Sunday, May 15, 2016

സ്കൂളില്‍ ഒന്നാമതാവാന്‍

Øíµâ{ßW ²KÞÎÄÞµÞX
20 ÎßÈßxá ÉÀß‚á µÝßEÞW §¿çÕ{. çØÞ×cW ØÏXØá ÉÀßAÞX çµÞÁí ÕÞAáµZ... ÉÀÈ¢ ®{áMÎÞAÞ X ºßÜ ÈßVçgÖBZ.. ÉÀÈJßÜᢠµ{ßÏßÜáæÎ ˆÞ¢ ÎAZ ²KÞÎæÄJà æÎKÞÃí ÎßA ÎÞÄÞÉßÄÞA{áæ¿ Ïᢠ¦d·Ù¢. µáGßÏáæ¿ µÝßÕßæa ÉøßÇß ÎÈØßÜÞAß ¥ÄßÈÈáØøß‚á çÕâ dÉÄàfµZ Õ‚á ÉáÜVJÞX ®KÄÞÃí ÎÞÄÞÉßÄÞ AZ ÎÈØßÜÞçAI ¦ÆcÉÞÀ¢. µáGßAí ¯æÄCßÜᢠÄøJßÜáU ÉÀÈèÕµÜc B{áçIÞ ®KùßçÏIÄí ¥ÄcÞÕÖcÎÞ Ãí. ÉÀÈØÞÎd·ßµZ ÕÞBßæAÞ¿áAáK ÄáçÉÞæÜ ÄæK ÉÀßAÞ X ØÎÞÇÞÈÉâVÃÎÞÏ ¥Løàf¢ ²øáAßæAÞ¿áAáµÏᢠçÕâ.

20 ÎßÈßxí µÝßEÞW §¿çÕ{ 
µáGßµZ ÉÀßAÞÈßøáKÞW Äá¿V‚ÏÞÏß µáù‚á ÎÃßAâùáµZ ÉÀß‚ßæˆCßW ÎÞÄÞÉßÄÞAZAá ØÎÞÇÞÈÎÞ µßˆ. 20 ÎßÈßxá µÝßÏáçOÞZ µáGßAí 5 ÎßÈßxí §¿çÕ{ æµÞ¿áAâ. ÉÞGá çµZAáµçÏÞ µ¢ÉcâGV æ·Ïߢ µ{ßAáµçÏÞ ®ÝáçKxáçÉÞÏß ²øá ±ÞØí æÕU¢ µá¿ß‚á Äßøß‚á ÕøßµçÏÞ ¦ÕÞ¢. ¥ÄßÈáçÖ×¢ ¥¿áJ Õß×Ï¢ ÉÀßAÞæÈ¿áAÞ¢. 20 ÎßÈßxßÜÇßµ¢ ²øá µÞøcJßW ¯µÞd·ÄçÏÞæ¿ dÖißAÞX µáGßµZAÞÕßæˆ KÞÃá ÖÞØídÄàÏÎÞÏ µæIJW. Øíµâ{ßW ²øá ÉàøßÏÁßæa èÆV¸c¢ 40 ÎßÈßxí ¦AßÏßøßAáKÄí §Äß æa ¥¿ßØíÅÞÈJßÜÞÃí. ¦Æc 10 ÎßÈßxí ¥icÞɵøáæ¿ ¦Îá~¢, 20 ÎßÈßxí Õß×Ï¢ ¦ÝJßW ÉÀßMßAáKá, ¥ÕØÞÈ 10 ÎßÈßxí ©ÉØ¢ÙÞø¢.

ÉÀßçAI ØÎÏJá ÉÀßAáµ 
µáGß ÉÀßAáçOÞZ ÆâæøÏßøáKá ÉÀßAáKáçIÞ ®Ká çÈÞAßÏÞW çÉÞøÞ ®LÞÃá ÉÀßAáKæÄKá dÖißAâ. ºßÜçMÞZ µâGáµÞøáæ¿ ÉáØíĵJßW ÈßKá çÈÞGí ɵVJßæÏÝáÄáµçÏÞ çÙÞ¢ ÕVAí 溇áµçÏÞ ¦Õá¢. çÙÞ¢ ÕVAí 溇ÞX dÉçÄcµ¢ ØÎÏ¢ æµÞ¿áAÞ¢. ÉÀßçAI ØÎÏJí çÙÞ¢ÕVAí 溇ÞæÄ ¥ÄÄá ÆßÕØ¢ ÉÀßMß‚ µÞøcBZ ÉÀßAáKáçIÞ ®Ká dÖißAáµ.

ÍÞ×ÏíAí ÉÞÀcÉáØíĵBZ ÎÞdÄ¢ çÉÞø 
®ˆÞ Õß×ÏBZAᢠ²çø ÉÀÈøàÄßψ ¥ÕÜ¢ÌßçAIÄí. ÉáÄßÏ ØßÜÌØí ¥ÈáØøß‚á ÍÞ×ÞÕß×ÏB ZAí ÉáØíĵJßW ÈßKáUÄßçÈAÞZ ÉáùJá ÈßKáU µÞøcB{ÞÃí ÎÈØßÜÞçAIÄí. ÉáØíĵJßW §ˆÞJ ²øá µÕßÄÏáæ¿ ¦ÖÏ¢ ÕßµØßMßAÞX ÉøàfÏíAá çºÞÆßæ‚Ká ÕøÞ¢. ÉÞÀcÉáØíĵ¢ ÎÞdÄ¢ ÕÞÏßAáK µáGßAí §Äí ®{áMÎÞÕ߈. ÍÞ×Ïᢠ®ÝáJßæa èÖÜßÏᢠÕßµØßMßAáKÄßÈáU ÕÝßµZ ÉùEáæµÞ¿áAâ. Ȉ ÉáØíĵBZ ÄßøæE¿áJí µáGßAí ÕÞÏßAÞX ÈWµÞ¢. æºùßÏ µáGßµæ{ µáGß µ{áæ¿ dÉØßiàµøÃBZ ÕÞÏßAÞX çdÉÞrÞÙßMßAáµ. ¥Äí ¥Õæø dµßÏÞvµÎÞÏß ®ÝáÄÞÈᢠÍÞ× ÕßµØßMßAÞÈᢠØÙÞÏßAá¢.

