Showing posts with label Fun. Show all posts
Showing posts with label Fun. Show all posts

Tuesday, October 20, 2015

അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലം

ചില ദാമ്പത്യഫലിതങ്ങള്‍

കൊച്ചമ്മയോട് വേലക്കാരി: 'മുതലാളി ബീഡി കത്തിക്കാന്‍ അടുക്കളയില്‍ വന്നതിന് എന്തിനാണ് എന്നോട് കയര്ക്കു ന്നത്?'
കൊച്ചമ്മ: 'അഞ്ചു കൊല്ലം മുന്പ്ു നിന്റെ മുതലാളി എന്റെ അടുക്കളയില്‍ വന്ന് ഒരു ദിവസം ബീഡി കത്തിച്ചിട്ടാണെടീ ഞാന്‍ നിന്റെ കൊച്ചമ്മയായത്.'
****
ഒരു സന്ന്യാസിയോട് ഒരാള്‍: 'ഭാര്യയില്നിwന്നു രക്ഷപ്പെടാന്‍ ഒരുമാര്ഗംt പറഞ്ഞു തരാമോ?'
സന്ന്യാസി: 'അതറിയാമെങ്കില്‍ ഞാനിങ്ങനെ കാവിയുടുത്ത് അലഞ്ഞു നടക്കണോ, ഭക്താ?'
****
ദിനേശനോട് സുഹൃത്ത്: 'രണ്ടു കോടിരൂപ ലോട്ടറിയടിച്ചവന്റെ കൂടെ തന്റെ ഭാര്യ ഒളിച്ചോടിപ്പോയെന്നു കേട്ടല്ലോ; ഏതായാലും കഷ്ടമായിപ്പോയി...'
ദിനേശന്‍: 'എന്തു കഷ്ടം? രണ്ടാഴ്ചകൊണ്ട് ആ ഭാഗ്യവാനും കുത്തുപാളയെടുക്കുമെന്നുറപ്പല്ലേ?'
****
വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന കാമുകനെക്കുറിച്ച് സ്ത്രീയും. വിവാഹം കഴിച്ച് കൂടെവന്ന സ്ത്രീയെക്കുറിച്ച് പുരുഷനും പിന്നീട് കൂടുതലായി ഓര്മികക്കാറില്ല. 
****
കമ്പനി മാനേജരോട് ചെറുപ്പക്കാരനായ ക്ലര്ക്ക് : എന്റെ കല്യാണം ഇക്കഴിഞ്ഞ മാസം കഴിഞ്ഞു സാര്‍. ഇപ്പോള്‍ എന്റെ കൂടെ ഭാര്യയും കൂടിയുണ്ടല്ലോ; അതുകൊണ്ട് എന്റെ ശമ്പളം കൂട്ടാന്‍ മുകളിലേക്ക് സാര്‍ ഒന്നെഴുതണം.
മാനേജര്‍: കല്യാണം എവിടെ വെച്ചായിരുന്നു? 
ക്ലാര്ക്ക്േ: അവളുടെ വീട്ടില്വെoച്ച്.
മാനേജര്‍: സോറി മിസ്റ്റര്‍! കമ്പനിക്കു പുറത്തുവെച്ചു നടക്കുന്ന അപകടങ്ങള്ക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ടുതന്നെ ഒരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കുകയും വേണ്ട.
****
ഓഫീസില്നി ന്ന് ജഗദീഷ് എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: 'കഷ്ടപ്പെട്ടു കിട്ടിയ ആ വേലക്കാരിയെ നിങ്ങളെന്തിനാണ് മനുഷ്യാ പറഞ്ഞയച്ചത്? ഇനി അതേപോലൊരെണ്ണത്തിനെ കിട്ടണമെങ്കില്‍ എത്ര പെടാപ്പാടുപെടണം!'
'നീയെന്താ പറയണത്?' അന്തംവിട്ടുകൊണ്ട് ജഗദീഷ് ചോദിച്ചു, 'സരളയെ ഞാന്‍ പറഞ്ഞയച്ചെന്നോ?'
