Showing posts with label Meat. Show all posts
Showing posts with label Meat. Show all posts

Wednesday, August 8, 2018

ആടിനെ വളര്‍ത്താം, വരുമാനവും

ആടാണ് മെച്ചം. എളുപ്പവും.പശുക്കളെ അപേക്ഷിച്ച്ചെറിയ ശരീരഘടന, എത് പ്രതികൂല കാലാവസ്ഥയെയും തരണംചെയ്യാനുള്ള കഴിവ്, പോഷക ഗുണനിലവാരം വളരെ കുറഞ്ഞ പാഴ്ച്ചെടികള്‍ ഉപയോഗപ്പെടുത്തല്‍, വര്‍ഷത്തില്‍ 2-3 പ്രസവം, ഓരോ പ്രസവത്തിലും 2-3 കുട്ടികള്‍ വീതം എന്നിവയെല്ലാമാണ് പാവപ്പെട്ടവന്റെ പശു എന്ന വിശേഷണം ആടിന് നേടിക്കൊടുത്തത്.
അധക മൂലധനം ചെലവിടാതെ തന്നെപാവപ്പെട്ട ഒരു കര്‍ഷകന് ആടുവളര്‍ത്തി സാമാന്യം വരുമാനമുണ്ടാക്കാം.എന്നാല്‍ നല്ല ഇനങ്ങളെ നോക്കി തിരഞ്ഞെടുക്കാന്‍ അറിയാത്തതാണ് കര്‍ഷകന് തിരിച്ചടിയാകുന്നത്
∙ ഇനങ്ങള്‍ ഏറെ
ലോകത്തിലാകെയുള്ള ആടുകളില്‍19 % ഇന്ത്യയിലാണ്. എകദേശം ഇരുപതോളംഅംഗീകരിക്കപ്പെട്ട ജനുസുകള്‍ ഇവിടെയുണ്ട്. പ്രധാനമായുംആടകള്‍ മൂന്നു തരമേയുള്ളൂ. പാല്‍ഉല്‍പാദിപ്പിക്കുന്നവ, പാലും മാംസവുംഉല്‍പാദിപ്പിക്കുന്നവ, കമ്പിളി ഉല്‍പാദിപ്പിക്കുന്നവ. ജമുനാപാരി, ബീറ്റല്‍, സുര്‍ത്തി എന്നിവ ധാരാളം പാല്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. ബ്ലാക്ക് ബംഗാള്‍, കച്ചി, ഗഞ്ചാം എന്നിവ കൂടുതല്‍ മാംസംഉല്‍പാദിപ്പിക്കുന്നവയാണ്. പാലിനുംമാംസത്തിനും വേണ്ടി വളര്‍ത്തുന്നവയാണ് ബാര്‍ബറി, മലബാറി, ഒസ്മാനാബാദി, പാഷ്മിന, ഗഡ്ഡി എന്നിവ. കമ്പിളി നൂല്‍ ഉല്‍പാദിപ്പിക്കാനുള്ളതാണ്പാഷ്മിന, ഗഡ്ഢി എന്നിവ.
∙ കേരളത്തിന്റെ ഇനം
കേളത്തിന്റെ ഒരേ ഒരു തനത് ജനുസാണ് മലബാറി ആടകള്‍. ഉത്തരകേരളത്തിലെ മലബാര്‍ മേഖലയില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഈ ജനുസ് കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഇണങ്ങിയവയാണ്. പലനിറങ്ങളിലുണ്ടെങ്കിലും വെളുത്ത ആടുകള്‍ക്കാണ് കൂടുതല്‍ പ്രിയം. നീണ്ട ചെവികള്‍ ഈ ജനുസിന്റെ പ്രത്യേകതകളാണ്. രണ്ടു വര്‍ഷത്തില്‍ മൂന്ന് പ്രസവവുംഓരോ പ്രസവത്തിലും രണ്ടുകുട്ടികള്‍ വീതവും നല്‍കുന്ന മുന്തിയ പ്രത്യുല്‍പാദന ശേഷിയുമാണ് ഇവയ്ക്കുള്ളത്.
