Showing posts with label Children. Show all posts
Showing posts with label Children. Show all posts

Friday, April 20, 2018

ദൈവത്തെക്കുറിച്ച് നിങ്ങള്ക്ക് എന്തറിയാം


ഈ അടുത്ത കാലത്ത് ഒരു അദ്ധ്യാപകനുണ്ടായ അനുഭവമാണ് ഇത്...
കുട്ടികള്ക്ക് ലോകപരിചയം കിട്ടണം എന്നു കരുതുന്ന ഒരു നല്ല അദ്ധ്യാപകനാണ് ഇദ്ദേഹം.
അതിന് ഉതകുന്ന കാര്യങ്ങള്‍ ക്ലാസ്സില്‍ പറയുകയും ചോദിക്കുകയും ചെയ്യും.

ഒരു ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്ദ്ദേ ശിച്ച വിഷയം
ദൈവത്തെക്കുറിച്ച് എന്തറിയാമെന്നായിരുന്നു.


ദൈവത്തെക്കുറിച്ച് നിങ്ങള്ക്ക് അറിയാവുന്ന കാര്യങ്ങള്‍
സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്കി.
എന്നിട്ടോ ? കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച്
അക്കമിട്ട് കുറിച്ചാല്‍ 'ദൈവദോഷങ്ങള്‍' ഇങ്ങനെ ഇരിക്കും.


1.ദൈവത്തിന് സാരമായ കേള്വിളക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല.
2.ദൈവം വലിയ പണക്കാരനാണ് സ്വര്ണ്ണകവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു.
3.ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്.
4.കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും.
5.ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം. അതും പാലും തേനും പഞ്ചസാരയും നെയ്യും ഒക്കെയേ വേണ്ടു. പക്ഷേ ഒരിക്കലും ദഹനക്കേടോ ഹൃദ്രോഗമോ വരില്ല, വിസര്ജ്ജ നങ്ങള്‍ ഇല്ല !
6.ദൈവത്തിന് വൃത്തിയും വെടിപ്പും പിടിക്കില്ല. ചുറ്റും ദുര്ഗ്ഗലന്ധം വേണം.
7.തന്റെത പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലിച്ചാകുന്ന കാഴ്ചയാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദം.
8.വെടിയും അമിട്ടും ഗുണ്ടും റോക്കറ്റും ബോംബും ഒക്കെയാണ് ദൈവത്തിന് ഹരം.
9.തന്നെ ചുമലിലേറ്റി ആളുകള്‍ തെരുവിലൂടെ നടക്കണമെന്നാണ് ദൈവം ആശിക്കുന്നത്.
10.തനിക്ക് ജയ് വിളിക്കാത്തവര്ക്ക്റ ദൈവം സഹായം നല്കിനല്ല.
11.ദൈവത്തിന്റെ കണ്ണും ശരിയല്ല. ആരെയും കാണില്ല. അരികിലേക്കു വന്നാലല്ല്ലാതെ.
12.ദൈവത്തിന് മുഖസ്തുതി പ്രിയമാണ്.
13.ഓരോ മതത്തിലെ ദൈവത്തിനും ഓരോ പ്രത്യേക ഭാഷയേ അറിയൂ.
14.ഏറ്റവും വലിയ മോഷ്ടാക്കളെ തെരഞ്ഞുപിടിച്ചാണ് ദൈവം തന്റെണ കാര്യസ്ഥന്മാവരായി നിയമിക്കുക.
15.മുട്ടും വിളിയും തട്ടും കൊട്ടും കുഴലൂത്തുമില്ലെങ്കില്‍ ദൈവം ഉണരില്ല.


നല്ലവനായ ഈ അദ്ധ്യാപകന്‍ നെഞ്ചത്തു കൈവെച്ചു കരയുന്നു.
"എന്റെഈ ദൈവമേ...!!”
…................................................................................................................
…................................................................................................................
ഭക്തി മൂത്തു പ്രാന്തായ ആരും ഇനി ഇതു വായിച്ച് എന്റെ. നേരെ ചാടണ്ട...
കേരളത്തിന്റെ പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍
വര്ഷതങ്ങള്ക്കു മുന്പ് മാധ്യമം വാരികയില്‍ (ശ്രദ്ധിക്കണേ.. മാധ്യമം വാരികയില്‍)
എഴുതിയ ഒരു കുറിപ്പാണിത്.
അതൊന്നു പകര്ത്തി യെഴുതുക മാത്രമേ ഈ 'ദൈവദോഷി' ചെയ്തിട്ടുള്ളു....!!!