'അതെ' ഭാര്യ വെറുപ്പോടെ പറഞ്ഞു. 'ഇന്നുച്ചയ്ക്ക് നിങ്ങള്‍ അവളെ ഫോണില്‍ വിളിച്ച് ഒരു കാരണോല്ല്യാതെ വല്ലാതെ ചീത്ത വിളിച്ചെന്നു പറഞ്ഞാ അവള്‍ പോയത്?'
'അതു സരളയായിരുന്നോ!' ജഗദീഷ് തലയില്‍ കൈവെച്ചുപോയി. 'ശബ്ദം കേട്ടപ്പോള്‍, നീയാണ് ഫോണെടുത്തതെന്നാ ഞാന്‍ കരുതിയത്.'
****
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ: (പരിഭവത്തോടെ) 'നിങ്ങള്ക്ക് ഇപ്പോഴിപ്പോള്‍ എന്നോട് താത്പര്യം തീരെ കുറഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഉണ്ണാനിരിക്കുമ്പോള്‍ നിങ്ങളുടെ പാത്രത്തില്‍ വിളമ്പിയ ഭക്ഷണംകൂടി എന്റെ പാത്രത്തിലേക്ക് എടുത്തുവെച്ചു തരുമായിരുന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞാലും നിങ്ങളത് നിര്ബരന്ധപൂര്വം് എന്നെക്കൊണ്ട് കഴിപ്പിക്കാറുണ്ട്. ഇപ്പോഴങ്ങിനെയൊന്നും നിങ്ങള്‍ ചെയ്യാറില്ല.'
ഭര്ത്താ വ്: 'അത് നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടൊന്നുമല്ല പ്രിയേ, ഇപ്പോഴിപ്പോഴായി നീ ഭക്ഷണം പാകം ചെയ്യാന്‍ നല്ലതുപോലെ പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ്.'
****
ആദ്യരാത്രിയില്‍ ഭര്ത്താaവ് ഭാര്യയോട്: 'നിന്നെ കിട്ടാന്വേ6ണ്ടിയാണ് ഞാന്‍ എന്റെ ശമ്പളം ഇരട്ടിയാക്കി നിന്റച്ഛനോട് പറഞ്ഞത്.'
ഭാര്യ: 'നിങ്ങളെ കിട്ടാന്വേോണ്ടിയാണ് ഞാനെന്റെ വയസ്സ് പകുതിയാക്കി നിങ്ങളോടും പറഞ്ഞത്.'
****
ജാനകിയോട് കൂട്ടുകാരി കല്യാണി: 'എന്താടീ നീ നിന്റെ പുതിയ വേലക്കാരിയെ പറഞ്ഞുവിട്ടത്.'
കല്യാണി: 'അല്ലാതെ പിന്നെ ഭര്ത്താപവിനെ പറഞ്ഞുവിടാന്‍ പറ്റില്ലല്ലോ.'
****
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പാmയി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്ത്തു പിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്പ് അവര്‍ പരസ്പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'
****
എല്ലാ ചോദ്യങ്ങള്ക്കുംa ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്ഷംK മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്ത്തി ക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്ത്താxവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്ത്താ വ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്ഷംട തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'
****
തലസ്ഥാനത്തു നടന്ന ഒരു ചതുര്ദി,ന കോണ്ഫLറന്സി;ല്‍ പങ്കെടുക്കാനെത്തിയ ജോര്ജി നും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്ജുംന ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്ഫുമകളിലൊന്ന് ജോര്ജുംല മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും. ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്നിംന്ന് വിളിച്ചു പറഞ്ഞു: 'ജോര്ജ്് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്ഫി്ല്നി്ന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്ജി ന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്ത്താ വുമായി അഭിനയിച്ചാലെന്താ?' 
ആ സ്ത്രീയുടെ വായില്നിtന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്ജ്l പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?' 
