Friday, February 28, 2014

Developer – 11 Phrases Developer Use Too Often


1. It is working on my machine.
Famous phrase used by all developers... 
2. I can fix that.
This is usually followed by hours of growling in frustration.
3. Just a minute…
This one is also usually followed by hours of growling in frustration.
4. Let me see that.
Developers are “hands on” type of people.  If something is going wrong, they don’t want to watch you fight with it over your shoulder, they want to get their hands on it and fix it themselves.
5. That’s not my code.
When a bug is found, usually it’s “all hands on deck” to figure out where the problem came from and how to fix it.  And when you can pinpoint who caused the problem, well, everyone loves to find a scapegoat!
6. “End of Day”
This phrase gets tossed around a lot.  It represents the final culmination of all programmers’ hopes, dreams, and aspirations.  It also makes a neat talking point.
7. You wouldn’t understand
Developers’ jobs are hard.  They involve complex ideas, hours of intense work, and a lot of pressure.  Helping lay-people understand this work in also difficult, and sometimes ends in failure.  This phrase is the easy way out.
8. Let me Google that…
If you come across a problem, chances are someone has met up with the same issue.  That’s what the internet and forums are for – searching for the solution.
9. Where is the documentation?
Documenting your code as you write it is incredibly important – especially if others will be using the program.  Running across a program with no documentation is frustrating, to put it mildly.
10. Coffee break!
There is a joke: programmers turn caffeine and pizza into code.  While this is clearly meant ironically, it is true that sometimes a little break can help your brain find the break through to a solution.
11. That’s not a bug, it’s a function!
Meant as a joke, but sometimes so true…

If you think there should be a quote which can join this list, leave a comment.

Saturday, February 22, 2014

മഴയുടെ മാനസം

മഴയുടെ സ്വന്തം നാട്. അഗുംബെ. 
കന്നഡത്തിന്റെ 'ചിറാപുഞ്ചി'.
അഗുംബെ മലമ്പാതകളിലൂടെ ഒരു മഴക്കാലയാത്ര

Agumbe, Shimoga, Karnatakaഗ്രാമങ്ങളില്‍ വഴി നിറയെ മയിലുകള്‍ പീലിനീര്‍ത്തി നിന്നു. മങ്ങിത്തുടങ്ങിയ ആകാശത്ത് കറുത്ത കംമ്പളം പോലെ പെട്ടന്നൊരു മഴമേഘം. കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നല്‍പ്പിണര്‍. തൊട്ടുപിറകെ കാതടിപ്പിക്കുന്ന ഹുംങ്കാരം. കനത്ത മഴത്തുള്ളികള്‍ ശബ്ദത്തോടെ വാഹനത്തില്‍ പതിച്ചു. പിന്നെ നിന്നു. രാജ്യത്തെ അവശേഷിക്കുന്ന താഴ്‌നില മഴക്കാടുകളില്‍ ഒന്നിലേക്ക് റോഡ് നീണ്ടു. നിബിഢമായ സോമേശ്വര വനസങ്കേതം.

കാടവസാനിച്ചു കയറ്റം തുടങ്ങിയപ്പോള്‍ മഴത്തുള്ളികള്‍ വീണ്ടുമടര്‍ന്നു. അഗുംബെ ചുരം. തുള്ളികള്‍ മഴയായി പടര്‍ന്നു. തുള്ളിക്കൊരു കുടം കണക്ക്, തുമ്പിക്കൈവണ്ണത്തില്‍, മഴ അലറുന്ന ജലപാതമായി വളര്‍ന്നു. മലയെ ചുറ്റിപ്പിണയുന്ന മുടിപിന്നുകളില്‍ നിന്നും വെള്ളം അരുവികള്‍ തീര്‍ത്ത് കുതിച്ചൊഴുകി. കയറ്റത്തില്‍ നിന്ന് കാര്‍ ഒഴുകി താഴെ പോകുമെന്ന് ഇടനേരം തോന്നി. കാട്ടില്‍ മഴ വീഴുന്നതിന്റെ ഏകതാനമായ ഇരമ്പം. അഗുംബെയില്‍ മഴ പെയ്യുകയാണ്. വിശ്വരൂപത്തില്‍. തെക്കേഇന്ത്യയുടെ ചിറാപുഞ്ചി ഏന്നാണ് അഗുംബെയെ വിശേഷിപ്പിക്കുന്നത്. സഹ്യാദ്രിയുടെ മടിയിലുള്ള അഗുംബെ. തെക്കെ ഇന്ത്യയില്‍ ഏറ്റവുമധികം മഴ പെയ്യുന്ന ഇടം.

മഴ നിന്നു. കാര്‍ വീണ്ടും നീങ്ങി. ഹെയര്‍പിന്നുകളിലൊന്നില്‍ അഗുംബെ വ്യൂപോയന്റെ്. തെളിഞ്ഞ നേരത്ത് അറബിക്കടലില്‍ സൂര്യന്‍ മുങ്ങുന്നതു കാണാം. പക്ഷെ ഇപ്പോള്‍ കോടമഞ്ഞും മഴമേഘങ്ങളും മാത്രം.

