Tuesday, November 21, 2017

ചരിതം - ഒരു തിരിഞ്ഞു നോട്ടം


ഇന്ത്യന്‍ മതങ്ങള്‍ രണ്ടായി തിരിക്കാം. 1. വൈദിക മതം. 2. അവൈദികമതം. ആര്യ സംസ്‌കാരമാണ് ഇന്ന് നിലവിലുള്ള ഹൈന്ദവ സംസ്‌കാരം.
‘ആര്യന്മാര്‍’ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണ് എന്നകാര്യത്തില്‍ മിക്ക പണ്ഡിതരും ഏകോപിച്ചിട്ടുണ്ടെങ്കിലും ഏത് ദേശക്കാരാണ് എന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇന്നത്തെ ഹംഗറി, ആസ്ട്രിയ, ബൊഹീമിയ തുടങ്ങിയവിടങ്ങളില്‍നിന്ന് വന്നവരാണ് എന്ന് അഭിപ്രായമുണ്ട്. യൂറോപ്പില്‍നിന്നും ഏഷ്യയില്‍ എത്തിയ ഗോത്രവിഭാഗങ്ങള്‍ പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വന്നുവെന്ന അഭിപ്രായക്കാരും ഉണ്ട്. കരിങ്കടലിനു വടക്കുള്ള ‘ബാള്‍ക്കണ്‍’ പ്രദേശത്തുനിന്ന് വന്നവരാണെന്നും തുര്‍ക്കിയിലെ ‘അനത്തോളിയാ’ പ്രദേശത്തുനിന്ന് വന്നവരാണെന്നും അഭിപ്രായമുണ്ട്. ഏതായിരുന്നാലും ഇന്ത്യയുടെ അയല്‍ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആര്യന്മാര്‍ എന്ന വസ്തുതക്കു ഉപോല്‍ബലകമായ നിരവധി രേഖകളുണ്ട്. ഇത് ക്രിസ്തുവിന്നും 12 നൂറ്റാണ്ട് മുമ്പ് ആയിരുന്നു. ആര്യ ആക്രമണത്തെക്കുറിച്ച് ചരിത്രത്തില്‍ വസ്തുനിഷ്ടമായ പ്രതിപാദനങ്ങള്‍ കാണാം. പ്രഗത്ഭ ചരിത്രകാരന്മാരായ വി.ഡി. മഹാജന്‍, ഗോള്‍ഡന്‍ ചൈല്‍ഡ്, മോര്‍ട്ടിമര്‍ വീലര്‍ തുടങ്ങി നിരവധിയാളുകള്‍ ഉപര്യുക്ത പരാമര്‍ശം നടത്തിയതായി കാണാം.
ഇന്ത്യന്‍ സംസ്‌കാരം ആര്യ സംസ്‌കാരമല്ല. അതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം. സിന്ധൂനദീതട തീരത്തു നടന്ന ഉത്ഖനനങ്ങള്‍ ഈ വസ്തുത വിളിച്ചോതുന്നു.
വൈദിക കാലഘട്ടം എന്നു പറയുന്നത് ബി.സി.1200നും 1400നും ഇടയിലാണെന്നെന്നാണ് മാര്‍ക്‌സ്മുള്ളറടക്കമുള്ളവരുടെ അഭിപ്രായം. വൈദിക കാലഘട്ടം ബി.സി.3000ത്തിനുമപ്പുറമാണെന്ന് ചില സവര്‍ണ്ണ ഹൈന്ദവ ചരിത്രകാരന്മാര്‍ എഴുതിവെച്ചത് സൈന്ദവ നാഗരികത ആര്യസംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെുടുന്നത്.
സൈന്ദവ നാഗരികതയെക്കുറിച്ചുള്ള വിവരം 1856ല്‍ മുല്‍ത്താന്‍-കറാച്ചി റൂട്ടില്‍ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഞ്ചിനീയറായ ഡോണ്‍ ബ്രിണ്‍ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ് ലഭിക്കുന്നത്. നാഗരികാവശിഷ്ടങ്ങള്‍ കൊണ്ട് റെയില്‍വേ ലൈനിന്റെ പണി ത്വരിതഗതിയില്‍ നടത്തി. എന്നാല്‍ 1921ല്‍ സര്‍ ജോണ്‍ മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരിക്കുമ്പോള്‍ ആണ് ശാസ്ത്രീയ പഠനങ്ങള്‍ നടന്നത്. ബി.സി. 2500-ാമാണ്ടിനടുത്താണ് സൈന്ദവ നാഗരികത ഉഗ്ര പ്രാപ്തി നേടിയത് എന്നാണ് പണ്ഡിതമതം. ഈ സംസ്‌കാരവുമായി വൈദിക സംസ്‌കാരത്തിന് ബന്ധമില്ല. സൈന്ദവ നാഗരികതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് ആര്യ സംസ്‌കാരമാണ് ഇന്ത്യയുടെ ആദിമ സംസ്‌കാരമെന്നായിരുന്നു നിഗമനം.