'അതേ, ഡാര്ലിsങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു. 
ഉടനെ ജോര്ജിsന്റെ ശബ്ദമുയര്ന്നു :
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'
****
സാബു: 'അവിവാഹിതരേക്കാള്‍ ദീര്ഘeമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്ക്കു ന്നുണ്ടല്ലോ?'
ബാബു: 'ദീര്ഘlമായി തോന്നുന്നതാണെടോ-'
****
ഗള്ഫി"ല്നിmന്ന് മടങ്ങിവന്ന വിദഗ്ധനായ ഒരു ഡ്രൈവര്‍ യുവാവ്, ഒരു ലോറി സ്ത്രീധനമായി നല്കാന്‍ കഴിയുന്ന പെണ്കു ട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. എത്രയും വേഗം ലോറിയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മെയില്‍ ചെയ്യുകയോ, എഴുതി അറിയിക്കുകയോ ചെയ്യുക. 
****
ഭാര്യയോട് ഭര്ത്താtവ്: 'നമ്മുടെ വേലക്കാരന്‍ പയ്യന്‍ ഒരു മാനസിക വൈകൃത രോഗിയാണെന്നു തോന്നുന്നു. വൃത്തികെട്ട മാനസികരോഗി.
ഭാര്യ: 'എന്തേ, എന്തുപറ്റി?'
ഭര്ത്താോവ്: 'ഇന്നു നമ്മള്‍ മൂന്നു പേരും ഹാളിലുണ്ടായിരുന്നപ്പോള്‍ പെട്ടെന്ന് കറന്റ്് പോയില്ലേ, ആ ഇരുട്ടത്ത് അവന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെടീ!'
ഭാര്യ: 'അത് മാനസിക രോഗമൊന്നുമല്ല. അവന് ആളുതെറ്റിയതാകും.'
****
തന്റെ മെലിഞ്ഞുണങ്ങിയ ഭാര്യയോട് നല്ല വണ്ണവും കുടവയറുമുള്ള ഭര്ത്താ_വ് പരിഹാസത്തോടെ: 'നിന്നെ കണ്ടാല്‍ ഏതോ ക്ഷാമം ബാധിച്ച സ്ഥലത്തുനിന്നു വരുന്നവളാണെന്നു തോന്നും.'
ഉടനെ ഭാര്യയുടെ മറുപടി: 'നിങ്ങളുടെ ഈ പൊണ്ണത്തടിയും വയറും കണ്ടാല്‍ ആ ക്ഷാമമുണ്ടാക്കിയത് നിങ്ങളാണെന്നും തോന്നും.'
****
സരള രമണിയോട്: 'നിങ്ങളുടെ ജീവിതം നല്ല പൊരുത്തമുള്ളതാണെന്നു പറഞ്ഞല്ലോ, എങ്ങനെയൊക്കെയുള്ളതാണ് പൊരുത്തങ്ങള്‍.'
രമണി: 'ഉദാഹരണത്തിന്, അങ്ങോര്‍ ഉറക്കത്തില്‍ നന്നായി കൂര്ക്കം വലിക്കും. എനിക്കാണേല്‍ ഇരുട്ടിയാല്‍ ചെവി പതുക്കെയാണ്. ഉറങ്ങിക്കഴിഞ്ഞാല്‍ ഒട്ടും കേള്ക്കiത്തുമില്ല.'
****
ചോട്ടുവിന്റെ ഭാര്യ പെട്ടെന്നൊരു ദിവസം മരിച്ചു. ദുഃഖമന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നവര്‍ കണ്ടത് അവന്‍ തന്റെ വേലക്കാരിയുമായി കളിതമാശ പറഞ്ഞു ചിരിക്കുന്നതാണ്. 
ഒരാള്‍ ചോദിച്ചു: 'ഭാര്യ മരിച്ച് ഒരു ദിവസമല്ലേ ആയിട്ടുള്ളൂ ചോട്ടൂ... അപ്പോഴേക്കും നീയിങ്ങനെ...'
