Friday, October 30, 2015

ആര്‍ദ്രം അഗുംബെ

ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. ഓര്‍മ്മകളില്‍ കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ കുളിരു മാത്രം ഇപ്പോഴും ഒരു പക്ഷെ...

അഗുംബെ, അങ്ങനെ ഒരു സ്ഥലം. കുട്ടിക്കാലത്തിലേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്ഥലം.

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ..വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. പക്ഷെ ടൂറിസ്റ്റുകളെ അതു തെല്ലും ബാധിച്ചിട്ടില്ല. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ള് ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും.

കാട്ടിലൂടെ ഏറെ നടക്കണം, ബര്‍ക്കന ഫാള്‍സ് എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാന്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ വെള്ളച്ചാട്ടമാണു ഇത്. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നു വേണം അക്കരെ എത്താന്‍. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.




ജോഗിഗുന്ദി എന്ന കൊച്ചു വെള്ളച്ചാട്ടം അടുത്തു തന്നെ. മരങ്ങളുടെ നടുവില്‍ സുന്ദരമായ ഒരു അരുവി. ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ഫാള്‍സ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടം, അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, എന്നിവയും അടുത്താണു.
കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രം, കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളം നമ്മെ അമ്പരപ്പിക്കും.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന കാമത്ത് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കും എന്ന പേടിയില്ലാതെ..മഴ നനയാന്‍.

Text & Photos: K J SIJU

Sunday, October 25, 2015

ചെയ്സ്

മിഷൻ ഇംപോസിബിളിൽ ടോം ക്രൂയിസ് വില്ലന്റെ പിന്നാലെ ബൈക്കിൽ ചെയ്സ് ചെയ്യുന്നു. ഓരോ ട്വിസ്റ്റിനും വളവിനും അനുസരിച്ച് തീയറ്ററിൽ വിസിലടിച്ചും കൈയടിച്ചും പ്രോത്സാഹനമാണ്. ഞാനാലോചിച്ചു, ഇവമ്മാരിത് എന്ത് കണ്ടിട്ടാ കൈയടിക്കുന്നത്! അതിന് മാത്രം എന്ത് അഭ്യാസമാണ് ടോം ക്രൂയിസ് കാണിക്കുന്നത്! പളപളത്ത റോഡ്. വില്ലനും നായകനും ഒഴികെ ബാക്കി എല്ലാവരും സ്റ്റെഡിയായി, ഇടയ്ക്ക് സ്പെയ്സ് ഇട്ട്, വരിയിൽ വണ്ടിയോടിക്കുന്നു. ഇതിന്റെ ഇടയിൽകൂടി വളഞ്ഞും പുളഞ്ഞും പോവാൻ വല്യ കഴിവൊന്നും വേണ്ട. ചുണയുണ്ടെങ്കിൽ ടോം ക്രൂയിസിനോട് കേരളത്തിൽ വന്ന് ഇത് കാണിക്കാൻ പറ. ആളുകൾ കൈയടിക്കുന്ന ആ അഭ്യാസം ഇവിടെ കാണിച്ചാൽ പത്ത് മീറ്ററിനുള്ളിൽ ക്രൂയിസിന്റെ പരിപ്പെളകും. കാരണം ഇവിടെ ഒന്നൊഴിയാതെ എല്ലാവരും വളഞ്ഞും പുളഞ്ഞുമാണ് പോകുന്നത്. ഒരു വണ്ടിയുടെ ഫ്രണ്ട് ബംപറിനും മുന്നിലെ വണ്ടിയുടെ ബാക്ക് ബംപറിനും ഇടയിൽ ഒരു നംബർ പ്ലേറ്റിനുള്ള ഗ്യാപ്പ് പോലും കാണില്ല. ഏത് വണ്ടി എപ്പോ എങ്ങോട്ട് തിരിയുമെന്ന് പിന്നാലെ വരുന്നവർക്ക് പോയിട്ട് അതോടിക്കുന്നവർക്ക് തന്നെ പറയാൻ പറ്റില്ല. ഇനി എങ്ങാനും അത്ഭുതം സംഭവിച്ച് ആദ്യ പത്ത് മീറ്ററിൽ ഒരു കൂട്ടിയിടി ഒഴിവായാൽ തന്നെ അടുത്ത അഞ്ച് മീറ്ററിനുള്ളിൽ റോഡിലെ ഒരു ഗട്ടറിലോ മാൻ ഹോളിലോ വണ്ടി വീണിരിക്കും. ഇങ്ങനൊക്കെ ആയിരുന്നിട്ടും നുമ്മടെ ചീള് പയ്യൻമാര് ഇതിന്റെ ഇടേക്കൂടെ നൂറേ നൂറ്റിപ്പത്തേന്നും പറഞ്ഞാ പായുന്നത്. ഇത് ദിവസോം കാണുന്ന നമ്മളെന്തിനാണ് കണ്ട ടോം ക്രൂയിസുമാർക്കൊക്കെ കൈയടിക്കുന്നത്?

