Showing posts with label Girish Puthenjery. Show all posts
Showing posts with label Girish Puthenjery. Show all posts

Monday, February 10, 2014

കവിയും കവിതയും ഒന്നായ ജന്മം

ശ്രീകുമാരന്‍തമ്പി

പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് ഫെബ്രവരി 10-ന് 4 വര്‍ഷം.
Girish Puthenjery


ഗിരീഷ് പുത്തഞ്ചേരി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഗാനരചയിതാവു മാത്രമായിരുന്നില്ല, എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷയിലും ഗിരീഷ് സാകല്യത്തിന്റെ ചാരുതയാണ് പ്രദര്‍ശിപ്പിച്ചത്. അതീവബുദ്ധിമാനായിരുന്നെങ്കിലും ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് ഗിരീഷ് പാടിയത്. അറിവിന്റെ സമഗ്രതയുള്ള ഒരു മനസ്സില്‍നിന്ന് ആസ്വാദകമനസ്സുകളിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ ശക്തിയോടെ അതിവേഗത്തില്‍ ഗിരീഷിന്റെ വാക്ക് സഞ്ചരിച്ചു. മലയാളപദങ്ങള്‍ക്ക് അതുവരെ നാം കണ്ടിട്ടില്ലാത്ത സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലൂടെയും ഗിരീഷ് നമ്മെ പഠിപ്പിച്ചു. അനന്യസുന്ദരങ്ങളായ അന്വയങ്ങളിലൂടെ ഗിരീഷ് മലയാളികളെ അദ്ഭുതപ്പെടുത്തി.

'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം'. ഉപനിഷത്ത് (ശാന്തിപാഠം) പറയുന്നു. 'എന്റെ വാക്ക് മനസ്സിലുറയ്ക്കണം; എന്റെ മനസ്സ് വാക്കിലുറയ്ക്കണം.' തന്റെ മനസ്സില്‍ ഉറയ്ക്കാത്ത ഒരു വാക്കും ഗിരീഷ് പ്രയോഗിച്ചില്ല. മലയാള ലളിതഗാനപ്രസ്ഥാനത്തിന്റെ രൂപരേഖ ഈ കവിക്ക് കാണാപ്പാഠമായിരുന്നു. തമ്മില്‍ കണ്ടുമുട്ടുന്ന വേളകളിലൊക്കെ ഞാന്‍പോലും മറന്നുപോയ എന്റെ ചില പഴയ പാട്ടുകള്‍ ഒരക്ഷരംപോലും വിടാതെ ഗിരീഷ് പാടിക്കേള്‍പ്പിക്കുമായിരുന്നു. ഗിരീഷിനെപ്പോലെതന്നെ അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറയുകയുണ്ടായി, 'യഥാര്‍ഥത്തില്‍ തമ്പിസ്സാറെഴുതിയ പല ഗാനങ്ങളുടെയും 'അര്‍ഥവ്യാപ്തി' എനിക്കു കാട്ടിത്തന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്' എന്ന്. ഞാന്‍പോലും ഉദ്ദേശിച്ചിട്ടില്ലാത്ത കാവ്യാലങ്കാരഗരിമ എന്റെ ഗാനങ്ങളിലുണ്ടെന്ന് ഗിരീഷ് പറയുമായിരുന്നു. അസൂയയുടെ മാളങ്ങളില്‍ നിന്ന് കൂടക്കൂടെ വിഷം ചീറ്റുമായിരുന്ന ദോഷൈകദൃക്കുകള്‍പോലും,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
എന്ന ഗാനവും
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
എന്ന ഗാനവും
മൂവന്തിത്താഴ്‌വരയില്‍
വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍
എന്ന ഗാനവും
സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
എന്ന ഗാനവും കേട്ടപ്പോള്‍ വിഷം ഉള്ളിലേക്കു വലിച്ച് പത്തികളുയര്‍ത്തി ആ
വാങ്മയസംഗീതതാളത്തിനൊത്താടുകതന്നെ ചെയ്തു എന്നത് ചരിത്രസത്യം.
ഗിരീഷിന്റെ കവിതകളുടെ സമാഹാരത്തിന് ഒരു പ്രവേശിക ഞാന്‍തന്നെ എഴുതണമെന്ന് പ്രസാധകരും ഗിരീഷിന്റെ നിത്യകാമുകിയായ പത്‌നി ബീനയും ആവശ്യപ്പെട്ടപ്പോള്‍ പ്രകൃതി എന്ന പ്രഹേളികയുടെ ചാപല്യചാരുത എന്റെ കണ്ണുകളെ ഈറനണിയിച്ചു. കാരണം, ഗിരീഷിനെ കാണുമ്പോഴൊക്കെ കവിതാരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു.
ഗിരീഷിന്റെ തെറ്റായ ചില ചലനങ്ങളെ കുറ്റപ്പെടുത്തി ശകാരിക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. വല്യേട്ടന്റെ മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്ക്കുന്ന വിനീതനായ കൊച്ചനുജനായി മാറും ഗിരീഷ് അപ്പോള്‍. മാറിടം കാണത്തക്കവണ്ണം അശ്രദ്ധയുടെ പ്രതീകംപോലെ ഉലയുന്ന ഷര്‍ട്ടിന്റെ കീശയില്‍നിന്ന് സെല്‍ഫോണെടുത്ത് ഭാര്യ ബീനയെ വിളിക്കും. 'ബീനേ- ഇതാ, തമ്പിച്ചേട്ടന്‍ എന്റെ തൊട്ടടുത്തു നില്ക്കുന്നു. നീ സംസാരിക്ക്. ഞാനിന്ന് എത്ര മര്യാദക്കാരനായിട്ടാണ് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിയുന്നതെന്ന് ചേട്ടന്‍ പറഞ്ഞുതരും..' ഞാന്‍ ശകാരിച്ച കാര്യം പൂര്‍ണമായും മറച്ച് എന്റെ വാക്കുകള്‍ സുന്ദരമായ നര്‍മബോധത്തില്‍ അരിച്ചെടുത്തായിരിക്കും ഗിരീഷ് അവതരിപ്പിക്കുക. അങ്ങനെ തമ്മില്‍ കാണുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബീന എനിക്ക് അനുജത്തിയായി.
തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന പ്രവാഹിനികളാണ് ഗിരീഷിന്റെ കവിതകള്‍. ഗാനത്തിനും കവിതയ്ക്കുമിടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണെന്നും ഗിരീഷ്‌കവിത നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ വേര്‍പടലങ്ങളില്‍നിന്ന് ദോഹദമൂല്യമെടുത്തെഴുതിയ വൃത്തനിബദ്ധകവനങ്ങളിലും മുക്തച്ഛന്ദസ്സിലെഴുതിയ കവിതകളിലും ഗാനാത്മകത ഒരുപോലെ നിറഞ്ഞുതുളുമ്പുന്നതു കാണാം...
വളരെ പെട്ടെന്നാണ് ഗിരീഷ് എഴുതുന്നത്. എന്നാല്‍ ക്ഷിപ്രസൃഷ്ടിയുടെ ഒരു ന്യൂനതയും അതില്‍ നമുക്കു കണ്ടെത്താനാവുകയില്ല. സംഗീതത്തില്‍ ജന്മസിദ്ധമായിത്തന്നെ ലഭിച്ച അറിവും കഠിനമായ അധ്വാനവും മനസ്സു തുറന്നുള്ള ആലാപനവൈഭവത്തില്‍നിന്ന് സ്വരുക്കൂട്ടിയെടുത്ത അതുല്യമായ പദസമ്പത്തും തന്റെ കാവ്യ-ഗാനസപര്യയിലുടനീളം ഗിരീഷിനു കൂട്ടായി നിന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഗിരീഷ് പാടുന്നത്. അതേസമയം ഭാരതത്തിലെ സഞ്ചിതസംസ്‌കാരം പകര്‍ന്നുനല്കിയ 'ബോധം' ആ കവിതകളുടെ അന്തര്‍ധാരയാകുകയും ചെയ്യുന്നു.

