Showing posts with label social. Show all posts
Showing posts with label social. Show all posts

Saturday, February 12, 2011

കോളേജിലോ... ഞാനോ?..

സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ബസ്‌ കണ്ടക്ടര്‍മാരുടെ പീഠനം (വാക്കാലുള്ള പീഠനമേ ഉദ്ധേശിച്ചുള്ളൂ..) കണ്‍സഷനില്‍ യാത്ര ചെയ്തിരുന്ന ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ദിനചര്യയായിരുന്നു.

ചില കണ്ടക്ടര്‍മാര്‍ക്ക്‌ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഒരു ചൊറിച്ചിലാണ്‌.. (ഡീസന്റ്‌ ആള്‍ക്കാരും ഉണ്ട്‌... കുറവാണെന്ന് മാത്രം.)

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ പഠിക്കുന്ന കാലം...

വൈകുന്നേരം അവസാന മണിക്കൂര്‍ ക്ലാസ്സില്‍ കയറിയ ഓര്‍മ്മയേ ഇല്ല.. കാരണം... ബസ്സില്‍ ഇരുന്ന് പോകാന്‍ സീറ്റ്‌ കിട്ടണമെങ്കില്‍ നേരത്തെ സ്റ്റാന്റില്‍ ചെല്ലണം...

(ഇത്‌ കേട്ടാല്‍ തോന്നും മൊര്‍ണിംഗ്‌ സെഷനില്‍ അവസാന മണിക്കൂര്‍ ക്ലാസ്സില്‍ ഇരിക്കാറുണ്ടെന്ന്.. അപ്പൊ ഞങ്ങള്‍ക്ക്‌ നേരത്തെ ഫുഡ്‌ അടിക്കണ്ടെ.. വിശപ്പ്‌ സഹിച്ച്‌ ഇരിക്കാന്‍ പറ്റുമോ...)

ഒരു ദിവസം വൈകീട്ട്‌ നേരത്തെ സ്റ്റാന്റില്‍ എത്തി.

ബസ്സുകള്‍ നിരന്ന് കിടപ്പുണ്ട്‌...

ആദ്യം പോകുന്ന ബസ്സില്‍ വന്‍ തിരക്കായതിനാല്‍ അടുത്ത ബസ്സില്‍ കയറാനായി ഞങ്ങള്‍ തീരുമാനിച്ചു. അതിലും സീറ്റ്‌ കിട്ടില്ലെങ്കിലും തിരക്ക്‌ കുറവായതിനാല്‍ നിന്നായാലും പോയിക്കളയാം എന്നാണ്‌ വിചാരം..

ഞങ്ങളുടെ കൂട്ടത്തില്‍ ലിജോ ശരീരപ്രകൃതിയിലാണെങ്കിലും തൊലിക്കട്ടിയുടെ കാര്യത്തിലാണെങ്കിലും ഒന്നാം റാങ്ക്‌ കാരന്‍...

ബസ്സിന്റെ അടുത്തെത്തിയപ്പോള്‍ അതാ ഡോറില്‍ ചൊറിയന്‍ കണ്ടക്ടര്‍ രാജു....

'ങൂം.. എങ്ങോട്ടാ..' രാജുവിന്റെ ചോദ്യം...

'വീട്ടില്‍ പോവാ...' ലിജോയുടെ നിസ്സാരമായ മറുപടി.

ഇത്‌ കേട്ട്‌ അല്‍പം ദേഷ്യം വന്ന കണ്ട്രാവി രാജുവിന്റെ അടുത്ത ചോദ്യം...

'നിനക്കെന്താ ആ ബസ്സില്‍ പോയാല്‍... ഈ ബസ്സില്‍ തന്നെയെ കയറൂ എന്ന് എന്താ ഇത്ര വാശി?..'

ഉടനെ ലിജോ അല്‍സ്പം ലജ്ജാഭാവത്തൊടെ....

'എന്താന്നറിയില്ലാ... എനിക്ക്‌ ഈ ബസ്സിനോട്‌ ലൗവ്വാ...' എന്ന് പറയലും കുത്തിതിരുകി ഉള്ളില്‍ കയറിപ്പറ്റലും കഴിഞ്ഞു. പിന്നാലെ ഞങ്ങളും....

ഇനി ബസ്സില്‍ കയറിയാലോ.. എവിടെ നിന്നാലും കുറ്റമാണ്‌... പിന്നില്‍ നിന്നാല്‍ പറയും മുന്‍പിലോട്ട്‌ കയറിനിക്കാന്‍.... മുന്‍പില്‍ നിന്നാല്‍ പറയും പിന്നിലോട്ട്‌ ഇറങ്ങി നില്‍ക്കാന്‍.. കൂട്ടത്തില്‍ ചിലപ്പോ ബോണസ്സായി സ്ത്രീപീഠന ആരോപണങ്ങളും... ഇത്‌ രണ്ടും വേണ്ടല്ലോ എന്ന് വിചാരിച്ച്‌ ഒരുവിധം മദ്ധ്യത്തില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു.