ചോട്ടുവിന്റെ മറുപടി: 'എന്തു പറയാനാ ചങ്ങാതീ! എന്റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയതില്പ്പി ന്നെ എന്റെ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കുതന്നെ അറിയാന്‍ മേല...'
****
ഭാര്യ: 'ഇന്നലെ രാത്രിയില്‍ ഞാനൊരു സ്വപ്‌നം കണ്ടു. നിങ്ങളെനിക്ക് അഞ്ചുപവന്റെ ഒരു മാല വാങ്ങിത്തന്നതായിട്ട്...'
ഭര്ത്താാവ്: 'ഇന്നു രാത്രിയിലെ സ്വപ്‌നത്തില്‍ അതണിഞ്ഞുകൊണ്ട് നീ തൃശ്ശൂര്പൂ-രമൊക്കെ ഒന്നു കണ്ടേച്ചു വാ...'
****
ജെറി: 'എടീ നമ്മടെ മകന്റെ ടീച്ചര്‍ എപ്പോഴും എന്റെ കാര്യം പറയാറുണ്ടെന്ന്.'
ബെറ്റി: 'തെറ്റായ ആന്സ/ര്‍ നല്കുമ്പോള്‍ കഴുതേടെ മോനേ എന്നു വിളിക്കുന്നതാവും.'
****
കവിയായ ഭര്ത്താtവ് ഭാര്യയോട്: 'ഓമനേ, നിന്നോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്നിxന്ന് കവിഞ്ഞൊഴുകുകയാണ്.'
ഭാര്യ: 'അതെ അതെ! അത് കവിഞ്ഞൊഴുകി അടുത്ത വീട്ടിലെ ജാനമ്മയുടെ അടുത്തെത്തിയതും ഞാനറിഞ്ഞിട്ടില്ലെന്നു കരുതേണ്ട!'
****
എന്തോ ഒരു കാര്യത്തിനുവേണ്ടി കുറേ നേരമായി കലഹിക്കുകയായിരുന്നു ദമ്പതിമാര്‍. ഒടുവില്‍ ഭാര്യ പറഞ്ഞു: 'നമുക്കൊരു ഒത്തുതീര്പ്പു ണ്ടാക്കാം. നിങ്ങള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണെന്ന് നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് ഞാനും സമ്മതിക്കാം.'
****
അതിരാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയിടുന്ന ഭാര്യ ചോദിച്ചു: 'ഇതെന്താ ഇത്രനേരമായിട്ടും കുളിച്ചില്ലേ? ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് മറന്നുപോയോ?'
ഭര്ത്താചവ് തെല്ലുനേരം ആലോചിച്ചു.
'ഇന്നെന്താ പ്രത്യേകത?' അയാള്‍ ചോദിച്ചു.
'കണ്ടോ, സ്വന്തം വിവാഹത്തിയ്യതിപ്പോലും നിങ്ങള്ക്കോ ര്മwയില്ല അല്ലേ! ഇതാ പറഞ്ഞത്, പുരുഷന്മാണര്ക്ക് മറ്റുപലതിലുമാണ് ശ്രദ്ധ. വിവാഹത്തിയ്യതിപോലും സ്ത്രീകള്ക്കേ ഓര്മiയുണ്ടാകൂ' ഭാര്യ പരിഭവത്തോടെ പറഞ്ഞു.
'ഓ, അതിത്ര പറയാനെന്തിരിക്കുന്നു!' അവളെ ഭര്ത്താ വ് സമാധാനിപ്പിച്ചു. 'ഒരു മീനിനെ ചൂണ്ടയിട്ടു പിടിച്ചാല്‍ ഞാന്‍ ആ ദിവസം എന്നുമോര്മി്ക്കും. പക്ഷേ, ആ മീന്‍ അതോര്മി ക്കില്ലല്ലോ.'
