Showing posts with label Prithviraj. Show all posts
Showing posts with label Prithviraj. Show all posts

Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Friday, January 21, 2011

Changing Seasons


Mesmerising tune blended with heart whelming lyrics… That’s what AR. Rahman’s ‘Changing Seasons’ is all about. If you are wondering what it is, then let us put it in simpler way – it’s the song which was used in ‘Raavan’ during the ending titles, after Beera (Abhishek Bachchan in Hindi and Vikram in Tamil) is shot and he falls off from the cliff.

The song “Uda Ja Re” (“Naan varuven… meendum varuven” in Tamil), in which the Music Mozart had literally put his heart and soul, sadly didn’t feature in the movie nor people seldom remember it at as it was played when the end titles were rolling. Besides, the track wasn’t included in the film’s music album.

Crystal blue waters, fluffy clouds and beautiful sunsets and add to that Aishwarya Rai’s ethereal presence, intoxicating lyrics and of course the quintessential Rahman charm you can’t ask for more.

With a view to bring this beautiful track to people’s notice, Y M Movies along with Prinz Productions and Ganashankar Balachandran has come up with this music video, titled ‘Changing Seasons’ - featuring AR Rahman and glimpses of Aishwarya Rai’s scenes from ‘Raavan’. The video, which has both Hindi and Tamil versions, is directed by John Warner and edited by Abdul Quadir along with Warner.



Changing Seasons (Hindi)




Changing Seasons (Tamil)




Tuesday, January 11, 2011

ചില സിനിമ "പാഴ്" വെടികള്‍

നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.



കഥ ഇഷ്‌ടമായാല്‍ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്‍
എങ്കിലിനി `ഒടുക്കത്തെ വീഴ്‌ചയാകും'


സ്വന്തം ബിസിനസ്‌ വന്‍ നഷ്‌ടത്തിലാണെന്ന്‌ എപ്പോഴും പറയുന്ന രണ്ടു വിഭാഗക്കാരേയുള്ളൂ. ഒന്ന്‌ സ്വകാര്യബസുടമകള്‍ മറ്റൊന്ന്‌ സിനിമാക്കാര്‍. എന്നിട്ടും ധാരാളം ബസുകള്‍ ഇറങ്ങുന്നു. സിനിമകളും - അമല്‍ നീരദ്‌
രണ്ടും പറ്റിക്കല്‍ പ്രസ്‌ഥാനമാണല്ലോ?

ഞാന്‍ പഠിച്ചത്‌ സൈക്കോളജിയാണ്‌. അതുകൊണ്ട്‌ എല്ലാവരെയും ഒബ്‌സര്‍വ്‌ ചെയ്യാന്‍ എനിക്ക്‌ കഴിയാറുണ്ട്‌ - സജി സുരേന്ദ്രന്‍
ഒബ്‌സര്‍വേഷന്റെ റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ?

അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്‌ എതിര്‍പ്പില്ല - നവ്യാനായര്‍
അല്‌പം സമാധാനം ആഗ്രഹിക്കുന്നുണ്ടാവും.

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ്‌ ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്‌ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്‌ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ്‌ ഒരു ഇമെയില്‍ അയയ്‌ക്കാന്‍പോലും ഞാന്‍ പഠിച്ചത്‌ - ദിലീപ്‌
അയ്യോ... പാവം

സൂപ്പര്‍ സ്‌റ്റാറുകളായ മമ്മൂട്ടിസാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമ കാണാറുണ്ട്‌ - വിജയ്‌
പ്രായം അഭിനയത്തിന്‌ ഒരു പ്രശ്‌നമല്ല എന്ന തോന്നലുണ്ടാവാന്‍ ഇത്‌ നല്ല ശീലമാണ്‌.

ത്രില്ലറിലൂടെ എനിക്ക്‌ കിട്ടിയത്‌ വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ്‌ - പൃഥ്വിരാജ്‌
അല്ലെങ്കിലും `പവറിനു' കുറവില്ലല്ലോ?

പ്രതിസന്‌ധി എന്ന വാക്ക്‌ ഞാന്‍ 19 കൊല്ലമായി കേള്‍ക്കുന്നതാണ്‌ - ദിലീപ്‌
ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതും അതല്ലേ?

കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വ്യായാമം ഡാന്‍സാണ്‌ - പാര്‍വ്വതി
നെയ്യൊക്കെ ഉരുകുന്നതിന്‌ ഡാന്‍സ്‌ ബെസ്‌റ്റാ... കീപ്‌ ഇറ്റ്‌അപ്പ്‌.

അഞ്ചാറു കാര്യങ്ങള്‍ ഞാന്‍ ഈസിയായി പാചകം ചെയ്യാറുണ്ട്‌. മുട്ട പുഴുങ്ങും ചായയും കോഫിയും ഉണ്ടാക്കും - റെയ്‌മ സെന്‍
പപ്പടം കാച്ചാനുംകൂടി പഠിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.

ലൊക്കേഷനില്‍ ആണെങ്കിലും വ്യായാമം മുടക്കാറില്ല. സിക്‌സ്‌ പായ്‌ക്കിലൊന്നും എനിക്ക്‌ താല്‌പര്യമില്ല - ജയറാം
ആയകാലത്ത്‌ ശ്രമിച്ചില്ല... പിന്നയാ അവസാനകാലത്ത്‌

ബിക്കിനിയില്‍ സ്‌ത്രീകളെ കണ്ട്‌ ആളുകള്‍ക്ക്‌ മടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. - വിദ്യാബാലന്‍
പിന്നെ, കൊക്കെത്ര കുളം കണ്ടതാ...

വസ്‌ത്രങ്ങളടങ്ങിയ മൂന്ന്‌ പെട്ടികളുമായി ഞാന്‍ ലോകം ചുറ്റുന്നു. എനിക്ക്‌ മേല്‍വിലാസമില്ല - ഫ്രിദ പിന്റോ
`സഞ്ചാരി' ഫാമിലിയാണല്ലേ?

പരാജയങ്ങളുടെ കാലത്ത്‌ പെരുവഴിയിലാക്കി കടന്നുപോയവരെ ഞാന്‍ ഓര്‍ക്കുന്നേയില്ല - പ്രിയദര്‍ശന്‍
സ്‌മരണവേണം, സ്‌മരണ...

സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക്‌ ഒരു പാഠപുസ്‌തകമാണ്‌ - മമ്മൂട്ടി
ഇപ്പോഴത്തെ സിലബസില്‍ ആ പാഠപുസ്‌തകം ഉള്‍പ്പെടുത്തിയിട്ടില്ല.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ വളരെ നല്ല ദിശാബോധമുള്ള ഏകസിനിമാക്കാരന്‍ ഞാന്‍ മാത്രമാണെന്നാണ്‌ പലരും പറയുന്നത്‌ - സലിംകുമാര്‍
`പലരും' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വീട്ടിലുള്ളവരെയാണോ?

ഒരു ടെന്‍ഷനില്ലാതെ സ്വന്തമായി ചിന്തിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്‌ പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനുശേഷമാണ്‌ - സുരേഷ്‌ ഗോപി
പാട്ട്‌ കേള്‍ക്കുന്നവന്‌ അത്‌ കഴിഞ്ഞ്‌ ടെന്‍ഷന്‍

എന്റെ മനസ്സില്‍ നല്ലത്‌ എന്ന്‌ ബോധ്യപ്പെടുന്ന സിനിമമാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ - അനൂപ്‌ മേനോന്‍
അതിന്‌ ഇനി ഒരുപാട്‌ കാലം വേണ്ടിവരുമല്ലോ?

തമിഴ്‌ സിനിമയില്‍ എന്റെ തരംഗം അവസാനിച്ചുവെന്ന്‌ പറയുന്നത്‌ വെറും വിഢ്‌ഡിത്തം മാത്രം. സത്യം പറഞ്ഞാല്‍ എനിക്ക്‌ ശ്വാസംവിടാന്‍പോലും സമയമില്ല - തമന്ന
എങ്കില്‍പ്പിന്നെ `വലിവിന്റെ ആരംഭമായിരിക്കും'

മലയാളിയുടെ അമിതഭക്‌തിയും ആള്‍ദൈവ ആരാധനയും മദ്യപാനാസക്‌തിയുമാണ്‌ `ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന ചിത്രത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത്‌ - പ്രിയനന്ദനന്‍
സിനിമകാണല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമോ?

