Showing posts with label Actress. Show all posts
Showing posts with label Actress. Show all posts

Wednesday, September 9, 2015

നടി സമം 'വേശ്യ!'

നാടക പ്രവര്‍ത്തകരായുള്ള സ്ത്രീകളുടെ കത്തുന്ന അനുഭവങ്ങളിലേക്ക് ഒരു യാത്ര.

''ഈ രംഗത്തു വന്നവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിച്ച് നല്ലൊരു അഭിനേത്രിയായി വളര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം അവളെ മറ്റു പലതിനും പ്രാപ്തയാക്കുന്നു! അവള്‍ അതിലൂടെ വിലകൂടിയ ആഭരണങ്ങളും ഡ്രസ്സുകളും ജീവിത സൗകര്യങ്ങളും നേടുന്നു. ഇതിന് പലപ്പോഴും സമിതിയുടെ ഉടമസ്ഥനും എഴുത്തുകാരനും സംവിധായകനും കൂട്ടുനില്‍ക്കുന്നു. കാരണം ഇടയ്ക്ക് ഒന്ന് എനിക്കും ആകാമല്ലോ' എന്ന വിചാരം. ഇതിനെതിരെ അഭിമാന ബോധമുള്ള ഒരു സ്ത്രീ ശബ്ദമുയര്‍ത്തിയാല്‍ അവള്‍ ആ സമിതിയില്‍ ഏറ്റവും പിശക് 'സാധനം' ആയി. പിന്നെ അവളെ പരമാവധി മറ്റുള്ളവരാല്‍ തെറ്റിദ്ധരിപ്പിച്ച് അപമാനിതയാക്കി, പീഡിപ്പിച്ച് ഒരു ആയുസ്സ് മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വേദനകള്‍ അവളുടെ നെഞ്ചുപൊളിച്ച് അവിടെ പ്രതിഷ്ഠിച്ച് ആ സമിതിയില്‍ നിന്ന് പുറന്തള്ളുന്നു. ഇവിടെ ഇങ്ങനെ സ്ത്രീ ആത്മാവിനെ കുരിശിലേറ്റിയത് ആരാണ്?''1

''കഴിഞ്ഞ വര്‍ഷം എന്റെ നാട്ടിലുള്ള ഒരു അമേച്വര്‍ സമിതി സംഗീതനാടക അക്കാദമിയുടെ മത്സര നാടകത്തിനു കളിക്കാന്‍ എന്നെ വിളിച്ചു. എന്റെ വേണ്ടപ്പെട്ടവര്‍ ഒക്കെയായിരുന്നു അവര്‍. ദക്ഷിണ മേഖലയില്‍ ഞങ്ങള്‍ക്കു ഫസ്റ്റ് കിട്ടി. സ്റ്റേറ്റിലേക്കു സെലക്ഷന്‍ കിട്ടിയപ്പോള്‍ പിന്നെ പോകാതിരിക്കാന്‍ വയ്യ. സംഗീതനാടക അക്കാദമി സ്റ്റേറ്റ് മത്സരം നടത്താന്‍ വൈകി. സീസണ്‍ സമയം ഫെബ്രുവരി 18. ഞാന്‍ ട്രൂപ്പിലെല്ലാവരോടും വിവരം പറഞ്ഞു. എല്ലാവരും സമ്മതിച്ചു. അങ്ങനെ ഞാന്‍ എന്റെ ഒരു കൂട്ടുകാരിയെ പോര്‍ഷനൊക്കെ പഠിപ്പിച്ചു. അവസാന നിമിഷം ട്രൂപ്പുടമ കാലു മാറി. ഞാന്‍ തന്നെ നാടകം കളിക്കണം. സബ്സ്റ്റിറ്റിയൂട്ടിനെ പറ്റത്തില്ല എന്ന്. ഞാനാകെ കുഴങ്ങി. പിന്നെ മത്സരനാടകം കഴിഞ്ഞ് വന്ന് കളിക്കാമെന്നു തീരുമാനിച്ചു. ഞങ്ങള്‍ക്ക് 2 മണിക്കായിരുന്നു നാടകം. എനിക്ക് ആ നാടകം കഴിഞ്ഞു വന്ന് കളിക്കാന്‍ പറ്റും എന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകരൊക്കെ പറഞ്ഞു. പക്ഷേ മത്സരം കഴിഞ്ഞ് കാറു പിടിച്ച് വന്നിട്ടും ഞാന്‍ താമസിച്ചാണെത്തിയത്. നാടകം വേറൊരു ദിവസം കളിച്ചു. അങ്ങനെ നാടകം മുടങ്ങിയതിന്റെ പിറ്റേദിവസം നാടകം കഴിഞ്ഞു വണ്ടിവിട്ടപ്പോള്‍ വണ്ടിയില്‍ എല്ലാവരും കൂടിചേര്‍ന്ന് എന്നോട് ഭയങ്കര വഴക്ക്. ഒരു സഹനടന്‍, എന്റെ ജൂനിയറാണ്, വളരെ മോശമായ രീതിയില്‍ എന്നോട് സംസാരിച്ചു. ഞാന്‍ ഒറ്റക്ക്. അടിയുടെ ഘട്ടംവരെ എത്തി. ഈ വൈരാഗ്യം സ്റ്റേജിലും കാണിക്കും. ഈ നടന്‍ വില്ലനായിട്ടാണ്. എന്നെ കടന്നുപിടിക്കുന്ന ഒരു രംഗമുണ്ട്. എന്റെ കൈപിടിച്ച് മനപ്പൂര്‍വ്വം ഞെരിക്കുമായിരുന്നു. (നാടകം കഴിഞ്ഞ് കൈ നോക്കുമ്പോള്‍ ചുവന്നുതടിച്ച് വേദനയും) എങ്ങനെയെങ്കിലും ആ സീസണ്‍ തള്ളിനീക്കി.''