By - Vaisakhan Thampi

Tuesday, October 20, 2015

അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലം

ചില ദാമ്പത്യഫലിതങ്ങള്‍

കൊച്ചമ്മയോട് വേലക്കാരി: 'മുതലാളി ബീഡി കത്തിക്കാന്‍ അടുക്കളയില്‍ വന്നതിന് എന്തിനാണ് എന്നോട് കയര്ക്കു ന്നത്?'
കൊച്ചമ്മ: 'അഞ്ചു കൊല്ലം മുന്പ്ു നിന്റെ മുതലാളി എന്റെ അടുക്കളയില്‍ വന്ന് ഒരു ദിവസം ബീഡി കത്തിച്ചിട്ടാണെടീ ഞാന്‍ നിന്റെ കൊച്ചമ്മയായത്.'
****
ഒരു സന്ന്യാസിയോട് ഒരാള്‍: 'ഭാര്യയില്നിwന്നു രക്ഷപ്പെടാന്‍ ഒരുമാര്ഗംt പറഞ്ഞു തരാമോ?'
സന്ന്യാസി: 'അതറിയാമെങ്കില്‍ ഞാനിങ്ങനെ കാവിയുടുത്ത് അലഞ്ഞു നടക്കണോ, ഭക്താ?'
****
ദിനേശനോട് സുഹൃത്ത്: 'രണ്ടു കോടിരൂപ ലോട്ടറിയടിച്ചവന്റെ കൂടെ തന്റെ ഭാര്യ ഒളിച്ചോടിപ്പോയെന്നു കേട്ടല്ലോ; ഏതായാലും കഷ്ടമായിപ്പോയി...'
ദിനേശന്‍: 'എന്തു കഷ്ടം? രണ്ടാഴ്ചകൊണ്ട് ആ ഭാഗ്യവാനും കുത്തുപാളയെടുക്കുമെന്നുറപ്പല്ലേ?'
****
വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന കാമുകനെക്കുറിച്ച് സ്ത്രീയും. വിവാഹം കഴിച്ച് കൂടെവന്ന സ്ത്രീയെക്കുറിച്ച് പുരുഷനും പിന്നീട് കൂടുതലായി ഓര്മികക്കാറില്ല. 
****
കമ്പനി മാനേജരോട് ചെറുപ്പക്കാരനായ ക്ലര്ക്ക് : എന്റെ കല്യാണം ഇക്കഴിഞ്ഞ മാസം കഴിഞ്ഞു സാര്‍. ഇപ്പോള്‍ എന്റെ കൂടെ ഭാര്യയും കൂടിയുണ്ടല്ലോ; അതുകൊണ്ട് എന്റെ ശമ്പളം കൂട്ടാന്‍ മുകളിലേക്ക് സാര്‍ ഒന്നെഴുതണം.
മാനേജര്‍: കല്യാണം എവിടെ വെച്ചായിരുന്നു? 
ക്ലാര്ക്ക്േ: അവളുടെ വീട്ടില്വെoച്ച്.
മാനേജര്‍: സോറി മിസ്റ്റര്‍! കമ്പനിക്കു പുറത്തുവെച്ചു നടക്കുന്ന അപകടങ്ങള്ക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ടുതന്നെ ഒരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കുകയും വേണ്ട.
****
ഓഫീസില്നി ന്ന് ജഗദീഷ് എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: 'കഷ്ടപ്പെട്ടു കിട്ടിയ ആ വേലക്കാരിയെ നിങ്ങളെന്തിനാണ് മനുഷ്യാ പറഞ്ഞയച്ചത്? ഇനി അതേപോലൊരെണ്ണത്തിനെ കിട്ടണമെങ്കില്‍ എത്ര പെടാപ്പാടുപെടണം!'
'നീയെന്താ പറയണത്?' അന്തംവിട്ടുകൊണ്ട് ജഗദീഷ് ചോദിച്ചു, 'സരളയെ ഞാന്‍ പറഞ്ഞയച്ചെന്നോ?'
'അതെ' ഭാര്യ വെറുപ്പോടെ പറഞ്ഞു. 'ഇന്നുച്ചയ്ക്ക് നിങ്ങള്‍ അവളെ ഫോണില്‍ വിളിച്ച് ഒരു കാരണോല്ല്യാതെ വല്ലാതെ ചീത്ത വിളിച്ചെന്നു പറഞ്ഞാ അവള്‍ പോയത്?'
'അതു സരളയായിരുന്നോ!' ജഗദീഷ് തലയില്‍ കൈവെച്ചുപോയി. 'ശബ്ദം കേട്ടപ്പോള്‍, നീയാണ് ഫോണെടുത്തതെന്നാ ഞാന്‍ കരുതിയത്.'
****
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ: (പരിഭവത്തോടെ) 'നിങ്ങള്ക്ക് ഇപ്പോഴിപ്പോള്‍ എന്നോട് താത്പര്യം തീരെ കുറഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഉണ്ണാനിരിക്കുമ്പോള്‍ നിങ്ങളുടെ പാത്രത്തില്‍ വിളമ്പിയ ഭക്ഷണംകൂടി എന്റെ പാത്രത്തിലേക്ക് എടുത്തുവെച്ചു തരുമായിരുന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞാലും നിങ്ങളത് നിര്ബരന്ധപൂര്വം് എന്നെക്കൊണ്ട് കഴിപ്പിക്കാറുണ്ട്. ഇപ്പോഴങ്ങിനെയൊന്നും നിങ്ങള്‍ ചെയ്യാറില്ല.'