****
ഡോക്ടറോട് ഒരു സ്ത്രീ: 'ഡോക്ടറെ, എന്റെ ഭര്ത്താ വ് ഉറക്കത്തില്‍ സംസാരിക്കുന്നു.'
ഡോക്ടര്‍: 'അതെളുപ്പം നിര്ത്താം . ഞാനതിനൊരു മരുന്നെഴുതിത്തരാം.'
സ്ത്രീ: 'അതു നിര്ത്താ നല്ല ഡോക്ടറേ ഞാന്‍ വന്നത്. പുള്ളിക്കാരന്‍ ഉറക്കത്തില്‍ പറയുന്നത് കുറച്ചുകൂടി വ്യക്തമായി കേള്ക്കു ന്ന മട്ടില്‍ ഉറക്കെയാക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ എന്നറിയാനാണ്. മൂപ്പരുടെ ചുറ്റിക്കളിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ...'
****
ഭര്ത്താtവിന്റെ മരണം കഴിഞ്ഞ് ഏറെ കാലമായിട്ടാണ് ഭാര്യ മരിച്ചത്. ആരും ചെയ്തുപോകുന്ന ചില്ലറച്ചില്ലറ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതൊക്കെ പിന്നീടു ചെയ്ത നന്മയില്‍ 'ഡിലീറ്റ്' ചെയ്യപ്പെട്ടുപോയതിനാലാകണം ആ സ്ത്രീ നേരെ സ്വര്ഗുത്തിലേക്കാണ് പോയത്.
ഭൂമിയിലേതുപോലെത്തന്നെ സ്വര്ഗaത്തിലും ദാമ്പത്യമെന്ന ഏര്പ്പാrടുണ്ട്. പക്ഷേ, ഭൂമിയിലേതുപോലെ കല്യാണമൊന്നുമില്ല. അവിടെ എത്തുന്നവര്‍ തങ്ങള്ക്ക്െ ഒരു ഇണ വേണമെന്ന് അപേക്ഷ നല്കണം. എന്നാല്‍ കൂട്ടത്തില്‍ ഒരാളെ അപേക്ഷകന് ഇണയായി കിട്ടും. ആ ആള്‍ കഴിയുന്ന മുറിയില്ചെxന്ന് താമസം തുടങ്ങിയാല്‍ മതി. അങ്ങനെ നമ്മുടെ സ്ത്രീയും ഇണയ്ക്കുവേണ്ടി അപേക്ഷ നല്കി. സ്വര്ഗ്ത്തിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ കമ്പ്യൂട്ടറില്‍ കയറ്റിയതും മുന്നിലുള്ള ബോര്ഡിഷല്‍ '219' എന്ന നമ്പറിനു മുകളിലുള്ള ചുവന്ന ലൈറ്റ് കത്തി. ഉടനെ ഉദ്യോഗസ്ഥന്‍ പരിചാരകനെ വിളിച്ചു പറഞ്ഞു: 'ഈ മഹതിയെ '219' ല്‍ എത്തിക്കൂ.'
മുറിയിലെത്തുന്നതുവരെ സ്ത്രീക്ക് ഉത്കണ്ഠയായിരുന്നു. ആരായിരിക്കും ഇനിയുള്ള തന്റെ ജീവിതത്തിന് കൂട്ട്!
പക്ഷേ, 219ാം നമ്പര്‍ മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ സ്ത്രീ, അവിടെ കിടന്നുറങ്ങുന്ന തന്റെ ഭാവി ഇണയെ കണ്ടതും, ഉദ്യോഗസ്ഥന്റെ അടുത്തേക്കു തിരിച്ചോടി.
'ഇതെന്താ സാര്‍, ഇതു സ്വര്ഗംi തന്നെയല്ലേ? എനിക്കിവിടെ ശിക്ഷ വിധിച്ചിരിക്കുന്നതു കണ്ടാല്‍ നരകമാണെന്നു തോന്നുമല്ലോ?' അവര്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. 'എന്റെ അപേക്ഷ പിന്വകലിക്കണം.'