Agumbe, Shimoga, Karnatakaകുന്നു കയറുന്നതിനിടക്ക് ദൂരെ കാണുന്ന ഒരു മലയുടെ അടിയില്‍, മഞ്ഞു മൂടിയ കാടുകള്‍ക്കിടെ ഒരു വെള്ളത്തിളക്കം കാണാം. മണ്‍സൂണ്‍മഴയില്‍ തഴച്ച്തിമിര്‍ത്ത് സീതാനദി കുതിച്ചൊഴുകുകയാണ്. ടൊറന്റെ് റാഫ്റ്റിങ്ങിനിറങ്ങുന്ന സാഹസികര്‍ നദിയുടെ തീരത്ത് ഇപ്പോള്‍ തമ്പടിച്ചിട്ടുണ്ടാവും.

ചുരം കഴിഞ്ഞപ്പോള്‍ മുളങ്കാടുകള്‍ പ്രത്യക്ഷപ്പെട്ടു. ചാറ്റല്‍ മഴയില്‍, കനത്ത കോടമഞ്ഞ് അവയെ കാഴ്ച്ചയില്‍ നിന്നും മറച്ചു പതുങ്ങി വന്നു. മഴയും മഞ്ഞും കാടും ഒരുമിച്ചപ്പോള്‍ അന്തരീക്ഷം അലൗകികമായി. മുളംകാട്, 'പാമ്പുണ്ടാവും'. ഡ്രൈവര്‍ പറഞ്ഞു. പാമ്പല്ല, രാജവെമ്പാല! മറുപടി കേട്ടപ്പോള്‍ ഡ്രൈവര്‍ നിശ്ശബ്ദനായി. രാജവെമ്പാലയുടെ താവളമാണ് അഗുംബെ. വിഖ്യാതനായ ഉരഗശാസ്ത്രജ്ഞന്‍ റോമുലസ് വിറ്റേക്കര്‍ അഗുംബെയെ രാജവെമ്പാലയുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹമാണ് അഗുംബെയില്‍ ഫോറസ്റ്റ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. അത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രം. ലോകത്തെ ആദ്യ രാജവെമ്പാല സാങ്ങച്വറിയാകാന്‍ ഒരുങ്ങുകയാണ് അഗുംബെ.

കാഴ്ച്ചയെ മൂടുന്ന മഞ്ഞിനിടയില്‍ വലിയൊരു കരിങ്കല്‍ കമാനം മുന്നില്‍ പെട്ടു. ഔഷധക്കാട്ടിലേക്കുള്ള വഴിയാകെ വെള്ളം മൂടി നില്‍ക്കുന്നു. കമാനത്തില്‍ അഗസ്ത്യമുനി മരുന്നുമായി നില്‍ക്കുന്ന ശില്‍പം. 1996 ല്‍ സ്ഥാപിച്ച അഗുംബെ മെഡിസിനല്‍ പ്ലാന്‍്‌സ് കണ്‍സര്‍വേഷന്‍ ഏര്യയുടെ ഭാഗമാണിത്. വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലുള്ള സസ്യങ്ങളടക്കം 182 തരം ഔഷധസസ്യങ്ങള്‍ ഈ കൊടും കാട്ടില്‍ വളരുന്നു.

മഞ്ഞു മാറിയപ്പേള്‍ മുന്നില്‍ അഗുംബെ അങ്ങാടി. ആര്‍. കെ. നാരായണന്റെ മാല്‍ഗുഡിയെന്ന സാങ്കല്‍പ്പികഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലം. മാല്‍ഗുഡി ഡെയ്‌സിന്റെ ഷൂട്ടിങ്ങ് എവിടെയാണ് നടന്നതെന്ന് ഒരു കടക്കാരനോടു ചോദിച്ചു. 'ഇതെല്ലാം മാല്‍ഗുഡിയാണ്. ഞാനായിരുന്നു സര്‍ സീരിയലിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍' അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. അഗുംബെയിലെ ജനങ്ങളും വീടുകളും മാല്‍ഗുഡിയിലുണ്ട്. കാണുന്നവരെല്ലാം അഭിനേതാക്കള്‍. 'രേവക്കയെ കണ്ടില്ലെ, അവരാണ് ഏഷണി കൂട്ടുന്ന പാല്‍ക്കാരി'. റോഡിലൂടെ നടന്നു പോകുന്ന ചേലചുറ്റിയ സ്ത്രീയെ ചൂണ്ടി കടക്കാരന്‍ പറഞ്ഞു. 'ഈ റോഡാണ് മാല്‍ഗുഡി റോഡ്'. ശങ്കര്‍നാഗ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ വന്ന മാല്‍ഗുഡി ഡെയ്‌സ് ഒരു വമ്പന്‍ ഹിറ്റായിരുന്നു. 1985 ല്‍ കവിതാ ലങ്കേഷ് മാല്‍ഗുഡി ഡേയ്‌സിന്റെ പുതിയ പതിപ്പിനായി വീണ്ടും അഗുംബെയിലെത്തി.

Agumbe, Shimoga, Karnatakaഉച്ചയായി. ദക്ഷിണകാനറയിലെ സസ്യാഹാര പരമ്പരക്ക് മാറ്റം വേണമെന്നു പറഞ്ഞപ്പോള്‍ താജ് എന്നൊരു ചെറിയ ഹോട്ടല്‍ കാണിച്ചു തന്നു. താജുദ്ദീന്‍ മംഗലാപുരത്ത് പണിയെടുത്ത കാരണം മലയാളം മനസ്സിലാവും. ചൂടുചോറിനൊപ്പം ചിക്കന്‍ കുറുമയും, മട്ടന്‍ കറിയും ബഞ്ചില്‍ നിരന്നു.

