Monday, February 22, 2016

A Heart Touching Story...

A Wife:
My husband is an Engineer by profession, I love him for his steady nature, 'n I love the warm feeling when I lean against his broad shoulders. Three years of courtship 'n now, two years into marriage, I would have to admit, that I am getting tired of it.

The reasons of me loving him before, has now transformed into the cause of all my restless...ness. I am a sentimental woman 'n extremely sensitive when it comes to a relationship 'n my feelings, I yearn for the romantic moments, like a little girl yearning for candy. My husband, is my complete opposite, his lack of sensitivity, 'n the inability of bringing romantic moments into our marriage has disheartened me about love. One day, I finally decided to tell him my decision, that I wanted a divorce.

“Why?” he asked, shocked. “I am tired, there are no reasons for everything in the world!” I answered. He kept silent the whole night, seems to be in deep thought with a lighted cigarette at all times.

My feeling of disappointment only increased, here was a man who can’t even express his predicament, what else can I hope from him? 'n finally he asked me:” What can I do to change your mind?” Somebody said it right, it’s hard to change a person’s personality, 'n I guess, I have started losing faith in him.

Looking deep into his eyes I slowly answered : “Here is the question, if you can answer 'n convince my heart, I will change my mind, Let’s say, I want a flower located on the face of a mountain cliff, 'n we both are sure that picking the flower will cause your death, will you do it for me?” He said :” I will give you your answer tomorrow….” My hopes just sank by listening to his response.

I woke up the next morning to find him gone, 'n saw a piece of paper with his scratchy handwriting, underneath a milk glass, on the dining table near the front door, that goes….

My dear, “I would not pick that flower for you, but please allow me to explain the reasons further..” This first line was already breaking my heart. I continued reading. “When you use the computer you always mess up the Software programs, 'n you cry in front of the screen, I have to save my fingers so that I can help to restore the programs.

You always leave the house keys behind, thus I have to save my legs to rush home to open the door for you. You love travelling but always lose your way in a new city, I have to save my eyes to show you the way.

You always have the cramps whenever your “good friend” approaches every month, I have to save my palms so that I can calm the cramps in your tummy. You like to stay indoors, 'n I worry that you will be infected by infantile autism. I have to save my mouth to tell you jokes 'n stories to cure your boredom.

You always stare at the computer, 'n that will do nothing good for your eyes, I have to save my eyes so that when we grow old, I can help to clip your nails,'n help to remove those annoying white hairs. So I can also hold your hand while strolling down the beach, as you enjoy the sunshine 'n the beautiful sand… 'n tell you the colour of flowers, just like the colour of the glow on your young face…

Thus, my dear, unless I am sure that there is someone who loves you more than I do… I could not pick that flower yet, 'n die.. ” My tears fell on the letter, 'n blurred the ink of his handwriting… 'n as I continue on reading…

“Now, that you have finished reading my answer, if you are satisfied, please open the front door for I am standing outside bringing your favourite bread 'n fresh milk…

I rush to pull open the door, 'n saw his anxious face, clutching tightly with his hands, the milk bottle 'n loaf of bread…. Now I am very sure that no one will ever love me as much as he does, 'n I have decided to leave the flower alone…

That’s life, 'n love. When one is surrounded by love, the feeling of excitement fades away, 'n one tends to ignore the true love that lies in between the peace 'n dullness.

Love shows up in all forms, even very small 'n cheeky forms, it has never been a model, it could be the most dull 'n boring form.. . flowers, 'n romantic moments are only used 'n appear on the surface of the relationship. Under all this, the pillar of true love stands… 'n that’s our life… Love, not words win arguments… !

