Showing posts with label Family Jokes. Show all posts
Showing posts with label Family Jokes. Show all posts

Monday, June 20, 2016

ദാമ്പത്യ ഫലിതങ്ങള്‍ - ആംഗ്രി ബേര്‍ഡ്


ഭര്‍ത്താവിന്‍റെ മൊബൈല്‍ ഭാര്യ ചെക്ക്‌ ചെയ്തു ..അതില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ ഇപ്രകാരം സേവ് ചെയ്തിരുന്നു..
New Bird.
Neighbor Bird.
Old Bird.
Upstair Bird.
Hospital Bird.
Insurance Bird.
College Bird.
Super market Bird..
ഒടുവില്‍ തന്‍റെ നമ്പര്‍ ഭര്‍ത്താവ് എങ്ങനെ സേവ് ചെയ്തി രിക്കുന്നു എന്നറിയാന്‍ അവര്‍ സ്വന്തം നമ്പരില്‍ നിന്ന് ഡയല്‍ ചെയ്തു..
ഭര്‍ത്താവിന്‍റെ മൊബൈലില്‍ തെളിഞ്ഞു ..
"Disturbing Bird "

Tuesday, October 20, 2015

അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലം

ചില ദാമ്പത്യഫലിതങ്ങള്‍

കൊച്ചമ്മയോട് വേലക്കാരി: 'മുതലാളി ബീഡി കത്തിക്കാന്‍ അടുക്കളയില്‍ വന്നതിന് എന്തിനാണ് എന്നോട് കയര്ക്കു ന്നത്?'
കൊച്ചമ്മ: 'അഞ്ചു കൊല്ലം മുന്പ്ു നിന്റെ മുതലാളി എന്റെ അടുക്കളയില്‍ വന്ന് ഒരു ദിവസം ബീഡി കത്തിച്ചിട്ടാണെടീ ഞാന്‍ നിന്റെ കൊച്ചമ്മയായത്.'
****
ഒരു സന്ന്യാസിയോട് ഒരാള്‍: 'ഭാര്യയില്നിwന്നു രക്ഷപ്പെടാന്‍ ഒരുമാര്ഗംt പറഞ്ഞു തരാമോ?'
സന്ന്യാസി: 'അതറിയാമെങ്കില്‍ ഞാനിങ്ങനെ കാവിയുടുത്ത് അലഞ്ഞു നടക്കണോ, ഭക്താ?'
****
ദിനേശനോട് സുഹൃത്ത്: 'രണ്ടു കോടിരൂപ ലോട്ടറിയടിച്ചവന്റെ കൂടെ തന്റെ ഭാര്യ ഒളിച്ചോടിപ്പോയെന്നു കേട്ടല്ലോ; ഏതായാലും കഷ്ടമായിപ്പോയി...'
ദിനേശന്‍: 'എന്തു കഷ്ടം? രണ്ടാഴ്ചകൊണ്ട് ആ ഭാഗ്യവാനും കുത്തുപാളയെടുക്കുമെന്നുറപ്പല്ലേ?'
****
വിവാഹം കഴിക്കാന്‍ പറ്റാതെ വന്ന കാമുകനെക്കുറിച്ച് സ്ത്രീയും. വിവാഹം കഴിച്ച് കൂടെവന്ന സ്ത്രീയെക്കുറിച്ച് പുരുഷനും പിന്നീട് കൂടുതലായി ഓര്മികക്കാറില്ല. 
****
കമ്പനി മാനേജരോട് ചെറുപ്പക്കാരനായ ക്ലര്ക്ക് : എന്റെ കല്യാണം ഇക്കഴിഞ്ഞ മാസം കഴിഞ്ഞു സാര്‍. ഇപ്പോള്‍ എന്റെ കൂടെ ഭാര്യയും കൂടിയുണ്ടല്ലോ; അതുകൊണ്ട് എന്റെ ശമ്പളം കൂട്ടാന്‍ മുകളിലേക്ക് സാര്‍ ഒന്നെഴുതണം.
മാനേജര്‍: കല്യാണം എവിടെ വെച്ചായിരുന്നു? 
ക്ലാര്ക്ക്േ: അവളുടെ വീട്ടില്വെoച്ച്.
മാനേജര്‍: സോറി മിസ്റ്റര്‍! കമ്പനിക്കു പുറത്തുവെച്ചു നടക്കുന്ന അപകടങ്ങള്ക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ടുതന്നെ ഒരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കുകയും വേണ്ട.
****
ഓഫീസില്നി ന്ന് ജഗദീഷ് എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: 'കഷ്ടപ്പെട്ടു കിട്ടിയ ആ വേലക്കാരിയെ നിങ്ങളെന്തിനാണ് മനുഷ്യാ പറഞ്ഞയച്ചത്? ഇനി അതേപോലൊരെണ്ണത്തിനെ കിട്ടണമെങ്കില്‍ എത്ര പെടാപ്പാടുപെടണം!'
'നീയെന്താ പറയണത്?' അന്തംവിട്ടുകൊണ്ട് ജഗദീഷ് ചോദിച്ചു, 'സരളയെ ഞാന്‍ പറഞ്ഞയച്ചെന്നോ?'
'അതെ' ഭാര്യ വെറുപ്പോടെ പറഞ്ഞു. 'ഇന്നുച്ചയ്ക്ക് നിങ്ങള്‍ അവളെ ഫോണില്‍ വിളിച്ച് ഒരു കാരണോല്ല്യാതെ വല്ലാതെ ചീത്ത വിളിച്ചെന്നു പറഞ്ഞാ അവള്‍ പോയത്?'
'അതു സരളയായിരുന്നോ!' ജഗദീഷ് തലയില്‍ കൈവെച്ചുപോയി. 'ശബ്ദം കേട്ടപ്പോള്‍, നീയാണ് ഫോണെടുത്തതെന്നാ ഞാന്‍ കരുതിയത്.'
****
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ: (പരിഭവത്തോടെ) 'നിങ്ങള്ക്ക് ഇപ്പോഴിപ്പോള്‍ എന്നോട് താത്പര്യം തീരെ കുറഞ്ഞിരിക്കുന്നു. പണ്ടൊക്കെ ഉണ്ണാനിരിക്കുമ്പോള്‍ നിങ്ങളുടെ പാത്രത്തില്‍ വിളമ്പിയ ഭക്ഷണംകൂടി എന്റെ പാത്രത്തിലേക്ക് എടുത്തുവെച്ചു തരുമായിരുന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞാലും നിങ്ങളത് നിര്ബരന്ധപൂര്വം് എന്നെക്കൊണ്ട് കഴിപ്പിക്കാറുണ്ട്. ഇപ്പോഴങ്ങിനെയൊന്നും നിങ്ങള്‍ ചെയ്യാറില്ല.'
