Tuesday, December 12, 2017

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ..

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അതുകൊണ്ടാണ് കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നു. പല ട്രക്കിംഗ് പരിപാടികള്‍ക്കും ഗൈഡ് ആയി പോയിക്കൊണ്ടിരിക്കുന്ന എന്റെ വിദ്യാര്‍ത്ഥി കൂടിയായ സാഹില്‍ ഒരു നിര്‍ദ്ദേശം വച്ചു. കക്കയം പോകുന്ന വഴിയില്‍ സുന്ദരമായ ഒരു സ്ഥലമുണ്ട്; എല്ലാവര്‍ക്കും ഒന്ന് കൂടി ഇരിക്കാനും ഒന്നൊന്നര മണിക്കൂര്‍ ചെലവഴിക്കാനും പറ്റിയ ഒന്നാംതരം സ്ഥലം കരിയാത്തന്‍പാറ. കേരളത്തിന്റെ എന്നല്ല, കോഴിക്കോടിന്റെ ടൂറിസ്റ്റ് മാപ്പില്‍ പോലും കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.പക്ഷേ സ്ഥലപ്പേരിലുള്ള ആ പ്രകൃതി ബന്ധം തന്നെ എന്നെ ആകര്‍ഷിച്ചു. ടൂറിസം അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പല സുന്ദരസ്ഥലങ്ങളും ചില കറക്കങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചിരുന്നതിനാല്‍ എന്റെ മനസ്സ് കരിയാത്തന്‍പാറയില്‍ ഉടക്കി.
കക്കയത്തേക്കുള്ള വഴി തന്നെ വളരെ മനോഹരമായിരുന്നു.വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡില്‍ നിന്നും അങ്ങകലെ മലകള്‍ അതിരിട്ട തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ റിസര്‍വോയറിലെ വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് ബസ്സ് നിര്‍ത്തിയപ്പോഴും സുന്ദരമായ ഒരു സ്ഥലം ആ ബസ്‌റ്റോപ്പിന് മീറ്ററുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്നു എന്ന് ഞങ്ങളാരും അറിഞ്ഞില്ല. ആ പച്ചപ്പരവതാനിയിലേക്ക് ഞങ്ങള്‍് നീങ്ങി. മലബാറിലെ ഏക പവര്‍ പ്രൊജക്ട് ആണ് കുറ്റിയാടി പവര്‍ പ്രൊജക്ട്. കേരള സംസ്ഥാന വിദ്യുഛക്തി ബോഡിന്റെ കീഴിലാണ് ഇത്. പെരുവണ്ണാമൂഴി അണക്കെട്ട് ആണ് പ്രധാന റിസര്‍വോയര്‍.അവിടെ നിന്നും വെള്ളം പൈപ്പ് വഴി കക്കയം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. തേക്കടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ കുറേ മരങ്ങളും അതിന്റെ കുറ്റികളും വെള്ളക്കെട്ടുകളും ഒക്കെയായുള്ള ഒരു ചിത്രം തേക്കടിയെ പറ്റി മനസിലുണ്ട്. ഏകദേശം അതേ ചിത്രം തന്നെയാണ് കരിയാത്തന്‍പാറയും. മഴക്കാലത്ത് റിസര്‍വോയറിലെ വെള്ളം പൊങ്ങി കരയും വെള്ളവും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പ്രദേശമാണ് കരിയാത്തന്‍പാറ. അതിന്റെ വിദൂര ദൃശ്യം വശ്യമനോഹരമായിരുന്നു.
നാം വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കുന്ന പുല്‍തകിടി പ്രകൃതി അതിന്റേതായ ചാരുതയോടെ ശില്പഭംഗിയോടെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു.ആ പച്ചപ്പരവതാനിക്ക് നടുവില്‍ പല സ്ഥലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ ആ താഴ്‌വരക്ക് കൂടുതല്‍ സൌന്ദര്യമേകി.തണല്‍ ഇല്ലെങ്കിലും അല്പം തണല്‍ കൊതിച്ച് ആ മരങ്ങള്‍ക്കടിയില്‍ ഇരിക്കുമ്പോള്‍ സൂര്യന്റെ കത്തുന്ന വെയില്‍ ഞങ്ങളെ ബാധിച്ചതേ ഇല്ല. ഞങ്ങള്‍ അവിടെ സമയം തള്ളുന്നതിനിടക്ക് പ്രദേശവാസികളായ രണ്ട് കുട്ടികള്‍ അവരുടെ വീട്ടിലെ നായയെയും കൊണ്ട് അവിടെ വന്നു.അവര്‍ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല.'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന ചൊല്ല് അന്വര്‍ത്ഥ!മാക്കിക്കൊണ്ട് അവര്‍ അവിടേയും ഇവിടേയും നടക്കുന്നത് കാണാമായിരുന്നു. ഇതാ ഈ അരുവി ആ മലയുടെ ഉച്ചിയില്‍ നിന്നും മന്ദം മന്ദം ഒഴുകി ഇവിടെ ചിലങ്ക കുലുക്കുന്നു.ഏത് സംഗീതജ്ഞനും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സംഗീതം അവ പൊഴിക്കുന്നു. അതാസ്വദിച്ച് ഞങ്ങള്‍ ആ അരുവിക്കരയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. കക്കയം വാലിയിലൂടെ കിന്നാരം ചൊല്ലി ഒഴുകുന്ന ആ അരുവിയിലെ വെള്ളം ഞങ്ങളെ മുഴുവന്‍ കൊതിപ്പിച്ചു.നല്ല തെളിഞ്ഞ വെള്ളം.വെള്ളിക്കീറ് പോലെ അത് പാറകളില്‍ കൂടി ഉരുണ്ടുരുണ്ട് വരുന്നു.പക്ഷേ ആ ആകര്‍ഷണ വലയത്തില്‍ പെട്ട് വെള്ളത്തിലേക്ക് ഇറങ്ങരുത്.പാറകള്‍ എല്ലാം തന്നെ വളരെ വളരെ തെന്നുന്നതായിട്ടാണ് അനുഭവപ്പെട്ടത്.വെള്ളത്തിനടിയില്‍ കിടക്കുന്ന ഈ അപകടം മനസ്സിലാക്കാതെ ഇറങ്ങിയാല്‍ തെന്നി വീണ് പാറയില്‍ തലയിടിക്കും എന്ന് തീര്‍ച്ച.സമീപത്തെ തോപ്പുകളുടെ പ്രതിബിംബം ഒരു നീലക്കണ്ണാടി പോലെ വെള്ളത്തില്‍ പ്രതിഫലിച്ചു കണ്ടു. കുറച്ചാളുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും ഒരു കലാപരിപാടി നടത്തുക എന്ന ഞങ്ങളുടെ സ്ഥിരം പരിപാടി അവിടേയും അരങ്ങേറി.
അല്പമകലെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍.മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ വെള്ളികീറുന്ന ആ മാമലസൌന്ദര്യം പക്ഷേ ആസ്വദിക്കാന്‍ ഇപ്പോള്‍ ഒരു ചോലയും അവിടെയില്ലാതെ പോയി.എങ്കിലും ആ വന്യഭംഗി നഗരത്തില്‍ താമസിക്കുന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകി. കക്കയം വാലി എന്തുകൊണ്ടും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടപിടിക്കാന്‍ അര്‍ഹതപ്പെട്ടത് തന്നെ എന്ന് എനിക്ക് തോന്നി.പക്ഷേ ആ സ്ഥാനം ഒരു പക്ഷേ ഈ സുന്ദരസ്വര്‍ഗ്ഗത്തിന്റെ സ്വത്വത്തെ നശിപ്പിച്ചേക്കാം. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും ഉണ്ടാകില്ല.പക്ഷേ ഒരു കാര്യം.നാടിനെപറ്റി അധികം അറിയാത്തതിനാല്‍ ഇരുട്ടുന്നതിന് മുമ്പ് അവിടം വിടുന്നതായിരിക്കും നല്ലത്. ഇവിടെ എത്തിച്ചേരാനുള്ള വഴി കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.