Friday, February 12, 2016

എന്‍റെ പ്രണയങ്ങള്‍


Mohanlalഒരിക്കലും രുചിവറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ് എനിക്ക് ജീവിതം. അതിന്‍റെ വ്യത്യസ്തമായ രുചികളെ ഞാന്‍ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതല്‍ മമതയുണ്ടാവാം, സ്വഭാവികം. പക്ഷേ, ഒന്നിനെയും ഞാന്‍ വെറുക്കുന്നില്ല. എല്ലാറ്റിനെയും പ്രണയപൂര്‍വ്വം സ്വീകരിക്കുന്നു.
പ്രണയം എന്ന പദം ഏറ്റവും സൂക്ഷ്മമായും പ്രത്യേകതയോടെയുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പൊതുവേ കരുതുംപോലെ ഏതെങ്കിലും സ്ത്രീയോട് തോന്നുന്ന വികാരം മാത്രമല്ല അത്. എന്‍റെ പ്രണയം വ്യക്തികളിലേക്കു മാത്രം പ്രവഹിക്കുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൗഹൃദങ്ങളും അപൂര്‍വ്വമായ നിമിഷങ്ങളും ശീലങ്ങളുമെല്ലാം എന്‍റെ പ്രണയത്തിന്‍റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ് എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്.
ചിത്രങ്ങളോട് എനിക്ക് എക്കാലത്തും പ്രത്യേക മമതയും പ്രണയവും ഉണ്ടായിരുന്നു. എന്റെ വീടിനടുത്ത് വിജയരാഘവന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹത്തിന് പട്ടാളത്തില്‍ച്ചേരാന്‍ വലിയ മോഹമായിരുന്നു. പക്ഷേ, സാധിച്ചില്ല. അതുകൊണ്ടാണ് എന്നു തോന്നുന്നു അദ്ദേഹം ആര്‍മിയുടെ ചിത്രങ്ങള്‍ മനോഹരമായി വരയ്ക്കുമായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്നും അദ്ദേഹത്തിന്റെയടുത്ത് ചെന്നിരിക്കും, പടം വരപ്പിക്കും. അവിടെ തുടങ്ങുന്നു എന്റെ ചിത്രകലാപ്രണയം.
Mohanlalഇപ്പോള്‍ എന്റെ കയ്യില്‍ അപൂര്‍വ്വമായ ചിത്രങ്ങളുടെ വലിയ ഒരു ശേഖരമുണ്ട്. ചിത്രങ്ങളുടെ കലക്ടര്‍ എന്നൊന്നും ഞാന്‍ ഒരിക്കലും സ്വയം അവകാശപ്പെടില്ല. വെറുമൊരു കസ്‌റ്റോഡിയന്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ അവന്റെ കയ്യിലുണ്ട്, അടുത്തനിമിഷം മറ്റേതെങ്കിലുമാവാം.
പല ചിത്രങ്ങളും ഒരു നിമിത്തംപോലെയാണ് എന്നിലേക്ക് വന്നത്. ഒരു സംഭവം പറയാം. എന്റെ ഒരു കസിനുണ്ട്. ആര്‍ക്കിടെക്ടാണ്. അദ്ദേഹം ഒരു ഹോട്ടലില്‍ ‘ക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുപേര്‍ അപൂര്‍വ്വമായ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. “ശ്രീരാമപട്ടാഭിഷേകം’ എന്ന തഞ്ചാവൂര്‍ പെയിന്റിങ്ങിനെക്കുറിച്ചായിരുന്നു അത്. അവരില്‍
നിന്ന് വിവരം ശേഖരിച്ച് ഞാന്‍ ആ ചിത്രം സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനയാത്രയ്ക്കിടെ എനിക്ക് “സ്വാഗത്’ എന്ന ഒരു മാഗസിന്‍ കിട്ടി. അതില്‍ ഈ ചിത്രവും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. രവിരാജ എന്ന് പേരുള്ള ഒരു തമിഴ്‌നാട്ടുകാരനാണ് അത് വരച്ചത്. അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് അദ്ദേഹം. സ്വന്തം ജീവിതം കൈവിട്ടു
പോയ ഒരാളാണ്. ഈ പെയിന്റിങ് ഇന്ത്യയ്ക്ക് പുറത്തുപോകരുത് എന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. തന്റെ ശിഷ്യരോട് അദ്ദേഹം അത് പറഞ്ഞിരുന്നു. ഈ ചിത്രം ഇപ്പോള്‍ ആരുടെ കയ്യിലുണ്ടെന്ന കാര്യം അറിയില്ല എന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു!  നമ്മെത്തേടി ചിത്രങ്ങള്‍ വരികയാണ് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോട് എനിക്കിത്തിരി കമ്പം കൂടും. അദ്ദേഹത്തിന്റെ 180 ലധികം ചിത്രങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവ വൃത്തിയായി ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പലതും യാത്രകളില്‍ ഒപ്പം കൊണ്ടുനടക്കാറുണ്ട്. നോവലുകള്‍ക്കും കഥകള്‍ക്കുംവേണ്ടി അദ്ദേഹം വരച്ചവയാണ് മിക്കതും. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, എന്താണ് വരച്ചുതരേണ്ടത് എന്ന്. “സുധാ സിന്ധോര്‍ മധ്യേ സുരവിട പിവാടീ പരിവൃതേ’ എന്നു തുടങ്ങുന്ന സൗന്ദര്യലഹരിയിലെ ദേവീസ്ഥാനം വരച്ചുതരാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് നാലഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. അത് അദ്ദേഹത്തിന് വലിയ വിഷമമായി. ഒടുവില്‍ അദ്ദേഹം വരച്ചുതന്നു. ഞാന്‍ അത് എന്‍റെ വീട്ടില്‍ വച്ചു. ഒരിക്കല്‍ എന്‍റെ ചിത്രശേഖരം കാണാന്‍ വന്ന കുറേ സുഹൃത്തുക്കള്‍ നമ്പൂതിരിസാര്‍ വരച്ച ചിത്രത്തിന് മുന്നില്‍ നിന്ന് ചോദിച്ചു: “ഇതാരാണ് വരച്ചത്?’ നമ്മെ അത്രമാത്രം വലിച്ചടുപ്പിക്കുന്നതാണ് അത്.
പണ്ടത്തെ അത്ര ആസക്തിയോടും അഭിനിവേശത്തോടെയുമുള്ള ചിത്രശേഖരണം ഇന്നില്ല. രണ്ടു വര്‍ഷം മുന്‍പ് “തന്മാത്ര’ എന്ന സിനിമ ഷൂട്ടു ചെയ്യുമ്പോള്‍ ആ വീട്ടിലെ ചുമരിന്മേല്‍ ഒരു ചിത്രം കണ്ടു. പഴയ ചിത്രം. ഒരു അച്ഛനും മകനും. അച്ഛന് നല്ല പ്രായമുണ്ട്. മകന്‍ കുട്ടിയാണ്. കുട ചൂടി കോണകമുടുത്ത് നില്ക്കുന്ന പയ്യന്‍. എനിക്കെന്തുകൊണ്ടോ അത് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിന്റെ ഫോട്ടോ എടുപ്പിച്ച് പ്രശസ്ത സംവിധായകന്‍ ആര്‍. സുകുമാരന്‍ സാറിന്‍റെയടുത്ത് കൊടുത്തു. അദ്ദേഹം അതിനെ മനോഹരമായി പുനര്‍നിര്‍മ്മിച്ചുതന്നു. ഇതൊക്കെ ഓരോ നേരങ്ങളിലെ തോന്നലുകളാണ്. അത് നമ്മുടെ ഉള്ളിലെ ഏതോ ഉറവയില്‍നിന്നും പെട്ടെന്ന് തളിര്‍ത്തുവരുന്നതാണ്. അപ്പോള്‍ മനസ്സ് ചരടുകളഴിഞ്ഞ് അതിനുപിറകേ പായുന്നു; ഞാനും.