ഭര്ത്താ വ്: 'അത് നിന്നോടുള്ള ഇഷ്ടക്കുറവുകൊണ്ടൊന്നുമല്ല പ്രിയേ, ഇപ്പോഴിപ്പോഴായി നീ ഭക്ഷണം പാകം ചെയ്യാന്‍ നല്ലതുപോലെ പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ്.'
****
ആദ്യരാത്രിയില്‍ ഭര്ത്താaവ് ഭാര്യയോട്: 'നിന്നെ കിട്ടാന്വേ6ണ്ടിയാണ് ഞാന്‍ എന്റെ ശമ്പളം ഇരട്ടിയാക്കി നിന്റച്ഛനോട് പറഞ്ഞത്.'
ഭാര്യ: 'നിങ്ങളെ കിട്ടാന്വേോണ്ടിയാണ് ഞാനെന്റെ വയസ്സ് പകുതിയാക്കി നിങ്ങളോടും പറഞ്ഞത്.'
****
ജാനകിയോട് കൂട്ടുകാരി കല്യാണി: 'എന്താടീ നീ നിന്റെ പുതിയ വേലക്കാരിയെ പറഞ്ഞുവിട്ടത്.'
കല്യാണി: 'അല്ലാതെ പിന്നെ ഭര്ത്താപവിനെ പറഞ്ഞുവിടാന്‍ പറ്റില്ലല്ലോ.'
****
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്പാmയി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്ത്തു പിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്പ് അവര്‍ പരസ്പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'
****
എല്ലാ ചോദ്യങ്ങള്ക്കുംa ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്ഷംK മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്ത്തി ക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്ത്താxവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്ത്താ വ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്ഷംട തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'
****
തലസ്ഥാനത്തു നടന്ന ഒരു ചതുര്ദി,ന കോണ്ഫLറന്സി;ല്‍ പങ്കെടുക്കാനെത്തിയ ജോര്ജി നും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്ജുംന ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്ഫുമകളിലൊന്ന് ജോര്ജുംല മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും. ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്നിംന്ന് വിളിച്ചു പറഞ്ഞു: 'ജോര്ജ്് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്ഫി്ല്നി്ന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്ജി ന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്ത്താ വുമായി അഭിനയിച്ചാലെന്താ?' 
ആ സ്ത്രീയുടെ വായില്നിtന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്ജ്l പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?' 
'അതേ, ഡാര്ലിsങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു. 
ഉടനെ ജോര്ജിsന്റെ ശബ്ദമുയര്ന്നു :
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'
****
സാബു: 'അവിവാഹിതരേക്കാള്‍ ദീര്ഘeമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്ക്കു ന്നുണ്ടല്ലോ?'
ബാബു: 'ദീര്ഘlമായി തോന്നുന്നതാണെടോ-'
****
ഗള്ഫി"ല്നിmന്ന് മടങ്ങിവന്ന വിദഗ്ധനായ ഒരു ഡ്രൈവര്‍ യുവാവ്, ഒരു ലോറി സ്ത്രീധനമായി നല്കാന്‍ കഴിയുന്ന പെണ്കു ട്ടിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. എത്രയും വേഗം ലോറിയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും മെയില്‍ ചെയ്യുകയോ, എഴുതി അറിയിക്കുകയോ ചെയ്യുക. 
****
ഭാര്യയോട് ഭര്ത്താtവ്: 'നമ്മുടെ വേലക്കാരന്‍ പയ്യന്‍ ഒരു മാനസിക വൈകൃത രോഗിയാണെന്നു തോന്നുന്നു. വൃത്തികെട്ട മാനസികരോഗി.
ഭാര്യ: 'എന്തേ, എന്തുപറ്റി?'
ഭര്ത്താോവ്: 'ഇന്നു നമ്മള്‍ മൂന്നു പേരും ഹാളിലുണ്ടായിരുന്നപ്പോള്‍ പെട്ടെന്ന് കറന്റ്് പോയില്ലേ, ആ ഇരുട്ടത്ത് അവന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെടീ!'
