കാട്ടിലൂടെ
നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും
കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര
കാട്ടിലൂടെ
നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍
കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക.
ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും
കാലിനെ നാം ഓര്‍ക്കുന്നത്.
കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.
തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.
തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.
അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.
താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.
മ്ലാപ്പാറയില്‍
പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ
എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ
മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത്
ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍
കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.
കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.
തുടര്‍ന്നൊരു
കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍
കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ
യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ
കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട്
വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ്
മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു
എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്.
കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക്
നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ്
എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്.
കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്.
മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍
സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.
അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.
ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.
മുന്നില്‍
തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍
മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര.
പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ
വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന
നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ
കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ
വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല.
എസ്റ്റേറ്റുകള്‍ മാത്രം.
ഉരുളന്‍
കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ
വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍
വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍
പഴയൊരു സെമിനാറിന്റെ തലവാചകം.
(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).
Text & Photos: C Sunil Kumar
കാട്ടിലൂടെ
നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍
കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക.
ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും
കാലിനെ നാം ഓര്‍ക്കുന്നത്. കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.
തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.
തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.
അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.
താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.
മ്ലാപ്പാറയില്‍
പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ
എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ
മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത്
ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍
കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.
തുടര്‍ന്നൊരു
കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍
കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ
യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ
കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട്
വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ്
മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു
എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്.
കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക്
നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ്
എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്.
കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്.
മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍
സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്. അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.
ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.
മുന്നില്‍
തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍
മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര.
പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ
വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന
നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ
കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ
വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല.
എസ്റ്റേറ്റുകള്‍ മാത്രം.
ഉരുളന്‍
കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ
വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍
വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍
പഴയൊരു സെമിനാറിന്റെ തലവാചകം. (ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).
Text & Photos: C Sunil Kumar

ഈ
യാത്രാ വഴിയില്‍ നിത്യ ഹരിതവനങ്ങളും ഇലപൊഴിയും കാടുകളും പുല്‍മേടുകളും
ഒക്കെയുണ്ട്. 1934ല്‍ ഗെയിം സാംക്ച്വറിയായി പ്രഖ്യാപിക്കപ്പെട്ട
നെല്ലിക്കാംപട്ടിയില്‍ നിന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ
വളര്‍ച്ചയുടെ തുടക്കം.ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ അംഗങ്ങളായ,
കാട്ടറിവുകളില്‍ പരിചയസമ്പന്നരായ വഴികാട്ടികള്‍ ഈ യാത്രയില്‍ നിങ്ങളോടൊപ്പം
ഉണ്ടാവും. അഞ്ചു പേരുള്ള സംഘത്തിന് അഞ്ഞൂറ് രൂപയാണ് നല്‍കേണ്ടത്. മുളം
ചങ്ങാട യാത്രയ്ക്ക് ആയിരം രൂപയും. ഒന്നുകില്‍ പ്രകൃതിയാത്രയോ,
ചങ്ങാടയാത്രയോ തിരഞ്ഞെടുക്കാം. ചങ്ങാടയാത്ര തുടങ്ങുന്നിടത്ത് എത്താനും
കാട്ടിലൂടെ നടക്കണം. രാവിലെ എട്ടുമണിക്ക് ബോട്ട് ലാന്റിംഗില്‍ നിന്ന്
തുടങ്ങി വൈകുന്നേരം അഞ്ചിന് തിരിച്ചെത്തും. ഇതിനിടെ മൂന്ന് മണിക്കൂറോളം
ചങ്ങാടത്തില്‍ സഞ്ചരിക്കാം. തോക്കേന്തിയ ഫോറസറ്റ് ഗാര്‍ഡും നാലു ഗൈഡുകളും
സംഘത്തെ അനുഗമിക്കും.
കാട്
നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഈ യാത്ര നിങ്ങളെ ക്ഷീണിപ്പിക്കില്ല.
കാട്ടുപൂക്കളെയും പൂമ്പാറ്റകളെയും പറവകളെയും കണ്ട്, ഏതു നിമിഷവും
കാഴ്ച്ചയില്‍പെട്ടേയ്ക്കാവുന്ന വന്യമൃഗങ്ങളെ തിരഞ്ഞ് അങ്ങനെ നടക്കാം.
പശ്ചിമഘട്ടമലനിരകളില്‍ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലമുള്ള
കാടാണിത്. യാത്രയ്ക്കിടെ പലവഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികളുടെ കൂട്ടം.
വിദേശികളുടെ സംഘങ്ങളില്‍ സ്ത്രീകളും ധാരാളം. നീര്‍ച്ചാലുകളും തോടുകളും
പിന്നിടാന്‍ വഴികാട്ടികള്‍ തന്നെ കാട്ടുകമ്പുകള്‍ കൊണ്ട് പാലങ്ങള്‍
തീര്‍ത്തു.
