Tuesday, September 19, 2017

ഭാര്യ ഭര്‍തൃ ബന്ധം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....

Saturday, September 9, 2017

ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ മലനിരകള്‍.

ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍...ആതിരപ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്...അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ.... മാരുതി 800-ന്റെ കരുത്തില്‍ ഞങ്ങള്‍ നാലുപേര്‍ തൃശ്ശൂരില്‍നിന്നും രാവിലെ 7 മണിക്ക് യാത്രതിരിച്ചു. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. അവിടെയിറങ്ങാന്‍ സമയമില്ലാത്തതിനാല്‍ വാഴച്ചാലിലേക്ക് വച്ചുപിടിച്ചു. പ്രഭാതത്തിന്റെ നനുത്ത തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍...പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ മയങ്ങി അല്‍പ്പനേരം വിനിര്‍ത്തി കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. വീും യാത്ര... ഇടയ്ക്ക് ഒരു കൊച്ചുപാലം. നോക്കിയപ്പോള്‍ പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ മടിച്ചുനില്‍കുന്നു. സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല.

മലക്കപ്പാറയിലേക്ക്.

ഇനി യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്ക്. അവിടെ നിന്നാണ് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖപ്പെടുത്തും. ഇവ വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന കുറ്റം. ചെക്കിംഗിനുശേഷം യാത്ര തുടര്‍ന്നു. ഇരുവശവും കാട്, കാട് മുറിച്ചുകടക്കുന്ന ഒരു മയില്‍, മുളങ്കാടുകളില്‍ ഊഞ്ഞാലാടുന്ന കരിങ്കുരങ്ങുകള്‍... സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ ഊര്‍ജ്ജദായകമായ സ്​പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആനപ്പിങ്ങള്‍, ഇരുവശത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു. കൂട്ടത്തിലെ ശ്രീജിത്തിന് വഴിയില്‍ കാറിനുമുന്‍പില്‍ ആനവരുമോ എന്നപേടി. വെറുതെയെല്ല ഈ സ്ഥലത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. പോകുന്ന വഴി പെരിങ്ങല്‍കുത്ത് ഡാം. ഡാമിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച. ക്യാന്‍വാസില്‍ ജലച്ഛായംകൊ് പെയിന്റ ് ചെയ്തപോലെ. അവിടെ ഇറങ്ങി ക്യാമറ ക്ലിക്ക് ചെയ്ത് മതിവരുന്നില്ല. പക്ഷെ ഇനിയും യാത്ര തുടരണമല്ലൊ. മനസില്ലാമനസ്സോടെ കാറില്‍ കയറി. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശം. മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളു്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് കുഴലുകള്‍. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വി കുലുങ്ങിക്കുലുങ്ങി നീങ്ങുന്നു. മാരുതിയുടെ വലയം സുരേഷേട്ടന്‍ ഏറ്റെടുക്കുന്നു. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മലക്കപ്പാറയിലെത്തി. അത്യാവശ്യം നീ ഒരുയാത്രയുടെ ക്ഷീണം ഏവരുടെയും മുഖത്തു്. മണി കൃത്യം പന്ത്രര. പ്രകൃതിയുടെ ഒന്നാംവിളി തീര്‍ക്കാന്‍ കാപ്പിത്തോട്ടത്തിലിറങ്ങിയ സുരേഷേട്ടന്റെ കാലില്‍ അട്ട കയറി. ഒരുവിധത്തില്‍ അതിനെതട്ടിമാറ്റി. എല്ലാവര്‍ക്കും തങ്ങളുടെ കാലില്‍ അട്ടപിടിച്ചിട്ടുാേ എന്ന് സംശയം. പിന്നീട് കുറച്ച്‌സമയം സൂഷ്മപരിശോധനനടത്തലായി ഏവരും. മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ രാേ മൂന്നോ ഹോട്ടലുകള്‍...ഇത്രമാത്രം. മുന്‍പില്‍ക ഹോട്ടലില്‍നോക്കിയപ്പോള്‍ ആരുമില്ല. ഇത് പ്രശ്‌നമാകുമോ എന്ന സന്ദേഹത്തിലാണ് അവിടെക്കയറിയത്. എല്ലാവര്‍ക്കും വിശപ്പോട് വിശപ്പ്. ഊണ് പറഞ്ഞു.അല്‍പ്പസമയംകഴിഞ്ഞപ്പോള്‍ ഞങ്ങളെ വിസ്മയിപ്പിച്ച് നല്ല ചുട്‌ചോറും സാമ്പാറും പപ്പടവും ക്യാബേജ് തോരനും മോരൊഴിച്ച കറിയും ഉഗ്രന്‍ അച്ചാറും മുന്നിലെത്തി. എല്ലാവരും ചൂടോടെ വെട്ടിവിഴുങ്ങാന്‍ ആരംഭിച്ചു. പരസ്​പരം രുചിയെപ്പറ്റി പുകഴ്ത്തി. ഇടയ്ക്ക് കടക്കാരന്‍ എത്തിനോക്കി സ്‌പെഷ്യല്‍ എന്തെങ്കിലും വേണോ എന്നൊരു ചോദ്യം. എന്താ സ്‌പെഷ്യല്‍ എന്ന് മറുചോദ്യം. നല്ല പുഴമീന്‍ പൊരിച്ചതുെന്ന് മറുപടി. രെണ്ണം പോരട്ടെയെന്ന് ഞങ്ങളും. പുഴമീനെത്തി. ഒന്നു നാക്കില്‍ വച്ചതേയുള്ളൂ, ഓ....പിന്നെ പുഴമീന്‍ പോയവഴിയറിഞ്ഞില്ല. പാത്രത്തില്‍ മുള്ള്‌പോലും കാണാനില്ല. ബില്ല് വന്നത് വെറും 150 രൂപമാത്രം. ഓ കുറെ നാളുകള്‍ക്ക്‌ശേഷം ഇന്നാ ഇത്ര ആസ്വദിച്ച് വയറുനിറയെ കഴിച്ചത്. ശ്രീജിത്ത് ഏമ്പക്കം വിട്ടുകൊ് പറഞ്ഞു. പിന്നെ ഒരുവിധത്തില്‍ വണ്ടിയില്‍കയറി വാല്‍പ്പാറയിലേക്ക് യാത്ര തുടര്‍ന്നു.