µÃAí ®{áMÎÞAÞ¢. 
ÎßA µáGßµZAᢠdÉÏÞØÎáU Õß×ÏÎÞÃí µÃAí. ¥Äá ÐÞØßW ÉÀßMßAáK ¦ÖÏ¢ ÎÈØßÜÞµÞJÄá æµÞIÞÃí. ¿câ×X ÐÞØßW ÉùEÏÏíAáçOÞÝᢠ§Äá ÄæK Ø¢ÍÕßAÞ¢. Øíµâ{ßW 溇߂ ¥çÄ µÃAí §Õßæ¿Ïᢠ¥çÄ É¿ß æº‡ßMßAáçOÞZ µáGßAí ¥ÄßÈá ÉßKßæÜ ÏáµíÄß ÎÈØßÜ޵߈. µÃAí ®dÄçJÞ{¢ æºÏíÄá ÉÀßAÞçÎÞ ¥dÄÏᢠȈÄí. Éçf, µáGß ¥¿ßØíÅÞÈ¢ ÎÈØßÜÞAßæÏKí ©ùMá ÕøáJâ. ÄßÏùß ÎÈØßÜÞAßçÏÞ ®KùßÏÞX ¥Äá dÉçÏÞ·ßçAI ÕÝßAÃAáµZ 溇߂ÞW ÎÄß. ¥Jø¢ ÕÝßAÃAáµZ ÎÞÄÞÉßÄÞAZAá ÄæK ©IÞAÞÕáKçÄÏáUá.

çØÞ×cW ØÏXØßÈá çµÞÁí 
çØÞ×cW ØÏXØßW ÕV×B{ᢠÉÜ µÞܸGB{ßæÜ ÍøÃÉøß×íµÞøB{ᢠ²æAÏÞÕᢠ³VJßøßAÞÈá IÞÕáµ. µÞÃÞæÄ ÉÀßAáµÏÞÃí §ÄßÈáU ÕÝß. ÎùKá çÉÞµÞÄßøßAÞÈÞÏß ºßÜ çµÞÁáµZ ©IÞAßÏÞ W Ø¢·Äß ®{áMÎÞÃí. µáGßAí ¥ùßÏÞÕáK µÞøcB{áÎÞÏß ÌtæM¿áJß ÉÀßMßAáµ. t, h, r ®Kà ¥føB{ßW Äá¿BáK ÎâKá ÉÞøÞd·ÞËáµ{ÞÃí ©ÉÈcÞØJßW ¥¿áJá ÕøáKæÄCßW ³VJßøßAÞÈÞ Ïß teacher ®K çµÞÁá ÕÞAßæÈ µâGáÉß¿ßAÞ¢, ²M¢ ÎÈØßW ¯xÕᢠ§×í¿ÎáU ¿à‚ùßæa øâÉ¢ ØCÜíÉßAáµ µâ¿ß æºÏíÄÞW ¥Äá ÎùAáµçÏÏ߈.

പഠിച്ചതോര്‍മിക്കാന്‍, നന്നായി ഉറങ്ങണം.
ശരീരത്തിന്റെ യന്ത്രസംവിധാനത്തിനു വിശ്രമം ലഭിക്കാന്‍ പ്രകൃതി നിശ്ചയിച്ച ഉപാധിയാണ്‌ ഉറക്കം. ഉറക്കത്തില്‍ പേശികള്‍ക്ക്‌ അയവു ലഭിക്കുകയും ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദത്തിന്റെ തോതും താഴ്‌ന്നുവരികയും ചെയ്യുന്നു. ഉറക്കം കുറഞ്ഞാല്‍ മ്ലാനതയും ക്ലേശവും അനുഭവപ്പെടുന്നു. ശരിയായ പഠന പുരോഗതിക്ക്‌ വേണ്ടത്ര ഉറക്കം ലഭ്യമാക്കണം.
ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെയാണ്‌ സാധാരണ രീതിയില്‍ ഉറങ്ങേണ്ട സമയം. കുട്ടികള്‍ക്ക്‌ കുറച്ചു കൂടുതല്‍ സമയം വേണ്ടിവരും. എത്ര മണിക്കൂര്‍ ഉറങ്ങിയെന്നതിനാണു പ്രാധാന്യം. കൂടുതല്‍ സമയം ഉറങ്ങുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ഉറക്കം കുറയുന്നതു സാധാരണമാണ്‌. ഉച്ചക്ക്‌ മയങ്ങുന്നതും നല്ലതാണ്‌ എന്നാണ്‌ വിദഗ്‌ധ മതം. അര്‍ധരാത്രി മുതല്‍ വെളിപ്പിന്‌ ഏഴു മണി വരെയാണ്‌ ഉറങ്ങുന്നതിന്‌ ഏറ്റവും നല്ല സമയമായി കരുതിയിരിക്കുന്നത്‌. ഉച്ചക്ക്‌ ഒന്നു മയങ്ങിയാല്‍ ഉന്മേഷം കിട്ടുമെന്നതില്‍ സംശയിക്കേണ്ട.

ഉറക്കത്തിന്റെ രീതികള്‍ വ്യത്യസ്‌തമാണെങ്കിലും പൊതുവെ ഉറക്കത്തെ രണ്ടായി തിരിക്കാം. കണ്‍പോളക്കുള്ളില്‍ ചലനമില്ലാത്ത ഉറക്കമാണ്‌ ഒന്ന്‌. 'നോണ്‍ റെം ഉറക്കം' എന്നാണിതിനെ പറയുന്നത്‌. ഈ ഉറക്കത്തിനു പല ഘട്ടങ്ങളുണ്ട്‌. ഈ ഘട്ടം കഴിഞ്ഞാല്‍ പോളക്കുള്ളില്‍ കണ്ണുകള്‍ തുള്ളുന്ന ഉറക്കം തുടങ്ങുകയായി. മനസ്സ്‌ ഉന്മേഷം വീണ്ടെടുക്കുന്ന ഘട്ടമാണിത്‌. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെല്ലാം ഈ സമയത്തു മെച്ചപ്പെടും.

കുട്ടികളുടെ വളരാനുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനം, രോഗപ്രതിരോധ ശക്തി, ഓര്‍മ ഇവയെല്ലാം ഉദ്ദീപിപ്പിക്കുന്നതില്‍ ഉറക്കത്തിനു വലിയ പങ്കുണ്ട്‌. കഫക്കെട്ട്‌, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. മാത്രമല്ല ശ്രദ്ധക്കുറവ്‌, അസ്വസ്ഥത പ്രകടിപ്പിക്കല്‍ എന്നിവ ഉറക്കക്കുറവുള്ള കുട്ടികളില്‍ കൂടുതലാണ്‌. ഉറക്കവും ഓര്‍മ്മശക്തിയുമായി ബന്ധമുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. രാത്രിയില്‍ കണ്ട സ്വപ്‌നങ്ങള്‍ നാം ഓര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. ഉറക്കത്തിന്റെ ഒരു ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാകുന്നു.