''പല നടന്മാരും മദ്യപിച്ചിട്ടു വണ്ടിയില്‍ ഇരുന്ന് തെറിയൊക്കെ പറയും. സ്ത്രീകള്‍ ഇരിക്കുന്നു എന്ന യാതൊരു വിചാരവും കാണില്ല. ഇതൊക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്.''

ഈ ജീവിത കഥനങ്ങളിലൂടെ നടികള്‍ മുന്നോട്ടുവെക്കുന്ന നിശിതമായ നിരീക്ഷണങ്ങള്‍ അരങ്ങിന്റെ മറ്റൊരു അക കാഴ്ചകളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

സ്ത്രീക്ക് സമൂഹം കല്പിച്ചുകൊടുത്ത മറ്റു ജോലികളില്‍നിന്ന് വ്യത്യസ്തമായി നടിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം സമൂഹത്തിന് പരിചിതമായുള്ള ഒന്നല്ല. അതിനാല്‍തന്നെ നാടക പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നിലനില്‍ക്കുന്നത് സാധാരണമാണ്. നടിയുടെ സ്വാതന്ത്ര്യവും ജോലിയിടവും അധ്വാനവും വിദ്യാഭ്യാസവുമുള്ള, കുടുംബപാരമ്പര്യമുള്ള മധ്യവര്‍ഗ സ്ത്രീയുടെ സാമൂഹിക ഇടപെടലില്‍നിന്ന് വ്യത്യസ്തമാണ്. സമൂഹത്തിന്റെ ശാരീരികവും, ലൈംഗികവുമായ തൃഷ്ണകളെ പൂര്‍ണ്ണമായും വഹിക്കാന്‍ തക്കവിധം ഉപയുക്തമായ, ആകര്‍ഷകത്വമുള്ള ഒന്നായി ഇവിടെ നടി മാറ്റപ്പെടുന്നു. സ്ത്രീക്ക് നാടകവേദി പുതിയൊരു തൊഴിലിടമായി മാറിയ 1930-കളില്‍ ഒട്ടേറെ നടികള്‍ ഈ രംഗത്തെത്തുകയുണ്ടായി. താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള, മറ്റു ജോലികളെടുത്തു ജീവിക്കുന്ന സ്ത്രീകള്‍ നാടകരംഗം പുതിയ തൊഴിലിടമായി കണ്ടുതുടങ്ങി. കാഴ്ചയ്ക്ക് പ്രേക്ഷക സമൂഹം കല്പിക്കുന്ന ആകര്‍ഷകത്വവും, മലയാളഭാഷ വൃത്തിയായി കൈകാര്യംചെയ്യുന്നവരും രംഗത്തു പിടിച്ചുനിന്നു. നാടകം കാണാന്‍വരുന്ന വലിയൊരു പങ്കുവരുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്ക് പലപ്പോഴും പ്രീതി ജനിപ്പിക്കുന്നത് തങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങളും ഭാഷയും ഉള്‍ക്കൊള്ളുന്ന നടികളായിരുന്നു എന്നതുകൊണ്ട്, മധ്യവര്‍ഗ്ഗ-സവര്‍ണ്ണ കുടുംബങ്ങളിലെ നടികള്‍ക്ക് ജനപ്രീതിയുണ്ടാക്കുവാന്‍ എളുപ്പം സാധിച്ചു. അവര്‍ ഏറെക്കാലം വേദിയില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തു.

