
Eden Home Tour, Church Road. . Rs.5000-7000, Ph:9847054232
Ever green, Finishing Point. . Rs.4500-20000. Ph: 9846046550, vergreentour@ yahoo.com
Flemingo Crusie. . Rs.9000-13500, Ph:9961473609 info@flamingohouseboats.com
Far Horizon Tours (p) Ltd, Kadavanthara & Thottappalli, Rs.15500-60,000. Ph:0484-6584074. Kochi@ farhorizonIndia.com
Gods Own Tourism, Chungam Ward. , Rs.3000-25000. Ph:9447260371
Gokul Cruise. , Rs:4500-6500, Ph: 9847744000, gokulcruise1@rediffmail.com
Gold river, Rs 9000-12000. Ph:9447143826
Gourikrishna tours, Near Rajeev Jetty. , Rs.5500-12000. Ph: 9846188438,gourikrishnatours@ yahoo.co.in
Good will Tours & Resorts, Canal ward. . Rs. 4500-12000 Ph:9446005515 info@ goodwilltr.com
Grace Tours, Rs.4000-19000 Ph: 9349830909 0477-2615230.mail@gracetourskerala.com
Granma Tours. , Rs.5000-8000, Ph:9447249685, granmatours@yahoo.com
Greenlakes Cruise. , Rs.3250-22000. Ph:9447909414. greenlakes@rediffmail.com info@greenlakescruise.com
Green River Voyages, Chungam. , Rs.5500-15000. Ph:9447015722 info@lakepalaceresort.com
Green Waves, kanjippadam. Rs. 5000 -13500.Ph: 9447125715, mail@ greenpalaceKerala.com
Guardian Tours & Travels, Rs5500-12000, Ph:9847067100. guardianhouseboats@yahoo.co.in
Heritage Tour Kerala, Rs:7500-11000. Ph: 9847044066
Holiday Home, Rs:4000-13500. Ph:9744860123.enquiry@keralaholidayhome.com
J&B White Orchide, Thottuvathala, Kainakary Rs:5000-10000 Ph:9847099963
K.T.C, West of KSRTC Bustation, Rs.4000-5000. Ph:2254275, ktchouse@yahoo.co.in
Kandathil tours & Travels, Thathampally. P.O., Rs.7000- 20000 Ph:9947396744, kandathiltours@yahoo.com
Kerala Guru Tourism, Finishing Point, Rs.5000-10000, Ph:9847902879 mail@keralagurutour.com
Kerala Mayers, Finishning Point. Rs.6000-7500. Ph:0478 2810234, keralamayers@yahoo.com
Kerala Tours, Rs.4700-18500, Ph: 9847040200/ 9446354440, keralatours@yahoo.com
Kearla Trails, Rs.5000-25000, Ph:2238145/9847300003 info@keralatrails.com
Kiliroor House Boat, Punnamada,Rs.7000-20000, Ph:9447896959 josephkiliroor@yahoo.co.in
Lake Pearl, Vellakinar. Rs.4000-9500, Ph: 2262950, 9895136620. lakepearl houseboats@gmail.com
Lake & Zphyr Cruise, Rs.15000-18000.Ph:9447618353/9846618353 info@keralalakezephyr.com
Lake Palace, Chungam, Rs. 20000-25000. Ph:9446539704, 0477-2230004. info@lakepalaceresort.com
Leisure De Holidays, Finishing point, Rs:5000-14000. Ph:9447399451. mail@leisuredeholidays.com
Love dale, Punnamada. Rs.3500-5500, Ph: 2244185/ 9846064222
Manikyam Boating Group, Rs.3500-25000. Ph: 9496158008, 9447902459. dineshalleppey@sify.com.
Malikayil House Boats, Opp. KSRTC Bus Station, Rs:5500-9600, Ph: 9846138420. malikayilholidays@yahoo.com
MayoorCruise, Pallathuruthy. Rs.3000-10000. Ph:9847122489.mayoora_alleppey@yahoo.com
Milky Way Tours, Rs.4500-7500. Ph:9847083679.jacobmilky@ yahoo.com
Moonlight Cruise. Rs,4500-12000. Ph:9446037561. info.moonlightcruises@gmail.com.
New Western Tour, Rs.4500-6000, Ph:9447659029
Pakken Holidays, Pallathurthi Rs.4500- 24400, Ph:3241748, 9048003239. pakkenholidays@yahoo.co.inaPalm
Verde Tours, Punnamada Jetty, Rs.16000-25000, Ph:9744175544 /9946353366. mail@palmaverdetours.com
Penta green Hotels, Finishing Point & Kumarakom. Rs.5500-16000, Ph: 9847156166 pentagreentours@gmail.com
Pickadly House Boat, Rs.4000-13000, Ph:9446171094. pickadlyhouseboats@yahoo.co.in
Pournami Tours, Finishing point, Rs.5500-15000, Ph:9447776841-9847588880. purnamitours@gmail.com
Pulikkattil House Boats, Finishing Point, Punnamada. Rs.4000-15000, Ph: 9447044790. pulickattil@gmail .com
Puthussery Travels, Jetty Road. Rs. 4500-13500, Ph:9447104146. puthussery travels@yahoo .co.in
Punnamada House Boats, Punnamada. Rs.13000-22000, Ph:9447133691. mail@punnamada .com
Rainbow Cruises, Rs.8000-22000. Ph: 98470 39399 info@rainbowcruises.in
Raj Cruises, Near KSRTC Bus Station, Rs.4000-8500, Ph:9895114885. rajcruises@ yahoo.com
Reverine Cruise, Church Road. Rs.5500-20000, Ph:9447776421. reverinecruises @gmail.com
Real Dreams, Rs.4500-7500, Ph: 9447145947 realdreamskerala@yahoo.com
Ripples Land Holidays, Rs.5000-7500, Ph: 9447480726. ripplesland@yahoo.com
River Homes, Opp. KSRTC Bus Station, Rs.5000-10000, Ph: 9847048680 riverhomes @gmail.com
Saj Holidays, Boat Jetty Road, Kollam, Rs.7000- 17000 (20% extra @Season) Ph: 9947023333, sajholidays@gmail.com
Sandra House Boats, Rs.5000-9500, Ph:9447135249. info@sandrahouseboats.com
See Kerala,Rs.3750-6000, Ph:9847081198 seekerala@sify.com
Sightseer, Rs:4500-6000, Ph:9447971222 antonykannadan@ gmail.com
Silverline Cruise, Punnamada, Rs. 5500-8000, Ph: 9895711840. info@silverlinewatercruise.com
Soma House Boats, Finishing Point, Rs:4000-6100, Ph:9447686870 mail@somahouseboats.com
St. Thomas House boat, Rs.5500-8000, Ph:9447258050
Starline Cruise, Finishing Point, Rs.5500- 12000, Ph: 9847744274
S.N Travels, CCNB Road, Rs.5000-18000, Ph:9847068678
Teresa Holidays, Rs.5500-19000, Ph: 98465 66766, info@teresaholidays.com
Tharavadu Holidays, Finishing point. Rs.5500-15000, Ph:9846144599. alleppeytharavad@gmail.com
Tide n Ride, Rs.4000-13500, Ph: 99470 99472. tidenride@yahoo.com
Travancore Holidays, Rs: 5500-9000.Ph: 9447274728 info@travancoreholidays.com
Triveni House Boats, Rs.4000 -9000, Ph:9446074272
Ushus House Boats, Finishing point. Rs:3500 -6000, Ph:9895605806. ushushouseboat@ yahoo.com.
Venugeetham House Boat, Rs: 5500-9500, Ph: 9947492900. chittadytours@gmail.com
Welcome Cruise, Near KSRTC Bus Station. Rs. 7500-16000. Ph:98460 30018 info@welcomecruise.com
White Water, Finishing point. Rs.7000-15000, Ph:9447112255. info@whitewatercruise.com
You And nature Tour, Rs.3500-20000, Ph:9447763540. youandnature@yahoo.co.in

