Showing posts with label Yesudas. Show all posts
Showing posts with label Yesudas. Show all posts

Sunday, March 3, 2013

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു...

രവിമേനോന്‍

Yesudas, Raveendran

'കഴിയുമെങ്കില്‍ യേശുദാസിനെ ഫീല്‍ഡില്‍നിന്നുതന്നെ ഔട്ടാക്കി മലയാളസിനിമയിലെ ഒന്നാംനമ്പര്‍ പിന്നണിഗായകനായി ഞെളിയാം എന്നു മോഹിച്ചു മദ്രാസിലേക്കു വണ്ടികയറിയ ആളാണ് ഞാന്‍.' -ഒരു കൂടിക്കാഴ്ചയ്ക്കിടെ തമാശ കലര്‍ത്തി രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു.
'അത് നടക്കില്ലെന്നു മനസ്സിലായപ്പോള്‍ യേശുദാസിനെ പാടിച്ചു ബുദ്ധിമുട്ടിക്കാനായി എന്റെ ശ്രമം. കുറച്ചു കടുപ്പമുള്ള ട്യൂണ്‍ ഇട്ടുകൊടുത്തശേഷം ഞാന്‍ മനസ്സില്‍ പറയും. ഇത് ഇയാള്‍ക്ക് തൊടാന്‍ പറ്റില്ല.'
'പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാന്‍പോലും മനസ്സില്‍ കാണാത്ത മാനം ആ പാട്ടിനു നല്കി ആ മനുഷ്യന്‍ അതെനിക്കു തിരിച്ചുതരും. അതാണ് യേശുദാസ്.'
പ്രമദവനവും രാമകഥാഗാനലയവും ഹരിമുരളീരവവും ഒറ്റക്കമ്പിനാദവും ഏഴു സ്വരങ്ങളുമെല്ലാം മറ്റാരുടെയെങ്കിലും ശബ്ദത്തില്‍ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ എന്നോരു ചോദ്യം എനിക്ക് എറിഞ്ഞുതരികകൂടി ചെയ്തു മാസ്റ്റര്‍ - ഒരു വെല്ലുവിളി കണക്കെ.

ഒരു സംശയം എന്നിട്ടും ബാക്കിനിന്നു. എന്തുകൊണ്ട് രവീന്ദ്രന്‍ ഏറ്റവും മികച്ച ഈണങ്ങള്‍ യേശുദാസിനു മാത്രം നല്കി? ഗന്ധര്‍വനാദം മാത്രം മനസ്സില്‍ക്കണ്ട് എന്തുകൊണ്ട് അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചു? ഒരൊറ്റ ഗായകന്റെ ശബ്ദത്തിന്റെ ചുറ്റുവട്ടത്ത് പ്രതിഭയെ തളച്ചിടുകവഴി തന്റെ സര്‍ഗാത്മകതയുടെ അതിരുകള്‍ അറിഞ്ഞുകൊണ്ടുതന്നെ പരിമിതപ്പെടുത്തുകയല്ലേ രവീന്ദ്രന്‍ ചെയ്തത്?
ഹൃദയം തുറന്നുള്ള ചിരിക്കുപകരം മാസ്റ്ററുടെ മുഖത്ത് ഗൗരവം പടര്‍ന്നുകണ്ടത് അപ്പോഴാണ്. 'നിങ്ങള്‍ നൗഷാദിനോടു ചോദിച്ചുനോക്കൂ. എന്തുകൊണ്ട് അദ്ദേഹം റഫിസാഹിബിനുവേണ്ടി തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ നീക്കിവച്ചൂ എന്ന്. ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും സലില്‍ ചൗധരിയുമൊക്കെ അവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടാന്‍ ഏല്പിച്ചത് യേശുദാസിനെ അല്ലേ? അവരാരും ജീനിയസുകളല്ല എന്ന് നമുക്കു പറയാനാകുമോ?' വെണ്ണ കൈയിലുള്ളപ്പോള്‍ നറുനെയ്യ് വേറിട്ടു കരുതേണ്ടതുണ്ടോ. എന്നായിരുന്നു മാസ്റ്ററുടെ മറുചോദ്യത്തിന്റെ ധ്വനി.

ആദ്യമായി മാസ്റ്ററുടെ വടപളനിയിലെ വീട്ടില്‍ ചെന്നതോര്‍മയുണ്ട്. ഗായകന്‍ ജയചന്ദ്രനോടൊപ്പമായിരുന്നു ആ യാത്ര. യേശുദാസിന്റെ അറുപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മലയാളം വാരിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിനുവേണ്ടി ഒരു അഭിമുഖം തരപ്പെടുത്തണം. അതാണുദ്ദേശ്യം. നഗരാതിര്‍ത്തിയിലെ ആ വാടകവീട്ടിലെത്താന്‍ ദീര്‍ഘനേരത്തെ ഡ്രൈവ് വേണം.

