Tuesday, September 24, 2013

പെരുന്തച്ചന്‍

സത്യന്‍ അന്തിക്കാട്‌

സിംഹത്തെപ്പോലെ ഗര്‍ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരു പാവം കുട്ടിയാണ് തിലകന്‍. കൂട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തി എന്ന് സ്വയം വിശ്വസിച്ച് ഏകാന്തതയുടെ വേറൊരു ലോകം നിര്‍മിച്ച് അതില്‍ തനിച്ചിരുന്ന് കലഹിക്കുന്ന കുട്ടി.

തനിച്ചായിരിക്കുമ്പോഴും ഈ മനുഷ്യന്‍ കലഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പരുക്കന്റെ കവചമണിഞ്ഞ് നടക്കുകയും പിന്നീടത് അഴിച്ചുമാറ്റാനാവാത്ത ഭാരമായിത്തീരുകയും ചെയ്തതിന്റെ ചില വീര്‍പ്പുമുട്ടലുകളില്‍നിന്നാണ് തിലകന്റെ കലഹങ്ങള്‍ ഉണ്ടാകുന്നതെന്നു തോന്നാറുണ്ട്.

Thilakan Memories

അടുത്തടുത്ത് എന്ന സിനിമയിലൂടെയാണ് തിലകനുമായി ഞാനടുക്കുന്നത്. തിലകനും കരമന ജനാര്‍ദനന്‍നായരുമാണ് അതില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. തങ്കപ്പന്‍പിള്ള, അയ്യപ്പന്‍പിള്ള എന്നീ ആത്മമിത്രങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും പിണക്കത്തിന്റെയും സംഭവങ്ങളാണ് ആ സിനിമ ചിത്രീകരിച്ചത്. മിത്രങ്ങള്‍ ശത്രുക്കളായപ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ സംശയത്തിന്റെയും വെറുപ്പിന്റെയും അവസ്ഥകള്‍ തിലകനും കരമനയും തീവ്രമായ ഭാവത്തോടെ ഫലിപ്പിച്ചു. ഏലക്കച്ചവടവും മീന്‍കച്ചവടവും ചെയ്ത് തികച്ചും ഗ്രാമീണമായ ഒരു ചുറ്റുപാടില്‍നിന്ന് വലിയൊരു എക്‌സ്‌പോര്‍ട്ടിങ് കമ്പനി മുതലാളിമാരായിത്തീരുന്നതിന്റെ ഒരു ഘട്ടത്തില്‍ അവര്‍ തീവ്രമായി അകലുന്നതിന്റെ ആ കഥയ്ക്ക് അക്കാലത്ത് പുതുമയുണ്ടായിരുന്നു. കെ.ജി. ജോര്‍ജിന്റെ പടം കണ്ടിട്ടാണ് തിലകനെ അടുത്തടുത്ത് എന്ന സിനിമയിലേക്ക് പ്രധാനവേഷം ചെയ്യാന്‍ ക്ഷണിച്ചത്. കെ.ജി. ജോര്‍ജിന്റെ സിനിമകളില്‍ ഏറ്റവുമധികം അമ്പരപ്പിച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലെ തനി നാട്ടിന്‍പുറത്തുകാരനായ ആ കള്ളുകുടിയനെ ആര്‍ക്ക് മറക്കാന്‍ കഴിയും? യവനികയിലെ നാടകക്കമ്പനിയുടെ മാനേജര്‍, നാടകലോകവുമായി അടുത്തിടപഴകിയ ഒരാള്‍ക്കു മാത്രം കഴിയുന്ന തന്‍മയത്വത്തോടെയാണ് തിലകന്‍ അവതരിപ്പിച്ചത്. അടിസ്ഥാനപരമായി തിലകന്‍ ഒരു നാടകനടനാണ്. അഭിനയത്തിന്റെ ചിട്ടയായ പരിശീലനത്തിലൂടെ കടന്നുവന്ന ആള്‍. ഭാവാഭിനയത്തെ സ്വന്തം പിടിയില്‍നിന്ന് തെന്നിമാറാന്‍ തിലകന്‍ സമ്മതിക്കാറില്ല. കണ്ടശ്ശാംകടവില്‍ മണ്ണ് എന്ന നാടകത്തിലഭിനയിക്കാന്‍ തിലകന്‍ വന്നതിന്റെ ഓര്‍മ മനസ്സിലുണ്ട്. മണ്ണിലെ അഭിനയം കണ്ടിട്ട് ഞാന്‍ തരിച്ചിരുന്നുപോയിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമാ, കുടുംബപുരാണത്തിലെ ഡ്രൈവര്‍, നാടോടിക്കാറ്റിലെ അനന്തന്‍ മുതലാളി, സന്താനഗോപാലത്തിലെ ഫാക്ടറി ജീവനക്കാരന്‍ ഇങ്ങനെ ഇടത്തരം കുടുംബജീവിതത്തിലെ മുഖ്യവേഷങ്ങളുമായി ഏറെ താദാത്മ്യം പ്രാപിച്ചുകൊണ്ട് അഭിനയിക്കാന്‍ തിലകന് സാധിച്ചു. സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്. സ്റ്റേജിലെ അഭിനയത്തെക്കുറിച്ചും ക്യാമറയ്ക്കു മുന്നിലെ അഭിനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ സിനിമയിലേക്കു വന്ന നടന്‍ തിലകന്‍ മാത്രമാണ്. ചില നാടകനടന്‍മാര്‍ സിനിമയിലെത്തുമ്പോഴും നാടകത്തിനു മാത്രം ബാധകമായ അഭിനയശീലങ്ങള്‍ ഉപേക്ഷിക്കാറില്ല. നാടകത്തിന്റെ ഒരു ശീലവും തിലകന്‍ സിനിമയുടെ തട്ടകത്തിലേക്കു കൊണ്ടുവന്നില്ല. നടന്‍ ഈ രണ്ടു തലങ്ങളിലും വ്യത്യസ്തരാണെന്ന ബോധം തിലകനുണ്ട്. ജയറാമിന്, അഭിനയത്തിന്റെ ആദ്യഘട്ടങ്ങളില്‍, സങ്കടം വരുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം ജയറാമിനോട് തിലകന്‍ ഉപദേശിക്കുന്നത് ഞാന്‍ കേട്ടു. 'നമ്മള്‍ സ്‌ക്രീനില്‍നിന്ന് കരയരുത്. വിങ്ങിപ്പൊട്ടുന്ന ഭാവത്തോടെ നില്ക്കണം. ആ ഭാവം കണ്ട് പ്രേക്ഷകര്‍ കരയണം. ഇത് വലിയൊരു അഭിനയപാഠമാണ്.' തിലകന്‍ ജയറാമിനു നല്കിയ ഈ ഉപദേശം സംവിധായകന്‍ എന്ന നിലയില്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. ചില രംഗങ്ങള്‍ പ്രേക്ഷകരിലാണ് പൂര്‍ണഭാവത്തോടെ ഫലപ്രാപ്തിയില്‍ എത്തേണ്ടത്. കിരീടത്തില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയഭാവം പ്രേക്ഷകര്‍ അനുഭവിക്കുന്നു. മലയാളസിനിമയിലെ ഭാവാഭിനയത്തിന്റെ മികച്ച ദൃഷ്ടാന്തമായി എടുത്തുകാട്ടാന്‍ ഉണ്ടാവുക തിലകന്റെ സിനിമകളായിരിക്കും.