Thursday, February 2, 2017

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?

01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.
02. അനുസരണ ശീലമിലലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.
03. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.
04. മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.
05. കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
06. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.
07. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).
08. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.
09. നാശം പിടിച്ചവന്‍, നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.
10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.
ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്‌.
മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക്‌ സാധിക്കണം.

Thursday, May 15, 2014

പഞ്ചമം പാടുന്ന വീട്‌


ലോകം അവളോട്‌ പറഞ്ഞത്‌ നിനക്കൊരു അമ്മയാകാന്‍ കഴിയില്ല എന്നാണ്‌. അക്കാര്യം തുറന്നു പറഞ്ഞുകൊണ്ടാണ്‌ അവള്‍ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിച്ചതും. വിവാഹരാത്രിയില്‍ ആ ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വം ബൈബിളെടുത്തു വായിച്ചപ്പോള്‍ ലഭിച്ചതാവട്ടെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ നിനക്ക്‌ മക്കളുണ്ടാകുമെന്ന്‌ ദൈവം അബ്രാഹത്തിന്‌ നല്‍കിയ വാഗ്‌ദാനവും. ആ വചനത്തില്‍ അവര്‍ വിശ്വസിച്ചു. ഇന്ന്‌ ആ ദമ്പതികള്‍ക്ക്‌ അഞ്ചു മക്കളുണ്ട്‌. ഇത്‌ ഷിജന്‍-സ്‌മിത ദമ്പതികളുടെ അനുഭവം.
സ്‌ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്‌നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും'' (1 തിമോത്തി 2:15).
2003 മാര്‍ച്ച്‌ ഒന്നിന്‌ വിവാഹിതരായ ഷിജനും സ്‌മിതയ്‌ക്കും ഏതൊരു കുടുംബജീവിതത്തിന്റെയും സ്വപ്‌നമായ കുഞ്ഞുങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം മുമ്പില്‍ ഉണ്ടായിരുന്നില്ല. കാരണം, തൈറോയിഡ്‌ 150 മൈ ക്രോ ഗ്രാം കഴിച്ചുകൊണ്ടിരുന്ന സ്‌മിതയ്‌ക്ക്‌ കുട്ടികളുണ്ടാകാന്‍ സാധ്യതയില്ല എന്നാണ്‌ മെഡിക്കല്‍ സയന്‍സ്‌ പറഞ്ഞത്‌. ഇക്കാര്യം ഷിജനോട്‌ പറഞ്ഞുകൊണ്ടാണ്‌ സ്‌മിത വിവാഹിതയായതും. പ്രാര്‍ത്ഥനയിലും ദൈ വത്തിലുള്ള അടിയുറച്ച വിശ്വാസത്തിലും അധിഷ്‌ഠിതമായ ഉറച്ച തീരുമാനമാണ്‌ ഇരിങ്ങാലക്കുട സ്വദേശിയും ജീസസ്‌ യൂത്ത്‌ സ ജീവപ്രവര്‍ത്തകനുമായ ഷിജനെ ആലപ്പുഴക്കാരിയായ സ്‌മിതയെ വിവാഹം കഴിക്കുന്നതിലേക്ക്‌ നയിച്ചത്‌.