മലയാളികള്‍ ഭാഗ്യവാന്മാരാണ്‌ കേരളത്തിലെ ക്ഷേത്രങ്ങളും വാസ്‌തുവിദ്യയും കാവുകളുമൊക്കെ എന്നെ ശരിക്കും സ്വാധീനിച്ചു. ചമ്പാവരിചോറ്‌, അവിയല്‍, കാളന്‍, അപ്പം, പുട്ട്‌ കേരളത്തിന്റെ രുചിയും ഇഷ്‌ടമായി - മല്ലിക ഷെരാവത്ത്‌
സകല `കെടുതികളും' അവസാനം കേരളത്തിലേക്ക്‌...

ആവശ്യമില്ലാതെ ടെന്‍ഷനടിക്കാറില്ല. കുട്ടികളുടെ കാര്യത്തിലെ അല്‌പമെങ്കിലും ടെന്‍ഷനുള്ളു. - റഹ്‌മാന്‍
പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരുന്നാല്‍ ഇതാണ്‌ ...

തിലകന്‍ മലയാള സിനിമയുടെ ശാപമാണ്‌. അദ്ദേഹത്തോടൊപ്പം ഇനി ഒരു ചിത്രത്തില്‍പോലും അഭിനയിക്കില്ല - ക്യാപ്‌റ്റന്‍ രാജു
ക്യാപ്‌റ്റന്‌ ആരെയാ പേടി?

പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കമ്മീഷണറായി ഞാന്‍തന്നെ അഭിനയിക്കും - സുരേഷ്‌ഗോപി
മമ്മുട്ടിയോട്‌ `ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന്‌ ചോദിക്കാന്‍ മറക്കരുത്‌...

എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല - രഞ്‌ജിത്ത്‌
പ്രേക്ഷകന്‌ `പൈസ' ഒരു വിഷയമാണ്‌.

ബോളിവുഡിലെ സൂപ്പര്‍ഖാന്‍മാര്‍ എന്റെ ആരാധനാപാത്രങ്ങളാണ്‌. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇഷ്‌ടപ്പെടുന്നു. ഭാവിയില്‍ അവരുടെ സ്‌ഥാനത്തേക്കുയരാനുള്ള തീവ്രയത്‌നത്തിലാണ്‌ ഞാന്‍ - സെയ്‌ഫ്‌ അലിഖാന്‍
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?

എന്റെ സുഹൃത്തും ഫിലോസഫറും വഴികാട്ടിയുമാണ്‌ ശശിതരൂര്‍ ഞങ്ങള്‍ പരസ്‌പരം ഒരുപാട്‌ അറിവുകള്‍ കൈമാറുന്നു - സുനന്ദ പുഷ്‌കര്‍
ഈ പ്രായത്തില്‍ ഇതല്ലേ പറ്റൂ?

ഷൂട്ടിങ്‌ ഇടവേളയില്‍ വീട്ടില്‍ പാചക പരീക്ഷണങ്ങളുമായി കഴിയാനാണ്‌ എനിക്കിഷ്‌ടം - സുചിത
നല്ലകാര്യമാ.... കുറച്ചുകഴിഞ്ഞ്‌ ഉപകാരപ്പെടും.

എന്താ ഞാന്‍ ജോണിനെക്കുറിച്ച്‌ പറയേണ്ടത്‌. എന്റെ എല്ലാമാണ്‌ ജോണിപ്പോള്‍ - മീരാ വാസുദേവ്‌
തുടര്‍ന്നും ഇങ്ങനെയായാല്‍ മതിയായിരുന്നു.

പ്രാഥമിക കളക്‌ഷനില്‍ അന്‍വര്‍ എന്ന സിനിമ രജനീകാന്തിന്റെ യന്തിരനേക്കാള്‍ മുന്നിലാണ്‌ - അമല്‍ നീരദ്‌
ഉവ്വുവ്വെയ്‌... ഇങ്ങനെയാണെങ്കില്‍ കുറച്ച്‌ കിട്ടിക്കാണും.

എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന്‌ ആഗ്രഹിച്ച ആളാണ്‌ ഞാന്‍ - അഗസ്‌റ്റിന്‍
അനുഭവം ഗുരു

ഒരു കഥാപാത്രം കിട്ടിയാല്‍ വളരെപെട്ടെന്ന്‌ അതിലേക്ക്‌ സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ കഴിയുന്നു - കൈലാഷ്‌
വോള്‍ട്ടേജ്‌ കുറവാണെന്നു മാത്രം

ഇവിടെവരെ എത്തുമെന്നോ ഇത്രയൊക്കെ ആയിത്തീരുമെന്നോ പ്രതീക്ഷിച്ചതല്ല - റിമ കല്ലുങ്കല്‍
എവിടെവരെ? എത്രയൊക്കെ?

എന്റെ സിനിമകള്‍ കാണാന്‍വേണ്ടി മാത്രം തിയറ്ററിലെത്തുന്ന ആളുകളുണ്ട്‌ - ലാല്‍

ഒന്നോ രണ്ടോ ആളുകളുണ്ട്‌ എന്നുപറയൂ.

മരിച്ചുപോയ എന്റെ അച്‌ഛന്റെ സ്‌ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്‍ കണ്ടത്‌ - ഭാമ
പിന്നീട്‌ തിരിഞ്ഞുനോക്കാത്തത്‌ അതുകൊണ്ടാണോ?

അച്‌ഛന്‌ ആധാരമെഴുത്താണ്‌. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അച്‌ഛനെ `വഴിയാധാര'മാക്കരുത്‌.

കൊച്ചുകുട്ടികള്‍ക്ക്‌ എന്നെ വലിയ ഇഷ്‌ടമാണ്‌. `നീലത്താമര'യിലെ ഹരിദാസ്‌ മാമന്‍ എന്നാണ്‌ അവര്‍ വിളിക്കുക - കൈലാഷ്‌
`മാറ്റി വിളിപ്പിക്കാതിരുന്നാല്‍ കൊള്ളാം...'

ഹര്‍ഭജന്‍ എനിക്കിപ്പോള്‍ മൂത്ത സഹോദരനെപ്പോലെയാണ്‌ - ശ്രീശാന്ത്‌

കിട്ടേണ്ടത്‌ കിട്ടിക്കഴിഞ്ഞാണോ?

ഞാന്‍ ഏറ്റവും കൂടുതല്‍ പശ്‌ചാത്തപിക്കുന്നത്‌ അന്ന്‌ ശ്രീശാന്തിനെ അടിച്ച സംഭവമാണെന്ന്‌ പിന്നീട്‌ പലപ്പോഴും വ്യക്‌തമാക്കിയിട്ടുണ്ട്‌ - ഹര്‍ഭജന്‍ സിംങ്‌
ഒരു നല്ല കാര്യത്തിനല്ലേ... പോട്ടെ, വിട്ടുകള...

ബാഹ്യമായി ദര്‍ശിക്കുന്നതോ കരുതുന്നതോ ആയ ഇമേജില്‍നിന്ന്‌ വിഭിന്നമാണ്‌ നയന്‍താരയുടെ സ്വഭാവം - പ്രഭുദേവ
ആന്തരികം കണ്ടവനേ ഇത്‌ പറയാനാവൂ.

ഇനിയൊരു വിവാഹത്തെപ്പറ്റി ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല - ഉര്‍വശി
അടുത്തനിമിഷം ചിന്തിക്കാവുന്നതാണ്‌.

ജര്‍മ്മന്‍ ഫിലിം സ്‌കൂളില്‍പഠിച്ച്‌ തിരിച്ച്‌ ഫ്‌ളൈറ്റില്‍ വരുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തം ഞാനറിഞ്ഞത്‌ - അമല്‍ നീരദ്‌
ഹോളിവുഡില്‍വച്ച്‌ സ്‌പില്‍ബര്‍ഗിനെ സംവിധാനം പഠിപ്പിച്ചു മടങ്ങുമ്പോഴല്ലേ ബര്‍ലിന്‍ മതില്‍ തകര്‍ന്നത്‌ അറിഞ്ഞത്‌?

രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ സ്‌നേഹിച്ചത്‌ കോണ്‍ഗ്രസിനെ ആയിരുന്നു - അഴീക്കോട്‌

അക്കാലത്തെ രണ്ടു പ്രേമലേഖനം കിട്ടിയിരുന്നെങ്കില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.

നിര്‍മ്മാതാവിനെയും പ്രേക്ഷകരെയും തൃപ്‌തരാക്കുകയാണ്‌ എന്റെ ലക്ഷ്യം - രാജസേനന്‍ 
ഇതുവരെ സാധ്യമാകാത്തത്‌ ഇനി നടക്കുമോ?

എന്റേത്‌ ഒരു പ്രണയവിവാഹമായിരിക്കില്ല - രമ്യ നമ്പീശന്‍ 
വണ്‍വേ പ്രണയം വിവാഹത്തിലെത്താറില്ല കുട്ടി

ഇന്‍ഡസ്‌ട്രിയിലെ എല്ലാവരും ഇന്ദ്രജിത്ത്‌ നല്ല നടനാണെന്ന്‌ പറയും - ഇന്ദ്രജിത്ത്‌
പ്രേക്ഷകര്‍ മാത്രമാണ്‌ അത്‌ പറയാത്തത്‌

ഒരു പടത്തിലെങ്കിലും അഭിനയിക്കണം പൊട്ടപ്പടമായാലും - ശ്രീശാന്ത്‌ 
ഇതിനെയാണ്‌ നിലവാരത്തകര്‍ച്ച എന്നുപറയുന്നത്‌.

മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി ഞാന്‍ സ്വപ്‌നം കാണുന്നു - പൃഥ്വിരാജ്‌ 
വല്ലാത്തൊരു കാഴ്‌ചയായിപ്പോയി.

സൗന്ദര്യമുള്ള ഒരു പുരുഷനെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല - രഞ്‌ജിനി ഹരിദാസ്‌ 
കാഴ്‌ചക്കുറവുണ്ടോ?

എല്ലാവര്‍ക്കും ബോധ്യമാകുന്ന സിനിമകള്‍ മാത്രമേ ഏറ്റെടുക്കൂ - മോഹന്‍ലാല്‍ 
അപ്പോള്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണോ?

ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയം എനിക്കറിയാമായിരുന്നു - ലക്ഷ്‌മി റായ്‌ 
പോയത്‌പോയി ഇനി പറഞ്ഞിട്ടെന്തു കാര്യം

ഒരാര്‍ട്ടിസ്‌റ്റിനെ സംബന്‌ധിച്ച്‌ ശരീരം സൂക്ഷിക്കേണ്ടത്‌ അവരുടെ കടമയാണ്‌ - നയന്‍താര 
ശരീരമുണ്ടെങ്കിലല്ലേ കാര്യം നടക്കൂ.

തന്നെപ്പോലൊരു കലാകാരനെ കൊന്ന കൊലപാതകികളാണ്‌ അമ്മയും ഫെഫ്‌കയും - തിലകന്‍ 
കൊന്ന പാപം തിന്നാല്‍ തീരുമോ?

കല്യാണം കഴിച്ചത്‌ വിവാഹമോചനത്തിനല്ല - നിഷാല്‍ചന്ദ്ര (നടി കാവ്യാമാധവന്റെ ഭര്‍ത്താവ്‌) 
വിശ്വാസം അതല്ലേ എല്ലാം

എനിക്ക്‌ അമിതമായി ഒന്നും ദൈവം തന്നില്ല. ഈ തടി ഒഴിച്ചാല്‍ - മധു 
ഉള്ളത്‌ കാതലല്ലേ

കുഞ്ഞുങ്ങളുടേതുപോലെ കളങ്കമില്ലാത്ത മനസ്സാണ്‌ എന്റേത്‌ - സുരാജ്‌ വെഞ്ഞാറമൂട്‌ 
തിരിച്ചറിവായില്ല

എനിക്ക്‌ ജീവിതം മനസിലാകുന്നില്ല. ആള്‍ക്കാരെയും മനസിലാകുന്നില്ല - കാവ്യാ മാധവന്‍ 
എന്താ സംഭവിച്ചേ? ആരാ പടക്കം പൊട്ടിച്ചേ? ഇന്ന്‌ വിഷുവാ?

അള്‍ട്ടിമേറ്റ് വെടി

സിനിമയില്‍ സീരിയസ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ സിനിമയില്‍ കോമഡിയാണ്‌ ഞാന്‍ ചെയ്യുന്നത്‌ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇത്‌ കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം....

കടപ്പാട്  : thattukadablog

Friday, November 12, 2010

ഫാന്‍സുകാരെ നിങ്ങള്‍ക്ക് സലാം

Fans Associations Kerala
ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പ്‌ രജനീകാന്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഫിലിം അടങ്ങിയ പെട്ടി ഘോഷയാത്രയായാണ്‌ തിരുവനന്തപുരത്തെ തിയേറ്ററിലേക്ക്‌ കൊണ്ടുവന്നത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ്‌ പൂജയും സ്‌ക്രീനില്‍ പാലഭിഷേകവും നടന്നു. തിയേറ്റര്‍ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തുവിരല്‍വച്ച്‌ മലയാളി പറഞ്ഞു: `ഈ തമിഴന്മാരുടെയൊരു കാര്യം. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ!' വെറും പാണ്ടി'കളായ, നിരക്ഷരകുക്ഷികളായ തമിഴന്മാരെ നമ്മള്‍ അന്ന്‌ കളിയാക്കിക്കൊന്നു. തിരഞ്ഞെടുപ്പിനു നിന്നാല്‍ കെട്ടിവച്ച കാശ്‌പോലും കിട്ടാതെ സിനിമാതാരങ്ങളെ കെട്ടുകെട്ടിക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ നമ്മള്‍ ഉച്ചൈസ്‌തരംഘോഷിച്ചു.

എന്നിട്ട്‌, നമ്മള്‍ ഇപ്പോള്‍ `വെറും പാണ്ടി'കളെക്കാള്‍ കഷ്‌ടമായിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ വളര്‍ത്തുന്ന കുറേ പണിയില്ലാത്ത ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപീകരിച്ച്‌ മലയാളിയുടെ മാനംകെടുത്തുന്നു. `ഞങ്ങളുടെ ലാലേട്ടനെയും ഞങ്ങളുടെ മമ്മൂക്ക'യെയും തൊട്ടുകളിച്ചാല്‍ തൊട്ടുകളിക്കുന്നവന്റെ കൈവെട്ടുമെന്ന്‌ ഈ വിവരദോഷികളായ ചെറുപ്പക്കാര്‍ ചാനലില്‍ വീമ്പിളക്കുന്നു. തമിഴന്മാരെ നാണിപ്പിക്കുംവിധം സൂപ്പര്‍താരങ്ങളുടെ സിനിമ കളിക്കുന്ന തീയേറ്ററുകളെ അലങ്കാരങ്ങളാല്‍ മൂടുന്നു. ഫിലിം പെട്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജിക്കുന്നു. കഷ്‌ടംതന്നെ

Fans Associations Kerala

കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ നിന്ന്‌ പാലവരെ സഞ്ചരിച്ചപ്പോഴാണ്‌ ഫാന്‍സ്‌ അസോസിയേഷനുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക റോഡോരം എത്രയധികം മലിനമാക്കുന്നുവെന്ന്‌ നേരിട്ട്‌ ബോധ്യപ്പെട്ടത്‌. എല്ലാ ചെറിയ ജങ്‌ഷനില്‍പ്പോലും സൂപ്പര്‍താരങ്ങളെ വാഴ്‌ത്തുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ജന്മനാവൈരികളായ മമ്മൂട്ടി-മോഹനലാല്‍ ഫാന്‍സുകള്‍ മത്‌സരിച്ചാണ്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌. അറയ്‌ക്കുന്ന വാചകങ്ങളാണ്‌ ഫ്‌ളെക്‌സുകളില്‍. ഇത്‌ വെറും നാട്ടുരാജാവല്ല, ഇവന്‍ ദിഗന്തങ്ങള്‍ അടക്കിഭരിക്കുന്ന പഴശ്ശിരാജ' എന്ന്‌ ഒരു ഫ്‌ളെക്‌സ്‌ മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുമ്പോള്‍ `ഇവന്‍ വെറും പഴശ്ശിരാജാവോ സേതുരാമയ്യരോ അല്ല. ഇവനാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി അഥവാ ഉലകനായകന്‍ എന്ന്‌ മോഹന്‍ലാല്‍ ഫ്‌ളെക്‌സ്‌ ആക്രോശിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാള്‍ക്കും കാറിത്തുപ്പാന്‍ തോന്നുന്ന ഡയലോഗുകള്‍. ആരാധനവേണം. പക്ഷേ അത്‌ ഇങ്ങനെ മാനസികരോഗമായി മാറിയാലോ!!