മദ്രാസ്സില്‍ വന്നിറങ്ങി സിനിമയില്‍ അവസരം തേടി സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലംമുതലേ കുളത്തൂപ്പുഴ രവിയെ ജയചന്ദ്രന് അറിയാം. രവീന്ദ്രന്റെ ആദ്യനാളുകളില്‍ സിനിമാനഗരത്തില്‍ അദ്ദേഹത്തിനു താങ്ങുംതണലുമായി നിന്ന അപൂര്‍വം പേരിലൊരാളാണ് ജയേട്ടന്‍. അച്ഛന്‍ മരിച്ച വിവരവുമായി ടെലഗ്രാം വന്നപ്പോള്‍, നാട്ടില്‍ പോകാന്‍ പണമില്ലാതെ അന്തംവിട്ടുനിന്ന തനിക്ക് താന്‍ പോലും ആവശ്യപ്പെടാതെ യാത്രയ്ക്കുള്ള എയര്‍ടിക്കറ്റ് ജയചന്ദ്രന്‍ എത്തിച്ചുതന്ന കഥ രവീന്ദ്രന്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. അത് വായിച്ചനാള്‍മുതല്‍ മനസ്സിലുറപ്പിച്ചിരുന്നു എന്നെങ്കിലും മാസ്റ്ററെ നേരില്‍ കാണുമ്പോള്‍ ചോദിക്കണം. - ജീവിതത്തിലെ പ്രതിസന്ധികളില്‍ തണലായിനിന്ന സുഹൃത്തുകൂടിയായ ഒരു ഗായകനെ എന്തുകൊണ്ട് തന്റെ ആദ്യചിത്രത്തില്‍ സഹകരിപ്പിച്ചില്ലായെന്ന്. തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകുമല്ലോ. വന്ന വഴി മറന്നയാളല്ല രവീന്ദ്രന്‍മാസ്റ്റര്‍ എന്നു വ്യക്തമായും അറിയുന്നതിനാല്‍ ഉത്തരമറിയാന്‍ കൗതുകമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ തന്റെ പഴയ നാളുകളെക്കുറിച്ചും യേശുദാസുമായുള്ള അടുപ്പെത്തക്കുറിച്ചും പുതിയ തലമുറയുടെ അധികപ്രസംഗങ്ങളെക്കുറിച്ചുമൊക്കെ രവീന്ദ്രന്‍ വാചാലനാകുമ്പോള്‍, തൊട്ടപ്പുറത്ത് ഒരു സോഫയില്‍ സുദീര്‍ഘമായ ഡ്രൈവിംഗിന്റെ ക്ഷീണത്തില്‍ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു ജയേട്ടന്‍., ചോദിക്കാതിരിക്കാനായില്ല. 'ജയചന്ദ്രന്‍ എന്ന ഗായകന്റെ പ്രതിഭ താങ്കള്‍ വേണ്ടവിധം ഗാനങ്ങളില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന അഭിപ്രായം എനിക്കുണ്ട്. ഇതേ അഭിപ്രായമുള്ള മറ്റു പലരും കണ്ടേക്കാം. എന്തായിരുന്നു അതിന്റെ കാരണം?'
ഉറങ്ങിക്കിടന്ന ഗായകനെ നിമിഷങ്ങളോളം നിശ്ശബ്ദനായി വീക്ഷിച്ചശേഷം രവീന്ദ്രന്‍മാസ്റ്റര്‍ നല്കിയ മറുപടി കാതില്‍ മുഴങ്ങുന്നു: 'എനിക്കൊരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഈ കിടക്കുന്നത്. ആ കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതിലെ മുഖ്യഗാനങ്ങള്‍ പാടുന്നത് യേശുദാസായിരിക്കണമെന്ന് ഞാന്‍ എത്രയോ മുമ്പേ തീരുമാനിച്ചിരുന്ന കാര്യമാണ്. യേശുദാസില്ലായിരുന്നുവെങ്കില്‍ നിങ്ങളീ കാണുന്ന രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനും ഉണ്ടാകില്ലായിരുന്നു. 'ചൂള'യുടെ നിര്‍മാതാവും സംവിധായകനുമാഗ്രഹിച്ചത് ദാസ് ആ പാട്ടുകള്‍ പാടണമെന്നായിരുന്നു. മറിച്ചുപറയാവുന്ന അവസ്ഥയിലായിരുന്നില്ല തുടക്കക്കാരനായ ഞാന്‍. ആ പാട്ടുകള്‍ കേട്ട് എന്നെ ആദ്യമായി അഭിനന്ദിച്ചവരില്‍ ഒരാള്‍ ജയചന്ദ്രനാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും.

മറ്റൊന്നുകൂടി ഓര്‍മിപ്പിച്ചു രവീന്ദ്രന്‍: 'ഞാന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഇന്നയാള്‍ പാടണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെനിക്ക്. യേശുദാസിനെ ഒത്തുകിട്ടിയില്ലങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുക എന്ന ശീലം എനിക്കില്ല. ജയചന്ദ്രനോ, വേണുഗോപാലോ, ബിജുനാരായണനോ എനിക്കുവേണ്ടി പാടിയിട്ടുണ്ടെങ്കില്‍, ആ പാട്ടുകള്‍ ഞാന്‍ അവരെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയവതന്നെയാണ്. ശാസ്ത്രീയസംഗീതത്തില്‍ അത്ര നിപുണനല്ല ജയചന്ദ്രന്‍. അത്തരം ഗാനങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇണങ്ങുക റൊമാന്റിക് ഗാനങ്ങളും അല്പം ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഗാനങ്ങളുമാണ്. യേശുദാസിന്റെ വ്യത്യാസം അദ്ദേഹം ഒരു ആള്‍റൗണ്ടറാണെന്നതാണ്. ശാസ്ത്രീയഗാനവും റൊമാന്റിക് ഗാനവും തമാശപ്പാട്ടും ഭക്തിഗാനവുമെല്ലാം വഴങ്ങും ദാസിന്. ശരിക്കുമൊരു സംഗീതസംവിധായകന്റെ ഭാഗ്യമാണ് യേശുദാസ് എന്ന ഗായകന്‍.'

ആ വാക്കുകളില്‍ രവീന്ദ്രന്റെ ഹൃദയമുണ്ടായിരുന്നു. എന്തുകൊണ്ട് യേശുദാസ് എന്ന ചോദ്യം പിന്നീട് അദ്ദേഹത്തോട് ആവര്‍ത്തിച്ചിട്ടില്ല. അത്രയും സുതാര്യവും സുവ്യക്തവുമായിരുന്നു ആ മറുപടി.

മാസ്റ്ററെ അവസാനമായി കണ്ടത് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടു നടന്ന മുല്ലേശ്ശരി രാജു അവാര്‍ഡുദാനച്ചടങ്ങിനിടെയാണ്. തമ്മില്‍ക്കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു: 'നന്ദന'ത്തിലെ ആരും ആരും... എന്ന പാട്ട് കേട്ടുകാണുമല്ലോ. നിങ്ങള്‍ അന്ന് ചോദിച്ചില്ലേ എന്തുകൊണ്ട് ജയചന്ദ്രന് ഇണങ്ങുന്ന പാട്ടുകളുണ്ടാക്കുന്നില്ലാ എന്ന്. അതിനുള്ള മറുപടിയാണത്. ജയന്റെ ഏറ്റവും മികച്ച ശബ്ദമാണ് ആ പാട്ടില്‍ കേട്ടത്. ഇനിയും ജയനുവേണ്ടി പാട്ടുണ്ടാക്കുന്നുണ്ട് ഞാന്‍.'

രവീന്ദ്രന്‍മാസ്റ്റര്‍ തമാശ പറയുകയായിരുന്നില്ല. മാസങ്ങള്‍ക്കകം 'മിഴി രണ്ടിലും' എന്ന ചിത്രത്തില്‍ മനോഹരമായ മറ്റൊരു ഗാനം മാസ്റ്റര്‍ക്കുവേണ്ടി ജയചന്ദ്രന്‍ പാടി 'ആലിലത്താലിയുമായി....' തിരിച്ചുവരവിന്റെ ഇന്നിംഗ്‌സില്‍ ജയചന്ദ്രന്റേതായി പുറത്തുവന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.

നൗഷാദിന് റഫിയും മദന്‍മോഹന് ലതാമങ്കേഷ്‌കറും ഒ.പി.നയ്യാറിന് ആശാഭോസ്‌ലെയും എന്നപോലെ സ്വന്തം ആത്മാംശംതന്നെയായിരുന്നു രവീന്ദ്രന് യേശുദാസ് എന്ന ഗായകന്‍. ദാസുമായുള്ള അപൂര്‍വമായ രസതന്ത്രത്തിന്റെ പൊരുള്‍ എന്താണെന്ന് മാസ്റ്ററോട് ചോദിച്ചുനോക്കിയിട്ടുണ്ട്: 'സാധാരണ മനുഷ്യരുടെ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവര്‍തന്നെയാണ് ഞങ്ങള്‍. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും മുന്‍കോപവും എല്ലാമുള്ളവര്‍. പക്ഷേ, സംഗീതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരേ മനസ്സാണ്. ഈഗോ പ്രശ്‌നങ്ങളൊട്ടുമില്ല. സംഗീതത്തില്‍ അദ്ദേഹം അര്‍ഹിക്കുന്ന ആദരവും മാന്യതയും ഞാന്‍ അദ്ദേഹത്തിനു നല്കിയിട്ടുണ്ട്; അതേയളവില്‍ അത് തിരിച്ചു കിട്ടിയിട്ടുമുണ്ട്.'