House boats directory KUMARAKOM
Vellappally House Boat, Rs.15000, Ph: 9447156238/ 9447056240.
Anand Lake Cruise, Rs.4000-15000, Ph: 9447150509
Arayil Lake Cruise, Rs.5500-8000, Ph: 9947370771. arayilcruise@hotmail .com
Adithyan House Boats Rs.4000-8500, Ph:9846625566
Betheleham House Boat Rs.6750-12000, Ph: 0481 3291318 info@bethelehemhouseboats.com
Deshavatharam Rs.10000-15000, Ph:9249497111
Ganga House Boat Rs.16000, Ph:09947084167 gangahouseboat@hotmail.com
Kailasam Floating Castle, Rs.5000-12000, Ph: 9947448112
Kanana Vasan Holidays, Rs:5000-8000, Ph:9249428138
Karippuram House Boat, Rs.4500-18000, Ph:9447125661 karippuramhouseboat@yahoo.co.in
Kasinathan House boats, Rs.7000-12000, Ph:9895288278
Kovilakom Holidays, Rs. 8000-20000, Ph:9745575656
Kumarakom Nest Holidays, Rs:5000-20000, Ph: 97452 30344
Lakeshore Palace, Rs,5500-6000, Ph:9745117922. info@lakeshorepalace.in
Lekshmi holidays, Rs.4500-5000, Ph:9447806244
Nandanam House Boat, Rs.5500-9000, Ph:9846864864. info@nandanamholidays.com
Panjajanyam House Boat, Rs.6000-12000, Ph:9746400505
Rajadhani Holidays, Rs.5000-7000, Ph:9895041664. rajadhanihouseboat@yahoo.co.in
River n Lake Backwater, Rs.4500-17500, Ph: 9846184654 sojikumarakom@ yahoo.com
Residency Tours, Rs.5000-8000, Ph:9847173452
Royal star House Boat, Rs.5500-12000, Ph:9847098469
Sharavanam Holidays, Rs.5000-7000, Ph: 9995367317
Sivaganga Holidays, Rs.4000-20000, Ph:9447136182
Sivam Holidays, Rs.4500-8500, Ph: 9895511381.
St.Crispin, Rs:-5000-12000, Ph:9495333849.
St.Dominic, Rs.8500-18000, Ph:98951 15202. jochanhouseboat@rediffmail.com
Summer Breeze, Valathattu, Rs.5000-12000, Ph:9447658634
Vadakkanappan Holidays, Rs.9000-22000, Ph:9947337478
Vimala House boat Service, Rs.5000-20000, Ph:9249455484
Whispering Waves, Rs.4750-33000, Ph: 9847116277, 9995296769

കായല്‍ സവാരി

സാധാരണക്കാരന് കായല്‍ യാത്രയുടെ രസമറിയാന്‍ ഹൗസ്‌ബോട്ടുകള്‍ തന്നെ വേണമെന്നില്ല. ആലപ്പുഴ മുതല്‍ കൊല്ലം വരെ ഒരു സാദാ ബോട്ട് യാത്ര നടത്തിയാല്‍ മതി. ഈ വെക്കേഷന് കുറഞ്ഞ ചെലവില്‍ തകര്‍പ്പനൊരു കായല്‍സവാരി കൂടിയാവട്ടെ.


രാവിലെ പത്തുമണി- കൊല്ലം കെ.എസ്. ആര്‍.ടി. സി സ്റ്റാ ന്‍ഡിനോടു ചേര്‍ന്നുള്ള ബോട്ട് ജെട്ടിയില്‍ കടുത്ത മത്സരമാണ്. ആലപ്പുഴ -കൊല്ലം ബോട്ട് സര്‍വ്വീസ് 10.30 നാണ് തുടങ്ങുന്നത്. സ്വകാര്യ ഏജ ന്റുമാര്‍ കമ്മീഷന്‍ വാങ്ങി നടത്തുന്ന, ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സിലിനു കൂടി പങ്കാളിത്തമു ള്ള ബോട്ട് ഒരു വശത്ത.് 14 വര്‍ഷത്തിനു ശേഷം സംസ്ഥാന ജല ഗതാഗത വകുപ്പ് പുനരാരംഭിച്ച ആലപ്പുഴ -കൊല്ലം ബോട്ട് സര്‍വ്വീസ് മറ്റൊരു വശത്ത്. 300 രൂപയ്ക്ക് യാത്ര പോകാമെങ്കിലും 500 ഉം 600 ഉം രൂപ വരെ വാങ്ങി വിദേശികളെ പറ്റിക്കുന്നവര്‍. ഈ കാഴ്ചയും കണ്ടാണ് കൊല്ലം -ആലപ്പുഴ ബോട്ട് സര്‍വ്വീസിലെ യാത്ര ആരംഭിക്കുന്നത്. ഒരു തെലുങ്ക് കുടുംബവും തമിഴ് കുടുംബവും ബാക്കി വിദേശികളും. 10.40ന് യാത്ര തുടങ്ങി.