ഇതേക്കുറിച്ച് കുട്ടിയേടത്തി വിലാസിനി പറഞ്ഞത് ഇങ്ങിനെയാണ്:
''എന്റെ യഥാര്‍ത്ഥ പേര് ബ്രോണി എന്നാണ്. ഇരിങ്ങാലക്കുടക്കാരന്‍ ജോസഫിന്റെയും അന്നമ്മയുടെയും മകള്‍. നാടകം സംവിധാനംചെയ്യാന്‍ വന്ന കൊച്ചുട്ടനാശാന്റെ ഉപദേശമായിരുന്നു പേര് മാറ്റണം എന്നത്. അദ്ദേഹം പറഞ്ഞു, 'ഈ പേരുമായി കലാരംഗത്തിറങ്ങിയാല്‍ രക്ഷപ്പെടില്ല എന്ന്. ഈ രംഗത്ത് കൊടികുത്തി വാഴുന്നത് സവര്‍ണ്ണരാ, നായന്മാരും ഹിന്ദുക്കളും നിന്നെ അകറ്റിനിര്‍ത്തും.' അങ്ങിനെയാണ് ഞാന്‍ വിലാസിനിയായത്. പിന്നെ കോഴിക്കോട് വിലാസിനിയും കുട്ട്യേടത്തി വിലാസിനിയുമായി.'' ഇത് ബ്രോണിയുടെ മാത്രം കഥയല്ല. ഈ പാത പിന്തുടര്‍ന്ന ഒട്ടേറെപ്പേര്‍ മലയാള നാടകവേദിയിലുണ്ട്.

നാടക പ്രവര്‍ത്തകര്‍ പല സാമ്പത്തിക, ജാതി, മതവിഭാഗങ്ങളില്‍നിന്നും വരുന്നവരായിരിക്കാം. അവര്‍ക്ക് സമൂഹത്തിലും നാടകവേദിയിലും ലഭിക്കുന്ന ആദരവ് നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ വന്ന സാമൂഹിക സാഹചര്യം, കഴിവ്, ഭാഗ്യം, ആകര്‍ഷകത്വം, കാര്യപ്രാപ്തി, ആവശ്യകത എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. എന്നാല്‍ ദിവസവും ഒന്നും രണ്ടും നാടകാവതരണങ്ങളില്‍ പങ്കെടുത്ത്, ദീര്‍ഘദൂരം യാത്രചെയ്യുന്ന, രാത്രികാലങ്ങളില്‍ വീട്ടില്‍നിന്നു മാറി നില്‍ക്കുന്ന, പരപുരുഷനൊപ്പം 'തൊട്ട് അഭിനയിക്കുന്ന' നടി പൊതുസമൂഹ ചിന്തയില്‍ 'വേശ്യ'യുമായി എപ്പോഴും താരതമ്യം ചെയ്യപ്പെട്ടു.

നടിയുടെ ജീവിതം എപ്പോഴും അംഗീകാരത്തിനും നിന്ദക്കുമിടയിലൂടെയുള്ള ഒരു യാത്രയാണ്. ഈ ദുഷ്‌കരമായ യാത്രയെക്കുറിച്ച് ഒട്ടേറെ നടികളുമായി നേരിട്ടും, അവരുടെ തന്നെ അനുഭവക്കുറിപ്പുകളിലൂടെയും അവരുമായി സംവേദിച്ചതിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഇതിലെ സ്ത്രീനാടകാനുഭവക്കുറിപ്പുകള്‍.

ഇന്നുവരെ നമ്മുടെ നാടക ചരിത്രം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കാത്ത ഒട്ടനവധി രേഖകള്‍ ഇവരുടെ അനുഭവക്കുറിപ്പുകളിലൂടെ എഴുതി ചേര്‍ക്കപ്പെടുകയാണ്.

അരങ്ങ് ജീവിതമായ വഴി
അരങ്ങ് സ്ത്രീക്ക് ആത്മപ്രകാശനം സാധ്യമാക്കുന്ന വേദിയാണോ? അല്ലെന്നാണ് നടികളുടെ അനുഭവങ്ങള്‍ പറയുന്നത്. എങ്കിലും അരങ്ങിലേക്കെത്തുന്ന ഓരോ നടിയും അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. നേരിട്ട് അറിഞ്ഞുകൊണ്ടാവില്ലെന്നു മാത്രം. ഈ തിരിച്ചറിവുകള്‍ നയിക്കുന്ന വഴികളിലൂടെ മുന്നോട്ടു വന്നവരല്ല ഈ നടികളില്‍ പലരും. എന്നാല്‍ നാടകനടികള്‍ അഭിനയരംഗത്ത് എത്തുന്നതിന് കാരണമായി പൊതുവില്‍ അറിയപ്പെടുന്നത് സാമ്പത്തിക കഷ്ടതകളാണ്. എന്നാല്‍ ഈ പൊതു നിഗമനത്തിനൊപ്പം നില്‍ക്കുവാന്‍ ഇവരുടെ അനുഭവ സാക്ഷ്യങ്ങള്‍ അനുവദിക്കുന്നില്ല. ഇവിടെ ആദ്യമായി പരിശോധിക്കുന്നത് ഇവര്‍ എന്തുകൊണ്ട് നാടകരംഗം തിരഞ്ഞെടുത്തു എന്നതാണ്. ഇവിടെ നാടകപ്രവര്‍ത്തക സ്വയവും, സമൂഹവും പൊതുവില്‍ കരുതുന്ന 'സാമ്പത്തികം' എന്ന ഒറ്റവാക്കിനെ ഈ അനുഭവക്കുറിപ്പുകള്‍ മാറ്റിപ്പറയുന്നുണ്ട്. നാടക രംഗത്തേക്കു കടന്നു വരുന്നതിന്റെ യാദൃശ്ചികതക്കു പിന്നില്‍ ഇവര്‍ക്കെല്ലാം പൊതുതാല്‍പര്യമുണ്ട്. 'കലയോടുള്ള അടുപ്പം'- എന്നാല്‍ ഇവര്‍ രംഗത്തേയ്ക്കുവന്ന സാഹചര്യങ്ങളില്‍ ഒരേ സ്വഭാവം കാണുക പ്രയാസമാണ്.