'സ്ത്രീവിമോചന'ത്തെ വിഷയമാക്കി ആഴ്ചതോറും എത്രയോ വികലസൃഷ്ടികള്‍ നാം വായിച്ചുതള്ളുന്നു. എന്നാല്‍, എത്ര മനോഹരമായ രീതിയിലാണ് ഗിരീഷ് ഈ വിഷയം കൈകാര്യംചെയ്തിരിക്കുന്നത്. ദുഃഖത്തെ നര്‍മബോധംകൊണ്ടു മൂടുന്ന കവികള്‍ അസാമാന്യ പ്രതിഭാശാലികളായിരിക്കും.
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
എന്ന് മഹാകവി അക്കിത്തം പാടിയില്ലേ. ദാരിദ്ര്യം എന്ന നിത്യദുഃഖത്തെ മഹാകവി ഇടശ്ശേരി പലപ്പോഴും ഒരു നേര്‍ത്ത ചിരികൊണ്ടു മൂടുന്നതു കാണാം.
ഗിരീഷിന്റെ കലാമണ്ഡലം എന്ന കവിതയിലേക്കു വരാം. സ്വാതിതിരുനാളിന്റെ അളിവേണി എന്തു ചെയ്‌വൂ എന്ന പ്രയോഗം കടമെടുത്തിരിക്കുന്നതില്‍പ്പോലും കാണാം, കവിയുടെ തികഞ്ഞ ഔചിത്യബോധം.
'അളിവേണി എന്തു ചെയ്‌വൂ നീ...?'
അടുക്കളയി-
ലരകല്ലി-
ലുരലി-
ലുമിത്തീയി-
ലായുശ്ശേഷമൊടുക്കയോ?
അറ്റുപോയ പ്രണയത്തി-
ന്നീരിഴച്ചരടു ജപിക്കയോ?
ഋതുസ്‌നാനോത്കണ്ഠയാല്‍
നീറിനീറി ദഹിക്കയോ
വിണ്ടുചിന്തിയ നോവിന്റെ
വേനല്ക്കറ്റ മെതിക്കയോ...?
വര്‍ഷര്‍ത്തു കണ്ണിലിറ്റുമ്പോള്‍
വരുംവരായ്ക നിനയ്ക്കയോ?
തുടങ്ങിയ വരികളിലൂടെ പത്‌നീപദമലങ്കരിച്ചുകഴിഞ്ഞാല്‍ അനുരാഗിണിയായ യുവതിയിലുണ്ടാകുന്ന പരിവര്‍ത്തനത്തിലെ കദനഭാരം എത്ര ശില്പഭദ്രതയോടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. 'വേനല്ക്കറ്റ മെതിക്കുക' എന്ന പ്രയോഗം എത്ര ഉദാത്തമായിരിക്കുന്നു!
'മിഴിനീരെണ്ണമണക്കുന്ന മുടി മടിയിലേക്ക് ഊര്‍ന്നുവീഴുന്ന'തും, 'രക്തചന്ദനച്ഛവിയേല്ക്കും കവിളില്‍ വാവുകറുക്കുന്ന'തും മറ്റും ഈ കവിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബിംബങ്ങളത്രേ. 'അളിവേണി' എന്ന പ്രയോഗത്തില്‍ത്തന്നെയാണ് ഗിരീഷ് കലാമണ്ഡലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്.
അളിവേണിയെന്തു ചെയ്‌വൂ നീ
ആഴക്കിണറിലൊടുങ്ങയോ!
ഗിരീഷ് പ്രയോഗിക്കുന്ന ഉപമകളും ഉല്‍പ്രേക്ഷകളും രൂപകങ്ങളും നിത്യനൂതനങ്ങളാണെന്നുതന്നെ പറയാം. നാണയച്ചന്ദ്രന്‍, കഠിനോപനിഷത്ത്, ഗന്ധകപ്പാലം, കവിത കാവുതീണ്ടുന്നു, ജന്മാന്തരം തുടങ്ങിയ കവിതകളിലൂടെ പര്യടനം നടത്തുന്ന ഏതൊരാള്‍ക്കും എന്റെ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കാനാവില്ല. അറിഞ്ഞോ അറിയാതെയോ ഈ കവി മരണബിംബങ്ങളെ പലയിടങ്ങളിലും ക്ഷണിച്ചുവരുത്തുന്നതു കാണാം. 'മരണത്തിന്റെ അര്‍ഥം തിരഞ്ഞ് യമനെ സമീപിച്ച നചികേതസ്സിന്റെ കഥ പറയുന്ന കഠോപനിഷത്തിനെ മനസ്സില്‍ കണ്ടുകൊണ്ട് കവി രചിച്ച കഠിനോപനിഷത്ത് എന്ന കവിത ഉദാഹരണമായെടുക്കാം. മരണം ഒരു യാത്രയാണ്, അത് അന്ത്യമല്ല എന്ന് ആര്‍ഷസംസ്‌കാരബോധമുള്ള കവിക്കറിയാം.
മഴമണക്കുന്നൊരു സന്ധ്യയ്ക്ക്
മനസ്സിന്റെ വഴുവരമ്പിലൂടെ
വെകിളിപിടിച്ചു നടക്കുന്നതാരാണ്?
എന്ന ചോദ്യത്തിന് കവി പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഉഷ്ണപ്പാടമുഴുത് ഉമിനീരു വറ്റിപ്പോയ അച്ഛനോ, അതോ തുരുമ്പിച്ച ഇരുമ്പുപെട്ടി തുറന്ന് തുളവീണ ഉടുമുണ്ടെടുത്ത് ഉത്തരത്തില്‍ അസ്തമിച്ച അമ്മയോ, വേലിയിലിരുന്നു വെയിലു കായാറുണ്ടായിരുന്ന മുത്തശ്ശിപ്പുള്ളോ, ക്ഷുഭിതജന്മത്തിന്റെ ഇടിമിന്നലും തേടി കാര്‍മേഘത്തിന്റെ കാടുകയറിപ്പോയ ഏട്ടനോ, കരിയടുപ്പിനു മേലേ പുകക്കഷായംവെച്ചരിച്ചു കുടിച്ച് ആമവാതത്തെ താലോലിക്കാനുറച്ച മുയല്‍പ്പെങ്ങളോ- അതോ, അഭിശാപജാതകത്തിന്റെ ചിതലരിച്ച പനയോലമേല്‍ ഗണിതം തെറ്റിപ്പോയൊരു ജീവിതത്തിന്റെ ഫലിതം പേര്‍ത്തെടുക്കുന്ന ഞാനോ- ?