കേരളത്തിലെ അട്ടപ്പാടി മേഖലയില്‍കണ്ടുവരുന്ന അട്ടപ്പാടി കരിയാടുകള്‍ ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും മാംസാവശ്യത്തിനായി വളര്‍ത്തപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഇവയുടെ മാംസം കൂടുതല്‍ രുചിയുംഗുണവുമുള്ളതായി കരുതപ്പെടുന്നു.
പ്രത്യുല്‍പാദനക്ഷമതയില്‍ കിടപിടിക്കുമെങ്കിലും ഇവയ്ക്ക് ശരീരഭാരംമലബാറിയെക്കാള്‍ കുറവാണ്.ആടുകളിലെ ഏറ്റവും വലിയഇന്ത്യന്‍ ജനുസാണ് ഉത്തരേന്ത്യക്കാരിയായ ജമുനാപാരി. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ 80 കിലോയോളം വരും. ജമുനാപാരിക്ക് മങ്ങിയ വെള്ള നിറവും നീളന്‍ ചെവികളും റോമന്‍ മൂക്ക് എന്നറിയപ്പെടുന്ന ഉയര്‍ന്ന നാസികയുമാണുള്ളത്. വര്‍ഷത്തില്‍ ഒരു പ്രസവവുംഅതില്‍ ഒരുകുട്ടിയുമെന്നതാണ് പ്രത്യുല്‍പാദന ശേഷി.
∙ ആടിനെനോക്കിയെടുക്കണം
ഉയര്‍ന്ന ഉല്‍പാദന-പ്രജനനക്ഷമതകള്‍ നോക്കിയായിരിക്കണം ആടകളെ തിരഞ്ഞെടുക്കേണ്ടത്. ആടകളുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയുംതിരഞ്ഞെടുക്കാം. വിരിഞ്ഞ നെഞ്ചും തിളങ്ങുന്ന കണ്ണുകളും നനവുള്ളനാസികയും മിനുസമുള്ള രോമവും പ്രസരിപ്പുള്ള സ്വഭാവവും ആടുകളുടെആരോഗ്യലക്ഷണങ്ങളാണ്. കറന്നുകഴിഞ്ഞാല്‍ വലുപ്പ വ്യത്യാസമില്ലാത്തഅകിടും നല്ല ആടിന്റെ ലക്ഷണങ്ങളാണ്.കറക്കുമ്പോള്‍ നിറവ്യത്യാസമില്ലാത്ത പാല്‍ തടസ്സംകൂടാതെ പുറത്തേക്ക്വരുന്നതും ഉറപ്പ് വരുത്തേണ്ടതാണ്.
∙ പെണ്ണാടുകളുടെ തിരഞ്ഞെടുപ്പ്
പെണ്ണാട് ആദ്യമായി മദിലക്ഷണങ്ങള്‍കാണിക്കുന്ന പ്രായം തിരഞ്ഞെടുപ്പില്‍പ്രാധാന്യമര്‍ഹിക്കുന്നു. 7-8 മാസം പ്രായത്തില്‍ ആദ്യമദി ലക്ഷണം കാണിക്കുന്ന പെണ്ണാടുകളെയാണ് വളര്‍ത്താന്‍തിരഞ്ഞെടുക്കേണ്ടത്. 15-20 കിലോഗ്രാം ശരീരഭാരവും 10-12 മാസംപ്രായമുള്ള പെണ്ണാടുകളെ പ്രജനനത്തിനായി തിരഞ്ഞെടുക്കാം. 15-17 മാസംപ്രായത്തില്‍ ആദ്യപ്രസവം നടന്നപെണ്ണാടകള്‍ക്കും പ്രത്യുല്‍പാദന മികവുള്ളതായി കണക്കാക്കാം.
രണ്ടുവര്‍ഷത്തില്‍ മൂന്ന് പ്രസവവും കുറഞ്ഞത് അഞ്ച്ആറ് കുട്ടികള്‍ വരെ ലഭിച്ചിട്ടുണ്ടെങ്കില്‍ പെണ്ണാടുകള്‍ക്ക് ഉയര്‍ന്നപ്രത്യുല്‍പാദന ശേഷിയുണ്ടെന്ന് കണക്കാക്കാം. പ്രസവ ഇടവേള എട്ടു മാസമാക്കുന്നതാണ് ഉത്തമം.