Text & Photos:Abid Areekode

Tuesday, November 21, 2017

ചരിതം - ഒരു തിരിഞ്ഞു നോട്ടം


ഇന്ത്യന്‍ മതങ്ങള്‍ രണ്ടായി തിരിക്കാം. 1. വൈദിക മതം. 2. അവൈദികമതം. ആര്യ സംസ്‌കാരമാണ് ഇന്ന് നിലവിലുള്ള ഹൈന്ദവ സംസ്‌കാരം.
‘ആര്യന്മാര്‍’ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണ് എന്നകാര്യത്തില്‍ മിക്ക പണ്ഡിതരും ഏകോപിച്ചിട്ടുണ്ടെങ്കിലും ഏത് ദേശക്കാരാണ് എന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇന്നത്തെ ഹംഗറി, ആസ്ട്രിയ, ബൊഹീമിയ തുടങ്ങിയവിടങ്ങളില്‍നിന്ന് വന്നവരാണ് എന്ന് അഭിപ്രായമുണ്ട്. യൂറോപ്പില്‍നിന്നും ഏഷ്യയില്‍ എത്തിയ ഗോത്രവിഭാഗങ്ങള്‍ പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വന്നുവെന്ന അഭിപ്രായക്കാരും ഉണ്ട്. കരിങ്കടലിനു വടക്കുള്ള ‘ബാള്‍ക്കണ്‍’ പ്രദേശത്തുനിന്ന് വന്നവരാണെന്നും തുര്‍ക്കിയിലെ ‘അനത്തോളിയാ’ പ്രദേശത്തുനിന്ന് വന്നവരാണെന്നും അഭിപ്രായമുണ്ട്. ഏതായിരുന്നാലും ഇന്ത്യയുടെ അയല്‍ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആര്യന്മാര്‍ എന്ന വസ്തുതക്കു ഉപോല്‍ബലകമായ നിരവധി രേഖകളുണ്ട്. ഇത് ക്രിസ്തുവിന്നും 12 നൂറ്റാണ്ട് മുമ്പ് ആയിരുന്നു. ആര്യ ആക്രമണത്തെക്കുറിച്ച് ചരിത്രത്തില്‍ വസ്തുനിഷ്ടമായ പ്രതിപാദനങ്ങള്‍ കാണാം. പ്രഗത്ഭ ചരിത്രകാരന്മാരായ വി.ഡി. മഹാജന്‍, ഗോള്‍ഡന്‍ ചൈല്‍ഡ്, മോര്‍ട്ടിമര്‍ വീലര്‍ തുടങ്ങി നിരവധിയാളുകള്‍ ഉപര്യുക്ത പരാമര്‍ശം നടത്തിയതായി കാണാം.
ഇന്ത്യന്‍ സംസ്‌കാരം ആര്യ സംസ്‌കാരമല്ല. അതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം. സിന്ധൂനദീതട തീരത്തു നടന്ന ഉത്ഖനനങ്ങള്‍ ഈ വസ്തുത വിളിച്ചോതുന്നു.
വൈദിക കാലഘട്ടം എന്നു പറയുന്നത് ബി.സി.1200നും 1400നും ഇടയിലാണെന്നെന്നാണ് മാര്‍ക്‌സ്മുള്ളറടക്കമുള്ളവരുടെ അഭിപ്രായം. വൈദിക കാലഘട്ടം ബി.സി.3000ത്തിനുമപ്പുറമാണെന്ന് ചില സവര്‍ണ്ണ ഹൈന്ദവ ചരിത്രകാരന്മാര്‍ എഴുതിവെച്ചത് സൈന്ദവ നാഗരികത ആര്യസംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെുടുന്നത്.
സൈന്ദവ നാഗരികതയെക്കുറിച്ചുള്ള വിവരം 1856ല്‍ മുല്‍ത്താന്‍-കറാച്ചി റൂട്ടില്‍ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഞ്ചിനീയറായ ഡോണ്‍ ബ്രിണ്‍ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ് ലഭിക്കുന്നത്. നാഗരികാവശിഷ്ടങ്ങള്‍ കൊണ്ട് റെയില്‍വേ ലൈനിന്റെ പണി ത്വരിതഗതിയില്‍ നടത്തി. എന്നാല്‍ 1921ല്‍ സര്‍ ജോണ്‍ മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരിക്കുമ്പോള്‍ ആണ് ശാസ്ത്രീയ പഠനങ്ങള്‍ നടന്നത്. ബി.സി. 2500-ാമാണ്ടിനടുത്താണ് സൈന്ദവ നാഗരികത ഉഗ്ര പ്രാപ്തി നേടിയത് എന്നാണ് പണ്ഡിതമതം. ഈ സംസ്‌കാരവുമായി വൈദിക സംസ്‌കാരത്തിന് ബന്ധമില്ല. സൈന്ദവ നാഗരികതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് ആര്യ സംസ്‌കാരമാണ് ഇന്ത്യയുടെ ആദിമ സംസ്‌കാരമെന്നായിരുന്നു നിഗമനം.
വേദോപനിഷത്തുകള്‍ പരിചയപ്പെടുത്തുന്നതല്ലാത്ത ഒരു സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ നിലനിന്നിരുന്നു എന്ന് ഉല്‍ഖനനങ്ങള്‍ തെളിയിച്ചു. അതിന്റെ സ്ഥാപകര്‍ ദ്രാവിഢരായിരുന്നു. ദ്രാവിഢന്മാരും ആര്യന്മാരും ഒരു സാദൃശ്യവും ഇല്ലാത്തവരാണ്. ദ്രാവിഢര്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു വന്നവരാണ്. (എ. ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ) ഇവരാണ് ഹാരപ്പയിലും മൊഹന്‍ജദാരോയിലും ഉദാത്ത മാതൃകയുള്‍ക്കൊള്ളുന്ന സംസ്‌കാരം പണിതത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നാഗരികതകളുടെ അകത്തളങ്ങളിലേക്കിറങ്ങിയ ചര്‍ച്ച വേണ്ടിവരും. ഇന്ത്യയില്‍ വിവിധങ്ങളായ സംസ്‌കാരങ്ങളുണ്ടായിരുന്നെന്നും അതില്‍ വേദകാലഘട്ടത്തിനേക്കാള്‍ മഹത്തവും പൗരാണികവുമായ സംസ്‌കാരമാണ് ദ്രാവിഢ സംസ്‌കാരമെന്നും മനസ്സിലാക്കാം. ഇന്ന് ഹൈന്ദവ സംസ്‌കാരമെന്ന നിലയില്‍ പരിചയപ്പെടുത്തപ്പെടുന്നത് ഭാരതീയ സംസ്‌കാരമല്ല, അത് ആര്യ സംസ്‌കാരമാണ്. ഭാരതീയ സംസ്‌കാരം സൈന്ധവ സംസ്‌കാരമാണ്. ആര്യാക്രമണത്തോട് കൂടി അത് തകര്‍ന്നു. സിന്ധൂനദീതട ലിഖിതം ഇതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കാലഘട്ടത്തിലെ ആചാര ആരാധനാമുറകളെക്കുറിച്ച് ഉല്‍ഖനനങ്ങളെ അല്ലാതെ അടിസ്ഥാനപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.
-------------------------------------------------------------------
ആര്യന്മാര്‍ ഇറാനില്‍ നിന്നും ഇന്ത്യയില്‍ വന്നില്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ബ്രാഹ്മണ്യത്തിന്റെ നിലനില്പ്പിന്റെ പ്രശ്നമാണ് !!! വ്യാഖ്യാന പുംഗവന്മാര്‍ അതിനു കൊണ്ടു പിടിച്ചു ശ്രമിക്കുന്നുമുണ്ട്, പക്ഷെ എന്തു ചെയ്യാം ശാസ്ത്രീയ തെളിവുകള്‍ ഇവരുടെ ഔട്ട്‌ ഓഫ് ഇന്ത്യ സിദ്ധാന്തത്തിനെതിരാണ്ജനിതക തെളിവുകള്‍ ചൂണ്ടുന്നത് ASI യും ANI യും തമ്മിലുള്ള മിക്സിംഗ് 4000 ത്തിനും 3500 നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നടന്നത് എന്നാണു. ഇന്‍ഡോ-യുറോപ്പ്യന്‍ ഭാഷ ഗവേഷകരും ഇതേ കാലഘട്ടമാണ് ആര്യന്‍മാര്‍ ഇന്ത്യയില്‍ വന്നതായി സാക്ഷ്യപെടുത്തുന്നത്. ഇന്ന് പ്രബലമായ എല്ലാ ഭാഷാ തിയറികളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറിച്ചു Out of India തിയറിക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല.
പുരാവസ്തു ഗവേഷകര്‍ക്ക് ആര്യന്മാര് വന്നു എന്ന് കരുതപെടുന്ന റൂട്ടില്‍ വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട പലവിധ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഈ തെളിവുകളുടെ കാലപഴക്കവും 4000 വര്‍ഷങ്ങള്‍ക്കു ഇങ്ങോട്ടാണ്‌. മറിച്ചു വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട തെളിവുകള്‍ 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിന്ധുനദീതട സംസ്ക്കാര പ്രദേശത്ത് കിട്ടിയിട്ടില്ല.
ഇന്നത്തെ ഇറാനില്‍ നിന്നും ആണ് ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിയത് എന്ന് പറയുന്നു. പക്ഷെ അതിനു മുന്‍പ് യൂറോപ്പില്‍ നിന്നുമാണ് അവര്‍ ഇറാനില്‍ കുടിയേറിയത് എന്നും പറയുന്നു., അഥവാ ഇന്ന് വരെയുള്ള പഠനം അങ്ങിനെ പറയുന്നു
വിവിധ ദേശങ്ങള്‍ സഞ്ചരിച്ച് അവിടെ ഉള്ളവരെ കീഴ്പ്പെടുത്തി ഉപയോഗിക്കുക എന്ന തന്ത്രം ഉപയോഗിച്ചിരുന്നവര്‍ ആയിരുന്നു ആര്യന്മാര്‍. ശാന്തശീലരായ ദ്രാവിഡരെ അവര്‍ തുരത്തി ,അവര്‍ ദക്ഷിണേന്ത്യയില്‍ ഒതുങ്ങി ,ഇന്നും തമിഴര്‍ അവരെ ദ്രാവിഡര്‍ എന്നു തന്നെയാണ് പറയുന്നത്, തമിഴ് ദ്രാവിഡ ഭാഷയും.
-------------------------------------------------------------------
താന്ത്രിക പൂജകള്‍ ബ്രാഹ്മണര്‍ കോപ്പിയടി ച്ചത് !!??

പരദേശി വൈദീകര്‍ ഷേത്രങ്ങളിലെ താന്ത്രിക വിദ്യ ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നില്ല . പ്രതിഷ്ഠയോ പ്രതിമ പൂജയോ അവര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്ന കാര്യങ്ങള്‍ അല്ലായിരുന്നു . വൈദീകരുടെ പ്രധാന വേദമായ ഋഗ്വേദത്തില്‍ പോലും പ്രതിമ പൂജ എന്നതിനെ കുറിച്ച് പറയുന്നില്ല . ഇന്ദ്രന് പ്രീതി ഉണ്ടാക്കാന്‍ ഉള്ള യാഗങ്ങള്‍ ആയിരുന്നു അവരുടെ പ്രധാന കര്‍മ്മ പരിപാടി . അത് വഴി ലഭിക്കുന്ന ദാനം ആയിരുന്നു അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം . എന്നാല്‍ ശ്രമണ മത സ്വാധീന ഫലമായി ആണ് വൈദീകര്‍ ക്ഷേത്ര പൂജയിലേക്ക് തിരിയുന്നത് . ശ്രമണ മതത്തിലെ വിഹാരങ്ങള്‍ വഴി അറിവ് പകര്‍ന്നതും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരെ സ്വാധീനിക്കാനും എളുപ്പം ആണെന്ന് മനസിലാക്കിയ വൈദീകര്‍ വളരെ വേഗം ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ച വഴിക്ക് വിഹാരങ്ങള്‍ സ്വന്തമാക്കി ക്ഷേത്രം ആക്കി മാറ്റി .

ക്ഷേത്രം എന്നാ വാക്ക് തന്നെ പരദേശി വൈദീകരുടെത് അല്ല . അത് ജൈന മത വാക്ക് ആണ് . അപൂര്‍ത്ഥം എന്നതാണ് ആര്യന്മാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്കിയ പേര് . മലയാളത്തില്‍ മുക്കാല്‍ വട്ടം എന്നാണ് ക്ഷേത്രങ്ങള്‍ ആദ്യ ബ്രാഹ്മണ കുടിയേറ്റ കാലത്ത് അവര്‍ നല്കിയ പേര്, എന്ന് ആദിമ ചെപ്പേടുകള്‍ എന്ന ക്ഷേത്ര രേഖകള്‍ സഷ്യപ്പെടുത്തുന്നു ശ്രാദ്ധ-ദിനകൃത്യം എന്ന ജൈന മത ഗ്രന്ഥത്തില്‍ ആണ് ക്ഷേത്രആരാധനവിധികള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് .

വേദങ്ങളില്‍ എങ്ങും തന്നെ ക്ഷേത്ര ആരാധനയെ പറ്റി പറയുന്നില്ല.
വിഗ്രഹം എന്ന വാക്കുതന്നെ 2 പ്രാവശ്യമേ വേദങ്ങളില്‍ പറയുന്നുള്ളൂ . അത് ഋഗ്വേദത്തിലും യജുര്‍ വേദത്തിലും ഓരോ തവണ മാത്രം ആണ് . അതില്‍ തന്നെ ദേവ പ്രതിമ എന്ന അര്‍ത്ഥത്തില്‍ ഒരു തവണ യജുര്‍വേദത്തില്‍ മാത്രം ആണ് 4 വേദങ്ങളിലും കൂടി ഉപയോഗിച്ചിരിക്കുന്നതു വിഗ്രഹം എന്ന വാക്ക് . വൈദീകര്‍ക്ക് യാഗങ്ങളും യജ്ഞങ്ങളും ആയിരുന്നു പ്രിയം എന്നതിന് ഇതില്‍ കുടുതല്‍ തെളിവ് ആവശ്യം ഉണ്ടോ ???

കുടാതെ ഒരു കാര്യം കൂടി ഇത് വ്യക്തമാക്കുന്നതിനായി പറയാം - 11 നൂറ്റാണ്ടിനു മുന്‍പുള്ള ഒറ്റ താന്ത്രിക വിധി പുസ്തകങ്ങളും കേരളത്തില്‍ ബ്രാഹ്മണരുടെതായിട്ടില്ല . അതായതു ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ചതിനു ശേഷം അവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ആ മതങ്ങളുടെ ആരാധന കേന്ദ്രങ്ങള്‍ സ്വന്തമാക്കി അതിന്റെ ജന സ്വാധീനം മനസിലാക്കി നടത്തിപ്പുകാര്‍ ആയി മാറി , അതിനു ശേഷം ഉള്ള ക്ഷേത്ര പാരമ്പര്യം മാത്രം ആണ് വൈദീകര്‍ക്ക് അവകാശപ്പെടാന്‍ കഴിയുക .

ബ്രാഹ്മണ മതത്തിന്റെ ആചാരങ്ങള്‍ മറ്റുള്ളവര്‍ കോപ്പി അടിക്കുന്നു എന്ന് പരിതപിക്കുന്നവര്‍ അറിയുക . വൈദീകരും മറ്റുള്ളവരുടെ ആചാരങ്ങള്‍ കോപ്പി അടിക്കുന്നതില്‍ ഒട്ടും പുറകില്‍ അല്ലായിരുന്നു എന്ന് . ഓം കാരം , സ്വസ്തി , ഹ്രീകാരം ഒക്കെ ജൈനരുടെ കൈയില്‍ നിന്ന് കോപ്പി അടിച്ചത് ആണ് എന്ന് കുടി മനസിലാക്കുക . ഇതൊന്നും ആര്യന്മാര്‍ കൊണ്ട് വന്നത് അല്ല. ഭാരതത്തിലെ തദേശീയ മതം ആയ ജൈന മതത്തില്‍ നിന്നും കോപ്പി അടിച്ചത് ആണ് ഇന്ന് പറയുന്ന ഓംകാരം പോലും . ഓരോ പ്രാവിശ്യം ഓംകാരം കേള്‍ക്കുമ്പോഴും ഓര്‍ത്തുകൊള്ളുക, ക്രിസ്തു ഭാഗവത്ഗീത എന്ന് പറയുന്നത് പോലെ !!! മറ്റൊരു മതത്തിന്റെ ചിഹ്നം സ്വീകരിച്ചത് ആണ് ഓംകാരം , ഹ്രീകാരം , സ്വസ്തിക എന്നിവ. ജൈനമത ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നഅതിന്റെ ഒറിജിനല്‍ ആണ് ചിത്രത്തില്‍ ഉള്ളത് .
എഴുതിയത് - Swetha S Chekavar‎

Saturday, November 11, 2017

ചില പീഡനചിന്തകള്‍...