അങ്ങാടിയിലെ ചെക്ക്‌പോസ്റ്റില്‍ ലാത്തിയുമായി പോലീസുകാര്‍. പ്രദേശത്ത് നക്‌സലുകളുടെ ശല്ല്യമുണ്ട്. ലാത്തി വിശിയാല്‍ നക്‌സലുകള്‍ പോകുമോ എന്ന ചോദ്യത്തിന് പോകുമായിരിക്കും എന്നര്‍ഥം വരുന്ന നിസ്സഹായമായ ചിരി. നരസിംഹപര്‍വതത്തിലേക്കുള്ള ട്രക്കിങ്ങ് പാത റോഡില്‍ നിന്നും തെന്നി മാറി പോകുന്നു. ഒളിച്ചു കളിക്കുന്ന കോടമഞ്ഞിനു താക്കീതെന്ന പോലെ കനത്തൊരു മഴ അഗുംബെക്കുമേല്‍ വീണ്ടും വന്നു വീണു.


Travel Info
Agumbe
Karnataka, Shimoga dt, Teerthahalli taluk
How To Reach
By road: 50 km east to Udupi via Hebri.
By rail: Udupi ( railway enquiry 0820 2531810).
By air: Mangalore. Distance chart: Mangalore- 102 km, Sringeri- 23km, Kollur- 85km, Bangalore- 378 km, Shimoga 95 km.
Contact STD Code 08181
Agumbe rainforest research station - 223081.
For trekking permissions: DFO, Shimoga - 08182 222888, 09980802048.
SP, Shimoga: 08182 261400.
Annual rainfall: 7640 mm
Best Season:Monsoon, but pleasant through out the year
Stay
Mallya home stay, Ph 09448759363, 233042 (Sight seeing, trekking guides are available.
Home stay, Kasturi Akka, Ph 233075 ( The home depicted in R K Narayanan's Swamy and friends).
Sights Around
Barkana:
Barkana is seven km away from Agumbe within the dense forests of western Ghats. Located at the borders of Shimoga and Uduppi district. The view from the Barkana platform is breathtaking. It provides a beautiful view of the V shape valley with a spectacular 2200 feet high waterfall of the Sita river.
Jogi gundi: a pond 3 km away from Agumbe on the way to Barkana. This pond is the Origin of Malapahaari, atributary of river Tunga. The name for this pond is derived after a saint who used to meditate here.
Kuchinakal Fall in the Varahi rivera.
Onake abbi Falls are other near by sights.
Sita river nature camp between Hebri and Agumbe ( for water sports go to www.acepaddelers.com) Trek.
Trek to Narasimha parvata some 30 km from Agumbe located in Kudremukh National park.
Kunadri Hill, another spot for trekking is some 18 km away.


Text: R L Harilal, Photos: Madhuraj

Monday, February 17, 2014

കെജ്രിവാള്‍ മുകേഷ് അംബാനി ക്കെഴുതിയ കത്തിലെ ഭാഗങ്ങള്‍

കെജ്രിവാള്‍ മുകേഷ് അംബാനി ക്കെഴുതിയ കത്തിലെ ഭാഗങ്ങള്‍

"നിങ്ങളുടെ സ്വപ്നമെന്താണ് ? ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആകണ മെന്നോ ? അതും സത്യസന്ധമല്ലാത്ത വഴിയിലൂടെ ..നിങ്ങള്‍ അങ്ങിനെ ഒരു കാലത്ത് ആയാല്‍ തന്നെ നിങ്ങള്‍ സന്തോഷവനകുമോ ? സമ്പത്ത് വാരിക്കൂട്ടുന്നതിലൂടെ ഒരിക്കലും സന്തോഷം വര്‍ധിക്കുന്നില്ല ...സന്തോഷം വരുന്നത് ത്യഗതിലൂടെയാണ് .നിങ്ങള്‍ ഈ കള്ളാ ബിസിനസ്‌ നിര്‍ത്തി നിങ്ങളുടെ സമ്പത്ത് രാജ്യത്തിന്‍റെ പുരോഗമനത്തിന് ദാനം ചെയ്തെങ്കില്‍ ഈ രാജ്യം എന്നും നിങ്ങളെ ഓര്‍മിക്കും , നിങ്ങലെകുരിചോര്‍ത്തു അഭിമാനിക്കും"

കെജ്രിവാള്‍ മുകേഷ് അംബാനി ക്കെഴുതിയ കത്തിലെ ഭാഗങ്ങള്‍

Dear Mr Mukesh Ambani, You have recently sent a defamation notice to a number of TV channels. Their “crime” is that they aired the press conference held on the 31st October 2012 and 9th November 2012, by Prashant Bhushan and me, live. In our press conference, we presented before the country how you had illegally pressurized the government into increasing gas prices. We also told the country that your associates and your companies have accounts in Swiss banks where black money had been stashed away. Many TV channels aired our expose live. All these TV channels have now received defamation notices from you.