വേദോപനിഷത്തുകള്‍ പരിചയപ്പെടുത്തുന്നതല്ലാത്ത ഒരു സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ നിലനിന്നിരുന്നു എന്ന് ഉല്‍ഖനനങ്ങള്‍ തെളിയിച്ചു. അതിന്റെ സ്ഥാപകര്‍ ദ്രാവിഢരായിരുന്നു. ദ്രാവിഢന്മാരും ആര്യന്മാരും ഒരു സാദൃശ്യവും ഇല്ലാത്തവരാണ്. ദ്രാവിഢര്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു വന്നവരാണ്. (എ. ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ) ഇവരാണ് ഹാരപ്പയിലും മൊഹന്‍ജദാരോയിലും ഉദാത്ത മാതൃകയുള്‍ക്കൊള്ളുന്ന സംസ്‌കാരം പണിതത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നാഗരികതകളുടെ അകത്തളങ്ങളിലേക്കിറങ്ങിയ ചര്‍ച്ച വേണ്ടിവരും. ഇന്ത്യയില്‍ വിവിധങ്ങളായ സംസ്‌കാരങ്ങളുണ്ടായിരുന്നെന്നും അതില്‍ വേദകാലഘട്ടത്തിനേക്കാള്‍ മഹത്തവും പൗരാണികവുമായ സംസ്‌കാരമാണ് ദ്രാവിഢ സംസ്‌കാരമെന്നും മനസ്സിലാക്കാം. ഇന്ന് ഹൈന്ദവ സംസ്‌കാരമെന്ന നിലയില്‍ പരിചയപ്പെടുത്തപ്പെടുന്നത് ഭാരതീയ സംസ്‌കാരമല്ല, അത് ആര്യ സംസ്‌കാരമാണ്. ഭാരതീയ സംസ്‌കാരം സൈന്ധവ സംസ്‌കാരമാണ്. ആര്യാക്രമണത്തോട് കൂടി അത് തകര്‍ന്നു. സിന്ധൂനദീതട ലിഖിതം ഇതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കാലഘട്ടത്തിലെ ആചാര ആരാധനാമുറകളെക്കുറിച്ച് ഉല്‍ഖനനങ്ങളെ അല്ലാതെ അടിസ്ഥാനപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.
-------------------------------------------------------------------
ആര്യന്മാര്‍ ഇറാനില്‍ നിന്നും ഇന്ത്യയില്‍ വന്നില്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ബ്രാഹ്മണ്യത്തിന്റെ നിലനില്പ്പിന്റെ പ്രശ്നമാണ് !!! വ്യാഖ്യാന പുംഗവന്മാര്‍ അതിനു കൊണ്ടു പിടിച്ചു ശ്രമിക്കുന്നുമുണ്ട്, പക്ഷെ എന്തു ചെയ്യാം ശാസ്ത്രീയ തെളിവുകള്‍ ഇവരുടെ ഔട്ട്‌ ഓഫ് ഇന്ത്യ സിദ്ധാന്തത്തിനെതിരാണ്ജനിതക തെളിവുകള്‍ ചൂണ്ടുന്നത് ASI യും ANI യും തമ്മിലുള്ള മിക്സിംഗ് 4000 ത്തിനും 3500 നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നടന്നത് എന്നാണു. ഇന്‍ഡോ-യുറോപ്പ്യന്‍ ഭാഷ ഗവേഷകരും ഇതേ കാലഘട്ടമാണ് ആര്യന്‍മാര്‍ ഇന്ത്യയില്‍ വന്നതായി സാക്ഷ്യപെടുത്തുന്നത്. ഇന്ന് പ്രബലമായ എല്ലാ ഭാഷാ തിയറികളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറിച്ചു Out of India തിയറിക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല.
പുരാവസ്തു ഗവേഷകര്‍ക്ക് ആര്യന്മാര് വന്നു എന്ന് കരുതപെടുന്ന റൂട്ടില്‍ വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട പലവിധ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഈ തെളിവുകളുടെ കാലപഴക്കവും 4000 വര്‍ഷങ്ങള്‍ക്കു ഇങ്ങോട്ടാണ്‌. മറിച്ചു വേദിക് സംസ്ക്കാരവുമായി ബന്ധപെട്ട തെളിവുകള്‍ 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിന്ധുനദീതട സംസ്ക്കാര പ്രദേശത്ത് കിട്ടിയിട്ടില്ല.
ഇന്നത്തെ ഇറാനില്‍ നിന്നും ആണ് ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിയത് എന്ന് പറയുന്നു. പക്ഷെ അതിനു മുന്‍പ് യൂറോപ്പില്‍ നിന്നുമാണ് അവര്‍ ഇറാനില്‍ കുടിയേറിയത് എന്നും പറയുന്നു., അഥവാ ഇന്ന് വരെയുള്ള പഠനം അങ്ങിനെ പറയുന്നു
വിവിധ ദേശങ്ങള്‍ സഞ്ചരിച്ച് അവിടെ ഉള്ളവരെ കീഴ്പ്പെടുത്തി ഉപയോഗിക്കുക എന്ന തന്ത്രം ഉപയോഗിച്ചിരുന്നവര്‍ ആയിരുന്നു ആര്യന്മാര്‍. ശാന്തശീലരായ ദ്രാവിഡരെ അവര്‍ തുരത്തി ,അവര്‍ ദക്ഷിണേന്ത്യയില്‍ ഒതുങ്ങി ,ഇന്നും തമിഴര്‍ അവരെ ദ്രാവിഡര്‍ എന്നു തന്നെയാണ് പറയുന്നത്, തമിഴ് ദ്രാവിഡ ഭാഷയും.
-------------------------------------------------------------------
താന്ത്രിക പൂജകള്‍ ബ്രാഹ്മണര്‍ കോപ്പിയടി ച്ചത് !!??