വിനാശകാലേ വിപരീതബുദ്ധി... അല്ലാതെന്തു പറയാന്‍. ഓഫീസിന്റെ Transport Deskലെ ചേട്ടന്‍ പ്രത്യേകം ചോദിച്ചതാണ് 'ഒറ്റയ്ക്കല്ലേ പോവുന്നത്... അതിരാവിലെ എത്തുന്നതു ബുദ്ധിമുട്ടാവില്ലേ. വേറെ options നോക്കണോ' എന്ന്. അപ്പോള്‍ അഹങ്കാരം... 'ഇവിടെ സ്ത്രീകള്‍ ഒറ്റയ്ക്കു ബഹിരാകാശത്തു പോകുന്നു. ഇതിപ്പോ അത്രയ്‌ക്കൊന്നുമില്ലല്ലോ. ചെന്നൈവരെ അല്ലേ ഉള്ളൂ... അസമയത്ത് എത്തിയാലെന്താ... നേരം വെളുക്കുന്നതുവരെ പ്ലാറ്റ്‌ഫോമില്‍ ഇരുന്നാല്‍ പോരേ...' ചേട്ടനെ മനസ്സില്‍ പുച്ഛിച്ചുകൊണ്ടാണു ടിക്കറ്റ് വാങ്ങിയത്. 

എന്തായാലും ട്രെയിന്‍ രാവിലെ നാലു മണിക്കു ചെന്നൈയില്‍ എത്തി. പ്ലാറ്റ്‌ഫോമിലേക്ക് ഒരു നോട്ടം നോക്കിയതേ ഉള്ളൂ. എന്റെ പുച്ഛവും അഹങ്കാരവുമെല്ലം ആവിയായിപ്പോയി. മഹാഭാരതയുദ്ധം കഴിഞ്ഞ കുരുക്ഷേത്രംപോലെ കിടക്കുന്ന പ്ലാറ്റ്‌ഫോം. തലങ്ങും വിലങ്ങും ആളുകള്‍ കിടന്നുറങ്ങുന്നു. അതു മാത്രമോ... ഓരോരുത്തരുടെ അടുത്തും അവരെക്കാള്‍ വലിപ്പത്തില്‍ ഭാണ്ഡക്കെട്ടുകളും. ഏവംവിധം കാലു കുത്താന്‍ ഇടമില്ല. അവിടെയാണ് ഞാന്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇരിക്കേണ്ടത്. അതൊന്നും പോരാതെ അവിടമാകെ സുഗന്ധമാണോ ദുര്‍ഗന്ധമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരുതരം ശ്വാസം മുട്ടിക്കുന്ന ഒരു വാസനയും... ബാഗും തൂക്കി പുറത്തേക്കിറങ്ങി. അല്ലെങ്കില്‍ അടുത്ത ദിവസം പത്രത്തില്‍ ന്യൂസ് വന്നേനേ, 'ചെന്നൈ മെയിലില്‍ വന്നിറങ്ങിയ യുവതി കുഴഞ്ഞുവീണു മരിച്ചു. ശ്വാസം കിട്ടാത്തതാണു മരണകാരണമെന്നു സംശയിക്കുന്നു.' പിന്നെയുള്ള വഴി നേരെ ഹോട്ടലിലേക്കു പോവുക എന്നതാണ്. പക്ഷേ, അറിയാത്ത നാട്ടിലൂടെ അസമയത്ത് പോകുന്നതും റിസ്‌ക്ക് ആണ്. വല്ലവരും തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചാലോ. അങ്ങനെ ആണെങ്കില്‍ത്തന്നെയെന്താ. പറയാനാണെങ്കില്‍ മൂന്ന് എ.ടി.എം. കാര്‍ഡ് ഉണ്ട്. പക്ഷേ, ജെ.സി.ബി. വെച്ചു മാന്തിയാലും അതില്‍നിന്നു ഡീസന്റ് ആയ ഒരു തുക അവര്‍ക്കു കിട്ടാന്‍ പോവുന്നില്ല. പിന്നെന്തു പ്രശ്‌നം... അങ്ങനെ ഒരു പ്രീപെയ്ഡ് ഓട്ടോയില്‍ ഞാന്‍ യാത്ര തുടങ്ങി. 

ഓട്ടോ റെയില്‍വേ പരിസരം വിട്ടു വിജനമായ റോഡിലെത്തി. എന്താണെന്നറിയില്ല, അകാരണമായ ഒരു ഭയം. ഒരു പിടിയും കിട്ടുന്നില്ല. വിതുര, സൂര്യനെല്ലി, ബാംഗ്ലൂര്‍ ബി.പി.ഒ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ പരസ്​പരബന്ധമില്ലാത്ത പല വാക്കുകളും മനസ്സിലേക്കു വരുന്നു. ഒന്നാഞ്ഞു ചിന്തിച്ചു. എന്റെ പറശ്ശിനിമുത്തപ്പാ... എല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കാണ്, പീഡനം... ഞാന്‍ ചുറ്റും നോക്കി. അതിനു പറ്റിയ എല്ലാ സെറ്റപ്പും ഉണ്ട്. ഒന്നുറക്കെ അലറിയാല്‍പ്പോലും കേള്‍ക്കാനാരുമില്ല. ബാംഗ്ലൂര്‍ ആയിരുന്നെങ്കില്‍ നാലു തെരുവുപട്ടികളെങ്കിലും കുരച്ചേനേ, ഒരു സപ്പോര്‍ട്ടിന്. ചെറിയ ഭയം വലിയ ഭയമായി. ഉള്ളിലൊരാളല്‍പോലെ. ഒറ്റ വഴിയേ ഉള്ളൂ. ധൈര്യം അഭിനയിക്കുക... എനിക്ക് ഇവിടെ നല്ല പരിചയമാണെന്ന് ഒരു ഇംപ്രഷന്‍ വരുത്തുക. നല്ല തമിഴ് ലുക്ക് ഉള്ളതുകൊണ്ട് തമിഴത്തി ആണെന്നു വിചാരിച്ചോളും. ഒരു തമിഴ് സ്‌നേഹത്തിന്റെ പുറത്ത് ഉപദ്രവിക്കാതെ വിടുമായിരിക്കും. എന്തായാലും ഞാന്‍ ബാഗൊക്കെ സൈഡിലേക്കു മാറ്റി (ബാഗും കെട്ടിപ്പിടിച്ചിരുന്നാല്‍ പേടിച്ചിട്ടാണെന്ന് വിചാരിക്കും.) കാലിന്മേല്‍ കാലൊക്കെ വെച്ച് പുറത്തേക്കും നോക്കി 'ഓ, ഇതൊക്കെ ഞാന്‍ എന്നും പോകുന്ന വഴിയാ,' എന്നൊരു ഭാവത്തോടുകൂടി ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓട്ടോചേട്ടനെ പാളിനോക്കും. സിനിമയില്‍ ടി.ജി. രവി, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍ തുടങ്ങിയ വില്ലന്മാരൊക്കെ പെണ്ണുങ്ങളെ നോക്കി 'നിന്നെ ഞാന്‍ വിടില്ലെടീ' എന്നൊക്കെ പറയുന്ന രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. അപ്പോഴുള്ള അവരുടെ മുഖഭാവവും ഓട്ടോചേട്ടന്റെ ഭാവവും തമ്മില്‍ ഒന്നു കംപയര്‍ ചെയ്യലാണ് ഈ പാളിനോട്ടത്തിന്റെ ഉദ്ദേശ്യം. എന്തായാലും ഞാന്‍ അടുത്ത ചിന്തയിലേക്കു കടന്നു. ഒരാക്രമണമുണ്ടായാല്‍ എങ്ങനെ തടയും... മാന്തിയാലോ... അതു നടക്കില്ല. നഖമൊക്കെ കിട്ടിയ ഫ്രീ ടൈമില്‍ കടിച്ചു പറിച്ചു വൃത്തിയാക്കി വെച്ചിരിക്കുകയാണ്. ഇതിനൊക്കെ ഇങ്ങനെ ഉപകാരമുണ്ടാവുമെന്ന് ആരു കണ്ടു. കൈയിലുള്ള വല്ല ആയുധവുംകൊണ്ട് ഇയാളെ കുത്തിയാലോ... അതിന് ആയുധമെവിടെ... ആകെയുള്ളത് കുറച്ചു ഡ്രെസ്സും ഒരു ട്രൂത്ത്ബ്രഷുമാണ്. ദുപ്പട്ട (ഷാള്‍) കൊണ്ട് ഇയാളുടെ കഴുത്തില്‍ മുറുക്കി കൊന്നാലോ? പുറകിലിരുന്നു ചെയ്യാന്‍ എളുപ്പമുണ്ട്... അതുതന്നെ... മനസ്സിലുറപ്പിച്ചു. ഞാന്‍ സുബോധത്തിലേക്കു തിരിച്ചുവന്നു. ദൈവമേ, എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്? അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ധൈര്യത്തിന് മാഹീലമ്മയെക്കൂടി കൂട്ടു വിളിച്ചു. 

പെട്ടെന്ന് ഓട്ടോ നിന്നു. എന്റെ ഹൃദയമിടിപ്പും നിന്നു. അവിടെ നിര്‍ത്തേണ്ട ഒരു കാര്യവുമില്ല. ഇതു സംഭവം മറ്റതുതന്നെ. ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി. ഒന്നും വരുന്നില്ല. ഒരു സ്തംഭനാവസ്ഥ... അയാളതാ, തിരിഞ്ഞു നോക്കുന്നു 'മാഡം... ഈ വഴിയാണോ അതോ ബസ്‌സ്റ്റോപ്പ് കഴിഞ്ഞിട്ടുള്ള വഴിയാണോ?' (ഇതിന്റെ തമിഴാണു ചോദിച്ചത്. നിങ്ങള്‍ക്ക് മനസ്സിലാകാന്‍വേണ്ടി തര്‍ജമ ചെയ്തതാണ്). ദൈവമേ, കുടുങ്ങി... വഴി അറിയില്ല എന്ന് എങ്ങനെ പറയും. വായ തുറന്നാല്‍ തമിഴ് അറിയില്ല എന്നു മനസ്സിലാകും. അതോടുകൂടി തമിഴ് സ്‌നേഹമൊക്കെ അതിന്റെ വഴിക്കു പോകും. ഒറ്റ വഴിയേ ഉള്ളൂ. ഞാന്‍ തലയൊന്ന് ചരിച്ച് കണ്ണൊന്ന് തുറിച്ച് 'ഇതൊന്നുമറിയാതെയാണോ ഈ പണിക്കിറങ്ങിയത്' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി. അതേറ്റു. പിന്നൊന്നും ചോദിച്ചില്ല. അയാള്‍ ഇറങ്ങിപ്പോയി. റോഡിനപ്പുറത്ത് ഒരോട്ടോയില്‍ കിടന്നുറങ്ങുന്ന ഒരു അണ്ണനെ വിളിച്ചുണര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു. എന്റെ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഇനി ഇവര്‍ രണ്ടുപേരും ഒരു ടീമാണോ? എന്നെ തട്ടിക്കൊണ്ടു പോകാനാണോ പ്ലാന്‍? മറ്റുള്ള നഗരങ്ങളിലെ പീഡനശൈലികള്‍ ഒന്ന് അവലോകനം ചെയ്തുനോക്കി. ഡല്‍ഹിയിലാണെങ്കില്‍ ബസ്സ് കാത്തുനില്ക്കുന്നവരെയും ജോലി കഴിഞ്ഞു വീട്ടില്‍ പോകാതെ കറങ്ങിനടക്കുന്നവരെയുമൊക്കെ ചുമ്മാ പിടിച്ചു വണ്ടിയില്‍ വലിച്ചുകേറ്റി കാര്യമൊക്കെ കഴിഞ്ഞ ശേഷം അറിയാത്ത ഏതെങ്കിലും മൂലയ്ക്കു കൊണ്ടുതള്ളും. തിരിച്ചു വീട്ടിലേക്ക് ഒരു ലിഫ്റ്റ് പോലും കൊടുക്കില്ല. ദുഷ്ടന്മാര്‍. പത്രത്തില്‍ ഒരു വാര്‍ത്തപോലും വരില്ല. ബാംഗ്ലൂരില്‍ പിന്നെ എന്റെ അറിവില്‍ ഒരു കേസേ ഉള്ളൂ. അതാണെങ്കില്‍ ആ കൊച്ചിനെ അവര്‍ കൊന്നുംകളഞ്ഞു. ഇപ്പഴും പോലീസ് 'ഇപ്പം ശരിയാക്കാം' എന്നും പറഞ്ഞു തപ്പിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണസാക്ഷരരായതുകൊണ്ടാണോ എന്നറിയില്ല, കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ മാസത്തില്‍ ഒന്നുവെച്ച് എന്ന തോതിലാണ്... പോലീസിനാണെങ്കില്‍ പിടിപ്പതു പണിയും. വളരെ പ്രീ പ്ലാന്‍ഡ് ആയിട്ടണ് ഓപ്പറേഷന്‍സ് എല്ലാം. ആരെ തട്ടിക്കൊണ്ടു പോണം, എവിടെ കൊണ്ടുപോണം, എപ്പോള്‍ വിടണം എന്ന കാര്യമൊക്കെ ആദ്യമേതന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ജാതിമതവര്‍ണവര്‍ഗപ്രായവ്യത്യാസമില്ലാതെ അതില്‍ പങ്കെടുത്ത് മതേതരത്വം, സമത്വം തുടങ്ങിയ ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന കുറെ നല്ല മനുഷ്യര്‍. അതു കഴിഞ്ഞാലോ... കിട്ടുന്ന പ്രശസ്തിയെത്ര... ടി.വി., പേപ്പര്‍ എല്ലായിടത്തും നിറഞ്ഞുനില്ക്കില്ലേ. ക്രിക്കറ്റ് മാച്ചിന്റെ വിവരണംപോലെ, അയാള്‍ കുടുങ്ങി, ഇയാള്‍ പോയി തുടങ്ങിയ മിനിട്ടു വെച്ചുള്ള ന്യൂസ് ഫ്ലഷുകളും.