അഴീക്കോട്‌ മാഷ്‌ സൂപ്പര്‍താരങ്ങളെ മൂക്കറ്റം ചീത്തവിളിച്ചത്‌ ഫാന്‍സുകാരെ ഞെട്ടിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌ `ആരാണ്‌ അഴീക്കോട്‌' എന്ന ചോദ്യവുമായാണ്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ തലപ്പത്തുള്ള ഒരു മാനസികരോഗി ചാനല്‍ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്‌. മോഹന്‍ലാലിനോടുള്ള ആരാധനയും ബഹുമാനവും അഴീക്കോടിനോടുള്ള രോഷവും കാരണം കക്ഷിയുടെ വായില്‍നിന്ന്‌ വാചകങ്ങള്‍ പുറത്തേക്കുവരുന്നില്ല. കുറച്ചുനേരത്തെ അഭ്യാസത്തിനുശേഷം ഇത്രയും കേട്ടു. `ആരാ, ആരാ അയാള്‌: അഴീക്കോടാണത്രേ ലാലേട്ടന്റെ മുന്നില്‍ ആരാ അയാള്‌?'

ആരാണ്‌ അഴീക്കോട്‌ എന്ന്‌ പ്രസ്‌തുത ഫാന്‍ ആത്‌മാര്‍ത്ഥമായി ചോദിച്ചതാവണം. കാരണം, സൂപ്പര്‍താരത്തിന്റെ കാല്‍തിരുമ്മി നടക്കുന്ന ഫാന്‍സുകാര്‍ അഴീക്കോടിനെപ്പറ്റി കേട്ടിരിക്കാന്‍ സാധ്യതയില്ല. ആ തുറന്നുപറച്ചില്‍ ഏതായാലും നന്നായി.

പാര്‍ട്ടി വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന ചാവേറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക്‌ യാതൊരു ക്ഷാമവുമില്ലാത്ത നാടാണിത്‌. എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലാനും വീട്‌ കുളംതോണ്ടാനും കുരങ്ങന്മാര്‍ എപ്പോഴും റെഡിയാണ്‌. അതുപോലെ തന്നെയാണ്‌ ഫാന്‍സുകാരുടെയും കാര്യം. മറ്റുള്ളവരുടെ സിനിമയെ കൂവി തോല്‌പിക്കാനും സൂപ്പര്‍താരത്തിനു വേണ്ടി പ്രസ്‌കോണ്‍ഫറന്‍സ്‌ നടത്താനുമെല്ലാം ഫാന്‍സ്‌ ചാവേറുകള്‍ റെഡി. സൂപ്പര്‍താരമാരകട്ടെ, ഫാന്‍സ്‌ അസോസിയേഷനുമായി തനിക്ക്‌ യാതൊരു ബന്‌ധവുമില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറയും. അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. നമുക്ക്‌ വാലാട്ടി പിന്നാലെ നടക്കുന്നതിന്‌ ചെല്ലും ചെലവും കിട്ടിയാല്‍ പോരെ! പോരാത്തതിന്‌ ഒരിക്കലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത മുഖങ്ങള്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ സീറ്റു കിട്ടുന്നതും ചില്ലറക്കാര്യമാണോ?
അതുകൊണ്ട്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തഴച്ചുവളരട്ടെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ആസനത്തില്‍ ആല്‍ കിളിര്‍ത്താല്‍ അതുമൊരു തണല്‌!

By: ബൈജു എന്‍. നായര്‍