I find it quite perplexing. If you felt that you have been defamed by what Prashant Bhushan and I said, then we are the real culprits and, if you had to send a defamation notice, it should have been to us. The TV channels merely broadcast what we said. Despite this, instead of sending us the defamation notice, you have sent it to the TV channels. It is evident that your sole purpose of sending this notice was to steamroll the TV channels into subservience.

The people of India want to ask you some straight questions:

Is it not true that the list of those who have accounts in Swiss Banks, as received by the Government of India, includes your name and the names of your relatives, your friends and your companies?

Is it not true that a balance of Rs. 100 crores is shown against your name in this list?

Is it not true that you have paid the tax on this amount after this list was received by the Government?

If the above is true, as we suspect it is, it proves that you have admitted your guilt. As per the law of the land, you should be tried and, if the charge of tax evasion is proved, you should be sent to jail.

However, this would never happen. Why? Because the Government of India is intimidated by you. You have been reported as saying that the Congress Party has been bought by you – it is your dukaan, to be precise. You are right. according to some media reports, Mrs. Sonia Gandhi sometimes travels by your personal aircraft. People believe that Mr. Jaipal Reddy’s ministry was also changed because of your influence.

Why only the Congress? Even BJP and many other parties are in your pocket. Earlier, Mr. Advani used to make a lot of noise about Swiss Bank accounts, but since your accounts have been exposed, BJP has suddenly gone quiet. BJP has not mentioned a single word in the Parliament about your accounts.

It appears that almost all parties are afraid of you. Most leaders are scared of you, too. However, the citizens of this country are not scared of you. All parties could be your dukaan but India is not up for sale. India is ours, it belongs to the people of this country. You can purchase political parties and political leaders with your money but we will not let India be sold.

You say that the TV channels have tainted your reputation by airing our press conference live. That's wrong. I would urge you to answer this question honestly - Did Prashant Bhushan, myself and the TV Channels defame you or did you defame yourself through your own misdeeds?

1. In 2002, you gave 1 Crore shares with a market price of Rs. 55 per share to Mr. Pramod Mahajan at just Rs. 1 per share. This was a straight bribe to get “Full Mobility”. When you were caught, you took back the shares. Presently, the matter is In court. Didn't you defame yourself by doing this?

2. You have made your multistoreyed residence on Wakf land. This land had been set aside for an orphanage. You have stolen the right of poor and orphaned Muslim children. Didn't you defame yourself by doing this?

3. A few gas wells belonging to the Country were allotted to you in 2000. You were supposed to extract gas and give it to the government. The gas belongs to us, the people of India. We are the owners of this gas. You were only a contractor appointed to extract the gas. However, cleverly you became the owner of the gas. You started "selling" the gas to the government. Because the Congress is in your pocket, it always bowed before your bullying. The Congress kept increasing the price of gas under your pressure and the nation kept wailing. Because of you, the prices of electricity, fertilizer and cooking gas kept rising. When it crossed all limits, Mr. Jaipal Reddy opposed you. He was the Minister for Oil and Gas at that time. You got Mr. Jaipal Reddy transferred. Because of you many things have become increasingly expensive in India and the people are groaning under the load of these high prices. Do these shenanigans suit you? Do such acts not defame you?

The list of such illegal acts done by you is quite long.

The majority of the traders, businessmen and industrialists want to do their work honestly. But the system forces them into wrongdoings. But when a businessman like you brazenly subverts the system for his personal benefit, the entire industry and business world gets a bad name.

You are on one side with immense wealth. On the other side are the people of this country. The people have now awakened. Fire is raging in their heart. History is witness that whenever there has been a clash between money and such rage, the rage has won.

Kindly do not try to intimidate the media of this country. There may be some mediamen who may have done wrong things themselves. Such media-persons may succumb to your pressure. However, the majority of media persons keep the interest of the Country at heart even today. They are not going to capitulate so easily. History is witness that whenever the judiciary, bureaucracy and legislature crumbled, it is the honest fourth pillar, comprising such media-persons that kept democracy alive.

You have invested in some media houses directly or indirectly. It is possible that these media houses do your bidding. However, the journalists working for such media houses will not barter their integrity so easily.

What is your dream? Do you want to become the world's richest person through dishonesty? Suppose you became the owner of all the wealth in this country. Would that make you happy? Happiness does not increase by accumulating more and more wealth. Happiness comes with sacrifice. If you stopped doing business dishonestly and contributed your wealth for the development of the nation, this country will remember you with pride forever.

With regards,

Arvind Kejriwal

Monday, February 10, 2014

കവിയും കവിതയും ഒന്നായ ജന്മം

ശ്രീകുമാരന്‍തമ്പി

പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് ഫെബ്രവരി 10-ന് 4 വര്‍ഷം.
Girish Puthenjery


ഗിരീഷ് പുത്തഞ്ചേരി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഗാനരചയിതാവു മാത്രമായിരുന്നില്ല, എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷയിലും ഗിരീഷ് സാകല്യത്തിന്റെ ചാരുതയാണ് പ്രദര്‍ശിപ്പിച്ചത്. അതീവബുദ്ധിമാനായിരുന്നെങ്കിലും ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് ഗിരീഷ് പാടിയത്. അറിവിന്റെ സമഗ്രതയുള്ള ഒരു മനസ്സില്‍നിന്ന് ആസ്വാദകമനസ്സുകളിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ ശക്തിയോടെ അതിവേഗത്തില്‍ ഗിരീഷിന്റെ വാക്ക് സഞ്ചരിച്ചു. മലയാളപദങ്ങള്‍ക്ക് അതുവരെ നാം കണ്ടിട്ടില്ലാത്ത സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലൂടെയും ഗിരീഷ് നമ്മെ പഠിപ്പിച്ചു. അനന്യസുന്ദരങ്ങളായ അന്വയങ്ങളിലൂടെ ഗിരീഷ് മലയാളികളെ അദ്ഭുതപ്പെടുത്തി.