എങ്കിലും അരങ്ങിലേക്കെത്തുന്ന ഓരോ നടിയും അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. നേരിട്ട് അറിഞ്ഞുകൊണ്ടാവില്ലെന്നു മാത്രം. ഈ തിരിച്ചറിവുകള്‍ നയിക്കുന്ന വഴികളിലൂടെ മുന്നോട്ടു വന്നവരല്ല ഈ നടികളില്‍ പലരും. എന്നാല്‍ നാടകനടികള്‍ അഭിനയരംഗത്ത് എത്തുന്നതിന് കാരണമായി പൊതുവില്‍ അറിയപ്പെടുന്നത് സാമ്പത്തിക കഷ്ടതകളാണ്. എന്നാല്‍ ഈ പൊതു നിഗമനത്തിനൊപ്പം നില്‍ക്കുവാന്‍ ഇവരുടെ അനുഭവ സാക്ഷ്യങ്ങള്‍ അനുവദിക്കുന്നില്ല. ഇവിടെ ആദ്യമായി പരിശോധിക്കുന്നത് ഇവര്‍ എന്തുകൊണ്ട് നാടകരംഗം തിരഞ്ഞെടുത്തു എന്നതാണ്. ഇവിടെ നാടകപ്രവര്‍ത്തക സ്വയവും, സമൂഹവും പൊതുവില്‍ കരുതുന്ന 'സാമ്പത്തികം' എന്ന ഒറ്റവാക്കിനെ ഈ അനുഭവക്കുറിപ്പുകള്‍ മാറ്റിപ്പറയുന്നുണ്ട്. നാടക രംഗത്തേക്കു കടന്നു വരുന്നതിന്റെ യാദൃശ്ചികതക്കു പിന്നില്‍ ഇവര്‍ക്കെല്ലാം പൊതുതാല്‍പര്യമുണ്ട്. 'കലയോടുള്ള അടുപ്പം'- എന്നാല്‍ ഇവര്‍ രംഗത്തേയ്ക്കുവന്ന സാഹചര്യങ്ങളില്‍ ഒരേ സ്വഭാവം കാണുക പ്രയാസമാണ്.

''എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നടിയാവണം എന്നത്. പഠിക്കുമ്പോഴും എല്ലാ തരത്തിലുമുള്ള പരിപാടികളിലും പങ്കെടുത്തിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുവാണ് എന്നെ നാടകരംഗം പരിചയപ്പെടുത്തിയത് ...''
വി ടി സ്റ്റെല്ല5

''സ്വന്തം ട്രൂപ്പില്‍ ഒരു നടി വരാതിരുപ്പോള്‍ ഭര്‍ത്താവ് ഈ രംഗത്തേക്കു കൊണ്ടുവന്നു.''
തങ്കം ജോസ്6

''ഭര്‍ത്താവുപേക്ഷിച്ചു പോയതുകൊണ്ട് മക്കളെ വളര്‍ത്താന്‍ വഴിമുട്ടിയപ്പോള്‍ യാദൃശ്ചികമായി, ജീവിക്കാന്‍ വേണ്ടി നാടകരംഗത്ത് എത്തിയതാണ്.''
സരോജം7

''ആദ്യം കലയോടുളള താല്‍പര്യം മാത്രമായിരുന്നു. പിന്നെ അതൊരു ജീവിതമാര്‍ഗ്ഗമായി.''
പി. ഗിരിജ8

''നാട്ടില്‍ തന്നെയുള്ള ആര്‍ട്‌സ് ക്ലബ്ബ് ഒരു നാടകം കളിക്കാന്‍ തീരുമാനിക്കുന്നു. രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ ആ നാടകത്തിലുണ്ടായിരുന്നു. ഒരാളെ പുറത്തുനിന്നു വിളിക്കുന്നു. ഒരാള്‍ ഞാന്‍ മതിയെന്നു അവര്‍ തീരുമാനിക്കുന്നു. ഞാനും സമ്മതിക്കുന്നു.''
പ്രഭാവതി9