അതൊക്കെ അവിടെ. ചെന്നൈയിലെ രീതി ഒരു പിടിയുമില്ല. ഇവിടന്ന് ഇതുവരെ ഇങ്ങനെ ഒരു വാര്‍ത്തയും കേട്ടിട്ടില്ല. എന്നാലും ആശ്വസിക്കാന്‍ പറ്റുമോ... ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇറങ്ങി ഓടിയാലോ? പക്ഷേ, എങ്ങോട്ട്? അതാ, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടു (അതോ, കൊലച്ചിരിയോ) കൂടി തിരിച്ചുവരുന്നു. 

എനിക്കാണെങ്കില്‍ കൈയും കാലും ഒന്നും അനങ്ങുന്നില്ല. അയാള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഓട്ടോ ഓടിച്ചു തുടങ്ങി. എന്റെ മനസ്സിലൂടെ കേരളത്തിലെ എല്ലാ പത്രങ്ങളുടെ ഫ്രണ്ട് പേജുകളും (എന്റെ ഫോട്ടോ അച്ചടിച്ചത്) ഒന്നിനു പുറകേ ഒന്നായി കടന്നുപോവുകയാണ്. എന്തൊക്കെയോ ചെയ്യണമെന്നുണ്ട്... പക്ഷേ, ഒന്നും പറ്റുന്നില്ല. പെട്ടെന്നതാ, വീണ്ടും ഓട്ടോ നിര്‍ത്തി. ഇത്തവണ അയാള്‍ ഇറങ്ങിവന്ന് എന്റെ ബാഗു വലിച്ചെടുത്തു. ഞാന്‍ അറിയുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍സിക്കു ദൈവങ്ങളെയും ഒറ്റയടിക്കു വിളിച്ചുപോയി.
'മാഡം... ഹോട്ടല്‍.'

ഞാന്‍ ഞെട്ടിപ്പോയി. ഹോട്ടലിന്റെ മുന്‍പിലാണ് നില്ക്കുന്നത്. ആ സമയത്തെ എന്റെയൊരു സന്തോഷം... എന്തിനേറേ പറയുന്നു... കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നു കേട്ടപ്പോഴുണ്ടായ ഒരു ഭാവമില്ലേ... അതുതന്നെ. 

ആ നല്ല മനുഷ്യനെ ആണ് ഞാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ പ്ലാനിട്ടത്. ദൈവം പൊറുക്കട്ടെ. 

(സത്യം പറയാമല്ലോ, മൂന്നു മണിക്കൂര്‍ ആ ശ്വാസം മുട്ടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നതാണോ, അതോ 30 മിനിറ്റ് ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ഓട്ടോയില്‍ സഞ്ചരിക്കുന്നതാണോ നല്ലത് എന്നു ചോദിച്ചാല്‍... എനിക്കിനി രണ്ടാമതൊന്നാലോചിക്കാനില്ല... ) 

(കൊച്ചുത്രേസ്യയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, October 10, 2017

ക്രെഡിറ്റ് കാര്‍ഡ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍


വാര്‍ഷിക ഫീസ് (Annual Fees)
ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കുന്നതിന് ബാങ്കുകള്‍ പ്രതിവര്‍ഷം ഈടാക്കുന്ന തുകയാണിത്. പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മിക്ക ബാങ്കുകളും ആദ്യത്തെ വര്‍ഷം ഈ ഫീസ് ഒഴിവാക്കും. പക്ഷേ, കാര്‍ഡ് നല്ലതുപോലെ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഈ ഫീസ് കുറച്ചു തരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കും.

വാര്‍ഷിക പലിശ നിരക്ക്(Annual Percentage Rate-APR)
എല്ലാ മാസവും കൃത്യമായി ബില്ലടയ്ക്കുന്ന ഒരാള്‍ക്ക് ഈ എപിആറിനെ കുറിച്ച് പേടിക്കേണ്ട. അതേ സമയം ബില്ലടയ്ക്കാന്‍ നേരം വൈകുകയും ക്രെഡിറ്റ് കാര്‍ഡ് ലോണിലൂടെ എടുത്ത തിരിച്ചടവുകള്‍ വൈകുകയും ചെയ്തവരാണെങ്കില്‍ പേടിക്കണം. അതെല്ലാം കൂടി കൂട്ടി ഒരു ചാര്‍ജ് നിങ്ങളെ തേടി വരും.

ബില്ലിങ് സൈക്കിള്‍
ബില്‍ എന്നാണോ തയ്യാറാക്കുന്നത് ആ ദിവസമാണ് ബില്ലിങ് ഡേറ്റായി പരിഗണിക്കുക. ഈ ബില്‍ അടയ്‌ക്കേണ്ട അവസാന തിയ്യതിയായിരിക്കും ഡ്യൂ ഡേറ്റ്. ഒരു ബില്ലിങ് ഡേറ്റ് മുതല്‍ അടുത്ത ബില്ലിങ് ഡേറ്റ് വരെയുള്ള കാലയളവാണ് ബില്ലിങ് സൈക്കിള്‍. കാര്‍ഡ് തരുമ്പോള്‍ ഇവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

ബാലന്‍സ് ട്രാന്‍സ്ഫര്‍
ഒരു കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയുടെ കാര്‍ഡിലേക്ക് ബാധ്യതകള്‍ മാറ്റുന്നതിനെയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നു പറയുന്നത്. എപിആര്‍ ചാര്‍ജുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു സഹായിക്കും. എപിആര്‍ ചാര്‍ജുകള്‍ കൂടിയ കമ്പനികളില്‍ നിന്നും കുറഞ്ഞ കമ്പനികളിലേക്ക് മാറുന്നതിനുവേണ്ടി ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.

ക്രെഡിറ്റ് ലിമിറ്റ്
ക്രെഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. കൂടുതല്‍ ക്രെഡിറ്റ് ലിമിറ്റുള്ളത് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവിനെ കുറിച്ചുള്ള സൂചന കൂടിയാണ്.

കാഷ് ലിമിറ്റ്
ക്രെഡിറ്റ് ലിമിറ്റും ക്യാഷ് ലിമിറ്റും രണ്ടാണ്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി നിങ്ങള്‍ക്കു പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്. ശ്രദ്ധിക്കുക, ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുന്നത് തീര്‍ത്തും ബുദ്ധിപരമല്ല. ഈ സേവനത്തിന് വന്‍ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.

ലേറ്റ് ഫീ
കൃത്യം തിയ്യതിക്കു തന്നെ പണം അടച്ചില്ലെങ്കില്‍ ലേറ്റ് പെയ്‌മെന്റ് ഫീസ് നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ ബാധ്യസ്ഥരാണ്.

ക്യാഷ് ബാക്
കൃത്യമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് ബാക് പോളിസികള്‍ ചില സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഒരു നിശ്ചിത തുക ബാങ്ക് സമ്മാനമായി നില്‍കും.

സിബില്‍ സ്‌കോര്‍
പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വരും. അതുകൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്‌കോര്‍(സിബില്‍) നിലനിര്‍ത്താന്‍ പെയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തണം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപയോഗിക്കാത്തവ ക്യാന്‍സല്‍ ചെയ്യുന്നതാണ് നല്ലത്. അതേ സമയം പണം കൃത്യമായി അടച്ചതിനുശേഷം വേണം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍. ഒരിക്കലും ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ മുടങ്ങി ബാങ്കുമായി സെറ്റില്‍മെന്റിനു പോകരുത്. ക്രെഡിറ്റ് കാര്‍ഡ് സെറ്റില്‍മെന്റ് ചെയ്യുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാര്യമായി കുറയ്ക്കും.

Tuesday, September 19, 2017

ഭാര്യ ഭര്‍തൃ ബന്ധം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....

Saturday, September 9, 2017

ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ മലനിരകള്‍.

ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍...ആതിരപ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്...അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ.... മാരുതി 800-ന്റെ കരുത്തില്‍ ഞങ്ങള്‍ നാലുപേര്‍ തൃശ്ശൂരില്‍നിന്നും രാവിലെ 7 മണിക്ക് യാത്രതിരിച്ചു. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. അവിടെയിറങ്ങാന്‍ സമയമില്ലാത്തതിനാല്‍ വാഴച്ചാലിലേക്ക് വച്ചുപിടിച്ചു. പ്രഭാതത്തിന്റെ നനുത്ത തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍...പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ മയങ്ങി അല്‍പ്പനേരം വിനിര്‍ത്തി കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. വീും യാത്ര... ഇടയ്ക്ക് ഒരു കൊച്ചുപാലം. നോക്കിയപ്പോള്‍ പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ മടിച്ചുനില്‍കുന്നു. സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല.

മലക്കപ്പാറയിലേക്ക്.