'എന്തു പറ്റി'? ആകാംക്ഷയോടെ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
'എന്തു പറ്റാന്‍!' സ്ത്രീ നെടുവീര്പ്പോaടെ പറഞ്ഞു, 'നിങ്ങള്‍ എനിക്കായി തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് ആ പുള്ളിക്കാരനെത്തന്നെയാണ്. മുപ്പത്തിയാറു കൊല്ലം എന്നോടൊപ്പമുണ്ടായിരുന്ന എന്റെ കെട്ടിയവനെ!'
****
പുരുഷന്മാ രെ കളവുപറയുന്നവരാക്കുന്നത് സ്ത്രീകളാണ്. കാരണം അവര്‍ അനാവശ്യമായി ചോദ്യംചോദിച്ചുക്കൊണ്ടേയിരിക്കും.
****
സംഗീതവിദുഷിയായ ഭാര്യ: 'നിങ്ങളെന്താണ് ഞാന്‍ സംഗീതമഭ്യസിച്ചു തുടങ്ങുമ്പോഴേക്കും വീട്ടിനുള്ളില്നിതന്നും പുറത്തിറങ്ങി നില്ക്കുന്നത്? നിങ്ങള്ക്ക്e കലാബോധം തീരെയില്ലേ?'
ഭര്ത്താ/വ്: 'കലാബോധമില്ലാഞ്ഞിട്ടല്ല; ഞാന്‍ നിന്നെ മര്ദിiച്ചിട്ട് നീ കരയുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ടെന്ന് കരുതിയാണ്.'
****
'വിവാഹം കഴിഞ്ഞ് ആറുമാസത്തേക്ക് ഞങ്ങള്‍ തമ്മില്‍ വലിയ യോജിപ്പിലായിരുന്നു. ഏതു കാര്യത്തിലും പരസ്പരം സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, അവള്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ വലിയ ഓഫീസറാണെന്ന ചിന്തയൊക്കെവിട്ട് ഞാനവളെ സഹായിക്കാറുണ്ട്.'
'ഇപ്പോഴെന്തുപറ്റി?'
'ഇപ്പോള്‍ പാത്രങ്ങള്‍ മുഴുവനും ഞാന്‍ തന്നെയാണ് കഴുകാറുള്ളത്...'
****
അവിവാഹിതനോട് വിവാഹിതന്‍: 'വിവാഹം കഴിക്കില്ല എന്നു തീര്ച്ചeപ്പെടുത്തിയിരുന്ന നിങ്ങള്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തേ?'
അവിവാഹിതന്‍: 'ദാമ്പത്യ ജീവിതത്തിലെ സുഖവും സമാധാനവുമെല്ലാം എന്നെ മോഹിപ്പിക്കുന്നു.'
വിവാഹിതന്‍: 'ഞാനും അതുതന്നെയാണ് മോഹിക്കുന്നത്, സുഹൃത്തേ.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Monday, December 22, 2014

മറുമൊഴി

കഴിഞ്ഞ സത്യാഗ്രഹകാലത്തു ജയില്‍ജീവിതം വരിച്ച ഒരു രാജ്യസേവകന്‍ ഒരു സഹജീവിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തന്റെ സ്മരണകളില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ കിടന്നുറങ്ങുന്നതിനേക്കാള്‍ ക്ലേശകരമായി എന്തൊരനുഭവമാണുള്ളത്?'

ഞങ്ങള്‍ പറയട്ടെ? -ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ ഉറക്കം വരാതെ കിടക്കുന്നത്! :)

*----*

കാമുകന്‍ : ഭവതി എന്നെ ഭര്‍ത്താവായി സ്വീകരിക്കാത്ത പക്ഷം ഞാന്‍ മരണംവരെ മറ്റാരെയും സ്‌നേഹിക്കുകയില്ല.
കാമിനി: അതു ശരി! ഞാന്‍ നിങ്ങളെ സ്വീകരിക്കുന്നു എന്നു വിചാരിക്കുക! എന്നാലോ? :)