ഗായകന്റെ മൂഡ് അറിഞ്ഞ് പെരുമാറാനാണ് ആദ്യം സംഗീതസംവിധായകന്‍ പഠിക്കേണ്ടതെന്നും രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. അത് ഗാനസൃഷ്ടി മികച്ചതാക്കാനേ ഉപകരിക്കൂ. 'എന്റെ റെക്കോഡിങ്ങിനെത്തുമ്പോള്‍ യേശുദാസുമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും റിലാക്‌സ്ഡ് ആയി വെറുതെ സംസാരിച്ചിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ഞാന്‍. തികച്ചും അനൗപചാരികമായ ആ സംഭാഷണത്തില്‍ വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചു തമാശകളുമെല്ലാം കടന്നുവരും. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടുകഴിഞ്ഞശേഷമേ ഞാന്‍ അദ്ദേഹത്തെ റെക്കോഡിങ് മുറിയിലേക്ക് ക്ഷണിക്കാറുള്ളൂ. അത് ചിലപ്പോള്‍ നേരംപുലരുമ്പോഴാകാം, രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെയാകാം.'

അര്‍ദ്ധരാത്രി സമയത്താണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം താന്‍ യേശുദാസിനെ പാടിപ്പഠിപ്പിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞതോര്‍
ക്കുന്നു: 'പാട്ടുപഠിക്കാനെത്തുമ്പോള്‍ അത്ര നല്ല മൂഡിലായിരുന്നില്ല ദാസേട്ടന്‍. ഇഷ്ടപ്പെടാത്ത ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ ഒരു അഭിപ്രായപ്രകടനം അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. അതുകൊണ്ടുകൂടിയാകാം, ഗാനം അതിഗംഭീരമാകണം എന്നൊരു വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നതുപോലെ തോന്നി. ആ വാശിയോടെതന്നെയാണ് പിറ്റേന്ന് അദ്ദേഹം ഹരിമുരളീരവം റെക്കോഡ് ചെയ്തതും. ഭരതത്തിലെ രാമകഥാ ഗാനലയം റെക്കോര്‍ഡു ചെയ്യപ്പെട്ടത് അര്‍ദ്ധരാത്രിക്കുശേഷമാണ്. 'ഇപ്പോള്‍ പാടിയാല്‍ നന്നായിരിക്കും' എന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. സ്റ്റുഡിയോയിലെത്തി പാട്ടില്‍ മുഴുകിക്കഴിഞ്ഞാല്‍ ചുറ്റുപാടുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് കണ്ടിട്ടുണ്ട്. അത്തരമൊരു പ്രതിബദ്ധത ഇന്ന് ആരില്‍നിന്ന് പ്രതീക്ഷിക്കാനാകും?'

താരകേ, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പിനാദം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം എന്നീ പ്രശസ്ത ഗാനങ്ങള്‍ക്കെല്ലാം സൂക്ഷ്മവിശകലനത്തില്‍ ഘടനാപരമായ സാമ്യങ്ങള്‍ കാണാം.താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ അപാരമായ ശബ്ദനിയന്ത്രണം ഒറ്റയ്‌ക്കോ ഒരുമിച്ചോ പ്രയോജനപ്പെടുത്തിയ ഗാനങ്ങളാണിവ. താരകേ (ചൂള) ഗോപികേ (നന്ദനം) എന്നീ ഗാനങ്ങള്‍പോലെ രൂപഘടനയില്‍ പരസ്​പരം ദൃഢമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകളുമുണ്ട്. ഈ ഏകതാനത സംഗീതസംവിധായകന്റെ പോരായ്മയായി ചിലരെങ്കിലും എടുത്തുകാട്ടാന്‍ ഇടയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രവീന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും 'പ്രൊഫഷണല്‍' ആയിരുന്നു. 'എന്നെ സംബന്ധിച്ച് പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. മാത്രമല്ല, അത് സിനിമയുടെ സിറ്റ്വേഷനുമായി ഇണങ്ങിച്ചേര്‍ന്നു നില്ക്കുകയുംവേണം. ഈ പരിമിതികള്‍ക്കെല്ലാം ഉള്ളില്‍നിന്നുവേണം നമുക്കു കളിക്കാന്‍.

ത്രിസ്ഥായിവല്ലഭനായ, ഇന്‍ഡ്യയില്‍തന്നെ പകരം വയ്ക്കാനില്ലാത്ത ഒരു ഗായകന്‍ കൈയിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പരമാവധി എന്റെ ഗാനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. അത്രമാത്രം. ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനമില്ലാത്ത തികച്ചും ലളിതമായ ഗാനങ്ങളും യേശുദാസ് എനിക്കായി പാടിയിട്ടുണ്ട് എന്നത് മറക്കരുത്. ഇരുഹൃദയങ്ങളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ആലിലമഞ്ചലില്‍ ഇവയൊക്കെ മറ്റൊരു ജനുസ്സില്‍പ്പെടുന്ന പാട്ടുകളാണ്.'

രവീന്ദ്രന്റെ സംഗീതസംവിധാന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍, അദ്ദേഹത്തിനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ ശ്രദ്ധിക്കുക. പൂവച്ചല്‍ഖാദറും മുല്ലനേഴിയും ബിച്ചു തിരുമലയും സത്യന്‍ അന്തിക്കാടുമൊക്കെ രചിച്ച ഗാനങ്ങളാണ് ഈ കാലയളവില്‍ രവീന്ദ്രന്‍ ഏറെയും ചിട്ടപ്പെടുത്തിയത്. സിന്ദൂരസന്ധ്യക്ക് മൗനം (ചൂള), ദേവാംഗനേ, സ്മൃതികള്‍ നിഴലുകള്‍ (സ്വര്‍ണപ്പക്ഷികള്‍), ഋതുമതിയായ് (മഴനിലാവ്), ഇല്ലിക്കാടും ചെല്ലക്കാറ്റും (അടുത്തടുത്ത്), മാനം പൊന്‍മാനം (ഇടവേളയ്ക്കുശേഷം), മനതാരിലെങ്ങും (കളിയില്‍ അല്പം കാര്യം), ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം), ഇത്തിരി നാണം (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങളുടെ മെലഡിയും ഓര്‍ക്കസ്‌ട്രേഷനുമല്ല, പില്‍ക്കാല രവീന്ദ്രഗാനങ്ങളില്‍ നാം കണ്ടുമുട്ടുക. 1990-ല്‍ പുറത്തുവന്ന 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ ഗാനങ്ങള്‍ക്കു ശേഷം തന്റെ സംഗീതസംവിധാന ശൈലിയില്‍ രവീന്ദ്രന്‍ കാതലായ മാറ്റംവരുത്തിയെന്നുതന്നെവേണം കരുതാന്‍. അബ്ദുള്ളയിലെ ഗാനങ്ങളുടെ അസാമാന്യമായ ജനപ്രീതിയാകാം ഈ 'ഭാവമാറ്റ'ത്തിനു പിന്നില്‍. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമായുള്ള ആത്മബന്ധവും അതിനൊരു കാരണമാണ്. 'ഈണത്തിനനുസരിച്ച് മനോഹരങ്ങളായ പദങ്ങളുപയോഗിച്ച് അനായാസം ഗാനങ്ങളെഴുതാന്‍ കഴിഞ്ഞവരാണ് രണ്ടുപേരും. ഗാനങ്ങളുടെ തുടക്കത്തിലെ വാക്കിന്റെ തിരഞ്ഞെടുപ്പില്‍പ്പോലുമുണ്ട് ഈ സൗന്ദര്യബോധം.' രവീന്ദ്രന്റെ വാക്കുകള്‍: ' ഇരുവരും പാടാന്‍ കഴിവുള്ളവരാ ണെന്ന പ്രത്യേകതയുമുണ്ട്.'