നല്ല സൗഹൃദങ്ങളെ ഞാന്‍ അഗാധമായി പ്രണയിക്കുന്നു. അവയെ ആത്മാവിനോട് ചേര്‍ത്തു വയ്ക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധി സമയം നാട്ടില്‍ പോവുമ്പോള്‍ എനിക്ക് എന്‍റെ പ്രായത്തിലുള്ളവരേക്കാള്‍ ബന്ധം വളരെ മുതിര്‍ന്ന, വാര്‍ധക്യത്തില്‍ എത്തിയവരോടായിരുന്നു. എന്‍റെ പഴമയോടുള്ള ആഭിമുഖ്യം അവിടെയാണ് തുടങ്ങുന്നത് എന്നു തോന്നുന്നു. ‘ഭയങ്കര രസമാണ് ആ പ്രായത്തിലുള്ളവരോട് സംസാരിച്ചിരിക്കാന്‍. ഒരിക്കല്‍ തിക്കുറിശ്ശിച്ചേട്ടന്‍ എന്നോടും വേണുച്ചേട്ട(നെടുമുടി)നോടും ചോദിച്ചു: “ഇത്രയും നല്ല ഒരു അപ്പൂപ്പനെ നിങ്ങള്‍ക്ക് വേറെ എവിടെനിന്ന് കിട്ടുമെടാ?’ അപ്പോള്‍ ഞങ്ങള്‍ തിരിച്ചുചോദിച്ചു: “ഇത്രയും നല്ല കൊച്ചുമക്കളെ ചേട്ടന് വേറെ എവിടുന്ന് ലഭിക്കും?’ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സൗഹൃദങ്ങള്‍ ഒരു ചാര്‍ജിങ് ആണ്.
പ്രേംനസീര്‍ , ശിവാജി ഗണേശന്‍, കന്നഡ നടന്‍ രാജ്കുമാര്‍, നാഗേശ്വരറാവു എന്നിവരോടെല്ലാം എനിക്ക് ആത്മബന്ധമായിരുന്നു. ഇപ്പോള്‍ അമിതാഭ്ബച്ചനോടും. രാജ്കുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ഒരു സുഗന്ധമായി ശേഷിക്കുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ബാംഗ്ലൂരിലെ എന്‍റെ സുഹൃത്ത് മാത്യുവുമായി നല്ല അടുപ്പമാണ്. മാത്യു അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ഒരിക്കല്‍ മാത്യുവിനോട് അദ്ദേഹം പറഞ്ഞു: “എനിക്ക് നിങ്ങളുടെ മോഹന്‍ലാലിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്.’ മാത്യു ഉടനെ എന്നെ ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം എന്നോടു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ ഒരു ഫാനാണ്. എനിക്ക് ലാലിനെ ഒന്ന് കാണണമെന്നുണ്ട്.’ ഞാന്‍ ചെന്നു.
പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുനിയെപ്പോലെ ശാന്തന്‍. അദ്ദേഹത്തില്‍നിന്ന് വല്ലാത്ത ഒരു ഊര്‍ജ്ജം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ‘ഭാര്യാപിതാവുമായി അദ്ദേഹത്തിന് നല്ല പരിചയമായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു കഷായം കഴിക്കുന്ന സമയമായിരുന്നു; അതുകൊണ്ട് ‘ഭക്ഷണനിയന്ത്രണത്തിലും. ‘ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ രാജ്കുമാര്‍ പറഞ്ഞു: “ജീവിതത്തില്‍ നന്നായി ഭക്ഷണം കഴിക്കാനെങ്കിലും സാധിച്ചില്ലെങ്കില്‍ കഷ്ടമാണ്.’
പിന്നീടൊരിക്കല്‍ ഞാനും ‘ഭാര്യയും ചേര്‍ന്ന് അദ്ദേഹത്തെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. അദ്ദേഹം ഞങ്ങളെ രണ്ടാളെയും പിടിച്ചുനിര്‍ത്തി മാലയൊക്കെത്തന്ന് വീണ്ടും വിവാഹം കഴിപ്പിച്ചു! വലിയ സ്‌നേഹമായിരുന്നു.
രാജ്കുമാറിന്‍റെ അച്ഛന്‍ “പൂകൈലാസ്’ എന്ന നാടകത്തിലൊക്കെ അഭിനയിച്ചയാളാണ്. അതോര്‍ത്തിട്ടാവണം കാണുമ്പോഴൊക്കെ അദ്ദേഹം പറയും. “ലാല്‍ രാവണനായി അഭിനയിക്കുന്നത് എനിക്ക് കാണണം എന്നുണ്ട്.’ പക്ഷേ, അത് നടന്നില്ല. ഇന്നും ആ കടം ബാക്കിയാണ്.Amitabh Bachchan അഭിനയിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആര്‍ദ്രമായ അനുഗ്രഹം ശിരസ്സില്‍ പൊഴിയുന്നതായി എനിക്ക് തോന്നാറുണ്ട്. “ഷോലെ’യുടെ പുതിയ പതിപ്പില്‍ അഭിനയിച്ചപ്പോഴാണ് അമിതാഭ്ബച്ചനുമായി കൂടുതല്‍ അടുക്കുന്നത്. നേരത്തേതന്നെ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ദൃഢമായത് ഇപ്പോഴാണ്.ഞാന്‍ ഏറെ ആദരിക്കുന്ന നടനും വ്യക്തിയുമാണ് അദ്ദേഹം. ഇത് രണ്ടും ഒരേപോലെവരിക അപൂര്‍വ്വമായ കാര്യമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ കവിയായിരുന്നല്ലോ? ഹരിവംശറായ് ബച്ചന്‍ . അച്ഛനിലെ ഉത്കൃഷ്ടമായ കവിത്വത്തിന്റെ പ്രൗഢിയും എളിമയും ബച്ചന്റെ ഓരോ അണുവിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.സെറ്റില്‍ എത്തിയാല്‍ എത്രയും വേഗം അദ്ദേഹം ആ സംഘത്തില്‍ അലിഞ്ഞുചേരും. എല്ലാവരോടും സംസാരിച്ചുകൊ്യുേയിരിക്കും. അദ്ദേഹത്തിന്റെ ചിരി ഇടയ്ക്കിടെ അങ്ങനെ മുഴങ്ങിക്കേള്‍ക്കാം. ഡയലോഗുകള്‍ ഇത്രയധികം കര്‍ശനമായി പഠിച്ചുറപ്പിച്ച് മനഃപാഠമാക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അനുകരിക്കാന്‍ സാധിക്കാത്ത ഏകാഗ്രതയുള്ള നടനാണ് അദ്ദേഹം.എന്‍റെ പല ചിത്രങ്ങളും കണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ കണ്ടത് “തന്മാത്ര’യായിരുന്നു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് അദ്ദേഹം ഒരു കത്തയച്ചിരുന്നു. സമ്മാനങ്ങള്‍ കിട്ടുമ്പോഴും സന്തോഷാവസരങ്ങളിലും ഫോണിലൂടെ പലരും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. എസ്.എം. എസുകള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഒരാള്‍ ഒരു കത്ത് എഴുതുക എന്നത് ഒന്നാലോചിച്ചു നോക്കൂ. അതും അമിതാഭ്ബച്ചനെപ്പോലുള്ള ഒരാള്‍. സെക്രട്ടറിയെക്കൊണ്ട് എഴുതിച്ച് അദ്ദേഹം ഒപ്പു—വച്ച കത്തായിരുന്നില്ല അത്. സ്വന്തം കൈപ്പടയില്‍ എഴുതിയതായിരുന്നു. കവിയുന്ന ആത്മാര്‍ത്ഥതയും സ്‌നേഹവും ആ അക്ഷരങ്ങള്‍ക്കിടയില്‍ സ്പന്ദിക്കുന്നുണ്ടായിരുന്നു. എന്‍റെ സ്‌നേഹശേഖരങ്ങളുടെ കടലില്‍ എവിടെയോ ആ കത്തും ഉണ്ടാകണം.
കടപ്പാട്: ഋതുമര്‍മ്മരങ്ങള്‍ /മോഹന്‍ലാല്‍