ബസ്‌ പുറപ്പെട്ട്‌ അല്‍പം കഴിയുമ്പോഴെക്ക്‌ തുടങ്ങീ രാജുകണ്ടക്ടറുടെ നിലവിളി...

'ആ പച്ച ഷര്‍ട്ട്‌.. അങ്ങോട്ട്‌ നീങ്ങി നില്‍ക്ക്‌... നീല ഷര്‍ട്ട്‌ മുന്‍പോട്ട്‌ കയറി നില്‍ക്ക്‌... വരയന്‍ ഷര്‍ട്ട്‌, ഇടത്തോട്ട്‌ കടന്ന് നില്‍ക്ക്‌...'

ചെവിതല കേള്‍ക്കാതയപ്പോള്‍ ലിജോ വിളിച്ചു പറഞ്ഞു..

'ആ കാക്കി ഷര്‍ട്ട്‌ .. ഒന്ന് മിണ്ടാതിരി..'

അല്‍പം കഴിഞ്ഞ്‌ ഞങ്ങളുടെ വിലയില്ലാത്ത പൈസ വാങ്ങാന്‍ അടുത്തെത്തിയ രാജു കണ്ടക്ടര്‍ ലിജോയോട്‌ എല്ലാ വൈരാഗ്യങ്ങളും ഒരുമിച്ച്‌ തീര്‍ക്കാനുള്ള ദേഷ്യത്തോടെ...

'നീ... കാര്‍ഡ്‌ ഇങ്ങ്‌ എടുത്തെ... കുറെ നാളായി വിചാരിക്കുന്നു...നിന്നെ കണ്ടാല്‍ കോളെജില്‍ പഠിക്കുകയാണെന്ന് നോന്നില്ലല്ലോ... അല്ലാ.... നീ ഏത്‌ കോളേജിലാ പഠിക്കുന്നേ...???'

ഉടനെ ലിജോ നാണം ഭാവിച്ച്‌ കള്ളച്ചിരിയോടെ...

'കോളേജിലോ... ഞാനോ???'

പറഞ്ഞ്‌ തീരലും അപ്പുറത്ത്‌ നിന്ന് ജോബിയുടെ ഉറക്കെയുള്ള വിളി....
'ഡാഡീ....'

('അവിടെ ആരാ ടിക്കറ്റ്‌ പറഞ്ഞെ..' എന്ന് പറഞ്ഞ്‌ മുന്‍പിലോട്ട്‌ റോക്കറ്റ്‌ വിട്ട പോലെ പോകുന്ന രാജുകണ്ടക്ടറെയാണ്‌ പിന്നെ കണ്ടത്‌)



കടപ്പാട് : sreenand

Sunday, January 23, 2011

ശമ്പളം കണ്ടു ഞെട്ടരുത്..?