'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം'. ഉപനിഷത്ത് (ശാന്തിപാഠം) പറയുന്നു. 'എന്റെ വാക്ക് മനസ്സിലുറയ്ക്കണം; എന്റെ മനസ്സ് വാക്കിലുറയ്ക്കണം.' തന്റെ മനസ്സില്‍ ഉറയ്ക്കാത്ത ഒരു വാക്കും ഗിരീഷ് പ്രയോഗിച്ചില്ല. മലയാള ലളിതഗാനപ്രസ്ഥാനത്തിന്റെ രൂപരേഖ ഈ കവിക്ക് കാണാപ്പാഠമായിരുന്നു. തമ്മില്‍ കണ്ടുമുട്ടുന്ന വേളകളിലൊക്കെ ഞാന്‍പോലും മറന്നുപോയ എന്റെ ചില പഴയ പാട്ടുകള്‍ ഒരക്ഷരംപോലും വിടാതെ ഗിരീഷ് പാടിക്കേള്‍പ്പിക്കുമായിരുന്നു. ഗിരീഷിനെപ്പോലെതന്നെ അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറയുകയുണ്ടായി, 'യഥാര്‍ഥത്തില്‍ തമ്പിസ്സാറെഴുതിയ പല ഗാനങ്ങളുടെയും 'അര്‍ഥവ്യാപ്തി' എനിക്കു കാട്ടിത്തന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്' എന്ന്. ഞാന്‍പോലും ഉദ്ദേശിച്ചിട്ടില്ലാത്ത കാവ്യാലങ്കാരഗരിമ എന്റെ ഗാനങ്ങളിലുണ്ടെന്ന് ഗിരീഷ് പറയുമായിരുന്നു. അസൂയയുടെ മാളങ്ങളില്‍ നിന്ന് കൂടക്കൂടെ വിഷം ചീറ്റുമായിരുന്ന ദോഷൈകദൃക്കുകള്‍പോലും,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
എന്ന ഗാനവും
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
എന്ന ഗാനവും
മൂവന്തിത്താഴ്‌വരയില്‍
വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍
എന്ന ഗാനവും
സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
എന്ന ഗാനവും കേട്ടപ്പോള്‍ വിഷം ഉള്ളിലേക്കു വലിച്ച് പത്തികളുയര്‍ത്തി ആ
വാങ്മയസംഗീതതാളത്തിനൊത്താടുകതന്നെ ചെയ്തു എന്നത് ചരിത്രസത്യം.
ഗിരീഷിന്റെ കവിതകളുടെ സമാഹാരത്തിന് ഒരു പ്രവേശിക ഞാന്‍തന്നെ എഴുതണമെന്ന് പ്രസാധകരും ഗിരീഷിന്റെ നിത്യകാമുകിയായ പത്‌നി ബീനയും ആവശ്യപ്പെട്ടപ്പോള്‍ പ്രകൃതി എന്ന പ്രഹേളികയുടെ ചാപല്യചാരുത എന്റെ കണ്ണുകളെ ഈറനണിയിച്ചു. കാരണം, ഗിരീഷിനെ കാണുമ്പോഴൊക്കെ കവിതാരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു.
ഗിരീഷിന്റെ തെറ്റായ ചില ചലനങ്ങളെ കുറ്റപ്പെടുത്തി ശകാരിക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. വല്യേട്ടന്റെ മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്ക്കുന്ന വിനീതനായ കൊച്ചനുജനായി മാറും ഗിരീഷ് അപ്പോള്‍. മാറിടം കാണത്തക്കവണ്ണം അശ്രദ്ധയുടെ പ്രതീകംപോലെ ഉലയുന്ന ഷര്‍ട്ടിന്റെ കീശയില്‍നിന്ന് സെല്‍ഫോണെടുത്ത് ഭാര്യ ബീനയെ വിളിക്കും. 'ബീനേ- ഇതാ, തമ്പിച്ചേട്ടന്‍ എന്റെ തൊട്ടടുത്തു നില്ക്കുന്നു. നീ സംസാരിക്ക്. ഞാനിന്ന് എത്ര മര്യാദക്കാരനായിട്ടാണ് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിയുന്നതെന്ന് ചേട്ടന്‍ പറഞ്ഞുതരും..' ഞാന്‍ ശകാരിച്ച കാര്യം പൂര്‍ണമായും മറച്ച് എന്റെ വാക്കുകള്‍ സുന്ദരമായ നര്‍മബോധത്തില്‍ അരിച്ചെടുത്തായിരിക്കും ഗിരീഷ് അവതരിപ്പിക്കുക. അങ്ങനെ തമ്മില്‍ കാണുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബീന എനിക്ക് അനുജത്തിയായി.
തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന പ്രവാഹിനികളാണ് ഗിരീഷിന്റെ കവിതകള്‍. ഗാനത്തിനും കവിതയ്ക്കുമിടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണെന്നും ഗിരീഷ്‌കവിത നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ വേര്‍പടലങ്ങളില്‍നിന്ന് ദോഹദമൂല്യമെടുത്തെഴുതിയ വൃത്തനിബദ്ധകവനങ്ങളിലും മുക്തച്ഛന്ദസ്സിലെഴുതിയ കവിതകളിലും ഗാനാത്മകത ഒരുപോലെ നിറഞ്ഞുതുളുമ്പുന്നതു കാണാം...
വളരെ പെട്ടെന്നാണ് ഗിരീഷ് എഴുതുന്നത്. എന്നാല്‍ ക്ഷിപ്രസൃഷ്ടിയുടെ ഒരു ന്യൂനതയും അതില്‍ നമുക്കു കണ്ടെത്താനാവുകയില്ല. സംഗീതത്തില്‍ ജന്മസിദ്ധമായിത്തന്നെ ലഭിച്ച അറിവും കഠിനമായ അധ്വാനവും മനസ്സു തുറന്നുള്ള ആലാപനവൈഭവത്തില്‍നിന്ന് സ്വരുക്കൂട്ടിയെടുത്ത അതുല്യമായ പദസമ്പത്തും തന്റെ കാവ്യ-ഗാനസപര്യയിലുടനീളം ഗിരീഷിനു കൂട്ടായി നിന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഗിരീഷ് പാടുന്നത്. അതേസമയം ഭാരതത്തിലെ സഞ്ചിതസംസ്‌കാരം പകര്‍ന്നുനല്കിയ 'ബോധം' ആ കവിതകളുടെ അന്തര്‍ധാരയാകുകയും ചെയ്യുന്നു.