ഭാര്യ: 'അത് മാനസിക രോഗമൊന്നുമല്ല. അവന് ആളുതെറ്റിയതാകും.'
****
തന്റെ മെലിഞ്ഞുണങ്ങിയ ഭാര്യയോട് നല്ല വണ്ണവും കുടവയറുമുള്ള ഭര്ത്താ_വ് പരിഹാസത്തോടെ: 'നിന്നെ കണ്ടാല്‍ ഏതോ ക്ഷാമം ബാധിച്ച സ്ഥലത്തുനിന്നു വരുന്നവളാണെന്നു തോന്നും.'
ഉടനെ ഭാര്യയുടെ മറുപടി: 'നിങ്ങളുടെ ഈ പൊണ്ണത്തടിയും വയറും കണ്ടാല്‍ ആ ക്ഷാമമുണ്ടാക്കിയത് നിങ്ങളാണെന്നും തോന്നും.'
****
സരള രമണിയോട്: 'നിങ്ങളുടെ ജീവിതം നല്ല പൊരുത്തമുള്ളതാണെന്നു പറഞ്ഞല്ലോ, എങ്ങനെയൊക്കെയുള്ളതാണ് പൊരുത്തങ്ങള്‍.'
രമണി: 'ഉദാഹരണത്തിന്, അങ്ങോര്‍ ഉറക്കത്തില്‍ നന്നായി കൂര്ക്കം വലിക്കും. എനിക്കാണേല്‍ ഇരുട്ടിയാല്‍ ചെവി പതുക്കെയാണ്. ഉറങ്ങിക്കഴിഞ്ഞാല്‍ ഒട്ടും കേള്ക്കiത്തുമില്ല.'
****
ചോട്ടുവിന്റെ ഭാര്യ പെട്ടെന്നൊരു ദിവസം മരിച്ചു. ദുഃഖമന്വേഷിച്ച് അവന്റെ വീട്ടില്‍ ചെന്നവര്‍ കണ്ടത് അവന്‍ തന്റെ വേലക്കാരിയുമായി കളിതമാശ പറഞ്ഞു ചിരിക്കുന്നതാണ്. 
ഒരാള്‍ ചോദിച്ചു: 'ഭാര്യ മരിച്ച് ഒരു ദിവസമല്ലേ ആയിട്ടുള്ളൂ ചോട്ടൂ... അപ്പോഴേക്കും നീയിങ്ങനെ...'
ചോട്ടുവിന്റെ മറുപടി: 'എന്തു പറയാനാ ചങ്ങാതീ! എന്റെ പ്രിയപ്പെട്ടവള്‍ എന്നെ വിട്ടുപോയതില്പ്പി ന്നെ എന്റെ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കുതന്നെ അറിയാന്‍ മേല...'
****
ഭാര്യ: 'ഇന്നലെ രാത്രിയില്‍ ഞാനൊരു സ്വപ്‌നം കണ്ടു. നിങ്ങളെനിക്ക് അഞ്ചുപവന്റെ ഒരു മാല വാങ്ങിത്തന്നതായിട്ട്...'
ഭര്ത്താാവ്: 'ഇന്നു രാത്രിയിലെ സ്വപ്‌നത്തില്‍ അതണിഞ്ഞുകൊണ്ട് നീ തൃശ്ശൂര്പൂ-രമൊക്കെ ഒന്നു കണ്ടേച്ചു വാ...'
****
ജെറി: 'എടീ നമ്മടെ മകന്റെ ടീച്ചര്‍ എപ്പോഴും എന്റെ കാര്യം പറയാറുണ്ടെന്ന്.'
ബെറ്റി: 'തെറ്റായ ആന്സ/ര്‍ നല്കുമ്പോള്‍ കഴുതേടെ മോനേ എന്നു വിളിക്കുന്നതാവും.'
****
കവിയായ ഭര്ത്താtവ് ഭാര്യയോട്: 'ഓമനേ, നിന്നോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്നിxന്ന് കവിഞ്ഞൊഴുകുകയാണ്.'
ഭാര്യ: 'അതെ അതെ! അത് കവിഞ്ഞൊഴുകി അടുത്ത വീട്ടിലെ ജാനമ്മയുടെ അടുത്തെത്തിയതും ഞാനറിഞ്ഞിട്ടില്ലെന്നു കരുതേണ്ട!'
****
എന്തോ ഒരു കാര്യത്തിനുവേണ്ടി കുറേ നേരമായി കലഹിക്കുകയായിരുന്നു ദമ്പതിമാര്‍. ഒടുവില്‍ ഭാര്യ പറഞ്ഞു: 'നമുക്കൊരു ഒത്തുതീര്പ്പു ണ്ടാക്കാം. നിങ്ങള്‍ പറഞ്ഞതു മുഴുവന്‍ തെറ്റാണെന്ന് നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതുമുഴുവന്‍ ശരിയാണെന്ന് ഞാനും സമ്മതിക്കാം.'
****
അതിരാവിലെ കുളിച്ചൊരുങ്ങി ചന്ദനക്കുറിയിടുന്ന ഭാര്യ ചോദിച്ചു: 'ഇതെന്താ ഇത്രനേരമായിട്ടും കുളിച്ചില്ലേ? ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് മറന്നുപോയോ?'
ഭര്ത്താചവ് തെല്ലുനേരം ആലോചിച്ചു.
'ഇന്നെന്താ പ്രത്യേകത?' അയാള്‍ ചോദിച്ചു.
'കണ്ടോ, സ്വന്തം വിവാഹത്തിയ്യതിപ്പോലും നിങ്ങള്ക്കോ ര്മwയില്ല അല്ലേ! ഇതാ പറഞ്ഞത്, പുരുഷന്മാണര്ക്ക് മറ്റുപലതിലുമാണ് ശ്രദ്ധ. വിവാഹത്തിയ്യതിപോലും സ്ത്രീകള്ക്കേ ഓര്മiയുണ്ടാകൂ' ഭാര്യ പരിഭവത്തോടെ പറഞ്ഞു.
'ഓ, അതിത്ര പറയാനെന്തിരിക്കുന്നു!' അവളെ ഭര്ത്താ വ് സമാധാനിപ്പിച്ചു. 'ഒരു മീനിനെ ചൂണ്ടയിട്ടു പിടിച്ചാല്‍ ഞാന്‍ ആ ദിവസം എന്നുമോര്മി്ക്കും. പക്ഷേ, ആ മീന്‍ അതോര്മി ക്കില്ലല്ലോ.'
****
ഡോക്ടറോട് ഒരു സ്ത്രീ: 'ഡോക്ടറെ, എന്റെ ഭര്ത്താ വ് ഉറക്കത്തില്‍ സംസാരിക്കുന്നു.'
ഡോക്ടര്‍: 'അതെളുപ്പം നിര്ത്താം . ഞാനതിനൊരു മരുന്നെഴുതിത്തരാം.'