പഠിക്കുന്ന കാലത്ത് കണ്ട മാവേലും കയറി,വല്ലവന്റെയും വായിലും നോക്കി അണ്ടി പെറുക്കാനും പോയതിന്റെയാ ഇപ്പൊ അനുഭവിക്കുന്നത് . അല്ലെങ്കില്‍ ഇങ്ങനെ ഗള്‍ഫില്‍ വന്നു കിടന്നു വല്ല കാട്ടറബിയുടെയോ മിസ്രിയുടെയോ ആട്ടും തുപ്പും കേട്ട് കാലം കഴിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..? കറങ്ങുന്ന കസേരയില്‍ കയറിയിരുന്നു ഫയലുകള്‍ നോക്കുകയും ചെക്കില്‍ ഒപ്പിടുകയും കോണ്‍ഫ്രെന്‍സ് വിളിച്ചു കൂട്ടി തന്റെ താഴെ പണിയെടുക്കുന്നവരെ കണക്കിന് തെറിവിളിച്ചു കിട്ടുന്ന സമാധാനത്തോടെ പോയി കിടന്നു സുഖമായി ഉറങ്ങാമായിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന കാശ് കൈയ്യില്‍ വരാനും വെസ്റ്റേണ്‍ യൂണിയനിലേക്ക് ഓടാനും ഉള്ളത് മുഴുവനും നാട്ടിലെക്കച്ചിട്ടും പരിഭവങ്ങള്‍ തീരാതെയും എല്ലാം കഴിഞ്ഞു മടങ്ങി വന്നു കുബുസും അതുമല്ലെങ്കില്‍ പാക്കിസ്ഥാനിയുടെ വലിയ റൊട്ടിയും കടിച്ചു പറിച്ചു കുറച്ചു പച്ചവെള്ളവും കുടിച്ചു നാളയെ പറ്റി ആകുലപെട്ടു അടുത്ത മാസത്തെ ശമ്പളത്തിനായി വേഴാമ്പലിനെ പോലെ കാത്തിരിക്കാനാണ് നമ്മുടെ യോഗം.
എല്ലാവരും ജോലി ചെയ്യുന്നത് അവനവന്റെ കുടുംബം തന്നാല്‍ ആവും വിധം ഭംഗിയായി നോക്കുവാന്‍ വേണ്ടിയാണ്. തന്റെ കുട്ടികളും ഭാര്യയും നാട്ടില്‍ സുഖമായി ക്ഴിയുണ്ടാവുമല്ലോ എന്ന വലിയ ആശ്വാസമാണ് അപ്പോഴും നമ്മുടെ മനസ്സില്‍ .. ഇത് പ്രവാസിയുടെ നിത്യ ജീവിതത്തിന്റെ നേര്‍കാഴ്ച. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാലോ, അതും തഥൈവ. കുടുംബത്തിന്റെ മുഴുവന്‍ ചിലവും കുട്ടികളുടെ പഠിപ്പും എല്ലാത്തിനും കൂടെ പൈസ തികയാതെ വരുമ്പോള്‍ ലോണ്‍ എന്നാ കാച്ചി തുരുമ്പില്‍ ആശ്രയം തേടും. മാസാമാസം കിട്ടുന്ന തുക ലോണ്‍ അടച്ചു കഴിയുമ്പോള്‍ കൈയ്യില്‍ ഒന്നും മിച്ചം ഉണ്ടാവുകയും ഇല്ല. പിന്നെയും അടുത്ത മാസത്തെ ചിലവിനായി ആരുടെയെങ്കിലും നിന്ന് കടം മേടികുകയോ ബ്ലേഡ് എന്നാ പ്രേതിഭാസത്തില്‍ ആശ്രയം തേടുകയോ ചെയ്യാതെ വയ്യ എന്നാ അവസ്ഥ താനേ വന്നു ഭവിക്കും.എന്നാല്‍ ഇതൊന്നുമല്ല മോനെ ശമ്പളം …കണ്ടിട്ട് അസൂയപ്പെട്ടിട്ടും കാര്യമില്ല. ഇനി താഴെയുള്ള കാര്യങ്ങള്‍ വായിക്കുന്നതിനു മുന്‍പ് പരദൈവങ്ങളോട് കരഞ്ഞപേക്ഷിച്ചോളുക ” ശക്തി തരണേ…കാത്തോളണേ…!!”
2,871 കോടി രൂപ അറ്റാദായവും 45,811 കോടി രൂപ വിപണിമൂല്യവുമുള്ള കമ്പനിയാണ് വാഹന – ട്രാക്ടര്‍ നിര്‍മാണ രംഗത്തുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനീത് നയ്യാറിന്റെ ശമ്പളം. 3.4 കോടി രൂപയാണ്. അദ്ദേഹത്തിന്റെ പ്രതിമാസശമ്പളം 28.33 ലക്ഷം രൂപ. ഇതിന് പുറമെ, ജീവനക്കാര്‍ക്കുള്ള സ്റ്റോക്ക് ഓപ്ഷന്‍ ഇനത്തില്‍ അദ്ദേഹത്തിന് ലഭിച്ച ഓഹരികളുടെ മൂല്യം ഇപ്പോള്‍ 42 കോടി രൂപ വരും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്രയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം 2.7 കോടി രൂപയാണ്. വിനീത് നയ്യാറും ആനന്ദ് മഹീന്ദ്രയും കഴിഞ്ഞ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത് മഹീന്ദ്ര ഹോളീഡെയ്‌സ് മാനേജിങ് ഡയറക്ടര്‍ രമേശ് രാമനാഥനാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശമ്പളം 2.3 കോടി രൂപയാണ്. പ്രതിമാസം 19.16 ലക്ഷം രൂപ. സ്റ്റോക്ക് ഓപ്ഷന്‍ ഇനത്തില്‍ രമേശ് രാമനാഥന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം 7.22 കോടി രൂപയാണ്. ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യലിന്റെ മാനേജിങ് ഡയറക്ടര്‍ രമേശ് അയ്യര്‍ കഴിഞ്ഞ വര്‍ഷം ശമ്പളമായി കൈപ്പറ്റിയത് 1.1 കോടി രൂപയാണ്. പ്രതിമാസം 9.16 ലക്ഷം രൂപ. സ്റ്റോക്ക് ഓപ്ഷനിലൂടെ ലഭിച്ച ഓഹരികളുടെ മൂല്യം 3.62 കോടി രൂപ. 184 കോടി രൂപ നഷ്ടത്തിലുള്ള മഹീന്ദ്ര ഫോര്‍ജിങ്ങിന്റെ എം.ഡി.ദീപക് ധീറിന് ലഭിക്കുന്ന ശമ്പളം 80 ലക്ഷം രൂപ. അതായത് പ്രതിമാസം 6.66 ലക്ഷം രൂപ. മഹീന്ദ്ര ലൈഫ് സ്‌പേസിന്റെ എംഡിയും സിഇഒയുമായ അനിതാ അര്‍ജുന്‍ദാസിന് ലഭിക്കുന്നത് 60 ലക്ഷം രൂപയാണ്. എപ്പടി കാര്യങ്ങള്‍..?