ഇനി യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്ക്. അവിടെ നിന്നാണ് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖപ്പെടുത്തും. ഇവ വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന കുറ്റം. ചെക്കിംഗിനുശേഷം യാത്ര തുടര്‍ന്നു. ഇരുവശവും കാട്, കാട് മുറിച്ചുകടക്കുന്ന ഒരു മയില്‍, മുളങ്കാടുകളില്‍ ഊഞ്ഞാലാടുന്ന കരിങ്കുരങ്ങുകള്‍... സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ ഊര്‍ജ്ജദായകമായ സ്​പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആനപ്പിങ്ങള്‍, ഇരുവശത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു. കൂട്ടത്തിലെ ശ്രീജിത്തിന് വഴിയില്‍ കാറിനുമുന്‍പില്‍ ആനവരുമോ എന്നപേടി. വെറുതെയെല്ല ഈ സ്ഥലത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. പോകുന്ന വഴി പെരിങ്ങല്‍കുത്ത് ഡാം. ഡാമിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച. ക്യാന്‍വാസില്‍ ജലച്ഛായംകൊ് പെയിന്റ ് ചെയ്തപോലെ. അവിടെ ഇറങ്ങി ക്യാമറ ക്ലിക്ക് ചെയ്ത് മതിവരുന്നില്ല. പക്ഷെ ഇനിയും യാത്ര തുടരണമല്ലൊ. മനസില്ലാമനസ്സോടെ കാറില്‍ കയറി. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശം. മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളു്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് കുഴലുകള്‍. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വി കുലുങ്ങിക്കുലുങ്ങി നീങ്ങുന്നു. മാരുതിയുടെ വലയം സുരേഷേട്ടന്‍ ഏറ്റെടുക്കുന്നു. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മലക്കപ്പാറയിലെത്തി. അത്യാവശ്യം നീ ഒരുയാത്രയുടെ ക്ഷീണം ഏവരുടെയും മുഖത്തു്. മണി കൃത്യം പന്ത്രര. പ്രകൃതിയുടെ ഒന്നാംവിളി തീര്‍ക്കാന്‍ കാപ്പിത്തോട്ടത്തിലിറങ്ങിയ സുരേഷേട്ടന്റെ കാലില്‍ അട്ട കയറി. ഒരുവിധത്തില്‍ അതിനെതട്ടിമാറ്റി. എല്ലാവര്‍ക്കും തങ്ങളുടെ കാലില്‍ അട്ടപിടിച്ചിട്ടുാേ എന്ന് സംശയം. പിന്നീട് കുറച്ച്‌സമയം സൂഷ്മപരിശോധനനടത്തലായി ഏവരും. മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ രാേ മൂന്നോ ഹോട്ടലുകള്‍...ഇത്രമാത്രം. മുന്‍പില്‍ക ഹോട്ടലില്‍നോക്കിയപ്പോള്‍ ആരുമില്ല. ഇത് പ്രശ്‌നമാകുമോ എന്ന സന്ദേഹത്തിലാണ് അവിടെക്കയറിയത്. എല്ലാവര്‍ക്കും വിശപ്പോട് വിശപ്പ്. ഊണ് പറഞ്ഞു.അല്‍പ്പസമയംകഴിഞ്ഞപ്പോള്‍ ഞങ്ങളെ വിസ്മയിപ്പിച്ച് നല്ല ചുട്‌ചോറും സാമ്പാറും പപ്പടവും ക്യാബേജ് തോരനും മോരൊഴിച്ച കറിയും ഉഗ്രന്‍ അച്ചാറും മുന്നിലെത്തി. എല്ലാവരും ചൂടോടെ വെട്ടിവിഴുങ്ങാന്‍ ആരംഭിച്ചു. പരസ്​പരം രുചിയെപ്പറ്റി പുകഴ്ത്തി. ഇടയ്ക്ക് കടക്കാരന്‍ എത്തിനോക്കി സ്‌പെഷ്യല്‍ എന്തെങ്കിലും വേണോ എന്നൊരു ചോദ്യം. എന്താ സ്‌പെഷ്യല്‍ എന്ന് മറുചോദ്യം. നല്ല പുഴമീന്‍ പൊരിച്ചതുെന്ന് മറുപടി. രെണ്ണം പോരട്ടെയെന്ന് ഞങ്ങളും. പുഴമീനെത്തി. ഒന്നു നാക്കില്‍ വച്ചതേയുള്ളൂ, ഓ....പിന്നെ പുഴമീന്‍ പോയവഴിയറിഞ്ഞില്ല. പാത്രത്തില്‍ മുള്ള്‌പോലും കാണാനില്ല. ബില്ല് വന്നത് വെറും 150 രൂപമാത്രം. ഓ കുറെ നാളുകള്‍ക്ക്‌ശേഷം ഇന്നാ ഇത്ര ആസ്വദിച്ച് വയറുനിറയെ കഴിച്ചത്. ശ്രീജിത്ത് ഏമ്പക്കം വിട്ടുകൊ് പറഞ്ഞു. പിന്നെ ഒരുവിധത്തില്‍ വണ്ടിയില്‍കയറി വാല്‍പ്പാറയിലേക്ക് യാത്ര തുടര്‍ന്നു.

വാല്‍പ്പാറ

മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതിതന്നു. ഇനി വാല്‍പ്പാറ ചെക്ക്‌പോസ്റ്റിലേക്ക്. അവിടെയെത്തിയപ്പോള്‍ പോലീസിന്റെ മട്ടുമാറി. പരിശോധകന്റെ വായില്‍ മുറുക്കാന്‍, പോലീസിന്റെ ഗാംഭീര്യമൊന്നും തോന്നുന്നില്ല. ഒരു 20 രൂപ കൊട്മ്മാ എന്ന് മറയില്ലാത്ത ചോദ്യം. 10രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതുമതി എന്ന് ഭാഷ്യം. ചെക്ക്‌പോസ്റ്റ് തുറന്നുതന്നു. ഇനി കാഴ്ച്ചകളുടെ വസന്തം. പ്രകൃതിയാകെമാറി. 
ഇരുവശവും തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മനോഹരമായി അതിരിടുന്ന തേയിലച്ചെടികളുടെ ഇടയിലൂടെ കാര്‍ കുതിച്ചുപായുന്നു. സത്യംപറയാമല്ലോ, വാല്‍പ്പാറമുതല്‍ റോഡുകളുടെ നിലവാരത്തിന് തമിഴ്‌നാട് സര്‍ക്കാരിനെസ്തുതിക്കാതെവയ്യ. മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന അരുവികള്‍. വേണ്ടവര്‍ക്ക് ധൈര്യമായി ഒരു കുളിയാകാം. കാരണം പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും നിങ്ങള്‍ക്ക് അതിലൂടെ ലഭിക്കുമെന്നതുതന്നെ. യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. പകുതിയോളമേ വെള്ളമുള്ളൂ. പക്ഷെ കാഴ്ച്ചക്കാര്‍ ധാരാളം. തമിഴനും മലയാളിയും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ച്ച. തേയിലത്തോട്ടങ്ങളുടെ മനോഹാരിത അതിന്റെ പാരമ്യത്തിലെത്തിത്തുടങ്ങി. വാല്‍പ്പാറ അടുത്തുതുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ ടൗണ്‍. 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലകൃഷി തുടങ്ങിയത്. ഇപ്പോള്‍ ടാറ്റ ടീയും, വുഡ് ബ്രയര്‍ ഗ്രൂപ്പുമാണ് തോട്ടങ്ങളില്‍ കൃഷി നടത്തുന്നത്. ഈ പ്രദേശത്തിന്റെ മനോഹാരിത ഇത്രനന്നായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്തുതി. അന്തരീക്ഷത്തില്‍ തണുപ്പ് ഏറിയേറി വരുന്നു. പതിയെപ്പതിയെ കോടയിറങ്ങിത്തുടങ്ങി. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ ഏറിയതുപോലെ. മനസുമുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും കുളിര്‍മ്മയും. ഇനി പൊള്ളാച്ചിവഴി തിരികെ.

മലയിറക്കം

ഈ വഴി എവിടെനോക്കിയാലും കാഴ്ച്ചയുടെ കടല്‍തന്നെ. 40 ഹെയര്‍പിന്നുകള്‍ പിന്നിട്ടുവേണം പൊള്ളാച്ചിചുരമിറങ്ങാന്‍. പൊള്ളാച്ചിയിലേക്ക് ദൂരം 64 കിലോമീറ്റര്‍. 1886-ല്‍ മാത്യു ലോം സായിപ്പ് തയ്യാറാക്കിയ കാഴ്ച്ചകളുടെ വിസ്മയ പാത. ടൈഗര്‍വാലി നിബിഢവനങ്ങളിലൂടെയാണ് പാതവെട്ടിത്തെളിച്ചിരിക്കുന്നത്. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ നൂറുതവണ നമിക്കണം. അസ്തമയസൂര്യന്‍ മാനത്തുതീര്‍ക്കുന്ന കാഴ്ച്ചകളുടെ പൂരം. ആദ്യത്തെ 12 ഹെയര്‍പ്പിന്നുകള്‍ പിന്നിട്ടാല്‍ എത്തുന്നത് മലയുടെ ശൃംഖത്തിലാണ്. ഇവിടെനിന്ന് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ കാഴ്ച്ച അത്ഭുതമുണര്‍ത്തുന്നതാണ്. പിന്നീട് 28 വളവുകള്‍ താഴേക്ക്. അസ്തമയസൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ ഏറ്റുവാങ്ങി മലയിറക്കം. മനസ്സിലെവിടെയോ ബാക്കിനില്‍ക്കുന്ന ഒരു നൊമ്പരം. ഇനി അശാന്തിയുടെയും യാന്ത്രികതയുടെയും മാത്സര്യങ്ങളുടെയും ലോകത്തേക്കാണല്ലോ മടക്കയാത്ര. പക്ഷെ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഈ വിസ്മയ ഭൂമിയിലേക്ക് ഇനിയുംവരാമല്ലോ എന്ന ശുഭപ്രതീക്ഷയും. 


Text: Prabeesh Nanda

Tuesday, August 8, 2017

പരിപ്പു ചീര പറിച്ചു കളയാനുള്ളതല്ല


സാമ്പാര്‍ ചീര, വാട്ടര്‍ ലീഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരിപ്പുചീര നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന പച്ചക്കറിയാണ്. പോര്‍ട്ടുലാക്കേസീ കുടുംബത്തില്‍പ്പെട്ട ഈ ബ്രസീലുകാരിയുടെ ശാസ്ത്രനാമം ടാലിനം ട്രയാന്‍ഗുലേര്‍.

നമ്മുടെ സാമ്പാറിനും മൊളുഷ്യത്തിനും കൊഴുപ്പുകൂട്ടാന്‍ പറ്റിയതാണ് പരിപ്പുചീര. തക്കാളിയും പരിപ്പുചീരയും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന സോസ് കാമറൂണ്‍കാരുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാണ്. അമേരിക്കക്കാരുടെ വെജിറ്റബിള്‍ സൂപ്പിന് കൊഴുപ്പ് കൂട്ടുന്നതും അവര്‍ ടാലിനം എന്ന് വിളിക്കുന്ന പരിപ്പുചീര തന്നെ. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗചികിത്സയില്‍ പരിപ്പുചീരയ്ക്ക് അതിന്റേതായ പങ്കുണ്ട്.

മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ 'എ' അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.

പച്ചനിറത്തില്‍ തിങ്ങിവളരുന്ന പരിപ്പുചീരയ്ക്ക് പിങ്കുനിറത്തില്‍ ചെറിയപൂക്കളുണ്ട്. യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്നതിനാല്‍ കളകളെന്ന് കരുതി പറിച്ചു കളയുന്നതാണ് പരിപ്പുചീരയുടെ ശാപം. നമ്മുടെ ചീരയുള്‍പ്പെടെയുള്ള ഏത് ഇലക്കറിയും പൂവിടാന്‍ തുടങ്ങിയാല്‍ ഇലകളുടെ വലിപ്പം കുറയും. പരിപ്പുചീരയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. എന്നും എപ്പോഴും ഒരേ പച്ചപ്പാണ് പരിപ്പുചീരയുടെ പ്രത്യേകത.

ഇളം തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ധന. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നല്‍കണം. തൈകള്‍ നട്ട് ഒന്നരമാസത്തിനുള്ളില്‍ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നല്‍കി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല.

Friday, July 7, 2017

കര്‍ക്കിടകക്കഞ്ഞി


ഋതുക്കളില്‍ സംഭവിക്കുന്ന മാറ്റം മനുഷ്യനില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കളാണ് ഉളളത്. ആറ് ഋതുക്കളില്‍ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന് ഋതുക്കള്‍ സൂര്യാതാപത്തിന്റെ ഉഗ്രതയാല്‍ അത്യുഷ്ണത്തോട് കൂടി ഉത്തരായനകാലം എന്നറിയപ്പെടുന്നു. വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്ന് ഋതുക്കള്‍ സൂര്യാതാപം കുറഞ്ഞ ദക്ഷിണായനകാലമെന്നും അറിയപ്പെടുന്നു. ദക്ഷിണായനകാലത്തെ വിസര്‍ഗകാലമെന്നും വിശേഷിപ്പിക്കാറുണ്ട്.