വാല്‍പ്പാറ

മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതിതന്നു. ഇനി വാല്‍പ്പാറ ചെക്ക്‌പോസ്റ്റിലേക്ക്. അവിടെയെത്തിയപ്പോള്‍ പോലീസിന്റെ മട്ടുമാറി. പരിശോധകന്റെ വായില്‍ മുറുക്കാന്‍, പോലീസിന്റെ ഗാംഭീര്യമൊന്നും തോന്നുന്നില്ല. ഒരു 20 രൂപ കൊട്മ്മാ എന്ന് മറയില്ലാത്ത ചോദ്യം. 10രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതുമതി എന്ന് ഭാഷ്യം. ചെക്ക്‌പോസ്റ്റ് തുറന്നുതന്നു. ഇനി കാഴ്ച്ചകളുടെ വസന്തം. പ്രകൃതിയാകെമാറി. 
ഇരുവശവും തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മനോഹരമായി അതിരിടുന്ന തേയിലച്ചെടികളുടെ ഇടയിലൂടെ കാര്‍ കുതിച്ചുപായുന്നു. സത്യംപറയാമല്ലോ, വാല്‍പ്പാറമുതല്‍ റോഡുകളുടെ നിലവാരത്തിന് തമിഴ്‌നാട് സര്‍ക്കാരിനെസ്തുതിക്കാതെവയ്യ. മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന അരുവികള്‍. വേണ്ടവര്‍ക്ക് ധൈര്യമായി ഒരു കുളിയാകാം. കാരണം പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും നിങ്ങള്‍ക്ക് അതിലൂടെ ലഭിക്കുമെന്നതുതന്നെ. യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. പകുതിയോളമേ വെള്ളമുള്ളൂ. പക്ഷെ കാഴ്ച്ചക്കാര്‍ ധാരാളം. തമിഴനും മലയാളിയും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ച്ച. തേയിലത്തോട്ടങ്ങളുടെ മനോഹാരിത അതിന്റെ പാരമ്യത്തിലെത്തിത്തുടങ്ങി. വാല്‍പ്പാറ അടുത്തുതുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ ടൗണ്‍. 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലകൃഷി തുടങ്ങിയത്. ഇപ്പോള്‍ ടാറ്റ ടീയും, വുഡ് ബ്രയര്‍ ഗ്രൂപ്പുമാണ് തോട്ടങ്ങളില്‍ കൃഷി നടത്തുന്നത്. ഈ പ്രദേശത്തിന്റെ മനോഹാരിത ഇത്രനന്നായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്തുതി. അന്തരീക്ഷത്തില്‍ തണുപ്പ് ഏറിയേറി വരുന്നു. പതിയെപ്പതിയെ കോടയിറങ്ങിത്തുടങ്ങി. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ ഏറിയതുപോലെ. മനസുമുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും കുളിര്‍മ്മയും. ഇനി പൊള്ളാച്ചിവഴി തിരികെ.

മലയിറക്കം

ഈ വഴി എവിടെനോക്കിയാലും കാഴ്ച്ചയുടെ കടല്‍തന്നെ. 40 ഹെയര്‍പിന്നുകള്‍ പിന്നിട്ടുവേണം പൊള്ളാച്ചിചുരമിറങ്ങാന്‍. പൊള്ളാച്ചിയിലേക്ക് ദൂരം 64 കിലോമീറ്റര്‍. 1886-ല്‍ മാത്യു ലോം സായിപ്പ് തയ്യാറാക്കിയ കാഴ്ച്ചകളുടെ വിസ്മയ പാത. ടൈഗര്‍വാലി നിബിഢവനങ്ങളിലൂടെയാണ് പാതവെട്ടിത്തെളിച്ചിരിക്കുന്നത്. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ നൂറുതവണ നമിക്കണം. അസ്തമയസൂര്യന്‍ മാനത്തുതീര്‍ക്കുന്ന കാഴ്ച്ചകളുടെ പൂരം. ആദ്യത്തെ 12 ഹെയര്‍പ്പിന്നുകള്‍ പിന്നിട്ടാല്‍ എത്തുന്നത് മലയുടെ ശൃംഖത്തിലാണ്. ഇവിടെനിന്ന് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ കാഴ്ച്ച അത്ഭുതമുണര്‍ത്തുന്നതാണ്. പിന്നീട് 28 വളവുകള്‍ താഴേക്ക്. അസ്തമയസൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ ഏറ്റുവാങ്ങി മലയിറക്കം. മനസ്സിലെവിടെയോ ബാക്കിനില്‍ക്കുന്ന ഒരു നൊമ്പരം. ഇനി അശാന്തിയുടെയും യാന്ത്രികതയുടെയും മാത്സര്യങ്ങളുടെയും ലോകത്തേക്കാണല്ലോ മടക്കയാത്ര. പക്ഷെ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഈ വിസ്മയ ഭൂമിയിലേക്ക് ഇനിയുംവരാമല്ലോ എന്ന ശുഭപ്രതീക്ഷയും. 


Text: Prabeesh Nanda