ഇനിയങ്ങോട്ട്
ഏറെ നേരം ചെളി നിറഞ്ഞ ചതുപ്പുകളാണ്. ജര്‍മ്മന്‍ കാലില്‍ ചെളിപുരളുന്നത്
ഒഴിവാക്കാന്‍ വിവേകിനെ തടാക തീരത്തുകൂടി ചങ്ങാടത്തില്‍ കയറ്റിവിടാന്‍
തീരുമാനിച്ചു. തേക്കടിയിലെ ചില കുടികളിലുള്ളവരുടെ ഉപജീവനം കാട്ടിനകത്തെ
മീന്‍പിടുത്തമാണ്. അവരുടെ ചങ്ങാടങ്ങള്‍ പലേടത്തും കെട്ടിയിട്ടിട്ടുണ്ട്.
ചങ്ങാടം മറ്റാരും കൊണ്ടുപോകാതിരിക്കാന്‍ തുഴകള്‍ അവര്‍ ഒളിച്ചുവെയ്ക്കും.
ഒരു ചങ്ങാടം അഴിച്ചെടുത്ത് കാട്ടുകമ്പുകെട്ടി തുഴഞ്ഞാണ് വഴികാട്ടി വിവേകിനെ
കൊണ്ടുപോയത്. ഞങ്ങള്‍ കരയിലും അവര്‍ വെള്ളത്തിലുമായി യാത്ര തുടര്‍ന്നു.

കേട്ടറിവുകളില്‍
നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര.
അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍.
ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്.
ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം
പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.




കാടിന്റെ
കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം
ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും.
മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ
നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു
തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ
ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.
എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ
സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള
നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും
നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ
ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന
പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും
താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ
മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ
അടയാളങ്ങള്‍. 

അഞ്ച്
കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി
അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും
വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി.
പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്...
കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ.
ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം.
കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു.
ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്.
യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു
പോയത്.
പരിസ്ഥിതി
ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ
ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന്
കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി
തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ
നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ
ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു
കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ
മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക്
വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ
ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി,
ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ
കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന
കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.
പിറ്റേന്ന്
രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി
പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്.
പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ
ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍
പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ്
ജാക്കിന്റെ മലകയറ്റം.
പാറപ്പുറത്ത്
ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും
തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം.
ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍.
ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍
നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ
തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച്
പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.
മലയിറങ്ങി
കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത
കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്.
അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും
അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന
വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു.
തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'
എട്ട്
കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍
എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി.
അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു
തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി.
ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍
തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു
ചോദ്യങ്ങള്‍...

സാഹസികര്‍ക്കുള്ളതാണ്
മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും
ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം
മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍
നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും
തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍
പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ
അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും
വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക.
ചൊറിച്ചിലിന് ശമനമുണ്ടാകും.
ട്രെക്കിങിനാവശ്യമായതെല്ലാം
ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ്
കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം.
സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്,
റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും
മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി,
മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക. 
തമിഴ്‌നാടന്‍
കാലാവസ്ഥയാണ് മറയൂരില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ മറ്റെല്ലാ
ഭാഗത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍, ജൂലൈ
മാസങ്ങളില്‍ താഴ്‌വര മഴമേഘങ്ങളുടെ നിഴലിലമര്‍ന്നുകിടക്കും. ഇക്കാലത്ത്
നേര്‍ത്ത മഴത്തൂവല്‍ മാത്രമുള്ള താഴ്‌വരയില്‍ ശീതക്കാറ്റ്
ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. രണ്ടുമാസത്തോളം ഇത് തുടരും. ഈ ഭൂപ്രദേശം
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്നുവെന്നതാണ്
ഇതിനുകാരണം. തമിഴ്‌നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷകാലത്ത്
മറയൂരിന് മീതേയും കാര്‍മേഘങ്ങളെത്തി ശക്തമായി പെയ്‌തൊഴിയുന്നു. ഉദയത്തിന്
മുന്‍പേ കാന്തല്ലൂരിലേക്കുള്ള വീതികുറഞ്ഞ ടാര്‍റോഡിലിറങ്ങി നടന്നു. വഴിയുടെ
ഇരുവശങ്ങളിലും കരിമ്പുപാടങ്ങളാണ്. ചില തോട്ടങ്ങളില്‍ വളരെ നേരത്തെ തന്നെ
പണിക്കാരെത്തിക്കഴിഞ്ഞിരിക്കുന്നു. പാടത്തുണ്ടാക്കിയിട്ടുള്ള താല്‍ക്കാലിക
ഷെഡ്ഡുകളില്‍നനിന്നും ശര്‍ക്കരപ്പാവിന്റെ ഗന്ധം. തമിഴ്‌നാട്ടില്‍
നിന്നെത്തുന്നവരാണ് പലപ്പോഴും ഇവിടുത്തെ തോട്ടങ്ങളില്‍
ശര്‍ക്കരയുണ്ടാക്കുന്നത്. താഴ്‌വര മുറിച്ചുകടന്ന് കാന്തല്ലൂരിലേക്കുളള
മലയടിവാരത്തെത്തി. ഇനിയങ്ങോട്ട് കയറ്റമാണ്. വളഞ്ഞും തിരിഞ്ഞും പാറ
വെട്ടിയുണ്ടാക്കിയ റോഡിലൂടെ മുകളിലേക്ക് കയറി. ശിലായുഗകാലത്ത് ഇവിടെ
ജീവിച്ചിരുന്ന പ്രാചീന ജനത തെറ്റുകാരായി കണ്ടെത്തുന്നവരെ ഈ പാറക്കെട്ടിലൂടെ
താഴെയുള്ള കാട്ടിലേക്ക് ഉരുട്ടിവിട്ടിരുന്നതായി എവിടെയോ വായിച്ചതോര്‍മ്മ
വന്നു. മുകളിലേക്ക് കയറുംതോറും തൊട്ടുപിന്നിലുള്ള താഴ്‌വര കൂടുതല്‍
വിശാലമായിക്കൊണ്ടിരുന്നു. കുറച്ചുദൂരം കൂടി മാത്രമേ വഴിപ്പുറങ്ങളില്‍
കരിമ്പുപാടങ്ങള്‍ കാണാന്‍ സാധിച്ചുള്ളു. അതുകഴിഞ്ഞപ്പോഴേക്കും പഴച്ചെടികള്‍
കണ്ടുതുടങ്ങി. പ്ലംസ്, പിച്ചീസ്, മരത്തക്കാളി, മെക്‌സിക്കന്‍
പാഷന്‍ഫ്രൂട്ട് തുടങ്ങിയവയെല്ലാം പഴുത്തുപാകമായി കിടക്കുന്നു. തണുപ്പിന്
കട്ടി കൂടിക്കൂടി വരികയാണ്. അന്തരീക്ഷത്തിലെ വ്യതിയാനനത്തിനൊപ്പമാണ്
കൃഷിരീതികളിലും മാറ്റമുണ്ടായിരിക്കുന്നത്. വീണ്ടും കുറച്ചുകൂടി
മുന്നോട്ടുചെന്നതോടെ പച്ചക്കറിപ്പാടങ്ങള്‍ കണ്ടുതുടങ്ങി. മറയൂരില്‍നിന്നും
യാത്രതിരിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കാന്തല്ലൂരിലെത്തി.
പഴത്തോട്ടങ്ങളുടെ നാടാണ് കാന്തല്ലൂര്‍. സമീപത്തെ മലഞ്ചെരിവുകളില്‍
ആപ്പിള്‍, ഓറഞ്ച്, ഷെറിമോയ, സബര്‍ജെല്ലി, കിവി ഫ്രൂട്ട്, സ്‌ട്രോബറി,
രാജപുളി തുടങ്ങിയവയെല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിലേറെയും
വാണിജ്യാടിസ്ഥാനനത്തില്‍ കൃഷി ചെയ്യുന്നവയല്ല. ഗ്രാമീണരുടെ ഉപയോഗത്തിനുശേഷം
ബാക്കിയുള്ളത് ടൂറിസ്റ്റുകള്‍ക്കും കച്ചവടക്കാര്‍ക്കും
വില്‍ക്കുന്നുവെന്ന് മാത്രം. വഴിയോരത്തുകണ്ട കടയില്‍ക്കയറി കുറച്ച്
പാഷന്‍ഫ്രൂട്ടും പ്ലംസും മരത്തക്കാളിയും വാങ്ങി തോള്‍സഞ്ചിയിലിട്ടു. ഇനി
കുറെ ദൂരം കൂടിക്കഴിഞ്ഞാല്‍ യാത്ര കാട്ടിലൂടെയാണ്. കഴിക്കാനൊന്നും
കിട്ടില്ല. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ പുത്തൂര്‍ എന്ന ഗ്രാമമായി.