വിവാഹരാത്രിയില്‍ ഇരുവരും കൂടി പ്രാര്‍ ത്ഥിച്ചു വചനമെടുത്തപ്പോള്‍ കിട്ടിയത്‌ അബ്രാഹത്തോട്‌ ദൈവം ചെയ്‌ത വാഗ്‌ദാനമാണ്‌, നിന്റെ സന്തതികള്‍ കടല്‍ത്തീരത്തെ മണല്‍ ത്തരികള്‍പോലെയായിരിക്കും. ഈ വചനം വരാനിരിക്കുന്ന അത്ഭുതത്തിന്‌ കാരണമായി മാറുമെന്ന്‌ ഇരുവരും ഹൃദയത്തില്‍ വിശ്വസിച്ചു. ദൈവം എത്ര കുട്ടികളെ തന്നാലും സ്വീകരിക്കും എന്ന്‌ അവര്‍ ആ നിമിഷം തീരുമാനമെടുത്തു.
അസാധ്യകാര്യങ്ങളില്‍ നമ്മുടെ ബലഹീനതയെ ശക്തിയാക്കി മാറ്റുന്ന, ഇന്നും ജീവിക്കുന്നവനായ കര്‍ത്താവ്‌ അത്ഭുതം പ്രവര്‍ ത്തിച്ചു. 2003 ഏപ്രിലില്‍ സ്‌മിത ഗര്‍ഭിണിയായി. കുട്ടി മന്ദബുദ്ധിയാകാനും ചിലപ്പോ ള്‍ അബോര്‍ഷനാകാനും സാധ്യതയുണ്ട്‌ എന്ന്‌ പലരും പറഞ്ഞു. തൈറോയിഡ്‌ 150 മൈക്രോഗ്രാം സ്‌മിത കഴിക്കുന്നതായിരുന്നു അതിനു കാരണം. പിന്നീട്‌ പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു. ആദ്യ കുട്ടിയായ ജെ സിക്കാ മരിയ ഈ ലോകത്തിലേക്കു വന്നു, പൂര്‍ണ ആരോഗ്യവതിയായി. ആദ്യ കുഞ്ഞുണ്ടായി ആറുമാസങ്ങള്‍ക്കുശേഷം സ്‌മിത രണ്ടാമതും ഗര്‍ഭിണിയായി. തെരേസയായിരുന്നു ആ കുഞ്ഞ്‌.
ഷിജന്‍-സ്‌മിത ദമ്പതികള്‍ക്ക്‌ പിന്നീട്‌ ജെസ്സെ, ജോഷ്വാ, ജൊവാന എന്നിങ്ങനെ മൂന്നു കുട്ടികള്‍കൂടി ജനിച്ചു.
പ്രസവങ്ങളെല്ലാം നോര്‍മലായിരുന്നു. ഓരോന്നു കഴിയുമ്പോഴും ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹംപോലെ തൈറോയിഡ്‌ കഴിക്കുന്നത്‌ 25 ഗ്രാംവച്ച്‌ കുറഞ്ഞു. ഇപ്പോള്‍ വെറും 25 മൈക്രോഗ്രാം എന്ന നി ലയിലായി തൈറോയിഡിന്റെ അളവ്‌. ഒന്നാമത്തെ പ്രസവം വളരെയധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. അതിനുശേഷം ഒട്ടൊ ക്കെ ഭയപ്പാടോടെയാണ്‌ കഴിഞ്ഞിരുന്നത്‌. സ്‌മിത ഓര്‍മിക്കുന്നു. ആ സമയത്താണ്‌ ഒരു ധ്യാനത്തിന്‌ പോകുന്നത്‌. ആരാധനയുടെ സമയത്ത്‌ വൈദികന്‍ വിളിച്ചുപറഞ്ഞു, പ്രസവവുമായി ബന്ധപ്പെട്ട്‌ പേടിയുള്ള ഒരു സഹോദരിയുടെ ഭയം കര്‍ത്താവ്‌ എടുത്തു നീക്കുന്നുവെന്ന്‌. അത്‌ എനിക്കുള്ള സന്ദേശമാണെന്ന്‌ ഞാന്‍ വിശ്വസിച്ചു. ആ സ മയം ഗര്‍ഭിണിയാണെന്ന വിവരവും അറിയില്ലായിരുന്നു.
ആദ്യപ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ചേച്ചിയുമായി സംസാരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, ``നീ കൊന്തചൊല്ലി പ്രാര്‍ത്ഥിക്ക്‌. മാതാവ്‌ നിന്റെ പ്രസവവേദന കുറച്ചുതരും.'' അന്നുമുതല്‍ ശക്തമായി കൊന്ത ചൊല്ലുന്നതിനാരംഭിച്ചു. അത്ഭുതകരമെന്ന്‌ പറയട്ടെ, രണ്ടാമത്തെ പ്രസവം എന്നെ സംബന്ധിച്ച്‌ വലിയ അസ്വസ്ഥതകള്‍ നല്‍കിയില്ല. മൂന്നാമത്തെ പ്രസവകാലത്ത്‌ ഒട്ടൊക്കെ പ്രാര്‍ത്ഥനയില്‍ കുറവനുഭവപ്പെട്ടു. അതിനാല്‍ ബുദ്ധിമുട്ടുകളും വര്‍ധിച്ചു. കഷ്‌ടതകളുടെ കാലത്ത്‌ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും നല്ല കാലമാകുമ്പോള്‍ മറക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം എന്നെയും പിടികൂടി;'' സ്‌മിത പറഞ്ഞു. പിന്നീട്‌ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. തുടര്‍ന്നു ള്ള രണ്ടു പ്രസവങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം എന്നെ അതിന്‌ സഹായിച്ചു.
ഓരോ പ്രസവത്തിന്റെയും ആറുമാസത്തെ ഇടവേളക്കുശേഷം വീണ്ടും ഗര്‍ഭിണിയാ യപ്പോള്‍ മുലയൂട്ടുന്നത്‌ നിര്‍ത്തേണ്ടിവന്നു. അതിനെയും തുടരെത്തുടരെ കുട്ടികളുണ്ടാകുന്നതിനെയും പലരും വിമര്‍ശിച്ചു. ഞങ്ങ ള്‍ക്കത്‌ വിഷമത്തിന്‌ കാരണമായി. എങ്കിലും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുമെന്ന്‌ ഉറച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറിയില്ല. അഞ്ചാമത്തെ കുട്ടി ഒമ്പതുമാസമായപ്പോള്‍ പാലുകുടി തനിയേ നിറുത്തി. എത്ര നിര്‍ബന്ധിച്ചാലും കരഞ്ഞ്‌ ഒഴിഞ്ഞുമാറും. കൂടുതല്‍ നാളുകള്‍ മൂത്ത കുട്ടികളെ മുലയൂട്ടിയില്ല എന്ന എല്ലാവരുടെയും പരാതികള്‍ക്ക്‌ മറുപടിയായി ദൈവം ഞങ്ങള്‍ക്ക്‌ തിരിച്ചറിവ്‌ തന്നതാണ.്‌ അങ്ങനെയാണ്‌ ഈ സംഭവത്തെ ദമ്പതികള്‍ വിലയിരുത്തുന്നത്‌.
കുഞ്ഞുങ്ങള്‍ ഭാരമാണ്‌, അവരെ വളര്‍ത്തി നല്ല നിലയിലാക്കണമെങ്കിലുള്ള കഷ്‌ടപ്പാടുകള്‍, ഭാവിയെക്കുറിച്ചുള്ള ആകുലത ഇതിലെല്ലാം മാനുഷികമായി പദ്ധതികള്‍ തയാറാക്കി വിഷമിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ കുട്ടികള്‍ ഭാരമായി അനുഭവപ്പെടും. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അ ന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ. കുട്ടികളുടെ എണ്ണം കൂടുതലുള്ളത്‌ പങ്കുവയ്‌ക്കപ്പെടുന്ന സ്‌നേഹത്തെ തിരിച്ചറിയുന്നതിന്‌ കുട്ടികളെ പ്രാപ്‌തരാക്കുന്നു. മാതാപിതാക്കന്മാര്‍ ഒരു കുട്ടിയോട്‌ ചെയ്യുന്ന ഏ റ്റവും വലിയ ദ്രോഹമാണ്‌ ഒരേയൊരു സ ന്താനം മാത്രം തങ്ങള്‍ക്ക്‌ മതി എന്ന്‌ തീരുമാനിക്കുന്നത്‌'' ഷിജനും സ്‌മിതയും ഏകസ്വരത്തില്‍ പറയുന്നു.