ടി വിയിലെ പരിപാടികള്‍ കണ്ട്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്ന കുട്ടികളാണിന്നധികവും. മാതാപിതാക്കളാണ്‌ ഈ ശീലം അവരില്‍ വളര്‍ത്തുന്നത്‌. കുട്ടിക്ക്‌ നല്ല ഉറക്കം കിട്ടാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കണം. കിടക്കയോ മറ്റോ സുഖപ്രദമായിരിക്കണം. ചീത്ത പറഞ്ഞ്‌ ഉറങ്ങാന്‍ വിടുന്നതിനു പകരം അല്‍പനേരം സന്തോഷത്തോടെ സംസാരിച്ച്‌ കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കാവുന്നതാണ്‌. നല്ല കഥകള്‍ പറഞ്ഞുകൊടുക്കാം. അല്ലെങ്കില്‍ പാട്ടുപാടിയുറക്കാം.

Thursday, May 5, 2016

കാനനമനം




ഒരു സംസ്ഥാനം പല ലോകം-വിനോദ സഞ്ചാര മേഖല കര്‍ണാടകയെ അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഡാന്‍ഡേലിയും അതിന് അടിവരയിടുന്നു. കാനനനിഗൂഢതകളില്‍ കൗതുക കാഴ്ചകളൊരുക്കി, താളമിട്ടൊഴുകുന്ന കാളിപ്പുഴയില്‍ സാഹസികതകളുടെ ഹരം നുകര്‍ന്ന് പക്ഷികളുടെ പാട്ടും പ്രകൃതിയുടെ താളവും സിരകളില്‍ സ്വന്തമാക്കി, ഈ കാനനചോലയിലെ ഒഴിവുകാലം എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാം....

ഡാന്‍ഡേലി-പേരു കേള്‍ക്കുമ്പോള്‍ ഒരു താളമുണ്ട്. പാറക്കൂട്ടങ്ങളെയും കുഞ്ഞു കുഞ്ഞു തുരുത്തുകളെയും തല്ലിതലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ പേപ്പര്‍മില്ലും ഇവിടെയാണ്. ഒരു പക്ഷെ അതില്ലെങ്കില്‍ വിജനമായൊരു കാട്ടുമൂല മാത്രമായി പോയേനെ ഇവിടം. 4000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപറ്റിയുള്ള ജീവിതവുമാണ് ഡാന്‍ഡേലിയെ ഒരു ചെറിയ നഗരമാക്കി മാറ്റിയത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ വിനോദ സഞ്ചാര മേഖലയും ഉണര്‍ന്നു. ബാംഗഌര്‍-മുംബൈ നഗരജീവിതത്തില്‍ നിന്ന് മോചനം തേടി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. കാനന ജീവിതത്തിന്റെ പൊരുളറിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വീണ്ടും വരാമെന്നാണ് എല്ലാവരും പറയുന്നത്. വരണം എന്ന് ഡാന്‍ഡേലിയും..

കോഴിക്കോടു നിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂര്‍ യാത്ര. പിന്നെ വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍പാലങ്ങളും തുരങ്കങ്ങളും താണ്ടിയുളള കൊങ്കണ്‍പാതയിലൂടെ...ആ യാത്ര തന്നെ ഒരു വിനോദസഞ്ചാര ഹരം പകരുന്നു. വഴിയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നാല്‍ ഉടനാണ് കാര്‍വാര്‍ സ്‌റ്റേഷന്‍. അറബികടലോരത്തെ മനോഹരമായ തീരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. മംഗലാപുരത്തു നിന്ന് മത്സ്യഗന്ധയില്‍ കാര്‍വാറിലെത്തുമ്പോള്‍ സമയം ആറുമണി. സ്‌റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്റ്റാന്‍ഡിലെത്തി ഡാന്‍ഡേലിക്കുള്ള ബസിനായി അന്യേഷിച്ചു. അഞ്ചരയ്ക്കാണ് അവസാന ബസ്. ഇനി നാളെ രാവിലെ നോക്കിയാല്‍ മതി. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍യാത്രയാണ് സഞ്ചാരികള്‍ക്കു നല്ലതും.

ഏഴുമണിക്കുള്ള ആദ്യബസ് പിടിക്കാനായി സ്റ്റാന്‍ഡിലെത്തിയെങ്കിലും ഒരു മിനിട്ടിന്റെ വെത്യാസത്തില്‍ അത് നഷ്ടമായി. പിന്നെ തൊട്ടടുത്തെ പ്രധാന സ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിച്ചു. 96 കിലോമീറ്റര്‍. കാനനപാതയില്‍ ചിലയിടത്തും മാത്രം റോഡ് മോശമാണ്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ജോയ്ഡയിലെത്തിയത്. അവിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. പാവപ്പെട്ടൊരു അങ്ങാടി. റവ ഇഡ്ഡലിയും ബണ്‍സ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരിയുമല്ല, ബണ്ണുമല്ലാത്തൊരു പലഹാരവും. ചായ രുചികരമാണെങ്കിലും ചെറിയൊരു ഗ്ലാസില്‍ തുള്ളിയേ കാണൂ. അതിനേക്കാള്‍ ചെറിയ ഗ്ലാസിനി കണ്ടു പിടിക്കാനിരിക്കുന്നേയുള്ളു!

തുടര്‍ന്നുള്ള യാത്ര ഉത്തരകര്‍ണാടകയുടെ 'ദേശീയവാഹന'മായ ട്രാക്‌സിലാണ്. പത്തു പേര്‍ക്കിരിക്കാവുന്ന ആ വണ്ടിയില്‍ 17 ഉം 20 പേരുണ്ടാവും. ചിലപ്പോള്‍ വണ്ടിയ്ക്ക് മുകളിലും ആളുണ്ടാവും. വാഹനങ്ങള്‍ കുറവായതിനാല്‍ ഏതു വണ്ടിയ്ക്ക് കൈകാണിച്ചാലും നിര്‍ത്തി ആളെ എടുത്തെന്നിരിക്കും. ഇതിനകത്താണെങ്കില്‍ മറാഠി, ഹിന്ദി, കന്നഡ, തെലുങ്ക് ഏതാണ്ട് എല്ലാ ഭാഷയും ഉണ്ട്. ഞങ്ങളെ കൂടി കുത്തി കൊള്ളിച്ചതോടെ അതൊരു ഇന്ത്യന്‍ വണ്ടിയായി. നാനാത്വത്തിലെ ഏകത്വം കാനനപാതയിലൂടെ അത്യുത്തര കര്‍ണ്ണാടകത്തിന്റെ ഉത്തര ഭാഗത്തേക്ക്...

കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. ഡാന്‍ഡേലിയിലെത്തിയപ്പോള്‍ ആദ്യം പോയത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലേക്കാണ്. ഞായറാഴ്ചയാണെങ്കിലും അവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ചിത്രദുര്‍ഗക്കാരനായ കുമാരസ്വാമി. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പ്പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്‌സ് ടെന്റിന് 500 രുപയാണ്. സാധാരണ ടെന്റിന്250 ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രുപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന് ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്‍ക്കുള്ള കമ്മീഷന്‍ കൂടി വേണ്ടി വരും. ഞങ്ങള്‍ ഡീലക്‌സ് ടെന്റും ബൂക്ക് ചെയ്ത് കുള്‍ഗി നാച്ചര്‍ ക്യാമ്പിലേക്ക് പോയി. 12 കിലോമീറ്റര്‍ 'ദേശീയ വാഹന'ത്തില്‍..
സ്‌പെഷല്‍ വണ്ടിയല്ലെങ്കില്‍ നാച്ചര്‍ ക്യാമ്പിലേക്ക് ഒരു കിലോ മീറ്റര്‍ നടക്കണം. ഒരു മണിയ്ക്കാണ് അവിടെയെത്തുന്നത്. ഭക്ഷണം കഴിച്ച് സമീപത്തെ കൊടും കാട്ടിലെ പാതയിലൂടെ വെറുതെ നടക്കാനിറങ്ങി. നാഗജ്ഹരി വ്യൂ പോയിന്റില്‍ കയറി. മലനിരകളും താഴ്‌വരകളും വേഴാമ്പലുകളും...




പിറ്റേ ദിവസം കാലത്താണ് ജംഗിള്‍ സഫാരി. ജീപ്പ് വാടക 600 ഗൈഡ് ഫീയും എന്‍ട്രന്‍സ് ഫീയും 150 രൂപ. എല്ലാം കൂടെ 750. വീഡിയോ ഉണ്ടെങ്കില്‍ 150 രുപ കൂടി നല്‍കണം. പ്രഭാതത്തിലുണരുന്ന പക്ഷികള്‍ക്കേ പുഴുക്കളേയും ശലഭങ്ങളേയും കിട്ടൂ എന്നാണല്ലോ. കാനന സഫാരിയുടെയും ആപ്ത വാക്യമാണിത്. ആദ്യ വണ്ടിയാണെങ്കിലെ മൃഗങ്ങളെ കാണാന്‍ കഴിയൂ. പിന്നെ എല്ലാ വന്യജീവി സങ്കേതത്തിലും പറയും പോലെ ഇവിടെയും പറയും ഭാഗ്യമുണ്ടെങ്കിലേ മൃഗങ്ങളെ കാണാന്‍ പറ്റൂ!

ഭാഗ്യാനേഷികളായി ഞങ്ങളുടെ യാത്ര സൂര്യനുണരും മുമ്പേ തന്നെ തുടങ്ങി. പാന്‍സൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. അവിടെ കാവലിരിക്കുന്നത് ബഷീര്‍ക്കയാണ്. കൊല്ലം ആയൂര്‍ സ്വദേശി. 30 കൊല്ലത്തിലധികമായി കര്‍ണ്ണാടക വനം വകുപ്പിലാണ്. കാടിനകത്ത് മയില്‍, കാട്ടുകോഴി, മാന്‍, കാട്ടുപന്നി,വിവിധ തരം പക്ഷികള്‍ എന്നിവയെ കാണാം. ജലാശയങ്ങള്‍ക്കു സമീപമെല്ലാം വാച്ച് ടവറുകളുമുണ്ട്. സീസണല്ലാത്തിനാല്‍ സഫാരിയ്ക് വണ്ടികള്‍ കുറവാണ്. പെട്ടന്നാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. ചൂണ്ടി കാണിച്ച സ്ഥലത്ത്് ഒരു നിഴലനക്കം. കാട്ടുപോത്താണ്. ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡ് അനുവദിച്ചില്ല. അപകടകാരിയാണവന്‍. ശരിയാണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മുക്രയിടല്‍ കേട്ടു. രൂപം പോലെ തന്നെ ആ ചീറ്റലിനും ഗാംഭീര്യം. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ പാതയില്‍ ഒരു മുളങ്കൂട്ടം ഉണങ്ങി വീണിരിക്കുന്നു. രക്ഷയില്ല ഇനി സീസണായാലേ അതെല്ലാം വൃത്തിയാക്കൂ. ഇറങ്ങി മുളങ്കൂട്ടം നൂഴ്ന്ന് കടന്ന് മുന്നോട്ടേക്ക്. സഫാരി റൂട്ട് അവസാനിക്കുന്നിടത്തു നിന്ന് കാവള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. വഴിയില്‍ കടുവയുടെ ഫോട്ടോയെടുക്കാന്‍ വനംവകുപ്പ്് സ്ഥാപിച്ച ഒളിക്യാമറ കാട്ടിതന്നു. ഒരു കടുവയുടെ ഫോട്ടോ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ടത്രെ. കരിമ്പുലികളാണ് ഈ കാട്ടില്‍ ധാരാളമുള്ളതെന്നും പറയുന്നു. 1650 കാട്ടുപോത്ത്, 17 കടുവ, 27 പുലി, 390 കരടി, 45 ആന, സെന്‍സസ് പ്രകാരമുള്ള മൃഗങ്ങളുടെ കണക്ക് അങ്ങിനെയാണ്.