ദക്ഷിണായനകാലത്തിലാണ് കര്‍ക്കിടകം ഉള്‍പ്പെടുന്നത്.വര്‍ഷകാലത്ത് അന്തരീക്ഷം നന്നായി തണുക്കുന്നത് സ്വാഭാവികമാണല്ലോ.ചെളിയും ചേറും നിറഞ്ഞ മഴക്കാലത്തോടുകൂടിയ കര്‍ക്കിടകത്തില്‍ ജന്തുജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വ്യാപകമായി ഉണ്ടാകും.വാതപ്രകൃതിക്കാര്‍ ശരീരത്തിന് പൊതുവെ തണുപ്പുളളവരാകയാല്‍ മഴക്കാലത്ത് അവരുടെ ശരീരനില വീണ്ടും തണുക്കുകയും പലതരത്തിലുളള വേദകനളോടുകൂടിയ വാതരോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.മഴക്കാലത്ത് നാം അലസരായിരിക്കുമ്പോള്‍ രോഗാണുക്കള്‍ ഊര്‍ജസ്വലരാകും. അതിനാല്‍ കര്‍ക്കിടകത്തില്‍ രോഗങ്ങളുടെ പിടിയില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രത്യേകം ഉറപ്പു വരുത്തുകയും വേണം.

ആദാനകാലമായ കര്‍ക്കിടകത്തില്‍ ദേഹബലം നഷ്ടപ്പെടുകയും ദഹനശക്തി ക്ഷയിക്കുകയും ചെയ്യും. തുടര്‍ന്ന് വായുകോപിച്ച് പിത്തകഫങ്ങള്‍ ദുഷിക്കും. ഇങ്ങനെ ക്ഷയിച്ച ജഠരാഗ്നിയും ദുഷിച്ച തൃദോഷങ്ങളും കൂടി രോഗങ്ങളെ ഉണ്ടാക്കുമെന്നതിനാല്‍ ദഹനശക്തി വര്‍ധിപ്പിക്കുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആഹാരവിഹാരവും വമനം, വിവേചനം, വസ്തി തുടങ്ങിയ ശുദ്ധിചികിത്സകളും കര്‍ക്കിടകമാസത്തില്‍ വളരെ നല്ലതാണ്.

രോഗമൊന്നുമില്ലാത്തവര്‍ക്ക് അവരുടെ സ്വസ്ഥ അവസ്ഥ നിലനിര്‍ത്താനും രോഗബാധിതര്‍ക്ക് ബാധിച്ചരോഗം ശമിക്കാനുമായി ധാരാളം ഔഷധങ്ങള്‍ കര്‍ക്കിടകമാസത്തില്‍ സേവിക്കാനായി ആയുര്‍വേദം നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ക്കിടകമാസത്തിലെ മരുന്നുകഞ്ഞി സേവ അതിലൊന്നാണ്. ഈ മാസത്തില്‍ പൊതുവെ കാണപ്പെടുന്ന പനി, ജലദോഷം, ശ്വാസകോശരോഗങ്ങള്‍, ദഹനവൈഷമ്യം, വാതരോഗങ്ങള്‍ എന്നിവയില്‍ നിന്നും മുക്തി നേടാന്‍ മരുന്നുകഞ്ഞി വളരെ പ്രയോജനകരമാണ്.

ദശപുഷ്പങ്ങളായ വിഷ്ണുക്രാന്തി, കറുക, മുക്കുറ്റി, നിലപ്പന, ചെറൂള, മുയല്‍ചെവി, കയ്യോന്നി, തിരുതാളി, ഉഴിഞ്ഞ, പൂവാംകുരുന്നില എന്നിവ ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ സമം തേങ്ങാപാല്‍ ചേര്‍ത്ത് അതില്‍ നവരയരി ചേര്‍ത്ത് വേവിച്ച് ജീരകം, കുരുമുളക്, വെളുത്തുളളി, ഉലുവ ഇവ അരച്ചതും നെയ്യും കൂടി ചേര്‍ത്ത് മരുന്നുകഞ്ഞി ഉണ്ടാക്കാം.

കര്‍ക്കികമാസത്തിലെ ചികിത്സകള്‍ പൂര്‍ണ്ണമായും ഫലപ്രദമാകണമെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. നവരയരി, ഗോതമ്പ്, ചെറുപയര്‍, പഴകിയ ചെന്നെല്ല്, സസ്യസൂപ്പ് എന്നിവ ആഹാരമായി ഉപയോഗിക്കണം. ദഹിക്കാന്‍ എളുപ്പമുളളതും ചൂടുളളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.
കൊഴുപ്പു കുറഞ്ഞ മാംസം, പച്ചക്കറികള്‍, ഉളളി എന്നിവ ചേര്‍ത്ത സൂപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അധിക യാത്ര, പകലുറക്കം, മന:സംഘര്‍ഷങ്ങള്‍ ഇവ പരമാവധി ഒഴിവാക്കണം. മാംസം, എരിവ്, പുളി, മസാലകള്‍, മദ്യം, പുകവലി, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിയുന്നതും വര്‍ജിക്കണം.
വളരെയേറെ പ്രാധാന്യമുളള ഈ കര്‍ക്കിടകമാസം ശാരീരികവും മാനസികവുമായ ആരോഗ്യസൗഖ്യങ്ങള്‍ കാംക്ഷിക്കുന്നവര്‍ക്ക് വിദഗ്ദ്ധ നിര്‍ദേശപക്രാരം അനുയോജ്യമായ ചികിത്സകള്‍ക്ക് വിധേയമാകാനുളള സമയമാണ് എന്ന് ഓര്‍ക്കുക. മരുന്ന് കഞ്ഞി ഉപയോഗിക്കുമ്പോള്‍ പഥ്യമൊന്നുമില്ലാതെയും ഉപയോഗപ്പെടുത്താം. രോഗബാധയുളളവരോ ഏതെങ്കിലും രോഗത്തിന് ചികിത്സക്ക് വിധേയരായിട്ടുളളവരോ ആണെങ്കില്‍ ഒരു ചികിത്സകന്റെ ഉപദേശാനുസരണം വേണം മരുന്നുകഞ്ഞി ഉപയോഗപ്പെടുത്താന്‍.
കര്‍ക്കിടകം മനസ്സും ശരീരവും ശുദ്ധീകരിക്കാനുളള ഒരു മാസമാണ്. ശരീരം ഇളതാവുന്ന കാലം. ഇക്കാലത്ത് ശരീരത്തിനെന്തു നല്‍കിയാലും സ്വീകരിക്കും അതിന്റെ ഗുണം ശരീരത്തില്‍ പിടിക്കുകയും ചെയ്യും. കര്‍ക്കിടകക്കഞ്ഞിയും സുഖചികിത്സകളും അതിന്റെ ഭാഗമാണ്.

തയ്യാറാക്കിയത് : രമ്യ ഹരികുമാര്‍. വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. കെ. മുരളീധരന്‍പിളള, തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍

Tuesday, June 6, 2017

ഉറക്കം വരാന്‍ ചില ടെക്നിക്കുകള്‍

ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ എല്ലാം മറന്നൊന്നു ഉറങ്ങാന്‍ കൊതിക്കാത്തവരുണ്ടാകില്ല. എന്നാല്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഉറങ്ങാന്‍ സാധിക്കാത്തവര്‍ നിരവധിയാണ്. വെറും 60 സെക്കന്‍ഡിനുള്ളില്‍ ഗാഢനിദ്രയെ പുല്‍കാന്‍ ഇതാ ചില ടെക്നിക്കുകള്‍

പ്രഫഷനെ ബെഡ്റൂമിനു പുറത്താക്കുക.
ജോലിസംബന്ധമായ ഫയലുകളും മറ്റും കിടപ്പറയിലേക്കു കൊണ്ടുവരേണ്ടതില്ല.

ഇന്നു ചെയ്തു പൂര്‍ത്തിയാക്കിയ കാര്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതുക. നാളെ ചെയ്യാനുള്ളതും എഴുതുക. മനസില്‍ ഒരു തെളിച്ചം കൊണ്ടുവരാന്‍ ഇതു സഹായിക്കും

എല്ലാ ദിവസവും കൃത്യസമയത്തു കിടക്കാന്‍ ശ്രമിക്കുക

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക.

തേയിലയുടെ ഉപയോഗം കുറയ്ക്കുക

ഉറക്കത്തെ തടസപ്പെടുത്തുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്കും പങ്കുണ്ട്. രാത്രി സൈലന്റ് മോഡിലിടുന്നതു നല്ലതായിരിക്കും

ബെഡ്റൂം അല്‍പം കളര്‍ഫുള്‍ ആയിക്കോട്ടെ

ശാന്തനിദ്രയ്ക്കു ശ്വസനം നിയന്ത്രിച്ചുള്ള നിരവധി മാര്‍ഗങ്ങളുണ്ട്. ഏതെങ്കിലും ഒന്ന് പ്രയോഗിക്കാവുന്നത്. നാലു സെക്കന്‍ഡില്‍ ശ്വാസം ഉള്ളിലേക്കെടുക്കുക. ഏഴു സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക. എട്ടു സെക്കന്‍ഡു കൊണ്ട് പുറത്തേക്കു വിടുക. ഇത് ആവര്‍ത്തിക്കുക.

പങ്കാളിയോടു ചേര്‍ന്നു കിടക്കുന്നതു സുഖനിദ്രയ്ക്കു സഹായിക്കും

കിടക്കാന്‍ പോകുന്നതിനു മുന്‍പോ അല്ലെങ്കില്‍ വൈകുന്നേരമോ കുളിക്കുന്നതു നല്ലതാണ്.


Thursday, May 25, 2017

മഴ വിശേഷങ്ങള്‍

മഴ പെയ്യുന്നതു നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്. ചിലപ്പോഴൊക്കെ മഴകൊണ്ട് നടക്കാനും... മാനവും മനവും കുളിര്‍പ്പിച്ച് കാലവര്‍ഷം പെയ്തു തുടങ്ങിയിരിക്കുന്നു. ഇനിയങ്ങളോട്ട് തകര്‍പ്പന്‍ മഴയുടെ നാളുകള്‍. മഴ കാണുന്നതിനും കൊള്ളുന്നതിനുമൊപ്പം മണ്‍സൂണിനെപ്പറ്റി, മഴയെപ്പറ്റി ചില വിശേഷങ്ങള്‍:

1) മഴയെ നെഞ്ചേറ്റിയവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ മണ്‍സൂണിനെപ്പറ്റി ഏറ്റവും മികച്ച യാത്രാവിവരണ പുസ്തകങ്ങളിലൊന്നെഴുതിയത് ഒരു വിദേശിയാണ്. വന്വാട്ടു എന്ന കൊച്ചു ദ്വീപസമൂഹത്തില്‍ ജനിച്ചു വളര്‍ന്ന അലക്സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഒരിക്കല്‍ രോഗബാധിതനായി ലണ്ടനില്‍ ചികില്‍സയിലിരിക്കെ പരിചയപ്പെട്ട ഗോവക്കാരിയാണ് ഫ്രേറ്ററിന് ഇന്ത്യയിലെ മണ്‍സൂണിനെപ്പറ്റി പറഞ്ഞുകൊടുത്തത്. അങ്ങനെ 1987ല്‍ തിരുവനന്തപുരത്തു നിന്ന് ചിറാപുഞ്ചിയിലേക്ക് മഴക്കാലത്തിനൊപ്പം യാത്ര ചെയ്ത ഫ്രേറ്ററുടെ അനുഭവമാണ് ‘ചേസിങ് ദ് മണ്‍സൂണ്‍’ എന്ന പുസ്തകം.

2) ‍മേഘാലയയിലെ ചിറാപുഞ്ചിയിലും പിന്നെ മൗസിന്‍റാമിലുമാണ് ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്നതും അവിടുത്തുകാരാണ്. മേല്‍മണ്ണു മാത്രമേ ഇവിടെയുള്ളൂ. മണ്ണിനു താഴെ കല്‍ക്കരിയും ചുണ്ണാമ്പുകല്ലുമാണ്. അതിനാല്‍ത്തന്നെ പെയ്യുന്ന മഴയെല്ലാം ഒലിച്ചു പോകും. തങ്ങളുടെ പറമ്പിലെ കല്‍ക്കരി പൊട്ടിച്ചു വിറ്റാണ് അവിടുത്തുകാര്‍ ജീവിക്കുന്നതു തന്നെ. കൃഷിക്കു പോലും യോഗ്യമല്ല അവിടത്തെ ഭൂമി. ടൂറിസ്റ്റുകള്‍ക്ക് ചിറാപുഞ്ചിയില്‍ കുപ്പിവെള്ളമേയുള്ളൂ ശരണം. അവിടത്തെ ജനങ്ങള്‍ ചിലപ്പോഴൊക്കെ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം കൊണ്ടു വരുന്നത്. ഇപ്പോള്‍ ആ സ്ഥിതിക്ക് ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.