പരസ്‌പരമുള്ള സഹകരണവും ആത്മബന്ധവും തങ്ങളുടെ കുട്ടികളുടെ ഇടയില്‍ രൂപപ്പെടുന്നത്‌ ആഹ്ലാദത്തോടെയാണ്‌ ഈ ദമ്പതികള്‍ തിരിച്ചറിയുന്നത്‌. ടി.വി പ്രോഗ്രാമുകളെക്കാള്‍ അവര്‍ക്ക്‌ സ്വന്തമായ ഒരു ലോകത്ത്‌ പരസ്‌പരം കളിച്ചു നടക്കാനാണിഷ്‌ടം. മാതാപിതാക്കന്മാര്‍ പറയാറുണ്ട്‌- ഒ ന്നോ രണ്ടോ കുട്ടികളെ വളര്‍ത്തുന്നത്‌ ഭാരപ്പെട്ട ജോലിയാണെന്ന്‌. പക്ഷേ ഞങ്ങളെ സംബന്ധിച്ച്‌ അഞ്ച്‌ കുട്ടികളെ വളര്‍ത്തുന്നത്‌ ക്ലേശകരമായി അനുഭവപ്പെടുന്നില്ല. എന്തു കിട്ടിയാലും പങ്കുവയ്‌ക്കുകയും ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കുമ്പോള്‍ രണ്ടുപേരെയും വിളിച്ചു നിര്‍ത്തി സോറി പറഞ്ഞ്‌ ത ലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിപ്പിക്കും. സഹകരണ മനോഭാവവും ക്ഷമിക്കുന്നതിനുള്ള കഴിവും കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ട്‌; അനുഭവത്തില്‍നിന്ന്‌ ഈ ദമ്പതികള്‍ പറഞ്ഞു.
മൂന്നാമത്‌ ഗര്‍ഭിണിയായിരിക്കേ എട്ടാം മാസത്തിലാണ്‌ പി.എസ്‌.സി പരീക്ഷ എഴുതുന്നത്‌. റിസല്‍ട്ട്‌ വന്നപ്പോള്‍ ഫസ്റ്റ്‌ റാങ്ക്‌. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലല്ലാതെ ഇത്‌ മറ്റെന്താണ്‌? അങ്ങനെ വി.എച്ച്‌.എസ്‌.സിയില്‍ ഡയറി സയന്‍സ്‌ അധ്യാപികയായി കോട്ടയം, കാണക്കാരിയില്‍ ജോലി കിട്ടി. ഷിജന്‍ അന്ന്‌ എച്ച്‌.ഡി.എഫ്‌.സി ബാങ്കില്‍ മാനേജരാണ്‌. ജോലിക്ക്‌ പോകേണ്ടയെന്ന്‌ സ്‌മിത തീരുമാനിച്ചെങ്കിലും ദൈവം നല്‍കിയ ജോലി ഏറ്റെടുക്കണം എന്ന ചിന്തയില്‍ വി.എച്ച്‌.എസ്‌.സിയില്‍ ടീച്ചറായി കയറി. ഷിജന്‍ ജോലി രാജിവച്ച്‌ കോട്ടയത്തെത്തി. വലിയ കുടുംബത്തിന്റെ ചിലവുകള്‍ക്കനുസരണമായി മറ്റൊരു ജോലി വീടിനടുത്തുതന്നെ ദൈവം ഷിജനും നല്‍കി. ഇന്ന്‌ അലിഗ്രോ ഫിനാ ന്‍ഷ്യല്‍ ബ്രോക്കിങ്‌ സ്ഥാപനത്തിന്റെ കേരളത്തിലെ നിയന്താവാണ്‌ ഷിജന്‍.
ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കാതെ കൂടുതല്‍ മക്കളെ വളര്‍ത്തുന്നതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകില്ല. ദൈവം മ ക്കള്‍ക്കായി അനുഗ്രഹത്തിന്റെ ഭണ്‌ഡാരം കൊടുത്തിരിക്കുന്നത്‌ മാതാപിതാക്കന്മാര്‍ക്കാണ്‌. ഏതെങ്കിലും മക്കള്‍ക്ക്‌ ജീവിതവിജയം നേടുന്നതിന്‌ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം മാതാപിതാക്കന്മാരുമായുള്ള ബന്ധത്തിലുള്ള കുറവാണ്‌. പഴയനിയമത്തില്‍ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങുന്ന ധാരാളം അവസരങ്ങള്‍ വിവരിക്കുന്നുണ്ട്‌. മൂത്തമകള്‍ ജസീക്കായ്‌ക്ക്‌ രണ്ടുവയസ്‌ പ്രായമായിട്ടും വായില്‍ വിരലിടുന്ന ദുഃശീലമുണ്ടായിരുന്നു. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. സുഹൃത്തുക്കളായ ഡോ ക്‌ടര്‍ ദമ്പതികളോട്‌ ഇതെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ രണ്ടുപേരും കൂടി കുട്ടിയുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്‌. തങ്ങളുടെ കുട്ടിക്കുണ്ടായിരുന്ന ഈ ദുഃശീലം രണ്ടു മാസം പ്രാര്‍ത്ഥിച്ചപ്പോള്‍ മാറി! അതുകേട്ട്‌ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. എത്രയോ വലിയ ദാനം സ്വന്തം കൈയിലുണ്ടായിരിക്കെ മറ്റെവിടെയൊക്കെയോ അന്വേഷിച്ചുപോകുന്നു. അന്ന്‌ രാത്രി ജസീക്കാ വായില്‍ കൈവച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കൂടി അവളുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ തലയില്‍നിന്ന്‌ കൈയെടുക്കുന്നതിനുമുമ്പ്‌ ഉറങ്ങിക്കിടന്ന ജസീക്കാ കൈ വായില്‍ നിന്നെടുത്തു! പിന്നീടൊരിക്കലും ഈ ദുഃശീലം അവള്‍ ആവര്‍ത്തിച്ചിട്ടില്ല.
മാതാപിതാക്കന്മാര്‍ക്ക്‌ ദൈവം നല്‍കിയിരിക്കുന്ന മഹത്തായ ദാനമായ പ്രജനനത്തിനുള്ള കഴിവിനെ വിമെന്‍സ്‌ കോഡ്‌ ബില്ലിലൂടെ തടയിടുന്നതിനുള്ള ശ്രമം ദമ്പതികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്‌.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തെ ശുചിത്വസംസ്‌കാരത്തിലും വികസനോന്മുഖമായി ചിന്തിക്കുന്നതിനും വേണ്ടിയാകണം. കുറുക്കുവഴികളിലൂടെ പ്രജനനനിയന്ത്രണം വരുത്തിയും ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുമല്ല വികസനം സാധ്യമാക്കേണ്ടത്‌. ഒരുകാലത്ത്‌ ലോകജനസംഖ്യ വര്‍ധിച്ചതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന്‌ ആകുലപ്പെട്ട നേതാക്കന്മാരുണ്ടായിരുന്നു. പക്ഷേ യ ഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസമൃദ്ധി ലോകത്തുണ്ടാകുകയാണ്‌ ചെയ്‌തത്‌.
വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ കൂടുതലുണ്ടാകുന്നതിന്‌ പ്രോത്സാഹനം നല്‍കുകയാണ്‌. അതിനായി എല്ലാത്തരത്തിലും സഹായങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വിരോധാഭാ സംപോലെ ഇത്തരത്തിലുള്ള അനാരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ കേരളംപോലെ വികസിതമായ ഒരു സം സ്ഥാനത്തിന്‌ ചേര്‍ന്നതല്ല.
രാഷ്‌ട്രനിയമങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ദൈവികനിയമങ്ങളെ ധിക്കരിക്കുന്ന രാഷ്‌ട്രനിയമങ്ങളെ പാലിക്കാന്‍ ഒരു യഥാര്‍ത്ഥ ക്രൈസ്‌തവവിശ്വാസിയെന്ന നിലയില്‍ ബാധ്യതയില്ല; ഷിജന്‍-സ്‌മിത ദമ്പതികള്‍ പറയുന്നു.

Soursce: Denny Thomas Vattakunnel