ഭര്ത്താ വ്: 'അത് നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടൊന്നുമല്ല പ്രിയേ, ഇപ്പോഴിപ്പോഴായി നീ ഭക്ഷണം പാകം ചെയ്യാന്‍ നല്ലതുപോലെ പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ്.'
****
ആദ്യരാത്രിയില്‍ ഭര്ത്താaവ് ഭാര്യയോട്: 'നിന്നെ കിട്ടാന്വേ6ണ്ടിയാണ് ഞാന്‍ എന്റെ ശമ്പളം ഇരട്ടിയാക്കി നിന്റച്ഛനോട് പറഞ്ഞത്.'
ഭാര്യ: 'നിങ്ങളെ കിട്ടാന്വേോണ്ടിയാണ് ഞാനെന്റെ വയസ്സ് പകുതിയാക്കി നിങ്ങളോടും പറഞ്ഞത്.'
****
ജാനകിയോട് കൂട്ടുകാരി കല്യാണി: 'എന്താടീ നീ നിന്റെ പുതിയ വേലക്കാരിയെ പറഞ്ഞുവിട്ടത്.'
കല്യാണി: 'അല്ലാതെ പിന്നെ ഭര്ത്താപവിനെ പറഞ്ഞുവിടാന്‍ പറ്റില്ലല്ലോ.'
****
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പാmയി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്ത്തു പിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്പ് അവര്‍ പരസ്പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'
****
എല്ലാ ചോദ്യങ്ങള്ക്കുംa ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്ഷംK മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്ത്തി ക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്ത്താxവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്ത്താ വ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്ഷംട തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'
****
തലസ്ഥാനത്തു നടന്ന ഒരു ചതുര്ദി,ന കോണ്ഫLറന്സി;ല്‍ പങ്കെടുക്കാനെത്തിയ ജോര്ജി നും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്ജുംന ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്ഫുമകളിലൊന്ന് ജോര്ജുംല മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും. ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്നിംന്ന് വിളിച്ചു പറഞ്ഞു: 'ജോര്ജ്് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്ഫി്ല്നി്ന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്ജി ന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്ത്താ വുമായി അഭിനയിച്ചാലെന്താ?' 
ആ സ്ത്രീയുടെ വായില്നിtന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്ജ്l പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?' 
'അതേ, ഡാര്ലിsങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു. 
