Completed 2TB download through BitTorrent from January 2010. The 1TB mark is achieved on May 2011. Thanks to Airtel for their support.
You can view the post on 1TB completion here.
എന്റെ
 അനുഭവങ്ങളുടെ ശേഖരത്തില്‍ ഇത്തിരികൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ, ഇവിടെ, ഈ
 കാട്ടില്‍ എത്തിയതാണ് ഞാന്‍. ഇവിടെ എന്നു പറഞ്ഞാല്‍ കപ്പായത്ത്. നമ്മുടെ 
ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രദേശമാണ്. എന്നാല്‍ 
എന്നെ പോലെ അപൂര്‍വ്വം സഞ്ചാരപ്രിയര്‍ ഇവിടെ എത്തിയിട്ടുണ്ടെന്നുള്ളതും 
സത്യമാണ്.
ചാലക്കുടി
 കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും ഉച്ചയ്ക്ക് 2.30ന് 
തമിഴ്‌നാടിന്റെ ചാലക്കുടി-വാല്‍പ്പാറ-പൊള്ളാച്ചി ബസ്സില്‍ കയറി. 
അതിരപ്പിളളി-വാഴച്ചാല്‍ വനത്തിലൂടെ 88 കി.മി സഞ്ചരിച്ച് തമിഴ്‌നാട് 
അതിര്‍ത്തിക്ക് 4 കി.മി ഇപ്പുറത്ത് മലക്കപ്പാറയില്‍ എത്തിയപ്പോള്‍ സമയം 
വൈകീട്ട് 5.30. കപ്പായത്തെത്തുവാന്‍ മലക്കപ്പാറയിലാണ് ബസ്സിറങ്ങുക. 
മലക്കപ്പാറ 'സിറ്റി' മഹശേൗേറല 2500 ള.േ ആണ്. ഈ സമയം മഞ്ഞിറങ്ങാന്‍ 
തുടങ്ങിയിരുന്നു. ഏപ്രില്‍ ആദ്യവാരത്തിലെ കടുത്ത ചൂടില്‍ നിന്നും അല്പം 
ആശ്വാസം. 
താഴെ
 മരങ്ങള്‍ക്കിടയിലൂടെ കപ്പായം പുഴയുടെ വിദൂര ദൃശ്യം. പുഴയുടെ കാഴ്ച്ച 
മനോഹരമാണ്. നേരം ഇരുട്ടുന്നു. പകല്‍ അതിന്റെ മടക്കയാത്രയില്‍. 
ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര ദുര്‍ഘടമായി തുടങ്ങി. കുണ്ടും കുഴിയും 
ഉരുളന്‍കല്ലുകളും ചവിട്ടിയിറങ്ങുകയാണ് ഞങ്ങള്‍. മൊബൈല്‍ ഫോണിന്റെയും 
പെന്‍ടോര്‍ച്ചിന്റെയും സഹയത്തോടെയായി പിന്നെയുള്ള യാത്ര. കുറച്ച് ദൂരം 
ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ടു. കപ്പായനിവാസികളുടെ കുടികളുടെ തുടക്കം 
ഇവിടെയാണ്. ഇനി യാത്ര കൃഷിയടങ്ങള്‍ക്കിടയിലൂടെയാണ്. ഇടയ്ക്കിടയ്ക്ക് 
ഇറക്കത്തിന്റെ അവസ്ഥമാറും. ചിലത് നേരിയതാണെങ്കില്‍  ചിലത് 
കുത്തനെയുള്ളതാവും കാലിലെ മസിലുകള്‍ക്ക് പിടുത്തമായി കഴിഞ്ഞിരുന്നു. 
ഞെരമ്പുകള്‍ വലിയുന്നു. ഏതായാലും ഏഴരമണിയയപ്പോള്‍ നടപ്പിന് വിരാമമായി. 
സിമലിന്റെ കുടിയെത്തി. ഇവിടെയെത്തിയപ്പോള്‍ നടപ്പ് തുടങ്ങിയിട്ട് ഏതാണ്ട് 
രണ്ട് മണിക്കൂറിലേറെയായിരുന്നു. 