'സ്ത്രീവിമോചന'ത്തെ വിഷയമാക്കി ആഴ്ചതോറും എത്രയോ വികലസൃഷ്ടികള്‍ നാം വായിച്ചുതള്ളുന്നു. എന്നാല്‍, എത്ര മനോഹരമായ രീതിയിലാണ് ഗിരീഷ് ഈ വിഷയം കൈകാര്യംചെയ്തിരിക്കുന്നത്. ദുഃഖത്തെ നര്‍മബോധംകൊണ്ടു മൂടുന്ന കവികള്‍ അസാമാന്യ പ്രതിഭാശാലികളായിരിക്കും.
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
എന്ന് മഹാകവി അക്കിത്തം പാടിയില്ലേ. ദാരിദ്ര്യം എന്ന നിത്യദുഃഖത്തെ മഹാകവി ഇടശ്ശേരി പലപ്പോഴും ഒരു നേര്‍ത്ത ചിരികൊണ്ടു മൂടുന്നതു കാണാം.
ഗിരീഷിന്റെ കലാമണ്ഡലം എന്ന കവിതയിലേക്കു വരാം. സ്വാതിതിരുനാളിന്റെ അളിവേണി എന്തു ചെയ്‌വൂ എന്ന പ്രയോഗം കടമെടുത്തിരിക്കുന്നതില്‍പ്പോലും കാണാം, കവിയുടെ തികഞ്ഞ ഔചിത്യബോധം.
'അളിവേണി എന്തു ചെയ്‌വൂ നീ...?'
അടുക്കളയി-
ലരകല്ലി-
ലുരലി-
ലുമിത്തീയി-
ലായുശ്ശേഷമൊടുക്കയോ?
അറ്റുപോയ പ്രണയത്തി-
ന്നീരിഴച്ചരടു ജപിക്കയോ?
ഋതുസ്‌നാനോത്കണ്ഠയാല്‍
നീറിനീറി ദഹിക്കയോ
വിണ്ടുചിന്തിയ നോവിന്റെ
വേനല്ക്കറ്റ മെതിക്കയോ...?
വര്‍ഷര്‍ത്തു കണ്ണിലിറ്റുമ്പോള്‍
വരുംവരായ്ക നിനയ്ക്കയോ?
തുടങ്ങിയ വരികളിലൂടെ പത്‌നീപദമലങ്കരിച്ചുകഴിഞ്ഞാല്‍ അനുരാഗിണിയായ യുവതിയിലുണ്ടാകുന്ന പരിവര്‍ത്തനത്തിലെ കദനഭാരം എത്ര ശില്പഭദ്രതയോടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. 'വേനല്ക്കറ്റ മെതിക്കുക' എന്ന പ്രയോഗം എത്ര ഉദാത്തമായിരിക്കുന്നു!
'മിഴിനീരെണ്ണമണക്കുന്ന മുടി മടിയിലേക്ക് ഊര്‍ന്നുവീഴുന്ന'തും, 'രക്തചന്ദനച്ഛവിയേല്ക്കും കവിളില്‍ വാവുകറുക്കുന്ന'തും മറ്റും ഈ കവിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബിംബങ്ങളത്രേ. 'അളിവേണി' എന്ന പ്രയോഗത്തില്‍ത്തന്നെയാണ് ഗിരീഷ് കലാമണ്ഡലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്.
അളിവേണിയെന്തു ചെയ്‌വൂ നീ
ആഴക്കിണറിലൊടുങ്ങയോ!
ഗിരീഷ് പ്രയോഗിക്കുന്ന ഉപമകളും ഉല്‍പ്രേക്ഷകളും രൂപകങ്ങളും നിത്യനൂതനങ്ങളാണെന്നുതന്നെ പറയാം. നാണയച്ചന്ദ്രന്‍, കഠിനോപനിഷത്ത്, ഗന്ധകപ്പാലം, കവിത കാവുതീണ്ടുന്നു, ജന്മാന്തരം തുടങ്ങിയ കവിതകളിലൂടെ പര്യടനം നടത്തുന്ന ഏതൊരാള്‍ക്കും എന്റെ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കാനാവില്ല. അറിഞ്ഞോ അറിയാതെയോ ഈ കവി മരണബിംബങ്ങളെ പലയിടങ്ങളിലും ക്ഷണിച്ചുവരുത്തുന്നതു കാണാം. 'മരണത്തിന്റെ അര്‍ഥം തിരഞ്ഞ് യമനെ സമീപിച്ച നചികേതസ്സിന്റെ കഥ പറയുന്ന കഠോപനിഷത്തിനെ മനസ്സില്‍ കണ്ടുകൊണ്ട് കവി രചിച്ച കഠിനോപനിഷത്ത് എന്ന കവിത ഉദാഹരണമായെടുക്കാം. മരണം ഒരു യാത്രയാണ്, അത് അന്ത്യമല്ല എന്ന് ആര്‍ഷസംസ്‌കാരബോധമുള്ള കവിക്കറിയാം.
മഴമണക്കുന്നൊരു സന്ധ്യയ്ക്ക്
മനസ്സിന്റെ വഴുവരമ്പിലൂടെ
വെകിളിപിടിച്ചു നടക്കുന്നതാരാണ്?
എന്ന ചോദ്യത്തിന് കവി പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഉഷ്ണപ്പാടമുഴുത് ഉമിനീരു വറ്റിപ്പോയ അച്ഛനോ, അതോ തുരുമ്പിച്ച ഇരുമ്പുപെട്ടി തുറന്ന് തുളവീണ ഉടുമുണ്ടെടുത്ത് ഉത്തരത്തില്‍ അസ്തമിച്ച അമ്മയോ, വേലിയിലിരുന്നു വെയിലു കായാറുണ്ടായിരുന്ന മുത്തശ്ശിപ്പുള്ളോ, ക്ഷുഭിതജന്മത്തിന്റെ ഇടിമിന്നലും തേടി കാര്‍മേഘത്തിന്റെ കാടുകയറിപ്പോയ ഏട്ടനോ, കരിയടുപ്പിനു മേലേ പുകക്കഷായംവെച്ചരിച്ചു കുടിച്ച് ആമവാതത്തെ താലോലിക്കാനുറച്ച മുയല്‍പ്പെങ്ങളോ- അതോ, അഭിശാപജാതകത്തിന്റെ ചിതലരിച്ച പനയോലമേല്‍ ഗണിതം തെറ്റിപ്പോയൊരു ജീവിതത്തിന്റെ ഫലിതം പേര്‍ത്തെടുക്കുന്ന ഞാനോ- ?