ഉടനെ ജോര്ജിsന്റെ ശബ്ദമുയര്ന്നു :
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'
****
സാബു: 'അവിവാഹിതരേക്കാള്‍ ദീര്ഘeമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്ക്കു ന്നുണ്ടല്ലോ?'
ബാബു: 'ദീര്ഘlമായി തോന്നുന്നതാണെടോ-'
****
ഗള്ഫി"ല്നിmന്ന് മടങ്ങിവന്ന വിദഗ്ധനായ ഒരു ഡ്രൈവര്‍ യുവാവ്, ഒരു ലോറി സ്ത്രീധനമായി നല്കാന്‍ കഴിയുന്ന പെണ്കു ട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. എത്രയും വേഗം ലോറിയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മെയില്‍ ചെയ്യുകയോ, എഴുതി അറിയിക്കുകയോ ചെയ്യുക. 
****
ഭാര്യയോട് ഭര്ത്താtവ്: 'നമ്മുടെ വേലക്കാരന്‍ പയ്യന്‍ ഒരു മാനസിക വൈകൃത രോഗിയാണെന്നു തോന്നുന്നു. വൃത്തികെട്ട മാനസികരോഗി.
ഭാര്യ: 'എന്തേ, എന്തുപറ്റി?'
ഭര്ത്താോവ്: 'ഇന്നു നമ്മള്‍ മൂന്നു പേരും ഹാളിലുണ്ടായിരുന്നപ്പോള്‍ പെട്ടെന്ന് കറന്റ്് പോയില്ലേ, ആ ഇരുട്ടത്ത് അവന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെടീ!'
ഭാര്യ: 'അത് മാനസിക രോഗമൊന്നുമല്ല. അവന് ആളുതെറ്റിയതാകും.'
****
തന്റെ മെലിഞ്ഞുണങ്ങിയ ഭാര്യയോട് നല്ല വണ്ണവും കുടവയറുമുള്ള ഭര്ത്താ_വ് പരിഹാസത്തോടെ: 'നിന്നെ കണ്ടാല്‍ ഏതോ ക്ഷാമം ബാധിച്ച സ്ഥലത്തുനിന്നു വരുന്നവളാണെന്നു തോന്നും.'
ഉടനെ ഭാര്യയുടെ മറുപടി: 'നിങ്ങളുടെ ഈ പൊണ്ണത്തടിയും വയറും കണ്ടാല്‍ ആ ക്ഷാമമുണ്ടാക്കിയത് നിങ്ങളാണെന്നും തോന്നും.'
****
സരള രമണിയോട്: 'നിങ്ങളുടെ ജീവിതം നല്ല പൊരുത്തമുള്ളതാണെന്നു പറഞ്ഞല്ലോ, എങ്ങനെയൊക്കെയുള്ളതാണ് പൊരുത്തങ്ങള്‍.'
രമണി: 'ഉദാഹരണത്തിന്, അങ്ങോര്‍ ഉറക്കത്തില്‍ നന്നായി കൂര്ക്കം വലിക്കും. എനിക്കാണേല്‍ ഇരുട്ടിയാല്‍ ചെവി പതുക്കെയാണ്. ഉറങ്ങിക്കഴിഞ്ഞാല്‍ ഒട്ടും കേള്ക്കiത്തുമില്ല.'
****
ചോട്ടുവിന്റെ ഭാര്യ പെട്ടെന്നൊരു ദിവസം മരിച്ചു. ദുഃഖമന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നവര്‍ കണ്ടത് അവന്‍ തന്റെ വേലക്കാരിയുമായി കളിതമാശ പറഞ്ഞു ചിരിക്കുന്നതാണ്. 
ഒരാള്‍ ചോദിച്ചു: 'ഭാര്യ മരിച്ച് ഒരു ദിവസമല്ലേ ആയിട്ടുള്ളൂ ചോട്ടൂ... അപ്പോഴേക്കും നീയിങ്ങനെ...'
ചോട്ടുവിന്റെ മറുപടി: 'എന്തു പറയാനാ ചങ്ങാതീ! എന്റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയതില്പ്പി ന്നെ എന്റെ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കുതന്നെ അറിയാന്‍ മേല...'
****
ഭാര്യ: 'ഇന്നലെ രാത്രിയില്‍ ഞാനൊരു സ്വപ്‌നം കണ്ടു. നിങ്ങളെനിക്ക് അഞ്ചുപവന്റെ ഒരു മാല വാങ്ങിത്തന്നതായിട്ട്...'
ഭര്ത്താാവ്: 'ഇന്നു രാത്രിയിലെ സ്വപ്‌നത്തില്‍ അതണിഞ്ഞുകൊണ്ട് നീ തൃശ്ശൂര്പൂ-രമൊക്കെ ഒന്നു കണ്ടേച്ചു വാ...'
****
ജെറി: 'എടീ നമ്മടെ മകന്റെ ടീച്ചര്‍ എപ്പോഴും എന്റെ കാര്യം പറയാറുണ്ടെന്ന്.'