സെറ്റില്‍ ഒരു പരുക്കന്‍ഭാവം തിലകന്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരു തൂവല്‍സ്​പര്‍ശം കൊണ്ടുമാത്രമേ ആ മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയൂ. പരുക്കനായ ഈ നടനിലെ പച്ചമനുഷ്യന്‍ സ്‌നേഹത്തിനു മുന്നില്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മെരുങ്ങുന്നതായിട്ടാണ് എന്റെ അനുഭവം. ഒരു സംവിധായകനായിരിക്കുമ്പോഴും തിലകന്‍ എന്ന നടനോട് എനിക്ക് ആരാധനയാണ്. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാന്‍ തിലകന് നിഷ്പ്രയാസം സാധിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നുണ്ടായ ആരാധനയാണത്. അതുകൊണ്ട് കലഹിക്കുന്നതിന്റെ ചെറിയ ലാഞ്ഛന കാണുമ്പോള്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അനുനയിപ്പിക്കാനുള്ള ശ്രമം ഞാന്‍ തുടങ്ങിയിരിക്കും. കാരണം, തിലകന്‍ അത്രമേല്‍ വ്യത്യസ്തനാണ്. വ്യത്യസ്തമായ എന്തും വിലപ്പെട്ടതാണ്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തിലകന്‍ എന്ന നടനും കെ.പി.എ.സി. ലളിത എന്ന നടിയും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നില്ല. സാധാരണ ഒരു നടിയോ നടനോ മാത്രമല്ല അവര്‍. ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ സംവിധായകന് ആത്മവിശ്വാസം പകരുന്ന ഒരു കരുത്ത് അവര്‍ പകര്‍ന്നുനല്കാറുണ്ട്. നടന്‍മാരില്‍നിന്ന് സംവിധായകരിലേക്ക് അങ്ങനെയൊരു ഊര്‍ജപ്രവാഹമുണ്ടാകാറുണ്ട്.

ചിത്രീകരണഘട്ടത്തില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ തിലകന്‍ രോഗത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍, താനൊരു രോഗിയാണെന്ന ബോധം അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ തിലകന്‍ പ്രകടിപ്പിച്ചില്ല. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ രോഗത്തിന്റെ വേദന മറക്കാന്‍ തിലകന്‍ അല്പം മദ്യപിക്കുമായിരുന്നു. ഇതറിഞ്ഞ ഞാന്‍ സെറ്റിലേക്കു പുറപ്പെടുമ്പോള്‍ ആദ്യം തിലകന്റെ മുറിയിലേക്കു പോകും. തിലകനെ വിളിച്ചെഴുന്നേല്പ്പിച്ച്, പല്ലുതേപ്പിച്ച് എന്നോടൊപ്പംതന്നെ സെറ്റിലേക്ക് കൊണ്ടുപോകും.

തനിച്ചിരുന്ന് മദ്യപിച്ചു വരികയാണെങ്കില്‍ രംഗങ്ങള്‍ അവതാളത്തിലാക്കിയേക്കുമോ എന്ന ഭയം കാരണമാണ് ഞാന്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു പെഗ് കഴിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു നല്കിയിരുന്നു.

അറിഞ്ഞുകൊണ്ട് ആരെങ്കിലും കബളിപ്പിക്കുന്നത് തിലകന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. കുടുംബപുരാണത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ മൂള്ളൂര്‍ക്കര എന്ന സ്ഥലത്തുവെച്ച്. സിനിമയ്ക്ക് വൈകിമാത്രം പേരിടുന്ന ഒരു ശീലക്കാരനാണ് ഞാന്‍. ചിത്രീകരണത്തിന്റെ ഒരു സ്റ്റേജ് കഴിയുമ്പോള്‍ പരസ്യമായ ഒരു ചര്‍ച്ച പേരിനെക്കുറിച്ച് സെറ്റില്‍ നടക്കും. ഓരോരുത്തരും ഓരോ പേരുമായി സെറ്റിലേക്കു വരും. അതില്‍ തിലകനും ഒരു പേര് നിര്‍ദേശിച്ചു. 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്' എന്നതായിരുന്നു തിലകന്‍ പറഞ്ഞ പേര്. ഈ പേര് അപ്പോള്‍ത്തന്നെ ഞാന്‍ ശ്രീനിവാസന് കൈമാറി. ശ്രീനിവാസന്‍ തിലകനെ ഫോണ്‍ ചെയ്തു പറഞ്ഞു:
'സത്യനെ വിളിച്ചിട്ടു കിട്ടുന്നില്ല. സത്യനോട് പറയണം, ഞാനൊരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് 'വേര്‍പാട് അത് സുഖമുള്ളൊരു ഏര്‍പ്പാട്'. തിലകന്‍ ഫോണ്‍ വെച്ചു. ലൊക്കേഷനിലെത്തിയ തിലകന്റെ മട്ടുമാറിയിരുന്നു. താന്‍ മൗലികമായി കണ്ടുപിടിച്ച സിനിമാപ്പേര്
ശ്രീനിവാസന്‍ അടിച്ചെടുത്തു എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. ശ്രീനിവാസന്‍ തിലകനെ വട്ടംകറക്കുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ശ്രീനിവാസനും തിലകനുമായി നടന്ന ഈ പേരിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം ഞാന്‍ ദൂരെനിന്ന് നോക്കിക്കണ്ടു. ഇതൊരു ഡബിള്‍ പ്ലേ നടത്തിയതാണ് എന്ന് അന്ന് വൈകുന്നേരംവരെ തിലകന്‍ ചേട്ടന് മനസ്സിലായിരുന്നില്ല.

നല്ലൊരു വായനക്കാരനാണ് തിലകന്‍. അതുകൊണ്ട് എഴുത്തുകാരോടാണ് സിനിമാക്കാരേക്കാള്‍ ആരാധന. തിലകന്‍വഴിയാണ് ലോഹിതദാസ് സിനിമയിലേക്കു വരുന്നത്. ലോഹിതദാസിന്റെ നാടകസ്‌ക്രിപ്റ്റുകളുടെ ശക്തി തിരിച്ചറിഞ്ഞ തിലകന്‍ സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു. നമ്മള്‍ തള്ളിക്കളയുമായിരുന്ന പലരേയും തിലകന്‍ ക്ഷമാപൂര്‍വം കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ജീവിതം ഒരു നാടകം' എന്നത് തിലകനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടിമുടി നാടകീയത നിറഞ്ഞതാണ് ആ ജീവിതം. കുടുംബജീവിതം നയിക്കുമ്പോഴും സാമ്പ്രദായികമായ കുടുംബസങ്കല്പങ്ങളെ തിലകന്‍ ദൂരെ നിര്‍ത്തുന്നു.