Tuesday, February 2, 2016

കാട്ടിലെ പാളങ്ങള്‍


കുരിയാര്‍കുറ്റിപ്പാലം കടന്ന് കാട്ടിലേക്ക്‌


ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ അത്ഭുതമായ പറമ്പിക്കുളത്തെ കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയുടെ നഷ്ട പാതയിലൂടെ, കൊടും കാട്ടിലൂടെ, രണ്ടു ദിനം നീളുന്ന ഒരു ട്രെക്കിങ്ങ്

കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. പണ്ട് പണ്ട് ഇതിലൂടെ റെയില്‍ പാളങ്ങള്‍ നീണ്ടു പോയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. കൊടും കാട്ടിലൂടെ, കാടിനെ പിണഞ്ഞോടുന്ന പുഴകള്‍ക്കു മുകളിലൂടെ കയറിയും ഇറങ്ങിയും പോയ ഒരു നരോഗേജ് റെയില്‍. പാളങ്ങള്‍ പണ്ടേ പോയെങ്കിലും അതിനായി പാകിയ പാത ഇന്നുമുണ്ട്്. ഇന്ത്യന്‍ റെയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവെയുടെ ബാക്കിപത്രങ്ങള്‍. പറമ്പിക്കുളം കാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തേക്കും തടികളും കൊണ്ടു പോകാന്‍ 1905 ല്‍ ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച, ചാലക്കുടി വരെ നീളുന്ന 49.5 മൈല്‍ ദൈര്‍ഘ്യമാര്‍ന്ന കാട്ടു റെയില്‍ പാത. 'ഇതുപോലൊന്ന് ഇന്ത്യയില്‍ എവിടേയുമില്ല, ഒരു എഞ്ചിനിയറിങ്ങ് അത്ഭുതം!' ബ്രിട്ടിഷ് ഇംപീരിയല്‍ സില്‍വികള്‍ച്ചറിസ്റ്റായ എച്ച്. ചാമ്പ്യന്‍ അന്ന് അത്ഭുതപ്പെട്ടു.

പറമ്പിക്കുളത്തിന്റെ ഹരിതനിബിഢതയിലൂടെ
പറമ്പിക്കുളം ഡാം പരിസരം മുതല്‍ ചാലക്കുടിക്ക് 21 കി.മീ ഇപ്പുറത്തുള്ള ആനപ്പാന്തം കോളനി വരെയാണ് ട്രെക്കിങ്ങ്. പറമ്പിക്കുളം, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലൂടെ രണ്ടു ദിവസം നീളുന്ന സാഹസികമായ കാല്‍നട യാത്ര. ട്രാം വേയുടെ പറമ്പിക്കുളത്തുള്ള അവസാന സ്റ്റേഷനായ ചിന്നാര്‍ ടെര്‍മിനല്‍ ഇപ്പോള്‍ പറമ്പിക്കുളം റിസര്‍വോയറിനടിയില്‍ ജലസമാധിയിലാണ്. ട്രെക്കിങ്ങിന് കൂടെവരാമെന്ന് ആവേശപൂര്‍വം സമ്മതിച്ച പറമ്പിക്കുളത്തിന്റെ ജീവനാഡിയായ ഡി.എഫ്.ഒ. സഞ്ജയന്‍ കുമാറിന് പക്ഷെ അതിനായില്ല. ട്രാന്‍സ്ഫറാണ്, തേക്കടിയിലേക്ക്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മനോഹരന്‍ ആകാംക്ഷയോടെ വിളിച്ച്, യാത്രക്ക് ആശംസകള്‍ നേര്‍ന്നു.

ഡാമാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്റെ്. ഡാം കഴിഞ്ഞാല്‍ തന്നെ കാടായി. പാലങ്ങള്‍ പോയ താരക്കിരുപുറവും മഴയില്‍ ഉല്‍സാഹിച്ചുവളര്‍ന്ന ഇടതൂര്‍ന്ന സസ്യജാലങ്ങള്‍. അപ്പുറത്ത് അനുഗമിച്ചൊഴുകുന്ന പറമ്പിയാറിന്റെ കളകളം. തേക്കു കാടുകള്‍ കഴിഞ്ഞ് അര്‍ദ്ധ നിത്യഹരിതമായി മാറുന്ന വനപ്രകൃതി. തേക്കുമരങ്ങള്‍ സത്യത്തില്‍ കാടിന് ഒരു ഭീഷണിയാണത്രെ. പൊഴിയുന്ന തേക്കിലകള്‍ക്കടിയില്‍ ഒരു വിത്തും കിളിര്‍ക്കില്ല. ചുറ്റും ഒരു മരവും വളരില്ല. സസ്യവൈവിധ്യത്തെ അത് നിരാകരിക്കും. പറമ്പിക്കുളത്തുള്ള വനഗവേഷണകേന്ദ്രത്തിലെ ഒരു സുഹൃത്തു പറഞ്ഞതോര്‍ത്തു. മരം മുറിയെ സംബന്ധിച്ചുളള വന നിയമം കാരണം തേക്കുകള്‍ മുറിച്ച് സ്വാഭാവിക വനം വളരാനുള്ള സാഹചര്യവും ഇപ്പോഴില്ല.

ഒരുക്കൊമ്പനിലേക്കുള്ള കാട്ടുപാതയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍
മൗനം പാലിച്ചു കൊണ്ടു നടന്നാലെ കാടിന്റെ സംഗീതം കേള്‍ക്കൂ എന്നാണ് മൊഴി. വഴി നിറയെ പല തരം കിളിനാദങ്ങളാണ്. കാട്ടില്‍ എവിടെയോ ഒരു യുവാവ് ഈണത്തോടെ ചൂളം വിളിച്ചു പോകുന്ന ശബ്ദം. 'ചൂളക്കാക്കയാണ്', വഴികാട്ടിയും പക്ഷിപ്രേമിയുമായ സാജു പറഞ്ഞു. ഒട്ടിട നടന്ന് ഒരു മരത്തിനടിയില്‍ സാജു നിന്നു. മുകളില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങളിലുള്ള കിളിപ്പേച്ചുകള്‍. 'ഈ ശബ്ദങ്ങളുണ്ടാക്കുന്നവനാണ് കാട്ടിലെ മിമിക്രി താരം'. 'റാക്കറ്റ് ടെയില്‍ഡ് ഡ്രോംഗൊ'. 'കുയിലിനേയും മാനിനേയും മയിലിനേയും അത് സുന്ദരമായി അനുകരിക്കും. സ്വന്തം ശബ്ദം എന്താണെന്ന്് അതിനു പോലും അറിയില്ല'. സാജു വിശദീകരിച്ചു. മലയാളിക്ക് ഈ പക്ഷി കാവ്യബിംബങ്ങളിലൂടെ പരിചിതമാണ്. കാക്കത്തമ്പുരാട്ടി. പറമ്പിക്കുളത്തു നിന്നും കുരിയാര്‍ക്കുറ്റി വരെയുള്ള ട്രെക്കിങ്ങ് പാത പക്ഷിനീരീക്ഷകരുടെ സ്വര്‍ഗ്ഗമാണ്. സാലിം അലിയുടെ ഇഷ്ടപര്യവേഷണ പാതയായിരുന്നു ഇത്. കുരിയാര്‍കുറ്റിയില്‍ വെച്ചാണ് തന്റെ ഇഷ്ടപക്ഷിയായി മാറിയ കാട്ടുപനങ്കാക്കയെ (broad -billed roller) അദ്ദേഹം ആദ്യമായി കാണുന്നത്. 1933 ല്‍ ആദ്യമായി എത്തുമ്പോള്‍ മുപ്പത്തിയേഴുകാരനായ സാലിം അലിക്കൊപ്പം നവവധുവായ തെഹ്മീനയുമുണ്ടായിരുന്നു. വേഴാമ്പലുകള്‍ (Great pied hornbill, Malabar Pied Hornbill), നരത്തലയന്‍ പരുന്ത് (Grey headed fishing eagle), കുഞ്ഞിക്കൂമന്‍ (Peninsular bay Owl) തുടങ്ങിയ അപൂര്‍വം പക്ഷികളുടെ സാമ്രാജ്യമാണിവിടം.