സംഗീതം ഒരിക്കലും വരികളെ അപ്രസക്തമാക്കിക്കൂടായെന്ന വിശ്വാസക്കാരനായിരുന്നു രവീന്ദ്രന്‍ - കാവ്യഗുണമുള്ള വരികളാണെങ്കില്‍ പ്രത്യേകിച്ചും. ഒ.എന്‍.വി.യുടെ കവിതകളാണ് താന്‍ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാസ്റ്റര്‍തന്നെ ഒരിക്കല്‍ പറഞ്ഞു. 1984-ല്‍ പുറത്തിറങ്ങിയ എന്റെ 'നന്ദിനിക്കുട്ടിക്ക്' മുതല്‍ 2002ലെ 'എന്റെ ഹൃദയത്തിന്റെ ഉടമ' വരെ ഇരുവരും ചേര്‍ന്നു സമ്മാനിച്ച ഗാനങ്ങള്‍ രവീന്ദ്രസംഗീതത്തിന്റെ മറ്റൊരു തലമാണ് നമ്മെ അനുഭവപ്പെടുത്തുക. പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ഓമനത്തിങ്കള്‍, പൊന്‍പുലരൊളി (ഇത്തിരിപ്പൂവേ ചുവന്നപൂവേ), ശ്രീലതികകള്‍ (സുഖമോ ദേവി), സാന്ദ്രമാം മൗനത്തില്‍ (ലാല്‍സലാം), തുളസീമാലയിതാ വനമാലി (ആകാശക്കോട്ടയിലെ സുല്‍ത്താന്‍), പൊയ്കയില്‍ (രാജശില്പി), ആലിലമഞ്ചലില്‍, തംബുരു കുളിര്‍ചൂടിയോ (സുര്യഗായത്രി), ഏകാകിയാം (ഹൃദയത്തിന്റെ ഉടമ) എന്നീ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുന്നത് കവിതയും ഈണവും ആലാപനവും തമ്മിലുള്ള സുന്ദരമായ ഒരു സിംഫണിതന്നെ. അവിടെ സംഗീതമൊരിക്കലും രചനയെ നിഷ്പ്രഭമാക്കുന്നില്ല. രണ്ടു ഘടകങ്ങളും പരസ്​പരപൂരകങ്ങളാകുന്നതേയുള്ളൂ.

പി.ഭാസ്‌കരന്‍, (പുലര്‍കാല സുന്ദര, പത്തുവെളുപ്പിന്), ശ്രീകുമാരന്‍ തമ്പി (ഇന്നുമെന്റെ കണ്ണുനീരില്‍), യൂസഫലി (വാര്‍മുകിലേ), ഒ.വി.ഉഷ (ആരാദ്യം പറയും), കാവാലം (നിറങ്ങളേ പാടൂ) എന്നിവരുമായുള്ള കൂടിച്ചേരലുകളിലും ഈ 'മാജിക്' രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. 'നല്ലൊരു കവിത കൈയില്‍ കിട്ടുമ്പോഴാണ് ഞാന്‍ ഏറ്റവുമധികം ആഹ്ലാദിച്ചിട്ടുള്ളതും ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളതും. ആ വരികളെ സംഗീതം കൊണ്ട് ഒന്ന് തൊട്ടുകൊടുക്കുകയേ വേണ്ടതുള്ളൂ എന്നെന്നെ പഠിപ്പിച്ചത് ദേവരാജന്‍ മാഷാണ്.'

മലയാള സിനിമാഗാനങ്ങളുടെ രണ്ടാം സുവര്‍ണദശയെന്ന് പലരും വിശേഷിപ്പിക്കുന്ന കാലഘട്ടത്തെ സുദീപ്തമാക്കിയത് സംഗീതത്തിന്റെ രണ്ടു വിഭിന്ന ധാരകളാണ്. അവയിലൊന്ന് സ്വാഭാവികമായും രവീന്ദ്രന്റെ സംഗീതമായിരുന്നുവെങ്കില്‍ മറ്റൊന്ന് ജോണ്‍സന്റേതായിരുന്നു. സമാന്തരമായാണ് ഒഴുകിയതെങ്കിലും ആ ധാരകള്‍ മലയാള സിനിമാസംഗീതത്തെ, അനിവാര്യമായി തോന്നിയിരുന്ന ഒരു പതനത്തില്‍നിന്ന് പതുക്കെ കൈപിടിച്ചുയര്‍ത്തി.
ഇവരില്‍നിന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ നല്കിയ എം.ജി.രാധാകൃഷ്ണനെയും മറന്നുകൂട. മൂന്നുപേരും ചേര്‍ന്ന് മലയാളികള്‍ക്കു സമ്മാനിച്ച മധുരോദാരഗാനങ്ങള്‍ എത്രയെത്ര.

രണ്ടു പാട്ടെഴുതിത്തരണമെന്ന അപേക്ഷയുമായി ഒരു സുപ്രഭാതത്തില്‍ വാതിലില്‍ വന്നുമുട്ടിയ രവീന്ദ്രനെക്കുറിച്ച് പൂവച്ചല്‍ ഖാദര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മലയാളസിനിമ അന്ന് രവീന്ദ്രനിലെ സംഗീതസംവിധായകനെ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. ഖാദര്‍ എഴുതിക്കൊടുത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തി അവ സ്വയം പാടി കാസറ്റിലാക്കി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വീടുകള്‍ കയറിയിറങ്ങി നടന്നു രവീന്ദ്രന്‍. പുച്ഛവും സഹതാപം കലര്‍ന്ന നോട്ടവുമൊക്കെയാണ് അന്നു ലഭിച്ച പ്രതികരണങ്ങള്‍.