തിലകന്റെ ജീവിതത്തിന്റെ സംവിധാനവും അതിലെ പ്രധാന നടനും തിലകന്‍തന്നെയാണ്.

ഏതു സംവിധായകന്റെ സിനിമയിലും തികച്ചും ആത്മാര്‍ഥമായി അഭിനയിക്കുന്ന ശീലം തിലകനുണ്ട്. താന്‍ അഭിനയിക്കുന്ന സിനിമ റിലീസാകുമോ ഇല്ലയോ എന്നുപോലും ഈ നടന്‍ നോക്കാറില്ല. ഒരിക്കല്‍ തിലകന്‍ എന്നോട് പറഞ്ഞു: 'ദേവരാജന്‍ മാഷിന്റെ മാനറിസങ്ങള്‍ ഞാനൊരു കഥാപാത്രത്തിന് പകര്‍ന്നിട്ടുണ്ട്. പക്ഷേ, ആ സിനിമ റിലീസായില്ല.' തുടര്‍ന്ന് തിലകന്‍ ആ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് എനിക്കു മുന്നില്‍ അഭിനയിച്ചു. അദ്ഭുതകരമായിരുന്നു ആ അഭിനയം. ഏതോ ഒരു പുതുമുഖസംവിധായകന്റെ റിലീസാകാത്ത സിനിമയില്‍ തിലകന്റെ ദേവരാജഭാവം ഉറങ്ങിക്കിടക്കുന്നു.
Thilakan Memories

മലയാളിയുടെ ഓര്‍മയില്‍നിന്ന് തുടച്ചുകളയാനാവാത്ത ഒരു കഥയാണ് പെരുന്തച്ചന്‍േറത്. ആധുനികോത്തര കഥകളിലൂടെയും കാലത്തിലൂടെയും നാം കടന്നുപോകുമ്പോഴും നമ്മുടെ ബോധം ഗ്രാമ്യമായ ആ നാടോടിക്കഥയിലേക്ക് പല സന്ദര്‍ഭങ്ങളിലും തിരിച്ചുപോകാറുണ്ട്. ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ആളുകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് 'പ്രൊഫഷണല്‍ ജലസി'. നിങ്ങള്‍ കര്‍മനിരതനാണെങ്കില്‍ സംശയമില്ല, ശത്രുക്കളുടെ എണ്ണം കൂടുതലായിരിക്കും. അടിസ്ഥാനപരമായ മനുഷ്യവാസന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ചുറ്റുമാണ് വെറുതെയെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്നത്. അകാരണമായ അസൂയ, വെറുപ്പ്, സുഹൃത്തോ മകനോ തന്റെ ശത്രുവാണെന്ന ബോധം - ഇത്തരം നിഷേധവാസനകളെ ഏറ്റവും ഫലപ്രദമായി ആവാഹിച്ച ആ ഗ്രാമകഥയിലെ നായകനായി തിലകന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. കാഴ്ചയ്ക്കപ്പുറത്ത് ആ പെരുന്തച്ചന്‍ നമ്മോടൊപ്പമുണ്ട്. പേശീബലമുള്ള, ദൃഢഭാവമുള്ള ഒരു പരുക്കന്‍ തച്ചന്‍. ഉള്ളിലെവിടെയോ നിറയുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തത ആ ഭാവത്തില്‍ പ്രേക്ഷകനു തിരിച്ചറിയാനുമാവുന്നുണ്ട്. പെരുന്തച്ചന്‍ എന്ന ഗ്രാമകഥയുടെ പാഠഭേദമാണ് എം.ടി.യുടെ സിനിമ. ഭീമനും ചന്തുവിനും എം.ടി. സ്വന്തം ഭാവനയുടെ വാക്കും ഭാവവുമാണ് നല്കിയത്. പെരുന്തച്ചന്‍ എം.ടി.യുടെ തച്ചനാണ്. പക്ഷേ, തിലകന്‍, ഗ്രാമകഥയിലെ പെരുന്തച്ചനും.

മറക്കാനാവാത്ത മറ്റൊരു ഓര്‍മ: നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയില്‍ തിലകന്‍ ഒരു ചിത്രം ചുവരില്‍നിന്ന് പറിച്ച് മാറ്റുമ്പോള്‍ ശാരിയിലേക്കൊരു നോട്ടമുണ്ട്.

ആ നോട്ടം പതിഞ്ഞത് ക്യാമറയിലല്ല; പ്രേക്ഷകന്റെ മനസ്സിലാണ്.

മൂന്നാംപക്കത്തില്‍ പേരക്കുട്ടിയുടെ ബലിതര്‍പ്പണത്തിനായി മുത്തച്ഛന്‍ കടലിലിറങ്ങുകയാണ്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ തിലകന്‍ പത്മരാജനോട് പറഞ്ഞുവത്രെ: 'പത്മരാജന്‍, ഞാന്‍ കടലിലേക്കു പോവുകയാണ്. തിരിച്ചുവരണം എന്ന ആഗ്രഹം എനിക്കില്ല. എന്റെ എല്ലാമായ പേരക്കിടാവാണല്ലോ എനിക്ക് നഷ്ടപ്പെട്ടത്. ഞാന്‍ തിരിച്ചുവരേണ്ടത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വേണ്ടതുചെയ്യാം...' പത്മരാജന്‍ തിലകന്റെ മുഖത്തു നോക്കി. കടലില്‍നിന്ന് തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരു മുത്തച്ഛന്റെ ഭാവം ആ മുഖത്ത് ഉണ്ടായിരുന്നതായി പത്മരാജന്‍ പറഞ്ഞു. കടലിലേക്ക് മുത്തച്ഛന്‍ കാലെടുത്തുവെക്കുമ്പോള്‍ പത്മരാജന്റെ മനസ്സ് പതറി. ദൈവമേ, തിലകന് ഒന്നും സംഭവിക്കരുതേ!

ആ പ്രാര്‍ഥന ഇപ്പോഴുമുണ്ട്. തിലകനെ സ്‌നേഹിക്കുന്ന പ്രേക്ഷകരും സംവിധായകരും ഒരുപോലെ ആഗ്രഹിക്കുന്നു. കലഹത്തിന്റെയും പിണക്കത്തിന്റെയും കടലില്‍നിന്ന് തിലകന്‍ തിരിച്ചുകയറണം. ഒരു നായര്‍ലോബി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് തിലകന്‍ പറയുന്നുണ്ടല്ലോ. അത് അവാസ്തവികമായ ഒരു പ്രസ്താവനയായിട്ടാണ് എനിക്കു തോന്നുന്നത്. നെഞ്ചില്‍ കൈവെച്ചുകൊണ്ട് ഞാന്‍ പറയുന്നു. തിലകന്‍ചേട്ടന്‍ സിനിമയിലേക്ക് സജീവമായി തിരിച്ചുവരണം. അതിന് തടസ്സം നില്ക്കുന്ന ഒരാളും ഇന്ന് മലയാളസിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, മലയാളസിനിമ തിലകനെ അത്രമേല്‍ സ്‌നേഹിക്കുന്നു. കിലുക്കത്തിലെ മുന്‍കോപിയായ ആ മനുഷ്യനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, പെരുന്തച്ചനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, മൂന്നാംപക്കത്തിലെ മുത്തച്ഛനെ നമുക്ക് മറക്കാന്‍ കഴിയാത്തതുപോലെ, ഓര്‍മയുടെ ഖനിയില്‍ എല്ലാ കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ തിലകനെ കാത്തിരിക്കുന്നുണ്ട്.