നിറഞ്ഞൊഴുകുന്ന മുതുവര്‍ച്ചാല്‍ നദിയിലൂടെ മുളം ചങ്ങാടത്തില്‍

കുരിയാര്‍കുറ്റിയാറും, പറമ്പിയാറും കൂടിച്ചേരുന്ന കുരിയാര്‍കുറ്റിയില്‍ അപൂര്‍വമായൊരു പാലം കണ്ടു. പാളങ്ങള്‍ക്കു പോകാന്‍ തേക്കുതടികള്‍പാകിയ, ഇന്നും കോട്ടമേറെയില്ലാത്ത വലിയ പാലം. നട്ടുകള്‍ക്കും ബോള്‍ട്ടുകള്‍ക്കും നൂറ്റാണ്ടു കഴിഞ്ഞിട്ടും മുറുക്കം കുറഞ്ഞിട്ടില്ല. പാലത്തിനു മുകളില്‍ നിന്നും ചുറ്റും നോക്കിയാല്‍ പ്രകൃതി അതിന്റെ വിസ്മയജാലകം തുറന്നിട്ടപോലെ. കനത്ത കാടുകള്‍ക്കിടയിലൂടെ പാറക്കല്ലുകളില്‍ തട്ടി ഇറങ്ങിവരുന്ന അരുവികള്‍. പാലത്തിനപ്പുറം അരുവികള്‍ ഒന്നായി കാരപ്പാറ നദിയെന്ന പേരില്‍ ഒഴുകിയിറങ്ങുന്നു. കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ട്രെയിനില്‍ പ്രത്യേക സലൂണുകള്‍ തന്നെ ബ്രിട്ടീഷുകാര്‍ പണിതിരുന്നത്ര. എത്ര ആസ്വദിച്ചിരിക്കണം അവരീ പാലത്തിന്‍ മൂകളിലൂടെയുള്ള ആ വനയാത്ര..! പാലത്തിനപ്പുറമാണ് മനോഹരമായി ഒരുക്കിയ സാലിം അലി ബേര്‍ഡ് ഇന്‍ര്‍പ്രട്ടേഷന്‍ സെന്റര്‍. സാലിം അലിയുടെ അപൂര്‍വ ചിത്രങ്ങളും, പക്ഷികളെ കുറിച്ചുള്ള വിശദമായ പ്രതിപാദ്യങ്ങളും ഇവിടെയുണ്ട്. ട്രാം പാതയില്‍ മുന്നോട്ടു പോയാല്‍ ഇടക്കിടെ പഴയ കള്‍വര്‍ട്ടുകള്‍ കാണാം. ഓടിപ്പോകുന്ന കൊച്ചരുവികള്‍ക്കു മീതെ നിര്‍മ്മിച്ചത്. ഒരിടത്ത് അമ്പേ തകര്‍ന്നു പോയ ഒരു കരിങ്കല്‍പാലം. യാത്രക്കിടയില്‍ ചെറിയ വയല്‍ പ്രദേശത്തു നിന്ന് കാട്ടുപോത്തിന്‍ കൂട്ടം ഞങ്ങളുടെ യാത്ര സശ്രദ്ധം നോക്കിനിന്നു. പറമ്പിക്കുളം സങ്കേതത്തിന്റെ ഔദ്യോഗിക ചിഹനമാണ് കാട്ടുപോത്ത്.

റെയില്‍പാളങ്ങള്‍ക്ക് വേണ്ടി കരിങ്കല്ലു വെട്ടിയിറക്കിയ വഴിയിലൂടെ
ഒരുക്കൊമ്പനിലേക്കുള്ള ദീര്‍ഘമായ ട്രാംപാതയിലൂടെ, ചെറുമഴ ഇലകളില്‍ വീഴുന്ന താളം കേട്ട് യാത്ര തുടര്‍ന്നു. മുന്നില്‍ നടന്ന വാച്ചര്‍ മോഹന്‍ പെട്ടന്നു നിന്നു. 'കടുവ ഇറങ്ങിയിട്ടുണ്ട്'. ചെളി പുതഞ്ഞ വഴിയില്‍ പുതുതായി പതിഞ്ഞ കടുവയുടെ പാദചിഹ്നങ്ങള്‍.'പഗ്മാര്‍ക്ക് കണ്ടിട്ട് ആണ്‍ കടുവയാണ ്.' മോഹന്‍ പറഞ്ഞു. ആണ്‍കടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും, പെണ്‍കടുവയുടേത് ദീര്‍ഘചതുരത്തിലും. സൈറ്റിങ്ങ് അറിയിക്കണം. മോഹന്‍ വയര്‍ലസ് എടുത്തു. 'ഹോണ്‍ബില്‍ വണ്‍, ഹോണ്‍ബില്‍ വണ്‍' സന്ദേശം പോയി തുടങ്ങി. വഴിയില്‍ ഞങ്ങള്‍ സംശയിച്ചു നിന്നു. നില്‍ക്കണോ, പോകണോ..? 'പോകാം സാര്‍, നല്ല പടം കിട്ടും..' ഞങ്ങളെ അനുഗമിക്കുന്ന മൂന്നു സഹചാരികളില്‍ വെച്ച് മസില്‍മാനായ സാബു ആത്മവിശ്വാസം പകര്‍ന്നെങ്കിലും മോഹന്‍ തടഞ്ഞു. കാടിറങ്ങി, അപ്പുറത്തോഴുകുന്ന കാരപ്പാറപ്പുഴയില്‍ ദാഹം തീര്‍ക്കാന്‍ ഇറങ്ങിയതാവാമവന്‍. ഏകാന്തപഥികനാണ് കടുവ. കുടുംബജീവിതത്തില്‍ വിശ്വസിക്കാത്ത ഒറ്റയാന്‍. കാട്ടില്‍ കൃത്യമായി വരച്ചിട്ട സ്വയം തീര്‍ത്ത അതിരുകളില്‍ അവന്‍ കഴിയുന്നു. ഇണ ചേരുന്ന സമയത്തു പോലും പെണ്‍കടുവയെ തന്റെ അതിരിനുള്ളിലേക്കു പ്രവേശിക്കാന്‍ സമ്മതിക്കാത്ത സ്വകാര്യമോഹി.