പിറ്റേന്ന്
 കാലത്ത് ഈറ്റക്കാടിനുള്ളിലൂടെയായിരുന്നു യാത്ര. കാനനയാത്രയുടെ മാധുര്യം 
നുകര്‍ന്ന് ആനക്കഥകളും മറ്റുമായി നടക്കുമ്പോള്‍ നടപ്പാതയില്‍ അവിടവിടെയായി 
ആനപിണ്ടം കിടക്കുന്നത് കണ്ടത് ഒരു ത്രില്ലായിരുന്നു. കാടിനെ അറിയുന്ന 
പരിചയസമ്പന്നര്‍ കൂടെയുണ്ടെന്നുള്ളത് ആശ്വാസമായിരുന്നു. വഴിയില്‍ ഒരു 
ഘട്ടമെത്തിയപ്പോള്‍ മുന്‍പൊരിക്കല്‍ ഇവിടെ ഒരു പെരുമ്പാമ്പിനെ കണ്ടതായി 
അവര്‍ പറഞ്ഞു. പിന്നെയൊരുനാള്‍ പുഴയില്‍ നിന്ന് മീന്‍ പിടിച്ച് രാത്രി 
മടങ്ങും വഴി ആനയുടെ മുന്നില്‍പ്പെട്ടുപോയ സംഭവം. കൂരിരിട്ടായിരുന്നു. 
ടോര്‍ച്ചടിച്ചപ്പോള്‍ മുന്നില്‍ ആന. ഏറ്റവും മുന്നില്‍ നടന്ന ആള്‍ ആനയുടെ 
തുമ്പിക്കൈയുടെ തൊട്ടടുത്ത്. ചാടിക്കോടയെന്ന് പറഞ്ഞ് എല്ലാവരും പല വഴിക്ക് 
ചാടിയോടി. പക്ഷേ മുന്നില്‍ നടന്നയാള്‍ ആനയുടെ മുന്നില്‍ വീണു പോയി. 
എങ്കിലും ഉരുണ്ടു മാറി, പടര്‍ന്നു പന്തലിച്ചു കിടന്ന ഇല്ലിമുളകള്‍ക്ക് 
മറവിലൊളിച്ചു. വളരെ നേരത്തിനുശേഷം ആന പോയി എന്ന് ബോധ്യപ്പെട്ടതിനു 
ശേഷമാണത്രേ ശബ്ദമെടുക്കാനായതും പരസ്പരം വിളിച്ചതും ഒന്നിച്ചു കൂടിയതും.
പക്ഷേ
 ഇനിയുമൊരു കഥ സിമലിന് പറയനുണ്ടായിരുന്നു. സത്യത്തില്‍ അതാണെന്നെ ഏറെ 
ഞെട്ടിച്ചത്. ഒരിക്കല്‍ സിമലും പിതാവും കൂടി ചങ്ങാടത്തില്‍ കുരുമുളകുമായി 
ഇടമലയാറിന് ഇടമലയാറിന് പോകുകയായിരുന്നു. 30 കി.മി താണ്ടി 
ഡാമിലെത്തിയപ്പോള്‍ ഉച്ചനേരം. ആ സമയത്തെ വീശിയടിക്കുന്ന കാറ്റിനെ 
അതിജീവിച്ചു കൊണ്ട് ഡാമിന്റെ നടുഭാഗത്തു കൂടി അവര്‍ തുഴഞ്ഞു. പെട്ടന്ന് 
അച്ഛന്റെ കയ്യില്‍ നിന്നും തുഴ വെള്ളത്തില്‍ പോയി. സിമല്‍ തുഴയെടുക്കാനായി 
വെളളത്തില്‍ ചാടി. കാറ്റിന്റെ ശക്തിയില്‍ ഓളങ്ങളില്‍പെട്ട് തുഴ അകന്നു. 
ഒരുവിധം നീന്തി ചെന്ന് തുഴ കൈക്കലാക്കി സിമല്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ 
അച്ഛനും ചങ്ങാടവും ഏറെ അകലെ. ഇങ്ങോട്ട് വരേണ്ട കരയിലേക്ക് നീന്തിക്കോളാന്‍ 
അച്്ഛന്‍ പറഞ്ഞു. ഒടുവില്‍ ഏറെ നേരം നീന്തി സിമല്‍ കരയിലെത്തി. തുഴയില്ലാതെ
 അച്ഛന്‍ എങ്ങനെയോ കരപറ്റി. സിമലിന്റെ കഥ ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ 
കേട്ടിരുന്നത്.