കാലം തിലകനെ തിരിച്ചുവിളിക്കുന്നു.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Monday, September 9, 2013

ആന വരുന്നേ..



Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj

ആനയെത്തേടിയുള്ള സഞ്ചാരമാണ് വയനാടന്‍ കാടുകളുടെ ആകര്‍ഷണം.ഈ ആനത്താരകളാകട്ടെ വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ, എന്‍ബെഗൂര്‍, തോല്‍പ്പെട്ടി, നാഗര്‍ഹൊളെ കാടുകളിലായി വ്യാപിച്ചുകിടക്കുന്ന ആനത്താരയിലൂടെ ഒരു സഞ്ചാരം........

കൊക്കലഹണ്ടിയില്‍ നിന്ന് ശ്രീരംഗഹള്ളിയിലേക്കുള്ള പാതയില്‍ വഴിയിലെമ്പാടും കണ്ടു, ആനകളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത വേലികള്‍... പകല്‍ പോലും ആനകള്‍ സഞ്ചരിക്കും, മാരിഗുഡി കാടിന്റെ ഈ അതിര്‍ത്തി ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍. ഇതിലൂടെ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു ആനത്താരയില്‍ പ്രവേശിക്കാം. ബെന്നാര്‍ഘട്ടില്‍ നിന്ന് നിലമ്പൂര്‍ വരെ നീളുന്ന കാട്ടാനകളുടെ ഒരു രാജപാത. ബെര്‍ഗിയിലെ കരിമ്പു തോട്ടങ്ങളും ഇടക്കുള്ള എര്‍ത്ത്ഡാമും കടന്ന് കുമുകുമാ പൊങ്ങുന്ന പൊടിയിലാറാടി ജീപ്പ് മുന്നോട്ട്. ഓരോ വളവിലും ഫോറസ്റ്റ് ഗാര്‍ഡ് പൊന്നപ്പനും തോക്കുമായി നടക്കുന്ന വാച്ചര്‍ വീരപ്പയും പറയും: ഇതാ, ഇപ്പോള്‍ പോയതേയുള്ളൂ. കണ്ടോ കാലടികള്‍, മറിച്ചിട്ട ചെടികള്‍, ഒടിച്ച മുളന്തണ്ടുകള്‍, ചൂടാറാത്ത പിണ്ടം..


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
അകലെയോ അരികിലോ എന്നറിയാത്ത മുഴക്കം കുറഞ്ഞ ചിന്നം വിളികളുണ്ട് ചുറ്റും. പകല്‍ ചാഞ്ഞു തുടങ്ങി. ഇരുട്ട് ആനയെപ്പോലെ ശബ്ദം കേള്‍പ്പിക്കാതെ പുറകെ വന്നു തുടങ്ങി. നാസര്‍ മച്ചാന്റെ ബെര്‍ഗിയിലെ കരിമ്പു തോട്ടത്തില്‍ ഒരു ഏറുമാടമുണ്ട്. അതില്‍ കയറി ഉറക്കമിളച്ചിരുന്നാല്‍ താഴെ നിലാവില്‍ ആനകളുടെ ഘോഷയാത്ര തന്നെ കാണാമത്രെ, ചിലപ്പോള്‍. അത്ഭുതം, ഇന്ന് അതുമില്ല. നിങ്ങള്‍ അവനെ തേടുന്നു എന്ന് എങ്ങിനെയാണ് അവനറിയുന്നത്?

ഗോപാല്‍സ്വമി ബെട്ട വഴി ബന്ദിപ്പൂരിലേക്കു നീങ്ങിയിരിക്കുന്നു ആനകള്‍ -വീരപ്പ പറഞ്ഞു. യാത്രാമാര്‍ഗം കണ്ടാലറിയാം. രാത്രിയായി. ഇനി ഒന്നും നടക്കില്ല. നാളെ കൊക്കലഹണ്ടിയില്‍ നിന്ന് എതിര്‍ദിശയിലേക്കു പോകാം. പുലരും മുമ്പാണെങ്കില്‍ വഴിയില്‍ ഉറപ്പായും ഉണ്ടാവും. വെള്ളമോ കരിമ്പോ തേടി അവന്‍ എത്താതിരിക്കില്ല.

ബന്ദിപ്പൂരിലെ കൊമ്പന്മാര്‍


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നിരാശയുടെ ഒന്നാം പകല്‍ മറന്ന് രണ്ടാം ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി. ഹൊന്‍ഗള്ളി വഴിക്കാണ് യാത്ര. ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള ചുരത്തിനു മുകളില്‍ നിന്ന് നോക്കുമ്പോള്‍ കണ്ടു, താഴെ ആകാശത്തോളം പരന്നു കിടക്കുന്ന താഴ്‌വരയിലൂടെ വരിയായി നീങ്ങുന്ന ആനക്കൂട്ടങ്ങള്‍. വീരപ്പ പറഞ്ഞത് സത്യം.

നേരെ ബന്ദിപ്പൂരിലേക്ക്. വനം വകുപ്പിന്റെ ഗൈഡുകളെ കൂട്ടി മുമ്പേ പറഞ്ഞുറപ്പിച്ച ഒരു ജംഗിള്‍ സഫാരി. ചോലകളും മേടുകളും താണ്ടി ഉള്‍ക്കാട്ടിലേക്ക്. ആനത്താരകള്‍ പക്ഷെ, വിജനം. പല പല മൃഗങ്ങള്‍ കടന്നു പോയി. കൊമ്പന്‍ രാജാവ് മാത്രം ഇല്ല. മടങ്ങാന്‍ തുടങ്ങുമ്പോഴാണ് റോഡിനു കുറുകെ മിന്നായം പോലെ മൂന്നു പേരുള്ള ഒരു കൂട്ടം പാഞ്ഞു പോയത്. ഒരു നോക്കേ കണ്ടുള്ളൂ, അവര്‍ മറഞ്ഞു കളഞ്ഞു. സഞ്ചാരദിശ നോക്കിയാവണം, ഗൈഡ്് പറഞ്ഞു: ആനകള്‍ മുതുമല ഭാഗത്തേക്കു നീങ്ങുകയാണ്.