ഗ്രാമമാലിന്യങ്ങള്‍ നിറഞ്ഞ പാതയുടെ വശങ്ങളിലെല്ലാം തട്ടുതട്ടായി തിരിച്ച
കൃഷിയിടങ്ങളാണ്. കാരറ്റ്, ബീന്‍സ്, കാബേജ്, ഗ്രീന്‍പീസ്, ഉള്ളി, സവാള,
വെളുത്തുള്ളി, കടുക്, മല്ലി തുടങ്ങിയവയെല്ലാം ധാരാളമായി വളര്‍ന്നു
നില്‍ക്കുന്നു. പാടങ്ങളില്‍ കമ്പിളിത്തൊപ്പിയും സ്വെറ്ററും ധരിച്ച് നിരവധി
പേര്‍ പണിയെടുക്കുന്നുണ്ട്. ഇവിടുത്തെ തൊണ്ണൂറ്റൊന്‍പത് ശതമാനം
ഗ്രാമീണരുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. പുത്തൂര്‍ വരെ മാത്രമേ വീതിയുള്ള
റോഡ് നിര്‍മ്മിച്ചിട്ടുള്ളു.
എത്രവലിയ
കാട്ടിലൂടെയും അപകടഭീതിയേതുമില്ലാതെ ധൈര്യമായി സഞ്ചരിക്കാമെന്ന് സുഹൃത്തും
പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ നസീര്‍ ഒരിക്കല്‍
പറഞ്ഞതോര്‍മ്മിച്ചു. മൃഗങ്ങള്‍ ഒരിക്കലും നമ്മെ ആക്രമിക്കുകയില്ലത്രെ.
കാട്ടിലും നാട്ടിലുമെല്ലാം മനുഷ്യരെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നാണ്
നസീറിന്റെ നിലപാട്. കാടനനുഭവങ്ങള്‍ ഒരുപാട് ഉള്ളയാളാണ്. വര്‍ഷത്തില്‍
കൂടുതല്‍ ദിവസങ്ങളിലും കാട്ടിനുള്ളിലായിരിക്കും. പറമ്പിക്കുളം, മസനനഗുഡി,
തേക്കടി, ചിന്നാര്‍, ഇരവികുളം, നെല്ലിയാമ്പതി, വാഴച്ചാല്‍... അങ്ങനെ
കാടുകളില്‍നിന്നും കാടുകളിലേക്ക് നസീര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ
തവണ കാടിറങ്ങുമ്പോഴും ആന, പോത്ത്, കരടി, കടുവ, പുലി, രാജവെമ്പാല
തുടങ്ങിയവയുടെ അനേകം അപൂര്‍വ്വചിത്രങ്ങളുമുണ്ടാവും. നസീര്‍ കാട്ടില്‍
കയറിയാല്‍ മാജിക്ക് കാട്ടിയാണ് ചിത്രങ്ങളെടുക്കുന്നതെന്ന് മറ്റുചില
ഫോട്ടോഗ്രാഫര്‍മാര്‍ പറയാറുണ്ട്. എന്തായാലും കാടിന്റെയും
കാട്ടുമൃഗങ്ങളുടെയും മനസ്സറിയുന്നതിനും അവയുമായി ആശയവിനിമയം
നടത്തുന്നതിനുമുള്ള എന്തൊക്കെയോ സിദ്ധികള്‍ ഈ മനുഷ്യനുണ്ടെന്ന്
അദ്ദേഹമെടുത്ത ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ തോന്നിപ്പോകും.
പെട്ടെന്ന് ചുഴിതിരിഞ്ഞെത്തിയ ഒരു കാറ്റില്‍ പരിസരവും തൊട്ടപ്പുറത്തെ
മലഞ്ചെരിവുകളുമെല്ലാം വ്യക്തമായി കണ്ടു. മുന്‍പ് നിഴലനനക്കം കണ്ട ഭാഗത്ത്
നാലഞ്ച് ആദിവാസിസ്ത്രീകള്‍ നിശബ്ദരായിരുന്ന് വിറകടുക്കുന്നു.
തൊട്ടടുത്തെവിടെയോ ആദിവാസിക്കുടിയുണ്ടാവണം. അവരുടെ പുറത്തുകെട്ടിയിരുന്ന
മാറാപ്പില്‍ നിന്നും മുതുവാസമൂഹത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായി. ഞങ്ങളെ
കണ്ടതും വിറകുകെട്ടുകള്‍ ഉപേക്ഷിച്ച് തൊട്ടടുത്തുള്ള
മരങ്ങള്‍ക്കിടയിലേക്ക് അവര്‍ ഓടിപ്പോയി. ഇതൊരു പുതിയ അനുഭവമല്ല.
പുറംലോകവുമായി സമ്പര്‍ക്കമില്ലാത്ത ആദിവാസികളാണെങ്കില്‍
കാട്ടിനുള്ളില്‍വച്ച് അപരിചിതരെ കണ്ടാല്‍ അകന്നുപോവുകയാണ് പതിവ്. മലയിറങ്ങി
നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ പാതയോരത്തു തന്നെ മുതുവാസങ്കേതം കണ്ടു.
മണ്ണ് കുഴച്ചുണ്ടാക്കിയ ഭിത്തികളും പുല്ലുമേഞ്ഞ വീടുകളുമാണ് അധികവും.
