
കക്കയത്തേക്കുള്ള
 വഴി തന്നെ വളരെ മനോഹരമായിരുന്നു.വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡില്‍ നിന്നും 
അങ്ങകലെ മലകള്‍ അതിരിട്ട തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ റിസര്‍വോയറിലെ 
വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് 
ബസ്സ് നിര്‍ത്തിയപ്പോഴും സുന്ദരമായ ഒരു സ്ഥലം ആ ബസ്‌റ്റോപ്പിന് 
മീറ്ററുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്നു എന്ന് ഞങ്ങളാരും അറിഞ്ഞില്ല. ആ 
പച്ചപ്പരവതാനിയിലേക്ക് ഞങ്ങള്‍് നീങ്ങി. മലബാറിലെ ഏക പവര്‍ പ്രൊജക്ട് ആണ് 
കുറ്റിയാടി പവര്‍ പ്രൊജക്ട്. കേരള സംസ്ഥാന വിദ്യുഛക്തി ബോഡിന്റെ കീഴിലാണ് 
ഇത്. പെരുവണ്ണാമൂഴി അണക്കെട്ട് ആണ് പ്രധാന റിസര്‍വോയര്‍.അവിടെ നിന്നും 
വെള്ളം പൈപ്പ് വഴി കക്കയം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി 
ഉല്പാദിപ്പിക്കുന്നത്. തേക്കടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ കുറേ 
മരങ്ങളും അതിന്റെ കുറ്റികളും വെള്ളക്കെട്ടുകളും ഒക്കെയായുള്ള ഒരു ചിത്രം 
തേക്കടിയെ പറ്റി  മനസിലുണ്ട്. ഏകദേശം അതേ ചിത്രം തന്നെയാണ് 
കരിയാത്തന്‍പാറയും. മഴക്കാലത്ത് റിസര്‍വോയറിലെ വെള്ളം പൊങ്ങി കരയും 
വെള്ളവും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പ്രദേശമാണ് കരിയാത്തന്‍പാറ. 
അതിന്റെ വിദൂര ദൃശ്യം വശ്യമനോഹരമായിരുന്നു.
നാം
 വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കുന്ന പുല്‍തകിടി പ്രകൃതി അതിന്റേതായ
 ചാരുതയോടെ ശില്പഭംഗിയോടെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു.ആ 
പച്ചപ്പരവതാനിക്ക് നടുവില്‍ പല സ്ഥലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന 
കാറ്റാടി മരങ്ങള്‍ ആ താഴ്‌വരക്ക് കൂടുതല്‍ സൌന്ദര്യമേകി.തണല്‍ ഇല്ലെങ്കിലും
 അല്പം തണല്‍ കൊതിച്ച് ആ മരങ്ങള്‍ക്കടിയില്‍ ഇരിക്കുമ്പോള്‍ സൂര്യന്റെ 
കത്തുന്ന വെയില്‍ ഞങ്ങളെ ബാധിച്ചതേ ഇല്ല. ഞങ്ങള്‍ അവിടെ സമയം 
തള്ളുന്നതിനിടക്ക് പ്രദേശവാസികളായ രണ്ട് കുട്ടികള്‍ അവരുടെ വീട്ടിലെ 
നായയെയും കൊണ്ട് അവിടെ വന്നു.അവര്‍ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല.'മുറ്റത്തെ 
മുല്ലക്ക് മണമില്ല' എന്ന ചൊല്ല് അന്വര്‍ത്ഥ!മാക്കിക്കൊണ്ട് അവര്‍ അവിടേയും 
ഇവിടേയും നടക്കുന്നത് കാണാമായിരുന്നു. ഇതാ ഈ അരുവി ആ മലയുടെ ഉച്ചിയില്‍ 
നിന്നും മന്ദം മന്ദം ഒഴുകി ഇവിടെ ചിലങ്ക കുലുക്കുന്നു.ഏത് സംഗീതജ്ഞനും 
സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സംഗീതം അവ പൊഴിക്കുന്നു. അതാസ്വദിച്ച് ഞങ്ങള്‍ ആ
 അരുവിക്കരയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. കക്കയം വാലിയിലൂടെ കിന്നാരം 
ചൊല്ലി ഒഴുകുന്ന ആ അരുവിയിലെ വെള്ളം ഞങ്ങളെ മുഴുവന്‍ കൊതിപ്പിച്ചു.നല്ല 
തെളിഞ്ഞ വെള്ളം.വെള്ളിക്കീറ് പോലെ അത് പാറകളില്‍ കൂടി ഉരുണ്ടുരുണ്ട് 
വരുന്നു.പക്ഷേ ആ ആകര്‍ഷണ വലയത്തില്‍ പെട്ട് വെള്ളത്തിലേക്ക് 
ഇറങ്ങരുത്.പാറകള്‍ എല്ലാം തന്നെ വളരെ വളരെ തെന്നുന്നതായിട്ടാണ് 
അനുഭവപ്പെട്ടത്.വെള്ളത്തിനടിയില്‍ കിടക്കുന്ന ഈ അപകടം മനസ്സിലാക്കാതെ 
ഇറങ്ങിയാല്‍ തെന്നി വീണ് പാറയില്‍ തലയിടിക്കും എന്ന് തീര്‍ച്ച.സമീപത്തെ 
തോപ്പുകളുടെ പ്രതിബിംബം ഒരു നീലക്കണ്ണാടി പോലെ വെള്ളത്തില്‍ പ്രതിഫലിച്ചു 
കണ്ടു. കുറച്ചാളുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും ഒരു കലാപരിപാടി നടത്തുക 
എന്ന ഞങ്ങളുടെ സ്ഥിരം പരിപാടി അവിടേയും അരങ്ങേറി.