അഡ്വഞ്ചറസ് പാര്‍ക്കും തേവള്ളിപ്പാലവും വിളക്കമ്മയേയും കണ്ട് കാവനാടെത്തുമ്പോള്‍ മണി 11. മത്സ്യബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുകയാണവിടെ. കക്ക വാരലും മീന്‍പിടിത്തവുമായി അഷ്ടമുടിക്കായലില്‍ ജീവിതം സജീവമാകുന്നു. പച്ച, നീല എന്നിങ്ങനെ ജലത്തിന്റെ നിറഭേദങ്ങള്‍ യാത്രയ്‌ക്കൊപ്പം.

സാമ്പ്രാണിക്കൊടി, ദളവാപുരം പാലം കടന്ന് ചവറയിലേക്ക്.. തകര്‍ന്ന ബോട്ടുജെട്ടികളും കണ്ണടച്ച വിളക്കുമരങ്ങളും താണ്ടി ചവറ തോട്ടിലെത്തുമ്പോള്‍ മണി 11.30. വെള്ളം കുറവായതിനാല്‍ ബോട്ടിനിവിടെ മെല്ലെപോക്കാണ്. തോട് കടക്കാന്‍ അര മണിക്കൂര്‍ എടുത്തു. 12.10ന് കോവില്‍ത്തോട്ടത്തെത്തി. 12.20 ന് പന്‍മനജെട്ടി. 12.25ന് വട്ടക്കായലിലേക്ക്. ദൂരെ കന്നേറ്റിപ്പാലം കാണാം. 12.35 ചെറിയഴീക്കല്‍ പാലം, 12.38ന് കല്ലുംമൂട്ടില്‍ കടവ് പാലം, 12.45 ആലുംകടവ്.

ഹൗസ്‌ബോട്ടുകളുടെ ജന്‍മഭൂമിയാണ് ആലുംകടവ്. ഉച്ചഭക്ഷണം അവിടെ. വീണ്ടും പുറപ്പെടുമ്പോള്‍ 1.30. രണ്ടുമണിക്ക് അമൃതപുരിയിലെത്തി. ഫ്രാന്‍സില്‍ നിന്നുള്ള അലക്‌സാന്‍ഡ്രെ അവിടെയിറങ്ങി. 2.15ന് ആയിരംതെങ്ങ് പാലം. 2.30 ഓടെ ബോട്ട് കായംകുളം കായലിലേക്ക്. തൃക്കുന്നപ്പുഴ പടിമുഖം വരെ കിടക്കുന്ന കായംകുളം കായല്‍ കടക്കാന്‍ രണ്ട് മണിക്കൂര്‍ വേണം. ചിറകുവിരിച്ച ചീനവലകള്‍ സ്വീകരണപന്തലൊരുക്കിയ പോലെ ഇരുവശങ്ങളിലും.

കൊച്ചീടെ ജെട്ടിയിലെത്താറായപ്പോള്‍ ഒരു സായ്പ്പിനിറങ്ങണം. കൃഷ്ണപുരം കൊട്ടാരം കാണാന്‍ അടുത്ത ജെട്ടി ഇതാണെന്ന് മാപ്പ് നോക്കി അദ്ദേഹം മനസിലാക്കി വെച്ചിട്ടുണ്ട്. ബോട്ടടുപ്പിക്കാന്‍ പറ്റുന്നില്ല. ചളിയടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ കീരിക്കാട് ജെട്ടിയിലും പറ്റിയില്ല. അവിടെ ഒരു വള്ളക്കാരനുണ്ടായിരുന്നു. അയാളെ ബോട്ടിനടുത്തേക്ക് വിളിപ്പിച്ച് സായിപ്പിനെ കരയ്ക്കിറക്കി. സമയം 3മണി.

കായംകുളം താപനിലയം പിന്നിട്ട് തൃക്കുന്നപ്പുഴയെത്തുമ്പോള്‍ മണി നാല്. കെ.വി.ജെട്ടി കഴിഞ്ഞ് പല്ലന കുമാരകോടിയായി. പണ്ട് റെഡീമര്‍ ബോട്ടപകടത്തില്‍ കേരളത്തിന്റെ മഹാകവി കുമാരാനാശാന്‍ അന്തരിച്ചത് ഇവിടെ വെച്ചാണ്. സ്മൃതി മണ്ഡപവും സ്‌കൂളും ആശാന്‍പ്രതിമയും ആ ഓര്‍മകളുണര്‍ത്തുന്നു.

തോട്ടപ്പള്ളിയിലാണ് ടീ ബ്രേക്ക്. 4.25ന്. കായപ്പവും പഴംപൊരിയും ചായയുമായി ചായക്കടക്കാര്‍ ബോട്ടടുക്കുമ്പോഴേക്കും സജീവമായി. 4.30 ന് അവിടെ നിന്നു വിട്ടു. 5.05 ഇല്ലിച്ചിറ, 5.30 കരുമാടിക്കുട്ടന്‍. കരുമാടി പാലം കടന്ന് പമ്പയാറ് വേമ്പനാട്ട്കായലി ല്‍ ചേരുന്നയിടത്തെത്തുമ്പോള്‍ 5.45. പള്ളാത്തുരുത്തി പാലമെത്തുമ്പോഴേ ക്കും സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങി. നെഹ്‌റുട്രോഫി വേദിയായ പുന്നമടയെത്തുമ്പോള്‍ സമയം 6.45. ആലപ്പുഴ ജെട്ടിയിലെത്തുമ്പോള്‍ 7 മണിയും. സാധാരണ 10.30ന് പുറപ്പെടുന്ന ബോട്ട് 6.30നാണ് എത്താറ്.

പണ്ട് ഈ വഴിയില്‍ 84 ജെട്ടികളുണ്ടായിരുന്നു. സര്‍വ്വീസ് നിര്‍ത്തുന്ന കാലത്ത് 67 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ജലഗതാഗത വകുപ്പ് സര്‍വ്വീസ് നിര്‍ത്തിയപ്പോഴാണ് സ്വകാര്യ ബോട്ട് സര്‍വ്വീസ് തുടങ്ങിയത്. 400 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ജലഗതാഗത വകുപ്പ് 300 രൂപയും. 20 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തിന്റെ തലവന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 15 ശതമാനം ഇളവുണ്ട്. 75 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ പുഷ്ബാക്ക് സീറ്റ,് അപ്പര്‍ഡെക്ക് സൗകര്യങ്ങളുണ്ട്.
നിരക്കുകള്‍: ചവറ -50 രൂപ, അമൃതാനന്ദമയീ മഠം -100, ആയിരംതെങ്ങ്-150, തൃക്കുന്നപ്പുഴ-200, തോട്ടപ്പള്ളി-250. ആലപ്പുഴ നിന്ന് തോട്ടപ്പള്ളി-50 രൂപ, തൃക്കുന്നപ്പുഴ-100, ആയിരംതെങ്ങ്-150, അമൃതപുരി-200, ചവറ-250, കൊല്ലം 300.

ബോട്ടുയാത്രയ്ക്ക മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- കൊല്ലം ഓഫീസില്‍ നിന്നും ടിക്കറ്റെടുക്കാം. ബോട്ടിലും ടിക്കറ്റ് ലഭ്യമാണ്.

Backwater Tour
The trip is organised by the DTPC & SWTD Alappuzha & Kollam. It's a day long trip along the backwaters between Alappuzha and Kollam.
Tips
Starting from Alappuzha (near the tourist information centre) at 10.30 am and reaches Kollam around 6.00 pm. Simultaneous trips from Kollam also.
Starting time: 10.30 am
Tickets available at SWTD offices at Alappuzha and Kollam
Fares from Alappuzha: Up to Chavara- Rs. 50, Amrithanandamayi mutt-Rs. 100, Ayiramthengu-Rs.150, Thrikkunnapuzha-Rs. 200, Thottappally- Rs.250, Kollam-Rs.300.
Contact: DTPC Alappuzha 0477 - 2253308/2251796.
Kollam DTPC -0474-2745625,2750170, 2750322
SWTD-Kollam-0474-2741211.
Alappuzha- 0477-2252510.
SWTD Directorate-0477-2252015
Fare: Rs. 300 (SWTD) -400(DTPC) per head.
web: www.swtd.gov.in


 Text: G Jyothilal

Monday, October 20, 2014

ഗുണപാഠം

ഇപ്പോള്‍ ഫ്രീ പീരിയഡ് ആണ്. എല്ലാവരും ഓരോ ഗുണപാഠ കഥ  പറയൂ.

ആദ്യം സാമുവല്‍. .
ഒരിടത്ത് ഒരിടത്ത് ഒരു ആട്ടിടയന്‍  ഒരിക്കല്‍ "പുലി വരുന്നേ പുലി വരുന്നേ" എന്ന് വെറുതേ വിളിച്ചു കൂവി. അപ്പോല്‍ കൃഷിക്കാര്‍ ഓടിക്കൂടിയപ്പോള്‍  അവന്‍ "അയ്യേ പറ്റിച്ചേന്നു  കളിയാക്കി. അടുത്ത ദിവസവും അങ്ങനെ ചെയ്തു. പിന്നെ പിന്നെ അവന്‍ വിളിച്ചാല്‍ പറ്റിക്കാനാണെന്ന് ആളുകള്‍ക്ക് മനസ്സിലായി. പിന്നൊരു ദിവസം ഒരു പുലി വന്ന് ആടുകളെ തിന്നാന്‍ തുടങ്ങി. ഇടയന്‍ "പുലി വരുന്നേ പുലി വരുന്നേ" എന്ന്  എത്ര വിളിച്ചിട്ടും കൃഷിക്കാര്‍ വന്നില്ല. പുലി അവന്റെ ആടിനെ എല്ലാം തിന്നു.

നല്ല കഥ. "ഇതിന്റെ ഗുണപാഠം നുണ പറയരുത്, പറഞ്ഞാല്‍ അത്  ദോഷം ചെയ്യും എന്നല്ലേ?"
അതേ ടീച്ചര്‍.

മിടുക്കന്‍.  ; ഇനി പ്രമോദ് പറയൂ.
"ഒരു ദിവസം എന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കലങ്ങില്‍ ഇരിക്കുന്ന ചിലര്‍ അച്ഛന്‍ മുണ്ടു മടക്കി കുത്തിയിരിക്കുന്നതിനെക്കുറിച്ച് കളിയാക്കി. അപ്പോള്‍ അച്ഛന്‍ അങ്ങോട്ട് ചെന്ന് അവന്മാരെ എല്ലാം അടിച്ചു ചമ്മന്തിയാക്കി തോട്ടിലിട്ടു. പിന്നൊരു ദിവസം എന്റെ ഇളയച്ഛന്‍ മഹാറാണി  ബാറില്‍ ഇരുന്ന് സ്മാളടിക്കുമ്പോള്‍  അടുത്തിരുന്ന ആരോ "ഇയാള്‍ പശു കാടികുടിക്കുന്നതു പോലെയാണല്ലോ വീശുന്നത് " എന്ന് അഭിപ്രായം പാസ്സാക്കി . ഇളയച്ഛന്‍ ഒരു കത്തിയെടുത്ത് അവന്റെ കൊടലു കുത്തി പുറത്തിട്ടു. വേരൊരു ദിവസം എന്റെ അമ്മാവന്‍ ബസ്സില്‍ കയറിയപ്പോള്‍ കണ്ടക്റ്റര്‍ മുന്നോട്ട് നീങ്ങി നിക്കൂ പരട്ട കിളവാ എന്നു പറഞ്ഞു. അമ്മാവന്‍ "  പരട്ട കിളവന്‍ നിന്റെ അച്ഛനാടാ പട്ടീ" എന്നു പറഞ്ഞുകൊണ്ട് കണ്ടക്റ്ററെ ഒറ്റയടി. 