സ്ത്രീ: 'അതു നിര്ത്താ നല്ല ഡോക്ടറേ ഞാന്‍ വന്നത്. പുള്ളിക്കാരന്‍ ഉറക്കത്തില്‍ പറയുന്നത് കുറച്ചുകൂടി വ്യക്തമായി കേള്ക്കു ന്ന മട്ടില്‍ ഉറക്കെയാക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ എന്നറിയാനാണ്. മൂപ്പരുടെ ചുറ്റിക്കളിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാലോ...'
****
ഭര്ത്താtവിന്റെ മരണം കഴിഞ്ഞ് ഏറെ കാലമായിട്ടാണ് ഭാര്യ മരിച്ചത്. ആരും ചെയ്തുപോകുന്ന ചില്ലറച്ചില്ലറ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും അതൊക്കെ പിന്നീടു ചെയ്ത നന്മയില്‍ 'ഡിലീറ്റ്' ചെയ്യപ്പെട്ടുപോയതിനാലാകണം ആ സ്ത്രീ നേരെ സ്വര്ഗുത്തിലേക്കാണ് പോയത്.
ഭൂമിയിലേതുപോലെത്തന്നെ സ്വര്ഗaത്തിലും ദാമ്പത്യമെന്ന ഏര്പ്പാrടുണ്ട്. പക്ഷേ, ഭൂമിയിലേതുപോലെ കല്യാണമൊന്നുമില്ല. അവിടെ എത്തുന്നവര്‍ തങ്ങള്ക്ക്െ ഒരു ഇണ വേണമെന്ന് അപേക്ഷ നല്കണം. എന്നാല്‍ കൂട്ടത്തില്‍ ഒരാളെ അപേക്ഷകന് ഇണയായി കിട്ടും. ആ ആള്‍ കഴിയുന്ന മുറിയില്ചെxന്ന് താമസം തുടങ്ങിയാല്‍ മതി. അങ്ങനെ നമ്മുടെ സ്ത്രീയും ഇണയ്ക്കുവേണ്ടി അപേക്ഷ നല്കി. സ്വര്ഗ്ത്തിലെ ഉദ്യോഗസ്ഥര്‍ അപേക്ഷ കമ്പ്യൂട്ടറില്‍ കയറ്റിയതും മുന്നിലുള്ള ബോര്ഡിഷല്‍ '219' എന്ന നമ്പറിനു മുകളിലുള്ള ചുവന്ന ലൈറ്റ് കത്തി. ഉടനെ ഉദ്യോഗസ്ഥന്‍ പരിചാരകനെ വിളിച്ചു പറഞ്ഞു: 'ഈ മഹതിയെ '219' ല്‍ എത്തിക്കൂ.'
മുറിയിലെത്തുന്നതുവരെ സ്ത്രീക്ക് ഉത്കണ്ഠയായിരുന്നു. ആരായിരിക്കും ഇനിയുള്ള തന്റെ ജീവിതത്തിന് കൂട്ട്!
പക്ഷേ, 219ാം നമ്പര്‍ മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയ സ്ത്രീ, അവിടെ കിടന്നുറങ്ങുന്ന തന്റെ ഭാവി ഇണയെ കണ്ടതും, ഉദ്യോഗസ്ഥന്റെ അടുത്തേക്കു തിരിച്ചോടി.
'ഇതെന്താ സാര്‍, ഇതു സ്വര്ഗംi തന്നെയല്ലേ? എനിക്കിവിടെ ശിക്ഷ വിധിച്ചിരിക്കുന്നതു കണ്ടാല്‍ നരകമാണെന്നു തോന്നുമല്ലോ?' അവര്‍ ഉദ്യോഗസ്ഥനോടു പറഞ്ഞു. 'എന്റെ അപേക്ഷ പിന്വകലിക്കണം.'
'എന്തു പറ്റി'? ആകാംക്ഷയോടെ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
'എന്തു പറ്റാന്‍!' സ്ത്രീ നെടുവീര്പ്പോaടെ പറഞ്ഞു, 'നിങ്ങള്‍ എനിക്കായി തിരഞ്ഞെടുത്തു വെച്ചിരിക്കുന്നത് ആ പുള്ളിക്കാരനെത്തന്നെയാണ്. മുപ്പത്തിയാറു കൊല്ലം എന്നോടൊപ്പമുണ്ടായിരുന്ന എന്റെ കെട്ടിയവനെ!'
****
പുരുഷന്മാ രെ കളവുപറയുന്നവരാക്കുന്നത് സ്ത്രീകളാണ്. കാരണം അവര്‍ അനാവശ്യമായി ചോദ്യംചോദിച്ചുക്കൊണ്ടേയിരിക്കും.
****
സംഗീതവിദുഷിയായ ഭാര്യ: 'നിങ്ങളെന്താണ് ഞാന്‍ സംഗീതമഭ്യസിച്ചു തുടങ്ങുമ്പോഴേക്കും വീട്ടിനുള്ളില്നിതന്നും പുറത്തിറങ്ങി നില്ക്കുന്നത്? നിങ്ങള്ക്ക്e കലാബോധം തീരെയില്ലേ?'
ഭര്ത്താ/വ്: 'കലാബോധമില്ലാഞ്ഞിട്ടല്ല; ഞാന്‍ നിന്നെ മര്ദിiച്ചിട്ട് നീ കരയുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ടെന്ന് കരുതിയാണ്.'
****
'വിവാഹം കഴിഞ്ഞ് ആറുമാസത്തേക്ക് ഞങ്ങള്‍ തമ്മില്‍ വലിയ യോജിപ്പിലായിരുന്നു. ഏതു കാര്യത്തിലും പരസ്പരം സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, അവള്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ വലിയ ഓഫീസറാണെന്ന ചിന്തയൊക്കെവിട്ട് ഞാനവളെ സഹായിക്കാറുണ്ട്.'
'ഇപ്പോഴെന്തുപറ്റി?'
'ഇപ്പോള്‍ പാത്രങ്ങള്‍ മുഴുവനും ഞാന്‍ തന്നെയാണ് കഴുകാറുള്ളത്...'
****
അവിവാഹിതനോട് വിവാഹിതന്‍: 'വിവാഹം കഴിക്കില്ല എന്നു തീര്ച്ചeപ്പെടുത്തിയിരുന്ന നിങ്ങള്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്തേ?'
അവിവാഹിതന്‍: 'ദാമ്പത്യ ജീവിതത്തിലെ സുഖവും സമാധാനവുമെല്ലാം എന്നെ മോഹിപ്പിക്കുന്നു.'
വിവാഹിതന്‍: 'ഞാനും അതുതന്നെയാണ് മോഹിക്കുന്നത്, സുഹൃത്തേ.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)