''നടി പോയതോടെ സമിതി പ്രതിസന്ധിയിലായി. നായികയില്ലാതെ നാടകം മുടങ്ങുമെന്ന് ഏതാണ്ടുറപ്പായി. അപ്പോഴാണ് എന്നെ നാടകത്തിലഭിനയിപ്പിച്ചാലെന്തെന്ന് സാറിന് തോന്നിയത്. അദ്ദേഹം എന്റെ അഭിപ്രായമാരാഞ്ഞു. സംഗീതവും അഭിനയവും മുമ്പുതന്നെ ഇഷ്ട വിഷയങ്ങളായതിനാല്‍ രണ്ടാമതൊന്നാലോചിക്കാതെ സമ്മതം മൂളി.

അങ്ങിനെ ജീവിതത്തിലെന്നപോലെ അരങ്ങിലും ഞാനദ്ദേഹത്തിന്റെ നായികയായി.''
തങ്കം വാസുദേവന്‍നായര്‍10

എന്‍.എന്‍. പിള്ള എഴുതി സംവിധാനം ചെയ്ത 'അസലാമു അലൈക്കും' എന്ന നാടകമാണ് ഓമനയുടെ അഭിനയ ജീവിതത്തിനു വഴിതുറന്നത്. ഓമന11ക്കന്ന് ഇരുപത്തിമൂന്നു വയസ്സ്.... ഹിന്ദു - മുസ്ലീം മൈത്രിക്കുവേണ്ടി ആഹ്വാനംചെയ്യുന്ന ആ നാടകത്തില്‍ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി ആരഭിനയിക്കും എന്നത് പ്രശ്‌നമായി. പല നടികളെയും പരീക്ഷിച്ചെങ്കിലും തൃപ്തികരമായില്ല. വരുമാനം കുറവായിരുന്നതിനാല്‍ സ്ഥിരം നടിയെ കിട്ടുക വിഷമമായിരുന്നു. വീട്ടിലുള്ള ആള്‍തന്നെ അഭിനയിക്കുന്ന പക്ഷം ആ പ്രശ്‌നവുമില്ല. ഓമന എതിര്‍പ്പൊന്നും പറഞ്ഞില്ല.

വെറും യാദൃശ്ചികതയും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് നാടകരംഗം പരിചയപ്പെടുവാന്‍ കാരണമായി തീര്‍ന്നതെന്നു ഇവരില്‍ ചിലര്‍ പറയുമ്പോള്‍ തന്നെ നാടകാഭിനയത്തെ സഹായിക്കുന്ന കലാപരമായ കഴിവുകള്‍ ഉള്ളവരാണ് പലരും, എന്നത് അവരുടെ തന്നെ കാഴ്ചയെ ചോദ്യം ചെയ്യുന്നു.

കോഴിക്കോട്ടുകാരിയായ സാവിത്രിശ്രീധരന്‍12 നൃത്തത്തിനായിരുന്നു ആദ്യം പ്രാധാന്യം നല്‍കിയിരുന്നത്. കലോല്‍സവങ്ങളില്‍ തന്റെ നൃത്ത പരിപാടിക്കുശേഷം അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളില്‍, അക്കാലത്തെ പ്രസിദ്ധ നടികളായ കുട്ടിയേടത്തി വിലാസിനിയുടെയും ശാന്തകുമാരിയുടെയും അഭിനയം കണ്ടു ഭ്രമിച്ചാണ് നാടകം ജീവിതമാക്കിയത്. ഭര്‍ത്താവും അച്ഛനും അവരുടെ നാടകവഴിക്ക് താങ്ങും പ്രോത്സാഹനവുമായിനിന്നതാണ് ഈ രംഗത്തു തുടരാന്‍ സാധിച്ചതിന്റെ കാരണമായി 16-ാം വയസ്സില്‍ വിവാഹിതയായ സാവിത്രി ശ്രീധരന്‍ കരുതുന്നത്.

''ഡാന്‍സ് കുറച്ച് അറിയാം.'' ബാല്യത്തില്‍ നൃത്തവും പാട്ടും അഭിനയവും ഇഷ്ടമായിരുന്നു.'' സ്‌കൂളില്‍നിന്നു സമ്മാനം കിട്ടിയിട്ടുണ്ട്.'' തങ്ങളുടെ ഉള്ളിലുള്ള ഈ സര്‍ഗ്ഗാത്മക കഴിവുകളാണ് ജീവിത വരുമാനത്തിനുളള മാര്‍ഗ്ഗമായി നാടകരംഗം തിരഞ്ഞെടുക്കാനുള്ള യാദൃശ്ചികതക്കു പിന്നിലെന്ന് കാണാം.