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
എന്നാല്‍ മുതുമലയില്‍ പോകാം. അവിടെ ജംഗിള്‍ പാര്‍ക്കില്‍ ആനപ്പുറത്തൊരു യാത്രയാവാം. വഴി കുറച്ചേയുള്ളൂ. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ മുതുമലയുടെ കവാടമായി. പ്രത്യേകാനുമതിയോടെയാണ് അവിടെയും സഞ്ചാരം. കൂടെ ഫോറസ്റ്റുകാരുണ്ട്. ആനകളെ കാണും വരെ യാത്രയാണ്. വഴിയില്‍ മുളംകാടുകള്‍ക്കിടയില്‍ ഒരാനയും കുഞ്ഞും. ആകാശത്തു നിന്ന് വെളിച്ചം മുളംകൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. മുത്തങ്ങയിലേക്കുള്ള വഴിയിലാണ് അവ. മുതുമല ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ ആനകളുടെ സഞ്ചാരമെന്ന് ഒരു വാച്ചര്‍ പറഞ്ഞു. മുപ്പതെണ്ണമുള്ള ഒരു കൂട്ടത്തെ മുത്തങ്ങയിലേക്കുള്ള വഴിയില്‍ കഴിഞ്ഞ ദിവസം കണ്ടുവത്രെ.

Travel Info
Bandipur

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand
വയനാടിനു തൊട്ടടുത്താണ് കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ പ്രൊജക്റ്റ് ടൈഗര്‍ നാഷണല്‍ പാര്‍ക്കും വന്യജീവി സംരക്ഷണ കേന്ദ്രവും. മുത്തങ്ങയില്‍ നിന്ന് മൈസൂര്‍ക്കു പോകുന്ന റോഡില്‍ ഗുണ്ടല്‍പ്പേട്ട് നിന്നു തിരിഞ്ഞാല്‍ ബന്ദിപ്പൂരിലേക്കുള്ള വഴിയായി. 1997ലെ സെന്‍സസ് അനുസരിച്ച് ഇവിടെ 3000ത്തിലധികം ആനകളും 70-ഓളം പുലികളുമുണ്ട്. കബനി, നാഗൂര്‍, മോയാര്‍ നദികള്‍ വലയം ചെയ്യുന്ന 90 ചതുരശ്ര കിലോമീറ്ററോളം വരുന്ന ബന്ദിപ്പൂര്‍ റിസര്‍വ് ഇപ്പോള്‍ വനസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യമാണ്.

Bandipur Wildlife sanctuary forms the connecting link between the Mudumalai wildlife sanctuary in Tamilnadu and the Wayanad wildlife sanctuary in Kerala. It has an area of 874 sq. kms.
Location: Karnataka, dt. Chamarajanagar. 90kms from Sulthan Bathery.
How to Reach
By Air:
Bangalore-220 kms.
By Rail: Nanjungud railway station 5 kms.
By Road: Bandipur is located at a distance of 220 kms from Bangalore and 80 kms from Mysore and 80 kms from Ooty.
Contact STD CODE: 08229
Bandipur reception, Ph:236021
DCF Bandipur, Ph:236043
Karnataka forest dept., Ph: 080-23346846.
Best Season: November - May.

Stay
Jungle Lodges and Resorts, Bandipur, For Booking: 080 -25597021, 25597024.
Safari in Bandipur: The Bandipur van safari is a 30 minute drive in , 25 seater van costing-75 per person.
The timings: 6.30 am - 9am and 3.30 pm - 6pm, The Bandipur, Mudumalai elephant safari includes a 10 minute ride on the elephant in Bandipur which would cost you -50/- per head aIn Mudumalai, the elephant safari is for 30 minutes. The tickets for the same are sold at the Ooty forest office and half the tickets are sold at the Mudumalai Theppakadu reception counter. A maximum of four persons are taken on one elephant costing -100 per head. The tickets are sold on a first come first serve basis and so do make your bookings in advance. Entry fee:- 90. Safari Fee:-35 (per person).
Sights Around: The Muthumalai Wildlife Sanctuary (12 km), Ooty (80km), Mysore (80 km), Ranganathittu Bird Sanctuary (88km).

മുത്തങ്ങയിലെ ആനത്താരകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand

നേരെ മുത്തങ്ങയിലേക്ക്, നേരം ഉച്ചതിരിഞ്ഞു. ലാലും വഹാബും കാത്തു നില്‍ക്കുന്നു. കാടിനെ കൈവെള്ളയിലെന്ന പോലെ അറിയുന്നവര്‍. ചെറിയ ചെറിയ വഴികളിലൂടെ യാത്ര തുടങ്ങി. വഴിയിലെല്ലാം ആനച്ചൂരുണ്ട്. മിണ്ടരുത്. അവര്‍ പറഞ്ഞു. ആനകളുടെ ദീര്‍ഘയാത്ര ഇപ്പോള്‍ ഇതിലേയാണ് കടന്നു പോകുന്നത്. ആ വഴിയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു.

നിറയെ മരങ്ങളുള്ള ഒരിറക്കത്തില്‍ അതാ ഒറ്റക്കൊരുത്തന്‍. മുള്‍ച്ചെടികള്‍ക്കപ്പുറത്തു നിന്ന് എത്തിച്ചു നോക്കി അവന്‍ തിരിച്ചു നടന്നു. വീണ്ടും യാത്ര. ഒരു ചെറിയ പാലത്തിനടുത്തെത്തുമ്പോള്‍ ഇടത്തു വശത്ത് മറ്റൊരുത്തന്‍. അവനും ഒറ്റക്കാണ്. കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക്. ആനകള്‍ നടന്നു പോയതിന്റെ പാടുകള്‍. ഒന്നുറപ്പ്. ആനക്കൂട്ടം അടുത്തെവിടെയോ ഉണ്ട്. അകലെ ഒരു ചെറിയ അനക്കം. ശബ്ദമുണ്ടാക്കാതെ നടന്നു. ഒരിറക്കത്തിനപ്പുറം ചെളിക്കുളത്തില്‍ കുത്തിമറിയുന്ന ആനക്കൂട്ടം. മരങ്ങളുടെ മറ പിടിച്ച് കഴിയുന്നത്ര അടുത്തേക്ക്. കുളത്തിലേക്കുതന്നെ നോക്കി നില്‍ക്കുമ്പോഴാണ് വശത്തുള്ള വയലില്‍ നിന്ന് ഒരു ചിന്നം വിളി കേട്ടത്. തൊട്ടടുത്ത് ഒരാന. അതു കണ്ണില്‍പെട്ടിരുന്നില്ല. തന്റെ കുഞ്ഞിനെ മറച്ചു കൊണ്ട് അതു ജാഗ്രതയോടെ നില്‍ക്കുകയാണ്. ഇമ വെട്ടാതെ പരസ്പരം നോക്കി ക്യാമറയും ആനയും ഏറെ നേരം നിന്നു. കുഴപ്പക്കാരല്ലെന്നു കണ്ടിട്ടോ എന്തോ, മെല്ലെ കുഞ്ഞിനെയും കൊണ്ട് കാട്ടിലേക്കു മറഞ്ഞു.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നേരം ഇരുട്ടുന്നു. മടക്കയാത്രയില്‍ വഴിക്കു തൊട്ടടുത്ത് വീണ്ടും ആനക്കൂട്ടം. പൊടിപടലമുയര്‍ത്തി അവര്‍ യാത്ര തുടരുകയാണ്. വഴിവക്കിലെ ചെടിപ്പടര്‍പ്പിനു പിന്നില്‍ നിന്ന് ഒരുത്തന്‍ നിലത്തു മാന്തി തിരിഞ്ഞുനിന്നു. നിലത്തു മാന്തുന്നവന്‍ സാധാരണഗതിയില്‍ ചാര്‍ജ് ചെയ്യും. അല്‍പ്പം പുറകോട്ടു നീങ്ങാം, സഹായികള്‍ പറഞ്ഞു. ആനകള്‍ക്ക് ശത്രുത കുറയ്ക്കുന്ന ഒരു ഘടകം അകലമാണ്. ഭീഷണി അകന്നപ്പോള്‍ ഫോട്ടോസെഷന്‍ കഴിഞ്ഞെഴുന്നേറ്റവരെപ്പോലെ വാലുകൊണ്ട് മൂടും തട്ടി ആനകള്‍ അകത്തേക്കു കയറിപ്പോയി. ഇരുട്ടിന്റെ മറവില്‍ കൂടുതല്‍ അന്വേഷണം വരുത്തിയേക്കാവുന്ന അപകടം പേടിച്ച് അന്നത്തെ യാത്ര നിര്‍ത്തി.
Travel Info
Muthanga