കൂടല്ലാര്‍കുടി എന്നാണ് ഇതിന്റെ പേര്. ഒരു കുടിലിനു മുന്നിലിരുന്ന് ഏതാനും
പേര്‍ തീകായുന്നുണ്ട്. സൗഹൃദസംഭാഷണത്തിന് ശ്രമിച്ചെങ്കിലും അവര്‍ വലിയ
താല്പര്യം കാട്ടിയില്ല. അല്പംകൂടി നടന്നപ്പോള്‍ താഴ്‌വരയിലെത്തി.
അവിടെയുള്ള ഒരു കാട്ടുചോല മുറിച്ചുകടന്നു. വീണ്ടും കയറ്റം. ഇറക്കം. അങ്ങനെ
നടക്കവെ വഴി പച്ചക്കറിപ്പാടങ്ങളിലേക്ക് പ്രവേശിച്ചു. വഴിയുടെ
ഇരുപുറങ്ങളിലും നിറയെ വെളുത്തുള്ളിയും കാരറ്റും കാബേജും കോളിഫ്‌ളവറും
പട്ടാണിയും ഗോതമ്പുമെല്ലാം വളര്‍ന്നു നില്‍ക്കുന്നു. ഇടയ്ക്കിടെ കര്‍ഷകരുടെ
സാന്നിധ്യം. ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചിലന്തിയാര്‍,
വട്ടവട എന്നീഗ്രാമങ്ങള്‍ കടന്ന് വൈകുന്നേരത്തോടെ കോവിലൂരെത്തി.
വൃത്തിഹീനനമായ പാതയുടെ ഇരുപുറവും നിറയെ വീടുകള്‍. താമസിക്കാന്‍
ഹോട്ടലുകളില്ല. വേണമെങ്കില്‍ പഞ്ചായത്ത് ഓഫീസിന്റെയോ സ്‌കൂളിന്റെയോ
തിണ്ണയില്‍ കിടന്നുറങ്ങാം. പക്ഷെ അസാധാരണമായ തണുപ്പാണ്. രാത്രി
കഴിച്ചുകൂട്ടാന്‍ നന്നേ ക്ലേശിക്കേണ്ടി വരും. വഴിയോരത്തുകണ്ട പുല്ലുമേഞ്ഞ
ചായപ്പീടിക ലക്ഷ്യമാക്കി നടന്നു. മുന്‍പ് പലതവണയും ഇതുവഴി വന്നപ്പോള്‍
അവിടെയാണ് കിടന്നുറങ്ങിയത്. താമസിക്കാന്‍ വാടക കൊടുക്കേണ്ടതില്ലെങ്കിലും
നാലുപേരുടെ രണ്ടു നേരത്തെ ഭക്ഷണത്തിന് ലഭിക്കുന്ന വിലയാണ് അവരുടെ നേട്ടം.
രാത്രിയെപ്പോഴോ കുറച്ചകലെയുള്ള കൃഷിയിടത്തിലെ കാവല്‍മാടത്തില്‍ നിന്നും
തുകല്‍വാദ്യം കൊട്ടുന്ന ശബ്ദം കേട്ടു. കാട്ടുപന്നികള്‍ കൂട്ടത്തോടെ
കൃഷിയിടത്തില്‍ ഇറങ്ങിയിട്ടുണ്ടാവണം. പുലര്‍ച്ചെ തന്നെ കടുംകാപ്പി
കുടിച്ചശേഷം ആവശ്യത്തിന് ഭക്ഷണവും പൊതിഞ്ഞുവാങ്ങി നടന്നു. ഇന്ന് കൂടുതല്‍
മലമുകളിലൂടെയാണ് യാത്ര. ഗ്രാമത്തില്‍നിന്നും മുകളിലേക്കുള്ള ചെറിയ നടപ്പാത
വ്യക്തമായി കാണാം. മഞ്ഞില്ലാത്തതിനാല്‍ താഴ്‌വരയും കുന്നിന്‍ചെരിവുകളും
കൃഷിയിടങ്ങളുമെല്ലാം തെളിഞ്ഞുകിടക്കുയാണ്. അടുത്തുള്ള പാടങ്ങളില്‍
കമ്പിളിവസ്ത്രം ധരിച്ച ഏതാനും പേര്‍ ജോലിചെയ്യുന്നു. കുറെദൂരം ചെന്നപ്പോള്‍
യാത്ര ഗ്രാന്റിസ് മരങ്ങള്‍ക്കിടയിലൂടെയായി. പിന്നെ കാട്ടിലൂടെയും.