മരണപത്രം, വടക്കുംനാഥന്‍, ജന്മാന്തരം, ശിവഗംഗ, ഈ വീടിനെ സ്‌നേഹിക്ക തുടങ്ങി ഒട്ടേറെ കവിതകളിലും അവസരത്തിലും അനവസരത്തിലും മരണം കടന്നുവരുന്നു. യഥാര്‍ഥ കവി ഋഷിയാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ടല്ലൊ.
കവിതയിലെ ബിംബങ്ങളുടെ ധാരാളിത്തംകൊണ്ടു മാത്രമല്ല, കൂടക്കൂടെയുള്ള ദേവാലയസന്ദര്‍ശനം, പ്രത്യേകലക്ഷ്യങ്ങളില്ലാത്ത യാത്ര, താന്‍ സാധാരണക്കാരന്‍ മാത്രമാണെന്നു തുറന്നുകാട്ടുന്ന പെരുമാറ്റം, വേഷത്തിലുള്ള അശ്രദ്ധ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍കൊണ്ടും മഹാകവി പി. കുഞ്ഞിരാമന്‍നായരുമായി വല്ലാത്ത ഒരടുപ്പം ഗിരീഷ് പുത്തഞ്ചേരിയില്‍ നാം കാണുന്നു. അതേസമയം ഗിരീഷിനു തനതായ ഒരു കാവ്യതാളമുണ്ട്.
അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍
അമ്പാരിച്ചന്തമോടെ
അത്തപ്പൂച്ചമയമിറക്കി
തൃക്കാക്കര വന്നിറങ്ങി
തിരുവോണംനാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍തൃത്താളം
തകൃതത്തിമൃതത്തോം.
* * *
ചിറ്റാമ്പല്‍ പൂത്തുവിടര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ഥമൊരുക്കി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്
(കവിത - ആവണിത്തിങ്കള്‍)
എന്നീ വരികളിലും
ഓംകാര
ഭജനമുഖരം
മനസ്സോടിയെത്തുന്നൂ
തളര്‍ന്ന വാക്കായ്
തണലറ്റ വേനലായ്
സങ്കടച്ചുമടെഴും
സഹാറയായ്, സഹ്യാദ്രിയായ്
സ്വാമീ നിന്റെ കാല്ക്കല്‍...
ഹേ, സായിനാഥ!
നീയെന്റെയിരുളിലു-
മിഹപരത്തിലും
എണ്ണിയാല്‍ത്തീരാത്തൊ-
രീഷല്‍ പങ്കിട്ട പാതിജന്മത്തിനും
ഞങ്ങള്‍ തന്നുണ്ണികള്‍ക്കും
അരുളുക സദാ സച്ചിദാനന്ദം...
എന്നീ വരികളിലും ഇവിടെ ഉദ്ധരിക്കാതെ വിടുന്ന നിര്‍വാണം, ആയുര്‍വേദം, അമ്മ, ശംഖൊലി, രാമായണം, യോഗനിദ്ര തുടങ്ങിയ കവിതകളിലും പല സമാന വാങ്മയങ്ങളിലും തുടിക്കുന്ന അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഭാവഭംഗിയെ ശത്രുക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല.