മരണപത്രം, വടക്കുംനാഥന്‍, ജന്മാന്തരം, ശിവഗംഗ, ഈ വീടിനെ സ്‌നേഹിക്ക തുടങ്ങി ഒട്ടേറെ കവിതകളിലും അവസരത്തിലും അനവസരത്തിലും മരണം കടന്നുവരുന്നു. യഥാര്‍ഥ കവി ഋഷിയാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ടല്ലൊ.
കവിതയിലെ ബിംബങ്ങളുടെ ധാരാളിത്തംകൊണ്ടു മാത്രമല്ല, കൂടക്കൂടെയുള്ള ദേവാലയസന്ദര്‍ശനം, പ്രത്യേകലക്ഷ്യങ്ങളില്ലാത്ത യാത്ര, താന്‍ സാധാരണക്കാരന്‍ മാത്രമാണെന്നു തുറന്നുകാട്ടുന്ന പെരുമാറ്റം, വേഷത്തിലുള്ള അശ്രദ്ധ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍കൊണ്ടും മഹാകവി പി. കുഞ്ഞിരാമന്‍നായരുമായി വല്ലാത്ത ഒരടുപ്പം ഗിരീഷ് പുത്തഞ്ചേരിയില്‍ നാം കാണുന്നു. അതേസമയം ഗിരീഷിനു തനതായ ഒരു കാവ്യതാളമുണ്ട്.
അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍
അമ്പാരിച്ചന്തമോടെ
അത്തപ്പൂച്ചമയമിറക്കി
തൃക്കാക്കര വന്നിറങ്ങി
തിരുവോണംനാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍തൃത്താളം
തകൃതത്തിമൃതത്തോം.
* * *
ചിറ്റാമ്പല്‍ പൂത്തുവിടര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ഥമൊരുക്കി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്
(കവിത - ആവണിത്തിങ്കള്‍)
എന്നീ വരികളിലും
ഓംകാര
ഭജനമുഖരം
മനസ്സോടിയെത്തുന്നൂ
തളര്‍ന്ന വാക്കായ്
തണലറ്റ വേനലായ്
സങ്കടച്ചുമടെഴും
സഹാറയായ്, സഹ്യാദ്രിയായ്
സ്വാമീ നിന്റെ കാല്ക്കല്‍...
ഹേ, സായിനാഥ!
നീയെന്റെയിരുളിലു-
മിഹപരത്തിലും
എണ്ണിയാല്‍ത്തീരാത്തൊ-
രീഷല്‍ പങ്കിട്ട പാതിജന്മത്തിനും
ഞങ്ങള്‍ തന്നുണ്ണികള്‍ക്കും
അരുളുക സദാ സച്ചിദാനന്ദം...
എന്നീ വരികളിലും ഇവിടെ ഉദ്ധരിക്കാതെ വിടുന്ന നിര്‍വാണം, ആയുര്‍വേദം, അമ്മ, ശംഖൊലി, രാമായണം, യോഗനിദ്ര തുടങ്ങിയ കവിതകളിലും പല സമാന വാങ്മയങ്ങളിലും തുടിക്കുന്ന അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഭാവഭംഗിയെ ശത്രുക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല.

പ്രകൃതിയുടെ ഋതുഭേദജാലങ്ങളില്‍ ലയിക്കുന്ന പ്രണയഭരിതമായ മനസ്സുള്ള കവിക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങളില്ല. ഗിരീഷിന്റെ പ്രേമകവിതകളില്‍ അതിരില്ലാത്ത ആ മനോഭംഗി വിദലിതമാകുന്നതു കാണാം. ദലമര്‍മ്മരങ്ങള്‍, നിരാസം, പാണനൊരോണപ്പാട്ട്, പ്രണയമെഴുതുക, പ്രണയമെന്നാല്‍, ഹൃദയം കടഞ്ഞെടുത്ത് തുടങ്ങിയ കവിതകളെ അനുഭൂതികളാല്‍ തലോടിക്കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.
നിള എന്ന കവിതയിലെ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാവുന്നൂ സൂര്യന്‍...
എന്തിനെന്നമ്മേ നീ നിന്‍
അന്ധമാം മിഴി നീട്ടി-
ക്കൂട്ടിവായിക്കുന്നൂ ഗാഢ
ശോകരാമായണം?
വരാതിരിക്കില്ല
നിന്‍മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്ത
വനവാസം തീരാറായി!
എന്ന ഭാഗം വായിച്ചപ്പോള്‍ എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
വരാതിരിക്കില്ല എന്നനുജന്‍
ഗിരീഷ് ഇനിയും
എന്‍മുന്‍പില്‍ -
എന്നെനിക്കു പറയാനാവില്ലല്ലോ. എങ്കിലും പ്രകൃതിയുടെ അദൃശ്യപാദസരങ്ങളുടെ കിലുക്കങ്ങളിലൂടെ, അതീവചാരുതയാര്‍ന്ന കിളിപ്പാട്ടിലൂടെ, അപൂര്‍വഭംഗിയെഴുന്ന മഞ്ഞുകാലസുമങ്ങളിലൂടെ ഗിരീഷിന്റെ ആത്മാവ് നമ്മെ തേടിവരും. കവിയും കവിതയും ഒന്നായ ജന്മമായിരുന്നു അത്.
(ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

ഷഡ്ജം
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ...

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!

Sunday, March 3, 2013

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു...

രവിമേനോന്‍

Yesudas, Raveendran

'കഴിയുമെങ്കില്‍ യേശുദാസിനെ ഫീല്‍ഡില്‍നിന്നുതന്നെ ഔട്ടാക്കി മലയാളസിനിമയിലെ ഒന്നാംനമ്പര്‍ പിന്നണിഗായകനായി ഞെളിയാം എന്നു മോഹിച്ചു മദ്രാസിലേക്കു വണ്ടികയറിയ ആളാണ് ഞാന്‍.' -ഒരു കൂടിക്കാഴ്ചയ്ക്കിടെ തമാശ കലര്‍ത്തി രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു.
'അത് നടക്കില്ലെന്നു മനസ്സിലായപ്പോള്‍ യേശുദാസിനെ പാടിച്ചു ബുദ്ധിമുട്ടിക്കാനായി എന്റെ ശ്രമം. കുറച്ചു കടുപ്പമുള്ള ട്യൂണ്‍ ഇട്ടുകൊടുത്തശേഷം ഞാന്‍ മനസ്സില്‍ പറയും. ഇത് ഇയാള്‍ക്ക് തൊടാന്‍ പറ്റില്ല.'
'പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാന്‍പോലും മനസ്സില്‍ കാണാത്ത മാനം ആ പാട്ടിനു നല്കി ആ മനുഷ്യന്‍ അതെനിക്കു തിരിച്ചുതരും. അതാണ് യേശുദാസ്.'
പ്രമദവനവും രാമകഥാഗാനലയവും ഹരിമുരളീരവവും ഒറ്റക്കമ്പിനാദവും ഏഴു സ്വരങ്ങളുമെല്ലാം മറ്റാരുടെയെങ്കിലും ശബ്ദത്തില്‍ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ എന്നോരു ചോദ്യം എനിക്ക് എറിഞ്ഞുതരികകൂടി ചെയ്തു മാസ്റ്റര്‍ - ഒരു വെല്ലുവിളി കണക്കെ.