പിന്നീടൊരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നു. അന്നും പഴയ കുളത്തൂപ്പുഴ രവിയായിത്തന്നെ ജീവിക്കാനാഗ്രഹിച്ചു അദ്ദേഹം. ഗ്രാമജീവിതത്തിന്റെ എല്ലാ പരുക്കന്‍ഭാവങ്ങളോടെയും നിഷ്‌കളങ്കതയോടെയും നഗരത്തിന്റെ ഭാഗമാകുകയായിരുന്നു രവീന്ദ്രന്‍. തന്റേതായ ശൈലിയില്‍ ജീവിച്ച് തനിക്കു ശരിയെന്നു തോന്നുന്ന വഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നുപോയ ഒരു അസാധാരണ മനുഷ്യന്‍. എത്രയോ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കിക്കൊണ്ടിരിക്കുന്നു രവീന്ദ്രന്‍ സൃഷ്ടിച്ച ഈണങ്ങള്‍.
(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, March 3, 2012

രവീന്ദ്രസംഗീതം: യേശുദാസ് എഴുതുന്നു

Yesudas and Raveendran


സംഗീതകോളേജില്‍ പഠിച്ചശേഷം നല്ലൊരു ഗായകനാകണമെന്ന ആഗ്രഹത്തോടെയാണ് കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മദ്രാസിലെത്തുന്നത്. അത്തരം സ്വപ്‌നങ്ങളുമായി പലരുമെത്താറുണ്ട്. അതുപോലൊരു സ്വപ്‌നവുമായാണ് ഞാനുമെത്തിയത്. സ്വന്തമായിട്ടുള്ള ആ സ്വപ്‌നങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കുമൊന്നും ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ഇവിടെ രവിയെക്കുറിച്ചാണല്ലോ പറയേണ്ടത്. ഞങ്ങള്‍ക്കു തമ്മില്‍ സാമ്യം ഏറെയുണ്ട്. ഇവിടെ എത്തിയശേഷം അവന്‍ വളരെയേറെ കഷ്ടപ്പെട്ടെന്നെനിക്കറിയാം. എനിക്കും അത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. തുടക്കത്തില്‍ മദ്രാസില്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. വാസ്തവത്തില്‍ കഷ്ടപ്പാടുകളുടെ കാര്യത്തില്‍ ഞാനും രവിയും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. സിനിമാരംഗത്ത് കഷ്ടപ്പാടുകള്‍ ഇല്ലാത്തവര്‍ ഉണ്ടായിരിക്കാം. പക്ഷേ, ബുദ്ധിമുട്ടുകള്‍ ഉള്ളവരാണ് ഏറെയും. രവി സിനിമയ്ക്ക് പാടാന്‍ ഒത്തിരി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ ആ ശ്രമങ്ങളൊന്നും ഫലപ്രദമായിട്ടില്ല.


ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ തമ്മില്‍ കാണാറുണ്ട്. കുളത്തൂപ്പുഴ രവിയെന്നും രവീന്ദ്രന്‍മാഷെന്നുമൊക്കെ പലരും വിളിക്കുമെങ്കിലും അടുപ്പമുള്ളതിനാല്‍ ഞാന്‍ രവിയെന്നേ വിളിക്കാറുള്ളൂ. തമിഴ് സുഹൃത്തുക്കള്‍ ഞങ്ങളെ ഒന്നിച്ചുകാണുമ്പോള്‍ ചോദിക്കാറുണ്ട്: 'തമ്പിയാ?' അതായത് എന്റെ അനുജനാണോ എന്ന്. ഞങ്ങള്‍ തമ്മില്‍ എവിടെയൊക്കെയോ സാദൃശ്യമുണ്ടെന്ന് അവര്‍ കണ്ടെത്തിയിരിക്കണം. പലപ്പോഴും രവിയെ കാണുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു ഘടകമുണ്ട്. എന്റെ അനുജന്‍ ആന്റണിയുടെ ഒരുപാട് മാനറിസങ്ങള്‍ രവിക്കുണ്ടായിരുന്നു. പലരുടെയും ജന്മങ്ങള്‍ക്ക് നിരവധി ബന്ധങ്ങളുണ്ടായിരിക്കാം. ഇതൊക്കെ നാം കണക്കുകൂട്ടി നോക്കേണ്ട കാര്യങ്ങളാണ്.

ഞങ്ങള്‍ പരിചയപ്പെട്ടശേഷം രവി പലപ്പോഴും എന്നെ കാണാന്‍ വരാറുണ്ട്. പാട്ടുകള്‍ കേള്‍പ്പിക്കാറുമുണ്ട്. എന്നാല്‍ കുളത്തൂപ്പുഴ രവി എങ്ങനെ രവീന്ദ്രന്‍ ആയിത്തീര്‍ന്നു എന്നത് രസകരമാണ്. ഒരു ദിവസം അവന്‍ വന്നുപറഞ്ഞു: 'ദാസേട്ടാ, ഞാന്‍ കുറെ പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ദാസേട്ടന്‍ അതൊന്നു കേള്‍ക്കണം.' അന്ന് ഞാന്‍ ചെന്നൈയിലെ അഭിരാമപുരത്താണ് താമസം. രവിയുടെ കുറെ പാട്ടുകള്‍ ഞാന്‍ കേട്ടു. ആ പാട്ടുകള്‍ക്ക് എന്തോ വ്യത്യാസം ഉള്ളതായി എനിക്കു തോന്നി. പല സംഗീതസംവിധായകരും പാട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടുവന്നു കേള്‍പ്പിക്കാറുണ്ട്. പക്ഷേ, അവയൊക്കെ പരിചയമുള്ള, കേട്ട രാഗങ്ങളായിരിക്കും. അതിനാല്‍ അതൊന്നും അങ്ങനെ ഹൃദയത്തില്‍ തട്ടാറില്ല. അതു ചിലപ്പോള്‍ എന്റെ ദോഷമായിരിക്കാം, ഗുണമായിരിക്കാം. എന്നാല്‍ രവിയുടെ പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതൊക്കെ ഞാന്‍ മനസ്സില്‍ വെച്ചതേയുള്ളൂ, രവിയോടു പറഞ്ഞില്ല.