ആടിന്റെ ഒരു കറവക്കാലത്തിന്റെദൈര്‍ഘ്യം ശരാശരി 150 ദിവസമാണ്.ഈ കറവക്കാലത്തെ പാലുല്‍പാദനംആട്ടിന്‍കുട്ടികളുടെ വളര്‍ച്ചാനിരക്കിനെസ്വാധീനിക്കുന്ന ഘടകമായതിനാല്‍പ്രതിദിനം 1.5 ലീറ്ററില്‍ കുറയാതെപാലുള്ള പെണ്ണാടുകളെ വാങ്ങാം.പോഷകാഹാരക്കുറവോ പരാദരോഗങ്ങളോ പെണ്ണാടുകള്‍ക്ക് ഇല്ലെന്നും ഉറപ്പു വരുത്തണം. ആടുകള്‍ക്ക് 3-6 വയസുവരെയുള്ള കാലയളവിലാണ് എറ്റവുംകൂടുതല്‍ കുട്ടികളെ ലഭിക്കാനുള്ളസാധ്യതയെന്നറിയുക.
പ്രായം കുറയുമ്പോഴും ഏറുമ്പോഴും ഒരു പ്രസവത്തില്‍ നിന്ന് ലഭിക്കാവുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും. ആടുകളെ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ സാമാന്യ അറിവും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്രദമാകും. പ്രത്യേകകാരണങ്ങളൊന്നുമില്ലാതെ പാലുല്‍പാദനം പെട്ടെന്ന് കുറയുന്നതും പാലിനു ദുസ്സ്വാദുണ്ടാകുന്നതും ലഘുവായതോതിലുള്ള അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാണ്.
∙ മുട്ടനാടുകളുടെ തിരഞ്ഞെടുപ്പ്
20 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതോതിലാണ് ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ആറു മുതല്‍എട്ട് വര്‍ഷം വരെയുള്ള പ്രജനനത്തിനായി ഉപയോഗിക്കാനാണ് മുട്ടനാടുകളെ തിരഞ്ഞെടുക്കേണ്ടത്. തള്ളയുടെ പാലുല്‍പാദനശേഷിക്ക് മുട്ടനാടുകളുടെ തിരഞ്ഞെടുപ്പില്‍ അതീവപ്രാധാന്യമുണ്ട്. കുറഞ്ഞത് 1.5 കിലോഗ്രാം പാല്‍ എങ്കിലും പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന പെണ്ണാടുകളുടെ ഇരട്ടക്കുട്ടികളില്‍ നിന്നായിരിക്കണം ഇവയെ തിരഞ്ഞെടുക്കേണ്ടത്.
മാംസാവശ്യത്തിനായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന മുട്ടനാടുകള്‍ക്ക് രണ്ട് കിലോയില്‍ കുറയാതെയുള്ള ശരീരഭാരംആറുമാസം പ്രായത്തില്‍ ഉണ്ടാവേണ്ടതാണ്. ആട്ടിന്‍കൂട്ടത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ഇണചേരലില്‍നിന്ന് ഉണ്ടാവുന്ന ആട്ടിന്‍കുട്ടികളെ കഴിവതും വാങ്ങാതിരിക്കാം. ഇവയില്‍ വന്ധ്യത, കുറഞ്ഞ വളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷിക്കുറവ്, പ്രജനനക്ഷമത എന്നീ പ്രശ്നങ്ങളും കൂടുതലായികണ്ടുവരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നല്ല പെണ്ണാടുകളെയും മുട്ടനാടുകളെയും തിരഞ്ഞെടുക്കുന്നതിനൊപ്പം ആടുവളര്‍ത്തല്‍ യൂണിറ്റ് തുടങ്ങുമ്പോള്‍ആടുകളില്‍ പകുതി കറവയുള്ള ആടകളും കുട്ടികളും ആയിരിക്കണം.ബാക്കി, ഒരു വയസ് പ്രായമുള്ളപ്രസവിക്കാത്ത ആടുകളും ആണാടുകളും ആയിരിക്കുന്നതാണ് അഭികാമ്യം.
ഡോ. ബിന്ദ്യാ ലിസ് ഏബ്രഹാം അസി. പ്രഫസര്‍ കേരേള വെറ്ററിനറി സര്‍വകലാശാല