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വയനാട് നാഷനല്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന മുത്തങ്ങ വന്യജീവികേന്ദ്രം കേരളാതിര്‍ത്തിയിലേക്കു വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂരിന്റെയും മുതുമലയുടെയും കാനനഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മൈസൂരിലേക്കു പോകുന്ന ഹൈവേയില്‍ കേരള അതിര്‍ത്തിയിലാണ് മുത്തങ്ങയുടെ കവാടം.
Muthanga is a part of the Nilgiri Biosphere region. It is a rain forest reserve connected to two major sanctuaries - Bandipur National Park in Karnataka and Mudumalai Sanctuary in Tamilnadu. it has been declared as a Project Elephant Site.
Location: Kerala-Karnataka border, about 16 km east of Sulthan Bathery, Dt. Wayand.
How to Reach
By Road:
The sanctuary is connected by the road with 17 km from sulthan bathery , kalpetta (42 km), Mananthavadi (59 km), and Kozhikode (96 km). Mysore (95 km) and Ooty (160 Km) The nearest airport (Karipur) and railhead is Kozhikode.
Distance Chart: Muthumalai 123kms, Kalpetta 42 kms, SulthanBathery 17kms.
Contact STD CODE: 04936 : Wildlife Warden, Muthanga Wildlife Sanctuary, Sulthan Bathery Ph:271010, 220454.
Timings: 7 am-10 am and 3 pm- 5.30 pm.
Stay: Wooden rest houses and dormitories are available within the Sanctuary.
Best Season: November - October.
Safari in Muthanga: Entry fee for adult is -10 and for child is -5. Charge for a still camera is -50, video camera -150,
guide charge-100, Jeep entry charge-50.
You can hire a jeep from Muthanga for-300.
The entrance to Muthanga is 15 km from Sulthan Bathery, towards Mysore
No prior permission is required to visit the park
Contact the Muthanga Wildlife Warden (Ph: 04936-271010).

തോല്‍പ്പെട്ടിയിലെ കാട്ടാനകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer

ബ്രഹ്മഗിരി-തിരുനെല്ലി വനമേഖലയില്‍ നിന്നും നാഗര്‍ഹൊളെ ഫോറസ്റ്റ് സാങ്ച്വറിയില്‍ നിന്നും ആനകള്‍ സഞ്ചരിച്ചു മുന്നേറുന്ന പാതയാണ് തോല്‍പ്പെട്ടി. ഈ ആനത്താരയിലെ ഒുര പ്രധാന താവളം.

രാവിലെ ആറു മണിക്ക് മുമ്പു തന്നെ തോല്‍പ്പെട്ടിയിലെത്തി. മുന്‍കൂട്ടിയുള്ള പ്രത്യേകാനുമതിയോടെയാണ് യാത്ര. ഫോറസ്റ്റ് ഗാര്‍ഡ് രാഘവനാണ് കൂടെ. കാട്ടിലെ ഓരോ വഴിയും ചുഴിയും അറിയുന്നയാള്‍. ആനകള്‍ വരാനിടയുള്ള വഴികളിലേക്ക്, അതിരാവിലെ, ശബ്ദം കേള്‍പ്പിക്കാതെ.. കണക്കു കൂട്ടല്‍ തെറ്റിയില്ല. ഫോട്ടോഗ്രാഫര്‍ മധുരാജും രാഘവനും ആനക്കൂട്ടത്തിനു മുന്നില്‍ പെട്ടു. ദാസനഗട്ടയിലേക്കു തിരിയുന്നിടത്തെ ഇറക്കത്തില്‍ വലിയൊരാനക്കൂട്ടം. ഇളവെയിലും കാഞ്ഞ്, മുളയരിയും തിന്ന്, മണ്ണും വാരിയെറിഞ്ഞ്, കളിച്ചു ചിരിച്ച്.. കാടിന്റെ സകല ഗാംഭീര്യവും പേറുന്ന നിശ്ചലചിത്രം പോലെ! ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കൂട്ടത്തിലൊരു മോഴ അപ്രതീക്ഷിതമായി പുറകോട്ടു തിരിഞ്ഞു. കൊലവിളിച്ചു മുന്നോട്ടടുത്ത അവളില്‍ നിന്ന് ഭാഗ്യത്തിനാണ് മധു ഒഴിഞ്ഞു മാറിയത്. പേടിപ്പിക്കല്‍ മാത്രമാണ് അവളുടെ ലക്ഷ്യമെന്ന് ആനകളെ അടുത്തറിയുന്ന രാഘവന്‍ ആശ്വസിപ്പിച്ചു. ദൂരെ പോകേണ്ടതില്ല. തല്‍ക്കാലം ഒന്നു മാറി നിന്നാല്‍ മതി.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
തോല്‍പ്പെട്ടിയിലെ സഞ്ചാരം മണിക്കൂറുകള്‍ നീണ്ടു. ആനകളുടെ യാത്രാപഥത്തില്‍ അകന്നും അകലെയുമായി ജീവന്‍ എടുത്തു പിടിച്ചൊരു സഞ്ചാരം. ഒരേ സംഘത്തിനെ പലയിടത്തു വെച്ചു കാണുമ്പോഴും പല ഫോര്‍മേഷന്‍. ചിലപ്പോള്‍ കൂട്ടം പിരിഞ്ഞാവും കാണുക. ചിലപ്പോള്‍ കാടിളക്കി മരച്ചില്ലകളൊടിച്ചു ശബ്ദമുണ്ടാക്കി കുത്തുകൂടി അങ്ങനെ.. മരത്തണലില്‍ ഉച്ചക്ക് വിശ്രമം. ഇടക്കു നീര്‍ത്തടങ്ങളില്‍ കുളി. പോയ വഴിയില്‍ അടയാളങ്ങള്‍. കുളക്കടവിലെ കാല്‍പ്പാടുകള്‍, ഒടിഞ്ഞ മുളങ്കാടുകള്‍, അകലെ കേള്‍ക്കുന്ന ചിന്നംവിളികള്‍. ക്യാമറക്കും ബൈനോക്കുലറിനും കൊതി തീരാത്ത പകല്‍. ആദ്യദിവസങ്ങളിലെ നിരാശയൊക്കെ അലിഞ്ഞില്ലാതായി.