ട്രാംവേയെ അനുഗമിക്കുന്ന കാരപ്പാറ അരുവി
സംസ്ഥാനത്തെ രണ്ടാമത്ത കടുവ സംരക്ഷണ കേന്ദ്രമായി പറമ്പിക്കുളം മാറിയത് ഈയിടെയാണ്. ചുറ്റുപാടും കരുതലോടെ കണ്ണുകള്‍ പായിച്ച് ശ്വാസമടക്കി ഞങ്ങള്‍ നീങ്ങി. കടന്നു പോകുന്ന ഹോണ്‍ബില്‍ മേഖലയില്‍ രണ്ടു ദിനം തങ്ങിയാല്‍ കട്ടായമായും കടുവയെ നദീ തീരത്ത് കാണാനാവുമെന്ന് സാബു പറഞ്ഞു. നടത്തം അവസാനിക്കാത്തതെന്തേ എന്നു ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരുക്കൊമ്പന്‍ ഫോറസ്റ്റ് റെഞ്ചോഫീസ് എത്തി. ട്രെക്കിങ്ങിന്റെ ഒന്നാം ഘട്ടം അവസാനിക്കുകയാണ്. ചോറിനും ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത പേരില്ലാക്കറിക്കും അമൃതിന്റ സ്വാദ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം


പുലര്‍ച്ചെയെഴുന്നേറ്റ് കാരപ്പാറയാറിന്റെ തണുപ്പില്‍ കുളി. ഒരുക്കൊമ്പനില്‍ വെച്ച് ആയുധധാരിയായ മണിച്ചേട്ടനും കൂടെ ചേര്‍ന്നു. മണിച്ചേട്ടന്‍ രണ്ടു നാള്‍ മുമ്പ് ആറില്‍ പാത്രം കഴുകാനിറങ്ങിയപ്പോള്‍ പുറകില്‍ എന്തോ വീഴുന്ന പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പുള്ളിപ്പുലി കൂളായി നടന്നു പോകുന്നു. മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു അവന്‍. തൊട്ടു മുമ്പ് രണ്ടു പേര്‍ കുളിച്ചു കയറിയതേ ഉണ്ടായിരുന്നുള്ളൂ. ആ കരയിലാണ് രാവിലെ ഞങ്ങള്‍ കുളത്തിലെന്ന പോലെ കുളിച്ചു കയറിയത്. ഒരുക്കൊമ്പനില്‍ നിന്ന് അഞ്ചു മൈല്‍ കഴിഞ്ഞുള്ള മുതുവര്‍ച്ചാല്‍ ആന്റി പോച്ചിങ്ങ് സെന്ററാണ് അടുത്ത ലക്ഷ്യം. തലേന്നു പെയ്ത മഴയില്‍ ചെളിയായി മാറിയ വഴി. കാടിന്റെ ഭാവം മാറി. കനത്ത മഴക്കാടുകളിലൂടെയാണിനി യാത്ര. ട്രെഞ്ചുകള്‍ക്കുള്ളിലാണ് മുതുവര്‍ച്ചാല്‍ പോച്ചിങ്ങ് സെന്റര്‍. സെന്ററിനപ്പുറം മുതുവര്‍ച്ചാല്‍ നദി കരകവിഞ്ഞൊഴുകുകയാണ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം
'ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്' എന്ന പഴയ ക്ലാസിക് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പഴയപാലം തകര്‍ന്നിരിക്കുന്നു. വേനല്‍ക്കാലത്താണെങ്കില്‍ അരുവി മുറിച്ചു കടക്കാമായിരുന്നു. ഇപ്പോള്‍ വയ്യ. നദി കുത്തിയൊഴുകുകയാണ്. അങ്ങ് നെല്ലിയമ്പതി മലയില്‍ മഴ പെയ്താലും ഇവിടെ ജലനിരപ്പുയരും. തിരിച്ചു പോയാലോ... ആശയറ്റു തുടങ്ങി. കൂട്ടാളികള്‍ പക്ഷെ സാഹസികരായിരുന്നു. മുളവെട്ടി അവര്‍ ചങ്ങാടമുണ്ടാക്കി. കഷ്ടിച്ച് ഒരാള്‍ക്കു പോവാനുള്ള ചങ്ങാടം. ഒഴുക്കു കുറഞ്ഞ ഇടം നോക്കിയായി പിന്നെ തിരച്ചില്‍. കാട്ടിനപ്പുറത്ത് ഒടുവില്‍ ഒരിടം കിട്ടി. സാബു ചങ്ങാടം തുഴഞ്ഞവിടെ എത്തി. സാഹസികമായ നിമിഷങ്ങള്‍. താഴെ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് വേരുകള്‍ പിടിച്ചും ചെളിയില്‍ കാലു പൂഴ്ത്തിയും തെന്നി ഇറങ്ങി. ബാലന്‍സു തെറ്റാതെ ചങ്ങാടത്തില്‍ കുന്തിച്ചിരുന്നു. മുളംചങ്ങാടം വെള്ളത്തില്‍ പകുതി താഴ്ന്നു കിടക്കുന്നതിനാല്‍ ഇരിപ്പും പകുതി വെള്ളത്തില്‍ തന്നെ. 'വീണാല്‍ അതിരപ്പിള്ളി കാണാം' പിന്നില്‍ നിന്ന് ആരോ തമാശയായി വിളിച്ചു പറഞ്ഞു. ഒഴുക്കിനെതിരെ മഴവില്ലു പോലെ ചങ്ങാടം തിരിച്ച്, ഓരോരുത്തരെയായി സാബു സമര്‍ഥമായി അക്കരെയെത്തിച്ചു. ഇനി കാണുന്ന കാട് ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലേതാണ്.