ബെറ്റി: 'തെറ്റായ ആന്സ/ര്‍ നല്കുമ്പോള്‍ കഴുതേടെ മോനേ എന്നു വിളിക്കുന്നതാവും.'
****
കവിയായ ഭര്ത്താtവ് ഭാര്യയോട്: 'ഓമനേ, നിന്നോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്നിxന്ന് കവിഞ്ഞൊഴുകുകയാണ്.'
ഭാര്യ: 'അതെ അതെ! അത് കവിഞ്ഞൊഴുകി അടുത്ത വീട്ടിലെ ജാനമ്മയുടെ അടുത്തെത്തിയതും ഞാനറിഞ്ഞിട്ടില്ലെന്നു കരുതേണ്ട!'
****
എന്തോ ഒരു കാര്യത്തിനുവേണ്ടി കുറേ നേരമായി കലഹിക്കുകയായിരുന്നു ദമ്പതിമാര്‍. ഒടുവില്‍ ഭാര്യ പറഞ്ഞു: 'നമുക്കൊരു ഒത്തുതീര്പ്പു ണ്ടാക്കാം. നിങ്ങള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണെന്ന് നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് ഞാനും സമ്മതിക്കാം.'
****
അതിരാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയിടുന്ന ഭാര്യ ചോദിച്ചു: 'ഇതെന്താ ഇത്രനേരമായിട്ടും കുളിച്ചില്ലേ? ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് മറന്നുപോയോ?'
ഭര്ത്താചവ് തെല്ലുനേരം ആലോചിച്ചു.
'ഇന്നെന്താ പ്രത്യേകത?' അയാള്‍ ചോദിച്ചു.
'കണ്ടോ, സ്വന്തം വിവാഹത്തിയ്യതിപ്പോലും നിങ്ങള്ക്കോ ര്മwയില്ല അല്ലേ! ഇതാ പറഞ്ഞത്, പുരുഷന്മാണര്ക്ക് മറ്റുപലതിലുമാണ് ശ്രദ്ധ. വിവാഹത്തിയ്യതിപോലും സ്ത്രീകള്ക്കേ ഓര്മiയുണ്ടാകൂ' ഭാര്യ പരിഭവത്തോടെ പറഞ്ഞു.
'ഓ, അതിത്ര പറയാനെന്തിരിക്കുന്നു!' അവളെ ഭര്ത്താ വ് സമാധാനിപ്പിച്ചു. 'ഒരു മീനിനെ ചൂണ്ടയിട്ടു പിടിച്ചാല്‍ ഞാന്‍ ആ ദിവസം എന്നുമോര്മി്ക്കും. പക്ഷേ, ആ മീന്‍ അതോര്മി ക്കില്ലല്ലോ.'
****
ഡോക്ടറോട് ഒരു സ്ത്രീ: 'ഡോക്ടറെ, എന്റെ ഭര്ത്താ വ് ഉറക്കത്തില്‍ സംസാരിക്കുന്നു.'
ഡോക്ടര്‍: 'അതെളുപ്പം നിര്ത്താം . ഞാനതിനൊരു മരുന്നെഴുതിത്തരാം.'
സ്ത്രീ: 'അതു നിര്ത്താ നല്ല ഡോക്ടറേ ഞാന്‍ വന്നത്. പുള്ളിക്കാരന്‍ ഉറക്കത്തില്‍ പറയുന്നത് കുറച്ചുകൂടി വ്യക്തമായി കേള്ക്കു ന്ന മട്ടില്‍ ഉറക്കെയാക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ എന്നറിയാനാണ്. മൂപ്പരുടെ ചുറ്റിക്കളിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ...'
****
ഭര്ത്താtവിന്റെ മരണം കഴിഞ്ഞ് ഏറെ കാലമായിട്ടാണ് ഭാര്യ മരിച്ചത്. ആരും ചെയ്തുപോകുന്ന ചില്ലറച്ചില്ലറ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതൊക്കെ പിന്നീടു ചെയ്ത നന്മയില്‍ 'ഡിലീറ്റ്' ചെയ്യപ്പെട്ടുപോയതിനാലാകണം ആ സ്ത്രീ നേരെ സ്വര്ഗുത്തിലേക്കാണ് പോയത്.
