Showing posts with label Marthandavarma. Show all posts
Showing posts with label Marthandavarma. Show all posts

Saturday, May 5, 2012

ചരിത്രമുറങ്ങുന്ന കൊട്ടാരം


Padmanabapuram Palace


ദാരു നിര്‍മ്മിതമായ പദ്മനാഭപുരം കൊട്ടാരം. കലയുടെയും കരവിരുതിന്റെയും മാത്രമല്ല, ലാളിത്യത്തിന്റെയും ഉദാത്ത മാതൃക


തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനമായ പത്മനാഭപുരത്തെ 18-ാം നൂറ്റാണ്ടിലെ ദാരു നിര്‍മ്മിതമായ കൊട്ടാരം. 1609ല്‍ ഇരവിപ്പിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാരം നിര്‍മ്മിച്ചതെന്ന് കരുതുന്നു. 1741 ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഇന്നു കാണുന്ന നിലയില്‍ കൊട്ടാരം പുതുക്കി പണിതത്. ആറര ഏക്കര്‍ വിസ്തൃതിയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പത്മനാഭപുരത്തിന്റെ പ്രൗഢി കുറഞ്ഞു. കൊട്ടാരം നില്‍ക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കൊട്ടാരവും പരിസരങ്ങളും കേരളത്തിന്റെ സ്വന്തമാണ്.

Padmanabapuram Palace
പൂമുഖത്തെ മച്ചില്‍ ശില്‍പാലംകൃതമായ കൊത്തുപണികള്‍ കാണാം. മുകളില്‍ രാജസഭ കൂടിയിരുന്ന ദര്‍ബാര്‍ ഹാള്‍. സമീപത്ത് ഇരുനിലകളിലായി ആയിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര. 400 കൊല്ലം പഴക്കമുള്ള തായ് കൊട്ടാരവും ഇതിനടുത്താണ്. വരിക്കപഌവിന്റെ തടിയില്‍ നിര്‍മിച്ച കന്നിത്തൂണിലും മച്ചിലും കമനീയമായ കൊത്തുപണികള്‍. മൂന്നു നിലകളുള്ള ഉപ്പിരിക്ക മാളിക, താഴെ ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനഗൃഹം, ഏറ്റവും മുകളില്‍ തേവാരപ്പുര. കേരളത്തിലെ പുരാതനമായ ചുമര്‍ചിത്ര ശേഖരങ്ങള്‍ ഈ തേവാരപ്പുരയിലാണുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഉപ്പിരിക്ക മാളികയുടെ മുകള്‍നിലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Padmanabapuram Palaceമാളികയോടു ചേര്‍ന്ന് രാജവധുക്കളുടെ അന്തപ്പുരം. തുടര്‍ന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തെക്കേ തെരുവ് മാളിക. രാജഭരണക്കാലത്ത് അതിഥിമന്ദിരമായി ഉപയോഗിച്ചിരുന്ന ഇന്ദ്രവിലാസം മാളിക കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഒടുവിലത്തേതാണ്. യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ ഉത്തുംഗ സൗധത്തില്‍ പോപ്പിന്റെ സന്ദേശവുമായി ഇന്ത്യയില്‍ ആദ്യമെത്തിയ ഫാ. പൗലിനോസ് ബര്‍ത്തലോമിയ എന്ന വിദേശമിഷണറി താമസിച്ചിട്ടുണ്ട്.

Padmanabapuram Palaceരാജഭരണകാലത്ത് നവരാത്രിപൂജയും നൃത്തസംഗീത സദസും നടത്തിയിരുന്ന നവരാത്രി മണ്ഡപം പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചതാണ്. പ്രത്യേക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച തറയില്‍ നോക്കി മുഖം മിനുക്കാം. നവരാത്രി മണ്ഡപം ഒഴികെ കൊട്ടാരസമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളെല്ലാം പൂര്‍ണമായും തടിയില്‍ നിര്‍മിച്ചവയാണ്. കേരള പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ് കൊട്ടാരം. തിങ്കളാഴ്ച അവധിയാണ്.


Padmanabapuram Palace


Travel Info
Padmanabapuram Palace
The Padmanabhapuram Palace was
the HQ of kings of erstwhile Travancore State.

Location: 37 km from Kanyakumari on the way
to Thiruvananthapuram at Padmanabhapuram near Thuckalai (2km) and Nagarkovil (20km)

How to Reach
By Air:
Thiruvanathapuram (60km)
By Rail:Iraniyal (8km), Nagarkovil(15 km)
By Road: Palace is 2km away from Thuckalai, on the way to Kulashekharam. Buses are plenty from Thiruvanthapu ram (55 Km) and Kanyakumari (37km). Autorickshaws and buses available from Thuckalai.


Contact (STD Code: 04651)
Palace Ph: 250255
Eraniyal Railway Station Ph: 222338
Thuckalai Police Station Ph: 250723.

Padmanabapuram Palace


Tips
Ticket Charge: Rs. 25/head, Rs.10 for Children
Foreigners: Rs. 200/head
Still Camera: Rs. 25
Video Cam: Rs. 1500.
Monday holiday.

Stay
At Thuckalai: Lakshmi Lodge,Ph 04651 - 253844.
At Nagarkovil: Hotel Parvathi International, Ph:233020.
Hotel Ganga,Ph:232599, 236199
Hotel Srikrishna Inn, Ph:277782
Hotel Vijeyatha, Ph:232206/7


Text: T Ramanandakumar, Photos: Madhuraj

Monday, April 19, 2010

പൊന്നുതമ്പുരാനെ രക്ഷിച്ച ചീനഭരണി

Cheenabharanai
ചിറമേല്‍ കാരണവര്‍ രാജാവിനെ ശത്രുസൈന്യത്തില്‍നിന്ന് രക്ഷിച്ചത് ഇങ്ങനെ.....