കോണ്‍ക്രീറ്റ് സ്‌റ്റെപ്പുകള്‍ തുടങ്ങുകയായി. 500 പടികള്‍ താഴോട്ടിറങ്ങണം. പണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 800 സ്റ്റെപ്പുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒരു കൂറ്റന്‍ മലയുടെ മുന്നില്‍ ഗൂഹാമുഖത്താണ് നാമെത്തുന്നത്. പാറവിടവുകളില്‍ നരിച്ചീറുകളുടെ മഹാസമ്മേളനം. കാല്‍ പെരുമാറ്റവും ശബ്ദവും കേട്ടപ്പോള്‍ അവ പറക്കാന്‍ തുടങ്ങി. വിവിധ തരം പക്ഷികളുടെ ബഹുവിധ ശബ്ദങ്ങള്‍. കളകൂജനങ്ങളും. ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളു. ഉള്ളില്‍ കൂരിരുട്ടും ഇരുട്ടിന് കൂട്ടായി നരിച്ചീറുകളും. ഗൈഡ് ബീരു കുനിഞ്ഞകത്തു കടന്നു. ടോര്‍ച്ചടിച്ച് പാത സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. പിന്നാലെ ഞങ്ങളും. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചു ദൂരം പിന്നിടുമ്പോള്‍ നിവര്‍ന്നു നില്‍ക്കാം. അവിടെയാണ് വിസ്മയം. ബീരു ടോര്‍ച്ചടിച്ചു തന്നു. പ്രകൃതി ശില്‍പ്പി പ്രതിഷ്ഠിച്ച ശിവലിംഗം!. പുറത്തു നിന്ന് പറിച്ച നന്ത്യാര്‍വട്ട പൂക്കള്‍ അര്‍പ്പിച്ച് നമശിവായ ചൊല്ലി അയാള്‍ ഒരു നിമിഷം പ്രാര്‍ഥിച്ചു. മുകളില്‍ കൂര്‍ത്തു നില്‍ക്കുന്ന പാറമുനകളില്‍ നിന്ന് അഭിഷേക തീര്‍ഥം പോലെ വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്നു. വീഴുന്ന ജലകണങ്ങള്‍ ശിവലിംഗത്തിലുറച്ച് അത് വളരുന്നു. തൊട്ടു മുകളില്‍ രാജവെമ്പാലയുടെ രൂപം പോലെ മറ്റൊരു ശിലാതലം. മൊത്തം ഭക്തിസാന്ദ്രം. ശിവരാത്രിക്ക് ഭക്തജനസഹസ്രങ്ങള്‍ എത്തുന്നു. വിളക്കുകള്‍ തെളിയുന്ന ആ കാനനരാത്രി മറക്കാനാവില്ലെന്നും വഴികാട്ടിയുടെ സാക്ഷ്യം.
സ്റ്റാലറ്റൈറ്റ് ആന്‍ഡ് സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസ പരിണാമമാണിതെന്ന് യുക്തിവാദികള്‍ക്കു പറയാം. രണ്ടായാലും സംഗതി വിസ്മയം തന്നെ. സ്റ്റാലറ്റൈറ്റും ( മുകളില്‍ നിന്ന് താഴോട്ട് വളരുന്നവ )സ്റ്റാലറ്റ്‌മൈറ്റും (താഴെ നിന്ന് മുകളിലേക്ക് വളരുന്നവ) കൂടി ചേര്‍ന്ന് ഒന്നായയിടവും അങ്ങിനെ കൂടി ചേര്‍ന്ന് ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം ബീരുവിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു.
ഗൂഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കില്‍ വഴി തെറ്റിപോകും. ഒരു വഴി കാശി വരെ നീളുന്നതാണെന്നും അതു വഴി ഋഷിവര്യന്‍മാര്‍ കാശിയിലേക്ക് പോകാറുണ്ടെന്നും ബീരു പറയുന്നു. രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് ഇവിടെ വന്നിരുന്നു, പഞ്ചപാണ്ഡവന്‍മാരുടെ കാനനവാസം ഇവിടെയും ഉണ്ടായിരുന്നു, അങ്ങിനെ കഥകള്‍ ഏറെയുണ്ട്. മുകളില്‍ കൂര്‍ത്തു കിടക്കുന്ന പാറകെട്ടില്‍ തലയടിക്കാതെ സൂക്ഷിച്ചു വേണം ചുവടുകള്‍. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞ് വേണം പുറത്തു കടക്കാന്‍. മറ്റൊരു വഴിയിലൂടെയാണ് പുറത്തെത്തുന്നത്. രണ്ടും ഒരു ഗുഹാമുഖത്തു തന്നെയാണ്. ഗുഹാമുഖത്തു നിന്നുള്ള പുറം കാഴ്ചയും ചേതോഹരമാണ്. കൊടുകാടടങ്ങിയ താഴ് വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികള്‍ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം കാണാം. കുള്‍ഗിയുടെ അടുത്ത സ്റ്റോപ്പായ അംബികാനഗറില്‍ നിന്ന് മൂന്നു കിലോമീററര്‍ സഞ്ചരിച്ചാല്‍ അവിടെയെത്താം.
കാവള എന്നാല്‍ അടയ്ക്ക എന്നാണ് അര്‍ഥം. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ്് വെച്ച് ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങിനെ ആദിവാസികളായ ഗൗളകളാണത്രെ ഈ ഗുഹയ്ക്ക് കാവള ഗുഹ എന്ന് പേരിട്ടത്. ചില ഭക്തര്‍ ഇതിനെ രുദ്രാക്ഷത്തോടാണ് ഉപമിക്കുന്നത്.



കഥയും കേട്ട് കാഴ്ചകളില്‍ മതിമറന്നിരിക്കുമ്പോഴാണ് ഒരു കളകൂജനം. ഇട്ടിച്ചിരിയേ പച്ചപയറൊത്തോ എന്ന് വിലപിക്കുന്ന പക്ഷിപാട്ടാണോ അതെന്നോര്‍ത്ത് നില്‍ക്കവെ ബീരു വാചാലനാവാന്‍ തുടങ്ങി. അത്യപൂര്‍വ്വമായി കാണുന്ന ഒരു പക്ഷിയാണിത്. ശ്രദ്ധിച്ച് നോക്കണം, പരിസരത്തെ മരങ്ങളിലേക്ക് കണ്ണോടിച്ച് അയാള്‍ പക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഓടിവന്ന് ബാഗ് തിരയുന്നത്. ബാഗിന്റെ കള്ളികളില്‍ പരതി സജി ആ പക്ഷിയെ പിടിച്ചുകഴിഞ്ഞു. മൊബൈലിലെ റിങ്‌ടോണ്‍! തിത്തിരിപക്ഷിയുടെ ചിലയ്ക്കല്‍! അതോടെ ബീരുവിന്റെ മുഖത്തു നിന്ന് രക്തപ്രസാദത്തിന്റെ ഒരു കിളിയും പറന്നു പോയി. കുറച്ചുനേരത്തേയ്ക്ക് കക്ഷിക്ക് മിണ്ടാട്ടം ഇല്ല. ശരിക്കും കിളി കരയുമ്പോള്‍ രണ്ടുവട്ടം ആലോചിച്ചാണ് വിശദീകരണത്തിനൊരുങ്ങുന്നത്. കാട്ടില്‍ പോകുമ്പോള്‍ മൊബൈലില്‍ കിളിയൊച്ചകള്‍ വെക്കാന്‍ പാടില്ലെന്നൊരു നിര്‍ദ്ദേശം കൂടി വൈകാതെ വന്നേക്കാം! വഴിക്കു നമ്മുടെ തൊട്ടാവാടിയെ കണ്ടു. ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്ന പോലെ ബീരു തൊട്ടാവാടി തൊട്ടുകാട്ടി തന്നു. അതിന്റെ വംശവും ജാതിയും പറയും മുമ്പെ ഇത് നമ്മുടെ നാട്ടിലും ധാരാളമുണ്ടെന്ന സത്യം ഞങ്ങളങ്ങോട്ട് പറഞ്ഞു. എങ്കിലും കന്നഡയില്‍ തൊട്ടാവാടിയുടെ പേരു കേള്‍ക്കാന്‍ രസമുണ്ട്. മുട്ടിതരമുനി. മുട്ടിയാല്‍ മുനിയാവുന്നവന്‍ എത്ര അര്‍ഥവത്തായ പേര്..