ഞങ്ങള്‍ ഇടയ്ക്കിടെ ഭരണി സ്റ്റുഡിയോയില്‍ കാണാറുണ്ട്. ധാരാളം മാവുകളൊക്കെ പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന സ്റ്റുഡിയോവളപ്പ് കാണുന്നതു തന്നെ സുഖമുള്ള കാര്യമാണ്. ഒരു ദിവസം വലിയ ശശിസാറിന്റെ (സംവിധായകന്‍ ശശികുമാര്‍) പടത്തിന്റെ റിക്കോര്‍ഡിങ് നടക്കുകയാണ്. അദ്ദേഹം വന്നിട്ടു പാട്ടെടുക്കണം. അങ്ങനെയൊക്കെയാണ് അന്നത്തെ നാട്ടുനടപ്പ്. അല്ലാതെ സംഗീതസംവിധായകന്‍ പാട്ടെടുത്തു കൊണ്ടുക്കൊടുക്കുന്ന പരിപാടിയൊന്നും അന്നില്ല. സംവിധായകന്‍കൂടെയിരുന്നാണ് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യുന്നത്. ചില മാറ്റങ്ങള്‍ വേണ്ടിവന്നാലോ. അതൊക്കെ സംവിധായകന്‍ തീരുമാനിക്കും. അന്നൊക്കെ സിനിമ ഒരു കൂട്ടായ്മയുടെ കലയായിരുന്നല്ലോ. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് സാധനമായിരുന്നില്ല.
അന്ന് ഭരണി സ്റ്റുഡിയോയില്‍ ശശിസാറിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഞാന്‍ രവിയോടു ചോദിച്ചു. 'എടാ രവീ, നിന്റെ അച്ഛന്‍ നിനക്കിട്ട പേരെന്തായിരുന്നു?' എന്റെ അനുജന്‍ ആന്റണിയായിട്ടാണ് ഞാന്‍ അവനെ കാണുന്നത്. അതിനാല്‍ ഞാന്‍ എടാ പോടാ എന്നൊക്കെ അവനെ വിളിക്കും. രവി പറഞ്ഞു: 'അച്ഛനിട്ട പേര് രവീന്ദ്രന്‍.' ഞാന്‍ പറഞ്ഞു: 'ഈ കുളത്തിലെ പുഴേലെ രവിയെന്നു പറഞ്ഞാല്‍, കുളവും പുഴയും വെള്ളമാണ്. അതിനകത്തോട്ടു പോകുന്ന സൂര്യനെന്നു പറഞ്ഞാല്‍ ശരിയാവില്ല. നമുക്കൊരു കാര്യം ചെയ്യാം. ഇന്നുമുതല്‍ നീ രവീന്ദ്രനാണ്, രവീന്ദ്രന്‍.' അങ്ങനെ തമാശ പറഞ്ഞിരിക്കുമ്പോള്‍ അതാ, ശശിസാര്‍ കാറില്‍നിന്നിറങ്ങി വരുന്നു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: 'സാര്‍, ഞാന്‍ രവീന്ദ്രന്‍ ചെയ്ത കുറെ പാട്ടുകള്‍ കേട്ടിട്ടുണ്ട്. അതില്‍ ചിലതൊക്കെ എന്റെ മനസ്സില്‍ തട്ടിയിട്ടുണ്ട്. എന്തെങ്കിലും ഒരു ബ്രേക്ക് രവിക്ക് കിട്ടിയാല്‍ കൊള്ളാമായിരുന്നു.' അദ്ദേഹം പറഞ്ഞു: 'അതിനെന്താ, ദാസുമുണ്ടാവുമല്ലോ കൂടെ?' ഞാന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഞാനുണ്ടാവും.' അതാണ് രവീന്ദ്രന്റെ ആദ്യത്തെ ബ്രേക്ക്. ചിത്രം: ചൂള.

ജീവിതത്തില്‍ നിമിത്തമെന്നത് പ്രധാന ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ എവിടെനിന്നുണ്ടായി?
ഇത്രയും നല്ല ഗാനങ്ങള്‍ എങ്ങനെ ഉണ്ടായി? എന്തിന് രവി ജനിച്ചു? അതാണ് നിമിത്തമെന്ന് ഞാന്‍ പറയുന്നത്. എന്റെ ജീവിതത്തിലെ രണ്ടാംഘട്ടമാണ് അത്. എനിക്കു മറക്കാന്‍ പറ്റാത്ത സന്ദര്‍ഭമുണ്ട്. രവി പലപ്പോഴും പറയാറുണ്ട്, 'എനിക്കു മടുത്തു ദാസേട്ടാ. ഈ പണി മടുത്തു. ഞാന്‍ വല്ല മുറുക്കാന്‍കടയിട്ടെങ്കിലും ജീവിച്ചോളാം.' ഫ്രസ്‌ട്രേഷന്‍കൊണ്ടാണ് രവി അങ്ങനെ പറയാറുള്ളത് എന്ന് എനിക്കറിയാം. സര്‍ഗധനരായ എല്ലാ കലാകാരന്മാര്‍ക്കും ഇത്തരം ഫ്രസ്‌ട്രേഷന്‍ ഉണ്ടാകും. നല്ല എഴുത്തുകാരനാണെങ്കിലും, നല്ല പാട്ടെഴുത്തുകാരനാണെങ്കിലും, നല്ല സംഗീതസംവിധായകനാണെങ്കിലുമൊക്കെ ഫ്രസ്‌ട്രേഷനില്‍നിന്ന് രക്ഷപ്പെടാനാവില്ല. കാരണം തന്റെ സൃഷ്ടിയുടെ സ്വാതന്ത്ര്യത്തിനകത്ത് കൈകടത്തലുകള്‍ വരുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത ഒരു വേദനയുണ്ടാകും. അത് സ്വാഭാവികം. അവിടെയാണ് നമ്മുടെ ദേവരാജന്‍മാസ്റ്ററെക്കുറിച്ച് നാം ചിന്തിച്ചുപോകുന്നത്. ഒരു 'മൊരട്ടു'സ്വഭാവമാണ് ഈ മാസ്റ്ററുടേത് എന്ന് പലരും പറയാറുണ്ട്; ആണുതാനും. പക്ഷേ, ആ 'മൊരട്ടു'സ്വഭാവംകൊണ്ട് നിരവധി മഹത്തായ ഗാനങ്ങള്‍ പ്രദാനംചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട് എന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആരുടെയും കൈകടത്തല്‍ ഉണ്ടായിട്ടില്ല. വയലാര്‍സാറുണ്ടെങ്കിലും എഴുതിക്കൊടുക്കുകയല്ലാതെ അഭിപ്രായമൊന്നും പറയാറില്ല. താനും തന്റെ ഹാര്‍മോണിയവും ബുദ്ധിയും ജ്ഞാനവും വെച്ച് തന്റെ ചുറ്റുവട്ടത്തിലിരുന്നാണ് 'ചക്രവര്‍ത്തിനി'യും 'മാണിക്യവീണ'യും 'കായാമ്പൂ'വും 'ആയിരം പാദസര'ങ്ങളുമൊക്കെ അദ്ദേഹം വാര്‍ത്തെടുത്തത്. അവയൊക്കെ ഇന്നും നിലനില്ക്കുന്നത് ആ മഹത്തായ സപര്യയുടെ ഗുണംകൊണ്ടാണ്.