Monday, September 29, 2014

കുടുംബകലഹഫലിതങ്ങള്‍ ...!




പുനര്‍ജന്മം
രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.

ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു: 'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്!'

നരകം
ആക്‌സിഡന്റുപറ്റി മരണാസന്നനായി ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഭര്‍ത്താവ് തന്റെ ഭാര്യയെ അരികിലേക്കു വിളിച്ചു പറഞ്ഞു: 'സുമിത്രേ ഞാന്‍ മരിച്ചുപോയാല്‍ നീ നമ്മടെ അയല്‍വാസി ജഗദീഷിനെ വിവാഹം ചെയ്യണം.'
ഭാര്യ: 'നിങ്ങള്‍ക്കെന്താ മനുഷ്യാ ബോധമില്ലേ? ആ ജഗദീഷ് എന്നു പറയുന്നവന്‍ നിങ്ങടെ ബദ്ധശത്രുവല്ലേ?'
ഭര്‍ത്താവ്: 'അതുകൊണ്ടുതന്നെയാടീ ഞാന്‍ നിന്നോടങ്ങനെ പറഞ്ഞത്. അവനും അറിയട്ടെ നരകമെന്താണെന്ന്!'

ശവഘോഷയാത്ര
ഒരു ശവഘോഷയാത്ര നീങ്ങുകയാണ്്.
ഒരു സ്ത്രീയാണ് മരിച്ചത്. പക്ഷേ, ഘോഷയാത്രയിലുള്ളവരില്‍ കുറേപേര്‍ മാറത്ത് 'ഒന്ന്, രണ്ട്, മൂന്ന്' എന്നിങ്ങനെ കുറേ നമ്പറുകള്‍ കുത്തിയിട്ടുണ്ട്.
അത് ഇരുപത്തിയൊന്ന് എണ്ണമുണ്ട്.
ഇതു കണ്ട് അമ്പരന്ന ഒരാള്‍ ശവഘോഷയാത്രയിലെ 'ഇരുപത്തി ഒന്ന്' എന്ന നമ്പര്‍ കുത്തിയ ആളോട് എന്താണ് ഇങ്ങനെ വിചിത്രമായ ഒരു ശവഘോഷയാത്ര എന്നു ചോദിച്ചു.
അയാള്‍ പറഞ്ഞു: 'ഈ സ്ത്രീ മരിച്ചത് അവരുടെ വീട്ടില്‍ത്തന്നെ ഗൃഹനാഥന്‍ കൊണ്ടുവന്ന ഒരു പുതിയ പട്ടി കടിച്ചാണ്. സ്ത്രീകള്‍ അടുത്തെത്തിയാല്‍ അതു കടിച്ചു കൊന്നുകളയും.'
ഉടനെ മറ്റേയാള്‍ ചോദിച്ചു:
'ആ പട്ടിയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് കിട്ടുമോ?'
'താങ്കളിപ്പോള്‍ ക്യൂവിലാണ്. മരിച്ച ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പക്കല്‍ അയ്യായിരം രൂപ നല്കി ഇരുപത്തിരണ്ട് എന്ന അടുത്ത നമ്പര്‍ വാങ്ങിക്കൊള്ളൂ.'