പരദേശി വൈദീകര്‍ ഷേത്രങ്ങളിലെ താന്ത്രിക വിദ്യ ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നില്ല . പ്രതിഷ്ഠയോ പ്രതിമ പൂജയോ അവര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്ന കാര്യങ്ങള്‍ അല്ലായിരുന്നു . വൈദീകരുടെ പ്രധാന വേദമായ ഋഗ്വേദത്തില്‍ പോലും പ്രതിമ പൂജ എന്നതിനെ കുറിച്ച് പറയുന്നില്ല . ഇന്ദ്രന് പ്രീതി ഉണ്ടാക്കാന്‍ ഉള്ള യാഗങ്ങള്‍ ആയിരുന്നു അവരുടെ പ്രധാന കര്‍മ്മ പരിപാടി . അത് വഴി ലഭിക്കുന്ന ദാനം ആയിരുന്നു അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം . എന്നാല്‍ ശ്രമണ മത സ്വാധീന ഫലമായി ആണ് വൈദീകര്‍ ക്ഷേത്ര പൂജയിലേക്ക് തിരിയുന്നത് . ശ്രമണ മതത്തിലെ വിഹാരങ്ങള്‍ വഴി അറിവ് പകര്‍ന്നതും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരെ സ്വാധീനിക്കാനും എളുപ്പം ആണെന്ന് മനസിലാക്കിയ വൈദീകര്‍ വളരെ വേഗം ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ച വഴിക്ക് വിഹാരങ്ങള്‍ സ്വന്തമാക്കി ക്ഷേത്രം ആക്കി മാറ്റി .

ക്ഷേത്രം എന്നാ വാക്ക് തന്നെ പരദേശി വൈദീകരുടെത് അല്ല . അത് ജൈന മത വാക്ക് ആണ് . അപൂര്‍ത്ഥം എന്നതാണ് ആര്യന്മാര്‍ ക്ഷേത്രങ്ങള്‍ക്ക് നല്കിയ പേര് . മലയാളത്തില്‍ മുക്കാല്‍ വട്ടം എന്നാണ് ക്ഷേത്രങ്ങള്‍ ആദ്യ ബ്രാഹ്മണ കുടിയേറ്റ കാലത്ത് അവര്‍ നല്കിയ പേര്, എന്ന് ആദിമ ചെപ്പേടുകള്‍ എന്ന ക്ഷേത്ര രേഖകള്‍ സഷ്യപ്പെടുത്തുന്നു ശ്രാദ്ധ-ദിനകൃത്യം എന്ന ജൈന മത ഗ്രന്ഥത്തില്‍ ആണ് ക്ഷേത്രആരാധനവിധികള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് .