മയിലടപ്പന്‍ വെള്ളച്ചാട്ടം കടന്ന്‌



പുഴ തരണം ചെയ്തു നടന്നയുടന്‍ വീണ്ടുമതാ മറ്റൊരരുവി. ഒഴുക്കുണ്ടെങ്കിലും മുറിച്ചു കടക്കാം. ആറു പേര്‍ കൈകള്‍ കോര്‍ത്തു. വീണും വീഴാതെയും പ്രവാഹം കടന്നു. ആറിനക്കരെ ആവി പറക്കുന്ന ആനപ്പിണ്ടങ്ങള്‍. അപ്പുറത്തെ മുളങ്കാട്ടില്‍ അവരുണ്ടാവാം. 'ചൂരില്ല പോകാം'. മോഹന്‍ പറഞ്ഞു. ഡെറ്റോളും പുകയിലപ്പൊടിയും ചേര്‍ത്ത മിശ്രിതം ദേഹമാസകലം തേച്ചു പിടിപ്പിച്ചു. അട്ടകളെ നേരിട്ടു വേണം ഇനി മുന്നോട്ടു നീങ്ങാന്‍. ട്രാംവെ ട്രാക്കുകളില്‍ കാടു മൂടിയിരിക്കുന്നു. മഴ കഴിഞ്ഞേ ഇനി മെയ്ന്ററനന്‍സുള്ളൂ. തടസ്സങ്ങളെ അരിവാളു കൊണ്ടു വെട്ടി മാറ്റി മണിച്ചേട്ടന്‍ മുന്നില്‍ നടന്നു. കാട്ടില്‍ ഒരിടത്ത് ട്രാക്കുണ്ടാക്കാന്‍ കരിങ്കല്ലു വെട്ടിയിറക്കിയതിന്റെ കഴ്ച്ചകള്‍കണ്ടു. ഈ ദുര്‍ഗ്ഗമവനഗര്‍ഭത്തിലൂടെ ഈ പാതയൊരുക്കാന്‍ എത്ര ജീവന്‍ പൊലിഞ്ഞു കാണണം.? ചരിത്രത്തില്‍ പക്ഷെ അതുണ്ടാവില്ല, താളുകളില്‍ തെളിയുക ചോരക്കുമുകളിലൂടെ പാഞ്ഞ ഇഛാശക്തിയുടെ ചക്രങ്ങള്‍ മാത്രമായിരിക്കും. വഴിത്താരകളില്‍ മൂര്‍ഖന്‍മാരെ കണ്ടു തുടങ്ങി. അടിവെയ്പ്പുകള്‍ പതുക്കെയായി. 'രാജവെമ്പാലയുടെ സെന്ററാണിത്,' പുതുമയൊന്നുമില്ലാത്തതു പോലെ മോഹന്‍ പറഞ്ഞു. 'മൂര്‍ഖനാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം' പുഴയ്ക്കപ്പുറത്തുള്ള മുളങ്കാടുകളിലേക്ക് സാജു വിരല്‍ ചൂണ്ടി. അവിടെ തന്റെ നീണ്ട വാലു കൊണ്ടു ഉണങ്ങിയ മുളയിലകള്‍ വളച്ചു കൂട്ടിയാണ് അത് മുട്ടയിടാന്‍ കൂടുണ്ടാക്കുക. 'ഭയങ്കര സ്പീഡാണതിന്' ഒരു ചെറിയ സ്റ്റഡി ക്ലാസിനൊടുവില്‍ സാജു പറഞ്ഞു. അട്ടയെ പേടിച്ചു നടന്ന ഞങ്ങളുടെ ഭയം പെട്ടന്ന് എട്ടടിയോളം വളര്‍ന്നു.

മയിലടപ്പന്‍ തോടുകടന്ന്‌
വഴിയരുകില്‍ കാടുമൂടിയ ചില റെയില്‍ അവശിഷ്ടങ്ങള്‍ കണ്ടു തുടങ്ങി. ഇരുമ്പു പാത്തികള്‍, ആണികള്‍, കേബിളുകള്‍ അങ്ങനെ അങ്ങനെ.. കാടിനെ വേര്‍തിരിക്കുന്ന ആഴമുള്ള ഒരു ചാലിനു മീതെ ഒരു പാലത്തിന്റെ അസ്ഥിപഞ്ചരം കണ്ടു. കഷ്ടിച്ചു നടന്നു പോകാം. കൈകള്‍ നീര്‍ത്തി, സര്‍ക്കസുകാരെ പോലെ താഴേക്കു നോക്കാതെ പാലം മുറിച്ചു കടന്നു. വഴിക്കു കുറുകെ പലയിടത്തും തടസ്സങ്ങള്‍. മുറിഞ്ഞു വീണ മരങ്ങള്‍. കാടുപിടിച്ചടഞ്ഞു പോയ മാര്‍ഗ്ഗങ്ങള്‍. കുറച്ചിട നടന്നപ്പോള്‍ കാടിന്റെ ശബ്ദങ്ങളെ തോല്‍പ്പിക്കുന്ന ഒരിരമ്പം കേട്ടു തുടങ്ങി. കൊടും കാടിനു നടുവില്‍ പെട്ടന്നതാ ഒരു വെള്ളച്ചാട്ടം..!


1905ല്‍ ട്രാംവേയുടെ പണിനടക്കുമ്പോള്‍ എടുത്ത ചിത്രം
യക്ഷിക്കഥകളിലേതു പോലെ സുന്ദരമായ ഒരു സ്ഥലം. പരന്നൊരു കരിങ്കല്‍ സ്ലാബിനു മീതെനിന്നു അമ്പതടി താഴേക്കു പതിക്കുന്ന അരുവി. പീലികള്‍ വിടര്‍ത്തിയാടുന്ന മയിലടപ്പന്‍ വെള്ളച്ചാട്ടം. കാടിറങ്ങി ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരികിലെത്തി. ജലപാതത്തിനിടയില്‍ കരിങ്കല്‍പ്പാളികള്‍ക്കിടയില്‍ നിന്നും തലയാട്ടി ചിരിക്കുന്ന പേരറിയാത്ത കുഞ്ഞു പൂക്കള്‍. ബിസ്‌കറ്റും പഴവും പങ്കിട്ട് ഒരു 'ബ്രേക്ക്'. ഔഷധവീര്യമാര്‍ന്ന വെള്ളത്തില്‍ ഒരു കുളി. വര്‍ദ്ധിത വീര്യത്തോടെ കോമളപ്പാറ വനപ്രദേശത്തിലേക്ക്. നടത്തത്തിനു വേഗത കൈവന്നു. സമയം പിഴച്ചാല്‍, മഴ പെയ്താല്‍ എല്ലാം ബുദ്ധിമുട്ടാവും. ഗാഢമാവുന്ന നിത്യഹരിത വനം, ചിലയിടങ്ങളില്‍ നിറങ്ങള്‍ പൊട്ടിച്ചിതറിച്ച് ആരണ്യഹരിതാഭയെ വിസ്മയിപ്പിക്കുന്ന തരുക്കള്‍. കാട്ടുവഴിയിറമ്പുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന വനപുഷ്പങ്ങള്‍. നിറങ്ങളാലും ആകൃതിയാലും അത്ഭുതപ്പെടുത്തുന്ന പ്രാണികളും പൂമ്പാറ്റകളും. പ്രകൃതി ഒരുക്കിയ അക്ഷയഖനിയിലൂടെ, അതിന്റെ ശ്വാസകോശത്തിലൂടെയാണ് സഞ്ചാരം. ക്ഷീണം ലവലേശമില്ല. ആദിമമായ ആ സ്വഛത മാത്രം. സഹയാത്രികര്‍ പോലും മൗനത്തിലാണ്ടുപോയി. പോത്തുപാറയും കവളയും കടന്ന് ആനപ്പാന്തത്തലെത്തിയതും, നാഴികകള്‍ നീങ്ങിയതും അറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഏതോ ലഹരിയിലായിരുന്നു മനസ്സും ശരീരവും. ആനപ്പാന്തം കോളനിക്കരികെ ഞങ്ങളെ കാത്ത് പുറംലോകത്തു നിന്നും വന്ന ഒരു ജീപ്പ് കിടപ്പുണ്ടായിരുന്നു...