പലരും സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങിയതാണ്. മറ്റു ചിലര്‍ അമേച്വര്‍ നാടകങ്ങളിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്കെത്തിയത്. മലയാള നാടകത്തിലെ പ്രതിഭാധനന്മാരായ പ്രവര്‍ത്തകര്‍ പലരും ഇവരെ ഈ രംഗത്തേക്ക് ആനയിച്ചവരില്‍പ്പെടുന്നു.

തോപ്പില്‍ ഭാസി, പി കെ വേണുക്കുട്ടന്‍നായര്‍, സി ജി ഗോപിനാഥ്, പൊന്‍കുന്നം വര്‍ക്കി, ഉള്ളൂര്‍ രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ, സുധര്‍മ്മ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. അച്ഛനോ, ജ്യേഷ്ഠന്മാരോ നാടക രംഗത്തേക്ക് കൊണ്ടുവന്ന, കലാ കുടുംബങ്ങളില്‍പ്പെട്ടവരാണ് മറ്റൊരു വിഭാഗം. എങ്കിലും നാടകസംവിധായകര്‍, രചയിതാക്കള്‍, ബ്രോക്കര്‍മാര്‍ എന്നിവരാല്‍ ഈ രംഗത്തേക്ക് എത്തിയവരാണ് അഭിനയ താല്‍പര്യമുള്ള വിഭാഗത്തിലെ ഭൂരിപക്ഷം പേരും. വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമാണ് വിവാഹത്തിനുശേഷം ഭര്‍ത്താവിലൂടെ ഈ രംഗത്തേക്ക് വന്നിട്ടുള്ളത്. അഭിനയ കലയോടുള്ള താല്‍പര്യം കൊണ്ടു നാടകരംഗത്തെത്തിയവരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ് - ''ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരു കലാരൂപം എന്ന നിലയ്ക്കായിരുന്നു എന്റെ നാടകാഭിനയം.''

നാടകാഭിനയത്തെ വരുമാന മാര്‍ഗ്ഗം കൂടിയായി കാണുന്നവര്‍ മാത്രമാണ് ഈ രംഗത്തു പിടിച്ചുനില്‍ക്കുന്നത്. അല്ലാത്തവര്‍ക്ക് ഈ രംഗം താല്‍ക്കാലിക ആത്മ പ്രകാശനത്തിനുള്ള വേദിയാണ്.

വീട്ടിലെ ദാരിദ്ര്യം കാരണം റോഡുപണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് വിലാസിനി13 എന്ന പ്രസിദ്ധയായ നടി, ഒരു നൃത്താദ്ധ്യാപകന്റെ പ്രേരണയില്‍ സര്‍ക്കസു കമ്പനിയില്‍ നൃത്തം ചെയ്യുവാനെത്തുന്നത്. പിന്നീടവര്‍ നാടക രംഗത്തേക്കും കടന്നു വരുന്നു. അനുഗ്രഹീതയായ ഈ നടി ഈ രംഗത്ത് ഇന്നും സജീവമാണ്. അവര്‍ക്കഭിനയം ആത്മ പ്രകാശനത്തിനൊപ്പം കുടുംബം പോറ്റാനുളള സ്രോതസ്സു കൂടിയാണ്.

''ഇല്ല, മക്കളുടെ വിദ്യാഭ്യാസത്തിനുപോലും തികയുന്നില്ല. സ്വന്തമായിട്ടു കിടപ്പാടം പോലുമില്ല. കടത്തിന്റെ നടുവില്‍ നട്ടം ചുറ്റുന്നു.''
സരോജം - കൊല്ലം14

''കുടുംബത്തിന്റെ നിലനില്‍പ്പിനും എന്റെ പഠനത്തിനും നാടകത്തില്‍നിന്നുള്ള വരുമാനം സഹായകരമായിരുന്നു''
ബിന്ദു രാജ് കോട്ടയം15

''പ്രതിഫലം വാങ്ങിച്ചുകൊണ്ട് നാടകം അഭിനയിച്ചിട്ടില്ല.''
പി സി ദേവകി16

''ഓരോ വര്‍ഷത്തേയും നാടകത്തിന്റെ വിജയം പോലെയായിരിക്കും. മഴക്കാലം വലിയ ബുദ്ധിമുട്ടുതന്നെ.''
സിസിലി - തൃശ്ശൂര്‍17

നാടക വരുമാനം, നാടകത്തിന്റെ വിജയവും, അവതരണകാലവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. നാടകത്തിന്റെ പ്രതിഫലത്തിനാകട്ടെ ഏകീകരണ സ്വഭാവവുമില്ല.