കുറച്ചധികം
 ചെന്നപ്പോള്‍ പുഴയുടെ രൂപം മാറി. ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകുകയും മറ്റ് 
പലയിടത്ത് വെള്ളക്കെട്ടുകളും. ഇനി കുറച്ച് നേരം ചങ്ങാടത്തിലായിരുന്നു 
യാത്ര. പുഴയുടെ കരകളില്‍ സര്‍ക്കാര്‍ കാര്‍ഡുള്ള ഈറ്റവെട്ടുകാര്‍ 
താമസിക്കുന്നുണ്ട്. ചങ്ങാടത്തിലൂടെ സഞ്ചരിച്ച് അവരുടെ ഷെല്‍ട്ടറുകള്‍ പലതും
 കണ്ടു. ചിലയിടത്ത് ഞങ്ങള്‍ ഇറങ്ങി. ആനയും മറ്റ് മൃഗങ്ങളും കയറാത്ത 
പാറയിടുക്കിലും മറ്റുമാണ് ഇവര്‍ ഷെഡ്ഡുകളും മാടങ്ങളും ഉണ്ടാക്കുക. ഇവരുടെ 
ഭക്ഷണത്തില്‍ എന്നും പുഴമീനിന്റെ സാന്നിധ്യമുണ്ടാകും. യഥേഷ്ടം മീനുകള്‍ 
പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച്ച. ചേരില്‍ വെച്ച് ഉണക്കിയ 
മീനിന് ഭയങ്കര രുചിയാണത്ര!
വൈകുന്നേരം
 വെയില്‍ മങ്ങിയപ്പോള്‍, പുഴയുടെ ഇരുകരകളില്‍ നിന്നും ഈറ്റ ഒടിയുന്ന ശബ്ദം 
കേട്ടു. ഈറ്റക്കാടിനുളളില്‍ ആനകള്‍ ഉണ്ടെന്ന് മനസ്സിലായി. വരണ്ടുണങ്ങിയ ഒരു
 തോട്ടിലൂടെ പാറക്കല്ലുകള്‍ കയറിയും ഇറങ്ങിയും ഞങ്ങള്‍ ശബ്ദം കേട്ട ദിക്ക് 
ലക്ഷ്യമാക്കി നടന്നു,  ഏത് സമയത്തും ഒരുത്തനെയെങ്കിലും മുന്നില്‍ കാണുമല്ലോ
 എന്നോര്‍ത്ത്. ഉള്ളില്‍ ഭയമുണ്ടെങ്കിലും ഭയത്തിനപ്പുറം ഒരു ത്രില്‍, ഒരു 
ഉന്മാദം. കുറച്ച് ചെന്നപ്പോള്‍ ആ ദൃശ്യം ഞങ്ങള്‍ കണ്ടു. പത്ത് മുപ്പത് 
ആനകള്‍ ഈറ്റകള്‍ക്കുള്ളില്‍ അവിടവിടെയായി. ഞങ്ങള്‍ കുറച്ചുകൂടി 
അടുത്തെത്തി. മനുഷ്യന്റെ മണം കിട്ടിയിട്ടാവം...പെട്ടന്ന് കൂട്ടത്തിലൊരാന 
ഈറ്റ ഒടി നിര്‍ത്തി. അവന്‍ തല തിരിച്ച് ശ്രദ്ധയോടെ ഈറ്റയിലകള്‍ക്കുള്ളിലൂടെ
 നോക്കുന്നു. അവന്റെ ചെവിയാട്ടലും. ഇത്തിരിപ്പോന്ന കണ്ണുകളും എന്തൊക്കയോ 
സൂചനകള്‍ നല്‍കുന്നു. അവന്റെ നോട്ടം എന്നെ ഭയപ്പെടുത്തിയില്ല. മറിച്ച് 
പുതിയൊരു അനുഭവത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ആ കാഴ്ച്ച, ഓര്‍മ്മയുടെ 
ഭാണ്ഡത്തില്‍ ഒതുക്കിവെച്ച് ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു. 
നേരം
 മയങ്ങുകയാണ്. ആനകള്‍ ഒറ്റയായും കൂട്ടമായും പുഴയുടെ ഇരുകരകളെയും 
സമൃദ്ധമാക്കുന്നു. ഇനി വെളുക്കുവോളം അവയുടെ സമയമാണ്. വെള്ളം കുടിച്ചും 
മണ്ണുവാരിയെറിഞ്ഞും പുഴയിറമ്പിലെ ചെളി ചവുട്ടിമറിച്ചും അവര്‍ അവരുടെ ലോകം 
ആസ്വദിക്കുന്നു. ഇനി ഞങ്ങള്‍ക്കവിടെ സ്ഥാനമില്ല. കുടി ലക്ഷ്യമാക്കി 
ഇരുട്ടിലൂടെ നടന്നു.