Travel Map



Travel Info

Parambikulam Tramway Trekking

The fairy tale of Tramway is that it was set up in 1905 under the visionary of maharaja of Cochin to transport Cochin teak from Parambikulam to Chalakkudy and then to export it to the rest of the world from Cochin harbour. The money from this Tramway was used to equip Cochin into a modern port and to develop Wellington Island, roads, bridges etc.The Tramway was stopped in 1951. Now only the remnants in the form of rails, bridges, wagons, etc are there. to give a fitting tribute to Cochin State Forest Tramway a unique innovative eco-friendly trekking package is launched along this once existed tramway route. The foot trail along this rail trail will give an unique opportunity to witness some of the remainings of Cochin forest Tramway, besides sighting hundreds of birds and animals. It is a passage through nature, history and heritage.

Location: Kerala. Palakkad dt. Muthalamada Panchayth,Chittur taluk. Though the sanctuary is in kerala one can only approach here through Tamilnadu, ie Pollachi.

How to Reach
By Road: Sanctuary is only approachable by road. From Palakkad ( Own Vehicle is advisable) come along Kollangode, Govindapuram and cross the border to Pollachi and deviate to Anamalai on Pollachi road, clear Sethumadai Check post (You have to Pay entrance fee, Vehicle fee and camera/Vedio fee here. Enrtry Fee: Rs 15 per head. Vehicle Entry: Rs 25 (light), Rs 50 (Heavy). Camera: Rs 50. Video: Rs 150 and enter Anamalai Tiger reserve (Indira Gandhi National Park),Tamilnadu (Entry time 6am- 6pm). Proceed to Top Slip which is the entrance to Parambikulam Tiger reserve and as well to Kerala One KSRTC bus operates from Palakakd to Parambikulam via Pollachi everyday on 7.45 am. It reaches Parambikkulam by 12 pm and returns to Palakkad on 12.30 pm. TNSTC runs two srevices from Pollachi to Parambikkulam. On 6.15 am and 3.15 pm respectively. It returns to Pollachi on 8.45 am and 5.45 pm from Parambikulam. Parambikulam could be also reached by coming along Chalakkudy, Athirappalli, Malakkappara, Valappara, Aliyar and Anamalai through Anamalai Highway.
Note: For the day visitors who just want to drive through the sanctuary in their private vehicle, without availing any packages, only 30 vehicles will be permitted to enter the sanctuary per day, at an interval of three vehicles per hour, starting from 7 am to 4 pm. Visitors can book the entry slot for their vehicle in advance over telephone at eco-care centre, Ph-04253 245025. Confirmed visitors have to report 30 minuts earlier before their reserved slot time.
Nearest fuel Pump: Vettaikaranpudur, 23 km from Parambikulam.
By Air: Coimbatore (100 km).
By Rail: Olavakkode Junction: 102 km. Coimbatore 100Km.
Distance chart: Palakkad 95 km. Pollachi 39 km, Coimbatore 84 km.
Contact
STD Code:
04253. Ph: 245005. Email: wildlifewarden@parambikulam.org
Stay
Varities of accomodations are available in Parambikulam.Tented Homes at Anappady (7 tents, 14 beds)a Vettikunnu Island Inn (6 beds), Treetop Hut, Thunacadavu (2 beds)a Tree top Hut, parambikulam (2 beds)a Elephant Valley home, Parambikulam (6 beds)a Bison valley Home, Parambikulam (6 beds)a Sambar Machan, Kuriarkutty (5 nos)a Peacock Machan, Vengoli (5 nos)a Cheetal Machan, Anakkal (5 nos)a thellikkal IB (8 beds)a LTM House (6 beds)a Bay Owl Shed, Bagapallam (5 nos)a Tahr shed, Vengoli (5 nos)a Cane Turtle Shed, Thuthanpara (5 nos)a Tiger hall, Prambikulam (20 nos)a Mansheer Dormitory, Anapady (40 nos)a salim Ali Study centre (10 nos). For details contact: Ecocare Centre, Parambikulam Wildlife Sanctuary, anappady, Thunakkadavu P.O. Ph 04253 245025. Email: bookings@parambikulam.org

Best season: August- February. Sanctuary remains closed in April. Best season for trekking: Dec- March.

Entry time: 7am - 6 pm. (entry closes at 4 pm), Entrance fee: Rs 10 (adults), Rs 5 (Children, students), Rs 100 (Foreigners). Vehicles: Rs 150( Heavy), Rs 50( light), Rs 20 (others). Camera: Rs 150 (Video/Movie- non professional), Rs 25 (Ordinary cameras). Trekking fare (2 days): Rs 6000( with food), 5 persons
An armed staff and three trained naturalists will accompany a group of maximum persons. The trek will start at 10 am: tea, snacks, breakfast, lunch and dinner will be served on route. For details contact: 04253 245025,245024, 09442201690.

Tips
Follow the gate time ie: 7am-6pma always follow the instructions of staffs aanimal sightings are matter of chance inthe trek, be silent and be patienta Consuming alcohol and smoking are prohibiteda Travelling alone and deviating from the trek path are prohibiteda Dont wear colorful clothes or perfumesa Khakis, browns and greens are best suited for trekacarry drinking water and snacksa Do not disturb or tease animals while trekkinga Give way to animals firsta jungle boots are advised for trekkinga Carry a first aid kita leave your music systems back homea Do not litter the trek patha Carry a note pade, flash light and maps.


Text: R L Harilal, Photos: Madhuraj