രമണി18യുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. രണ്ടു കുട്ടികളേയും വയസ്സായ മാതാപിതാക്കളേയും നോക്കേണ്ടുന്ന ചുമതല അവര്‍ക്കാണ്. ഭര്‍ത്താവ് വീട്ടുകാര്യങ്ങള്‍ അന്വേഷിക്കാറേ ഇല്ല. നാടക രംഗത്തു നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അവര്‍ അക്കമിട്ടു നിരത്തുന്നതിങ്ങനെയാണ്.

എന്റെ വരുമാന മാര്‍ഗ്ഗം, രംഗത്തു നില്‍ക്കുമ്പോള്‍ നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാം, പല രീതിയിലുളള മനുഷ്യരുമായും ഇടപെടാം, ചില സമയങ്ങളില്‍ നമ്മുടെ ദുഃഖങ്ങള്‍ മറക്കാം എന്നതും.
പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീ -പുരുഷ വിവേചനം ഉണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മറ്റു ചിലര്‍ നായക നടന്മാര്‍ക്കാണ് കൂടുതലെന്നറിയിച്ചപ്പോള്‍ നായക നടനും നായക നടിക്കും പ്രതിഫലം കൂടുതലാണെന്നായിരുന്നു വേറെ ചിലര്‍ പറഞ്ഞത്. സീനിയോറിറ്റി, പ്രസിദ്ധി, ഗ്ലാമര്‍ എന്നിവയും വേതനത്തെ നിശ്ചയിക്കുന്ന ഘടകങ്ങളായി പലരും വ്യക്തമാക്കി. നേരിട്ടുള്ള അന്വേഷണത്തില്‍ നിന്നു വ്യക്തമായത് സ്ത്രീകളുടെ ദൗര്‍ലഭ്യം ഈ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതുകൊണ്ട് താരതമ്യേന ഭേദപ്പെട്ട ശമ്പളം പൊതുവെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതാണ്.

''എന്റെ നാടകാഭിനയത്തിന്റെ വരുമാനം കൊണ്ടാണ് എന്റെ കുടുംബം അക്കാലത്ത് മുന്നോട്ട്് നീങ്ങിയത്. എന്റെ അനുജത്തിമാരെ ഇതിനാലാണ് പഠിപ്പിക്കാനായത്. ഇതൊന്നും അംഗീകരിക്കാന്‍ ആരും തയ്യാറാവില്ല. എങ്കിലും കുടുംബത്തെ ഞാന്‍ സഹായിച്ചതിനാലാവണം അവരാരും എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. 13-ാം വയസ്സില്‍ ഈ രംഗത്തു വന്നു. അന്നും ഇന്നും എന്റെ വരുമാനമാണ് കുടുബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ ഒരു വിശ്രമത്തെക്കുറിച്ച് ഓര്‍ത്തിട്ടില്ല.''

- അറുപതു വയസ്സിലേക്കു കടക്കുന്ന ഒരു നടി പറഞ്ഞതിങ്ങനെയാണ്.
വേതനത്തിന് ഏറെ പ്രാധാന്യമുള്ള ഈ സാഹചര്യത്തിലും പല അമേച്വര്‍ സംഘങ്ങളും ആഘോഷ കമ്മിറ്റിക്കാരും നാടകം കഴിഞ്ഞശേഷം പണം നല്‍കാതെ നടികളെ വിഷമിപ്പിക്കാറുണ്ട്.

''ഒരിക്കല്‍ തൃശൂരില്‍ ഞാന്‍ നാടകം ചെയ്യുവാന്‍ പോയി. വെളപ്പായ രാധയും എന്റെ കൂടെ ഉണ്ടായിരുന്നു. മേക്കപ്പിനുമുമ്പ് കാശു വാങ്ങിക്കാന്‍ രാധയുടെ അമ്മ എന്നെ നിര്‍ബ്ബന്ധിച്ചു.

അതെനിക്ക് പുതിയ കാര്യമായിരുന്നു. മറ്റൊരു അവസരത്തില്‍ തൃശൂരില്‍ നാടകം ചെയ്യുവാന്‍ ചെന്നപ്പോള്‍ ഞാന്‍ നേരത്തേ കാശു വാങ്ങിയില്ല. അഭിനയിച്ച ശേഷം കമ്മിറ്റിക്കാര്‍ കാശില്ലെന്നു പറഞ്ഞു. തിരിച്ചു പോകുവാനുള്ള ബസ്സിനുപോലും പണമില്ല. അവസാനം തലേന്ന് ഉദ്ഘാടനത്തിനു വന്ന മാന്യന്റെ വീട്ടില്‍ പോയി വിവരം പറഞ്ഞു. ഒടുവില്‍ അയാളുടെ ഇടപെടല്‍ കൊണ്ടു മാത്രം കാശു കിട്ടി.''
പട്ടാമ്പി സുഭദ്ര19

ഒരു സംഘത്തില്‍ ചെന്നുകഴിഞ്ഞാല്‍ കരാറനുസരിച്ച് ജോലി ചെയ്യേണ്ടുന്ന ബാധ്യത അഭിനേതാക്കള്‍ക്കുണ്ട്. എത്ര മോശമായ അനുഭവങ്ങളുണ്ടായാലും ഇടയ്ക്കുെവച്ചു മാറാന്‍ ഇവര്‍ക്കാവില്ല. കാരണം വരുമാനമില്ലാതെ പുറത്തു നില്‍ക്കേണ്ടി വരും, മറ്റു സംഘങ്ങള്‍ നടികളെ ക്ഷണിക്കുന്ന സമയവും കഴിഞ്ഞിരിക്കും.