വേദങ്ങളില്‍ എങ്ങും തന്നെ ക്ഷേത്ര ആരാധനയെ പറ്റി പറയുന്നില്ല.
വിഗ്രഹം എന്ന വാക്കുതന്നെ 2 പ്രാവശ്യമേ വേദങ്ങളില്‍ പറയുന്നുള്ളൂ . അത് ഋഗ്വേദത്തിലും യജുര്‍ വേദത്തിലും ഓരോ തവണ മാത്രം ആണ് . അതില്‍ തന്നെ ദേവ പ്രതിമ എന്ന അര്‍ത്ഥത്തില്‍ ഒരു തവണ യജുര്‍വേദത്തില്‍ മാത്രം ആണ് 4 വേദങ്ങളിലും കൂടി ഉപയോഗിച്ചിരിക്കുന്നതു വിഗ്രഹം എന്ന വാക്ക് . വൈദീകര്‍ക്ക് യാഗങ്ങളും യജ്ഞങ്ങളും ആയിരുന്നു പ്രിയം എന്നതിന് ഇതില്‍ കുടുതല്‍ തെളിവ് ആവശ്യം ഉണ്ടോ ???

കുടാതെ ഒരു കാര്യം കൂടി ഇത് വ്യക്തമാക്കുന്നതിനായി പറയാം - 11 നൂറ്റാണ്ടിനു മുന്‍പുള്ള ഒറ്റ താന്ത്രിക വിധി പുസ്തകങ്ങളും കേരളത്തില്‍ ബ്രാഹ്മണരുടെതായിട്ടില്ല . അതായതു ബുദ്ധ ജൈന മതങ്ങളെ നശിപ്പിച്ചതിനു ശേഷം അവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ആ മതങ്ങളുടെ ആരാധന കേന്ദ്രങ്ങള്‍ സ്വന്തമാക്കി അതിന്റെ ജന സ്വാധീനം മനസിലാക്കി നടത്തിപ്പുകാര്‍ ആയി മാറി , അതിനു ശേഷം ഉള്ള ക്ഷേത്ര പാരമ്പര്യം മാത്രം ആണ് വൈദീകര്‍ക്ക് അവകാശപ്പെടാന്‍ കഴിയുക .

ബ്രാഹ്മണ മതത്തിന്റെ ആചാരങ്ങള്‍ മറ്റുള്ളവര്‍ കോപ്പി അടിക്കുന്നു എന്ന് പരിതപിക്കുന്നവര്‍ അറിയുക . വൈദീകരും മറ്റുള്ളവരുടെ ആചാരങ്ങള്‍ കോപ്പി അടിക്കുന്നതില്‍ ഒട്ടും പുറകില്‍ അല്ലായിരുന്നു എന്ന് . ഓം കാരം , സ്വസ്തി , ഹ്രീകാരം ഒക്കെ ജൈനരുടെ കൈയില്‍ നിന്ന് കോപ്പി അടിച്ചത് ആണ് എന്ന് കുടി മനസിലാക്കുക . ഇതൊന്നും ആര്യന്മാര്‍ കൊണ്ട് വന്നത് അല്ല. ഭാരതത്തിലെ തദേശീയ മതം ആയ ജൈന മതത്തില്‍ നിന്നും കോപ്പി അടിച്ചത് ആണ് ഇന്ന് പറയുന്ന ഓംകാരം പോലും . ഓരോ പ്രാവിശ്യം ഓംകാരം കേള്‍ക്കുമ്പോഴും ഓര്‍ത്തുകൊള്ളുക, ക്രിസ്തു ഭാഗവത്ഗീത എന്ന് പറയുന്നത് പോലെ !!! മറ്റൊരു മതത്തിന്റെ ചിഹ്നം സ്വീകരിച്ചത് ആണ് ഓംകാരം , ഹ്രീകാരം , സ്വസ്തിക എന്നിവ. ജൈനമത ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നഅതിന്റെ ഒറിജിനല്‍ ആണ് ചിത്രത്തില്‍ ഉള്ളത് .
എഴുതിയത് - Swetha S Chekavar‎

No comments: