Showing posts with label Karnadaka. Show all posts
Showing posts with label Karnadaka. Show all posts

Thursday, May 5, 2016

കാനനമനം




ഒരു സംസ്ഥാനം പല ലോകം-വിനോദ സഞ്ചാര മേഖല കര്‍ണാടകയെ അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. ഡാന്‍ഡേലിയും അതിന് അടിവരയിടുന്നു. കാനനനിഗൂഢതകളില്‍ കൗതുക കാഴ്ചകളൊരുക്കി, താളമിട്ടൊഴുകുന്ന കാളിപ്പുഴയില്‍ സാഹസികതകളുടെ ഹരം നുകര്‍ന്ന് പക്ഷികളുടെ പാട്ടും പ്രകൃതിയുടെ താളവും സിരകളില്‍ സ്വന്തമാക്കി, ഈ കാനനചോലയിലെ ഒഴിവുകാലം എന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാം....

ഡാന്‍ഡേലി-പേരു കേള്‍ക്കുമ്പോള്‍ ഒരു താളമുണ്ട്. പാറക്കൂട്ടങ്ങളെയും കുഞ്ഞു കുഞ്ഞു തുരുത്തുകളെയും തല്ലിതലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ പേപ്പര്‍മില്ലും ഇവിടെയാണ്. ഒരു പക്ഷെ അതില്ലെങ്കില്‍ വിജനമായൊരു കാട്ടുമൂല മാത്രമായി പോയേനെ ഇവിടം. 4000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപറ്റിയുള്ള ജീവിതവുമാണ് ഡാന്‍ഡേലിയെ ഒരു ചെറിയ നഗരമാക്കി മാറ്റിയത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ വിനോദ സഞ്ചാര മേഖലയും ഉണര്‍ന്നു. ബാംഗഌര്‍-മുംബൈ നഗരജീവിതത്തില്‍ നിന്ന് മോചനം തേടി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. കാനന ജീവിതത്തിന്റെ പൊരുളറിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വീണ്ടും വരാമെന്നാണ് എല്ലാവരും പറയുന്നത്. വരണം എന്ന് ഡാന്‍ഡേലിയും..

കോഴിക്കോടു നിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂര്‍ യാത്ര. പിന്നെ വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍പാലങ്ങളും തുരങ്കങ്ങളും താണ്ടിയുളള കൊങ്കണ്‍പാതയിലൂടെ...ആ യാത്ര തന്നെ ഒരു വിനോദസഞ്ചാര ഹരം പകരുന്നു. വഴിയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നാല്‍ ഉടനാണ് കാര്‍വാര്‍ സ്‌റ്റേഷന്‍. അറബികടലോരത്തെ മനോഹരമായ തീരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. മംഗലാപുരത്തു നിന്ന് മത്സ്യഗന്ധയില്‍ കാര്‍വാറിലെത്തുമ്പോള്‍ സമയം ആറുമണി. സ്‌റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്റ്റാന്‍ഡിലെത്തി ഡാന്‍ഡേലിക്കുള്ള ബസിനായി അന്യേഷിച്ചു. അഞ്ചരയ്ക്കാണ് അവസാന ബസ്. ഇനി നാളെ രാവിലെ നോക്കിയാല്‍ മതി. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍യാത്രയാണ് സഞ്ചാരികള്‍ക്കു നല്ലതും.

ഏഴുമണിക്കുള്ള ആദ്യബസ് പിടിക്കാനായി സ്റ്റാന്‍ഡിലെത്തിയെങ്കിലും ഒരു മിനിട്ടിന്റെ വെത്യാസത്തില്‍ അത് നഷ്ടമായി. പിന്നെ തൊട്ടടുത്തെ പ്രധാന സ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിച്ചു. 96 കിലോമീറ്റര്‍. കാനനപാതയില്‍ ചിലയിടത്തും മാത്രം റോഡ് മോശമാണ്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ജോയ്ഡയിലെത്തിയത്. അവിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. പാവപ്പെട്ടൊരു അങ്ങാടി. റവ ഇഡ്ഡലിയും ബണ്‍സ് എന്ന ഓമന പേരിലറിയപ്പെടുന്ന പൂരിയുമല്ല, ബണ്ണുമല്ലാത്തൊരു പലഹാരവും. ചായ രുചികരമാണെങ്കിലും ചെറിയൊരു ഗ്ലാസില്‍ തുള്ളിയേ കാണൂ. അതിനേക്കാള്‍ ചെറിയ ഗ്ലാസിനി കണ്ടു പിടിക്കാനിരിക്കുന്നേയുള്ളു!

തുടര്‍ന്നുള്ള യാത്ര ഉത്തരകര്‍ണാടകയുടെ 'ദേശീയവാഹന'മായ ട്രാക്‌സിലാണ്. പത്തു പേര്‍ക്കിരിക്കാവുന്ന ആ വണ്ടിയില്‍ 17 ഉം 20 പേരുണ്ടാവും. ചിലപ്പോള്‍ വണ്ടിയ്ക്ക് മുകളിലും ആളുണ്ടാവും. വാഹനങ്ങള്‍ കുറവായതിനാല്‍ ഏതു വണ്ടിയ്ക്ക് കൈകാണിച്ചാലും നിര്‍ത്തി ആളെ എടുത്തെന്നിരിക്കും. ഇതിനകത്താണെങ്കില്‍ മറാഠി, ഹിന്ദി, കന്നഡ, തെലുങ്ക് ഏതാണ്ട് എല്ലാ ഭാഷയും ഉണ്ട്. ഞങ്ങളെ കൂടി കുത്തി കൊള്ളിച്ചതോടെ അതൊരു ഇന്ത്യന്‍ വണ്ടിയായി. നാനാത്വത്തിലെ ഏകത്വം കാനനപാതയിലൂടെ അത്യുത്തര കര്‍ണ്ണാടകത്തിന്റെ ഉത്തര ഭാഗത്തേക്ക്...

കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. ഡാന്‍ഡേലിയിലെത്തിയപ്പോള്‍ ആദ്യം പോയത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലേക്കാണ്. ഞായറാഴ്ചയാണെങ്കിലും അവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ചിത്രദുര്‍ഗക്കാരനായ കുമാരസ്വാമി. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പ്പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്‌സ് ടെന്റിന് 500 രുപയാണ്. സാധാരണ ടെന്റിന്250 ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രുപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന് ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്‍ക്കുള്ള കമ്മീഷന്‍ കൂടി വേണ്ടി വരും. ഞങ്ങള്‍ ഡീലക്‌സ് ടെന്റും ബൂക്ക് ചെയ്ത് കുള്‍ഗി നാച്ചര്‍ ക്യാമ്പിലേക്ക് പോയി. 12 കിലോമീറ്റര്‍ 'ദേശീയ വാഹന'ത്തില്‍..
സ്‌പെഷല്‍ വണ്ടിയല്ലെങ്കില്‍ നാച്ചര്‍ ക്യാമ്പിലേക്ക് ഒരു കിലോ മീറ്റര്‍ നടക്കണം. ഒരു മണിയ്ക്കാണ് അവിടെയെത്തുന്നത്. ഭക്ഷണം കഴിച്ച് സമീപത്തെ കൊടും കാട്ടിലെ പാതയിലൂടെ വെറുതെ നടക്കാനിറങ്ങി. നാഗജ്ഹരി വ്യൂ പോയിന്റില്‍ കയറി. മലനിരകളും താഴ്‌വരകളും വേഴാമ്പലുകളും...




പിറ്റേ ദിവസം കാലത്താണ് ജംഗിള്‍ സഫാരി. ജീപ്പ് വാടക 600 ഗൈഡ് ഫീയും എന്‍ട്രന്‍സ് ഫീയും 150 രൂപ. എല്ലാം കൂടെ 750. വീഡിയോ ഉണ്ടെങ്കില്‍ 150 രുപ കൂടി നല്‍കണം. പ്രഭാതത്തിലുണരുന്ന പക്ഷികള്‍ക്കേ പുഴുക്കളേയും ശലഭങ്ങളേയും കിട്ടൂ എന്നാണല്ലോ. കാനന സഫാരിയുടെയും ആപ്ത വാക്യമാണിത്. ആദ്യ വണ്ടിയാണെങ്കിലെ മൃഗങ്ങളെ കാണാന്‍ കഴിയൂ. പിന്നെ എല്ലാ വന്യജീവി സങ്കേതത്തിലും പറയും പോലെ ഇവിടെയും പറയും ഭാഗ്യമുണ്ടെങ്കിലേ മൃഗങ്ങളെ കാണാന്‍ പറ്റൂ!

ഭാഗ്യാനേഷികളായി ഞങ്ങളുടെ യാത്ര സൂര്യനുണരും മുമ്പേ തന്നെ തുടങ്ങി. പാന്‍സൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. അവിടെ കാവലിരിക്കുന്നത് ബഷീര്‍ക്കയാണ്. കൊല്ലം ആയൂര്‍ സ്വദേശി. 30 കൊല്ലത്തിലധികമായി കര്‍ണ്ണാടക വനം വകുപ്പിലാണ്. കാടിനകത്ത് മയില്‍, കാട്ടുകോഴി, മാന്‍, കാട്ടുപന്നി,വിവിധ തരം പക്ഷികള്‍ എന്നിവയെ കാണാം. ജലാശയങ്ങള്‍ക്കു സമീപമെല്ലാം വാച്ച് ടവറുകളുമുണ്ട്. സീസണല്ലാത്തിനാല്‍ സഫാരിയ്ക് വണ്ടികള്‍ കുറവാണ്. പെട്ടന്നാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. ചൂണ്ടി കാണിച്ച സ്ഥലത്ത്് ഒരു നിഴലനക്കം. കാട്ടുപോത്താണ്. ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡ് അനുവദിച്ചില്ല. അപകടകാരിയാണവന്‍. ശരിയാണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മുക്രയിടല്‍ കേട്ടു. രൂപം പോലെ തന്നെ ആ ചീറ്റലിനും ഗാംഭീര്യം. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ പാതയില്‍ ഒരു മുളങ്കൂട്ടം ഉണങ്ങി വീണിരിക്കുന്നു. രക്ഷയില്ല ഇനി സീസണായാലേ അതെല്ലാം വൃത്തിയാക്കൂ. ഇറങ്ങി മുളങ്കൂട്ടം നൂഴ്ന്ന് കടന്ന് മുന്നോട്ടേക്ക്. സഫാരി റൂട്ട് അവസാനിക്കുന്നിടത്തു നിന്ന് കാവള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. വഴിയില്‍ കടുവയുടെ ഫോട്ടോയെടുക്കാന്‍ വനംവകുപ്പ്് സ്ഥാപിച്ച ഒളിക്യാമറ കാട്ടിതന്നു. ഒരു കടുവയുടെ ഫോട്ടോ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ടത്രെ. കരിമ്പുലികളാണ് ഈ കാട്ടില്‍ ധാരാളമുള്ളതെന്നും പറയുന്നു. 1650 കാട്ടുപോത്ത്, 17 കടുവ, 27 പുലി, 390 കരടി, 45 ആന, സെന്‍സസ് പ്രകാരമുള്ള മൃഗങ്ങളുടെ കണക്ക് അങ്ങിനെയാണ്.

കോണ്‍ക്രീറ്റ് സ്‌റ്റെപ്പുകള്‍ തുടങ്ങുകയായി. 500 പടികള്‍ താഴോട്ടിറങ്ങണം. പണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 800 സ്റ്റെപ്പുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒരു കൂറ്റന്‍ മലയുടെ മുന്നില്‍ ഗൂഹാമുഖത്താണ് നാമെത്തുന്നത്. പാറവിടവുകളില്‍ നരിച്ചീറുകളുടെ മഹാസമ്മേളനം. കാല്‍ പെരുമാറ്റവും ശബ്ദവും കേട്ടപ്പോള്‍ അവ പറക്കാന്‍ തുടങ്ങി. വിവിധ തരം പക്ഷികളുടെ ബഹുവിധ ശബ്ദങ്ങള്‍. കളകൂജനങ്ങളും. ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളു. ഉള്ളില്‍ കൂരിരുട്ടും ഇരുട്ടിന് കൂട്ടായി നരിച്ചീറുകളും. ഗൈഡ് ബീരു കുനിഞ്ഞകത്തു കടന്നു. ടോര്‍ച്ചടിച്ച് പാത സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. പിന്നാലെ ഞങ്ങളും. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചു ദൂരം പിന്നിടുമ്പോള്‍ നിവര്‍ന്നു നില്‍ക്കാം. അവിടെയാണ് വിസ്മയം. ബീരു ടോര്‍ച്ചടിച്ചു തന്നു. പ്രകൃതി ശില്‍പ്പി പ്രതിഷ്ഠിച്ച ശിവലിംഗം!. പുറത്തു നിന്ന് പറിച്ച നന്ത്യാര്‍വട്ട പൂക്കള്‍ അര്‍പ്പിച്ച് നമശിവായ ചൊല്ലി അയാള്‍ ഒരു നിമിഷം പ്രാര്‍ഥിച്ചു. മുകളില്‍ കൂര്‍ത്തു നില്‍ക്കുന്ന പാറമുനകളില്‍ നിന്ന് അഭിഷേക തീര്‍ഥം പോലെ വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്നു. വീഴുന്ന ജലകണങ്ങള്‍ ശിവലിംഗത്തിലുറച്ച് അത് വളരുന്നു. തൊട്ടു മുകളില്‍ രാജവെമ്പാലയുടെ രൂപം പോലെ മറ്റൊരു ശിലാതലം. മൊത്തം ഭക്തിസാന്ദ്രം. ശിവരാത്രിക്ക് ഭക്തജനസഹസ്രങ്ങള്‍ എത്തുന്നു. വിളക്കുകള്‍ തെളിയുന്ന ആ കാനനരാത്രി മറക്കാനാവില്ലെന്നും വഴികാട്ടിയുടെ സാക്ഷ്യം.
സ്റ്റാലറ്റൈറ്റ് ആന്‍ഡ് സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസ പരിണാമമാണിതെന്ന് യുക്തിവാദികള്‍ക്കു പറയാം. രണ്ടായാലും സംഗതി വിസ്മയം തന്നെ. സ്റ്റാലറ്റൈറ്റും ( മുകളില്‍ നിന്ന് താഴോട്ട് വളരുന്നവ )സ്റ്റാലറ്റ്‌മൈറ്റും (താഴെ നിന്ന് മുകളിലേക്ക് വളരുന്നവ) കൂടി ചേര്‍ന്ന് ഒന്നായയിടവും അങ്ങിനെ കൂടി ചേര്‍ന്ന് ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം ബീരുവിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു.
ഗൂഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കില്‍ വഴി തെറ്റിപോകും. ഒരു വഴി കാശി വരെ നീളുന്നതാണെന്നും അതു വഴി ഋഷിവര്യന്‍മാര്‍ കാശിയിലേക്ക് പോകാറുണ്ടെന്നും ബീരു പറയുന്നു. രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് ഇവിടെ വന്നിരുന്നു, പഞ്ചപാണ്ഡവന്‍മാരുടെ കാനനവാസം ഇവിടെയും ഉണ്ടായിരുന്നു, അങ്ങിനെ കഥകള്‍ ഏറെയുണ്ട്. മുകളില്‍ കൂര്‍ത്തു കിടക്കുന്ന പാറകെട്ടില്‍ തലയടിക്കാതെ സൂക്ഷിച്ചു വേണം ചുവടുകള്‍. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞ് വേണം പുറത്തു കടക്കാന്‍. മറ്റൊരു വഴിയിലൂടെയാണ് പുറത്തെത്തുന്നത്. രണ്ടും ഒരു ഗുഹാമുഖത്തു തന്നെയാണ്. ഗുഹാമുഖത്തു നിന്നുള്ള പുറം കാഴ്ചയും ചേതോഹരമാണ്. കൊടുകാടടങ്ങിയ താഴ് വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികള്‍ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം കാണാം. കുള്‍ഗിയുടെ അടുത്ത സ്റ്റോപ്പായ അംബികാനഗറില്‍ നിന്ന് മൂന്നു കിലോമീററര്‍ സഞ്ചരിച്ചാല്‍ അവിടെയെത്താം.
കാവള എന്നാല്‍ അടയ്ക്ക എന്നാണ് അര്‍ഥം. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ്് വെച്ച് ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങിനെ ആദിവാസികളായ ഗൗളകളാണത്രെ ഈ ഗുഹയ്ക്ക് കാവള ഗുഹ എന്ന് പേരിട്ടത്. ചില ഭക്തര്‍ ഇതിനെ രുദ്രാക്ഷത്തോടാണ് ഉപമിക്കുന്നത്.



കഥയും കേട്ട് കാഴ്ചകളില്‍ മതിമറന്നിരിക്കുമ്പോഴാണ് ഒരു കളകൂജനം. ഇട്ടിച്ചിരിയേ പച്ചപയറൊത്തോ എന്ന് വിലപിക്കുന്ന പക്ഷിപാട്ടാണോ അതെന്നോര്‍ത്ത് നില്‍ക്കവെ ബീരു വാചാലനാവാന്‍ തുടങ്ങി. അത്യപൂര്‍വ്വമായി കാണുന്ന ഒരു പക്ഷിയാണിത്. ശ്രദ്ധിച്ച് നോക്കണം, പരിസരത്തെ മരങ്ങളിലേക്ക് കണ്ണോടിച്ച് അയാള്‍ പക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഓടിവന്ന് ബാഗ് തിരയുന്നത്. ബാഗിന്റെ കള്ളികളില്‍ പരതി സജി ആ പക്ഷിയെ പിടിച്ചുകഴിഞ്ഞു. മൊബൈലിലെ റിങ്‌ടോണ്‍! തിത്തിരിപക്ഷിയുടെ ചിലയ്ക്കല്‍! അതോടെ ബീരുവിന്റെ മുഖത്തു നിന്ന് രക്തപ്രസാദത്തിന്റെ ഒരു കിളിയും പറന്നു പോയി. കുറച്ചുനേരത്തേയ്ക്ക് കക്ഷിക്ക് മിണ്ടാട്ടം ഇല്ല. ശരിക്കും കിളി കരയുമ്പോള്‍ രണ്ടുവട്ടം ആലോചിച്ചാണ് വിശദീകരണത്തിനൊരുങ്ങുന്നത്. കാട്ടില്‍ പോകുമ്പോള്‍ മൊബൈലില്‍ കിളിയൊച്ചകള്‍ വെക്കാന്‍ പാടില്ലെന്നൊരു നിര്‍ദ്ദേശം കൂടി വൈകാതെ വന്നേക്കാം! വഴിക്കു നമ്മുടെ തൊട്ടാവാടിയെ കണ്ടു. ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്ന പോലെ ബീരു തൊട്ടാവാടി തൊട്ടുകാട്ടി തന്നു. അതിന്റെ വംശവും ജാതിയും പറയും മുമ്പെ ഇത് നമ്മുടെ നാട്ടിലും ധാരാളമുണ്ടെന്ന സത്യം ഞങ്ങളങ്ങോട്ട് പറഞ്ഞു. എങ്കിലും കന്നഡയില്‍ തൊട്ടാവാടിയുടെ പേരു കേള്‍ക്കാന്‍ രസമുണ്ട്. മുട്ടിതരമുനി. മുട്ടിയാല്‍ മുനിയാവുന്നവന്‍ എത്ര അര്‍ഥവത്തായ പേര്..

കുള്‍ഗിയിലെത്തിയപ്പോഴാണ് ഗൗളഎന്ന ആദിവാസികളെ കൂടി കാണാമെന്നു തോന്നിയത്. തൊട്ടടുത്തെ കാടോരത്ത് ഒമ്പതു കുടുംബങ്ങള്‍ അടങ്ങുന്ന കോളനിയും ഉണ്ട്. ഞങ്ങള്‍ അങ്ങോട്ട് യാത്രയായി. കയറി ചെല്ലുന്നത് തൊഴുത്തിലേക്കാണെന്നു തോന്നിപോകും. മുന്നില്‍ എരുമകളും പോത്തും. ഒരു മുളവടി വെച്ച് തിരിച്ചതിനപ്പുറം മനുഷ്യരും. പാലുവിറ്റാണ് ജീവിതം. പുതിയ തലമുറ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. മറാഠിയാണ് ഭാഷ. പശുക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് നോക്കുന്നത്. ഫോട്ടോയെടുക്കുമ്പോള്‍ മക്കളെ കൂടി കൂട്ടട്ടെ എന്നായിരുന്നു അവരുടെ ചോദ്യം. കോഴിക്കൂടും ഇതിനകത്തു തന്നെ. കന്നുകാലികളെ രാവിലെ കാട്ടില്‍ മേയാന്‍ വിടും. വൈകീട്ടവ തിരിച്ചു വരും. ഒരു കോണകവും മുകളിലൊരു ഷര്‍ട്ടുമാണ് പുരുഷ വേഷം. സ്ത്രീകള്‍ സാരി പാളത്താറായി ഉടുത്തിരിക്കുന്നു.

പിറ്റേദിവസം ബൈക്കിലായിരുന്നു യാത്ര. പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും എതിരെ വാഹനങ്ങള്‍ വരാത്ത വിജനമായ കാട്ടുപാത ടാറിങ്ങ് കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. കാടിന്റെ കൂളിര് നല്‍കുന്ന എയര്‍കണ്ടീഷന്‍ അനുഭവം. ആ വഴിയിലൂടെ ബൈക്ക് ഓടിക്കുന്നതു തന്നെ ഒരനുഭൂതിയാണ്. സിന്തേരി റോക്കിലേക്കാണാ യാത്ര. ഡാന്‍ഡേലിയില്‍ നിന്ന് 24 കിലോമീറ്റര്‍. കാടിനുള്ളില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബൈക്ക് പോകും. പിന്നെ അല്‍പ്പം നടന്ന് പടികളിറങ്ങണം. പടികള്‍ തുടങ്ങുന്നിടത്തു തന്നെ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകള്‍. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതു പോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുന്നവര്‍ അക്ഷയ ഖനികളാണ്. കല്ലിന്റെ രുപപരിണാമത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും നല്‍കുന്നതു കൊണ്ട് അധ്യയന യാത്രയ്ക്കും ഈ സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണ്. ജ്വാലാമുഖിയായിരുന്നു ഇതെന്ന് കൂടെ വന്ന ബാപ്പുജി പറഞ്ഞു. ജ്വാലാമുഖി നമ്മുടെ അഗ്നിപര്‍വ്വതമാണ്. ഈ ഒറ്റക്കല്ലിന്റെ പാര്‍ശ്വഭാഗത്ത് മനുഷ്യനു ചെന്നെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു. പാറപള്ളയില്‍ പറ്റിപിടിച്ചിരിക്കുന്ന 30 ലധികം തേനീച്ച കൂടുകളും ഒരു കാഴ്ച തന്നെ. പൊത്തുകളില്‍ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയും കണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാ കേക്കാത്ത പന്ത്രണ്ടു പേര്‍ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റ് നീളം വെപ്പിക്കരുതെന്നും മുന്നറിയിപ്പു ബോര്‍ഡുണ്ട്. അടിയില്‍ ചുഴികളുണ്ടെന്നും ഈ പാറകള്‍ അപകടകാരികളാണെന്നും ബാപ്പുജി വിശദീകരിച്ചു.

ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്തു കൊണ്ടു വന്നത്. സെന്റ് തേരി എന്ന അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു. ചാറ്റല്‍ മഴയ്ക്കിടയില്‍ വെയിലു തെളിഞ്ഞതോടെ മനോഹരമായൊരു മഴവില്ലു വിരിഞ്ഞു. കന്നഡയിലെ കാമനവില്ല്. തിരിച്ചു വരുമ്പോള്‍ കാഴചകളുടെ മായൊത്തൊരു മഴവില്ലാണ് മനസില്‍ വിരിഞ്ഞതെന്നറിയാം.- ഡാന്‍ഡേലിയിലെത്തിയാല്‍ കാവളയും സിന്തേരിയും കാണാതെ വരരുത്.

ഗണേഷ്ഗുഡിയാണ് ഡാന്‍ഡേലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോര്‍ട്ടുകളും, സാഹസിക ജലവിനോദങ്ങള്‍ക്ക് അനന്തസാധ്യതയും ഉണ്ട്. ബൈസണ്‍ റിസോര്‍ട്ടിനു സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ്ങ് നടത്തണം. വാക്കുകള്‍ക്ക് അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളില്‍ നിന്നും കുടിചേര്‍ന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ പാറക്കെട്ടിലൂടെ തട്ടിതടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഒമ്പതു കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഒരാള്‍ക്ക് 1300രൂപ മുതല്‍ 1650 രുപവരെ ചെലവാകും. വേനല്‍കാലത്ത് റാഫ്റ്റിങ് നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്ത് നടത്താന്‍ അനുവദിക്കാറില്ല. വട്ടത്തോണിയാത്ര, മീന്‍പിടിത്തം, കയാക്കിങ് കനോയിങ്ങ് റാപ്പെല്ലിങ്, റിവര്‍ക്രോസിങ്ങ് അങ്ങിനെ സാഹസികതയുടെ ഒരു വലിയ ലോകം..
മര മുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോണ്‍ബില്‍ റിസോര്‍ട്ടും വിവിധ ഹോംസ്‌റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിള്‍ ലോഡ്ജിന്റെ ഓള്‍ഡ്മാഗസിന്‍ ഹൗസും ഇവിടെയാണ്. ജംഗിള്‍ ലോഡ്ജിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കാം. 900 രൂപ മുതല്‍ 1600 വരെയുളള പാക്കേജുകളുണ്ട് ഇവിടെ.




തിരിച്ചു വരും വഴി ഡാന്‍ഡേലിക്കടുത്തുള്ള പിക്‌നിക് സ്‌പോട്ടിലും പോയി. വിശാലമായൊഴുകുന്ന കാളിപ്പൂഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനു താഴെ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ടെന്റ് അടിച്ച് ഭക്ഷണവുമെല്ലാം ഒരുക്കി ഒരു കാനന നദീതീര ദിവസം ആഘോഷിക്കാം. മുതലകളെ കാണാം. റിവര്‍വ്യൂ റിസോര്‍ട്ടാണെങ്കില്‍ വേഴാമ്പലുകള്‍ തമ്പടിച്ചിരിക്കുന്ന പുഴയോരത്താണ്. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. ഇവിടെ 1200 രുപ ഡോര്‍മറ്ററി പാക്കേജ് അടക്കം 4000 രുപയുടെ കപ്പിള്‍ പാക്കേജുകളുണ്ട്.

പിറ്റേദിവസം സാത്തോഡ് വെള്ളച്ചാട്ടം കാണാന്‍ പോകാന്‍ വേണ്ടിയാണ് യെല്ലാപ്പൂരിലേക്ക് യാത്ര തിരിച്ചത്. വഴിക്ക ഹളിയാലിലെത്തിയതുമുതല്‍ ബസ് നിറയെ ആഫ്രിക്കക്കാര്‍. ലോകകപ്പും വെച്ച് ഇവരെന്തേ ഇങ്ങു പോന്നത്. ഹളിയാലിലാണെങ്കില്‍ ഇവരുടെ എണ്ണം കൂടി കൂടി വരുന്നു. സിദ്ദീസ് എന്നറിയപ്പെടുന്ന ആദിവാസികളാണ്. കര്‍ണ്ണാടകയിലേയും ഗുജറാത്തിലേയും കാടുകളില്‍ കണ്ടു വരുന്ന ഇവരുടെ പിന്‍മുറക്കാരെ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് പോര്‍ച്ചുഗീസുകാര്‍ അടിമകളാക്കി കൊണ്ടു വന്നവരാണ്. അന്ന് രക്ഷപ്പെട്ടോടി വനത്തില്‍ അഭയം പ്രാപിച്ചതാണത്രെ. പൊതു സമൂഹവുമായി ഇടപെടാന്‍ മടിക്കുന്നവരാണ് ഏറെയും. ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കോളനിനിവാസികള്‍ക്ക് പ്രതിഷേധം. പത്രപ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ അതിരട്ടിയായി. സര്‍ക്കാരിനോടുള്ള അമര്‍ഷമാണ് വാക്കുകളില്‍. പത്രങ്ങളും സര്‍ക്കാരുമെല്ലാം അവരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുത്താല്‍ ക്യാമറ തച്ചുടയ്ക്കുമെന്നു വരെ അവര്‍ ഭീഷണി മുഴക്കി. സമീപവാസികളുടെ സഹായത്തോടെയാണ് തടിയൂരിയത്. മറ്റൊരു കോളനിയില്‍ പോയി ഞങ്ങള്‍ പത്രക്കാരേയല്ല കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ മാത്രമാണെന്നു പറഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടായില്ല.

സാത്തോഡി യെല്ലാപ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി കൊടും വനത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ്. ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ വണ്ടി പോകും. പോകും വഴി തന്നെ ഒരു വശത്ത് വിശാലമായ വെള്ളക്കെട്ട് കാണാം. കോടസള്ളി ഡാമിന്റെ ജലസംഭരണി. വെള്ളത്തില്‍ മുങ്ങി നശിച്ചുപോയ തെങ്ങും മരങ്ങളും പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ജനങ്ങള്‍ തിങ്ങിതാമസിച്ചിരുന്നയിടമാണ്. ഡാമിനു വേണ്ടി ഒഴിപ്പിച്ചു. അവരെ പുനരധിവസിപ്പിച്ചിടം ചെറിയൊരു ടൗണായിട്ടുണ്ട്. ഒരു ഹോട്ടലും കുറച്ചു കടമുറികളും. പാര്‍ക്കിങ് ഏരിയയില്‍ ഒരു ടിക്കറ്റ് കൗണ്ടറുണ്ട് സീസണല്ലാത്തതിനാല്‍ ഇപ്പോല്‍ ടിക്കറ്റില്ല. ആ നടവഴി ഒരു മലയടിവാരത്തിലൂടെയാണ്. നടപ്പാതയെ തൊട്ടൊഴുകുന്ന കനാല്‍. പച്ചപ്പുകള്‍ക്കിടയിലൂടെ ഈ കാഴ്ചയും കണ്ട് നടക്കുമ്പോള്‍ നാടും നഗരവും മനസിന്റെ റീസൈകഌങ് ബിന്നിലേക്ക്. വമ്പനൊരു പാറയുടെ പശ്ചാത്തലത്തില്‍ ചിതറി തെറിച്ചപോലുള്ള പാറക്കൂട്ടങ്ങളിലേക്ക വെള്ളം പതിക്കുന്നു. അവിടെ മരംകൊണ്ടൊരു ചെറിയ തടയണയുണ്ടാക്കിയാണ് കനാലിലേക്ക വെള്ളം തിരിച്ചു വിട്ടിരിക്കുന്നത്. കുളിക്കാം വെള്ളച്ചാട്ടത്തെ തൊടാം. ഏത് വേനലിലും വെള്ളമുണ്ടാവും എന്നതൊക്കെയാണ് ഇവിടുത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പിന്നെ ഹൃദയഹാരിയായ ആ വഴിയും.
പിറ്റേ ദിവസം മടക്കയാത്ര യെല്ലാപ്പൂരില്‍ നിന്ന് അംഗോള, ഗോകര്‍ണ്ണം, കുംട, ഉഡുപ്പി വഴി വീണ്ടും കൊങ്കണ്‍ തുരങ്കങ്ങളിലൂടെ.....

Dandeli- info.
Dandeli city is located on the banks of river Kali in Karwar Dt. Uttara Kannada.(117 Kms from Karwar) It is one of the last patches of pristine forest left in the Western Ghats. The Location is surrounded by dense forest,which is one of the richest wildlife habitats in the world. it is home to several valuable trese and animals, Dandeli is also a bird watcher's paradise and home to 450 species of birds. The Great Indian Hornbill and the Malabar Pied Hornbill are an integral part of this resourceful wildlife
How to reach:
By Air:
Nearest airport: Hubli (75 kms) Belgaum (110 kms) and Goa (150 kms).
Air Deccan has daily flights from Mumbai and Bangalore to Belgaum, Goa and Hubli.
By Train: Closest rail head: Alnavar (32 kms) Londa (48 kms), Dharwad (57 kms), & Hubli (75 kms).
Konkan-Karwar(117 Km).
By Road: Dandeli is well connected to Bangalore, Mumbai (Bombay), Goa, Belgaum, Karwar and Dharwad, Hubli by road. Several buses ply to Dandeli everyday. Pick up and drop facility from closest destination is available on request by tour operators.
Distance Chart:Dharwad-57Km. Hubli-75Km,Belgaum--110km,Karwar-117, Goa-150km,Bangalore-481Km.
Don't bring along music or talk loudly. If you want to spot interesting wildlife, you have to be quiet.
Wear safari colours. Browns, tans and khaki blend with the nature and are less likely to startle the animals.
Tips:
Do not feed any animals. By feeding them you are harming their natural habits for survival.
Don't litter.
Keep your distance. When viewing wild animals give them plenty of room.
Don't take plants or animals away from their habitat.
Avoid wearing perfumes and colognes.
Follow strict precautions against accidental fire.
Don't throw things at wild animals. You may get more attention than you bargained for
Stay at Dandeli
Bison River Resort, Ganesh Gudi, Ph: 08383-256539 09886230539. http://www.indianadventures.com/BisonRiverResort.htm
Tel: 08383 - 256539 Telefax: 08383 - 256548
Hornbill River Resort: Ph: 08383-256336, 09880683323. email:info@hornbillriverresort.in, hornbillriverresort@yahoo.com, http://www.hornbillriverresort.in
Jungle lodge: Ph: 080 40554055, Fax: 080 40554040.
River view Resort, Ph:09880062897.
State Lodge, Ph: 08284-231920. 234920,233606 9845052943, 9845861464.
Kali River Lodge Kogilban Ph: (0832) 3258928.
Jungle Camp Resorts Ph : 98457-33053/ 94498-54729
Best season:
You can visit Dandeli any time of the year. During the monsoons, you may see less animals and miss white-water rafting, but the place acquires a unique ambience. October to June first Week is ideal time.
Tour operators:
Pramod D Revankar, Abhayaranya Ph: 08284-232568. 08971898749, 9986130889.
Manju Rathore Dandeli Wild life Adventures and Tours Ph: 08284-231992. Ph: 09900671757. 9449175001.email:manju_nature907@yahoo.co.in www.Dandeli 1.com
Charges for Various Activities
Jungle Safari-3 1/2 Hrs-100 km- 2500 per head
Water Rafting 3 Hrs-9.5 Km. 1300.
Coracle Ride: 45 minutes-75 Km.
Moonlight Coracle Ride: 45 minutes-150 Km.
Coracle Ride and Jacugy- 1hr.150.
Fishing Tackle per hr -50
Mountain Biking per hr-50.
Rappling 1/2hr 250.
Trekking 3 hrs 150- (6km)
Archary-1/2hr- 75
Target Shooting 20 minutes-20 bullets
Synthery Rocks-2 1/2 hrs-1500 75 km
Cavla 4 hrs 2500.
Crock Treck -1200 2hrs
Wajra water falls 1500 3hrs
Sunset Koddi back water 500- 14 kms
Visit to Little Tibet- 3000 8hrs. 260 Km
Kayaking- 1/2hrs Rs:200.
Things To Do
The White-water rafting in Dandeli is very pleasant and inviting from October to about beginning of March. White-water rafting season starts from November and goes on till June. The monsoon season starts from June till September and the forests are at their greenest best then. April-June are the driest months and the temperatures can touch 40 C.
Contact:
Deputy Conservator of Forests Wildlife Division Dandeli-Ph: (08284) 231585
Kalinadi Hydroelectric Project Ambikanagar 581363 Ph: (08284) 258625
Superintendent of Police - karwar, Ph: 226233, 226308
PWD Guest House-DANDELI, Ph: 231217
Jungle Lodges-Ph: 230266
Forest Guest House-Ph: 231289
JOIDA PWD Guest House, Ph: 282483
KPC Guest House GANESHGUDI,Ph: 246527
DSP, Dandeli, Ph: 231595, 230977
PI, Yellapur Police station, Ph: 261133, 261140
Tourism Asst. Director -Ph: 221172
Manager, Jungle Lodges & Resorts, Dandeli.Ph: 230266


ചുറ്റുവട്ടം.


ഡാന്‍ഡേലിയിലേക്കുള്ള യാത്രയ്‌ക്കൊപ്പം പഌന്‍ ചെയ്യാന്‍ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്. ഗോവയിലെ കടലോര വിനോദങ്ങള്‍ ആസ്വദിച്ച് ഡാന്‍ഡേലിയിലെ കാനനകേളികളാവാം. പ്രകൃതിയുടെ രണ്ട് ഭാവങ്ങള്‍. മാംഗഌരില്‍ നിന്ന് ഉഡുപ്പി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രങ്ങളിലെ തീര്‍ഥാടനത്തിനു ശേഷം ഡാന്‍ഡേലിയിലെത്തുന്നത് മറ്റൊരു പഌന്‍. കൊങ്കണിലെ ഗോകര്‍ണ്ണം, മുരുഡേശ്വര്‍, കാര്‍വാര്‍ തീരദേശ തീര്‍ഥാടന കേന്ദ്രങ്ങള്‍ കണ്ട ശേഷം ഡാന്‍ഡേലിയിലേക്ക് പോകുന്ന രീതിയിലും പഌന്‍ ചെയ്യാം. ഡാന്‍ഡേലിയില്‍ നിന്നു യെല്ലാപ്പൂരിലേക്ക് പോയി സാത്തോഡി, ലാല്‍ഗുളി, മുണ്ടഗോഡ് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കാം. സിര്‍സി വനപ്രദേശത്തും വെള്ളച്ചാട്ടങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്.

ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ഏകദേശ ദൂരം
മംഗലാപുരം-കാര്‍വാര്‍-268 കി.മീ, കാര്‍വാര്‍-ഡാന്‍ഡേലി-117 കി.മീ. മംഗലാപുരം-ഗോവ-374 കി.മീ, ഗോവ-ഡാന്‍ഡേലി-150 കി.മീ, ഡാന്‍ഡേലി-ഹളിയാല്‍-18 കി.മീ, ഹളിയാല്‍-യെല്ലാപ്പൂര്‍- 47 കി.മീ, ഡാന്‍ഡേലി-സിര്‍സി-108 കി.മീ, ഡാന്‍ഡേലി-സുപഡാം-28 കി.മീ,ഡാന്‍ഡേലി-കുള്‍ഗി-12 കി.മീ, യെല്ലാപ്പൂര്‍-സാത്തോഡ് വെള്ളച്ചാട്ടം-25 കി.മീ, യെല്ലാപ്പൂര്‍-ലാല്‍ഗുളി-10 കി.മീ, യെല്ലാപ്പൂര്‍-ജോഗ് വെള്ളച്ചാട്ടം-115 കി.മീ, മംഗലാപുരം-ഉഡുപ്പി-56 കി.മീ, മംഗലാപുരം-കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം-97 കി.മീ, മംഗലാപുരം-ഗോകര്‍ണ്ണ-228കി.മീ.  

 Text: G Jyothilal, Photos: Sajichunda

Friday, October 30, 2015

ആര്‍ദ്രം അഗുംബെ

ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. ഓര്‍മ്മകളില്‍ കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ കുളിരു മാത്രം ഇപ്പോഴും ഒരു പക്ഷെ...

അഗുംബെ, അങ്ങനെ ഒരു സ്ഥലം. കുട്ടിക്കാലത്തിലേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്ഥലം.

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ..വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. പക്ഷെ ടൂറിസ്റ്റുകളെ അതു തെല്ലും ബാധിച്ചിട്ടില്ല. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ള് ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും.

കാട്ടിലൂടെ ഏറെ നടക്കണം, ബര്‍ക്കന ഫാള്‍സ് എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാന്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ വെള്ളച്ചാട്ടമാണു ഇത്. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നു വേണം അക്കരെ എത്താന്‍. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.




ജോഗിഗുന്ദി എന്ന കൊച്ചു വെള്ളച്ചാട്ടം അടുത്തു തന്നെ. മരങ്ങളുടെ നടുവില്‍ സുന്ദരമായ ഒരു അരുവി. ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ഫാള്‍സ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടം, അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, എന്നിവയും അടുത്താണു.
കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രം, കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളം നമ്മെ അമ്പരപ്പിക്കും.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന കാമത്ത് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കും എന്ന പേടിയില്ലാതെ..മഴ നനയാന്‍.

Text & Photos: K J SIJU

Saturday, February 22, 2014

മഴയുടെ മാനസം

മഴയുടെ സ്വന്തം നാട്. അഗുംബെ. 
കന്നഡത്തിന്റെ 'ചിറാപുഞ്ചി'.
അഗുംബെ മലമ്പാതകളിലൂടെ ഒരു മഴക്കാലയാത്ര

Agumbe, Shimoga, Karnatakaഗ്രാമങ്ങളില്‍ വഴി നിറയെ മയിലുകള്‍ പീലിനീര്‍ത്തി നിന്നു. മങ്ങിത്തുടങ്ങിയ ആകാശത്ത് കറുത്ത കംമ്പളം പോലെ പെട്ടന്നൊരു മഴമേഘം. കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നല്‍പ്പിണര്‍. തൊട്ടുപിറകെ കാതടിപ്പിക്കുന്ന ഹുംങ്കാരം. കനത്ത മഴത്തുള്ളികള്‍ ശബ്ദത്തോടെ വാഹനത്തില്‍ പതിച്ചു. പിന്നെ നിന്നു. രാജ്യത്തെ അവശേഷിക്കുന്ന താഴ്‌നില മഴക്കാടുകളില്‍ ഒന്നിലേക്ക് റോഡ് നീണ്ടു. നിബിഢമായ സോമേശ്വര വനസങ്കേതം.

കാടവസാനിച്ചു കയറ്റം തുടങ്ങിയപ്പോള്‍ മഴത്തുള്ളികള്‍ വീണ്ടുമടര്‍ന്നു. അഗുംബെ ചുരം. തുള്ളികള്‍ മഴയായി പടര്‍ന്നു. തുള്ളിക്കൊരു കുടം കണക്ക്, തുമ്പിക്കൈവണ്ണത്തില്‍, മഴ അലറുന്ന ജലപാതമായി വളര്‍ന്നു. മലയെ ചുറ്റിപ്പിണയുന്ന മുടിപിന്നുകളില്‍ നിന്നും വെള്ളം അരുവികള്‍ തീര്‍ത്ത് കുതിച്ചൊഴുകി. കയറ്റത്തില്‍ നിന്ന് കാര്‍ ഒഴുകി താഴെ പോകുമെന്ന് ഇടനേരം തോന്നി. കാട്ടില്‍ മഴ വീഴുന്നതിന്റെ ഏകതാനമായ ഇരമ്പം. അഗുംബെയില്‍ മഴ പെയ്യുകയാണ്. വിശ്വരൂപത്തില്‍. തെക്കേഇന്ത്യയുടെ ചിറാപുഞ്ചി ഏന്നാണ് അഗുംബെയെ വിശേഷിപ്പിക്കുന്നത്. സഹ്യാദ്രിയുടെ മടിയിലുള്ള അഗുംബെ. തെക്കെ ഇന്ത്യയില്‍ ഏറ്റവുമധികം മഴ പെയ്യുന്ന ഇടം.

മഴ നിന്നു. കാര്‍ വീണ്ടും നീങ്ങി. ഹെയര്‍പിന്നുകളിലൊന്നില്‍ അഗുംബെ വ്യൂപോയന്റെ്. തെളിഞ്ഞ നേരത്ത് അറബിക്കടലില്‍ സൂര്യന്‍ മുങ്ങുന്നതു കാണാം. പക്ഷെ ഇപ്പോള്‍ കോടമഞ്ഞും മഴമേഘങ്ങളും മാത്രം.

Agumbe, Shimoga, Karnatakaകുന്നു കയറുന്നതിനിടക്ക് ദൂരെ കാണുന്ന ഒരു മലയുടെ അടിയില്‍, മഞ്ഞു മൂടിയ കാടുകള്‍ക്കിടെ ഒരു വെള്ളത്തിളക്കം കാണാം. മണ്‍സൂണ്‍മഴയില്‍ തഴച്ച്തിമിര്‍ത്ത് സീതാനദി കുതിച്ചൊഴുകുകയാണ്. ടൊറന്റെ് റാഫ്റ്റിങ്ങിനിറങ്ങുന്ന സാഹസികര്‍ നദിയുടെ തീരത്ത് ഇപ്പോള്‍ തമ്പടിച്ചിട്ടുണ്ടാവും.

ചുരം കഴിഞ്ഞപ്പോള്‍ മുളങ്കാടുകള്‍ പ്രത്യക്ഷപ്പെട്ടു. ചാറ്റല്‍ മഴയില്‍, കനത്ത കോടമഞ്ഞ് അവയെ കാഴ്ച്ചയില്‍ നിന്നും മറച്ചു പതുങ്ങി വന്നു. മഴയും മഞ്ഞും കാടും ഒരുമിച്ചപ്പോള്‍ അന്തരീക്ഷം അലൗകികമായി. മുളംകാട്, 'പാമ്പുണ്ടാവും'. ഡ്രൈവര്‍ പറഞ്ഞു. പാമ്പല്ല, രാജവെമ്പാല! മറുപടി കേട്ടപ്പോള്‍ ഡ്രൈവര്‍ നിശ്ശബ്ദനായി. രാജവെമ്പാലയുടെ താവളമാണ് അഗുംബെ. വിഖ്യാതനായ ഉരഗശാസ്ത്രജ്ഞന്‍ റോമുലസ് വിറ്റേക്കര്‍ അഗുംബെയെ രാജവെമ്പാലയുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹമാണ് അഗുംബെയില്‍ ഫോറസ്റ്റ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. അത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രം. ലോകത്തെ ആദ്യ രാജവെമ്പാല സാങ്ങച്വറിയാകാന്‍ ഒരുങ്ങുകയാണ് അഗുംബെ.

കാഴ്ച്ചയെ മൂടുന്ന മഞ്ഞിനിടയില്‍ വലിയൊരു കരിങ്കല്‍ കമാനം മുന്നില്‍ പെട്ടു. ഔഷധക്കാട്ടിലേക്കുള്ള വഴിയാകെ വെള്ളം മൂടി നില്‍ക്കുന്നു. കമാനത്തില്‍ അഗസ്ത്യമുനി മരുന്നുമായി നില്‍ക്കുന്ന ശില്‍പം. 1996 ല്‍ സ്ഥാപിച്ച അഗുംബെ മെഡിസിനല്‍ പ്ലാന്‍്‌സ് കണ്‍സര്‍വേഷന്‍ ഏര്യയുടെ ഭാഗമാണിത്. വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലുള്ള സസ്യങ്ങളടക്കം 182 തരം ഔഷധസസ്യങ്ങള്‍ ഈ കൊടും കാട്ടില്‍ വളരുന്നു.

മഞ്ഞു മാറിയപ്പേള്‍ മുന്നില്‍ അഗുംബെ അങ്ങാടി. ആര്‍. കെ. നാരായണന്റെ മാല്‍ഗുഡിയെന്ന സാങ്കല്‍പ്പികഭൂമികയെ യാഥാര്‍ഥ്യമാക്കിയ സ്ഥലം. മാല്‍ഗുഡി ഡെയ്‌സിന്റെ ഷൂട്ടിങ്ങ് എവിടെയാണ് നടന്നതെന്ന് ഒരു കടക്കാരനോടു ചോദിച്ചു. 'ഇതെല്ലാം മാല്‍ഗുഡിയാണ്. ഞാനായിരുന്നു സര്‍ സീരിയലിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍' അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. അഗുംബെയിലെ ജനങ്ങളും വീടുകളും മാല്‍ഗുഡിയിലുണ്ട്. കാണുന്നവരെല്ലാം അഭിനേതാക്കള്‍. 'രേവക്കയെ കണ്ടില്ലെ, അവരാണ് ഏഷണി കൂട്ടുന്ന പാല്‍ക്കാരി'. റോഡിലൂടെ നടന്നു പോകുന്ന ചേലചുറ്റിയ സ്ത്രീയെ ചൂണ്ടി കടക്കാരന്‍ പറഞ്ഞു. 'ഈ റോഡാണ് മാല്‍ഗുഡി റോഡ്'. ശങ്കര്‍നാഗ് സംവിധാനം ചെയ്ത് ദൂരദര്‍ശനില്‍ വന്ന മാല്‍ഗുഡി ഡെയ്‌സ് ഒരു വമ്പന്‍ ഹിറ്റായിരുന്നു. 1985 ല്‍ കവിതാ ലങ്കേഷ് മാല്‍ഗുഡി ഡേയ്‌സിന്റെ പുതിയ പതിപ്പിനായി വീണ്ടും അഗുംബെയിലെത്തി.

Agumbe, Shimoga, Karnatakaഉച്ചയായി. ദക്ഷിണകാനറയിലെ സസ്യാഹാര പരമ്പരക്ക് മാറ്റം വേണമെന്നു പറഞ്ഞപ്പോള്‍ താജ് എന്നൊരു ചെറിയ ഹോട്ടല്‍ കാണിച്ചു തന്നു. താജുദ്ദീന്‍ മംഗലാപുരത്ത് പണിയെടുത്ത കാരണം മലയാളം മനസ്സിലാവും. ചൂടുചോറിനൊപ്പം ചിക്കന്‍ കുറുമയും, മട്ടന്‍ കറിയും ബഞ്ചില്‍ നിരന്നു.

അങ്ങാടിയിലെ ചെക്ക്‌പോസ്റ്റില്‍ ലാത്തിയുമായി പോലീസുകാര്‍. പ്രദേശത്ത് നക്‌സലുകളുടെ ശല്ല്യമുണ്ട്. ലാത്തി വിശിയാല്‍ നക്‌സലുകള്‍ പോകുമോ എന്ന ചോദ്യത്തിന് പോകുമായിരിക്കും എന്നര്‍ഥം വരുന്ന നിസ്സഹായമായ ചിരി. നരസിംഹപര്‍വതത്തിലേക്കുള്ള ട്രക്കിങ്ങ് പാത റോഡില്‍ നിന്നും തെന്നി മാറി പോകുന്നു. ഒളിച്ചു കളിക്കുന്ന കോടമഞ്ഞിനു താക്കീതെന്ന പോലെ കനത്തൊരു മഴ അഗുംബെക്കുമേല്‍ വീണ്ടും വന്നു വീണു.


Travel Info
Agumbe
Karnataka, Shimoga dt, Teerthahalli taluk
How To Reach
By road: 50 km east to Udupi via Hebri.
By rail: Udupi ( railway enquiry 0820 2531810).
By air: Mangalore. Distance chart: Mangalore- 102 km, Sringeri- 23km, Kollur- 85km, Bangalore- 378 km, Shimoga 95 km.
Contact STD Code 08181
Agumbe rainforest research station - 223081.
For trekking permissions: DFO, Shimoga - 08182 222888, 09980802048.
SP, Shimoga: 08182 261400.
Annual rainfall: 7640 mm
Best Season:Monsoon, but pleasant through out the year
Stay
Mallya home stay, Ph 09448759363, 233042 (Sight seeing, trekking guides are available.
Home stay, Kasturi Akka, Ph 233075 ( The home depicted in R K Narayanan's Swamy and friends).
Sights Around
Barkana:
Barkana is seven km away from Agumbe within the dense forests of western Ghats. Located at the borders of Shimoga and Uduppi district. The view from the Barkana platform is breathtaking. It provides a beautiful view of the V shape valley with a spectacular 2200 feet high waterfall of the Sita river.
Jogi gundi: a pond 3 km away from Agumbe on the way to Barkana. This pond is the Origin of Malapahaari, atributary of river Tunga. The name for this pond is derived after a saint who used to meditate here.
Kuchinakal Fall in the Varahi rivera.
Onake abbi Falls are other near by sights.
Sita river nature camp between Hebri and Agumbe ( for water sports go to www.acepaddelers.com) Trek.
Trek to Narasimha parvata some 30 km from Agumbe located in Kudremukh National park.
Kunadri Hill, another spot for trekking is some 18 km away.


Text: R L Harilal, Photos: Madhuraj

Thursday, December 12, 2013

വിധേയന്‍

ഗൗതമന്‍ ഭാസ്‌കരന്‍

Vidheyan Malayalam movie
ഓരോ സംവിധായകനും ഉണ്ടാവും പ്രിയപ്പെട്ട ചില അഭിനേതാക്കള്‍. സത്യജിത് റേയുടെ ഭാഗ്യതാരം സൗമിത്ര ചാറ്റര്‍ജിയായിരുന്നു. ആ രചയിതാവിന്റെ സിനിമകളില്‍നിന്ന് സൗമിത്ര ചാറ്റര്‍ജിയുടെ പ്രതിഭ പ്രസരിച്ചുകൊണ്ടിരുന്നു. 1959-ല്‍ അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലാണ് സത്യജിത് റേ അദ്ദേഹത്തെ ആദ്യം അഭിനയിപ്പിച്ചത്. പിന്നീട് മറ്റു സിനിമകളിലും ചാറ്റര്‍ജി വേഷമിട്ടു. ആ ചലച്ചിത്രാചാര്യന്റെ സിനിമയെ അദ്ദേഹം വളരെയധികം സമ്പന്നമാക്കി.

ഗോപാലകൃഷ്ണനും ഇതുപോലെ പ്രിയപ്പെട്ട ചില നടന്മാര്‍ ഉണ്ടായിരുന്നു. ഈ സ്വജനപക്ഷപാതം (കൂടുതല്‍ ഭേദപ്പെട്ട ഒരു പദം കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്) പക്ഷേ, തുല്യമായി വിതരണംചെയ്യപ്പെട്ടിരുന്നു. നിരവധി നടന്മാരെ നിരവധി അവസരങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചു. കരമന ജനാര്‍ദനന്‍ നായര്‍, പി.സി. സോമന്‍, വെമ്പായം തമ്പി, സോമശേഖരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ലളിത എന്നിവര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ആരായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഈ നടന്മാരുടെ അപ്പുറത്തേക്ക് കണ്ണയയ്ക്കും. അത് അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയാണ്. നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും എന്നീ ഒടുവിലത്തെ രണ്ടു ചിത്രങ്ങള്‍ ഒഴികെ അടൂരിന്റെ എല്ലാ സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് മങ്കട രവിവര്‍മയായിരുന്നു.

സത്യജിത് റേ താരങ്ങളെ വിരളമായി മാത്രമേ ഉപയോഗിച്ചുള്ളൂ. താരങ്ങളെ ഉപയോഗിച്ചപ്പോഴെല്ലാം കാര്യമായ പര്യാലോചന അതിനു പിന്നിലുണ്ടായിരുന്നു. 1966-ല്‍ ഉത്തംകുമാര്‍ എന്ന ബംഗാളി സൂപ്പര്‍ താരത്തെ നായക് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുമ്പോള്‍ ഒരു താരത്തിന്റെ വേഷത്തോട് ഒരു താരത്തിനല്ലാതെ നീതിപുലര്‍ത്താനാവില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. നായക് ഒരു താരത്തെക്കുറിച്ചുള്ള കഥയായിരുന്നു. എന്നിട്ടും ഉത്തംകുമാറിനെ അഭിനയിപ്പിച്ചതിന്റെ പേരില്‍ സത്യജിത് റേ വിമര്‍ശനങ്ങള്‍ നേരിട്ടു. ഒരു സൂപ്പര്‍ താരത്തെ ഉപയോഗിക്കുന്ന തലത്തിലേക്ക് റേ ഇപ്പോള്‍ തരംതാണിരിക്കുന്നുവെന്ന് മൃണാള്‍സെന്‍ കുത്തുവാക്കു പറഞ്ഞു.

താരങ്ങള്‍ തനിക്കുവേണ്ടി അഭിനയിച്ചപ്പോള്‍ ഗോപാലകൃഷ്ണന് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നില്ല. സ്വയംവരത്തിലും എലിപ്പത്തായത്തിലും അഭിനയിക്കുമ്പോള്‍ ശാരദ ഒരു ജനപ്രിയതാരമായിരുന്നു. സ്വയംവരത്തില്‍ അഭിനയിക്കുന്ന കാലത്ത് മധു ഒരു സൂപ്പര്‍ താരമായിരുന്നു. പിന്നീട് അനന്തരത്തില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നു ചിത്രങ്ങളില്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചു.

വിധേയനിലെ ഭാസ്‌കരപ്പട്ടേലരായും മതിലുകളിലെ ബഷീറായും അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ബഷീറിനെ അവതരിപ്പിച്ചശേഷം പട്ടേലരായി അഭിനയിച്ചപ്പോള്‍ വ്യത്യസ്തമായ ഈ രണ്ടു കഥാപാത്രങ്ങളുടെയും പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. മതിലുകളിലെ ബഷീര്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, നല്ല വ്യക്തിപ്രഭാവമുള്ള, സൗമ്യനായ ഒരു സാഹിത്യ കാല്‍പ്പനികനാണ്. പക്ഷേ, വിധേയനിലെ പട്ടേലര്‍ എല്ലാവരാലും വെറുക്കപ്പെടുന്ന, അവജ്ഞാപൂര്‍വം വീക്ഷിക്കപ്പെടുന്ന, മൃഗീയസ്വഭാവമുള്ള ഒരാളാണ്. സൗമ്യനായ ആ കാല്‍പ്പനിക എഴുത്തുകാരനില്‍നിന്ന് വെറുക്കപ്പെടേണ്ട ഈ ദുഷ്ടനിലേക്കുള്ള പരകായപ്രവേശം മമ്മൂട്ടി വിസ്മയകരമായി ചെയ്തു. ഭീതികൊണ്ടും തങ്ങള്‍ക്കുമേല്‍ അയാള്‍ ചെലുത്തുന്ന അധികാരംകൊണ്ടും പട്ടേലരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ അയാള്‍ തന്റെ വിനീതദാസന്മാരാക്കുന്നു. സമുദായത്തിലെ അധഃകൃതരെ തൊഴിക്കുകയും അവരുടെ മേല്‍ തുപ്പുകയും ചെയ്യുന്ന ദുഷ്ടനും ദുര്‍വൃത്തനുമാണ് മമ്മൂട്ടിയുടെ പട്ടേലര്‍. അയാള്‍ കൊലചെയ്യുകയും ബലാല്‍സംഗം നടത്തുകയും ചെയ്യുന്നു. തന്റെ സുന്ദരിയായ ഭാര്യ സരോജ (തന്‍വി ആസ്മി)യെ അയാള്‍ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. തന്റെ ദുഷ്ടത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ അവള്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് സരോജയെ അയാള്‍ കൊല്ലുന്നത്.

1960-കളുടെ തുടക്കത്തില്‍ നടക്കുന്ന കഥയാണ് വിധേയന്റേത്. ജന്മനാടായ കേരളത്തിലെ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കു കുടിയേറിയ നൂറുകണക്കിനു ക്രിസ്ത്യാനി കര്‍ഷകരെപ്പോലെ തൊമ്മിയും (എം.ആര്‍. ഗോപകുമാര്‍) ഭാര്യ ഓമനയും (സബിത ആനന്ദ്) തെക്കന്‍ കര്‍ണാടകത്തില്‍ എത്തുകയാണ്. കര്‍ണാടകയിലെ വിപുലമായി പരന്നുകിടക്കുന്ന കന്യാഭൂമിയെപ്പറ്റി കേട്ട തിരുവിതാംകൂര്‍ കര്‍ഷകര്‍ അതില്‍ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധകാലത്തു തുടങ്ങിയ കൂട്ടപ്പലായനത്തില്‍ ഒടുവില്‍ വന്നവര്‍ തൊമ്മിയും ഓമനയുമായിരുന്നു.

തൊമ്മി ഭാസ്‌കരപ്പട്ടേലരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നികുതി പിരിച്ചെടുക്കാനും നിയമം നടപ്പാക്കാനും ബ്രിട്ടീഷുകാര്‍ നിയമിച്ച പട്ടേലര്‍മാരില്‍ ഒരാളാണ് ഭാസ്‌കരപ്പട്ടേലര്‍. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുവെങ്കിലും ഈ സമ്പ്രദായത്തിലുള്ള റവന്യൂ ഭരണം 1960-കളുടെ ആദ്യപാദങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്നതുവരെ പ്രചാരത്തിലുണ്ടായിരുന്നു. തൊമ്മിയും ഭാര്യയും വരുന്ന സമയത്ത് ഭാസ്‌കരപ്പട്ടേലര്‍ക്കു നിയമപരമായ അധികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

പക്ഷേ, തന്റെ വലംകൈയായ ചിലരിലൂടെയും ബലപ്രയോഗത്തിലൂടെയും തനിക്കു ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന പതിവ് അയാള്‍ തുടരുന്നുണ്ടായിരുന്നു. പട്ടേലര്‍ തൊമ്മിയെ പേടിപ്പിക്കുകയും അയാളെ വിനീതനായ ഊമയാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട് തൊമ്മിയുടെ ഭാര്യയെ പട്ടേലര്‍ ബലാല്‍സംഗം ചെയ്യുന്നു. ആ ബലാല്‍സംഗത്തിനുശേഷം അത് പട്ടേലരുടെ ഒരു തുറന്ന ബന്ധമായിമാറുന്നു. ആ ദമ്പതികള്‍ക്കു പലതും കൊടുക്കുകയും അവരില്‍നിന്ന് പലതും അപഹരിക്കുകയും ചെയ്യുന്നു അയാള്‍.

സരോജയെ പട്ടേലര്‍ കൊലചെയ്തതിനെത്തുടര്‍ന്ന് അവളുടെ ബന്ധുക്കള്‍ പട്ടേലരെ പിന്തുടരുന്നതോടെ കഥയുടെ ഗതി മാറുന്നു. സരോജയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാനുള്ള പട്ടേലരുടെ ശ്രമങ്ങള്‍ നിഷ്ഫലമാവുന്നു. വിജനമായ വനത്തില്‍ സരോജയുടെ ബന്ധുക്കള്‍ നിയോഗിച്ച വാടകക്കൊലയാളികളായ തോക്കുധാരികള്‍ അയാളെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഒടുവില്‍ പട്ടേലരെ അവര്‍ വെടിവെച്ചുകൊല്ലുന്നു.

അടൂരിന്റെ ചിത്രങ്ങളിലെ ഉദ്വേഗജനകമായ ഏക പരിസമാപ്തിയാണ് ഇത്. പാറക്കെട്ടുകളുള്ള കാട്ടിലൂടെ തോക്കുധാരികള്‍ പട്ടേലരെ പിന്തുടരുന്നു. അര്‍ധനഗ്‌നനായി, വിശന്നുവലഞ്ഞ്, മുറിവേറ്റ്, നാണംകെട്ട്, അഹങ്കാരം നശിച്ച്, ശക്തിഹീനനായി നില്‍ക്കുന്ന പട്ടേലരെ അവര്‍ വളയുന്നു. തന്റെ യജമാനനോടൊപ്പം പലായനംചെയ്യുന്ന തൊമ്മി ഒരു വലിയ പാറയ്ക്കു പിന്നില്‍ ഒളിക്കുന്നു. അന്തരീക്ഷത്തില്‍ വെടിയൊച്ച മുഴങ്ങുന്നു. തോക്കേന്തിയ കൈകളോടെ പാറക്കെട്ടില്‍ കുഴഞ്ഞുവീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പട്ടേലരെ നാം കാണുന്നു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോവുകയാണ് തൊമ്മി. അയാള്‍ എങ്ങനെ പ്രതികരിക്കാനാണ്? അയാള്‍ സന്തോഷിക്കണോ? പട്ടേലരുടെ ക്രൂരമായ ആധിപത്യം അവസാനിച്ചതില്‍ ആശ്വസിക്കണോ? അതോ തനിക്കു ജീവിക്കാനുള്ള വക തന്ന ഒരാളുടെ മരണത്തില്‍ വിലപിക്കണോ? തൊമ്മി പട്ടേലരുടെ അടുത്തേക്കു നീങ്ങുന്നു. അയാളില്‍നിന്ന് തോക്ക് എടുത്തുമാറ്റുന്നു. തൊട്ടടുത്തുള്ള അരുവിയിലേക്ക് അത് വലിച്ചെറിയുന്നു. അവിടെനിന്ന് ഓടിക്കൊണ്ട് ഉച്ചത്തില്‍ ഓമനയെ വിളിച്ച് അയാള്‍ പറയുന്നു. 'പട്ടേലര് മരിച്ചു, പട്ടേലര് മരിച്ചു.'
സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും (1986)എന്ന രചനയെ ആസ്​പദമാക്കി ചെയ്ത വിധേയന്‍ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ അനുകല്‍പ്പനമായിരുന്നു. വിധേയത്വത്തിന്റെ ഗഹനമായ വിശകലനമാണിത്. യജമാന, ഭൃത്യബന്ധത്തിന്റെ വിചിത്രഭാവങ്ങളിലൂടെ വിശാലമായ ഒരു പരിപ്രേക്ഷ്യത്തിലാണ് വിധേയത്വത്തെ ഇവിടെ വിശകലനംചെയ്യുന്നത്. തുടക്കത്തില്‍ വേദനയും ദേഷ്യവും വിമുഖതയും കാട്ടുന്നുണ്ടെങ്കിലും തൊമ്മി തന്റെ അടിമമനോഭാവത്തിലും അനുസരണശീലത്തിലും ആനന്ദം കണ്ടെത്തുകയാണ്. തന്റെ ഭാര്യ പട്ടേലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്ന ഘട്ടംവരെ ആ പാദസേവ ചെന്നെത്തുന്നു. ഒരു രാത്രിയില്‍ ഭാര്യയോടൊപ്പം കിടക്കവേ, പട്ടേലരുടെ വിലകൂടിയ അത്തര്‍ പൂശിയ അവളുടെ ശരീരത്തില്‍നിന്നുയരുന്ന ഗന്ധം തനിക്കിഷ്ടമാണെന്ന് അയാള്‍ പറയുന്നു. അത്രയുമുണ്ടായിരുന്നു അയാള്‍ പകരമായി അനുഭവിച്ച ആനന്ദം.

ചിത്രാന്ത്യത്തില്‍ മാത്രമാണ് പട്ടേലരും തൊമ്മിയും സമന്മാരാവുന്നത്. പിടികിട്ടാപ്പുള്ളികളായി ഒളിച്ചോടി നിറവനത്തില്‍ അഭയംതേടുമ്പോള്‍ അവര്‍ ഒരേപോലെ വസ്ത്രം ധരിക്കുന്നു, ഒരേ ഇലയില്‍നിന്ന് ഒരേ ഭക്ഷണം കഴിക്കുന്നു. തൊമ്മി ഇത്രയും കാലം അനുഭവിച്ച പരപീഡനപരമായ അടിമത്തത്തിന്റെയും തടവിന്റെയും അവസാനമാണിത്. താന്‍ വിമോചിതനായെന്നു തിരിച്ചറിയുമ്പോള്‍ അയാള്‍ ആശയക്കുഴപ്പത്തിലാവുന്നു. ആ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അവനറിയില്ല. ആ സ്വാതന്ത്ര്യത്തെ എങ്ങനെ കൊണ്ടുനടക്കുമെന്നും അവനറിയില്ല.
ഗോപാലകൃഷ്ണന്റെ മുന്‍കാലചിത്രങ്ങളേക്കാള്‍ ഉത്കര്‍ഷേച്ഛയുള്ള ഒരു സംരംഭമായിരുന്നു വിധേയന്‍. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ മനസ്സിനെയാണ് ഇവിടെ അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഈ പഠനത്തില്‍, വിശാലമായ ഒരു വ്യവസ്ഥിതിയുടെ ഇരുധ്രുവങ്ങളിലാണ് പട്ടേലരും തൊമ്മിയും. ഒന്ന് സമഗ്രാധിപത്യത്തെയും മറ്റേത് സമഗ്ര വിധേയത്വത്തെയും പ്രതിനിധാനംചെയ്യുന്നു. രണ്ടും തികച്ചും വ്യത്യസ്തമായ രീതികളില്‍ പൈശാചികതയും അസ്വാരസ്യവും നിറഞ്ഞവയാണ്. ഇവിടെ പട്ടേലര്‍ പണത്തിനു പിറകെയല്ല പോകുന്നത്. പണത്തിലൂടെയല്ല, അധികാരം നേടാനും നിലനിര്‍ത്താനും അയാള്‍ ശ്രമിക്കുന്നത്. മറിച്ച് ഭീതി പരത്തിയും അക്രമമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുമാണ്. നിസ്സഹായരായ മനുഷ്യരെ തൊഴിക്കാന്‍ അയാള്‍ തന്റെ കാലുകള്‍ ഉദാരമായി ഉപയോഗിക്കുന്നു.

റവന്യൂ, ഭരണ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ നിയമനിര്‍മാണസഭ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോള്‍ നഷ്ടമായ തന്റെ അധികാരം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ അയാള്‍ ആധിപത്യത്തിന്റെ അടിത്തറ പണിയുന്നത് ഇങ്ങനെ ഭീതി പരത്തിയും അക്രമം നടത്തിയുമാണ്. അയാള്‍ ആധിപത്യത്തെക്കുറിച്ചുള്ള ഭ്രമഭാവനകളില്‍ മുഴുകുന്നു. ഓമനയെപ്പോലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ അയാള്‍ ശാരീരികമായ ശക്തി ഉപയോഗിക്കുന്നു. തൊമ്മിയെപ്പോലുള്ളവരെ അയാള്‍ പേടിപ്പിച്ചുനിര്‍ത്തുന്നു.

ഭീകരവും ഭീതിയുളവാക്കുന്നതുമായ ഒരു കഥയാണിത്. പൈശാചികതയെക്കുറിച്ച് ചിന്തിക്കാന്‍ ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. മൂലകൃതിയുടെ ആഖ്യാനം കുറേക്കൂടി ഹിംസാത്മകമായിരുന്നുവെന്നും ചില ഭാഗങ്ങള്‍ താന്‍ ഒഴിവാക്കുകയും മറ്റു ചില ഭാഗങ്ങള്‍ ഒന്നുകൂടി സൗമ്യമാക്കുകയും ചെയ്തുവെന്നും അടൂര്‍ പറയുന്നു.

ക്ലാസിക് ഗോപാലകൃഷ്ണന്‍ ശൈലിയില്‍ ഈ ചിത്രത്തില്‍ പറയാതെ വിട്ട ഭാഗങ്ങളാണ് ഏറെയും. കൈയില്ലാത്ത ഒരു കസേരയില്‍ ഒരു തോക്ക് ചാരിവെച്ച ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്നത്. കള്ളുഷാപ്പിനു പുറത്തു വെച്ച കസേര ഇനി വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്‍സൂചനയാവുന്നു. തോക്ക് അധികാരത്തെ സൂചിപ്പിക്കുമ്പോള്‍ കൈയൊടിഞ്ഞ കസേര ക്ഷയോന്മുഖമായ ഫ്യൂഡലിസത്തെ സൂചിപ്പിക്കുന്നു. ഫ്യൂഡലിസത്തിന്റെ അവസാന അടയാളങ്ങള്‍പോലും ക്ഷയിച്ചുപോയിരുന്നു.

അതുവരെ താന്‍ പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ സിനിമയെങ്കിലും തന്റെ എല്ലാ ചലച്ചിത്രകൃതികളിലൂടെയും തുടര്‍ച്ചയുടെ ഒരു ചരട്, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന ഒരു നൂലിഴ, കടന്നുപോവുന്നുണ്ടെന്ന് അടൂര്‍ പറയുന്നു. അവയിലൊന്ന് ആത്മീയതയാണ്. ഒരിക്കലും അത് പ്രത്യക്ഷമോ പ്രകടമോ അല്ലെങ്കിലും.

ആദ്യത്തെ തവണ തൊമ്മി തെരുവിനു കുറുകെ നടന്ന് പട്ടേലരുടെ മുന്നിലേക്ക് നീങ്ങുമ്പോള്‍ അകലെ പള്ളിമണി മുഴങ്ങുന്നു. ശവസംസ്‌കാരച്ചടങ്ങിലെ മണിനാദമായി ക്രിസ്ത്യാനികള്‍ അതിനെ തിരിച്ചറിയും. അവസാനത്തില്‍ തൊമ്മി തിരിച്ചു വീട്ടിലേക്ക് ഓടുമ്പോള്‍ വീണ്ടും പള്ളിമണി മുഴങ്ങുന്നു. പക്ഷേ, ഇത്തവണ അത് പ്രാര്‍ഥനായോഗത്തിനുവേണ്ടിയുള്ള മണിനാദമാണ്. ഈ രണ്ടു മണിനാദങ്ങള്‍ക്കുമിടയില്‍ ഇടവകയിലെ പാതിരി, എന്തുകൊണ്ടാണ് കുമ്പസാരിക്കാന്‍ വരാത്തത് എന്ന് തൊമ്മിയോടു ചോദിക്കുന്നത് നാം കാണുന്നു. ആത്മീയതയെ ദ്യോതിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ രംഗമുണ്ട് ചിത്രത്തില്‍: ഗ്രാമത്തിലെ കുളത്തിലെ പവിത്രമത്സ്യങ്ങളെ തോട്ട പൊട്ടിച്ചു പിടിക്കാന്‍ പട്ടേലര്‍ ആഗ്രഹിക്കുമ്പോള്‍ അതു പാപമാണെന്നു പറഞ്ഞ് തൊമ്മി അതു ചെയ്യാതിരിക്കാന്‍ അപേക്ഷിക്കുന്നുണ്ട്. തോട്ട പൊട്ടാതെയാവുമ്പോള്‍ ആ ചെറുമത്സ്യങ്ങള്‍ കുളത്തില്‍ പുളച്ചുനടക്കുന്നു.

തൊമ്മി ശരിക്കും ഒരു പാപിയല്ലെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഭീഷണിയിലൂടെയും അപഹരണങ്ങളിലൂടെയും പാപംചെയ്യാന്‍ അയാള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതിനെ ഉദാഹരിക്കുന്ന ഒരു രംഗത്തില്‍ തന്റെ ഭാര്യയെ കൊല്ലരുതെന്ന് തൊമ്മി പട്ടേലരോടു യാചിക്കുന്നതു കാണാം. ഒരര്‍ഥത്തില്‍, പട്ടേലര്‍തന്നെ തന്റെ ജീവിതസാഹചര്യങ്ങളുടെ ഇരയാണ്. സരോജയെ ശ്വാസംമുട്ടിച്ചു കൊല്ലുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നുണ്ട്. 'ഞാനാണ് അവളെ കൊന്നത് എന്ന് അവള്‍ അറിഞ്ഞിട്ടുണ്ടാകുമോ' എന്ന് ഇടയ്ക്കിടെ അയാള്‍ തൊമ്മിയോടു ചോദിക്കുന്നുണ്ട്. ഇല്ലെന്ന ഉറപ്പിനായാണ് അയാള്‍ തൊമ്മിയോട് അങ്ങനെ ചോദിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പട്ടേലര്‍ ഈശ്വരേച്ഛയെ ഒട്ടും വകവെക്കുന്നില്ല. സരോജയെ കൊല്ലാനുള്ള ആദ്യശ്രമത്തില്‍ അയാള്‍ക്ക് ഉന്നംതെറ്റുന്നു. അവിടെ ആ ശ്രമം അവസാനിപ്പിച്ചുകൊണ്ട് സ്വയം നന്നാവാന്‍ അയാള്‍ക്കു ശ്രമിക്കാമായിരുന്നു. പക്ഷേ, അതിനു തുനിയാതെ അയാള്‍ കൊലപാതകശ്രമം തുടരുകയാണ്. ഒടുവില്‍, അയാള്‍ അതില്‍ വിജയിക്കുന്നു. ആ വിജയമാണ് അയാളുടെ ഭീതിദമായ അന്ത്യത്തില്‍ കലാശിക്കുന്നത്.

ഒടുവില്‍, ദൃശ്യബിംബങ്ങളുടെ വിചിത്രമായ ഒരു വ്യതിയാനത്തില്‍, പട്ടേലര്‍ തൊമ്മിയെപ്പോലെയാവുന്നു. അയാള്‍ തൊമ്മിയെപ്പോലെ പെരുമാറുന്നു. വിധിയുടെ വക്രോക്തി ഒരാളെ ദുരന്തത്തിലേക്കു തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ക്ക് അത് സ്വാതന്ത്ര്യത്തിന്റെയും മോക്ഷത്തിന്റെയും സാധ്യതകള്‍ തുറന്നിടുന്നു. പക്ഷേ, അത് അങ്ങനെതന്നെയാണോ? ഒരുപക്ഷേ, തൊമ്മിയെപ്പോലുള്ള ഒരു കഥാപാത്രത്തിന് അടിമത്തത്തില്‍ മാത്രമേ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയൂ. പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതത്തിന്റെ ചുമതലയേല്‍ക്കാന്‍ തൊമ്മി ഒരുപക്ഷേ, മറ്റൊരു യജമാനനെ തേടിപ്പോവാനുമിടയുണ്ട്.

എ ഡോര്‍ ടു അടൂര്‍ എന്ന പുസ്തകത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു: 'അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒടുവില്‍ അയാള്‍ നേടുന്ന സ്വാതന്ത്ര്യം താല്‍ക്കാലികമാവാം. തൊമ്മിയെ അറിയുന്ന ഒരാള്‍ക്ക് അയാളുടെ ഒടുവിലത്തെ പാച്ചില്‍ വിമോചനത്തിന്‍േറതാണെന്നു വിചാരിക്കാനാവില്ല. സന്തോഷംകൊണ്ടായിരിക്കില്ല, അയാള്‍ ഇങ്ങനെ ഓടുന്നത്. അതില്‍ അയാളുടെ വ്യസനത്തിന്‍േറതായ ഒരു ഘടകംകൂടിയുണ്ട്. അയാളുടെ വിളി ഒരു നീണ്ട രോദനംപോലെയാവുന്നു. തന്‍േറതായ വസ്തുക്കളില്‍ വല്ലാത്ത ഒരു വൈകാരികബന്ധം ഉള്ളയാളാണ് തൊമ്മി. അത് ഭാര്യയായാലും തന്റെ ഭൂമിയായാലും. ഒരുപക്ഷേ, ഈ വൈകാരികബന്ധമാവാം അയാളെ അടിമത്തത്തിലേക്കു നയിക്കുന്നത്.'

ബഷീറില്‍നിന്നു വ്യത്യസ്തമായി തന്റെ കഥ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയ രീതിയില്‍ സക്കറിയ സന്തുഷ്ടനായിരുന്നില്ല. സക്കറിയയും അടൂരും തമ്മിലുള്ള വിയോജിപ്പുകള്‍ വിവാദമായതോടെ പത്രങ്ങള്‍ക്ക് ഒരുപാട് ന്യൂസ്​പ്രിന്റ് കടലാസ് ഉപയോഗിക്കേണ്ടിവന്നു; അല്ലെങ്കില്‍ പാഴാക്കേണ്ടിവന്നു.

സക്കറിയയുടെ പുസ്തകം ചിത്രത്തിലെ ആശയത്തിനു തുടക്കമിടുക മാത്രമായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനോടു വിയോജിക്കുകയായിരുന്നു താനെന്ന് സക്കറിയ എന്നോടു പറഞ്ഞു. 'അടൂര്‍ എന്റെ കഥ പൂര്‍ണമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്,' സക്കറിയ തീര്‍ത്തുപറയുന്നു. പക്ഷേ, താന്‍ മതിലുകളില്‍ ചെയ്തതുപോലെ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ടെന്ന് അടൂര്‍ പറയുന്നു. 'ഞാന്‍ ഓമനയ്ക്കും സരോജയ്ക്കും പുസ്തകത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൊടുത്തു.

സക്കറിയയുടെ പട്ടേലര്‍ സ്വത്തിനുവേണ്ടി തന്റെ ഭാര്യയെ കൊല്ലുന്നു. എന്റെ ചിത്രത്തില്‍ അങ്ങനെയല്ല. എന്റെ സിനിമയില്‍ ഒരൊറ്റ കൊലപാതകമേയുള്ളൂ. പട്ടേലര്‍ സരോജയെ വധിക്കുന്ന രംഗം. മനഃസാക്ഷിയുടെ വധം. സക്കറിയ പട്ടേലരെ ഒരു പരമ്പര കൊലയാളിയാക്കിയിരുന്നു. അതു ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.'

ഗോപാലകൃഷ്ണന്റെ വിധേയന്‍ പട്ടേലരുടെ മൃദുവായ വശംകൂടി കാട്ടിത്തരുന്നു. ഭാര്യയെയും കുഞ്ഞിനെയും അയാള്‍ വല്ലാതെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് അനുഭവപ്പെടുന്ന നിമിഷങ്ങളുണ്ട് ഈ ചിത്രത്തില്‍. തന്റെ കൂട്ടാളികളില്ലാതെ ഒറ്റപ്പെടുമ്പോള്‍ അയാള്‍ പാകത വന്നതുപോലെ ചിന്തിക്കുന്നു. അയാളുടെ കൂട്ടാളികളാണ് പകകൊണ്ട് അയാളെ ശാക്തീകരിക്കുന്നത്.
മറ്റൊരു രംഗത്തില്‍ വിശ്വാസം രക്ഷിക്കുന്നുവെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണന്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നു. സക്കറിയയുടെ തോട്ട മത്സ്യക്കുളത്തില്‍ പൊട്ടുമ്പോള്‍ ഗോപാലകൃഷ്ണന്റെ തോട്ട പൊട്ടുന്നില്ല. 'തൊമ്മിയുടെ വിശ്വാസം - അയാള്‍ ഒരു ഹിന്ദുവല്ലായിരുന്നിട്ടും - നിലനില്‍ക്കുന്നു എന്ന് കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഹിന്ദു ദൈവങ്ങള്‍ ആണ് മത്സ്യത്തെ സംരക്ഷിക്കുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നു. അവ പകരമായി ഗ്രാമത്തെ സംരക്ഷിക്കുന്നു. തോട്ട പൊട്ടാതെ പോവുമ്പോള്‍ അത് വിശ്വാസത്തിന്റെ വിജയത്തിന്റെ സൂചനയാവുന്നു,' അടൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ എന്തോ ആവട്ടെ, ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ തന്റെ കഥ ഒരു മാറ്റവും വരുത്താതെ നിലനില്‍ക്കുമെന്ന് സക്കറിയ കരുതിയിരുന്നെങ്കില്‍, അത് സ്വതന്ത്രചിന്തയ്ക്കും കലാകാരന്റെ സ്വാതന്ത്ര്യത്തിനും വിട്ടുകൊടുത്തിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇത്രയും അബദ്ധം പറ്റില്ലായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് അടൂര്‍ മതിലുകള്‍ക്കുശേഷം വീണ്ടും ഒരു സാഹിത്യകൃതിയെ ഉപജീവിച്ചുകൊണ്ട് സിനിമ എടുക്കാന്‍ തീരുമാനിച്ചത്? കുറ്റബോധം തോന്നിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി തെളിയുന്നു. 'മതിലുകള്‍ക്കുശേഷം ഞാന്‍ മഹാമടിയനായി. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സിനിമ നിര്‍മിക്കണമെന്നു തോന്നി. എനിക്ക് കഥയുടെ ആശയം ഉരുത്തിരിഞ്ഞുകിട്ടിയില്ല. അപ്പോഴാണ് മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ വന്ന സക്കറിയയുടെ രചനയെക്കുറിച്ച് ഓര്‍ത്തത്. അതൊരു നോവലെറ്റായിരുന്നു. ദൈര്‍ഘ്യം കുറഞ്ഞ നോവലെറ്റ്, പക്ഷേ, ഒരു ചെറുകഥയേക്കാള്‍ ദൈര്‍ഘ്യമേറിയത്.' സക്കറിയ തിരക്കിട്ട് എഴുതിയതാണ് ആ നീണ്ടകഥയെന്ന് കരുതപ്പെടുന്നു. പ്രസാധകന് ഒരു സമയത്ത് ഒരു പേജ് എന്ന കണക്കിന് അയച്ചുകൊടുക്കുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ തിരക്കഥ സക്കറിയയുടെ രചനയ്ക്ക് അപ്പുറത്തേക്കു പോയി. 'എനിക്ക് ചരിത്രസന്ദര്‍ഭത്തില്‍ ആ കഥയെ സ്ഥാനപ്പെടുത്തേണ്ടി വന്നു. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ നല്ല അധ്വാനശീലമുള്ളവരായിരുന്നു. ചിലര്‍ കര്‍ണാടക എന്ന പുതിയ ഭൂമിയില്‍ അഭിവൃദ്ധി പ്രാപിച്ചു. അവര്‍ അത് സ്വന്തം നാടാക്കി. തീര്‍ച്ചയായും അസന്തുഷ്ടമായ ജീവിതം നയിച്ചിരുന്ന തൊമ്മിയെപ്പോലുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഭൂവുടമകളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. കാഴ്ചപ്പാടില്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളവരായിരുന്നു ഭൂവുടമകള്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭൂവുടമകള്‍ ശ്രമിച്ചു. എന്റെ സിനിമ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ റവന്യൂവിന്റെയും ഭരണത്തിന്റെയും ചുമതലകള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നേരത്തേ അവ ഏറ്റെടുത്തു നടപ്പാക്കിയിരുന്ന പട്ടേലര്‍മാര്‍ ഭീതിപരത്തിയും കീഴ്‌പ്പെടുത്തിയും ജനങ്ങളില്‍ കാര്യമായ ആധിപത്യവും സ്വാധീനവും ചെലുത്തിപ്പോന്നു.'

ചോദ്യങ്ങളില്ലാതെതന്നെ സ്വീകരിക്കപ്പെട്ടപ്പോള്‍ അധികാരം എന്നത് അടിച്ചമര്‍ത്തല്‍സ്വഭാവമുള്ളതായി മാറി. അത് ഒരു ജനാധിപത്യരാജ്യത്തുപോലും സംഭവിക്കാം. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അത് അങ്ങേയറ്റം അധാര്‍മികമാവാം. ഇന്ത്യന്‍ മനസ്സില്‍ വിധേയത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി അടൂര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രം പൂര്‍ണമായും ഒരു ജനാധിപത്യരാഷ്ട്രമായി മാറാത്തത്. ഭാസ്‌കരപ്പട്ടേലരെപ്പോലുള്ള കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അയാള്‍ ഈ വ്യവസ്ഥിതിയിലേക്കാണ് പിറന്നുവീണത്. മറ്റുള്ളവരുടെ ജീവിതത്തിനുമേല്‍ അധികാരം പ്രയോഗിക്കാനുള്ള സ്വാഭാവികമായ അവകാശം തനിക്ക് ഉണ്ടെന്ന് അയാള്‍ വിചാരിക്കുന്നു. അതു മുഴുവനായും ഉപയോഗിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ അയാളോട് അനുസരണയും വിധേയത്വവും പ്രകടിപ്പിക്കാതിരുന്നാല്‍ അയാള്‍ ചോദ്യംചെയ്യപ്പെടുമായിരുന്നു. പക്ഷേ, അവിടെ ഒരു പ്രതിഷേധവും എതിര്‍ശബ്ദവും ഉണ്ടാവുന്നില്ല.
ചിത്രീകരണത്തിനുമുന്‍പ് ഗോപാലകൃഷ്ണനും സക്കറിയയും കര്‍ണാടക - കേരള അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. സക്കറിയയ്ക്ക് അവിടെ റബ്ബറും കശുവണ്ടിയും വളരുന്ന ഒരു ചെറിയ എസ്‌റ്റേറ്റ് ഉണ്ടായിരുന്നു. നിരവധി പട്ടേലര്‍മാരുടെ വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു. പലരും ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഒരു വീടിന്റെ സ്ഥാനത്ത് ചെറിയ കൂടുമാത്രമുള്ളവര്‍. ഒടുവില്‍ ഗോപാലകൃഷ്ണന്‍ പട്ടേലര്‍വീടുകളുടെ ലാക്ഷണികസ്വഭാവമുള്ള രാമകൃഷ്ണറായിയുടെ വീട് തിരഞ്ഞെടുത്തു.

മരസാമാനങ്ങളുടെ സജ്ജീകരണം ഉള്‍പ്പെടെയുള്ള ചില പണികള്‍ അവിടെ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു.

അതിനായുള്ള അന്വേഷണം മംഗലാപുരത്തേക്കും കാസര്‍കോട്ടേക്കും നീണ്ടു. അവിടെ പട്ടേലര്‍ഗൃഹങ്ങളിലെ ഫര്‍ണിച്ചറുകള്‍ കണ്ടു. ഭാസ്‌കരപ്പട്ടേലര്‍ ഉറങ്ങുകയും പിന്നീട് ഭാര്യയെ കഴുത്തു ഞെരിച്ചുകൊല്ലുകയും ചെയ്യുന്ന വലിയ കട്ടിലുകള്‍ ഉള്‍പ്പെടെ അവിടെ കണ്ടു.

പക്ഷേ, കൈയൊടിഞ്ഞ കസേര മാത്രം അദ്ദേഹത്തിനു പിടികൊടുക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി. കന്നട പ്രൊഫസര്‍ ആയ സുഹൃത്ത് ഡോ. ദാമോദര്‍ ഷെട്ടിയോടൊപ്പം ഗോപാലകൃഷ്ണന്‍ മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജില്‍ പോയി. കോളേജില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ കൈയൊടിഞ്ഞ പഴയ ഒരു കസേരയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ് അവിടത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തെ മുറിയില്‍ ചെന്നുകണ്ടു. അദ്ദേഹം മുന്നിലിരുന്ന ഒരു ഫയല്‍ വായിക്കുകയായിരുന്നു. ഷെട്ടി പ്രിന്‍സിപ്പലിനോടു പറഞ്ഞു: 'സര്‍, ഇദ്ദേഹം വന്നത് പഴയ ഫര്‍ണിച്ചര്‍ നോക്കാനാണ്.' പ്രിന്‍സിപ്പല്‍ ഒന്നു തലയുയര്‍ത്തി നോക്കി ഗോപാലകൃഷ്ണനോടു ചോദിച്ചു: 'നിങ്ങള്‍ ഒരു ആശാരിയാണോ?' അടൂര്‍ മറുപടി നല്‍കി: 'ഒരു തരത്തില്‍...' അല്ലാതെ മറ്റാരാണ് കൈയൊടിഞ്ഞ ഒരു കസേര അന്വേഷിച്ചുവരിക എന്ന് പ്രിന്‍സിപ്പല്‍ അദ്ഭുതപ്പെട്ടു. ഒടുവില്‍ ഈ കസേര സെറ്റിലെത്തി. പിന്നീട് ഫ്രെയിമിലും. ചിത്രത്തിന്റെ ബ്രോഷറിന്റെ കവറില്‍പ്പോലും ഈ കസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പട്ടേലര്‍ഭരണത്തിന്റെ ശിഥിലീകരണത്തെ പ്രതീകവത്കരിക്കുകയാണ് ആ കസേര. അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത, വാശിയോടെ അതില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പട്ടേലര്‍മാരുടെ പതനത്തിന്റെ പ്രതീകം. ശക്തമായി ഈ സന്ദേശം വിനിമയംചെയ്യാന്‍ കൈയില്ലാത്ത ഈ കസേരയുടെ അടയാളത്തിനു കഴിയുന്നു.

വിധേയന്‍ കര്‍ണാടകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരള അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തായിരുന്നു ഷൂട്ടിങ്. ഗോപാലകൃഷ്ണനും സംഘവും ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ ഒരു കള്ളുഷാപ്പും മറ്റു ചില കടകളും നിര്‍മിച്ചു. ശിവന്റെ കലാസംവിധാന പരിശ്രമങ്ങള്‍ക്കുശേഷം ആ സ്ഥലം ഒരു ബസ് സ്‌റ്റോപ്പ് ഉള്ള തെരുവുകവലപോലെ തോന്നിച്ചു. സെറ്റ് നിര്‍മാണം പൂര്‍ത്തിയായി, ഷൂട്ടിങ് തുടങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ച ചില ക്രിസ്ത്യാനികള്‍ കടകളുടെ ഓലമേഞ്ഞ മേല്‍ക്കൂര വലിച്ചു താഴെയിട്ട് അവയില്‍ ഓടു മേയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സ്ഥലത്തിന്റെ, പഴയ കാലഘട്ടത്തിന്റെ പ്രതീതി നഷ്ടമാവുമായിരുന്നു. ചിത്രീകരണം കഴിയുന്നതുവരെ അങ്ങനെ ചെയ്യരുതെന്ന് അടൂരും സംഘവും അവരോടു യാചിച്ചു. ഓലമേഞ്ഞ മേല്‍ക്കൂര അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ക്കു വന്‍തുക തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ പ്രദേശത്തെ ക്രിസ്ത്യന്‍ പുരോഹിതന്റെ അടുക്കല്‍ ചെന്ന് മീരാസാഹിബും സക്കറിയയും സഹായമഭ്യര്‍ഥിച്ചപ്പോഴാണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത്.

നാടകീയസംഭവങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഭാസ്‌കരപ്പട്ടേലരെപ്പോലെ ഒരാള്‍ അവിടെ ഉണ്ടെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. തങ്ങളെക്കുറിച്ച് ഒരു സിനിമയെടുക്കുകയാണെന്ന് അവിടത്തെ പട്ടേലര്‍മാര്‍ വിചാരിച്ചു. അത് അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഊഹാപോഹങ്ങള്‍ വന്യമായി പ്രചരിച്ചു. തോക്കേന്തിയ ഒരു പട്ടേലര്‍ സെറ്റില്‍ എത്തുമെന്നുവരെ മുറുമുറുപ്പുകള്‍ പടര്‍ന്നു. ആ അഭ്യൂഹം അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഒരു പട്ടേലരും അവിടെ വന്നില്ല. കണ്ടുനില്‍ക്കുന്നവരില്‍ ചിത്രീകരണം നിരീക്ഷിക്കാനെന്നപോലെ ഒരു പട്ടേലര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ദുഷ്‌കരമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഛായാഗ്രഹണം ഒരു ഭഗീരഥപ്രയത്‌നംതന്നെയായിരുന്നു. ചിലപ്പോള്‍ ലൊക്കേഷനുകള്‍ കൊടുംകാടിനുള്ളിലായിരുന്നു. അവിടങ്ങളില്‍ പലപ്പോഴും റോഡുപോലും കാണില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ അവിടേക്ക് കാല്‍നടയായി വഹിച്ചു കൊണ്ടുപോവേണ്ടിവന്നു. കൂലിക്കാരെയും ചേര്‍ത്ത് അണിയറശില്‍പ്പികളുടെ എണ്ണം ഇരട്ടിയാക്കി.

വിധേയന്റെ ചിത്രീകരണത്തെക്കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ സിനിമതന്നെ എടുക്കാമായിരുന്നു. ചിത്രീകരണം നടന്നത് ഒരു വേനല്‍ക്കാലത്താണ്.

ചുട്ടുപൊള്ളുന്ന വെയിലും വരണ്ട ഭൂമിയും വളരെയധികം അസുഖകരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കി. പക്ഷേ, ഗോപാലകൃഷ്ണനോ അദ്ദേഹത്തിന്റെ മുഖ്യനടന്മാരോ ഛായാഗ്രാഹകനോ മറ്റ് അണിയറശില്‍പ്പികളോ അങ്ങനെ എളുപ്പം പേടിക്കുന്നവരായിരുന്നില്ല. അവര്‍ ചിത്രീകരണം തുടര്‍ന്നു.

ഒരു വെള്ളച്ചാട്ടത്തിനായുള്ള സംവിധായകന്റെ തിരച്ചില്‍ അപകടകരമായ മറ്റൊരു സാഹസികയാത്രയായിരുന്നു. ഗോപാലകൃഷ്ണന്‍, മീരാസാഹിബ്, സക്കറിയയുടെ മാനേജര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ ഇടതൂര്‍ന്നു വളരുന്ന പച്ചിലപ്പടര്‍പ്പിലൂടെ, കുറ്റിക്കാട്ടിലൂടെ വഴിതെറ്റിയേക്കാവുന്ന ഒരു യാത്രയ്ക്കു തുടക്കമിട്ടു. കുന്നിറങ്ങി പച്ചപ്പടര്‍പ്പുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റി അവര്‍ നടന്നു. ഉഗ്രവിഷമുള്ള രാജവെമ്പാലയ്ക്കു തൊട്ടടുത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് അവര്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നിരുന്നാലും അവരുടെ ശ്രമം വിജയിച്ചു. അവര്‍ വെള്ളച്ചാട്ടം കണ്ടെത്തി.

പിറ്റേദിവസം ക്യാമറ ഒരുക്കിവെക്കുകയും നടന്മാര്‍ തങ്ങളുടെ ഇടത്തില്‍ ഷൂട്ടിങ്ങിനു സന്നദ്ധരായി നില്‍ക്കുകയും ചെയ്തപ്പോള്‍ പൊടുന്നനെ ആകാശം ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇരുണ്ട് മൂടിക്കെട്ടി നിന്നു.

പിന്നെ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അവിടെ പെട്ടെന്ന് മലവെള്ളം പൊങ്ങാനിടയുണ്ടെന്ന് സംഘത്തിലെ ആരോ മുന്നറിയിപ്പു നല്‍കി. അതു കേട്ട നിമിഷം മമ്മൂട്ടി ജീവനുംകൊണ്ടോടി. മല കയറി റോഡിലേക്കും സുരക്ഷിതത്വത്തിലേക്കും ഓടിപ്പോയി. വെറും മുണ്ടുമാത്രം ഉടുത്ത മമ്മൂട്ടി പേടിച്ച് ഓടുന്നതിനിടയില്‍ അദ്ദേഹത്തിനു മുറിവും ചതവും പറ്റി. തിരശ്ശീലയിലെ വീരനായകകൃത്യങ്ങള്‍കൊണ്ട് നിരവധി പേരെ അസൂയാലുക്കളാക്കുന്ന മമ്മൂട്ടിക്കു ചേര്‍ന്ന പ്രതിച്ഛായയായിരുന്നില്ല അത്.

അദ്ദേഹത്തിന്റെ പ്രതികരണം മറ്റുള്ളവരെയും വേവലാതിയിലാഴ്ത്തി. ഏതാണ്ട് എല്ലാവരും കുത്തനെയുള്ള കുന്നു കയറി റോഡിലേക്കു കുതിക്കുന്നത് കാണാമായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ദിവസമാകാമായിരുന്ന ആ ദിനം ഗോപാലകൃഷ്ണന് ഇച്ഛാഭംഗം സമ്മാനിച്ചു. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ ആ കുന്നിനു മുകളിലേക്കും താഴേക്കും കൊണ്ടുപോവുക തമാശക്കളിയായിരുന്നില്ല.

എന്നിട്ടും വിധേയന്‍ അസാധാരണമാംവിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായി. തുടക്കത്തില്‍ത്തന്നെ ഒരു നല്ല ഇതിവൃത്തമാണ് ഗോപാലകൃഷ്ണനു പ്രവര്‍ത്തിക്കാനായി കിട്ടിയത്. സക്കറിയയുടെ കഥ ഒരു ക്ലാസിക് രചനയായിരുന്നു. ഗോപാലകൃഷ്ണനിലെ തിരക്കഥാകൃത്ത് അതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എഴുതിച്ചേര്‍ത്ത് പൂര്‍ണമായും ഒരു പുതിയ വ്യാഖ്യാനം നല്‍കി. തിരിഞ്ഞുനോക്കി ഈ ചിത്രത്തെ വിലയിരുത്തുമ്പോള്‍ തൊമ്മിയും പട്ടേലരും മോശപ്പെട്ടവരായി പ്രത്യക്ഷപ്പെടില്ല. വ്യത്യസ്തമായ വിധങ്ങളില്‍ സാഹചര്യത്തിന്റെ നിസ്സഹായരായ ഇരകളാണ് അവര്‍.

അടൂരിന്റെ ചിത്രങ്ങളിലെ ത്രില്ലര്‍ സ്വഭാവമുള്ള ഏക സിനിമയാണ്
വിധേയന്‍. തിന്മയുടെയും ദുഷ്‌കര്‍മങ്ങളുടെയും ഭയാനകമായ അനുഭവം സൃഷ്ടിക്കുന്നതിനു വിധേയനിലെ ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അടൂരിനു താന്‍ ഒരു കെണിയില്‍ അകപ്പെട്ടതുപോലെ തോന്നി. അവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. ഒരു പെട്ടിയില്‍ അടച്ചിട്ടതുപോലെ തോന്നുന്നത് ഭീതിദമായ ഒരനുഭവമാണ്. സൂര്യപ്രകാശത്തിലേക്ക് ഇറങ്ങി വിമോചനത്തിന്‍േറതായ ബോധം അനുഭവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തനിക്കു പ്രിയപ്പെട്ട ഒരു കഥയിലേക്കു നടന്നുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. ആ കഥ മിക്കവാറും അദ്ദേഹത്തിന്‍േറതുതന്നെയായിരുന്നു.

(അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)

Monday, September 9, 2013

ആന വരുന്നേ..



Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj

ആനയെത്തേടിയുള്ള സഞ്ചാരമാണ് വയനാടന്‍ കാടുകളുടെ ആകര്‍ഷണം.ഈ ആനത്താരകളാകട്ടെ വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ, എന്‍ബെഗൂര്‍, തോല്‍പ്പെട്ടി, നാഗര്‍ഹൊളെ കാടുകളിലായി വ്യാപിച്ചുകിടക്കുന്ന ആനത്താരയിലൂടെ ഒരു സഞ്ചാരം........

കൊക്കലഹണ്ടിയില്‍ നിന്ന് ശ്രീരംഗഹള്ളിയിലേക്കുള്ള പാതയില്‍ വഴിയിലെമ്പാടും കണ്ടു, ആനകളെ ഷോക്കടിപ്പിക്കുന്ന വൈദ്യുത വേലികള്‍... പകല്‍ പോലും ആനകള്‍ സഞ്ചരിക്കും, മാരിഗുഡി കാടിന്റെ ഈ അതിര്‍ത്തി ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍. ഇതിലൂടെ പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു ആനത്താരയില്‍ പ്രവേശിക്കാം. ബെന്നാര്‍ഘട്ടില്‍ നിന്ന് നിലമ്പൂര്‍ വരെ നീളുന്ന കാട്ടാനകളുടെ ഒരു രാജപാത. ബെര്‍ഗിയിലെ കരിമ്പു തോട്ടങ്ങളും ഇടക്കുള്ള എര്‍ത്ത്ഡാമും കടന്ന് കുമുകുമാ പൊങ്ങുന്ന പൊടിയിലാറാടി ജീപ്പ് മുന്നോട്ട്. ഓരോ വളവിലും ഫോറസ്റ്റ് ഗാര്‍ഡ് പൊന്നപ്പനും തോക്കുമായി നടക്കുന്ന വാച്ചര്‍ വീരപ്പയും പറയും: ഇതാ, ഇപ്പോള്‍ പോയതേയുള്ളൂ. കണ്ടോ കാലടികള്‍, മറിച്ചിട്ട ചെടികള്‍, ഒടിച്ച മുളന്തണ്ടുകള്‍, ചൂടാറാത്ത പിണ്ടം..


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
അകലെയോ അരികിലോ എന്നറിയാത്ത മുഴക്കം കുറഞ്ഞ ചിന്നം വിളികളുണ്ട് ചുറ്റും. പകല്‍ ചാഞ്ഞു തുടങ്ങി. ഇരുട്ട് ആനയെപ്പോലെ ശബ്ദം കേള്‍പ്പിക്കാതെ പുറകെ വന്നു തുടങ്ങി. നാസര്‍ മച്ചാന്റെ ബെര്‍ഗിയിലെ കരിമ്പു തോട്ടത്തില്‍ ഒരു ഏറുമാടമുണ്ട്. അതില്‍ കയറി ഉറക്കമിളച്ചിരുന്നാല്‍ താഴെ നിലാവില്‍ ആനകളുടെ ഘോഷയാത്ര തന്നെ കാണാമത്രെ, ചിലപ്പോള്‍. അത്ഭുതം, ഇന്ന് അതുമില്ല. നിങ്ങള്‍ അവനെ തേടുന്നു എന്ന് എങ്ങിനെയാണ് അവനറിയുന്നത്?

ഗോപാല്‍സ്വമി ബെട്ട വഴി ബന്ദിപ്പൂരിലേക്കു നീങ്ങിയിരിക്കുന്നു ആനകള്‍ -വീരപ്പ പറഞ്ഞു. യാത്രാമാര്‍ഗം കണ്ടാലറിയാം. രാത്രിയായി. ഇനി ഒന്നും നടക്കില്ല. നാളെ കൊക്കലഹണ്ടിയില്‍ നിന്ന് എതിര്‍ദിശയിലേക്കു പോകാം. പുലരും മുമ്പാണെങ്കില്‍ വഴിയില്‍ ഉറപ്പായും ഉണ്ടാവും. വെള്ളമോ കരിമ്പോ തേടി അവന്‍ എത്താതിരിക്കില്ല.

ബന്ദിപ്പൂരിലെ കൊമ്പന്മാര്‍


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നിരാശയുടെ ഒന്നാം പകല്‍ മറന്ന് രണ്ടാം ദിവസം ഞങ്ങള്‍ വീണ്ടും ഇറങ്ങി. ഹൊന്‍ഗള്ളി വഴിക്കാണ് യാത്ര. ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള ചുരത്തിനു മുകളില്‍ നിന്ന് നോക്കുമ്പോള്‍ കണ്ടു, താഴെ ആകാശത്തോളം പരന്നു കിടക്കുന്ന താഴ്‌വരയിലൂടെ വരിയായി നീങ്ങുന്ന ആനക്കൂട്ടങ്ങള്‍. വീരപ്പ പറഞ്ഞത് സത്യം.

നേരെ ബന്ദിപ്പൂരിലേക്ക്. വനം വകുപ്പിന്റെ ഗൈഡുകളെ കൂട്ടി മുമ്പേ പറഞ്ഞുറപ്പിച്ച ഒരു ജംഗിള്‍ സഫാരി. ചോലകളും മേടുകളും താണ്ടി ഉള്‍ക്കാട്ടിലേക്ക്. ആനത്താരകള്‍ പക്ഷെ, വിജനം. പല പല മൃഗങ്ങള്‍ കടന്നു പോയി. കൊമ്പന്‍ രാജാവ് മാത്രം ഇല്ല. മടങ്ങാന്‍ തുടങ്ങുമ്പോഴാണ് റോഡിനു കുറുകെ മിന്നായം പോലെ മൂന്നു പേരുള്ള ഒരു കൂട്ടം പാഞ്ഞു പോയത്. ഒരു നോക്കേ കണ്ടുള്ളൂ, അവര്‍ മറഞ്ഞു കളഞ്ഞു. സഞ്ചാരദിശ നോക്കിയാവണം, ഗൈഡ്് പറഞ്ഞു: ആനകള്‍ മുതുമല ഭാഗത്തേക്കു നീങ്ങുകയാണ്.


Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
എന്നാല്‍ മുതുമലയില്‍ പോകാം. അവിടെ ജംഗിള്‍ പാര്‍ക്കില്‍ ആനപ്പുറത്തൊരു യാത്രയാവാം. വഴി കുറച്ചേയുള്ളൂ. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ മുതുമലയുടെ കവാടമായി. പ്രത്യേകാനുമതിയോടെയാണ് അവിടെയും സഞ്ചാരം. കൂടെ ഫോറസ്റ്റുകാരുണ്ട്. ആനകളെ കാണും വരെ യാത്രയാണ്. വഴിയില്‍ മുളംകാടുകള്‍ക്കിടയില്‍ ഒരാനയും കുഞ്ഞും. ആകാശത്തു നിന്ന് വെളിച്ചം മുളംകൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. മുത്തങ്ങയിലേക്കുള്ള വഴിയിലാണ് അവ. മുതുമല ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ ആനകളുടെ സഞ്ചാരമെന്ന് ഒരു വാച്ചര്‍ പറഞ്ഞു. മുപ്പതെണ്ണമുള്ള ഒരു കൂട്ടത്തെ മുത്തങ്ങയിലേക്കുള്ള വഴിയില്‍ കഴിഞ്ഞ ദിവസം കണ്ടുവത്രെ.

Travel Info
Bandipur

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand
വയനാടിനു തൊട്ടടുത്താണ് കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ പ്രൊജക്റ്റ് ടൈഗര്‍ നാഷണല്‍ പാര്‍ക്കും വന്യജീവി സംരക്ഷണ കേന്ദ്രവും. മുത്തങ്ങയില്‍ നിന്ന് മൈസൂര്‍ക്കു പോകുന്ന റോഡില്‍ ഗുണ്ടല്‍പ്പേട്ട് നിന്നു തിരിഞ്ഞാല്‍ ബന്ദിപ്പൂരിലേക്കുള്ള വഴിയായി. 1997ലെ സെന്‍സസ് അനുസരിച്ച് ഇവിടെ 3000ത്തിലധികം ആനകളും 70-ഓളം പുലികളുമുണ്ട്. കബനി, നാഗൂര്‍, മോയാര്‍ നദികള്‍ വലയം ചെയ്യുന്ന 90 ചതുരശ്ര കിലോമീറ്ററോളം വരുന്ന ബന്ദിപ്പൂര്‍ റിസര്‍വ് ഇപ്പോള്‍ വനസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യമാണ്.

Bandipur Wildlife sanctuary forms the connecting link between the Mudumalai wildlife sanctuary in Tamilnadu and the Wayanad wildlife sanctuary in Kerala. It has an area of 874 sq. kms.
Location: Karnataka, dt. Chamarajanagar. 90kms from Sulthan Bathery.
How to Reach
By Air:
Bangalore-220 kms.
By Rail: Nanjungud railway station 5 kms.
By Road: Bandipur is located at a distance of 220 kms from Bangalore and 80 kms from Mysore and 80 kms from Ooty.
Contact STD CODE: 08229
Bandipur reception, Ph:236021
DCF Bandipur, Ph:236043
Karnataka forest dept., Ph: 080-23346846.
Best Season: November - May.

Stay
Jungle Lodges and Resorts, Bandipur, For Booking: 080 -25597021, 25597024.
Safari in Bandipur: The Bandipur van safari is a 30 minute drive in , 25 seater van costing-75 per person.
The timings: 6.30 am - 9am and 3.30 pm - 6pm, The Bandipur, Mudumalai elephant safari includes a 10 minute ride on the elephant in Bandipur which would cost you -50/- per head aIn Mudumalai, the elephant safari is for 30 minutes. The tickets for the same are sold at the Ooty forest office and half the tickets are sold at the Mudumalai Theppakadu reception counter. A maximum of four persons are taken on one elephant costing -100 per head. The tickets are sold on a first come first serve basis and so do make your bookings in advance. Entry fee:- 90. Safari Fee:-35 (per person).
Sights Around: The Muthumalai Wildlife Sanctuary (12 km), Ooty (80km), Mysore (80 km), Ranganathittu Bird Sanctuary (88km).

മുത്തങ്ങയിലെ ആനത്താരകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: S L Anand

നേരെ മുത്തങ്ങയിലേക്ക്, നേരം ഉച്ചതിരിഞ്ഞു. ലാലും വഹാബും കാത്തു നില്‍ക്കുന്നു. കാടിനെ കൈവെള്ളയിലെന്ന പോലെ അറിയുന്നവര്‍. ചെറിയ ചെറിയ വഴികളിലൂടെ യാത്ര തുടങ്ങി. വഴിയിലെല്ലാം ആനച്ചൂരുണ്ട്. മിണ്ടരുത്. അവര്‍ പറഞ്ഞു. ആനകളുടെ ദീര്‍ഘയാത്ര ഇപ്പോള്‍ ഇതിലേയാണ് കടന്നു പോകുന്നത്. ആ വഴിയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞു.

നിറയെ മരങ്ങളുള്ള ഒരിറക്കത്തില്‍ അതാ ഒറ്റക്കൊരുത്തന്‍. മുള്‍ച്ചെടികള്‍ക്കപ്പുറത്തു നിന്ന് എത്തിച്ചു നോക്കി അവന്‍ തിരിച്ചു നടന്നു. വീണ്ടും യാത്ര. ഒരു ചെറിയ പാലത്തിനടുത്തെത്തുമ്പോള്‍ ഇടത്തു വശത്ത് മറ്റൊരുത്തന്‍. അവനും ഒറ്റക്കാണ്. കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക്. ആനകള്‍ നടന്നു പോയതിന്റെ പാടുകള്‍. ഒന്നുറപ്പ്. ആനക്കൂട്ടം അടുത്തെവിടെയോ ഉണ്ട്. അകലെ ഒരു ചെറിയ അനക്കം. ശബ്ദമുണ്ടാക്കാതെ നടന്നു. ഒരിറക്കത്തിനപ്പുറം ചെളിക്കുളത്തില്‍ കുത്തിമറിയുന്ന ആനക്കൂട്ടം. മരങ്ങളുടെ മറ പിടിച്ച് കഴിയുന്നത്ര അടുത്തേക്ക്. കുളത്തിലേക്കുതന്നെ നോക്കി നില്‍ക്കുമ്പോഴാണ് വശത്തുള്ള വയലില്‍ നിന്ന് ഒരു ചിന്നം വിളി കേട്ടത്. തൊട്ടടുത്ത് ഒരാന. അതു കണ്ണില്‍പെട്ടിരുന്നില്ല. തന്റെ കുഞ്ഞിനെ മറച്ചു കൊണ്ട് അതു ജാഗ്രതയോടെ നില്‍ക്കുകയാണ്. ഇമ വെട്ടാതെ പരസ്പരം നോക്കി ക്യാമറയും ആനയും ഏറെ നേരം നിന്നു. കുഴപ്പക്കാരല്ലെന്നു കണ്ടിട്ടോ എന്തോ, മെല്ലെ കുഞ്ഞിനെയും കൊണ്ട് കാട്ടിലേക്കു മറഞ്ഞു.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
നേരം ഇരുട്ടുന്നു. മടക്കയാത്രയില്‍ വഴിക്കു തൊട്ടടുത്ത് വീണ്ടും ആനക്കൂട്ടം. പൊടിപടലമുയര്‍ത്തി അവര്‍ യാത്ര തുടരുകയാണ്. വഴിവക്കിലെ ചെടിപ്പടര്‍പ്പിനു പിന്നില്‍ നിന്ന് ഒരുത്തന്‍ നിലത്തു മാന്തി തിരിഞ്ഞുനിന്നു. നിലത്തു മാന്തുന്നവന്‍ സാധാരണഗതിയില്‍ ചാര്‍ജ് ചെയ്യും. അല്‍പ്പം പുറകോട്ടു നീങ്ങാം, സഹായികള്‍ പറഞ്ഞു. ആനകള്‍ക്ക് ശത്രുത കുറയ്ക്കുന്ന ഒരു ഘടകം അകലമാണ്. ഭീഷണി അകന്നപ്പോള്‍ ഫോട്ടോസെഷന്‍ കഴിഞ്ഞെഴുന്നേറ്റവരെപ്പോലെ വാലുകൊണ്ട് മൂടും തട്ടി ആനകള്‍ അകത്തേക്കു കയറിപ്പോയി. ഇരുട്ടിന്റെ മറവില്‍ കൂടുതല്‍ അന്വേഷണം വരുത്തിയേക്കാവുന്ന അപകടം പേടിച്ച് അന്നത്തെ യാത്ര നിര്‍ത്തി.
Travel Info
Muthanga

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വയനാട് നാഷനല്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന മുത്തങ്ങ വന്യജീവികേന്ദ്രം കേരളാതിര്‍ത്തിയിലേക്കു വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂരിന്റെയും മുതുമലയുടെയും കാനനഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മൈസൂരിലേക്കു പോകുന്ന ഹൈവേയില്‍ കേരള അതിര്‍ത്തിയിലാണ് മുത്തങ്ങയുടെ കവാടം.
Muthanga is a part of the Nilgiri Biosphere region. It is a rain forest reserve connected to two major sanctuaries - Bandipur National Park in Karnataka and Mudumalai Sanctuary in Tamilnadu. it has been declared as a Project Elephant Site.
Location: Kerala-Karnataka border, about 16 km east of Sulthan Bathery, Dt. Wayand.
How to Reach
By Road:
The sanctuary is connected by the road with 17 km from sulthan bathery , kalpetta (42 km), Mananthavadi (59 km), and Kozhikode (96 km). Mysore (95 km) and Ooty (160 Km) The nearest airport (Karipur) and railhead is Kozhikode.
Distance Chart: Muthumalai 123kms, Kalpetta 42 kms, SulthanBathery 17kms.
Contact STD CODE: 04936 : Wildlife Warden, Muthanga Wildlife Sanctuary, Sulthan Bathery Ph:271010, 220454.
Timings: 7 am-10 am and 3 pm- 5.30 pm.
Stay: Wooden rest houses and dormitories are available within the Sanctuary.
Best Season: November - October.
Safari in Muthanga: Entry fee for adult is -10 and for child is -5. Charge for a still camera is -50, video camera -150,
guide charge-100, Jeep entry charge-50.
You can hire a jeep from Muthanga for-300.
The entrance to Muthanga is 15 km from Sulthan Bathery, towards Mysore
No prior permission is required to visit the park
Contact the Muthanga Wildlife Warden (Ph: 04936-271010).

തോല്‍പ്പെട്ടിയിലെ കാട്ടാനകള്‍
Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer

ബ്രഹ്മഗിരി-തിരുനെല്ലി വനമേഖലയില്‍ നിന്നും നാഗര്‍ഹൊളെ ഫോറസ്റ്റ് സാങ്ച്വറിയില്‍ നിന്നും ആനകള്‍ സഞ്ചരിച്ചു മുന്നേറുന്ന പാതയാണ് തോല്‍പ്പെട്ടി. ഈ ആനത്താരയിലെ ഒുര പ്രധാന താവളം.

രാവിലെ ആറു മണിക്ക് മുമ്പു തന്നെ തോല്‍പ്പെട്ടിയിലെത്തി. മുന്‍കൂട്ടിയുള്ള പ്രത്യേകാനുമതിയോടെയാണ് യാത്ര. ഫോറസ്റ്റ് ഗാര്‍ഡ് രാഘവനാണ് കൂടെ. കാട്ടിലെ ഓരോ വഴിയും ചുഴിയും അറിയുന്നയാള്‍. ആനകള്‍ വരാനിടയുള്ള വഴികളിലേക്ക്, അതിരാവിലെ, ശബ്ദം കേള്‍പ്പിക്കാതെ.. കണക്കു കൂട്ടല്‍ തെറ്റിയില്ല. ഫോട്ടോഗ്രാഫര്‍ മധുരാജും രാഘവനും ആനക്കൂട്ടത്തിനു മുന്നില്‍ പെട്ടു. ദാസനഗട്ടയിലേക്കു തിരിയുന്നിടത്തെ ഇറക്കത്തില്‍ വലിയൊരാനക്കൂട്ടം. ഇളവെയിലും കാഞ്ഞ്, മുളയരിയും തിന്ന്, മണ്ണും വാരിയെറിഞ്ഞ്, കളിച്ചു ചിരിച്ച്.. കാടിന്റെ സകല ഗാംഭീര്യവും പേറുന്ന നിശ്ചലചിത്രം പോലെ! ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കൂട്ടത്തിലൊരു മോഴ അപ്രതീക്ഷിതമായി പുറകോട്ടു തിരിഞ്ഞു. കൊലവിളിച്ചു മുന്നോട്ടടുത്ത അവളില്‍ നിന്ന് ഭാഗ്യത്തിനാണ് മധു ഒഴിഞ്ഞു മാറിയത്. പേടിപ്പിക്കല്‍ മാത്രമാണ് അവളുടെ ലക്ഷ്യമെന്ന് ആനകളെ അടുത്തറിയുന്ന രാഘവന്‍ ആശ്വസിപ്പിച്ചു. ദൂരെ പോകേണ്ടതില്ല. തല്‍ക്കാലം ഒന്നു മാറി നിന്നാല്‍ മതി.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
തോല്‍പ്പെട്ടിയിലെ സഞ്ചാരം മണിക്കൂറുകള്‍ നീണ്ടു. ആനകളുടെ യാത്രാപഥത്തില്‍ അകന്നും അകലെയുമായി ജീവന്‍ എടുത്തു പിടിച്ചൊരു സഞ്ചാരം. ഒരേ സംഘത്തിനെ പലയിടത്തു വെച്ചു കാണുമ്പോഴും പല ഫോര്‍മേഷന്‍. ചിലപ്പോള്‍ കൂട്ടം പിരിഞ്ഞാവും കാണുക. ചിലപ്പോള്‍ കാടിളക്കി മരച്ചില്ലകളൊടിച്ചു ശബ്ദമുണ്ടാക്കി കുത്തുകൂടി അങ്ങനെ.. മരത്തണലില്‍ ഉച്ചക്ക് വിശ്രമം. ഇടക്കു നീര്‍ത്തടങ്ങളില്‍ കുളി. പോയ വഴിയില്‍ അടയാളങ്ങള്‍. കുളക്കടവിലെ കാല്‍പ്പാടുകള്‍, ഒടിഞ്ഞ മുളങ്കാടുകള്‍, അകലെ കേള്‍ക്കുന്ന ചിന്നംവിളികള്‍. ക്യാമറക്കും ബൈനോക്കുലറിനും കൊതി തീരാത്ത പകല്‍. ആദ്യദിവസങ്ങളിലെ നിരാശയൊക്കെ അലിഞ്ഞില്ലാതായി.

തോല്‍പ്പെട്ടിയില്‍ നിന്ന് അതിര്‍ത്തി കടന്നാല്‍ നാഗര്‍ഹൊളെയായി. ചെക്ക് പോസ്റ്റിനപ്പുറത്തും ഇപ്പുറത്തും കാണുന്നത് ഒരേ ആനകള്‍ തന്നെ. അവരുടെ യാത്രാപഥത്തില്‍ ഒരു ചെക്ക് പോസ്റ്റുമില്ല. കര്‍ണാടകത്തിലെ വലിയ വന്യമൃഗകേന്ദ്രമാണ് നാഗര്‍ഹൊളെ. സഞ്ചാരികളെ വാഹനങ്ങള്‍ ഉപയോഗിച്ച് അവര്‍ തന്നെ നയിക്കുന്നു. ബന്ദിപ്പൂരിലും മുതുമലയിലുമുള്ളതു പോലെ മോട്ടോര്‍ സഫാരി റൈഡുകള്‍. ആനകളെ കണ്ടുമുട്ടാന്‍ പ്രയാസമില്ല. ചിലപ്പോള്‍ ഒരു റൈഡ് തീരുന്ന സമയത്തിനുള്ളില്‍ ഒരാന പോലും മുന്നില്‍ പെട്ടില്ലെന്നും വരാം. അല്ലെങ്കിലും കാട്ടില്‍ നിറയെ ആനകളുണ്ടെങ്കിലും ഒന്നിനെ കണ്ടുമുട്ടുന്നത് സഞ്ചാരിയുടെ ഭാഗ്യം പോലിരിക്കും. നാഗര്‍ഹൊളെയിലെ ഞങ്ങളുടെ സഞ്ചാരം നിരാശയിലാണ് കലാശിച്ചത്. ആനകള്‍ വഴിയിലെങ്ങുമില്ല.

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
ഞങ്ങള്‍ എന്‍ബെഗൂറിലേക്കു നീങ്ങി. ചെതലയത്തു നിന്ന് മാവിലാന്‍തോടു വഴി എന്‍ബെഗൂറിലെ ആനത്താരകളിലേക്കു യാത്ര ചെയ്താല്‍ കാട്ടാനകള്‍ നിരന്നു നില്‍ക്കുന്ന ചെറുപൂരങ്ങള്‍ തന്നെ കാണാം. കര്‍ണാടകത്തിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ വെള്ളം കുറയുന്ന സമയത്ത് ഡാം സൈറ്റില്‍ കിളിര്‍ത്തു വരുന്ന പുല്ലുകളും തടാകക്കരയിലെ ഇളംമുളകളും തിന്നാന്‍ കൂട്ടമായെത്തുന്ന ആനകളാണവ. ഇത്രയധികം ആനകളെ ഒന്നിച്ച് ഒറ്റ സ്ഥലത്ത് ഒരു വനസഞ്ചാരിക്ക് മറ്റെങ്ങും കാണാനാവില്ല. ഡാമിലേക്ക് കര്‍ണാടകത്തിലൂടെയാണ് പ്രവേശനം. ഗുണ്ട്‌റ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് അനുമതി വാങ്ങി വേണം സഞ്ചാരികള്‍ക്കു വരാന്‍. ഫോറസ്റ്റ് ജീപ്പുകള്‍ മാത്രം പോകുന്ന വഴികള്‍. ഡാമിലേക്കിറങ്ങുമ്പോള്‍ തന്നെ വരവേറ്റത് ആനകളുടെ ഒരു കൂട്ടം. പച്ചമുളയുടെ തളിരു തിന്ന് അവ രസിക്കുന്നു. പിന്നെ ആനകളുടെ ഘോഷയാത്ര തന്നെ. ഡാം സൈറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തെത്തുമ്പോഴേക്കും മുപ്പത് ആനകളെയെങ്കിലും വഴിയുടെ പല ഭാഗങ്ങളിലായി കണ്ടുമുട്ടി. മുളകള്‍ക്കിടയില്‍ നിന്ന് എപ്പോഴും ഒരാന ചാടി വീഴാം എന്ന ഭീതിദമായ അവസ്ഥ ഈ യാത്രയില്‍ എന്‍ബെഗൂറില്‍ മാത്രമേ ഉണ്ടായുള്ളൂ.

സന്ധ്യയായി. ആനത്താരകളിലൂടെയുള്ള സഞ്ചാരം തുടങ്ങിയിട്ട് ഇതു മൂന്നാം ദിവസം. ഇനിയും നിന്നു കൂടാ. വഴിയെല്ലാം ആനകള്‍ കൈയടക്കും. എത്രയും പെട്ടെന്നു പുറത്തു കടക്കണം. വണ്ടി തിരിക്കുമ്പോള്‍ പെട്ടെന്ന് പുറകിലൊരു ചിന്നം വിളി. മുളംകൂട്ടത്തില്‍ അരിശം തീര്‍ത്തിരുന്ന ഒരു കൊമ്പന്റെ പ്രകോപനമില്ലാത്ത മുന്നറിയിപ്പാണ്. വേഗം സ്ഥലമൊഴിയുക എന്നാണ് നിര്‍ദ്ദേശം. ഇരുള്‍മല പോലെ അവന്‍ പുറകെ വരുന്നത് ഇപ്പോള്‍ കാണാം. സര്‍വശക്തിയുമെടുത്ത് ജീപ്പ് കുതിച്ചു. ആനക്കൂട്ടം ചവിട്ടിമെതിച്ച വഴികളിലൂടെ വേഗമേറ്റി ജീവനെടുത്തു പിടിച്ച് ഒരോട്ടം... പുറത്തെത്തിയിട്ടും ചില്ലകളൊടിയുന്ന ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. ആനച്ചൂര് കാടിനെ പൊതിയുന്നു...

Travel Info
Tholpetty

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: Madhuraj
വടക്കേ വയനാട്ടില്‍ കേരളാ-കര്‍ണാടക അതിര്‍ത്തിയിലാണ് തോല്‍പ്പെട്ടി വന്യജീവി കേന്ദ്രം. സഞ്ചാരികള്‍ ധാരാളമായെത്തുന്ന വന്യജീവി കേന്ദ്രമാണിത്. മാനന്തവാടിയില്‍ നിന്ന് വരുമ്പോള്‍ കാട്ടിക്കുളം കഴിഞ്ഞുള്ള തെറ്റ് റോഡ് ജങ്ഷനില്‍ നിന്നും 7.5 കി.മീ. ആണ് ഇങ്ങോട്ടേയ്ക്ക്. കടുവയും ആനയുമുള്‍പ്പെടെ എല്ലാ വന്യജീവികളെയും ഇവിടെ കാണാം.
Wayanad wildlife Sanctuary, Tholpetty-situated along the northern ridge of Wayanad (bordering Coorg district of Karnataka), Tholpetty is much similar to Muthanga in terms of flora and fauna.
Location: 24 km east of Mananthavady. 8 kms west to Nagarhole National Park.
Distance Chart: Kozhikode (96 km) Mysore(95 km) and Ooty (160 Km) Kalpetta (59km) Mananthavady (24km).
How to Reach
By Air:
Kozhikode(Karipur -120 km).
By Rail:Kozhikode (96 km).
By Road:KSRTC buses connect Tholpetty with all nearby towns.
Contact STD CODE: 04935
Asst. Wildlife Warden, Tholpetty, Ph: 250853, 240233.
Best Season: Nov- May.
Stay
Accommodation is available at Mananthavady, the nearest town. The sramby (the wooden rest houses) and dormitories are available within the Sanctuary.
Sights Around: Thirunelli Temple 32kms from Mananthavady, Kuruva Island 17kms, Pakshipathalam 7.5 kms from Thirunelli.
Safari in Tholpetti: Entry Fee: -50 per vehicle, Rent for a jeep: -300, Entry fee per head:-10, Camera: -50, Video Camera: -150, Guide Fee: -100
Timings: 7 am- 9 am and 3 pm - 5pm

Travel Info
Nagarhole

Bandipur Wildlife sanctuary, Mudumalai wildlife sanctuary, Muthanga, Wayanad, Kerala
Photo: N A Naseer
തോല്‍പ്പെട്ടിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടക വനമാണ് നാഗര്‍ഹൊളെ. കൂര്‍ഗ് (കുടക്) ജില്ലയിലാണ് ഇത്. നാഗര്‍ഹൊളെ വന്യജീവി കേന്ദ്രം ഇന്ന് രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. പുലിയും കടുവയുമുള്‍പ്പെടെ എല്ലാ വന്യജീവികളുമുള്ള കാടുകളാണ് നാഗര്‍ഹൊളെയിലേത്. എങ്കിലും ആനകളുടെ വിഹാരഭൂമിയായാണ് ഇത് അറിയപ്പെടുന്നത്. വയനാട്ടിലൂടെ തോല്‍പ്പട്ടിയില്‍ നിന്നും കുട്ട വഴിയാണ് നാഗര്‍ഹൊളെയിലേക്കുള്ള പ്രവേശനം.
Nagarhole Wildlife Sanctuary (40 km from Mananthavady). This sanctuary in Karnataka, extends over an area of 643.39 sq. km. The park houses diverse species of plant and animal life.
Location: Karnataka, dt. Mysore.
How to Reach
By air:
Bangalore(220km).
By rail: Mysore (80km).
By Road: 21km from Tholpetty Wildlife Sanctuary. Mysore (80km), Madikkery (90km), Bangalore(220km).
Contact STD CODE: 08274
Nagarhole National Park Office Ph: 244221, Mob: 09980749793
Wildlife Warden: Yathish Kumar -0822-252041
Kutta Police station (Kodagu Dt.) Ph: 08274-244100, 09480804958.
Best season: October-May.
Tips: Reach the sanctuary by early morning to get a good sight of animals. Park entry fee:-60, Safari charge:-35, Handicam: -150, Video Camera:-300, No Fee for still camera.
Timings: 6am - 8am and 3pm - 5pm. Onehour safari covering 18 to 20 kms.
Stay: Forest IB's at Nagarhole, Gangothri, Kaveri, For booking and other info contact: 0821-2480902.

Travel Info
Muthumalai
ബന്ദിപ്പൂര്‍ വനത്തില്‍ നിന്നു ഊട്ടി റോഡിലൂടെ സഞ്ചരിച്ചാല്‍ തമിഴ്‌നാട് അതിര്‍ത്തിക്കകത്താണ് മുതുമല വന്യജീവി കേന്ദ്രം. ആനകളുടെ വിഹാരഭൂമിയാണ് ഇത്. വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടത്തെ ആനസഫാരിയാണ്. 321 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മുതുമല സാങ്ച്വറിക്ക് മോയാര്‍ നദിയും നീലഗിരിയും അതിരിടുന്നു. ഊട്ടി, പൈക്കാറ ഡാം, കൂനൂര്‍, മുക്കുറുത്തി പീക്ക്, കല്ലട്ടി, ദൊഡ്ഢബെട്ട, അപ്പര്‍ ഭവാനി, കോടനാട് വ്യൂ പോയിന്റ്, കൊടഗിരി തുടങ്ങിയ വിനോദകേന്ദ്രങ്ങളും ഇതിനടുത്താണ്.
Mudumalai National Park & Wildlife sanctuary (Now declared as a Tiger Reserve). sanctuary range; Masinagudi, Thepakadu, Mudumalai, Kergudi, Nellakota.
Location: Tamilnadu. Dt. Nilgiri, Altitude: 467 m- 1251 m, Area 321 sq kms
Distance Chart: (towns nearby) Gudallur- 16 km, Mysore- 95 km, Ooty - 65 km.
How to Reach
By Air:
Coimbatore (160 km).
By Rail: Nilambur and Ooty (65km). Mysore (95 km).
By Road: Best thing is to rent a vehicle to visit Mudumalai. There are regular buses from Mysore to Ooty via Mudumalai. buses and jeeps are available from Nilambur. One can also reach Mudumalai via Bandipur from Muthanga.
Contact STD CODE: 0423
Field Director (Mudumalai, office in Ooty)Ph: 2444098
Range officer, Thepekadu, Ph:2526235
Tamilnadu Tourism Developement Corporation, Tepekadu. Ph: 2526580.
Best Season: Feb -June.
Stay: Stay at Thepekadu (contact TTDC, Thepekadu). Masinagudi (17 km) , Ooty is a better option.
More details: www. wildlifesanctuaryindia.com
Forest department has various cottages.
Tips: For elephant ride and reservations contact Field Director, fee: 460 for 4 person (40 mnts), Mini Bus Ride, contact Range Officer. fee: Rs 35 per person (45 mnts)
During dry season ( Aprl- May) sanctuary will be closed.
Sights around: Elephant feeding campa Museuma Moyar rivera Kaliatty falls (30 km) a Pykara lake (40 km).


Text: O R Ramachandran, Photos: Madhuraj, N A Naseer, S L Anand

Friday, July 26, 2013

പക്ഷിഗളെ സൊര്‍ഗ്ഗ


Ranganathittu Bird Sanctuary, Karnadaka

 കന്നട നാട്ടില്‍, കാവേരിയുടെ മടിത്തട്ടില്‍, വിനോദസഞ്ചാരികളെ കാത്ത് ഒരു പക്ഷിസാമ്രാജ്യം


ജലലപ്പരപ്പിനെ പൊതിഞ്ഞു കിടക്കുന്ന മൂടല്‍മഞ്ഞിന്റെ വലയം ഭേദിച്ചുള്ള ബോട്ട് യാത്ര കാഴ്ച്ചയുടെ അനന്തസാധ്യതകളെ അനാവരണം ചെയ്തു. ഞങ്ങളുടെ സാരഥി 'ശിവണ്ണ' ഇരുപത് വര്‍ഷമായി രംഗനത്തിട്ടെന്ന പക്ഷിസാമ്രാജ്യത്തില്‍ ബോട്ടോടിക്കുന്നു. ഓരോ പുല്‍നാമ്പും അദ്ദേഹത്തിന് സുപരിചിതം. വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങള്‍, പേരുകള്‍, പ്രജനനരീതികള്‍, ഓരോ കൂട്ടിലും എത്ര പക്ഷിക്കുഞ്ഞുങ്ങള്‍.. എല്ലാം ശിവണ്ണയ്ക്കറിയാം. ബോട്ടിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഓരോ കാഴ്ച്ചകളിലേക്കും വിരല്‍ ചൂണ്ടി ശിവണ്ണ അവ വിവരിച്ചു തരുന്നു.

Ranganathittu Bird Sanctuary, Karnadaka
അനന്തവിഹായസ്സിന്റെ അധിപന്‍മാരായ പക്ഷികള്‍ ഭൂമിയില്‍ പ്രണയിക്കാനിറങ്ങുന്ന കാലം. എങ്ങും ചിറകടി ശബ്ദങ്ങളും പക്ഷികളുടെ കരച്ചിലും മാത്രം. നദീതടത്തില്‍ വെയില്‍ കാഞ്ഞു കിടക്കുന്ന മുതലകളിലേക്കാണ് ആദ്യം ശ്രദ്ധ പതിഞ്ഞത്. മനസ്സിലുണര്‍ന്ന ഭയം പുറത്തു കാട്ടാതെ ഞങ്ങള്‍ ചിത്രങ്ങളെടുത്തു. ഒരു പതിറ്റാണ്ടായി ഇവയുടെ എണ്ണം 40 നും 50 നും ഇടയിലാണ്. ഇത് കൂടാതെയും കുറയാതെയുമിരിക്കുന്നത് ഇവിടുത്തുകാര്‍ക്ക് ഇന്നുമൊരു പ്രഹേളികയാണ്.

Ranganathittu Bird Sanctuary, Karnadakaമുതലകളില്‍ നിന്നും ഞങ്ങളുടെ ശ്രദ്ധ ശിവണ്ണ അടുത്ത പാറക്കൂട്ടങ്ങളിലേക്ക് നയിച്ചു. പാറക്കൂട്ടങ്ങളുടെ അടിയിലായി നദിയെ അഭിമുഖീകരിച്ച് അസംഖ്യം കൊച്ച് കൊച്ച് കൂടുകള്‍. കളിമണ്ണും ഉമിനീരും കലര്‍ത്തി പണിതുണ്ടാക്കിയ അറകള്‍. ഇഹശളള ടംമഹഹീം െഎന്നറിയപ്പെടുന്ന കുരുവികളുടേതാണ് ഈ കൂടുകള്‍. ഓരോ മഴക്കാലത്തും നദി ഒഴുക്കികൊണ്ടു പോകുന്ന വാസസ്ഥാനങ്ങള്‍ ഇവര്‍ എല്ലാ വര്‍ഷവും പുനര്‍നിര്‍മ്മിക്കുമത്രേ.

Ranganathittu Bird Sanctuary, Karnadaka


തലയ്ക്കുമുകളില്‍ കാര്‍മേഘപടലങ്ങള്‍ പോലെ ഒരായിരം കറുത്ത പക്ഷികള്‍. Median Egrets ആണ്. (Ibis എന്ന വിഭാഗം). പ്രജനനകാലത്തു മാത്രം കാണുന്ന ഇവയുടെ തൂവലുകള്‍ (plumes) മനോഹരമാണ്. പല കിളികളെ പറ്റിയും ശിവണ്ണ വിവരിച്ചു തന്നു. മറ്റു പക്ഷികളുടെ കൂടുകളില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന Night Heron, പാമ്പു പോലിരിക്കുന്ന നീളന്‍ കഴുത്തോടു കൂടിയ Snake Birds, പീലിവിടര്‍ത്തി നില്‍ക്കുന്ന മയിലുകള്‍... ഇണചേരുന്ന കാലത്താണത്രേ മയിലുകളുടെ പീലികള്‍ ഏറ്റവും വലുതാകുന്നത്. രംഗനത്തിട്ടിനെ വലയം ചെയ്തു നില്‍ക്കുന്ന നെല്‍പാടങ്ങളിലാണ് മയിലുകള്‍ ഇരതേടുന്നത്. പക്ഷികളിലെ ചില വേട്ടക്കാരെ ഞങ്ങള്‍ കണ്ടു. പരുന്തു വിഭാഗത്തില്‍ പെടുന്ന Crested Serpent Eagle, Grey headed Fishing Eagle, Brahminy Kites എന്നിങ്ങനെ പലതരം ഇരപിടുത്തക്കാര്‍. പക്ഷികളിലെ ഭീമന്‍മാരാണ് Painted Storks. ഇവയുടെ ചിറകുകളുടെ വിസ്താരം മാത്രം മൂന്ന് മീറ്ററോളം വരും.



Ranganathittu Bird Sanctuary, Karnadaka

മീന്‍ കൊത്തികളാണ് മറ്റൊരാകര്‍ഷണം. Small-blue, Stork-Billed, White-Breasted, Pied എന്നിങ്ങനെ നാല് തരം കിംഗ്ഫിഷേഴ്‌സിനെ (മീന്‍ കൊത്തി) ഇവിടെ കാണാം. ഇനിയും എത്ര തരം പക്ഷികള്‍! Barbets, Sand Piper, Stone Plover, River Tern, Cormorant, Darter, Egret, Heron, Ibis, Open Billed Stork, Paradise Flycatcher, Red Whiskered Bulbul, Wagtail, Black Headed Munia...എണ്ണിയാലൊടുങ്ങാത്തത്രയും പേരുകള്‍.

Ranganathittu Bird Sanctuary, Karnadakaഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രധാന വിനോദസഞ്ചാര സീസണ്‍. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയുടെ അപൂര്‍വ്വാവസരങ്ങള്‍ തുറന്നു തരുന്ന രംഗനത്തിട്ടിനെ Photographers Paradise എന്നും പറയാം. യാത്ര അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ മനസ്സും ക്യാമറയും നിറയെ പക്ഷികള്‍. കാതുനിറയെ ചിറകടി ശബ്ദവും ചിലചിലപ്പും!!


Travel Info
Ranganathittu Bird Santuary

രംഗനത്തിട്ടു പക്ഷിസങ്കേതം

Ranganathittu Bird Sanctuary, Karnadaka
ബംഗലൂരു നഗരത്തില്‍ നിന്ന് ഏതാണ്ട് 120 കി.മീ യാത്ര ചെയ്താല്‍ രംഗനത്തിട്ടില്‍ എത്താം. മൈസൂര്‍ പട്ടണത്തില്‍ നിന്നും 19 കി.മീ അകലെ കാവേരി തീരത്തുള്ള ഈ മനോഹര ഉദ്യാനം ഏതാനും വിജനദ്വീപുകളിലായി ചിതറി കിടക്കുന്നു (57 ഏക്കര്‍). ദ്വീപുകളിലെ സമ്പന്നമായ ജലപ്രാണി സാന്ദ്രതയാണത്രെ രംഗനത്തിട്ടിനെ പക്ഷികളുടെ പ്രിയ ആവാസകേന്ദ്രമാക്കുന്നത്. ഭാരതത്തിന്റെ പ്രിയപ്പെട്ട പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലിയുടെ പ്രവര്‍ത്തന ഫലമായി 1940 ല്‍ ആണ് രംഗനത്തിട്ടിനെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നത്. പ്രകൃതി സ്‌നേഹികളുടെയും വിനോദസഞ്ചാരികളുടെയും പക്ഷിനിരീക്ഷകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ രംഗനത്തിട്ട് ഇന്ന് ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. കൂടു കൂട്ടാനും മുട്ടയിടാനുമായി ഇവിടെയെത്തുന്ന വിവിധ വര്‍ഗ്ഗം പക്ഷികളില്‍ ഒട്ടുമിക്കതും നമ്മള്‍ ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ളവയാണ്. ഇതില്‍ ചിലയിനം പക്ഷികളുടെ വേരുകള്‍ തേടിയുള്ള പക്ഷി ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ചെന്നു നില്‍ക്കുന്നത് സൈബീരിയയിലും ഓസ്‌ട്രേലിയയിലും മധ്യയൂറോപ്പിലുമാണത്രേ. വിദേശികളും സ്വദേശികളുമായി ഏതാണ്ട് നൂറോളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഓരോ വര്‍ഷവും ഇവിടെ എത്താറുണ്ട്. Cormorants എന്നു തുടങ്ങി നമ്മുടെ ദേശീയ പക്ഷി മയിലിലും മീന്‍കൊത്തി പറവകളിലും ചെന്നെത്തി നില്‍ക്കുന്നു ഈ വര്‍ഗ്ഗവൈവിധ്യം. ഡിസംബര്‍ മാസത്തോടെയാണ് വിദേശി പറവകള്‍ എത്തി തുടങ്ങുന്നത്. മുട്ടയിട്ട് വിരിഞ്ഞ് തിരിച്ച് പറക്കുമ്പോഴേക്കും ആഗസ്ത് ആകും. വെട്ടിതെളിച്ചുണ്ടാക്കിയ കാനനപാതകളിലൂടെ നടന്ന് പക്ഷി സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍ യാഥാര്‍ത്ഥ സൗന്ദര്യം നുകരാന്‍ ബോട്ട് യാത്ര തന്നെയാണ് ഉത്തമം.

Ranganathittu Bird Sanctuary, KarnadakaLocation: State-Karnataka, Mandya Dt. near Srirangapatina (4km).
Nearest City: Mysore (19 km). Nearest Highway: Bangaluru - Mysuru Highway

How to reach:

By Air: Bangaluru. 120 km

By Rail: Srirangapatina, 5 km
By Road: 120km from Bangaluru to Srirangapatina, then 4kms to the Sanctuary. From Mysore 19 km to Srirangapatina, then 3 kms to the Sanctuary. Well connected by road, can hire autorikshaws from Srirangapatina or taxis from Mysuru. No direct bus service to the sanctuary.

Contact STD code: 0821
There is no direct number available for Ranganathittu sanctuary. So contact Karnataka State Tourism Development Corporation. Phone: 91-080-22352901, 22352902, 22352903. Regional Tourist Office, Old Exhibition Building, Irwin Road, Mysuru. Ph: 2422096 KSTDC Transport wing, Mysuru Ph: 2423652

Best season: Dec-Jun

Stay

Ranganathittu Bird Sanctuary, KarnadakaThe Green Hotel, Vinoba Road, Ph: 4255000
Kings Kourt,

JLB Road, Ph: 2421142
Hotel Best Western Ramashree Hardinge Circle, Ph:2522265
Hotel the Paradise, Yadavagiri, Ph: 2410366
Hotel Siddartha, Narzabad, Ph: 2522999
Hotel Bombay Tiffanys, Sayyaji Rao road cross, Ph: 2435255
Hotel Luciya International, Old Bank road, Ph: 2420261
KSTDC Mayura Hoysala, Jhansi Lakshmi Bai road, Ph:2425349
Hotel SCVDS, Sri Harsha road, Ph: 2421379
Hotel Govardan, Sri Harsha Road, Ph: 2434118
Hotel Dasharath, Near Zoo Garden, Ph: 244912
KSTDC Mayura Yathri Nivas, Jhansi Lakshmi Bai road, Ph: 2423492
Hotel Ritz, BN road, Ph: 2422668
Hotel Aasraya, Dhanvantri road cross, Ph: 2427088
Hotel Sangeetha, Near Uduppi Srikrishna Mandir, Ph: 2424693
Tips

Ranganathittu Bird Sanctuary, KarnadakaVisiting Hours: 8:30 a.m to 6:00 p.m

Tickets: Entry fee + parking fee + camera fee + boating (around Rs.50).
Private boating alone is Rs.250 for half an hour

Facilities: Rest Room, Restaurant. There is no lodging at the sanctuary, so visitors will have to stay over at Mysuru or Srirangapatina.
Text: Ashish Karunakaran, Photos: Ajith Aravind