ഇത് സംഭവ കഥയാണല്ലോ പ്രമോദ് മോനേ. ഇതിന്റെ ഗുണപാഠം "ആരെയും ആക്ഷേപിക്കരുത്, അത് അപകടമാണ് എന്നല്ലേ?"
അല്ല ടീച്ചര്‍.

അല്ലേ, പിന്നെന്താ?
ഇതിന്റെ ഗുണപാഠം ഞങ്ങളുടെ കുടുംബക്കാര്‍ എടഞ്ഞാല്‍ മഹാ പിശകാണ് അതുകൊണ്ട് ഞങ്ങളുടെ അടുത്ത് വിളച്ചില്‍ എടുക്കരുത് എന്നാണ്."

ലേബല്‍  :  അവനവനു ഗുണം ചെയ്യുന്നതായിരിക്കണം ഗുണപാഠം

Friday, October 10, 2014

വയനാടന്‍ കുളിര്‍ക്കാറ്റ്‌


ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.

ചെമ്പ്ര കുന്നിന്റെ താഴ്‌വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍( കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാറ് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ ക്വാര്‍ട്ടേഴ്‌സിന് 'പാടി'എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.

സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. 'വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?' മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക് ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ് വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.

കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലയ്ക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല, കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലയ്ക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. 'പുലി വെള്ളം കുടിക്കാന്‍ വന്നതാവും' പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ, മച്ചാന്‍ പറഞ്ഞു. 'പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്റേതാണ്'. ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. 'ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും'. ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. 'പടച്ചോനെ..ഇതാണോ തേനിന്റെ ഒറിജിനല്‍ രുചി?'. ഞങ്ങള്‍ കുറേ വാങ്ങി. എല്ലാര്‍ക്കും കൊടുക്കാലോ.

വീണ്ടും കാടിന്റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി. ഉച്ചഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.

ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്‌റ്റേറ്റ് റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച് കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. 'വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന് കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
'ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ..'
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
'ഇനി ആനയെങ്ങാനും വരുമോ?'.
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്. പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ് ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. 'കാലത്ത് എപ്പോള്‍ വിളിക്കണം?'. ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട് മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.

എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങി തുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തേയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത് കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..

ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്‌നേഹത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
'ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം'. ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.

നേരെ പോവേണ്ടത് പടിഞ്ഞാറത്തറ റസ്റ്റ് ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്. വയനാട് ഡി.എഫ്.ഒ ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍.

ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്‌നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്കം തീര്‍ക്കാന്‍ ഹഫി പോയി. 'ഉച്ചക്കെന്താ വേണ്ടത്?'. ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് െ്രെഡവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. 'എപ്പോള്‍ തിരിക്കും?' ഞാന്‍ പറഞ്ഞു 'നാളെ അല്ലെങ്കില്‍ മറ്റന്നാള്‍'. ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. 'മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും'. ഞാനൊന്ന് സുഖിപ്പിച്ചു.

ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. 'നടക്കാം' ഞങ്ങള്‍ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. ' മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍'. ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. 'നിങ്ങള്‍ ഒന്ന് നടന്നു വാ. ഞാനിവിടെ കാണും', ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍. വാക്കുകളും ഇല്ല വിവരിക്കാന്‍. എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു. തിരിച്ചുനടന്നു. 'ഒരു ബോട്ട് സവാരി ആയാലോ', എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.

'ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?' കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഒയ്ക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു ഡി.എഫ്.ഒ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച് ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്, ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട് പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ െ്രെഫയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും പരമാവധി ശ്രദ്ധ അതിലേക്ക് ആക്കി. ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.

'അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി. നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട'. ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്‌നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു. ഉപ്പ സ്‌നേഹിച്ച, ഉപ്പയെ സ്‌നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.

നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ് ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. 'പുറത്ത് ആള് കാത്തുനില്‍ക്കുന്നു'. ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്. ഒരു ചാപ്ലിന്‍ സ്‌റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യവയസ്‌കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. 'ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട', ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.

ന്നാലും ഇത് വല്ലാത്തൊരു സ്‌നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. 'പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും'. ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ് ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട് തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.

ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ െ്രെഡവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.

വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍സ്വാമി ബേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട് ഒരു റൊമാന്റിക് ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. 'വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല'. ഞങ്ങള്‍ തിരിച്ചിറങ്ങി.

ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ് ഗഫൂര്‍ക്ക.

ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്‌കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. 'ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ...' . അന്ന് സ്‌കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.

പല യാത്രകളിലും ഒരു റിഫ്രഷ്‌മെന്റ് പോയിന്റ് ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്‌സും ഒക്കെ വാങ്ങാറുള്ളത്. മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്‌നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.

വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്‌നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും നോക്കി അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?


Text & Photos: Mansur Cheruvadi

Monday, September 29, 2014

കുടുംബകലഹഫലിതങ്ങള്‍ ...!




പുനര്‍ജന്മം
രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.

ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു: 'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്!'

നരകം
ആക്‌സിഡന്റുപറ്റി മരണാസന്നനായി ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഭര്‍ത്താവ് തന്റെ ഭാര്യയെ അരികിലേക്കു വിളിച്ചു പറഞ്ഞു: 'സുമിത്രേ ഞാന്‍ മരിച്ചുപോയാല്‍ നീ നമ്മടെ അയല്‍വാസി ജഗദീഷിനെ വിവാഹം ചെയ്യണം.'
ഭാര്യ: 'നിങ്ങള്‍ക്കെന്താ മനുഷ്യാ ബോധമില്ലേ? ആ ജഗദീഷ് എന്നു പറയുന്നവന്‍ നിങ്ങടെ ബദ്ധശത്രുവല്ലേ?'
ഭര്‍ത്താവ്: 'അതുകൊണ്ടുതന്നെയാടീ ഞാന്‍ നിന്നോടങ്ങനെ പറഞ്ഞത്. അവനും അറിയട്ടെ നരകമെന്താണെന്ന്!'