പ്രായശ്ചിത്തം
ഭക്ഷ്യവിഷബാധമൂലം ആസന്നമരണയായ ജൂലി, ആശുപത്രിയിലെ ഐ.സി.യുവില്‍വെച്ച് ഭര്‍ത്താവിനോടു പറഞ്ഞു: 'ജോണ്‍,
താങ്കളെന്നോട് പൊറുക്കണം. ഞാന്‍ താങ്കളോട് പല തെറ്റുകളും ചെയ്തിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് നിങ്ങളറിയാതെ ഞാന്‍ ധാരാളം പണം പിന്‍വലിച്ചിട്ടുണ്ട്. നിങ്ങള്‍ ഒഫീഷ്യല്‍ ടൂറിലായിരിക്കുമ്പോള്‍ ബെന്നിയുടെകൂടെ ഞാന്‍ എത്രയോ രാത്രികള്‍ ഹോട്ടലില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ, ഞങ്ങള്‍ക്ക് എപ്പോഴും കണ്ടുമുട്ടാന്‍വേണ്ടി നിങ്ങളെ ഇവിടെനിന്നും ട്രാന്‍സ്ഫര്‍ ചെയ്യിക്കാനും ശ്രമിച്ചിട്ടുണ്ട്. മരിക്കാന്‍ പോകുന്ന ഈ നേരത്ത് താങ്കളെനിക്കു മാപ്പുതരണം.'
ജോണ്‍: 'എന്നോട് നീയും ക്ഷമിക്കണം. ഒരു ചെറിയ തെറ്റ് ഞാനും ചെയ്തിട്ടുണ്ട്. നിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഞാനാണ്.'

വീട്ടില്‍ ഭാര്യയുണ്ട്
നരേന്ദ്രന്റെ വിവാഹം കഴിഞ്ഞു.
അതുവരെ ക്ലബില്‍നിന്ന് ഏറ്റവും താമസിച്ചു വീട്ടില്‍ പോകാറുള്ള നരേന്ദ്രന്‍ നേരത്തേ പോയിത്തുടങ്ങി. അതു കണ്ട സുഹൃത്ത് ചോദിച്ചു: 'എന്തേ നരേന്ദ്രാ, നേരത്തേ വീട്ടില്‍ പോകുന്നത്?'
ഒരല്പം നാണത്തോടെ നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യണ്ടെടോ...'
കുറച്ചു മാസങ്ങള്‍ക്കുശേഷം രാത്രി ക്ലബ് അടയ്ക്കാറായിട്ടും നരേന്ദ്രന്‍ അവിടെനിന്നു പോകാത്തതുകൊണ്ടു മാനേജര്‍ ചോദിച്ചു:
'എന്തേ സാര്‍, വീട്ടില്‍ പോകാത്തത്?'
ദേഷ്യത്തോടെയും വെറുപ്പോടെയും നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യയുണ്ടെടോ...'

ഗള്‍ഫില്‍നിന്നുള്ള കത്ത്
ഗള്‍ഫില്‍ ജോലിതേടിപ്പോയ സുകുമാരന് കാര്യമായ ജോലിയൊന്നും അവിടെ ലഭിച്ചില്ല. വല്ലപ്പോഴും ഓരോ ജോലികള്‍ കിട്ടുന്നതുകൊണ്ട് തട്ടിമുട്ടിക്കഴിയുകയാണയാള്‍. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് കുറച്ചു പണമെങ്കിലും അയച്ചുകൊടുക്കാന്‍ അയാള്‍ക്കു കഴിയാറില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുത്തുകളയയ്ക്കും. കൂടെ 'നൂറു ചുടുചുംബനങ്ങള്‍' അല്ലെങ്കില്‍ 'ഇരുനൂറു ചുടുചുംബനങ്ങള്‍' എന്നിങ്ങനെയുമുണ്ടാകും. ഇങ്ങനെ കുറേ ചുംബനങ്ങള്‍ മാത്രമായപ്പോള്‍ ഒരിക്കല്‍ സുകുമാരന് ഭാര്യ മറുപടിയയച്ചു:
'അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. ഇന്നലെ കിട്ടിയ ഇരുനൂറു ചുടുചുംബനങ്ങളില്‍നിന്ന് അമ്പതെണ്ണം പാല്‍ക്കാരനും എഴുപത്തിയഞ്ചെണ്ണം പലചരക്കു കടക്കാരനും ഇരുപത്തിയഞ്ചെണ്ണം പത്രക്കാരനും കൊടുത്തു. ഇനിയും ചില ആവശ്യങ്ങളുണ്ട്, കുറച്ചുകൂടി ചുടുചുംബനങ്ങള്‍ ഉടനെ അയയ്ക്കുമല്ലോ...'