ഭൂമിയിലേതുപോലെത്തന്നെ സ്വര്ഗaത്തിലും ദാമ്പത്യമെന്ന ഏര്പ്പാrടുണ്ട്. പക്ഷേ, ഭൂമിയിലേതുപോലെ കല്യാണമൊന്നുമില്ല. അവിടെ എത്തുന്നവര്‍ തങ്ങള്ക്ക്െ ഒരു ഇണ വേണമെന്ന് അപേക്ഷ നല്കണം. എന്നാല്‍ കൂട്ടത്തില്‍ ഒരാളെ അപേക്ഷകന് ഇണയായി കിട്ടും. ആ ആള്‍ കഴിയുന്ന മുറിയില്ചെxന്ന് താമസം തുടങ്ങിയാല്‍ മതി. അങ്ങനെ നമ്മുടെ സ്ത്രീയും ഇണയ്ക്കുവേണ്ടി അപേക്ഷ നല്കി. സ്വര്ഗ്ത്തിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ കമ്പ്യൂട്ടറില്‍ കയറ്റിയതും മുന്നിലുള്ള ബോര്ഡിഷല്‍ '219' എന്ന നമ്പറിനു മുകളിലുള്ള ചുവന്ന ലൈറ്റ് കത്തി. ഉടനെ ഉദ്യോഗസ്ഥന്‍ പരിചാരകനെ വിളിച്ചു പറഞ്ഞു: 'ഈ മഹതിയെ '219' ല്‍ എത്തിക്കൂ.'
മുറിയിലെത്തുന്നതുവരെ സ്ത്രീക്ക് ഉത്കണ്ഠയായിരുന്നു. ആരായിരിക്കും ഇനിയുള്ള തന്റെ ജീവിതത്തിന് കൂട്ട്!
പക്ഷേ, 219ാം നമ്പര്‍ മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ സ്ത്രീ, അവിടെ കിടന്നുറങ്ങുന്ന തന്റെ ഭാവി ഇണയെ കണ്ടതും, ഉദ്യോഗസ്ഥന്റെ അടുത്തേക്കു തിരിച്ചോടി.
'ഇതെന്താ സാര്‍, ഇതു സ്വര്ഗംi തന്നെയല്ലേ? എനിക്കിവിടെ ശിക്ഷ വിധിച്ചിരിക്കുന്നതു കണ്ടാല്‍ നരകമാണെന്നു തോന്നുമല്ലോ?' അവര്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. 'എന്റെ അപേക്ഷ പിന്വകലിക്കണം.'
'എന്തു പറ്റി'? ആകാംക്ഷയോടെ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
'എന്തു പറ്റാന്‍!' സ്ത്രീ നെടുവീര്പ്പോaടെ പറഞ്ഞു, 'നിങ്ങള്‍ എനിക്കായി തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് ആ പുള്ളിക്കാരനെത്തന്നെയാണ്. മുപ്പത്തിയാറു കൊല്ലം എന്നോടൊപ്പമുണ്ടായിരുന്ന എന്റെ കെട്ടിയവനെ!'
****
പുരുഷന്മാ രെ കളവുപറയുന്നവരാക്കുന്നത് സ്ത്രീകളാണ്. കാരണം അവര്‍ അനാവശ്യമായി ചോദ്യംചോദിച്ചുക്കൊണ്ടേയിരിക്കും.
****
സംഗീതവിദുഷിയായ ഭാര്യ: 'നിങ്ങളെന്താണ് ഞാന്‍ സംഗീതമഭ്യസിച്ചു തുടങ്ങുമ്പോഴേക്കും വീട്ടിനുള്ളില്നിതന്നും പുറത്തിറങ്ങി നില്ക്കുന്നത്? നിങ്ങള്ക്ക്e കലാബോധം തീരെയില്ലേ?'
ഭര്ത്താ/വ്: 'കലാബോധമില്ലാഞ്ഞിട്ടല്ല; ഞാന്‍ നിന്നെ മര്ദിiച്ചിട്ട് നീ കരയുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ടെന്ന് കരുതിയാണ്.'
****
'വിവാഹം കഴിഞ്ഞ് ആറുമാസത്തേക്ക് ഞങ്ങള്‍ തമ്മില്‍ വലിയ യോജിപ്പിലായിരുന്നു. ഏതു കാര്യത്തിലും പരസ്പരം സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, അവള്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ വലിയ ഓഫീസറാണെന്ന ചിന്തയൊക്കെവിട്ട് ഞാനവളെ സഹായിക്കാറുണ്ട്.'
'ഇപ്പോഴെന്തുപറ്റി?'
'ഇപ്പോള്‍ പാത്രങ്ങള്‍ മുഴുവനും ഞാന്‍ തന്നെയാണ് കഴുകാറുള്ളത്...'
****
അവിവാഹിതനോട് വിവാഹിതന്‍: 'വിവാഹം കഴിക്കില്ല എന്നു തീര്ച്ചeപ്പെടുത്തിയിരുന്ന നിങ്ങള്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തേ?'
അവിവാഹിതന്‍: 'ദാമ്പത്യ ജീവിതത്തിലെ സുഖവും സമാധാനവുമെല്ലാം എന്നെ മോഹിപ്പിക്കുന്നു.'
വിവാഹിതന്‍: 'ഞാനും അതുതന്നെയാണ് മോഹിക്കുന്നത്, സുഹൃത്തേ.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, October 10, 2015