രവിക്കു വന്നപോലെയുള്ള ഒരുതരം ഫ്രസ്‌ട്രേഷന്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഏറെ വിഷമം വന്ന കാലം. ഞാന്‍ നിശ്ചയിച്ചു, ഇനി ശാസ്ത്രീയസംഗീതം മാത്രം മതി, സിനിമാപ്പാട്ട് വേണ്ട. കാരണം പലരും പിന്മാറുന്നത് ഞാന്‍ കാണുകയാണ്. എനിക്ക് നല്ല ഗാനങ്ങള്‍ തന്ന ആളുകളൊക്കെ മാറിമാറിപ്പോകുകയാണ്. ദേവരാജന്‍മാസ്റ്റര്‍ പടം ചെയ്യുന്നില്ല. രാഘവന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, അര്‍ജുനന്‍മാസ്റ്റര്‍ എന്നിവര്‍ക്കൊന്നും പടമില്ല. രവിയും ഇടയ്ക്കിടെ 'ഞാന്‍ പോണു, മുറുക്കാന്‍കടയിടും' എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങിപ്പോകും. കുറേ കഴിഞ്ഞു വീണ്ടും തിരിച്ചുവരും. ജോണ്‍സണുപോലും ആ ഫ്രസ്‌ട്രേഷന്‍ ഉണ്ടായിട്ടുണ്ട്. ഈ സമയത്താണ് എന്റെ പ്രതിഫലംപോലും വര്‍ധിച്ചതെന്ന് എനിക്കു തോന്നുന്നു. രവിയും ഞാനും തമ്മിലുള്ള ബന്ധത്തിന് ഒരു കാരണമുണ്ട്. രവി പറയും: 'ദാസേട്ടാ, ദാ ഇതങ്ങ് ഞാന്‍ ഏല്പിക്കുന്നു. ഇനി ഇത് ദാസേട്ടന്റെ കൈയിലാണ്.' ഇത്രയും പറഞ്ഞ് എന്നെ അവന്‍ ആകാശത്തോളം പറത്തും. അപ്പോള്‍ എന്റെ അതിര്‍ത്തി ആകാശമാണ്. നല്ലൊരു കമ്പാനിയനായിരുന്നു അവന്‍. ഒത്തൊരുമയുള്ള ഒരു കമ്പാനിയന് പലതും ചെയ്യാനായി. ദേവരാജന്‍മാഷ് എന്റെ ഗുരുതുല്യനാണ്. പഠിപ്പിക്കുന്ന ആള്‍ ഗുരുതന്നെയാണ്. പഠിപ്പിക്കുമ്പോള്‍ രവിയും എന്റെ ഗുരുതന്നെ. രവിയും ഞാനുമായുണ്ടായ സൗഹൃദത്തിലൂടെയാണ് മികച്ച ഗാനങ്ങള്‍ ഉണ്ടായത്. അവന്‍ ഇട്ടുതരുന്ന ഫ്രെയിമിനകത്തു നിന്നുകൊണ്ട് പലതും ചെയ്യാന്‍ ഏല്പിക്കുകയാണ്. ആ സ്‌നേഹത്തില്‍, വിശ്വാസത്തില്‍ നാമതു ചെയ്തുപോകും.

ശബ്ദങ്ങളെല്ലാം നല്ലതാണ്. പക്ഷേ, ആവര്‍ത്തനങ്ങളായാലോ? നമ്മുടെ ജ്ഞാനം വളരില്ല. അറിവു വളരില്ല. ഒരുതരം റെഡിമെയ്ഡുപോലെ. ഞാന്‍ സിനിമയില്‍നിന്ന് മാറിനില്ക്കുകയാണ്. വിരസങ്ങളായ അത്തരമൊരു സന്ദര്‍ഭത്തിലാണ് രവിയുടെ രംഗപ്രവേശം. രവി വന്നുപറഞ്ഞു:
'ദാസേട്ടാ, ഞാനൊരു പടം ചെയ്യുന്നു. ദാസേട്ടനില്ലെങ്കില്‍ ഞാന്‍ ആ പടം വേണ്ടെന്നു വെക്കും.' 'പ്രമദവനം' എന്ന പാട്ടിന്റെ തുടക്കം അതായിരുന്നു. 'ദാസേട്ടന്‍ ഒന്നു കേള്‍ക്ക്.' പിന്നെ എന്റെ എല്ലാ ചിന്തകളും അവന്‍ മാറ്റിയെടുത്തു. ഞാനും രവിയും തമ്മിലൊരു ധാരണയിലെത്തി. പാട്ടെടുക്കുന്ന സമയത്ത് റിക്കോര്‍ഡിങ് മുറിയില്‍ ആരെയും കയറ്റേണ്ടതില്ല. ഒരു സൃഷ്ടി നടക്കുമ്പോള്‍ ആരും അവിടെ ഒളിഞ്ഞുനോക്കാന്‍ പാടില്ല. അങ്ങനെയാണ് മുന്‍പു പറഞ്ഞ എന്റെ രണ്ടാമത്തെ ഘട്ടത്തിന്റെ ആവിര്‍ഭാവം. അതിന്റെ കാരണക്കാരന്‍ രവിയാണ്.

എന്റെ പ്രതിഫലം കൂട്ടിയതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായി. മലയാളത്തില്‍ ആദ്യം പ്രതിഫലം വളരെ കുറവായിരുന്നു. തമിഴിലും ഹിന്ദിയിലുമൊക്കെ കൂടുതല്‍ തരുമ്പോഴും ഞാന്‍ മലയാളത്തില്‍ കുറച്ചേ വാങ്ങിയിരുന്നുള്ളൂ. അങ്ങനെ പാടേണ്ടതില്ല എന്നു പറഞ്ഞത് രവിയായിരുന്നു. ഞാനും കരുതി, അവന്‍ പറയുന്നത് ശരിയാണെന്ന്. ഒരു പാട്ടിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. നമുക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് വേണമല്ലോ. അങ്ങനെയാണ് എന്റെ പ്രതിഫലം കൂട്ടിയത്. ആ തിരുമാനത്തിനു കാരണക്കാരന്‍ രവിതന്നെയാണ്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ബന്ധമായിരുന്നു, വിശ്വാസമായിരുന്നു. ആ ബന്ധത്തിലൂടെ ഉണ്ടായ എത്രയെത്ര ഗാനങ്ങള്‍! ഞങ്ങളുടെ പാട്ടുകളെക്കുറിച്ച് ശ്രോതാക്കളോടു പറയേണ്ടതില്ല.

വര്‍ക്കിനിടയില്‍ അവന്‍ ഇടയ്ക്കിടെ പുറത്തു പോകും. ഞാന്‍ പറയും, 'നീയെന്തിനാണ് പുറത്തു പോകുന്നതെന്ന് എനിക്കറിയാം.' പുകവലിയുടെ കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് അവനറിയാം. പിന്നെ കുറേനേരം എന്റെ അടുത്തു വരില്ല. ജ്യേഷ്ഠാനുജബന്ധത്തിന്റെ പേരിലാണ് ഞാനീ പറയുന്നതെന്ന് അവനുമറിയാം. അതൊക്കെ മറ്റുള്ളവര്‍ക്കും ഒരു പാഠമാണ്. നാം എപ്പോള്‍ ജനിക്കുമെന്നോ എന്നു മരിക്കുമെന്നോ അറിയില്ല. പക്ഷേ, ഒരിക്കല്‍ മരിക്കുമെന്നറിയാം. എന്നാല്‍ മരിക്കാന്‍ വേണ്ടി ജീവിക്കുന്നത് ശരിയാണോ? നമ്മുടെ ക്രമക്കേടുകള്‍കൊണ്ടുണ്ടാകുന്ന ആയുസ്സുകുറവില്‍ ഞാന്‍ ദുഃഖിക്കുന്നു. ഇത്രയും സവിശേഷമായ ബന്ധങ്ങള്‍ ഉള്ളപ്പോള്‍ അവന്‍ പെട്ടെന്നിങ്ങനെ പോയി എന്നത് എനിക്കിപ്പോഴും ഉള്‍ക്കൊള്ളുവാനാകുന്നില്ല.