അഡ്ജസ്റ്റ്‌മെന്റ്
വര്‍ഷങ്ങള്‍ക്കുശേഷം ലീലയെ കാണാനെത്തിയ രമണി: 'എത്രയായി നിന്നെ കണ്ടിട്ട്? എവിടെ നിന്റെ കെട്ടിയവന്‍?'
ലീല: 'നീയറിഞ്ഞില്ല, അല്ലേ? രാജേട്ടന്‍ രണ്ടുമാസങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയി.'
രമണി: 'ദൈവമേ! എന്താണ് പുള്ളിക്കാരന് സംഭവിച്ചത്?'
ലീല: 'അത്താഴത്തിന് കുറച്ച് ഇറച്ചി വാങ്ങാന്‍വേണ്ടി ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. വഴിക്കുവെച്ച് അങ്ങേര് കുഴഞ്ഞു വീണു മരിച്ചു.'
രമണി: 'ഹോ! വല്ലാത്തൊരു സംഭവംതന്നെ! എന്നിട്ടെന്തു ചെയ്തു?' 
ലീല: 'എന്തു ചെയ്യാന്‍? ശവമടക്കു കഴിഞ്ഞ് പിന്നെ ഇറച്ചി വാങ്ങാനെവിടെ നേരം! അതുകൊണ്ടു ഞാനന്നു രാത്രി പച്ചക്കറികൂട്ടി ഊണുകഴിച്ചു.'

വിജയഫോര്‍മുല
ഫോഡ് കാറുകളുടെ നിര്‍മാതാവായ ഹെന്റി ഫോഡിനോട് അദ്ദേഹത്തിന്റെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്തെന്ന് ഒരു പത്രറിപ്പോര്‍ട്ടര്‍ അന്വേഷിച്ചു. ഹെന്റി ഫോഡിന്റെ മറുപടി: 'കാറുകളുടെ നിര്‍മാണത്തിലും വിവാഹജീവിതത്തിലും എന്റെ വിജയഫോര്‍മുല ഒന്നുതന്നെ: ഒരൊറ്റ മോഡലില്‍ ഉറച്ചു നില്ക്കുക.'

സംശയം
യഹോവ ആദമിന്റെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ച് ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് ഒരു ദിവസം രാത്രി ആദം തിരിച്ചെത്തിയപ്പോള്‍ പരിഭവത്തോടെ ഹവ്വ പറഞ്ഞു: 'എന്തേ ഇത്ര വൈകിയത്? ഏതോ സുന്ദരിയുടെ വായ്‌നോക്കി നില്ക്കുകയായിരുന്നില്ലേ?' ഇതുകേട്ട് ആദം ചിരിച്ചു: 'അതിന് പറുദീസായില്‍ മനുഷ്യജീവികളായി നമ്മള്‍ രണ്ടുപേരുമല്ലേയുള്ളൂ... മണ്ടിപ്പെണ്ണേ...' ഹവ്വയ്ക്ക് സമാധാനമായി. എന്നാലും അവള്‍ക്ക് അന്നു രാത്രി ഉറക്കം വന്നില്ല. രാത്രിയേറെച്ചെന്ന് ആദം കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹവ്വ പതുക്കെ ആദമിന്റെ വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ തുടങ്ങി.

സമ്മാനം
ഭാര്യയോട് ഒരു നിമിഷംപോലും സ്‌നേഹത്തോടെ പെരുമാറാത്ത അറുപിശുക്കനും വഴക്കാളിയുമായ ഭര്‍ത്താവാണ് ഗോപന്‍.
ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഗോപനു മനംമാറ്റമുണ്ടായി. താന്‍ ഭാര്യയെ സ്‌നേഹിക്കുന്നതേ ഇല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവളെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അയാള്‍ തീരുമാനിച്ചു. അയാളുടെ ദാമ്പത്യചരിത്രത്തിലാദ്യമായി ഭാര്യയ്ക്ക് ഒരു സാരിവാങ്ങിക്കൊണ്ട് അയാള്‍ അന്നു വൈകീട്ട് വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍തന്നെ ഭാര്യയ്ക്കുകൊടുക്കാന്‍വേണ്ടി കവറില്‍ നിന്നും സാരിയെടുത്ത് ഗോപന്‍ വാതിലിനുമുട്ടി.
വാതില്‍ തുറന്ന ഭാര്യ അദ്ഭുതത്തോടെ ഗോപനുനേരേയും സാരിക്കുനേരെയും നോക്കി.
'ഇതാ നിനക്ക് എന്റെയൊരു സമ്മാനം' എന്നു പറഞ്ഞു ഗോപന്‍ ഭാര്യയ്ക്കുനേരെ സാരിനീട്ടിയതും അവള്‍ 'അയ്യോ!' എന്നു നിലവിളിച്ചുകൊണ്ട് അകത്തേക്കോടി.
പിന്നാലെ ചെന്ന ഗോപന്‍, അവളോട് കരഞ്ഞതിന്റെ കാര്യമന്വേഷിച്ചു.
അപ്പോള്‍ ഭാര്യ: 'ഇന്ന് ഏറ്റവും ചീത്ത ദിവസമായിരുന്നു. രാവിലെ ചായ തിളപ്പിക്കുമ്പോള്‍ എന്റെ കൈ നല്ലവണ്ണം പൊള്ളി. പോരാത്തതിന് ഞാന്‍ കുളിമുറിയിലൊന്ന് വഴുക്കി വീഴുകയും ചെയ്തു. ഇന്നു കാലത്തുമുതല്‍ നമ്മുടെ മോന് വയറ്റിളക്കമായിരുന്നു. ഇന്നുതന്നെയാണ് പാചകഗ്യാസ് തീര്‍ന്നുപോയതും. ഇതൊന്നും കൂടാതെ ഇന്നുരാത്രിക്കു മുന്‍പേ വാടകക്കുടിശ്ശിക തീര്‍ക്കണമെന്ന് വീടിന്റെ ഉടമസ്ഥന്‍ വന്നു പറയുകയും ചെയ്തിരുന്നു.