3) കൊല്ലവര്‍ഷം 1099ല്‍ ഒരു കൊടുംമഴയത്തുണ്ടായ വെള്ളപ്പൊക്കം ചരിത്രപ്രസിദ്ധമാണ്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അത് 1924 ജൂലൈ, ഓഗസ്റ്റ് സമയത്തായിരുന്നു. അക്കാലത്ത് മൂന്നാറില്‍ റയില്‍പ്പാതയും തീവണ്ടിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ മഴ കനത്തതോടെ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ നഗരം പോലും മുങ്ങിപ്പോയി. മലവെള്ളപ്പാച്ചിലില്‍ റയില്‍പ്പാതയും തീവണ്ടികളുമൊക്കെ കുത്തിയൊലിച്ചും പോയി. അന്നു ചൂളം കുത്തിപ്പാഞ്ഞുപോയതാണ് ജില്ലയിലേക്കൊരു ട്രെയിനെന്ന ഇടുക്കിയുടെ സ്വപ്നം.

4) മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് മലബാര്‍ മാന്വല്‍. ഫെബ്രുവരി, മാര്‍ച്ച് സമയത്തിലെപ്പോഴോ ആണ് ഈ അനുഭവം അദ്ദേഹത്തിനുണ്ടായത്. വഴിയില്‍ക്കണ്ട ഒരാളോട് ഇത്തവണ കാലവര്‍ഷം എന്നുണ്ടാകുമെന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി–‘മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആദ്യത്തെ ചാറ്റല്‍ മഴ കിട്ടും’. ലോഗന്‍ കാത്തിരുന്നു. പറഞ്ഞതുപോലെത്തന്നെ അന്നേദിവസം ഉച്ചതിരിഞ്ഞ് മഴയെത്തി, ഒരഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍. അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു പോലും കാലവര്‍ഷത്തെ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യവും ഈ നിമിഷം വെറുതെയൊന്ന് ഓര്‍ക്കാം.

5) ഇന്തൊനീഷ്യയില്‍ കൃഷി ചെയ്യാനായി ഡച്ചുകാര്‍ കുരുമുളകിന്റെ തൈകള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ സാമൂതിരി പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ..’എന്ന്. പക്ഷേ സത്യത്തില്‍ സാമൂതിരിക്ക് തെറ്റി. തിരുവാതിര ഞാറ്റുവേലയും അക്കാലത്തെ ഇടവിട്ടുള്ള മഴയും ഇന്തൊനീഷ്യയിലുമുണ്ട്. അഗ്നിപര്‍വതത്തിന്റെ ചാരം വീണ് ഫലഭൂയിഷ്ഠമായ അവിടത്തെ മണ്ണില്‍ കേരളത്തിലേക്കാള്‍ സമൃദ്ധമായി കുരുമുളക് വളരുകയും ചെയ്യും.

6) മഴക്കാലത്ത് മിക്കവരും സുഖചികില്‍സയ്ക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം ഇളകിയിരിക്കുന്നതിനാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ എളുപ്പമായതിനാലാണത്രേ സുഖചികില്‍സയും പഞ്ചകര്‍മചികില്‍സകളുമെല്ലാം മഴക്കാലത്തു ചെയ്യുന്നത്.

7) കര്‍ണാടക സംഗീതത്തില്‍ അമൃതവര്‍ഷിണി എന്നൊരു രാഗമുണ്ട്. മഴയുടെ ആത്മരാഗമെന്നറിയപ്പെടുന്ന ഇതിന്റെ സ്രഷ്ടാവ് മുത്തുസ്വാമി ദീക്ഷിതരാണെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ മധുരമീനാക്ഷി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ വരള്‍ച്ച കൊണ്ട് വരണ്ടുണങ്ങിയ ഒരു ഗ്രാമത്തിലൂടെ വരേണ്ടി വന്നു അദ്ദേഹത്തിന്. അവിടത്തെ ഗ്രാമീണരുടെ ദുരിതത്തില്‍ മനംനൊന്ത് അദ്ദേഹം അമൃതവര്‍ഷിണി രാഗത്തിലുള്ള ആനന്ദാമൃതാകര്‍ഷിണി എന്ന കീര്‍ത്തനം പാടി. അതു മുഴുമിപ്പിക്കും മുന്‍പു തന്നെ ഗ്രാമീണരുടെ മനംകുളിര്‍പ്പിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയെത്തിയെന്നാണ് ഐതിഹ്യം.

8) മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനം , ക്ലൗഡ് സീഡിങ്, ഇന്ത്യയിലും പ്രയോഗിച്ചിട്ടുണ്ട്. തമിഴ്നാടാണ് അതില്‍ മുന്നില്‍. എണ്‍പതുകളില്‍ മേഘങ്ങളില്‍ മഴവിത്തു വിതയ്ക്കാനായി 35 ലക്ഷം രൂപ മുടക്കി പെപ്പര്‍ ആഷക് എന്ന വിമാനം പോലും തമിഴ്നാട് വാങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ കേരളത്തിലും അത്തരമൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. 1987ല്‍ തമിഴ്നാടിന്റെ സഹായത്തോടെത്തന്നെയായിരുന്നു അതും. എന്നാല്‍ ക്ലൗഡ് സീഡിങ് നടത്തിയതിനു തൊട്ടുപിറകെ കൊടുംമഴയെത്തിയതിനാല്‍ സംഗതി വിജയിച്ചോ ഇല്ലയോ എന്നു തിരിച്ചറിയാനായില്ല. ലക്ഷങ്ങള്‍ പൊടിഞ്ഞതു മിച്ചം.

9) മഴയോടൊപ്പം മഞ്ഞുകട്ടകള്‍ അഥവാ ആലിപ്പഴങ്ങള്‍ വീഴുന്നത് ഒരു സ്വാഭാവിക സംഭവമാണ്. ചെറിയൊരു പയറുമണിയുടെ വലിപ്പമേ ആലിപ്പഴങ്ങള്‍ക്കുണ്ടാകൂ. പക്ഷേ ബംഗ്ലദേശില്‍ ഒരിക്കല്‍ വീണത് ഒന്നേകാല്‍ കിലോയോളം ഭാരമുള്ള ആലിപ്പഴങ്ങളായിരുന്നു. 1986ലായിരുന്നു അത്.1888ല്‍ ഇന്ത്യയിലെ മൊറാദാബാദിലുണ്ടായ ആലിപ്പഴമഴയില്‍ 246 പേരാണു മരിച്ചത്.

10) മണ്‍സൂണിന് ആ പേരിട്ടത് അറബികളാണ്. സമുദ്രയാത്രകള്‍ക്കിടെ ചില സമയത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. അതിന്റെ ശാസ്ത്രമൊന്നും അന്നവര്‍ക്ക് പിടികിട്ടിയില്ല. ഒരു പ്രത്യേക കാലത്തുണ്ടാകുന്ന കാറ്റ് എന്ന അര്‍ഥത്തില്‍ അറബികള്‍ അതിനെ അവരുടെ ഭാഷയില്‍ മൗസം എന്നു വിളിച്ചു. അത് ഇംഗ്ലിഷിലെത്തിയപ്പോള്‍ മണ്‍സൂണും ആയി.
Text - നവീന്‍