മലയാളസിനിമയില്‍ മഹാന്മാരായ പല സംഗീതസംവിധായകരും വന്നുപോയി. എങ്കിലും രവി സ്വന്തം വ്യക്തിത്വം എടുത്തുകാട്ടിയ സംഗീതസംവിധായകനായിരുന്നു. മലയാളിയുണ്ടെങ്കില്‍ രവി എന്നും അവരുടെ ഹൃദയത്തിലുണ്ടാകും. അതാണ് അവന്റെ സംഗീതത്തിന്റെ മുഖമുദ്ര. രവിക്ക് വളരെയധികം സൗഹൃദങ്ങളുണ്ടായിരുന്നു. ഞാനാകട്ടെ, എപ്പോഴും ഒതുങ്ങുന്ന സ്വഭാവക്കാരനാണ്. എല്ലാവരെയും ദൂരെ നിന്നു കണ്ടു സന്തോഷിക്കുന്ന പ്രകൃതക്കാരന്‍. രവി നേരേമറിച്ചായിരുന്നു. സുഹൃത്തുക്കളെ കണ്ടാല്‍ തമാശയും ബഹളവുമൊക്കെയായി മുന്നേറും.

രവിയെ സംബന്ധിച്ച് ഭാര്യ ശോഭ ഒരു പ്രധാന ഘടകമായിരുന്നു. ഭദ്രമായ കുടുംബം. അടുക്കളയില്‍ കയറി രവി സ്വയം പാചകം ചെയ്യുന്നതിനെപ്പറ്റി ശോഭ മുന്‍പൊക്കെ പറയുമായിരുന്നു. അവിടെയും സ്വന്തം ഇഷ്ടങ്ങളും രുചികളുമാണ് അവനു പ്രിയം. രവിയുടെ മൂന്നു മക്കളും സംഗീതത്തില്‍ ഏറെ ഡെഡിക്കേഷന്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. അവര്‍ക്കും ഉയര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. രവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തി ഇത്തരത്തിലൊരു പുസ്തകം തയ്യാറാക്കാന്‍ ശോഭ മുന്നോട്ടു വന്നത് നല്ല കാര്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എനിക്കിതു വായിക്കാന്‍ സമയം കിട്ടിയിട്ടില്ല. എങ്കിലും രവിയുടെ സിനിമാസംഗീതത്തിനും ജീവിതത്തിനുമായിരിക്കും ഇതില്‍ കൂടുതല്‍ പ്രാധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംഗീതമില്ലാത്ത രവീന്ദ്രനെ നമുക്കു സങ്കല്പിക്കാനാവില്ല. ഈ പുസ്തകം വായിക്കുമ്പോള്‍ പുതിയൊരു സംഗീതസംവിധായകനെ ആയിരിക്കും വായനക്കാര്‍ കണ്ടെത്തുക എന്നെനിക്കറിയാം. അതുതന്നെയാണ് ശോഭയുടെ രചനയുടെ വിജയമെന്നും ഞാന്‍ വിശ്വസിക്കുന്നു.

(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

Thursday, September 15, 2011

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് - പിന്നെയും പിന്നെയും ആരോ...

Pinneyum, Krishnagudiyil oru Pranayakaalathu, Vidyasagar, Malayalam Song Lyrics


ØßÈßÎ: µã×í÷áÁßÏßW ²øá dÉÃϵÞÜJíøºÈ: ·ßøà×í ÉáJçFøß
Ø¢·àÄ¢: Õ߯cÞØÞ·V
¦ÜÞÉÈ¢: æµ.æ¼.çÏÖáÆÞØí, æµ. ®Øí. ºßdÄ

ÉßæKÏᢠÉßæKÏᢠ¦çøÞ µßÈÞÕßæa
É¿ß µ¿æKJáK ÉÆÈߨbÈ¢
ÉßæKÏᢠÉßæKÏᢠ¦çøÞ µßÈÞÕßæa
É¿ß µ¿æKJáK ÉÆÈߨbÈ¢
ÉßæKÏᢠÉßæKÏᢠ¦çøÞ ÈßÜÞÕJí
æÉÞXçÕÃáÕâÄáK ÎãÆá ÎdLâ
                    (ÉßæKÏᢠÉßæKÏᢠ)
ÉáÜV ÈßÜÞ ºßÜïÏßW µá{ßøß¿á¢ ÎEßæa
ÉâÕßÄZ ÄáUßµZ æÉÏíÄÄÞÕÞ¢
¥ÜÏáÎà æÄKæÜX µø{ᑚ ÄdLßÏßW
¥ÜØÎÞÏí ææµÕßøW çºVJÄÞÕÞ¢
ÎßÝßµ{ßW µáùáµáK dÉÃÏÎÞ¢ dÉÞÕßæa
ºßùµáµZ æÎæÜï Éß¿EÄÞÕÞ¢
ÄÞæÈ ÄáùAáK ¼Þܵ ºßÜïÏßW
ÈßX æÄ{ßÈßÝW ºßdÄ¢ æÄ{ßEÄÞÕÞ¢
                  (ÉßæKÏᢠÉßæKÏᢠ)
Äø{ÎÞ¢ ØtcµZ ÈùáÎÜV ÄßC{ßX
æÈùáµÏßW ºwÈ¢ æÄÞGÄÞÕÞ¢
µáÏßÜáµZ ÉÞ¿áK æÄÞ¿ßÏᑚ ÄáOßµZ
µáØãÄßÏÞW Îâ{ß ÉùKÄÞÕÞ¢
¥ÃßÈßÜÞ ÄßøßÏßG ÎÃß Õß{AÞÏí ÎÈ¢
¥ÝçµÞæ¿ ÎßKß Äá¿ß‚ÄÞÕÞ¢
¦øá¢ æµÞÄßAáKøÞZ ÕKá çºøáæÎKÞçøÞ
ØbµÞøc¢ ÉùEÄÞÕÞ¢
                  (ÉßæKÏᢠÉßæKÏᢠ)

Monday, November 24, 2008

Lelam - Uruki uruki

Uruki uruki eriyumee mezhuku thirikalil
Azhalin irulil idarumee tharala mizhikalil
Madhurithamay pakarukille
Hridaya saanthwana geetham
Sughada saanthwana geetham
(uruki…)
Akale vinnin veedhiyil aardra rathriyil
Mazha mukilil manjupom sneha tharame
Thalarnnurangan thaarattundo
Santhamam eenamundo santhamam eenamundo
(uruki…)
Alayariyathoniyil alayum yathrayil
Thuzhamurinju poyoren mooka swapname
Akale etho theerangalundo
Abhaya kudeeramundo
Abhaya kudeeramundo
(uruki…)