ഇനി നമുക്ക് ഇന്‍ഫോസിസിലേക്ക് പോകാം. ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മലയാളിയായ ക്രിസ് എന്ന് സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന എസ്.ഗോപാലകൃഷ്ണന്റെ ശമ്പളം ഒരു കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 1.01 കോടി രൂപയാണ് ഇദ്ദേഹം ശമ്പളമായി പറ്റിയത്. ക്രിസിനെക്കാള്‍ കൂ ദിയവര്‍ വേറെയ്മുണ്ട്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ബാങ്കിങ് – കാപ്പിറ്റല്‍ മാര്‍ക്കറ്റ് – സ്ട്രാറ്റജിക് ഗ്ലോബല്‍ സോഴ്‌സിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റുമായ അശോക് വെമുറി കഴിഞ്ഞവര്‍ഷം 4.88 കോടി രൂപയാണ് ശമ്പളമായി പറ്റിയത്. അതായത് പ്രതിമാസം 40.67 ലക്ഷം രൂപ. ഇന്‍ഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മലയാളിയായ എസ്.ഡി.ഷിബുലാലിന്റെ വാര്‍ഷികശമ്പളം 95 ലക്ഷം രൂപ.അതായത് ഷിബുലാല്‍ പ്രതിമാസം ശമ്പളമായി വാങ്ങുന്നത് 7.92 ലക്ഷം രൂപ.തീര്‍ന്നിട്ടില്ല…ദേ, അടുത്തത്…!
ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ ലീലാ വെഞ്ച്വറിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 1.27 കോടി രൂപയാണ്. അതായത് ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ. ടാറ്റാ ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ റെയ്മണ്ട് ബിക്‌സണാണ് ശമ്പള പട്ടികയില്‍ ഒന്നാമത്. 7.7 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം.പ്രതിമാസം കണക്കു കൂട്ടി ഇപ്പോള്‍ തന്നെ കൂടിയിരിക്കുന്ന ബിപി ഇനിയും ഹൈ ആക്കുന്നില്ല. ഇ.ഐ.എച്ച്. ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ പി.ആര്‍ .എസ്.ഒബറോയ് 2.6 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ശമ്പളം പറ്റിയത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം പുല്ലു പോലെ വലിച്ചെറിഞ്ഞു ഫ്യൂച്വര്‍ ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വി.വൈദ്യനാഥന് കിഷോര്‍ ബിയാനി നല്‍കുന്നത് 50 കോടി രൂപ. ബിഗ് ബസാര്‍ , പാന്റലൂണ്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയരായ ഫ്യൂച്വര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂച്വര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിങ്ങിനെ നയിക്കാനാണ് കിഷോര്‍ ബിയാനി, വൈദ്യനാഥനെ ഇത്ര വലിയൊരു തുക നല്‍കി കൊണ്ടുവന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന സണ്‍ ടിവിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനേക്കാള്‍ പത്ത് കോടി രൂപ കൂടുതല്‍ .
ഇനി ഞാനെന്തു കൂടുതല്‍ വിശിദീകരിക്കാനാ…എന്റെ ഉള്ള ശക്തി ചോര്‍ന്നു പോയിരിക്കുന്നു.
“പരദൈവങ്ങളെ…!!!
കടപ്പാട് : thattakam

Monday, January 5, 2009

Hutch Dog...Good Moral


Once lived a dog named 'Pug' a.k.a Hutch dog.
His life was so happy when he was a kid.....
Hutch Dog








Playing.......Laughing........Sleeping......
Hutch Dog

He grew up... 

One fine day he got a job in a company.. 
In...

Hutch

He became so famous...
He was asked to follow a small boy where ever he goes..... 
Hutch Dog


Hutch Dog



He was seen everywhere....
on websites.... 


Hutch Dog


















Roadside hoarding... desktop... etc...
Hutch Dog
One fine day... 
A new company takes over the old....
Pug is panicked.. in a nail biting situation!!!! 

Hutch Dog
It's been decided... 
& 
Pug was sent off...
 
Hutch Dog

New concept adopted ¦ 
here comes zoo zoo
Zoo Zoo














Zoo Zoo 

Zoo Zoo


















nThe End
Moral:
 Never love your company, love your job, you never know when your company stops loving you.
Lion
Give a thought to this.............