കേരളത്തില്‍ ഏറ്റവുമധികം കഞ്ചാവുകൃഷി നടക്കുന്ന കമ്പക്കല്ലിലെ
മലമുടികളിലേക്കുള്ള നടപ്പാതയാണ് ഇത്. ഇടയ്‌ക്കൊരു സ്ഥലത്തു നിന്നും
തിരിഞ്ഞുവേണം ക്ലാവറയിലേക്ക് പോകാന്‍. സൂര്യനനുദിച്ചപ്പോഴേക്കും ആദ്യമല
കയറിക്കഴിഞ്ഞിരുന്നു. പാമ്പാടുംചോല നാഷണല്‍പാര്‍ക്കിനോട്
ചേര്‍ന്നുകിടക്കുന്ന കാട്ടിലൂടെ നടക്കുമ്പോള്‍ കുറച്ചുമുന്നില്‍ ഒരുപറ്റം
കാട്ടുപന്നികളെ കണ്ടു. വഴി മുറിച്ചുകടക്കുകയാണ്. തെല്ലകലെയുള്ള
കുന്നിന്‍ചെരിവില്‍ ഏതാനും കാട്ടുപോത്തുകള്‍. എത്ര ദൂരം
നടന്നുവെന്നറിയില്ല. രണ്ടോമൂന്നോ മലകള്‍കൂടി കയറിയിറങ്ങിയിട്ടുണ്ടാവണം.
വഴിയില്‍ ഒരിടത്തിരുന്ന് ഭക്ഷണം കഴിച്ചു. ചോലയിലെ വെള്ളത്തിന്
മരവിച്ചുപോകുന്ന തണുപ്പ്. ഒരുഘട്ടത്തില്‍ ഏറെദൂരത്തേക്ക് ഇറക്കം മാത്രമായി.
ഇടയ്ക്ക് പരിസരത്തെ പൈന്‍മരക്കാട്ടിലിരുന്ന് അല്പസമയം വിശ്രമിച്ചു.
തെല്ലപ്പുറത്തുള്ള കാട്ടില്‍ നിന്നും ആനച്ചൂരടിക്കുകയും
ഞെരിയൊടിയുന്നതിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്തപ്പോള്‍ തിരക്കിട്ട്
എഴുന്നേറ്റു നടന്നു. ഇറക്കം അവസാനിക്കുന്നതിന് മുന്‍പുതന്നെ
പച്ചക്കറിപ്പാടങ്ങളായി. കാട്ടിനുള്ളില്‍ എവിടെവച്ചോ തമിഴ്‌നാട്ടില്‍
പ്രവേശിച്ചിരുന്നു. മലയിറങ്ങിയെത്തിയത് താഴ്‌വരയിലുള്ള ക്ലാവറ എന്ന
ഗ്രാമത്തിലേക്കാണ്. അതുകഴിഞ്ഞാല്‍ കവിഞ്ചി. രണ്ടിടത്തും പച്ചക്കറികൃഷിയെ
ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണധികവും. ക്ലാവറ മുതല്‍, വാഹനങ്ങള്‍ ഓടുന്ന
പൊട്ടിപ്പൊളിഞ്ഞ റോഡുണ്ട്. പക്ഷെ ബസുകളില്ല. കുത്തനെയുള്ള
കയറ്റിറക്കങ്ങളില്ലാത്ത വളഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ മലമുകളില്‍ നിന്നും കനത്ത മൂടല്‍മഞ്ഞ്
അടിവാരത്തേക്ക് ഇറങ്ങിവരുന്നത് കണ്ടു. താമസിയാതെ അത് കൃഷിയിടങ്ങളെയും
മലമ്പാതകളെയുമെല്ലാം വന്നുമൂടി. മഞ്ഞിന്റെ അവ്യക്തതയിലൂടെ
മൂന്നുമണിയായപ്പോഴേക്കും പൂണ്ടി എന്ന ഗ്രാമത്തിലെത്തി. ഏറെസമയം
കാത്തിരുന്നിട്ടും മഞ്ഞ് മാറുകയോ ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ കാണാന്‍
കഴിയുകയോ ചെയ്തില്ല. ഒരു സുഹൃത്തിന്റെ ഫാംഹൗസിലായിരുന്നു പൂണ്ടിയിലെ രാത്രി
കഴിച്ചുകൂട്ടിയത്. നടത്തത്തിന്റെ ക്ഷീണം മൂലം പെട്ടെന്നുതന്നെ
ഉറങ്ങിപ്പോയി. കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. രാവിലെ
ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ സമീപപ്രദേശങ്ങള്‍ വ്യക്തമായി കാണാം. മഞ്ഞിന്റെ
നേര്‍ത്തൊരു മൂടല്‍ മാത്രമേയുള്ളു. കുന്നിന്‍ചെരിവുകളിലെല്ലാം തട്ടു
തട്ടായി തിരിച്ച കൃഷിയിടങ്ങള്‍... താഴ്‌വരയില്‍ കാട്ടരുവിയും അതിന്റെ
തീരത്ത് ചോലക്കാടുകളും... കണ്ണെത്താദൂരത്തോളം അനേകം മലനിരകള്‍... അതിന്റെ
ഓരങ്ങളില്‍ പേരറിയാത്ത ഏതൊക്കെയോ ഗ്രാമങ്ങള്‍... തണുപ്പിനെ അതിജീവിക്കാന്‍
കട്ടിയുള്ള കുപ്പായമിട്ട് പാതയോരങ്ങളിലൂടെ കൃഷിസ്ഥലത്തേക്ക് പോകുന്നവര്‍...