അല്പമകലെ
 തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍.മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ 
വെള്ളികീറുന്ന ആ മാമലസൌന്ദര്യം പക്ഷേ ആസ്വദിക്കാന്‍ ഇപ്പോള്‍ ഒരു ചോലയും 
അവിടെയില്ലാതെ പോയി.എങ്കിലും ആ വന്യഭംഗി നഗരത്തില്‍ താമസിക്കുന്ന ഞങ്ങളുടെ 
കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകി. കക്കയം വാലി എന്തുകൊണ്ടും കേരളത്തിന്റെ 
ടൂറിസം മാപ്പില്‍ ഇടപിടിക്കാന്‍ അര്‍ഹതപ്പെട്ടത് തന്നെ എന്ന് എനിക്ക് 
തോന്നി.പക്ഷേ ആ സ്ഥാനം ഒരു പക്ഷേ ഈ സുന്ദരസ്വര്‍ഗ്ഗത്തിന്റെ സ്വത്വത്തെ 
നശിപ്പിച്ചേക്കാം. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ 
പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള 
ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും 
ഉണ്ടാകില്ല.പക്ഷേ ഒരു കാര്യം.നാടിനെപറ്റി അധികം അറിയാത്തതിനാല്‍ 
ഇരുട്ടുന്നതിന് മുമ്പ് അവിടം വിടുന്നതായിരിക്കും നല്ലത്. ഇവിടെ 
എത്തിച്ചേരാനുള്ള വഴി  കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് 
കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ 
പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.
Text & Photos:Abid Areekode









ഓരോ
 വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ 
കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍,
 മലനിരകള്‍...ആതിരപ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്...അവിടുന്ന് 
ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ.... മാരുതി 800-ന്റെ കരുത്തില്‍ ഞങ്ങള്‍ 
നാലുപേര്‍ തൃശ്ശൂരില്‍നിന്നും രാവിലെ 7 മണിക്ക് യാത്രതിരിച്ചു. 
ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. 
ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. അവിടെയിറങ്ങാന്‍ 
സമയമില്ലാത്തതിനാല്‍ വാഴച്ചാലിലേക്ക് വച്ചുപിടിച്ചു. പ്രഭാതത്തിന്റെ നനുത്ത
 തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, 
ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍...പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ മയങ്ങി
 അല്‍പ്പനേരം വിനിര്‍ത്തി കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. വീും യാത്ര... 
ഇടയ്ക്ക് ഒരു കൊച്ചുപാലം. നോക്കിയപ്പോള്‍ പാറക്കെട്ടിന് മുകളിലൂടെ താഴേക്ക്
 പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ 
വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ 
മടിച്ചുനില്‍കുന്നു. സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല.
 
ഇനി
 യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്ക്. അവിടെ നിന്നാണ് മലക്കപ്പാറ വഴി 
വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ 
പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖപ്പെടുത്തും. ഇവ 
വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന 
കുറ്റം. ചെക്കിംഗിനുശേഷം യാത്ര തുടര്‍ന്നു. ഇരുവശവും കാട്, കാട് 
മുറിച്ചുകടക്കുന്ന ഒരു മയില്‍, മുളങ്കാടുകളില്‍ ഊഞ്ഞാലാടുന്ന 
കരിങ്കുരങ്ങുകള്‍... സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ 
ഊര്‍ജ്ജദായകമായ സ്പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആനപ്പിങ്ങള്‍, 
ഇരുവശത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു. 
കൂട്ടത്തിലെ ശ്രീജിത്തിന് വഴിയില്‍ കാറിനുമുന്‍പില്‍ ആനവരുമോ എന്നപേടി. 
വെറുതെയെല്ല ഈ സ്ഥലത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. പോകുന്ന വഴി 
പെരിങ്ങല്‍കുത്ത് ഡാം. ഡാമിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം. 
ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വഴിയുടെ 
ഇടതുഭാഗത്തായി പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച. ക്യാന്‍വാസില്‍ 
ജലച്ഛായംകൊ് പെയിന്റ ് ചെയ്തപോലെ. അവിടെ ഇറങ്ങി ക്യാമറ ക്ലിക്ക് ചെയ്ത് 
മതിവരുന്നില്ല. പക്ഷെ ഇനിയും യാത്ര തുടരണമല്ലൊ. മനസില്ലാമനസ്സോടെ കാറില്‍ 
കയറി. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശം. മലക്കപ്പാറയിലേക്ക് 
52 കിലോമീറ്ററുകളു്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ 
ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് 
കുഴലുകള്‍. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് 
പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വി 
കുലുങ്ങിക്കുലുങ്ങി നീങ്ങുന്നു. മാരുതിയുടെ വലയം സുരേഷേട്ടന്‍ 
ഏറ്റെടുക്കുന്നു. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ 
മലക്കപ്പാറയിലെത്തി. അത്യാവശ്യം നീ ഒരുയാത്രയുടെ ക്ഷീണം ഏവരുടെയും 
മുഖത്തു്. മണി കൃത്യം പന്ത്രര. പ്രകൃതിയുടെ ഒന്നാംവിളി തീര്‍ക്കാന്‍ 
കാപ്പിത്തോട്ടത്തിലിറങ്ങിയ സുരേഷേട്ടന്റെ കാലില്‍ അട്ട കയറി. ഒരുവിധത്തില്‍
 അതിനെതട്ടിമാറ്റി. എല്ലാവര്‍ക്കും തങ്ങളുടെ കാലില്‍ അട്ടപിടിച്ചിട്ടുാേ 
എന്ന് സംശയം. പിന്നീട് കുറച്ച്‌സമയം സൂഷ്മപരിശോധനനടത്തലായി ഏവരും. 
മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ 
രാേ മൂന്നോ ഹോട്ടലുകള്‍...ഇത്രമാത്രം. മുന്‍പില്‍ക 
ഹോട്ടലില്‍നോക്കിയപ്പോള്‍ ആരുമില്ല. ഇത് പ്രശ്‌നമാകുമോ എന്ന സന്ദേഹത്തിലാണ്
 അവിടെക്കയറിയത്. എല്ലാവര്‍ക്കും വിശപ്പോട് വിശപ്പ്. ഊണ് 
പറഞ്ഞു.അല്‍പ്പസമയംകഴിഞ്ഞപ്പോള്‍ ഞങ്ങളെ വിസ്മയിപ്പിച്ച് നല്ല ചുട്‌ചോറും 
സാമ്പാറും പപ്പടവും ക്യാബേജ് തോരനും മോരൊഴിച്ച കറിയും ഉഗ്രന്‍ അച്ചാറും 
മുന്നിലെത്തി. എല്ലാവരും ചൂടോടെ വെട്ടിവിഴുങ്ങാന്‍ ആരംഭിച്ചു. പരസ്പരം 
രുചിയെപ്പറ്റി പുകഴ്ത്തി. ഇടയ്ക്ക് കടക്കാരന്‍ എത്തിനോക്കി സ്‌പെഷ്യല്‍ 
എന്തെങ്കിലും വേണോ എന്നൊരു ചോദ്യം. എന്താ സ്‌പെഷ്യല്‍ എന്ന് മറുചോദ്യം. 
നല്ല പുഴമീന്‍ പൊരിച്ചതുെന്ന് മറുപടി. രെണ്ണം പോരട്ടെയെന്ന് ഞങ്ങളും. 
പുഴമീനെത്തി. ഒന്നു നാക്കില്‍ വച്ചതേയുള്ളൂ, ഓ....പിന്നെ പുഴമീന്‍ 
പോയവഴിയറിഞ്ഞില്ല. പാത്രത്തില്‍ മുള്ള്‌പോലും കാണാനില്ല. ബില്ല് വന്നത് 
വെറും 150 രൂപമാത്രം. ഓ കുറെ നാളുകള്‍ക്ക്‌ശേഷം ഇന്നാ ഇത്ര ആസ്വദിച്ച് 
വയറുനിറയെ കഴിച്ചത്. ശ്രീജിത്ത് ഏമ്പക്കം വിട്ടുകൊ് പറഞ്ഞു. പിന്നെ 
ഒരുവിധത്തില്‍ വണ്ടിയില്‍കയറി വാല്‍പ്പാറയിലേക്ക് യാത്ര തുടര്‍ന്നു. 
മലക്കപ്പാറ
 ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന 
സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതിതന്നു. ഇനി വാല്‍പ്പാറ 
ചെക്ക്‌പോസ്റ്റിലേക്ക്. അവിടെയെത്തിയപ്പോള്‍ പോലീസിന്റെ മട്ടുമാറി. 
പരിശോധകന്റെ വായില്‍ മുറുക്കാന്‍, പോലീസിന്റെ ഗാംഭീര്യമൊന്നും 
തോന്നുന്നില്ല. ഒരു 20 രൂപ കൊട്മ്മാ എന്ന് മറയില്ലാത്ത ചോദ്യം. 10രൂപയേ 
ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതുമതി എന്ന് ഭാഷ്യം. ചെക്ക്‌പോസ്റ്റ് 
തുറന്നുതന്നു. ഇനി കാഴ്ച്ചകളുടെ വസന്തം. പ്രകൃതിയാകെമാറി. 