കുള്‍ഗിയിലെത്തിയപ്പോഴാണ് ഗൗളഎന്ന ആദിവാസികളെ കൂടി കാണാമെന്നു തോന്നിയത്. തൊട്ടടുത്തെ കാടോരത്ത് ഒമ്പതു കുടുംബങ്ങള്‍ അടങ്ങുന്ന കോളനിയും ഉണ്ട്. ഞങ്ങള്‍ അങ്ങോട്ട് യാത്രയായി. കയറി ചെല്ലുന്നത് തൊഴുത്തിലേക്കാണെന്നു തോന്നിപോകും. മുന്നില്‍ എരുമകളും പോത്തും. ഒരു മുളവടി വെച്ച് തിരിച്ചതിനപ്പുറം മനുഷ്യരും. പാലുവിറ്റാണ് ജീവിതം. പുതിയ തലമുറ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. മറാഠിയാണ് ഭാഷ. പശുക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് നോക്കുന്നത്. ഫോട്ടോയെടുക്കുമ്പോള്‍ മക്കളെ കൂടി കൂട്ടട്ടെ എന്നായിരുന്നു അവരുടെ ചോദ്യം. കോഴിക്കൂടും ഇതിനകത്തു തന്നെ. കന്നുകാലികളെ രാവിലെ കാട്ടില്‍ മേയാന്‍ വിടും. വൈകീട്ടവ തിരിച്ചു വരും. ഒരു കോണകവും മുകളിലൊരു ഷര്‍ട്ടുമാണ് പുരുഷ വേഷം. സ്ത്രീകള്‍ സാരി പാളത്താറായി ഉടുത്തിരിക്കുന്നു.

പിറ്റേദിവസം ബൈക്കിലായിരുന്നു യാത്ര. പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും എതിരെ വാഹനങ്ങള്‍ വരാത്ത വിജനമായ കാട്ടുപാത ടാറിങ്ങ് കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. കാടിന്റെ കൂളിര് നല്‍കുന്ന എയര്‍കണ്ടീഷന്‍ അനുഭവം. ആ വഴിയിലൂടെ ബൈക്ക് ഓടിക്കുന്നതു തന്നെ ഒരനുഭൂതിയാണ്. സിന്തേരി റോക്കിലേക്കാണാ യാത്ര. ഡാന്‍ഡേലിയില്‍ നിന്ന് 24 കിലോമീറ്റര്‍. കാടിനുള്ളില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബൈക്ക് പോകും. പിന്നെ അല്‍പ്പം നടന്ന് പടികളിറങ്ങണം. പടികള്‍ തുടങ്ങുന്നിടത്തു തന്നെ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകള്‍. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതു പോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുന്നവര്‍ അക്ഷയ ഖനികളാണ്. കല്ലിന്റെ രുപപരിണാമത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും നല്‍കുന്നതു കൊണ്ട് അധ്യയന യാത്രയ്ക്കും ഈ സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണ്. ജ്വാലാമുഖിയായിരുന്നു ഇതെന്ന് കൂടെ വന്ന ബാപ്പുജി പറഞ്ഞു. ജ്വാലാമുഖി നമ്മുടെ അഗ്നിപര്‍വ്വതമാണ്. ഈ ഒറ്റക്കല്ലിന്റെ പാര്‍ശ്വഭാഗത്ത് മനുഷ്യനു ചെന്നെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു. പാറപള്ളയില്‍ പറ്റിപിടിച്ചിരിക്കുന്ന 30 ലധികം തേനീച്ച കൂടുകളും ഒരു കാഴ്ച തന്നെ. പൊത്തുകളില്‍ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയും കണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാ കേക്കാത്ത പന്ത്രണ്ടു പേര്‍ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റ് നീളം വെപ്പിക്കരുതെന്നും മുന്നറിയിപ്പു ബോര്‍ഡുണ്ട്. അടിയില്‍ ചുഴികളുണ്ടെന്നും ഈ പാറകള്‍ അപകടകാരികളാണെന്നും ബാപ്പുജി വിശദീകരിച്ചു.

ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്തു കൊണ്ടു വന്നത്. സെന്റ് തേരി എന്ന അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു. ചാറ്റല്‍ മഴയ്ക്കിടയില്‍ വെയിലു തെളിഞ്ഞതോടെ മനോഹരമായൊരു മഴവില്ലു വിരിഞ്ഞു. കന്നഡയിലെ കാമനവില്ല്. തിരിച്ചു വരുമ്പോള്‍ കാഴചകളുടെ മായൊത്തൊരു മഴവില്ലാണ് മനസില്‍ വിരിഞ്ഞതെന്നറിയാം.- ഡാന്‍ഡേലിയിലെത്തിയാല്‍ കാവളയും സിന്തേരിയും കാണാതെ വരരുത്.

ഗണേഷ്ഗുഡിയാണ് ഡാന്‍ഡേലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോര്‍ട്ടുകളും, സാഹസിക ജലവിനോദങ്ങള്‍ക്ക് അനന്തസാധ്യതയും ഉണ്ട്. ബൈസണ്‍ റിസോര്‍ട്ടിനു സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ്ങ് നടത്തണം. വാക്കുകള്‍ക്ക് അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളില്‍ നിന്നും കുടിചേര്‍ന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ പാറക്കെട്ടിലൂടെ തട്ടിതടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഒമ്പതു കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഒരാള്‍ക്ക് 1300രൂപ മുതല്‍ 1650 രുപവരെ ചെലവാകും. വേനല്‍കാലത്ത് റാഫ്റ്റിങ് നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്ത് നടത്താന്‍ അനുവദിക്കാറില്ല. വട്ടത്തോണിയാത്ര, മീന്‍പിടിത്തം, കയാക്കിങ് കനോയിങ്ങ് റാപ്പെല്ലിങ്, റിവര്‍ക്രോസിങ്ങ് അങ്ങിനെ സാഹസികതയുടെ ഒരു വലിയ ലോകം..
മര മുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോണ്‍ബില്‍ റിസോര്‍ട്ടും വിവിധ ഹോംസ്‌റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിള്‍ ലോഡ്ജിന്റെ ഓള്‍ഡ്മാഗസിന്‍ ഹൗസും ഇവിടെയാണ്. ജംഗിള്‍ ലോഡ്ജിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കാം. 900 രൂപ മുതല്‍ 1600 വരെയുളള പാക്കേജുകളുണ്ട് ഇവിടെ.