ശവഘോഷയാത്ര
ഒരു ശവഘോഷയാത്ര നീങ്ങുകയാണ്്.
ഒരു സ്ത്രീയാണ് മരിച്ചത്. പക്ഷേ, ഘോഷയാത്രയിലുള്ളവരില്‍ കുറേപേര്‍ മാറത്ത് 'ഒന്ന്, രണ്ട്, മൂന്ന്' എന്നിങ്ങനെ കുറേ നമ്പറുകള്‍ കുത്തിയിട്ടുണ്ട്.
അത് ഇരുപത്തിയൊന്ന് എണ്ണമുണ്ട്.
ഇതു കണ്ട് അമ്പരന്ന ഒരാള്‍ ശവഘോഷയാത്രയിലെ 'ഇരുപത്തി ഒന്ന്' എന്ന നമ്പര്‍ കുത്തിയ ആളോട് എന്താണ് ഇങ്ങനെ വിചിത്രമായ ഒരു ശവഘോഷയാത്ര എന്നു ചോദിച്ചു.
അയാള്‍ പറഞ്ഞു: 'ഈ സ്ത്രീ മരിച്ചത് അവരുടെ വീട്ടില്‍ത്തന്നെ ഗൃഹനാഥന്‍ കൊണ്ടുവന്ന ഒരു പുതിയ പട്ടി കടിച്ചാണ്. സ്ത്രീകള്‍ അടുത്തെത്തിയാല്‍ അതു കടിച്ചു കൊന്നുകളയും.'
ഉടനെ മറ്റേയാള്‍ ചോദിച്ചു:
'ആ പട്ടിയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് കിട്ടുമോ?'
'താങ്കളിപ്പോള്‍ ക്യൂവിലാണ്. മരിച്ച ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പക്കല്‍ അയ്യായിരം രൂപ നല്കി ഇരുപത്തിരണ്ട് എന്ന അടുത്ത നമ്പര്‍ വാങ്ങിക്കൊള്ളൂ.'

പ്രായശ്ചിത്തം
ഭക്ഷ്യവിഷബാധമൂലം ആസന്നമരണയായ ജൂലി, ആശുപത്രിയിലെ ഐ.സി.യുവില്‍വെച്ച് ഭര്‍ത്താവിനോടു പറഞ്ഞു: 'ജോണ്‍,
താങ്കളെന്നോട് പൊറുക്കണം. ഞാന്‍ താങ്കളോട് പല തെറ്റുകളും ചെയ്തിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് നിങ്ങളറിയാതെ ഞാന്‍ ധാരാളം പണം പിന്‍വലിച്ചിട്ടുണ്ട്. നിങ്ങള്‍ ഒഫീഷ്യല്‍ ടൂറിലായിരിക്കുമ്പോള്‍ ബെന്നിയുടെകൂടെ ഞാന്‍ എത്രയോ രാത്രികള്‍ ഹോട്ടലില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ, ഞങ്ങള്‍ക്ക് എപ്പോഴും കണ്ടുമുട്ടാന്‍വേണ്ടി നിങ്ങളെ ഇവിടെനിന്നും ട്രാന്‍സ്ഫര്‍ ചെയ്യിക്കാനും ശ്രമിച്ചിട്ടുണ്ട്. മരിക്കാന്‍ പോകുന്ന ഈ നേരത്ത് താങ്കളെനിക്കു മാപ്പുതരണം.'
ജോണ്‍: 'എന്നോട് നീയും ക്ഷമിക്കണം. ഒരു ചെറിയ തെറ്റ് ഞാനും ചെയ്തിട്ടുണ്ട്. നിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഞാനാണ്.'

വീട്ടില്‍ ഭാര്യയുണ്ട്
നരേന്ദ്രന്റെ വിവാഹം കഴിഞ്ഞു.
അതുവരെ ക്ലബില്‍നിന്ന് ഏറ്റവും താമസിച്ചു വീട്ടില്‍ പോകാറുള്ള നരേന്ദ്രന്‍ നേരത്തേ പോയിത്തുടങ്ങി. അതു കണ്ട സുഹൃത്ത് ചോദിച്ചു: 'എന്തേ നരേന്ദ്രാ, നേരത്തേ വീട്ടില്‍ പോകുന്നത്?'
ഒരല്പം നാണത്തോടെ നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യണ്ടെടോ...'
കുറച്ചു മാസങ്ങള്‍ക്കുശേഷം രാത്രി ക്ലബ് അടയ്ക്കാറായിട്ടും നരേന്ദ്രന്‍ അവിടെനിന്നു പോകാത്തതുകൊണ്ടു മാനേജര്‍ ചോദിച്ചു:
'എന്തേ സാര്‍, വീട്ടില്‍ പോകാത്തത്?'
ദേഷ്യത്തോടെയും വെറുപ്പോടെയും നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യയുണ്ടെടോ...'