പ്രകൃതിയുടെ ഋതുഭേദജാലങ്ങളില്‍ ലയിക്കുന്ന പ്രണയഭരിതമായ മനസ്സുള്ള കവിക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങളില്ല. ഗിരീഷിന്റെ പ്രേമകവിതകളില്‍ അതിരില്ലാത്ത ആ മനോഭംഗി വിദലിതമാകുന്നതു കാണാം. ദലമര്‍മ്മരങ്ങള്‍, നിരാസം, പാണനൊരോണപ്പാട്ട്, പ്രണയമെഴുതുക, പ്രണയമെന്നാല്‍, ഹൃദയം കടഞ്ഞെടുത്ത് തുടങ്ങിയ കവിതകളെ അനുഭൂതികളാല്‍ തലോടിക്കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.
നിള എന്ന കവിതയിലെ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാവുന്നൂ സൂര്യന്‍...
എന്തിനെന്നമ്മേ നീ നിന്‍
അന്ധമാം മിഴി നീട്ടി-
ക്കൂട്ടിവായിക്കുന്നൂ ഗാഢ
ശോകരാമായണം?
വരാതിരിക്കില്ല
നിന്‍മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്ത
വനവാസം തീരാറായി!
എന്ന ഭാഗം വായിച്ചപ്പോള്‍ എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
വരാതിരിക്കില്ല എന്നനുജന്‍
ഗിരീഷ് ഇനിയും
എന്‍മുന്‍പില്‍ -
എന്നെനിക്കു പറയാനാവില്ലല്ലോ. എങ്കിലും പ്രകൃതിയുടെ അദൃശ്യപാദസരങ്ങളുടെ കിലുക്കങ്ങളിലൂടെ, അതീവചാരുതയാര്‍ന്ന കിളിപ്പാട്ടിലൂടെ, അപൂര്‍വഭംഗിയെഴുന്ന മഞ്ഞുകാലസുമങ്ങളിലൂടെ ഗിരീഷിന്റെ ആത്മാവ് നമ്മെ തേടിവരും. കവിയും കവിതയും ഒന്നായ ജന്മമായിരുന്നു അത്.
(ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

ഷഡ്ജം
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ...

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!

Sunday, February 2, 2014

ആരണ്യമൗനങ്ങള്‍

സൈലന്റ് വാലി ദേശീയോദ്യാനമായിട്ട് കാല്‍ നൂറ്റാണ്ടു കഴിഞ്ഞു. നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്‍സഞ്ചാരം

Silent Valley National Park, Palakkad, Kerala
ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്.

Silent Valley National Park, Palakkad, Kerala1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്.

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്.

ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്പര്‍ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.


Travel Info:
Silent Valley
Location:
Palakkad dt. Near Mannarkkad.
How to Reach
By Air: The nearest airports are Coimbatore (90 kms) and Kozhikode (120 kms).
By Rail: Palakkad junction, 70 kms
By Road: The park is accessible by road from Palakkad 70 kms. 43 km From Mannarkkad Bus Station.
Contact (STD CODE: 04924)
The Wildlife Warden, Silent Valley National Park, Mannarkkad (PO),Palakkad, Ph :22056.
Chief Conservator of Forests (WL), Forest Headquarters, Trivandrum- 695 014. Phone: 0471 322217
Best Season: December to April

Stay
Accommodation can be arranged at Wild life Wardens Office at Mannarkkad(subject to availability)
Information Center Mukkali- 4 suits
Forest dormitory- Mukkali- 40 beds Tariff: Entrance fee: Adults- -10/, Students--2, Foreigners --10, Indians --200 perhead.-300/- for 2 persons
-350/- for 3 persons a Information Center Dormitory Adults - -50/- per heada Students - -15/- per head
Facilities
Panthanthodu Evergreen Nature Trail.
Trekking - Permitted by CCF Thiruvananthapuram, Places - Mukkali to Sairandhri, Allowed no - 25 -30 persons daily. Staying in forest is not allowed.
Vehicle charge: -600/- for 15 persons, -40/- per additional/head
Permission is required form wildlife warden Silent Valley division. Special facilities for students and scientists
Visiting Hours: 8 am to 1 pm. Procure your permit slips in Advance from the Asst. Wildlife Wardens Office at Mukkali.

Text: G Jyothilal, Photos: N.M.Pradeep, N.P.Jayan, Sanjayan.s.kumar