Sunday, May 14, 2017

അമ്മദിനാശംസകള്‍


സാധാരണ അമ്മ‌ദിനത്തില്‍ ഞാന്‍ ജന്തുലോകത്തിലെ ഏതെങ്കിലും ഒരു അമ്മയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതുകയാണ് പതിവ്. ഇത്തവണ അമ്മമാരുടെ സമ്മേളനം വിളിച്ചു കൂട്ടാമെന്ന് വച്ചു. ഓരോരുത്തരായി കടന്നു വന്നു പരിചയപ്പെടുത്തി പോകട്ടെ.
1. പേര് അരണ. ഞാന്‍ മുട്ടയിടും, മുട്ട ശത്രുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ എന്റെ വാലുമുറിച്ചു വരെ അവയെ സം‌രക്ഷിക്കാന്‍ ശ്രമിക്കും. പക്ഷേ ശത്രുക്കളോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നു മനസ്സിലായാല്‍ ഞാനിട്ട മുട്ടകള്‍ ഞാന്‍ തന്നെ തിന്നും. കഷ്ടപ്പെട്ട് ഞാനിട്ട മുട്ട അങ്ങനെ വേറൊരുത്തരും തിന്ന് സുഖിക്കണ്ടാ. നിങ്ങള്‍ മനുഷ്യന്മാര്‍ക്ക് അത് വലിയ തെറ്റായിരിക്കാം, എന്നാലും ഒന്ന് ആലോചിച്ചു നോക്കൂ, ആ മുട്ടയെല്ലാം ഇട്ടിട്ടോടിയാല്‍ തിന്നുന്ന ശത്രുക്കള്‍ക്കാണ് പ്രയോജനം, പകരം ഞാന്‍ തന്നെ അടിച്ചാല്‍ അടുത്ത തവണ മുട്ടയിടാന്‍ ഉള്ള ആരോഗ്യവുമായി, ശത്രുക്കള്‍ക്ക് ഭക്ഷണം കിട്ടാതെയുമായി. ഇനി പറയൂ, അതൊരു തെറ്റാണോ?
2. ഞാന്‍ ഡീപ്പ് സീ ഒക്റ്റോപ്പസ്. നിങ്ങള്‍ മലയാളികളെപ്പോലെ കടലിന്റെ ഏതു കോണിലും- ആഴം കൂടിയേടത്തും കുറഞ്ഞ ഇടത്തും ഒക്കെ - കുടിയേറി ജീവിക്കും. ഒറ്റ പേറേ, അല്ല മുട്ടയിടീലേ എനിക്കുള്ളൂ ജീവിതത്തില്‍. എപ്പോ വിരിയും എന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ആഴക്കൂടുതല്‍ അനുസരിച്ച് ചിലപ്പോ ഒരൊറ്റ മാസത്തില്‍ വിരിഞ്ഞേക്കും, ചിലപ്പോള്‍ 4 വര്‍ഷത്തിലും കൂടുതല്‍ ഞാന്‍ എന്റെ മുട്ടകളും കാത്തുസൂക്ഷിച്ച് കഴിയണം. 4 വര്‍ഷം എന്നൊക്കെ പറഞ്ഞാല്‍ എന്റെ മൊത്തം ആയുസ്സാണ് കേട്ടോ. 10 മാസം ചുമന്ന് പെറ്റു എന്നൊന്നും എന്നോട് പറയരുത്, ഞാന്‍ തുപ്പും. നമ്മള്‍ ഒരായുസ്സു മൊത്തം ഗര്‍ഭവും കൊണ്ട്, എന്നു വിരിയും എന്നറിയാത്ത അനിശ്ചിതത്ത്വത്തോടെ നടക്കുന്നയാളാണ്. ലോകത്ത് ഒരു ജീവിക്കും ഇത്രയും കാലം മുട്ടയ്ക്ക് അടയിരിക്കേണ്ട ഗതികേടില്ല.
3. പേര്, ശ്രീമതി സ്റ്റ്രോബെറി പോയിസണ്‍ ആരോ ഫ്രോഗ്. കൊച്ചുങ്ങളെ നോക്കുന്ന കാര്യം പറയണ്ടാ. മുട്ട തറേല്‍ വിരിഞ്ഞാല്‍ പിന്നെ ഓരോന്നിനെയായി തലച്ചുമടാക്കി മരത്തേല്‍ നൂറടി വലിഞ്ഞു കേറി നനവുള്ള ഇല നോക്കി തൊട്ടില്‍ ഉണ്ടാക്കി അതിലാക്കണം. എല്ലാം കൂടെ ഒരെണ്ണത്തില്‍ ആയാല്‍ ഇലയടര്‍ന്ന് താഴെ പോയാല്‍ കഴിഞ്ഞില്ലേ, എങ്ങനെ ഉണ്ട് എന്റെ ബുദ്ധി? തീര്‍ന്നില്ല. ഞാനിട്ടു വിരിയാതെ പോയ മുട്ടയാണ് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ തീറ്റയായി കൊടുക്കാറ്. മരത്തിന്റെ മണ്ടയ്ക്ക് ഇരിക്കുന്ന പീക്രിക്കള്‍ക്ക് കഴിക്കാന്‍ ഞാനെന്തു കൊടുക്കാനാ? നെക്സ്റ്റ് റ്റൈം പ്രസവിക്കുമ്പോ നിങ്ങളു മറുപിള്ളയോ മറ്റോ സൂപ്പ് വച്ചു കൊടുത്തു നോക്കിക്കേ, കുട്ടികള്‍ വളരും ഇരട്ടി ഫാസ്റ്റര്‍, സ്റ്റ്രോങ്ങര്‍, സ്മാര്‍ട്ടര്‍.
4. ഞാന്‍ ബ്ലാക്ക് ഈഗിള്‍. ഒന്നില്‍ കൂടുതല്‍ പിള്ളേര്‍ ഉള്ളവര്‍ക്ക് അറിയാം ഇവറ്റ തമ്മില്‍ തല്ലിയാല്‍ എങ്ങനെ ദേഷ്യം വരുമെന്ന്. നിങ്ങളൊക്കെ പിള്ളേരെ വഴക്കുപറഞ്ഞ് അടക്കാറുണ്ട് അല്ലേ? ഞാന്‍ അതങ്ങ് അവഗണിക്കുകയാണ് പതിവ്. കയ്യൂക്കുള്ളവ ജീവിച്ചാല്‍ മതി. ചിലപ്പോ ഒരു കൊച്ച് മറ്റേ കൊച്ചിനെ അങ്ങു കൊല്ലും. പെണ്‍‌കൊച്ചുങ്ങള്‍ ആണ് വലിപ്പക്കൂടുതല്‍ എന്നതിനാല്‍ മിക്കവാറും ചത്തുപോകുക ആണ്‍ കുഞ്ഞായിരിക്കും. മക്കളു തമ്മി തല്ലി ചാകുമ്പോള്‍ നോക്കിക്കോണ്ടിരിക്കുന്ന ദുഷ്ട എന്നാണോ? പോടീ. നിന്റെയൊക്കെ നാട്ടില്‍ മനുഷ്യന്റെ തന്തേം തള്ളേം ഗര്‍ഭം പെണ്ണാണെങ്കില്‍ കലക്കും എന്ന് എനിക്കറിയാം.
5.ഞാന്‍ കുയില്‍. സറോഗസിയുടെ തലതൊട്ടമ്മ. മുട്ടയിടാറാകുമ്പോ കാക്കക്കൂട്ടില്‍ പോയി ഇടും. ബാക്കിയൊക്കെ കാക്കച്ചി നോക്കിക്കോളും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.
6. ഞാന്‍ ജയന്റ് പാന്‍ഡ. ഈരാറ്റുപേട്ട, ഛെ ഇരട്ടപെറ്റ പാന്‍ഡാ. ഞങ്ങള്‍ ഇരട്ട പെറ്റാല്‍ ഒരു കുഞ്ഞിനെ അങ്ങ് കളയാറാണ് പതിവ്. തെറി വിളിക്കുന്നേനു മുന്നേ കാരണം കൂടി കേള്‍ക്കൂ. രണ്ടെണ്ണത്തിനു പാലു തികയാറില്ല. അപ്പോ പിന്നെ രണ്ടും ചാകുന്നതിലും ഭേദമാണല്ലോ ഉള്ള പാല്‍ ഒന്നിനു കൊടുത്തു അതിനെ വളര്‍ത്തല്‍? ഇനി പറയൂ, ഞാന്‍ ചെയ്യുന്നത് പാപമാണോ?
7. ഇപ്പോ പോയ ചൈനാക്കാരി ഇരട്ട പെറ്റാ ഒന്നിനെ കളയും അല്ലേ? ഞങ്ങള്‍ അമേരിക്കക്കാര്‍ക്ക് നേരേ മറിച്ചാണ്, പെറുമ്പോ മൂന്നാലെണ്ണം വേണം. ഒന്നേയുള്ളെങ്കില്‍ നോക്കി മിനക്കെടാനൊന്നും എന്നെക്കൊണ്ട് വയ്യാ, ആ സമയം കൊണ്ട് അടുത്ത ഗര്‍ഭിണിയായാല്‍ ഒന്നില്‍ കൂടുതല്‍ കിട്ടൂല്ലേ? സോ, ഒറ്റക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതാണ് ഞങ്ങള്‍ എഫിഷ്യന്റ് തള്ളമാര്‍ ചെയ്യുന്നത്. പേരു പറയാന്‍ മറന്നു, ഞാന്‍ കരിങ്കരടിപ്പെണ്ണ്.
8. അടുത്ത് ഒരു ആശുപത്രി ഇല്ലെങ്കില്‍ പേറ് വലിയ ബുദ്ധിമുട്ടാണെന്ന് ഞാനായിട്ട് പറഞ്ഞു തരണ്ടല്ലോ. വല്ല ഫാള്‍സ് പെയിനും വന്നാല്‍ ആശുപത്രിയില്‍ പോയി വരുന്ന ദൂരം കൊണ്ട് തന്നെ ഗര്‍ഭം കലങ്ങും. ഞങ്ങള്‍ ചാര തിമിംഗിലങ്ങളുടെ കാര്യം വല്യ കഷ്ടമാന്നേ. താമസോം ഗര്‍ഭോം ഒക്കെ അങ്ങ് ആര്‍ട്ടിക്ക് ഓഷ്യനില്‍ ആണ്, പെറാന്‍ പോകേണ്ടത് മെക്സിക്കോ തീരത്ത്. ഒരു ടാക്സി പോലും ഇല്ല, ഈ മലപോലത്തെ ഗര്‍ഭവും വച്ച് ആറായിരം കിലോമീറ്റര്‍ നീന്തിപ്പോയി വേണം പെറാന്‍. മെക്സിക്കോ ആശുപത്രിയിലാണെങ്കില്‍ തട്ടുകട പോലും വിരളമാണ്. നീന്തലും പേറും കൂടെ പട്ടിണിയും. ഏതു തള്ളയ്ക്കുണ്ട് ഈ മൂന്നു ദുരിതവും?
9. ഞാന്‍ കുരുവി. ഊര്‍ക്കുരുവി, സാദാ കുരുവി. ഹൗസ് സ്പാരോ. മലയാളി വീടുകള്‍ക്കടുത്ത് താമസിച്ചു താമസിച്ച് ഞങ്ങളുടെ ജീവിതം ടെലിവിഷന്‍ സീരിയല്‍ പോലെ സംഭവ ബഹുലമായിപ്പോയി. കല്യാണം കഴിച്ചാലും ഞങ്ങള്‍ ചിലപ്പോ വഞ്ചിക്കും. അത് ആണും വഞ്ചിക്കും പെണ്ണും വഞ്ചിക്കും. പെണ്ണ് വഞ്ചിച്ചാല്‍ ഭര്‍ത്താവും ജാരനും കൂടെ കിടന്ന് തമ്മില്‍ തല്ലി തലപൊളിക്കുകയേ ഉള്ളൂ, പക്ഷേ പെണ്ണിന്റെ പ്രതികാരം, നിങ്ങള്‍ ആകാംഷയോടെ കാണുക. എന്റെ ഭര്‍ത്താവ് എന്നെ വഞ്ചിച്ചു മറ്റൊരുത്തിക്കു വയറ്റില്‍ മുട്ട ഉണ്ടാക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചാല്‍ ആ എന്ധ്യാനിച്ചിക്ക് വിരിയുന്ന കുഞ്ഞുങ്ങളെ ഞാന്‍ കൊത്തി കൊത്തി കൊത്തി കൊല്ലും. പകയില്‍ ഞാന്‍ താടകയാണ്, ഹൃദയത്തില്‍ എനിക്കു കാളകൂടമാണ്. മുടങ്ങാതെ എന്നും ഒളിഞ്ഞു നോക്കിക്കാണുക കുരുവിപ്പെണ്ണിന്റെ ജീവിതം; നിങ്ങളുടെ സ്വന്തം വീട്ടിന്റെ അട്ടത്ത്.
10. എനിക്കു മുന്നേ വന്ന ശ്രീമതി കുരുവി പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. കുട്ടികള്‍ ആരുടേതായാലും കുട്ടികള്‍ ആണ്. നോര്‍‌വേയുടെ ചില്‍ഡ്രന്‍സ് ഓംബുഡ്സ്മാന്‍ പറഞ്ഞതിനോട് ഞങ്ങള്‍ മീര്‍‌കാറ്റുകള്‍ 100% യോജിക്കുന്നു. കുട്ടികള്‍ സമൂഹത്തിലെ അജ്ഞരും ആശ്രിതരുമായ നിസ്സഹായ പൗരന്മാരാണ്, അവരെ സം‌രക്ഷിക്കേണ്ടത് എല്ലാവരുടെയും പൗരധര്‍മ്മമാണ്. മീര്‍കാറ്റ് കുഞ്ഞുങ്ങളെ എല്ലാ സ്ത്രീകളും പരിചരിക്കും, സം‌രക്ഷിക്കും, തീറ്റും, പോറ്റും. അമ്മയാകാം, അമ്മായി ആകാം, കൊച്ചേച്ചി ആകാം, അയല്‍ക്കാരി ആകാം, ആരുമാകാം. തള്ളഭേദം തന്തഭേദം ഏതുമില്ലാതെ ഏവരും സോദരത്തേന വാഴുന്ന ജന്തുക്കളായ മീര്‍ക്കാറ്റുകള്‍ നിങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കട്ടെ.

കടപ്പാട് - ജിതിന്‍ ദാസ്‌

Friday, May 5, 2017

ദൈവത്തിനോട് പരാതി പറയുന്നവര്‍ ഓര്‍ക്കുക ...???


1. വസിക്കാന്‍ വീടുണ്ടോ??? കഴിക്കാന്‍ ഭക്ഷണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ??? എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന് ക്ഷീണമ്മില്ലാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. കാരണം ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് ഈ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍ കാരണം ഈ ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇത് വായിക്കാനും പരാതി പറയാനും അറിയില്ല.
ഇനി കാരുണ്യവാനായ ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ.
നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാതെ ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം കാരുണ്യവാനായ ദൈവത്തോട് നന്ദി പറയുക ആണ് വേണ്ടത്...
ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്ന കൊച്ചും ഐസ്ക്രീമിനായി നിലവിളിക്കുന്ന കൊച്ചും തമ്മില്‍ വ്യത്യാസമില്ലേ?

Friday, April 14, 2017

Car AC and Cancer


To Each AC Car user,Now this is very interesting & MUST READ , as it's for HEALTH !...Car's manual says to roll down the windows to let out all the hot air before turning on the A/C. WHY ?
No wonder more folks are dying from cancer than ever before. We wonder where this stuff comes from, but here is an example that explains a lot of the cancer-causing incidents.
Many people are in their cars the first thing in the morning, and the last thing at night, 7 days a week.
Please do NOT turn on A/C as soon as you enter the car.
Open the windows after you enter your car and then after a couple of minutes, turn ON the AC .
Here's why: According to research, the car's dashboard, seats, a/c ducts, in fact ALL of the plastic objects in your vehicle, emit Benzene, a Cancer causing toxin. A BIG CARCINOGEN. Take the time to observe the smell of heated plastic in your car when you open it, and BEFORE you start it up.
In addition to causing cancer, Benzene poisons your bones, causes anaemia and reduces white blood cells. Prolonged exposure can cause Leukemia and increases the risk of some cancers. It can also cause miscarriages in pregnant women.
The "acceptable" Benzene level indoors is: 50mg per sq.ft.
A car parked indoors, with windows closed, will contain 400-800 mg of Benzene - 8 times the acceptable level.
If parked outdoors in the sun, at a temperature above 60 degrees F, the Benzene level goes up to 2000-4000 mg, 40 times the acceptable level.
People who get into the car, keeping the windows closed, will eventually INHALE excessive amounts of the BENZENE toxin.
Benzene is a toxin that affects your kidneys and liver. What's worse, it is extremely difficult for your body to expel this toxic stuff.
So please open the windows and doors of your car - give it some time for the interior to air out - (dispel the deadly stuff) - before you enter the vehicle.

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.