തോല്‍പ്പെട്ടിയില്‍ നിന്ന് അതിര്‍ത്തി കടന്നാല്‍ നാഗര്‍ഹൊളെയായി. ചെക്ക് പോസ്റ്റിനപ്പുറത്തും ഇപ്പുറത്തും കാണുന്നത് ഒരേ ആനകള്‍ തന്നെ. അവരുടെ യാത്രാപഥത്തില്‍ ഒരു ചെക്ക് പോസ്റ്റുമില്ല. കര്‍ണാടകത്തിലെ വലിയ വന്യമൃഗകേന്ദ്രമാണ് നാഗര്‍ഹൊളെ. സഞ്ചാരികളെ വാഹനങ്ങള്‍ ഉപയോഗിച്ച് അവര്‍ തന്നെ നയിക്കുന്നു. ബന്ദിപ്പൂരിലും മുതുമലയിലുമുള്ളതു പോലെ മോട്ടോര്‍ സഫാരി റൈഡുകള്‍. ആനകളെ കണ്ടുമുട്ടാന്‍ പ്രയാസമില്ല. ചിലപ്പോള്‍ ഒരു റൈഡ് തീരുന്ന സമയത്തിനുള്ളില്‍ ഒരാന പോലും മുന്നില്‍ പെട്ടില്ലെന്നും വരാം. അല്ലെങ്കിലും കാട്ടില്‍ നിറയെ ആനകളുണ്ടെങ്കിലും ഒന്നിനെ കണ്ടുമുട്ടുന്നത് സഞ്ചാരിയുടെ ഭാഗ്യം പോലിരിക്കും. നാഗര്‍ഹൊളെയിലെ ഞങ്ങളുടെ സഞ്ചാരം നിരാശയിലാണ് കലാശിച്ചത്. ആനകള്‍ വഴിയിലെങ്ങുമില്ല.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
ഞങ്ങള്‍ എന്‍ബെഗൂറിലേക്കു നീങ്ങി. ചെതലയത്തു നിന്ന് മാവിലാന്‍തോടു വഴി എന്‍ബെഗൂറിലെ ആനത്താരകളിലേക്കു യാത്ര ചെയ്താല്‍ കാട്ടാനകള്‍ നിരന്നു നില്‍ക്കുന്ന ചെറുപൂരങ്ങള്‍ തന്നെ കാണാം. കര്‍ണാടകത്തിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ വെള്ളം കുറയുന്ന സമയത്ത് ഡാം സൈറ്റില്‍ കിളിര്‍ത്തു വരുന്ന പുല്ലുകളും തടാകക്കരയിലെ ഇളംമുളകളും തിന്നാന്‍ കൂട്ടമായെത്തുന്ന ആനകളാണവ. ഇത്രയധികം ആനകളെ ഒന്നിച്ച് ഒറ്റ സ്ഥലത്ത് ഒരു വനസഞ്ചാരിക്ക് മറ്റെങ്ങും കാണാനാവില്ല. ഡാമിലേക്ക് കര്‍ണാടകത്തിലൂടെയാണ് പ്രവേശനം. ഗുണ്ട്‌റ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് അനുമതി വാങ്ങി വേണം സഞ്ചാരികള്‍ക്കു വരാന്‍. ഫോറസ്റ്റ് ജീപ്പുകള്‍ മാത്രം പോകുന്ന വഴികള്‍. ഡാമിലേക്കിറങ്ങുമ്പോള്‍ തന്നെ വരവേറ്റത് ആനകളുടെ ഒരു കൂട്ടം. പച്ചമുളയുടെ തളിരു തിന്ന് അവ രസിക്കുന്നു. പിന്നെ ആനകളുടെ ഘോഷയാത്ര തന്നെ. ഡാം സൈറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തെത്തുമ്പോഴേക്കും മുപ്പത് ആനകളെയെങ്കിലും വഴിയുടെ പല ഭാഗങ്ങളിലായി കണ്ടുമുട്ടി. മുളകള്‍ക്കിടയില്‍ നിന്ന് എപ്പോഴും ഒരാന ചാടി വീഴാം എന്ന ഭീതിദമായ അവസ്ഥ ഈ യാത്രയില്‍ എന്‍ബെഗൂറില്‍ മാത്രമേ ഉണ്ടായുള്ളൂ.

സന്ധ്യയായി. ആനത്താരകളിലൂടെയുള്ള സഞ്ചാരം തുടങ്ങിയിട്ട് ഇതു മൂന്നാം ദിവസം. ഇനിയും നിന്നു കൂടാ. വഴിയെല്ലാം ആനകള്‍ കൈയടക്കും. എത്രയും പെട്ടെന്നു പുറത്തു കടക്കണം. വണ്ടി തിരിക്കുമ്പോള്‍ പെട്ടെന്ന് പുറകിലൊരു ചിന്നം വിളി. മുളംകൂട്ടത്തില്‍ അരിശം തീര്‍ത്തിരുന്ന ഒരു കൊമ്പന്റെ പ്രകോപനമില്ലാത്ത മുന്നറിയിപ്പാണ്. വേഗം സ്ഥലമൊഴിയുക എന്നാണ് നിര്‍ദ്ദേശം. ഇരുള്‍മല പോലെ അവന്‍ പുറകെ വരുന്നത് ഇപ്പോള്‍ കാണാം. സര്‍വശക്തിയുമെടുത്ത് ജീപ്പ് കുതിച്ചു. ആനക്കൂട്ടം ചവിട്ടിമെതിച്ച വഴികളിലൂടെ വേഗമേറ്റി ജീവനെടുത്തു പിടിച്ച് ഒരോട്ടം... പുറത്തെത്തിയിട്ടും ചില്ലകളൊടിയുന്ന ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. ആനച്ചൂര് കാടിനെ പൊതിയുന്നു...