ആരുണ്ടെടാ തമ്പുരാനെ രക്ഷിപ്പാന്‍... എന്ന ചോദ്യത്തിന് അടിയന്‍ ലച്ചിപ്പോം എന്ന മറുപടിയുമായി ഭ്രാന്തന്‍ ചാന്നാന്‍ ചാടിവീണ് പൊന്നുതമ്പുരാനെ രക്ഷിക്കുന്ന സംഭ്രമജനകമായ ഒരു രംഗം സി.വി. രാമന്‍പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ്മ' എന്ന ചരിത്രാഖ്യായികയിലുണ്ട്.

സമാനമായ ഒരു രംഗം കൊച്ചിരാജ്യചരിത്രത്തിലുമുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷതേടിയെത്തിയ പൊന്നുതമ്പുരാനെ വലിയ ചീനഭരണിയിലൊളിപ്പിച്ച് രായ്ക്കുരാമാനം വള്ളത്തില്‍ കയറ്റി കൊച്ചിയിലെത്തിച്ച് രക്ഷിച്ച കഥ. ആ ചരിത്രത്തിന്റെ അഭിമാനവുമായി അരണാട്ടുകരയില്‍ ഒരു കുടുംബം. അരണാട്ടുകര തരകന്റെ ചിറമേല്‍ തറവാട്.

കൊച്ചി രാജവംശത്തിലെ ചില രാജാക്കന്മാര്‍ തൃശ്ശൂരിലെ കോവിലകം തലസ്ഥാനമാക്കിയാണ് ഭരിച്ചിരുന്നത്. തൃശ്ശൂര്‍ കോവിലകം ഒരുനാള്‍ സാമൂതിരിയുടെ വാള്‍ക്കാരും കുന്തക്കാരും വളഞ്ഞു. ചെറുത്തുനില്പുകള്‍ വിഫലമായി. രാജാവ് മരണം മുന്നില്‍ക്കണ്ടു.

ഈ സമയം കുറച്ചു ബ്രാഹ്മണര്‍ രാജാവിനെ കാണാന്‍ കൊട്ടാരത്തിലേക്കു കയറി. ബ്രാഹ്മണരായതുകൊണ്ട് സാമൂതിരിയുടെ ഭടന്മാര്‍ കടത്തിവിട്ടു. ഇവരോടൊപ്പം ബ്രാഹ്മണവേഷത്തില്‍ പുറത്തിറങ്ങിയ കൊച്ചിരാജാവ് അരണാട്ടുകരയിലാണെത്തിയത്. അരണാട്ടുകര കടവിനടുത്ത് താമസിച്ചിരുന്നത് പ്രഗല്ഭനായ ആയുര്‍വ്വേദവൈദ്യര്‍ ചിറമേല്‍ തറവാട്ടുകാരണവരാണ്. തറവാട്ടിലെത്തിയ തമ്പുരാനെ കാരണവര്‍ വലിയ ചീനഭരണിയില്‍ ഒളിപ്പിച്ചു. അപ്പോഴേയ്ക്കും അവിടെയെത്തിയ ശത്രുസൈന്യം തറവാട് വളഞ്ഞെങ്കിലും രാജാവ് ഒളിച്ചിരുന്ന ഭരണി കണ്ടെത്താനായില്ല.

സാമൂതിരിയുടെ ഭടന്മാര്‍ പോയിക്കഴിഞ്ഞശേഷം ചിറമേല്‍ കാരണവര്‍ തന്റെ വള്ളത്തില്‍ കയറ്റി രാജാവിനെ രായ്ക്കുരാമാനം കൊച്ചിയിലെത്തിച്ചു. ഇതിനു പ്രതിഫലമായി രാജാവ് ചിറമേല്‍ കാരണവര്‍ക്ക് തരകന്‍ എന്ന സ്ഥാനപ്പേരും കരമൊഴിവാക്കി ഒട്ടേറെ ഭൂസ്വത്തും പള്ളികളില്‍നിന്ന് രാജാവിനുള്ള കപ്പം പിരിച്ചെടുത്തുപയോഗിക്കാനുള്ള അധികാരവും നല്‍കി.

ഇന്നത്തെ തറവാട്ടുകാരണവര്‍ ഡോ. മാത്യു തരകന്‍ ഖത്തറില്‍ ജോലിചെയ്യുകയാണ്. അനുജന്‍ ജോണ്‍ തരകനും ഭാര്യ അമ്പിളിയും മകന്‍ ഒന്നരവയസ്സുകാരനായ ആന്റണിയും അമ്മ റാണി തരകനുമാണ് ഇന്ന് തറവാട്ടിലെ താമസക്കാര്‍. ജോണ്‍ തരകന്‍ എറണാകുളത്ത് ബാങ്കുദ്യോഗസ്ഥനാണ്.

തമ്പുരാനെ രക്ഷിച്ച വലിയ ചീനഭരണിയും 150 പറ നെല്ല് കൊള്ളുന്ന ഒറ്റത്തടിയില്‍ തീര്‍ത്ത പത്താഴവുമടക്കം ഒട്ടേറെ പ്രാചീനവസ്തുക്കള്‍ അടങ്ങിയ ഒരു മ്യൂസിയംതന്നെ ചിറമേല്‍ തറവാട്ടിലുണ്ട്. പുരാതനമായ ഒട്ടേറെ താളിയോലഗ്രന്ഥങ്ങളുമുണ്ട്.

കടപ്പാട് മാതൃഭൂമി