ഇന്ന് ഇനിയും എന്തെങ്കിലും അനര്‍ഥങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിപ്പോ ശരിയായി. ദേ, നിങ്ങള്‍ ജീവിതത്തിലാദ്യമായിതാ മദ്യപിച്ചു ബോധമില്ലാതെ വന്നിരിക്കുന്നു! പിന്നെങ്ങനെ ഞാന്‍ കരയാതിരിക്കും!'

ശകാരം
ഭാര്യയും ഭര്‍ത്താവും ടൗണിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യ അയാളെ ശകാരിക്കുകയാണ്: 'എന്തൊരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ള ഒരു മന്ദബുദ്ധിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മരത്തലയന്‍!' ഭാര്യ പറയുന്നത് എതിരെ വരുന്ന രണ്ടുപേര്‍ കേട്ടെന്ന് ഭര്‍ത്താവിന് സംശയം തോന്നി. ഉടനെ അവര്‍ കേള്‍ക്കാനായി അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: 'അതു കേട്ടപ്പോള്‍ അവന്‍ നിന്നോടെന്ത് മറുപടി പറഞ്ഞു?'

മറവി
ഒരാള്‍ തന്റെ മറവിയെക്കുറിച്ച് സുഹൃത്തിനോടു പറയുകയാണ്. 'ഞാന്‍ നല്ല മറവിക്കാരനാണ് ചങ്ങാതി. അതുകൊണ്ടുതന്നെ ഞാന്‍ ബന്ധപ്പെടുന്ന ഓരോരുത്തരുടെ പേരും ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കും. ഒരുദിവസം ഞാന്‍ ആ കുറിച്ചുവെച്ച പേരുകളൊക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു. ഒരു പേരൊഴികെ മറ്റെല്ലാവരേയും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റി. ആ ഒരാള്‍ ആരാണെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. ഒടുവില്‍ ഞാനയാളുടെ പേരിന്റെ കൂടെയുള്ള മൊബൈല്‍ നമ്പറില്‍ വിളിച്ചു ചോദിച്ചു: 'സുഹൃത്തെ, ഞാന്‍ ബാബു പ്രസാദ്, താങ്കളാരാണ്? ഞാനെന്തെങ്കിലും ഉപകാരം ചെയ്യേണ്ടതുണ്ടോ?' അപ്പോള്‍ മൊബൈലില്‍ അയാള്‍ക്കു മറുപടി കിട്ടി.
'താങ്കള്‍ വലിയ ഉപകാരം എനിക്കു ചെയ്തു കഴിഞ്ഞല്ലോ. അതിനു ഞാനെന്നും താങ്കള്‍ക്കു കടപ്പെട്ടവനായിരിക്കുക്കും.' അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
'താങ്കള്‍ക്ക് അതാരാണെന്നു മനസ്സിലായോ?'- മറവിക്കാരനോട് സുഹൃത്ത് ചോദിച്ചു.
'ഉവ്വ്' മറവിക്കാരന്‍ പറഞ്ഞു. 'അയാളുടെ ഭാര്യയെയാണ് ഞാന്‍ പ്രേമിച്ചു കല്യാണം കഴിച്ചത്.'

ഭൂമിക്കുള്ളില്‍നിന്ന്
പൊടുന്നനെ മഴ പെയ്തപ്പോള്‍ വഴിയാത്രക്കാരനായ ഒരാള്‍ സെമിത്തേരിയിലേക്ക് കയറി അവിടുത്തെ തോട്ടക്കാരന്റെ ഷെഡ്ഡിലേക്ക് കയറിനിന്നു. അയാളെ കണ്ട് സെമിത്തേരി തോട്ടക്കാരനും അങ്ങോട്ടു വന്നു.
'വല്ലാത്ത ഒരു മഴതന്നെ! എങ്ങോട്ടെങ്കിലുമൊന്ന് പോകാന്‍ തുടങ്ങുമ്പോഴാണ് ഈ നാശം പിടിച്ച മഴ!'
വഴിയാത്രക്കാരന്‍ തോട്ടക്കാരനോട് പറഞ്ഞു.
'ഏയ്!' തോട്ടക്കാരന്‍ പറഞ്ഞു. 'ഇതൊന്നും ഒരു മഴയല്ലെന്നെ! ഇത്തവണ മഴ പെയ്തിട്ടുണ്ടോ? നല്ല മഴ കിട്ടിയില്ലെങ്കില്‍ ആകെ കുഴപ്പമാകും.' അയാള്‍ ചുറ്റുമുള്ള ചെടികളിലേക്ക് നോക്കിക്കൊണ്ടു തുടര്‍ന്നു. 'നല്ല മഴ കിട്ടിയാലേ ഭൂമിക്കുള്ളിലുള്ളതെല്ലാം പുറത്തേക്കെത്തു.'
'അതേതായാലും വേണ്ട' വഴിയാത്രക്കാരന്‍ പറഞ്ഞു.
'എന്റെ മരിച്ചുപോയ രണ്ടു ഭാര്യമാരും ഈ സെമിത്തേരിയിലെ മണ്ണിനുള്ളിലുണ്ട്.'

വിശ്വാസം
ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ. എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?' 
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തിനുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്്)
സമാഹരണം:കെ.എസ്. കുമാര്‍