തിരിച്ചു വരും വഴി ഡാന്‍ഡേലിക്കടുത്തുള്ള പിക്‌നിക് സ്‌പോട്ടിലും പോയി. വിശാലമായൊഴുകുന്ന കാളിപ്പൂഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനു താഴെ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ടെന്റ് അടിച്ച് ഭക്ഷണവുമെല്ലാം ഒരുക്കി ഒരു കാനന നദീതീര ദിവസം ആഘോഷിക്കാം. മുതലകളെ കാണാം. റിവര്‍വ്യൂ റിസോര്‍ട്ടാണെങ്കില്‍ വേഴാമ്പലുകള്‍ തമ്പടിച്ചിരിക്കുന്ന പുഴയോരത്താണ്. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. ഇവിടെ 1200 രുപ ഡോര്‍മറ്ററി പാക്കേജ് അടക്കം 4000 രുപയുടെ കപ്പിള്‍ പാക്കേജുകളുണ്ട്.

പിറ്റേദിവസം സാത്തോഡ് വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ വേണ്ടിയാണ് യെല്ലാപ്പൂരിലേക്ക് യാത്ര തിരിച്ചത്. വഴിക്ക ഹളിയാലിലെത്തിയതുമുതല്‍ ബസ് നിറയെ ആഫ്രിക്കക്കാര്‍. ലോകകപ്പും വെച്ച് ഇവരെന്തേ ഇങ്ങു പോന്നത്. ഹളിയാലിലാണെങ്കില്‍ ഇവരുടെ എണ്ണം കൂടി കൂടി വരുന്നു. സിദ്ദീസ് എന്നറിയപ്പെടുന്ന ആദിവാസികളാണ്. കര്‍ണ്ണാടകയിലേയും ഗുജറാത്തിലേയും കാടുകളില്‍ കണ്ടു വരുന്ന ഇവരുടെ പിന്‍മുറക്കാരെ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് പോര്‍ച്ചുഗീസുകാര്‍ അടിമകളാക്കി കൊണ്ടു വന്നവരാണ്. അന്ന് രക്ഷപ്പെട്ടോടി വനത്തില്‍ അഭയം പ്രാപിച്ചതാണത്രെ. പൊതു സമൂഹവുമായി ഇടപെടാന്‍ മടിക്കുന്നവരാണ് ഏറെയും. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കോളനിനിവാസികള്‍ക്ക് പ്രതിഷേധം. പത്രപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ അതിരട്ടിയായി. സര്‍ക്കാരിനോടുള്ള അമര്‍ഷമാണ് വാക്കുകളില്‍. പത്രങ്ങളും സര്‍ക്കാരുമെല്ലാം അവരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുത്താല്‍ ക്യാമറ തച്ചുടയ്ക്കുമെന്നു വരെ അവര്‍ ഭീഷണി മുഴക്കി. സമീപവാസികളുടെ സഹായത്തോടെയാണ് തടിയൂരിയത്. മറ്റൊരു കോളനിയില്‍ പോയി ഞങ്ങള്‍ പത്രക്കാരേയല്ല കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ മാത്രമാണെന്നു പറഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടായില്ല.

സാത്തോഡി യെല്ലാപ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി കൊടും വനത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ്. ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ വണ്ടി പോകും. പോകും വഴി തന്നെ ഒരു വശത്ത് വിശാലമായ വെള്ളക്കെട്ട് കാണാം. കോടസള്ളി ഡാമിന്റെ ജലസംഭരണി. വെള്ളത്തില്‍ മുങ്ങി നശിച്ചുപോയ തെങ്ങും മരങ്ങളും പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ജനങ്ങള്‍ തിങ്ങിതാമസിച്ചിരുന്നയിടമാണ്. ഡാമിനു വേണ്ടി ഒഴിപ്പിച്ചു. അവരെ പുനരധിവസിപ്പിച്ചിടം ചെറിയൊരു ടൗണായിട്ടുണ്ട്. ഒരു ഹോട്ടലും കുറച്ചു കടമുറികളും. പാര്‍ക്കിങ് ഏരിയയില്‍ ഒരു ടിക്കറ്റ് കൗണ്ടറുണ്ട് സീസണല്ലാത്തതിനാല്‍ ഇപ്പോല്‍ ടിക്കറ്റില്ല. ആ നടവഴി ഒരു മലയടിവാരത്തിലൂടെയാണ്. നടപ്പാതയെ തൊട്ടൊഴുകുന്ന കനാല്‍. പച്ചപ്പുകള്‍ക്കിടയിലൂടെ ഈ കാഴ്ചയും കണ്ട് നടക്കുമ്പോള്‍ നാടും നഗരവും മനസിന്റെ റീസൈകഌങ് ബിന്നിലേക്ക്. വമ്പനൊരു പാറയുടെ പശ്ചാത്തലത്തില്‍ ചിതറി തെറിച്ചപോലുള്ള പാറക്കൂട്ടങ്ങളിലേക്ക വെള്ളം പതിക്കുന്നു. അവിടെ മരംകൊണ്ടൊരു ചെറിയ തടയണയുണ്ടാക്കിയാണ് കനാലിലേക്ക വെള്ളം തിരിച്ചു വിട്ടിരിക്കുന്നത്. കുളിക്കാം വെള്ളച്ചാട്ടത്തെ തൊടാം. ഏത് വേനലിലും വെള്ളമുണ്ടാവും എന്നതൊക്കെയാണ് ഇവിടുത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പിന്നെ ഹൃദയഹാരിയായ ആ വഴിയും.
പിറ്റേ ദിവസം മടക്കയാത്ര യെല്ലാപ്പൂരില്‍ നിന്ന് അംഗോള, ഗോകര്‍ണ്ണം, കുംട, ഉഡുപ്പി വഴി വീണ്ടും കൊങ്കണ്‍ തുരങ്കങ്ങളിലൂടെ.....