അവര്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍, ദൂരെ കിഴക്കന്‍മലകള്‍ക്ക് മീതേ
ഉദയത്തിന്റെ നിറംമാറ്റം കണ്ടു. പൂണ്ടിയില്‍ നിന്നും കൊടൈക്കനാലിലേക്ക് ബസ്
സര്‍വീസുണ്ട്. പക്ഷെ വേണ്ടെന്ന് തീരുമാനിച്ചു. കാട്ടുപുല്ലിന്റെയും
പൂക്കളുടെയും കാറ്റിന്റെയും ഗന്ധമറിഞ്ഞുള്ള ഈ യാത്രയ്‌ക്കൊരു സുഖമുണ്ട്.
മുഷിഞ്ഞുവാടിയ മനുഷ്യഗന്ധം നിറഞ്ഞ ബസിനുള്ളില്‍ നിന്നും അതൊരിക്കലും
ലഭിക്കില്ല. കുറെക്കഴിഞ്ഞപ്പോള്‍ പ്രധാന പാതവിട്ട് കുറുക്കുവഴികളിലൂടെയായി
യാത്ര. കൊളോണിയല്‍കാലത്ത് നട്ടുവളര്‍ത്തിയ പൈന്‍മരക്കാടുകളുടെ തണല്‍.
പിന്നെ യൂക്കാലിപ്റ്റസ് പ്ലാന്റേഷനിലേക്ക് കടന്നു. ചില സ്ഥലങ്ങളില്‍
കൂറ്റന്‍മരങ്ങള്‍ വെട്ടി നീക്കുകയാണ്. അരിഞ്ഞുവീഴ്ത്തിയ മരത്തിന്റെ
അവയവങ്ങള്‍ ഛേദിച്ച്, മുറിച്ചടുക്കി ലോറികളില്‍ കയറ്റി എങ്ങോട്ടോ
കൊണ്ടുപോകുന്നു. പണിക്കാരിലേറെയും മലയാളികളാണ്. ഇടുക്കി, കോട്ടയം,
പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവര്‍. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ പോയി
പണിയെടുക്കുന്നു. മലയാളികള്‍ തമിഴ്‌നാട്ടിലെത്തി തടിവലിക്കുന്നു. ഈ
ദേശാന്തരയാത്രകള്‍ എന്തിനു വേണ്ടിയാവും. ആവോ, കാരണം അന്വേഷിക്കാന്‍
മെനക്കെട്ടില്ല. പ്രതീക്ഷിച്ചതിലും നേരത്തെതന്നെ കൊടൈക്കനാലിലെത്തി.
കാറ്റിന്റെ കൈപിടിച്ച് കാഴ്ചയുടെ കലവറയുമൊരുക്കി രാമക്കല്‍മേട് അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്, സഞ്ചാരികളെ വരവേല്‍ക്കാന്‍. . . . .
ഭീമാകാരമായ വലുപ്പത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രാമക്കല്‍മേടിന്റെ
വശ്യത അതിശയിപ്പിക്കുമെങ്കിലും കുന്നു കയറി തീരുന്നതു വരെ കണ്ണുകള്‍
താഴ്‌വാരത്തിലായിരിയ്ക്കുമെന്ന് തീര്‍ച്ച. കാരണം തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ
വിദൂര ദൃശ്യം അത്ര മനോഹരമായിരുന്നു.
ഫാമിലിയായ് എത്തിയവരില്‍ ഏറിയപങ്കും അരികിലുളള മറ്റൊരു കുന്നിലാണ്
ഏറെസമയവും ചിലവിടുന്നത്. വിശാലമായ പുല്‍മേട്. ഒപ്പം കുറവന്റെയും
കുറത്തിയുടേയും മനോഹര പ്രതിമ. കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ സ്റ്റാച്യു
ആണത്രെ ഇത്. പ്രശസ്ത ശില്പി സി.ബി.ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അത്ഭുതം.
എനിയ്ക്ക് കുറവനോടും കുടുംബത്തോടും അസൂയ തോന്നി, കാരണം പുളളിയിങ്ങനെ
കുടുംബവും കുട്ടികളുമായ്, വെയിലും മഴയും ഇരവും പകലും ഒന്നും വകവെയ്ക്കാതെ ഈ
സൗന്ദര്യവും നോക്കി നില്‍ക്കുകയല്ലെ.