ഗള്‍ഫില്‍നിന്നുള്ള കത്ത്
ഗള്‍ഫില്‍ ജോലിതേടിപ്പോയ സുകുമാരന് കാര്യമായ ജോലിയൊന്നും അവിടെ ലഭിച്ചില്ല. വല്ലപ്പോഴും ഓരോ ജോലികള്‍ കിട്ടുന്നതുകൊണ്ട് തട്ടിമുട്ടിക്കഴിയുകയാണയാള്‍. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് കുറച്ചു പണമെങ്കിലും അയച്ചുകൊടുക്കാന്‍ അയാള്‍ക്കു കഴിയാറില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുത്തുകളയയ്ക്കും. കൂടെ 'നൂറു ചുടുചുംബനങ്ങള്‍' അല്ലെങ്കില്‍ 'ഇരുനൂറു ചുടുചുംബനങ്ങള്‍' എന്നിങ്ങനെയുമുണ്ടാകും. ഇങ്ങനെ കുറേ ചുംബനങ്ങള്‍ മാത്രമായപ്പോള്‍ ഒരിക്കല്‍ സുകുമാരന് ഭാര്യ മറുപടിയയച്ചു:
'അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. ഇന്നലെ കിട്ടിയ ഇരുനൂറു ചുടുചുംബനങ്ങളില്‍നിന്ന് അമ്പതെണ്ണം പാല്‍ക്കാരനും എഴുപത്തിയഞ്ചെണ്ണം പലചരക്കു കടക്കാരനും ഇരുപത്തിയഞ്ചെണ്ണം പത്രക്കാരനും കൊടുത്തു. ഇനിയും ചില ആവശ്യങ്ങളുണ്ട്, കുറച്ചുകൂടി ചുടുചുംബനങ്ങള്‍ ഉടനെ അയയ്ക്കുമല്ലോ...'

അഡ്ജസ്റ്റ്‌മെന്റ്
വര്‍ഷങ്ങള്‍ക്കുശേഷം ലീലയെ കാണാനെത്തിയ രമണി: 'എത്രയായി നിന്നെ കണ്ടിട്ട്? എവിടെ നിന്റെ കെട്ടിയവന്‍?'
ലീല: 'നീയറിഞ്ഞില്ല, അല്ലേ? രാജേട്ടന്‍ രണ്ടുമാസങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയി.'
രമണി: 'ദൈവമേ! എന്താണ് പുള്ളിക്കാരന് സംഭവിച്ചത്?'
ലീല: 'അത്താഴത്തിന് കുറച്ച് ഇറച്ചി വാങ്ങാന്‍വേണ്ടി ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. വഴിക്കുവെച്ച് അങ്ങേര് കുഴഞ്ഞു വീണു മരിച്ചു.'
രമണി: 'ഹോ! വല്ലാത്തൊരു സംഭവംതന്നെ! എന്നിട്ടെന്തു ചെയ്തു?' 
ലീല: 'എന്തു ചെയ്യാന്‍? ശവമടക്കു കഴിഞ്ഞ് പിന്നെ ഇറച്ചി വാങ്ങാനെവിടെ നേരം! അതുകൊണ്ടു ഞാനന്നു രാത്രി പച്ചക്കറികൂട്ടി ഊണുകഴിച്ചു.'

വിജയഫോര്‍മുല
ഫോഡ് കാറുകളുടെ നിര്‍മാതാവായ ഹെന്റി ഫോഡിനോട് അദ്ദേഹത്തിന്റെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്തെന്ന് ഒരു പത്രറിപ്പോര്‍ട്ടര്‍ അന്വേഷിച്ചു. ഹെന്റി ഫോഡിന്റെ മറുപടി: 'കാറുകളുടെ നിര്‍മാണത്തിലും വിവാഹജീവിതത്തിലും എന്റെ വിജയഫോര്‍മുല ഒന്നുതന്നെ: ഒരൊറ്റ മോഡലില്‍ ഉറച്ചു നില്ക്കുക.'

സംശയം
യഹോവ ആദമിന്റെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ച് ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് ഒരു ദിവസം രാത്രി ആദം തിരിച്ചെത്തിയപ്പോള്‍ പരിഭവത്തോടെ ഹവ്വ പറഞ്ഞു: 'എന്തേ ഇത്ര വൈകിയത്? ഏതോ സുന്ദരിയുടെ വായ്‌നോക്കി നില്ക്കുകയായിരുന്നില്ലേ?' ഇതുകേട്ട് ആദം ചിരിച്ചു: 'അതിന് പറുദീസായില്‍ മനുഷ്യജീവികളായി നമ്മള്‍ രണ്ടുപേരുമല്ലേയുള്ളൂ... മണ്ടിപ്പെണ്ണേ...' ഹവ്വയ്ക്ക് സമാധാനമായി. എന്നാലും അവള്‍ക്ക് അന്നു രാത്രി ഉറക്കം വന്നില്ല. രാത്രിയേറെച്ചെന്ന് ആദം കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹവ്വ പതുക്കെ ആദമിന്റെ വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ തുടങ്ങി.

സമ്മാനം
ഭാര്യയോട് ഒരു നിമിഷംപോലും സ്‌നേഹത്തോടെ പെരുമാറാത്ത അറുപിശുക്കനും വഴക്കാളിയുമായ ഭര്‍ത്താവാണ് ഗോപന്‍.
ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഗോപനു മനംമാറ്റമുണ്ടായി. താന്‍ ഭാര്യയെ സ്‌നേഹിക്കുന്നതേ ഇല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവളെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അയാള്‍ തീരുമാനിച്ചു. അയാളുടെ ദാമ്പത്യചരിത്രത്തിലാദ്യമായി ഭാര്യയ്ക്ക് ഒരു സാരിവാങ്ങിക്കൊണ്ട് അയാള്‍ അന്നു വൈകീട്ട് വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍തന്നെ ഭാര്യയ്ക്കുകൊടുക്കാന്‍വേണ്ടി കവറില്‍ നിന്നും സാരിയെടുത്ത് ഗോപന്‍ വാതിലിനുമുട്ടി.
വാതില്‍ തുറന്ന ഭാര്യ അദ്ഭുതത്തോടെ ഗോപനുനേരേയും സാരിക്കുനേരെയും നോക്കി.
'ഇതാ നിനക്ക് എന്റെയൊരു സമ്മാനം' എന്നു പറഞ്ഞു ഗോപന്‍ ഭാര്യയ്ക്കുനേരെ സാരിനീട്ടിയതും അവള്‍ 'അയ്യോ!' എന്നു നിലവിളിച്ചുകൊണ്ട് അകത്തേക്കോടി.
പിന്നാലെ ചെന്ന ഗോപന്‍, അവളോട് കരഞ്ഞതിന്റെ കാര്യമന്വേഷിച്ചു.
അപ്പോള്‍ ഭാര്യ: 'ഇന്ന് ഏറ്റവും ചീത്ത ദിവസമായിരുന്നു. രാവിലെ ചായ തിളപ്പിക്കുമ്പോള്‍ എന്റെ കൈ നല്ലവണ്ണം പൊള്ളി. പോരാത്തതിന് ഞാന്‍ കുളിമുറിയിലൊന്ന് വഴുക്കി വീഴുകയും ചെയ്തു. ഇന്നു കാലത്തുമുതല്‍ നമ്മുടെ മോന് വയറ്റിളക്കമായിരുന്നു. ഇന്നുതന്നെയാണ് പാചകഗ്യാസ് തീര്‍ന്നുപോയതും. ഇതൊന്നും കൂടാതെ ഇന്നുരാത്രിക്കു മുന്‍പേ വാടകക്കുടിശ്ശിക തീര്‍ക്കണമെന്ന് വീടിന്റെ ഉടമസ്ഥന്‍ വന്നു പറയുകയും ചെയ്തിരുന്നു.