Dandeli- info.
Dandeli city is located on the banks of river Kali in Karwar Dt. Uttara Kannada.(117 Kms from Karwar) It is one of the last patches of pristine forest left in the Western Ghats. The Location is surrounded by dense forest,which is one of the richest wildlife habitats in the world. it is home to several valuable trese and animals, Dandeli is also a bird watcher's paradise and home to 450 species of birds. The Great Indian Hornbill and the Malabar Pied Hornbill are an integral part of this resourceful wildlife
How to reach:
By Air:
Nearest airport: Hubli (75 kms) Belgaum (110 kms) and Goa (150 kms).
Air Deccan has daily flights from Mumbai and Bangalore to Belgaum, Goa and Hubli.
By Train: Closest rail head: Alnavar (32 kms) Londa (48 kms), Dharwad (57 kms), & Hubli (75 kms).
Konkan-Karwar(117 Km).
By Road: Dandeli is well connected to Bangalore, Mumbai (Bombay), Goa, Belgaum, Karwar and Dharwad, Hubli by road. Several buses ply to Dandeli everyday. Pick up and drop facility from closest destination is available on request by tour operators.
Distance Chart:Dharwad-57Km. Hubli-75Km,Belgaum--110km,Karwar-117, Goa-150km,Bangalore-481Km.
Don't bring along music or talk loudly. If you want to spot interesting wildlife, you have to be quiet.
Wear safari colours. Browns, tans and khaki blend with the nature and are less likely to startle the animals.
Tips:
Do not feed any animals. By feeding them you are harming their natural habits for survival.
Don't litter.
Keep your distance. When viewing wild animals give them plenty of room.
Don't take plants or animals away from their habitat.
Avoid wearing perfumes and colognes.
Follow strict precautions against accidental fire.
Don't throw things at wild animals. You may get more attention than you bargained for
Stay at Dandeli
Bison River Resort, Ganesh Gudi, Ph: 08383-256539 09886230539. http://www.indianadventures.com/BisonRiverResort.htm
Tel: 08383 - 256539 Telefax: 08383 - 256548
Hornbill River Resort: Ph: 08383-256336, 09880683323. email:info@hornbillriverresort.in, hornbillriverresort@yahoo.com, http://www.hornbillriverresort.in
Jungle lodge: Ph: 080 40554055, Fax: 080 40554040.
River view Resort, Ph:09880062897.
State Lodge, Ph: 08284-231920. 234920,233606 9845052943, 9845861464.
Kali River Lodge Kogilban Ph: (0832) 3258928.
Jungle Camp Resorts Ph : 98457-33053/ 94498-54729
Best season:
You can visit Dandeli any time of the year. During the monsoons, you may see less animals and miss white-water rafting, but the place acquires a unique ambience. October to June first Week is ideal time.
Tour operators:
Pramod D Revankar, Abhayaranya Ph: 08284-232568. 08971898749, 9986130889.
Manju Rathore Dandeli Wild life Adventures and Tours Ph: 08284-231992. Ph: 09900671757. 9449175001.email:manju_nature907@yahoo.co.in www.Dandeli 1.com
Charges for Various Activities
Jungle Safari-3 1/2 Hrs-100 km- 2500 per head
Water Rafting 3 Hrs-9.5 Km. 1300.
Coracle Ride: 45 minutes-75 Km.
Moonlight Coracle Ride: 45 minutes-150 Km.
Coracle Ride and Jacugy- 1hr.150.
Fishing Tackle per hr -50
Mountain Biking per hr-50.
Rappling 1/2hr 250.
Trekking 3 hrs 150- (6km)
Archary-1/2hr- 75
Target Shooting 20 minutes-20 bullets
Synthery Rocks-2 1/2 hrs-1500 75 km
Cavla 4 hrs 2500.
Crock Treck -1200 2hrs
Wajra water falls 1500 3hrs
Sunset Koddi back water 500- 14 kms
Visit to Little Tibet- 3000 8hrs. 260 Km
Kayaking- 1/2hrs Rs:200.
Things To Do
The White-water rafting in Dandeli is very pleasant and inviting from October to about beginning of March. White-water rafting season starts from November and goes on till June. The monsoon season starts from June till September and the forests are at their greenest best then. April-June are the driest months and the temperatures can touch 40 C.
Contact:
Deputy Conservator of Forests Wildlife Division Dandeli-Ph: (08284) 231585
Kalinadi Hydroelectric Project Ambikanagar 581363 Ph: (08284) 258625
Superintendent of Police - karwar, Ph: 226233, 226308
PWD Guest House-DANDELI, Ph: 231217
Jungle Lodges-Ph: 230266
Forest Guest House-Ph: 231289
JOIDA PWD Guest House, Ph: 282483
KPC Guest House GANESHGUDI,Ph: 246527
DSP, Dandeli, Ph: 231595, 230977
PI, Yellapur Police station, Ph: 261133, 261140
Tourism Asst. Director -Ph: 221172
Manager, Jungle Lodges & Resorts, Dandeli.Ph: 230266


ചുറ്റുവട്ടം.


ഡാന്‍ഡേലിയിലേക്കുള്ള യാത്രയ്‌ക്കൊപ്പം പഌന്‍ ചെയ്യാന്‍ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്. ഗോവയിലെ കടലോര വിനോദങ്ങള്‍ ആസ്വദിച്ച് ഡാന്‍ഡേലിയിലെ കാനനകേളികളാവാം. പ്രകൃതിയുടെ രണ്ട് ഭാവങ്ങള്‍. മാംഗഌരില്‍ നിന്ന് ഉഡുപ്പി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രങ്ങളിലെ തീര്‍ഥാടനത്തിനു ശേഷം ഡാന്‍ഡേലിയിലെത്തുന്നത് മറ്റൊരു പഌന്‍. കൊങ്കണിലെ ഗോകര്‍ണ്ണം, മുരുഡേശ്വര്‍, കാര്‍വാര്‍ തീരദേശ തീര്‍ഥാടന കേന്ദ്രങ്ങള്‍ കണ്ട ശേഷം ഡാന്‍ഡേലിയിലേക്ക് പോകുന്ന രീതിയിലും പഌന്‍ ചെയ്യാം. ഡാന്‍ഡേലിയില്‍ നിന്നു യെല്ലാപ്പൂരിലേക്ക് പോയി സാത്തോഡി, ലാല്‍ഗുളി, മുണ്ടഗോഡ് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാം. സിര്‍സി വനപ്രദേശത്തും വെള്ളച്ചാട്ടങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്.

ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ഏകദേശ ദൂരം
മംഗലാപുരം-കാര്‍വാര്‍-268 കി.മീ, കാര്‍വാര്‍-ഡാന്‍ഡേലി-117 കി.മീ. മംഗലാപുരം-ഗോവ-374 കി.മീ, ഗോവ-ഡാന്‍ഡേലി-150 കി.മീ, ഡാന്‍ഡേലി-ഹളിയാല്‍-18 കി.മീ, ഹളിയാല്‍-യെല്ലാപ്പൂര്‍- 47 കി.മീ, ഡാന്‍ഡേലി-സിര്‍സി-108 കി.മീ, ഡാന്‍ഡേലി-സുപഡാം-28 കി.മീ,ഡാന്‍ഡേലി-കുള്‍ഗി-12 കി.മീ, യെല്ലാപ്പൂര്‍-സാത്തോഡ് വെള്ളച്ചാട്ടം-25 കി.മീ, യെല്ലാപ്പൂര്‍-ലാല്‍ഗുളി-10 കി.മീ, യെല്ലാപ്പൂര്‍-ജോഗ് വെള്ളച്ചാട്ടം-115 കി.മീ, മംഗലാപുരം-ഉഡുപ്പി-56 കി.മീ, മംഗലാപുരം-കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം-97 കി.മീ, മംഗലാപുരം-ഗോകര്‍ണ്ണ-228കി.മീ.  

 Text: G Jyothilal, Photos: Sajichunda