ഒരു സംശയം എന്നിട്ടും ബാക്കിനിന്നു. എന്തുകൊണ്ട് രവീന്ദ്രന്‍ ഏറ്റവും മികച്ച ഈണങ്ങള്‍ യേശുദാസിനു മാത്രം നല്കി? ഗന്ധര്‍വനാദം മാത്രം മനസ്സില്‍ക്കണ്ട് എന്തുകൊണ്ട് അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചു? ഒരൊറ്റ ഗായകന്റെ ശബ്ദത്തിന്റെ ചുറ്റുവട്ടത്ത് പ്രതിഭയെ തളച്ചിടുകവഴി തന്റെ സര്‍ഗാത്മകതയുടെ അതിരുകള്‍ അറിഞ്ഞുകൊണ്ടുതന്നെ പരിമിതപ്പെടുത്തുകയല്ലേ രവീന്ദ്രന്‍ ചെയ്തത്?
ഹൃദയം തുറന്നുള്ള ചിരിക്കുപകരം മാസ്റ്ററുടെ മുഖത്ത് ഗൗരവം പടര്‍ന്നുകണ്ടത് അപ്പോഴാണ്. 'നിങ്ങള്‍ നൗഷാദിനോടു ചോദിച്ചുനോക്കൂ. എന്തുകൊണ്ട് അദ്ദേഹം റഫിസാഹിബിനുവേണ്ടി തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ നീക്കിവച്ചൂ എന്ന്. ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും സലില്‍ ചൗധരിയുമൊക്കെ അവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടാന്‍ ഏല്പിച്ചത് യേശുദാസിനെ അല്ലേ? അവരാരും ജീനിയസുകളല്ല എന്ന് നമുക്കു പറയാനാകുമോ?' വെണ്ണ കൈയിലുള്ളപ്പോള്‍ നറുനെയ്യ് വേറിട്ടു കരുതേണ്ടതുണ്ടോ. എന്നായിരുന്നു മാസ്റ്ററുടെ മറുചോദ്യത്തിന്റെ ധ്വനി.

ആദ്യമായി മാസ്റ്ററുടെ വടപളനിയിലെ വീട്ടില്‍ ചെന്നതോര്‍മയുണ്ട്. ഗായകന്‍ ജയചന്ദ്രനോടൊപ്പമായിരുന്നു ആ യാത്ര. യേശുദാസിന്റെ അറുപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മലയാളം വാരിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിനുവേണ്ടി ഒരു അഭിമുഖം തരപ്പെടുത്തണം. അതാണുദ്ദേശ്യം. നഗരാതിര്‍ത്തിയിലെ ആ വാടകവീട്ടിലെത്താന്‍ ദീര്‍ഘനേരത്തെ ഡ്രൈവ് വേണം.

മദ്രാസ്സില്‍ വന്നിറങ്ങി സിനിമയില്‍ അവസരം തേടി സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലംമുതലേ കുളത്തൂപ്പുഴ രവിയെ ജയചന്ദ്രന് അറിയാം. രവീന്ദ്രന്റെ ആദ്യനാളുകളില്‍ സിനിമാനഗരത്തില്‍ അദ്ദേഹത്തിനു താങ്ങുംതണലുമായി നിന്ന അപൂര്‍വം പേരിലൊരാളാണ് ജയേട്ടന്‍. അച്ഛന്‍ മരിച്ച വിവരവുമായി ടെലഗ്രാം വന്നപ്പോള്‍, നാട്ടില്‍ പോകാന്‍ പണമില്ലാതെ അന്തംവിട്ടുനിന്ന തനിക്ക് താന്‍ പോലും ആവശ്യപ്പെടാതെ യാത്രയ്ക്കുള്ള എയര്‍ടിക്കറ്റ് ജയചന്ദ്രന്‍ എത്തിച്ചുതന്ന കഥ രവീന്ദ്രന്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. അത് വായിച്ചനാള്‍മുതല്‍ മനസ്സിലുറപ്പിച്ചിരുന്നു എന്നെങ്കിലും മാസ്റ്ററെ നേരില്‍ കാണുമ്പോള്‍ ചോദിക്കണം. - ജീവിതത്തിലെ പ്രതിസന്ധികളില്‍ തണലായിനിന്ന സുഹൃത്തുകൂടിയായ ഒരു ഗായകനെ എന്തുകൊണ്ട് തന്റെ ആദ്യചിത്രത്തില്‍ സഹകരിപ്പിച്ചില്ലായെന്ന്. തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകുമല്ലോ. വന്ന വഴി മറന്നയാളല്ല രവീന്ദ്രന്‍മാസ്റ്റര്‍ എന്നു വ്യക്തമായും അറിയുന്നതിനാല്‍ ഉത്തരമറിയാന്‍ കൗതുകമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ തന്റെ പഴയ നാളുകളെക്കുറിച്ചും യേശുദാസുമായുള്ള അടുപ്പെത്തക്കുറിച്ചും പുതിയ തലമുറയുടെ അധികപ്രസംഗങ്ങളെക്കുറിച്ചുമൊക്കെ രവീന്ദ്രന്‍ വാചാലനാകുമ്പോള്‍, തൊട്ടപ്പുറത്ത് ഒരു സോഫയില്‍ സുദീര്‍ഘമായ ഡ്രൈവിംഗിന്റെ ക്ഷീണത്തില്‍ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു ജയേട്ടന്‍., ചോദിക്കാതിരിക്കാനായില്ല. 'ജയചന്ദ്രന്‍ എന്ന ഗായകന്റെ പ്രതിഭ താങ്കള്‍ വേണ്ടവിധം ഗാനങ്ങളില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന അഭിപ്രായം എനിക്കുണ്ട്. ഇതേ അഭിപ്രായമുള്ള മറ്റു പലരും കണ്ടേക്കാം. എന്തായിരുന്നു അതിന്റെ കാരണം?'
ഉറങ്ങിക്കിടന്ന ഗായകനെ നിമിഷങ്ങളോളം നിശ്ശബ്ദനായി വീക്ഷിച്ചശേഷം രവീന്ദ്രന്‍മാസ്റ്റര്‍ നല്കിയ മറുപടി കാതില്‍ മുഴങ്ങുന്നു: 'എനിക്കൊരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഈ കിടക്കുന്നത്. ആ കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതിലെ മുഖ്യഗാനങ്ങള്‍ പാടുന്നത് യേശുദാസായിരിക്കണമെന്ന് ഞാന്‍ എത്രയോ മുമ്പേ തീരുമാനിച്ചിരുന്ന കാര്യമാണ്. യേശുദാസില്ലായിരുന്നുവെങ്കില്‍ നിങ്ങളീ കാണുന്ന രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനും ഉണ്ടാകില്ലായിരുന്നു. 'ചൂള'യുടെ നിര്‍മാതാവും സംവിധായകനുമാഗ്രഹിച്ചത് ദാസ് ആ പാട്ടുകള്‍ പാടണമെന്നായിരുന്നു. മറിച്ചുപറയാവുന്ന അവസ്ഥയിലായിരുന്നില്ല തുടക്കക്കാരനായ ഞാന്‍. ആ പാട്ടുകള്‍ കേട്ട് എന്നെ ആദ്യമായി അഭിനന്ദിച്ചവരില്‍ ഒരാള്‍ ജയചന്ദ്രനാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും.

മറ്റൊന്നുകൂടി ഓര്‍മിപ്പിച്ചു രവീന്ദ്രന്‍: 'ഞാന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഇന്നയാള്‍ പാടണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെനിക്ക്. യേശുദാസിനെ ഒത്തുകിട്ടിയില്ലങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുക എന്ന ശീലം എനിക്കില്ല. ജയചന്ദ്രനോ, വേണുഗോപാലോ, ബിജുനാരായണനോ എനിക്കുവേണ്ടി പാടിയിട്ടുണ്ടെങ്കില്‍, ആ പാട്ടുകള്‍ ഞാന്‍ അവരെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയവതന്നെയാണ്. ശാസ്ത്രീയസംഗീതത്തില്‍ അത്ര നിപുണനല്ല ജയചന്ദ്രന്‍. അത്തരം ഗാനങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇണങ്ങുക റൊമാന്റിക് ഗാനങ്ങളും അല്പം ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഗാനങ്ങളുമാണ്. യേശുദാസിന്റെ വ്യത്യാസം അദ്ദേഹം ഒരു ആള്‍റൗണ്ടറാണെന്നതാണ്. ശാസ്ത്രീയഗാനവും റൊമാന്റിക് ഗാനവും തമാശപ്പാട്ടും ഭക്തിഗാനവുമെല്ലാം വഴങ്ങും ദാസിന്. ശരിക്കുമൊരു സംഗീതസംവിധായകന്റെ ഭാഗ്യമാണ് യേശുദാസ് എന്ന ഗായകന്‍.'

ആ വാക്കുകളില്‍ രവീന്ദ്രന്റെ ഹൃദയമുണ്ടായിരുന്നു. എന്തുകൊണ്ട് യേശുദാസ് എന്ന ചോദ്യം പിന്നീട് അദ്ദേഹത്തോട് ആവര്‍ത്തിച്ചിട്ടില്ല. അത്രയും സുതാര്യവും സുവ്യക്തവുമായിരുന്നു ആ മറുപടി.

മാസ്റ്ററെ അവസാനമായി കണ്ടത് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടു നടന്ന മുല്ലേശ്ശരി രാജു അവാര്‍ഡുദാനച്ചടങ്ങിനിടെയാണ്. തമ്മില്‍ക്കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു: 'നന്ദന'ത്തിലെ ആരും ആരും... എന്ന പാട്ട് കേട്ടുകാണുമല്ലോ. നിങ്ങള്‍ അന്ന് ചോദിച്ചില്ലേ എന്തുകൊണ്ട് ജയചന്ദ്രന് ഇണങ്ങുന്ന പാട്ടുകളുണ്ടാക്കുന്നില്ലാ എന്ന്. അതിനുള്ള മറുപടിയാണത്. ജയന്റെ ഏറ്റവും മികച്ച ശബ്ദമാണ് ആ പാട്ടില്‍ കേട്ടത്. ഇനിയും ജയനുവേണ്ടി പാട്ടുണ്ടാക്കുന്നുണ്ട് ഞാന്‍.'

രവീന്ദ്രന്‍മാസ്റ്റര്‍ തമാശ പറയുകയായിരുന്നില്ല. മാസങ്ങള്‍ക്കകം 'മിഴി രണ്ടിലും' എന്ന ചിത്രത്തില്‍ മനോഹരമായ മറ്റൊരു ഗാനം മാസ്റ്റര്‍ക്കുവേണ്ടി ജയചന്ദ്രന്‍ പാടി 'ആലിലത്താലിയുമായി....' തിരിച്ചുവരവിന്റെ ഇന്നിംഗ്‌സില്‍ ജയചന്ദ്രന്റേതായി പുറത്തുവന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.

നൗഷാദിന് റഫിയും മദന്‍മോഹന് ലതാമങ്കേഷ്‌കറും ഒ.പി.നയ്യാറിന് ആശാഭോസ്‌ലെയും എന്നപോലെ സ്വന്തം ആത്മാംശംതന്നെയായിരുന്നു രവീന്ദ്രന് യേശുദാസ് എന്ന ഗായകന്‍. ദാസുമായുള്ള അപൂര്‍വമായ രസതന്ത്രത്തിന്റെ പൊരുള്‍ എന്താണെന്ന് മാസ്റ്ററോട് ചോദിച്ചുനോക്കിയിട്ടുണ്ട്: 'സാധാരണ മനുഷ്യരുടെ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവര്‍തന്നെയാണ് ഞങ്ങള്‍. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും മുന്‍കോപവും എല്ലാമുള്ളവര്‍. പക്ഷേ, സംഗീതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരേ മനസ്സാണ്. ഈഗോ പ്രശ്‌നങ്ങളൊട്ടുമില്ല. സംഗീതത്തില്‍ അദ്ദേഹം അര്‍ഹിക്കുന്ന ആദരവും മാന്യതയും ഞാന്‍ അദ്ദേഹത്തിനു നല്കിയിട്ടുണ്ട്; അതേയളവില്‍ അത് തിരിച്ചു കിട്ടിയിട്ടുമുണ്ട്.'

ഗായകന്റെ മൂഡ് അറിഞ്ഞ് പെരുമാറാനാണ് ആദ്യം സംഗീതസംവിധായകന്‍ പഠിക്കേണ്ടതെന്നും രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. അത് ഗാനസൃഷ്ടി മികച്ചതാക്കാനേ ഉപകരിക്കൂ. 'എന്റെ റെക്കോഡിങ്ങിനെത്തുമ്പോള്‍ യേശുദാസുമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും റിലാക്‌സ്ഡ് ആയി വെറുതെ സംസാരിച്ചിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ഞാന്‍. തികച്ചും അനൗപചാരികമായ ആ സംഭാഷണത്തില്‍ വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചു തമാശകളുമെല്ലാം കടന്നുവരും. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടുകഴിഞ്ഞശേഷമേ ഞാന്‍ അദ്ദേഹത്തെ റെക്കോഡിങ് മുറിയിലേക്ക് ക്ഷണിക്കാറുള്ളൂ. അത് ചിലപ്പോള്‍ നേരംപുലരുമ്പോഴാകാം, രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെയാകാം.'

അര്‍ദ്ധരാത്രി സമയത്താണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം താന്‍ യേശുദാസിനെ പാടിപ്പഠിപ്പിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞതോര്‍
ക്കുന്നു: 'പാട്ടുപഠിക്കാനെത്തുമ്പോള്‍ അത്ര നല്ല മൂഡിലായിരുന്നില്ല ദാസേട്ടന്‍. ഇഷ്ടപ്പെടാത്ത ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ ഒരു അഭിപ്രായപ്രകടനം അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. അതുകൊണ്ടുകൂടിയാകാം, ഗാനം അതിഗംഭീരമാകണം എന്നൊരു വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നതുപോലെ തോന്നി. ആ വാശിയോടെതന്നെയാണ് പിറ്റേന്ന് അദ്ദേഹം ഹരിമുരളീരവം റെക്കോഡ് ചെയ്തതും. ഭരതത്തിലെ രാമകഥാ ഗാനലയം റെക്കോര്‍ഡു ചെയ്യപ്പെട്ടത് അര്‍ദ്ധരാത്രിക്കുശേഷമാണ്. 'ഇപ്പോള്‍ പാടിയാല്‍ നന്നായിരിക്കും' എന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. സ്റ്റുഡിയോയിലെത്തി പാട്ടില്‍ മുഴുകിക്കഴിഞ്ഞാല്‍ ചുറ്റുപാടുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് കണ്ടിട്ടുണ്ട്. അത്തരമൊരു പ്രതിബദ്ധത ഇന്ന് ആരില്‍നിന്ന് പ്രതീക്ഷിക്കാനാകും?'

താരകേ, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പിനാദം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം എന്നീ പ്രശസ്ത ഗാനങ്ങള്‍ക്കെല്ലാം സൂക്ഷ്മവിശകലനത്തില്‍ ഘടനാപരമായ സാമ്യങ്ങള്‍ കാണാം.താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ അപാരമായ ശബ്ദനിയന്ത്രണം ഒറ്റയ്‌ക്കോ ഒരുമിച്ചോ പ്രയോജനപ്പെടുത്തിയ ഗാനങ്ങളാണിവ. താരകേ (ചൂള) ഗോപികേ (നന്ദനം) എന്നീ ഗാനങ്ങള്‍പോലെ രൂപഘടനയില്‍ പരസ്​പരം ദൃഢമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകളുമുണ്ട്. ഈ ഏകതാനത സംഗീതസംവിധായകന്റെ പോരായ്മയായി ചിലരെങ്കിലും എടുത്തുകാട്ടാന്‍ ഇടയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രവീന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും 'പ്രൊഫഷണല്‍' ആയിരുന്നു. 'എന്നെ സംബന്ധിച്ച് പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. മാത്രമല്ല, അത് സിനിമയുടെ സിറ്റ്വേഷനുമായി ഇണങ്ങിച്ചേര്‍ന്നു നില്ക്കുകയുംവേണം. ഈ പരിമിതികള്‍ക്കെല്ലാം ഉള്ളില്‍നിന്നുവേണം നമുക്കു കളിക്കാന്‍.

ത്രിസ്ഥായിവല്ലഭനായ, ഇന്‍ഡ്യയില്‍തന്നെ പകരം വയ്ക്കാനില്ലാത്ത ഒരു ഗായകന്‍ കൈയിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പരമാവധി എന്റെ ഗാനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. അത്രമാത്രം. ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനമില്ലാത്ത തികച്ചും ലളിതമായ ഗാനങ്ങളും യേശുദാസ് എനിക്കായി പാടിയിട്ടുണ്ട് എന്നത് മറക്കരുത്. ഇരുഹൃദയങ്ങളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ആലിലമഞ്ചലില്‍ ഇവയൊക്കെ മറ്റൊരു ജനുസ്സില്‍പ്പെടുന്ന പാട്ടുകളാണ്.'

രവീന്ദ്രന്റെ സംഗീതസംവിധാന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍, അദ്ദേഹത്തിനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ ശ്രദ്ധിക്കുക. പൂവച്ചല്‍ഖാദറും മുല്ലനേഴിയും ബിച്ചു തിരുമലയും സത്യന്‍ അന്തിക്കാടുമൊക്കെ രചിച്ച ഗാനങ്ങളാണ് ഈ കാലയളവില്‍ രവീന്ദ്രന്‍ ഏറെയും ചിട്ടപ്പെടുത്തിയത്. സിന്ദൂരസന്ധ്യക്ക് മൗനം (ചൂള), ദേവാംഗനേ, സ്മൃതികള്‍ നിഴലുകള്‍ (സ്വര്‍ണപ്പക്ഷികള്‍), ഋതുമതിയായ് (മഴനിലാവ്), ഇല്ലിക്കാടും ചെല്ലക്കാറ്റും (അടുത്തടുത്ത്), മാനം പൊന്‍മാനം (ഇടവേളയ്ക്കുശേഷം), മനതാരിലെങ്ങും (കളിയില്‍ അല്പം കാര്യം), ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം), ഇത്തിരി നാണം (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങളുടെ മെലഡിയും ഓര്‍ക്കസ്‌ട്രേഷനുമല്ല, പില്‍ക്കാല രവീന്ദ്രഗാനങ്ങളില്‍ നാം കണ്ടുമുട്ടുക. 1990-ല്‍ പുറത്തുവന്ന 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ ഗാനങ്ങള്‍ക്കു ശേഷം തന്റെ സംഗീതസംവിധാന ശൈലിയില്‍ രവീന്ദ്രന്‍ കാതലായ മാറ്റംവരുത്തിയെന്നുതന്നെവേണം കരുതാന്‍. അബ്ദുള്ളയിലെ ഗാനങ്ങളുടെ അസാമാന്യമായ ജനപ്രീതിയാകാം ഈ 'ഭാവമാറ്റ'ത്തിനു പിന്നില്‍. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമായുള്ള ആത്മബന്ധവും അതിനൊരു കാരണമാണ്. 'ഈണത്തിനനുസരിച്ച് മനോഹരങ്ങളായ പദങ്ങളുപയോഗിച്ച് അനായാസം ഗാനങ്ങളെഴുതാന്‍ കഴിഞ്ഞവരാണ് രണ്ടുപേരും. ഗാനങ്ങളുടെ തുടക്കത്തിലെ വാക്കിന്റെ തിരഞ്ഞെടുപ്പില്‍പ്പോലുമുണ്ട് ഈ സൗന്ദര്യബോധം.' രവീന്ദ്രന്റെ വാക്കുകള്‍: ' ഇരുവരും പാടാന്‍ കഴിവുള്ളവരാ ണെന്ന പ്രത്യേകതയുമുണ്ട്.'

സംഗീതം ഒരിക്കലും വരികളെ അപ്രസക്തമാക്കിക്കൂടായെന്ന വിശ്വാസക്കാരനായിരുന്നു രവീന്ദ്രന്‍ - കാവ്യഗുണമുള്ള വരികളാണെങ്കില്‍ പ്രത്യേകിച്ചും. ഒ.എന്‍.വി.യുടെ കവിതകളാണ് താന്‍ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാസ്റ്റര്‍തന്നെ ഒരിക്കല്‍ പറഞ്ഞു. 1984-ല്‍ പുറത്തിറങ്ങിയ എന്റെ 'നന്ദിനിക്കുട്ടിക്ക്' മുതല്‍ 2002ലെ 'എന്റെ ഹൃദയത്തിന്റെ ഉടമ' വരെ ഇരുവരും ചേര്‍ന്നു സമ്മാനിച്ച ഗാനങ്ങള്‍ രവീന്ദ്രസംഗീതത്തിന്റെ മറ്റൊരു തലമാണ് നമ്മെ അനുഭവപ്പെടുത്തുക. പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ഓമനത്തിങ്കള്‍, പൊന്‍പുലരൊളി (ഇത്തിരിപ്പൂവേ ചുവന്നപൂവേ), ശ്രീലതികകള്‍ (സുഖമോ ദേവി), സാന്ദ്രമാം മൗനത്തില്‍ (ലാല്‍സലാം), തുളസീമാലയിതാ വനമാലി (ആകാശക്കോട്ടയിലെ സുല്‍ത്താന്‍), പൊയ്കയില്‍ (രാജശില്പി), ആലിലമഞ്ചലില്‍, തംബുരു കുളിര്‍ചൂടിയോ (സുര്യഗായത്രി), ഏകാകിയാം (ഹൃദയത്തിന്റെ ഉടമ) എന്നീ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുന്നത് കവിതയും ഈണവും ആലാപനവും തമ്മിലുള്ള സുന്ദരമായ ഒരു സിംഫണിതന്നെ. അവിടെ സംഗീതമൊരിക്കലും രചനയെ നിഷ്പ്രഭമാക്കുന്നില്ല. രണ്ടു ഘടകങ്ങളും പരസ്​പരപൂരകങ്ങളാകുന്നതേയുള്ളൂ.

പി.ഭാസ്‌കരന്‍, (പുലര്‍കാല സുന്ദര, പത്തുവെളുപ്പിന്), ശ്രീകുമാരന്‍ തമ്പി (ഇന്നുമെന്റെ കണ്ണുനീരില്‍), യൂസഫലി (വാര്‍മുകിലേ), ഒ.വി.ഉഷ (ആരാദ്യം പറയും), കാവാലം (നിറങ്ങളേ പാടൂ) എന്നിവരുമായുള്ള കൂടിച്ചേരലുകളിലും ഈ 'മാജിക്' രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. 'നല്ലൊരു കവിത കൈയില്‍ കിട്ടുമ്പോഴാണ് ഞാന്‍ ഏറ്റവുമധികം ആഹ്ലാദിച്ചിട്ടുള്ളതും ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളതും. ആ വരികളെ സംഗീതം കൊണ്ട് ഒന്ന് തൊട്ടുകൊടുക്കുകയേ വേണ്ടതുള്ളൂ എന്നെന്നെ പഠിപ്പിച്ചത് ദേവരാജന്‍ മാഷാണ്.'

മലയാള സിനിമാഗാനങ്ങളുടെ രണ്ടാം സുവര്‍ണദശയെന്ന് പലരും വിശേഷിപ്പിക്കുന്ന കാലഘട്ടത്തെ സുദീപ്തമാക്കിയത് സംഗീതത്തിന്റെ രണ്ടു വിഭിന്ന ധാരകളാണ്. അവയിലൊന്ന് സ്വാഭാവികമായും രവീന്ദ്രന്റെ സംഗീതമായിരുന്നുവെങ്കില്‍ മറ്റൊന്ന് ജോണ്‍സന്റേതായിരുന്നു. സമാന്തരമായാണ് ഒഴുകിയതെങ്കിലും ആ ധാരകള്‍ മലയാള സിനിമാസംഗീതത്തെ, അനിവാര്യമായി തോന്നിയിരുന്ന ഒരു പതനത്തില്‍നിന്ന് പതുക്കെ കൈപിടിച്ചുയര്‍ത്തി.
ഇവരില്‍നിന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ നല്കിയ എം.ജി.രാധാകൃഷ്ണനെയും മറന്നുകൂട. മൂന്നുപേരും ചേര്‍ന്ന് മലയാളികള്‍ക്കു സമ്മാനിച്ച മധുരോദാരഗാനങ്ങള്‍ എത്രയെത്ര.

രണ്ടു പാട്ടെഴുതിത്തരണമെന്ന അപേക്ഷയുമായി ഒരു സുപ്രഭാതത്തില്‍ വാതിലില്‍ വന്നുമുട്ടിയ രവീന്ദ്രനെക്കുറിച്ച് പൂവച്ചല്‍ ഖാദര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മലയാളസിനിമ അന്ന് രവീന്ദ്രനിലെ സംഗീതസംവിധായകനെ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. ഖാദര്‍ എഴുതിക്കൊടുത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തി അവ സ്വയം പാടി കാസറ്റിലാക്കി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വീടുകള്‍ കയറിയിറങ്ങി നടന്നു രവീന്ദ്രന്‍. പുച്ഛവും സഹതാപം കലര്‍ന്ന നോട്ടവുമൊക്കെയാണ് അന്നു ലഭിച്ച പ്രതികരണങ്ങള്‍.

പിന്നീടൊരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നു. അന്നും പഴയ കുളത്തൂപ്പുഴ രവിയായിത്തന്നെ ജീവിക്കാനാഗ്രഹിച്ചു അദ്ദേഹം. ഗ്രാമജീവിതത്തിന്റെ എല്ലാ പരുക്കന്‍ഭാവങ്ങളോടെയും നിഷ്‌കളങ്കതയോടെയും നഗരത്തിന്റെ ഭാഗമാകുകയായിരുന്നു രവീന്ദ്രന്‍. തന്റേതായ ശൈലിയില്‍ ജീവിച്ച് തനിക്കു ശരിയെന്നു തോന്നുന്ന വഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നുപോയ ഒരു അസാധാരണ മനുഷ്യന്‍. എത്രയോ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കിക്കൊണ്ടിരിക്കുന്നു രവീന്ദ്രന്‍ സൃഷ്ടിച്ച ഈണങ്ങള്‍.
(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്)

Sunday, February 10, 2013

ഗിരീഷ്‌ പുത്തഞ്ചേരി

ഫെബ്രുവരി 10,2013 - മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഗിരീഷ്‌ പുത്തഞ്ചേരിഉടെ മൂന്നാം  ചരമവാര്‍ഷികം. ലാല്‍ ജോസ് 2010 ഇല്‍ എഴുതിയ ഒരു ഓര്‍മകുറിപ്പ്.

ഗിരീഷിനെ ഞനെന്നാണാദ്യം കണ്ടത്‌? കോടമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ഏതോ സിനിമയ്‌ക്ക്‌ പാട്ടെഴുതാന്‍ വന്ന് താമസിച്ചിരുന്നപ്പോഴോ അതോ കമല്‍ സാറിനെ കാണാന്‍ മദിരാശിയിലെ റീറെക്കോര്‍ഡിങ്ങ്‌ നടക്കുന്ന ഏതോ സ്റ്റുഡിയോയില്‍ വന്നപ്പോഴോ? പരിചയപ്പെട്ടത്‌ എന്നാണ്‌, എവിടെ വെച്ചാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ഞാന്‍ അസ്സോസിയേറ്റ്‌ ആയി വര്‍ക്ക്‌ ചെയ്ത ഏതോ സിനിമയുടെ കമ്പോസിങ്ങ്‌ വേളയിലാണ്‌- ഒരു രംഗമെനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌ – കമ്പോസിംഗ്‌ ദിനങ്ങളിലെ ഒരു വൈകുന്നേരത്തെ ‘കൂടലില്‍’ താനെഴുതിയ ഒരു പുതിയ കവിതയാണെന്ന് പറഞ്ഞ്‌, കവിത ചൊല്ലി, കവി ചമഞ്ഞ ഒരുത്തനോട്‌, “ഇത്‌ കവിതയും താന്‍ കവിയുമാണെങ്കില്‍ ഞാന്‍ വാല്മീകിയാണ്‌” എന്നാക്രോശിച്ച ഗിരീഷിനെ! അത്‌ പരിചയപ്പെടലിന്റെ ആദ്യ നാളുകളാണ്‌. തനിക്കിഷ്‌ടമില്ലാത്തത്‌ കണ്ടാല്‍ അരാണെന്താണെന്ന് നോക്കാതെ പ്രതികരിക്കുന്ന അതേ ഗിരീഷിനെ, ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ വിനയത്തോടെ ഗ്രാമീണന്റെ നിഷ്കളങ്കതയോടെ, കമല്‍ സാറിന്റെ ‘ഈ പുഴയും കടന്നു’ എന്ന ചിത്രത്തിന്റെ കമ്പോസിംഗ്‌ വേളയില്‍ കണ്ടു.
Girish Puthenjery
ഗിരീഷിനെക്കാള്‍ നല്ല പാട്ടുകള്‍ എഴുതിയിട്ടുള്ളവരുണ്ടാകാം. പക്ഷെ ഗിരീഷിനെപ്പോലെ വ്യത്യസ്തങ്ങളായ ഗാനങ്ങളെഴുതിയിട്ടുള്ളവര്‍ അപൂര്‍വ്വം. ഗിരീഷിന്റെ ഭാഷയില്‍ ‘ഓരോ സംവിധായകനും വേറെ വേറെ പേന’. എനിക്കു മാത്രമായും ഗിരീഷ്‌ ഒരു പേന കരുതി വച്ചിരുന്നു. ആ പേനയില്‍ നിന്ന് മറവത്തൂര്‍ കനവു മുതല്‍ അഞ്ചു സിനിമകളിലായി ഇരുപതിലധികം മനോഹര ഗാനങ്ങളുണ്ടായി. ആ ഗാനങ്ങളുടെ മേന്മയെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അവയെല്ലാം ശ്രോതാക്കളുടെ മനസ്സിലും നാവിന്‍ തുമ്പിലും ഇപ്പോഴുമുണ്ട്‌. ഈ ഗാനങ്ങളുടെയെല്ലാം കമ്പോസിങ്ങ്‌ റെക്കോര്‍ഡിങ്ങ്‌ സമയങ്ങളില്‍ ഒരുപാട്‌ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. ഗിരീഷിന്റെ ആരാധകര്‍ക്ക്‌ അറിയാത്ത ഒരു മുഖം ഗിരീഷിനുണ്ടായിരുന്നു.
Girish Puthenjery

മനോഹരമായി മറ്റുള്ളവരെ അനുകരിക്കുന്ന ഒരു മിമിക്‌ – പൊടിപ്പും തൊങ്ങലും വെച്ച്‌ കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും സരസമായിപ്പറയുന്ന കഥകള്‍ – കമ്പോസിങ്ങിന്റേയും ഗാനരചനയുടെയും ഇടവേളകള്‍ ഗിരീഷ്‌ രസകരമാക്കിയിരുന്നത്‌ അങ്ങനെയാണ്‌. ഉരുളയ്‌ക്കുപേരിപ്പോലെ ഗിരീഷ്‌ പറഞ്ഞിട്ടുള്ള മറുപടികള്‍ ശേഖരിച്ച്‌ വയ്‌ക്കണമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.എപ്പോഴാണ്‌ ഗിരീഷിന്‌ ഈ നര്‍മ്മം കൈമോശം വന്നതെന്ന് ഞാനാലോചിക്കാറുണ്ട്‌. ഗിരീഷൊരുപാട്‌ മധുരഗാനങ്ങളെഴുതി. ഒരുപാടാരാധാകരെ നേടി. പക്ഷെ ഗിരീഷിലെ നിഷ്കളങ്കനായ ഗ്രാമീണനും ഗിരീഷിനുള്ളിലെ സിനിമാക്കാരനും തമ്മിലെന്നും കലഹിച്ചിരുന്നിരിക്കണം. ആ കലഹം സൃഷ്‌ടിച്ച ചൂടും പുകയും തന്നെയായിരിക്കണം ആ ശരീരത്തെ ഇത്രവേഗം ദഹീപ്പിച്ചു കളഞ്ഞത്‌.
Girish Puthenjery

Thursday, September 15, 2011

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് - പിന്നെയും പിന്നെയും ആരോ...

Pinneyum, Krishnagudiyil oru Pranayakaalathu, Vidyasagar, Malayalam Song Lyrics


ØßÈßÎ: µã×í÷áÁßÏßW ²øá dÉÃϵÞÜJíøºÈ: ·ßøà×í ÉáJçFøß
Ø¢·àÄ¢: Õ߯cÞØÞ·V
¦ÜÞÉÈ¢: æµ.æ¼.çÏÖáÆÞØí, æµ. ®Øí. ºßdÄ

ÉßæKÏᢠÉßæKÏᢠ¦çøÞ µßÈÞÕßæa
É¿ß µ¿æKJáK ÉÆÈߨbÈ¢
ÉßæKÏᢠÉßæKÏᢠ¦çøÞ µßÈÞÕßæa
É¿ß µ¿æKJáK ÉÆÈߨbÈ¢
ÉßæKÏᢠÉßæKÏᢠ¦çøÞ ÈßÜÞÕJí
æÉÞXçÕÃáÕâÄáK ÎãÆá ÎdLâ
                    (ÉßæKÏᢠÉßæKÏᢠ)
ÉáÜV ÈßÜÞ ºßÜïÏßW µá{ßøß¿á¢ ÎEßæa
ÉâÕßÄZ ÄáUßµZ æÉÏíÄÄÞÕÞ¢
¥ÜÏáÎà æÄKæÜX µø{ᑚ ÄdLßÏßW
¥ÜØÎÞÏí ææµÕßøW çºVJÄÞÕÞ¢
ÎßÝßµ{ßW µáùáµáK dÉÃÏÎÞ¢ dÉÞÕßæa
ºßùµáµZ æÎæÜï Éß¿EÄÞÕÞ¢
ÄÞæÈ ÄáùAáK ¼Þܵ ºßÜïÏßW
ÈßX æÄ{ßÈßÝW ºßdÄ¢ æÄ{ßEÄÞÕÞ¢
                  (ÉßæKÏᢠÉßæKÏᢠ)
Äø{ÎÞ¢ ØtcµZ ÈùáÎÜV ÄßC{ßX
æÈùáµÏßW ºwÈ¢ æÄÞGÄÞÕÞ¢
µáÏßÜáµZ ÉÞ¿áK æÄÞ¿ßÏᑚ ÄáOßµZ
µáØãÄßÏÞW Îâ{ß ÉùKÄÞÕÞ¢
¥ÃßÈßÜÞ ÄßøßÏßG ÎÃß Õß{AÞÏí ÎÈ¢
¥ÝçµÞæ¿ ÎßKß Äá¿ß‚ÄÞÕÞ¢
¦øá¢ æµÞÄßAáKøÞZ ÕKá çºøáæÎKÞçøÞ
ØbµÞøc¢ ÉùEÄÞÕÞ¢
                  (ÉßæKÏᢠÉßæKÏᢠ)