Travel Info
Tholpetty

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വടക്കേ വയനാട്ടില്‍ കേരളാ-കര്‍ണാടക അതിര്‍ത്തിയിലാണ് തോല്‍പ്പെട്ടി വന്യജീവി കേന്ദ്രം. സഞ്ചാരികള്‍ ധാരാളമായെത്തുന്ന വന്യജീവി കേന്ദ്രമാണിത്. മാനന്തവാടിയില്‍ നിന്ന് വരുമ്പോള്‍ കാട്ടിക്കുളം കഴിഞ്ഞുള്ള തെറ്റ് റോഡ് ജങ്ഷനില്‍ നിന്നും 7.5 കി.മീ. ആണ് ഇങ്ങോട്ടേയ്ക്ക്. കടുവയും ആനയുമുള്‍പ്പെടെ എല്ലാ വന്യജീവികളെയും ഇവിടെ കാണാം.
Wayanad wildlife Sanctuary, Tholpetty-situated along the northern ridge of Wayanad (bordering Coorg district of Karnataka), Tholpetty is much similar to Muthanga in terms of flora and fauna.
Location: 24 km east of Mananthavady. 8 kms west to Nagarhole National Park.
Distance Chart: Kozhikode (96 km) Mysore(95 km) and Ooty (160 Km) Kalpetta (59km) Mananthavady (24km).
How to Reach
By Air:
Kozhikode(Karipur -120 km).
By Rail:Kozhikode (96 km).
By Road:KSRTC buses connect Tholpetty with all nearby towns.
Contact STD CODE: 04935
Asst. Wildlife Warden, Tholpetty, Ph: 250853, 240233.
Best Season: Nov- May.
Stay
Accommodation is available at Mananthavady, the nearest town. The sramby (the wooden rest houses) and dormitories are available within the Sanctuary.
Sights Around: Thirunelli Temple 32kms from Mananthavady, Kuruva Island 17kms, Pakshipathalam 7.5 kms from Thirunelli.
Safari in Tholpetti: Entry Fee: -50 per vehicle, Rent for a jeep: -300, Entry fee per head:-10, Camera: -50, Video Camera: -150, Guide Fee: -100
Timings: 7 am- 9 am and 3 pm - 5pm

Travel Info
Nagarhole

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
തോല്‍പ്പെട്ടിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടക വനമാണ് നാഗര്‍ഹൊളെ. കൂര്‍ഗ് (കുടക്) ജില്ലയിലാണ് ഇത്. നാഗര്‍ഹൊളെ വന്യജീവി കേന്ദ്രം ഇന്ന് രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. പുലിയും കടുവയുമുള്‍പ്പെടെ എല്ലാ വന്യജീവികളുമുള്ള കാടുകളാണ് നാഗര്‍ഹൊളെയിലേത്. എങ്കിലും ആനകളുടെ വിഹാരഭൂമിയായാണ് ഇത് അറിയപ്പെടുന്നത്. വയനാട്ടിലൂടെ തോല്‍പ്പട്ടിയില്‍ നിന്നും കുട്ട വഴിയാണ് നാഗര്‍ഹൊളെയിലേക്കുള്ള പ്രവേശനം.
Nagarhole Wildlife Sanctuary (40 km from Mananthavady). This sanctuary in Karnataka, extends over an area of 643.39 sq. km. The park houses diverse species of plant and animal life.
Location: Karnataka, dt. Mysore.
How to Reach
By air:
Bangalore(220km).
By rail: Mysore (80km).
By Road: 21km from Tholpetty Wildlife Sanctuary. Mysore (80km), Madikkery (90km), Bangalore(220km).
Contact STD CODE: 08274
Nagarhole National Park Office Ph: 244221, Mob: 09980749793
Wildlife Warden: Yathish Kumar -0822-252041
Kutta Police station (Kodagu Dt.) Ph: 08274-244100, 09480804958.
Best season: October-May.
Tips: Reach the sanctuary by early morning to get a good sight of animals. Park entry fee:-60, Safari charge:-35, Handicam: -150, Video Camera:-300, No Fee for still camera.
Timings: 6am - 8am and 3pm - 5pm. Onehour safari covering 18 to 20 kms.
Stay: Forest IB's at Nagarhole, Gangothri, Kaveri, For booking and other info contact: 0821-2480902.

Travel Info
Muthumalai
ബന്ദിപ്പൂര്‍ വനത്തില്‍ നിന്നു ഊട്ടി റോഡിലൂടെ സഞ്ചരിച്ചാല്‍ തമിഴ്‌നാട് അതിര്‍ത്തിക്കകത്താണ് മുതുമല വന്യജീവി കേന്ദ്രം. ആനകളുടെ വിഹാരഭൂമിയാണ് ഇത്. വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടത്തെ ആനസഫാരിയാണ്. 321 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മുതുമല സാങ്ച്വറിക്ക് മോയാര്‍ നദിയും നീലഗിരിയും അതിരിടുന്നു. ഊട്ടി, പൈക്കാറ ഡാം, കൂനൂര്‍, മുക്കുറുത്തി പീക്ക്, കല്ലട്ടി, ദൊഡ്ഢബെട്ട, അപ്പര്‍ ഭവാനി, കോടനാട് വ്യൂ പോയിന്റ്, കൊടഗിരി തുടങ്ങിയ വിനോദകേന്ദ്രങ്ങളും ഇതിനടുത്താണ്.
Mudumalai National Park & Wildlife sanctuary (Now declared as a Tiger Reserve). sanctuary range; Masinagudi, Thepakadu, Mudumalai, Kergudi, Nellakota.
Location: Tamilnadu. Dt. Nilgiri, Altitude: 467 m- 1251 m, Area 321 sq kms
Distance Chart: (towns nearby) Gudallur- 16 km, Mysore- 95 km, Ooty - 65 km.
How to Reach
By Air:
Coimbatore (160 km).
By Rail: Nilambur and Ooty (65km). Mysore (95 km).
By Road: Best thing is to rent a vehicle to visit Mudumalai. There are regular buses from Mysore to Ooty via Mudumalai. buses and jeeps are available from Nilambur. One can also reach Mudumalai via Bandipur from Muthanga.
Contact STD CODE: 0423
Field Director (Mudumalai, office in Ooty)Ph: 2444098
Range officer, Thepekadu, Ph:2526235
Tamilnadu Tourism Developement Corporation, Tepekadu. Ph: 2526580.
Best Season: Feb -June.
Stay: Stay at Thepekadu (contact TTDC, Thepekadu). Masinagudi (17 km) , Ooty is a better option.
More details: www. wildlifesanctuaryindia.com
Forest department has various cottages.
Tips: For elephant ride and reservations contact Field Director, fee: 460 for 4 person (40 mnts), Mini Bus Ride, contact Range Officer. fee: Rs 35 per person (45 mnts)
During dry season ( Aprl- May) sanctuary will be closed.
Sights around: Elephant feeding campa Museuma Moyar rivera Kaliatty falls (30 km) a Pykara lake (40 km).


Text: O R Ramachandran, Photos: Madhuraj, N A Naseer, S L Anand