രാമക്കല്‍മേടില്‍ നിന്നും തമിഴ് നാട്ടിലേയ്ക്ക് ഒരു കൊച്ചു കാട്ടു
പാതയുണ്ട്. പണ്ടു കാലത്ത് രാമക്കല്‍മേട്ടിലേയ്ക്ക് തലച്ചുമടായും
കഴുതപ്പുറത്തുമൊക്കെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന ഒരു പാതയായിരുന്നു അത്.
പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയുടെ ചരിത്രത്തില്‍ അതീവ
പ്രാധാന്യം ഉണ്ടായിരുന്ന ഒരു പാത. അതു പോലെ രാമക്കല്‍മേട് തിരക്കേറിയ ഒരു
വ്യാപാര കേന്ദ്രവും ആയിരുന്നു. പില്ക്കാലത്ത് സമീപ പ്രദേശങ്ങളിലുണ്ടായ
വികസനം രാമക്കല്‍മേടിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. എന്തായാലും ആ കാട്ടു
പാതയിലൂടെ ഒരു യാത്ര നടത്തുവാന്‍ ഞാന്‍ തീരുമാനിച്ചു.
ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഉളള ആ യാത്ര തികച്ചും രസകരമായിരുന്നു. ചില
സ്ഥലങ്ങളില്‍ പൊന്തക്കാടുകള്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി നീങ്ങേണ്ടി വന്നു. .
.
അടിവാരത്തെത്തിയപ്പോള്‍ ആദ്യം വരവേറ്റത് മനോഹരമായ ഒരു കൊച്ചു
ക്ഷേത്രമായിരുന്നു. പേരറിയാത്ത ദൈവങ്ങള്‍ക്കുമുന്‍പില്‍ നന്ദിയോടെ
കൈകൂപ്പി, ഒരുക്കിതന്ന മനോഹര കാഴ്ച്ചകള്‍ക്കായി. അങ്ങു ദൂരെ മലമുകളില്‍
നിന്ന് കണ്ട കൃഷിയിടങ്ങള്‍ അടുത്തു കണ്ടപ്പോള്‍ അവയോട് വാതോരാതെ
എന്തൊക്കെയോ പറയണമെന്ന് തോന്നി. കാറ്റിനോടും ചെടികളോടും കൊച്ചു
കിളികളോടുമൊക്കെ. നിങ്ങളെ കാണാന്‍ അങ്ങു മലമുകളില്‍ നിന്നും വന്നതാണെന്നോ
മറ്റോ. ക്ഷേത്രത്തിന് പുറകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന
രാമക്കല്‍മേടിന്റെ ഭീമാകരമായ വലിപ്പം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പേയി.
മുകളില്‍ നിന്ന് നോക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഭംഗി. ശരിയ്ക്കും ഒറ്റ
കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെ.
കുറച്ചു നേരം വശ്രമിച്ച ശേഷം വന്ന വഴി മടങ്ങുവാനായിരുന്നു പദ്ധതി.
അതെന്തായാലും ഇനി നടപ്പില്ല. അത്രയും ദൂരം ഇനി തിരിച്ചു കയറുന്ന കാര്യം
ചിന്തിക്കാന്‍ വയ്യ. കൃഷിയിടങ്ങളിലെ പണിയാളരോട് അടുത്ത ടൗണിലേയ്ക്കുളള ബസ്
തിരക്കി. ബസ്സിനി വൈകിട്ടേ ഉളെളന്നും, ചിലപ്പോള്‍ കാളവണ്ടിയോ സൈക്കിളോ
കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നും അറിഞ്ഞു. കാളവണ്ടിയില്‍
തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര കൊതിച്ചു പോയി. പക്ഷേ അതു നടന്നില്ല.
പിന്നെ സൈക്കിളില്‍ കോമ്പയിലേയ്്ക്ക്, അവിടെ നിന്ന് കമ്പത്തിന്.
അപ്പോഴേയ്ക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. കമ്പത്തു നിന്ന്
നെടുംകണ്ടത്തിന്. കമ്പംമെട്ടിലേയ്ക്കുളള ഹെയര്‍ പിന്‍ വളവുകള്‍ കയറുമ്പോള്‍
അങ്ങു ദൂരെ വൈദ്യുത പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കമ്പം പട്ടണം
കാണാമായിരുന്നു. കമ്പംമേട്ട് എത്തുന്നതുവരെ ആ കാഴ്ച നോക്കിയിരുന്നു.
അപ്പോള്‍ കുറവനോടും കുടുംബത്തോടും അസൂയ തോന്നി. കാരണം അവര്‍ ഈ മനോഹര
കാഴ്ച്ച കണ്ണിമ ചിമമാതെ നോക്കി നില്‍ക്കുകയാണല്ലൊ. ശരിയ്ക്കും
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ഭൂമിയില്‍ ഇറങ്ങി വന്നതു പോലെ. . . .