ഇന്ന് ഇനിയും എന്തെങ്കിലും അനര്‍ഥങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിപ്പോ ശരിയായി. ദേ, നിങ്ങള്‍ ജീവിതത്തിലാദ്യമായിതാ മദ്യപിച്ചു ബോധമില്ലാതെ വന്നിരിക്കുന്നു! പിന്നെങ്ങനെ ഞാന്‍ കരയാതിരിക്കും!'

ശകാരം
ഭാര്യയും ഭര്‍ത്താവും ടൗണിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യ അയാളെ ശകാരിക്കുകയാണ്: 'എന്തൊരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ള ഒരു മന്ദബുദ്ധിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മരത്തലയന്‍!' ഭാര്യ പറയുന്നത് എതിരെ വരുന്ന രണ്ടുപേര്‍ കേട്ടെന്ന് ഭര്‍ത്താവിന് സംശയം തോന്നി. ഉടനെ അവര്‍ കേള്‍ക്കാനായി അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: 'അതു കേട്ടപ്പോള്‍ അവന്‍ നിന്നോടെന്ത് മറുപടി പറഞ്ഞു?'

മറവി
ഒരാള്‍ തന്റെ മറവിയെക്കുറിച്ച് സുഹൃത്തിനോടു പറയുകയാണ്. 'ഞാന്‍ നല്ല മറവിക്കാരനാണ് ചങ്ങാതി. അതുകൊണ്ടുതന്നെ ഞാന്‍ ബന്ധപ്പെടുന്ന ഓരോരുത്തരുടെ പേരും ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കും. ഒരുദിവസം ഞാന്‍ ആ കുറിച്ചുവെച്ച പേരുകളൊക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു. ഒരു പേരൊഴികെ മറ്റെല്ലാവരേയും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റി. ആ ഒരാള്‍ ആരാണെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. ഒടുവില്‍ ഞാനയാളുടെ പേരിന്റെ കൂടെയുള്ള മൊബൈല്‍ നമ്പറില്‍ വിളിച്ചു ചോദിച്ചു: 'സുഹൃത്തെ, ഞാന്‍ ബാബു പ്രസാദ്, താങ്കളാരാണ്? ഞാനെന്തെങ്കിലും ഉപകാരം ചെയ്യേണ്ടതുണ്ടോ?' അപ്പോള്‍ മൊബൈലില്‍ അയാള്‍ക്കു മറുപടി കിട്ടി.
'താങ്കള്‍ വലിയ ഉപകാരം എനിക്കു ചെയ്തു കഴിഞ്ഞല്ലോ. അതിനു ഞാനെന്നും താങ്കള്‍ക്കു കടപ്പെട്ടവനായിരിക്കുക്കും.' അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
'താങ്കള്‍ക്ക് അതാരാണെന്നു മനസ്സിലായോ?'- മറവിക്കാരനോട് സുഹൃത്ത് ചോദിച്ചു.
'ഉവ്വ്' മറവിക്കാരന്‍ പറഞ്ഞു. 'അയാളുടെ ഭാര്യയെയാണ് ഞാന്‍ പ്രേമിച്ചു കല്യാണം കഴിച്ചത്.'

ഭൂമിക്കുള്ളില്‍നിന്ന്
പൊടുന്നനെ മഴ പെയ്തപ്പോള്‍ വഴിയാത്രക്കാരനായ ഒരാള്‍ സെമിത്തേരിയിലേക്ക് കയറി അവിടുത്തെ തോട്ടക്കാരന്റെ ഷെഡ്ഡിലേക്ക് കയറിനിന്നു. അയാളെ കണ്ട് സെമിത്തേരി തോട്ടക്കാരനും അങ്ങോട്ടു വന്നു.
'വല്ലാത്ത ഒരു മഴതന്നെ! എങ്ങോട്ടെങ്കിലുമൊന്ന് പോകാന്‍ തുടങ്ങുമ്പോഴാണ് ഈ നാശം പിടിച്ച മഴ!'
വഴിയാത്രക്കാരന്‍ തോട്ടക്കാരനോട് പറഞ്ഞു.
'ഏയ്!' തോട്ടക്കാരന്‍ പറഞ്ഞു. 'ഇതൊന്നും ഒരു മഴയല്ലെന്നെ! ഇത്തവണ മഴ പെയ്തിട്ടുണ്ടോ? നല്ല മഴ കിട്ടിയില്ലെങ്കില്‍ ആകെ കുഴപ്പമാകും.' അയാള്‍ ചുറ്റുമുള്ള ചെടികളിലേക്ക് നോക്കിക്കൊണ്ടു തുടര്‍ന്നു. 'നല്ല മഴ കിട്ടിയാലേ ഭൂമിക്കുള്ളിലുള്ളതെല്ലാം പുറത്തേക്കെത്തു.'
'അതേതായാലും വേണ്ട' വഴിയാത്രക്കാരന്‍ പറഞ്ഞു.
'എന്റെ മരിച്ചുപോയ രണ്ടു ഭാര്യമാരും ഈ സെമിത്തേരിയിലെ മണ്ണിനുള്ളിലുണ്ട്.'

വിശ്വാസം
ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ. എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?' 
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തിനുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്്)
സമാഹരണം:കെ.എസ്. കുമാര്‍