മഞ്ഞണിഞ്ഞ സുന്ദരി...


സഹ്യപര്‍വ്വതത്തിന്റെ പൊന്‍കിരീടമാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്റര്‍ വടക്ക് കിഴക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3002 അടി ഉയരെ. അവിടെ എന്തര്് കാണാനെന്ന് ചോദിക്കരുത്. 'ഓ, മഞ്ഞുകളും മലകളും ഭയങ്കര ചന്തങ്ങളു തന്നെ'. വേണ്ടത്ര താമസസൗകര്യമൊക്കെയുണ്ടായിരുന്നെങ്കില്‍ 'നാട്ടിലെ ഊട്ടി' എന്നൊക്കെ വിളിക്കാമായിരുന്നു പോട്ടെ. അതൊക്കെ നടക്കുമായിരിക്കും. പണി നടക്കുന്നുണ്ട്.

22 ഹെയര്‍പിന്‍ വളവുകളും തല്ലിപ്പൊളി റോഡും പിന്നിട്ട് തനി മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെയുള്ള, പൊന്‍വെളിച്ചം വീഴുന്ന ഈ മലമുടിയില്‍ ഒന്ന് വന്നുനോക്കൂ. ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള വിശാലമായ ടോപ് സ്റ്റേഷനാണ് പൊന്‍മുടിയുടെ സവിശേഷത. രാവിലെ പരസ്പരം കാണാനാവാത്ത മഞ്ഞ്. ഉച്ച തിരിഞ്ഞാല്‍ കാറ്റോട് കാറ്റ്. മരങ്ങള്‍ക്കിടയില്‍ ചിമ്മിനിയില്‍ നിന്നുള്ള പുകപോലെ ഉയര്‍ന്നു പൊങ്ങുന്ന കോടമഞ്ഞ്.

തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്തത്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ട്രക്കിംഗ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ വരയാടുകളെക്കാണാം. വിതുരയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. കല്ലാറിനോട് കളിക്കരുത്. ഉരുണ്ട മിനുസമുള്ള കല്ലുകള്‍ തഴുകിയോടുന്ന അരുവി മാടിവിളിക്കാം. കല്ലുകള്‍ വഴുതാം. ഇത്രയും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഹില്‍സ്‌റ്റേഷന്‍ വേറെയുണ്ടാവാനിടയില്ല; പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ആളുക്ക് 50 രൂപയോളം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വാടകയുടെ പകുതി. അതായത് 200 രൂപയും ടാക്‌സും. മറ്റുള്ളവര്‍ക്ക് 400 രൂപയും ടാക്‌സും.




ഒറ്റ ദിവസം കൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്‍മുടിയും തെന്‍മലയും കോന്നിയും ഒപ്പം കണ്ട് തിരിച്ച് പോവാം. നളചരിതം പോലെ കഥ ദിവസങ്ങള്‍ നീളണമെങ്കില്‍ പൊന്‍മുടിയിലോ തെന്‍മലയിലോ ഒരു ദിവസം തങ്ങി നേരെ ചെങ്കോട്ട വഴി കുറ്റാലത്തേയ്ക്ക് വിട്ടോളൂ.


Text: S N Jayaprakash, Photos: Vivek R Nair