കുടുംബം നോക്കുന്ന ചുമതല നേരിട്ട് ഏറ്റെടുക്കുന്നതിനാലാവും കണക്കുപറഞ്ഞ് വേതനം വാങ്ങിക്കാനും പറ്റിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യാനും അവര്‍ മുന്‍കൈ എടുക്കുന്നത്. 1948 മുതല്‍ 1962 വരെ തിരുവനന്തപുരം അമേച്ച്വര്‍ നാടകവേദിയിലാണ് പട്ടം സരസ്വതി അമ്മ പ്രവര്‍ത്തിച്ചത്. ശ്രീ ചിത്തിരതിരുനാള്‍ ലൈബ്രറിയുടെ ഒട്ടുമിക്ക നാടകങ്ങളിലും അവര്‍ അക്കാലത്ത് അഭിനയിച്ചിരുന്നു. ഇതേകാലത്ത് റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു. ആശുപത്രിയില്‍ മിഡ്‌വൈഫ് ജോലി രാവിലെ ഏഴു മണിമുതല്‍ രാത്രി ഏഴു മണിവരെ ചെയ്തശേഷമാണ് നാടകാഭിനയം.

''ഈ നാടകങ്ങള്‍ക്കെല്ലാം ഞാന്‍ 50 രൂപ വീതം വാങ്ങിക്കും. അന്ന് എല്ലാ നാടകങ്ങളിലും ഞാനുണ്ടായിരുന്നു. നാലുനാടകം ഞാന്‍ ഒരുമിച്ചു ചെയ്തിട്ടുണ്ട്.... അന്ന് 50 രൂപ എനിക്കു വലിയ കാര്യമായിരുന്നു.... കുടുംബം കഴിയണമെന്ന പ്രശ്‌നമുള്ളതുകൊണ്ട് ആരെന്തുപറഞ്ഞാലും ഞാന്‍ കാര്യമാക്കില്ല.'' അവര്‍ പറഞ്ഞു.

തന്റെ വേതനം കണക്കുപറഞ്ഞ് ഈ നടികള്‍ വാങ്ങിക്കുമായിരുന്നു. കാരണം ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം പലപ്പോഴും ഈ നടികള്‍ക്കുണ്ടായിരുന്നു. നിയന്ത്രിതമായ ചിലവുകള്‍, തങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തുവാന്‍ ഈ നടികള്‍ക്കായിരുന്നു.

''അന്ന് പ്രൊഫഷണല്‍ നാടകത്തിനുപോയാല്‍ കാശു കിട്ടുമായിരുന്നു. പ്രധാന നടന് 60 രൂപയോ മറ്റോ, എന്നെ വന്നു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് ഒരു സ്റ്റേജിന് 100 രൂപ തരണം എന്ന്.

101 രൂപ തരാമെന്ന് അവരേറ്റു. അവര്‍ക്ക് ആളെ വേണമായിരുന്നു. അന്ന് എന്നെ കിട്ടുന്നതു വലിയ കാര്യമായി അവര്‍ക്കുതോന്നി.'' ആറന്മുള പൊന്നമ്മ ഇതു പറയുമ്പോള്‍ അന്നു സ്ത്രീകള്‍ നാടകത്തിനുപോയി തുടങ്ങിയ കാലമാണെന്ന് ഓര്‍ക്കണം.

കെ.പി.എ.സി. സുലോചന, സുധര്‍മ്മ എന്നിവരുടെ അനുഭവവിവരങ്ങളിലും ഇതിന്റെ തുടര്‍ച്ച കാണാനാവും. ശ്രീമതി സുലോചന സ്വന്തമായി നാടക സംഘം തുടങ്ങിയപ്പോള്‍ 6-ാമത്തെ കളിക്ക് അഭിനേതാക്കള്‍ക്ക് വേതനം കൊടുക്കാത്ത പതിവ് ശൈലി മാറ്റി. അതിനു കാരണമായി കെ.പി.എ.സി. സുലോചന പറയുന്നത് കുടുംബം നോക്കാന്‍ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ ഓര്‍മ്മകളാണ്. ഈ പെണ്‍കാഴ്ച നാടകവേദിക്കകത്തു വരുത്തുന്ന മാറ്റങ്ങളാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.

നടി സമം 'വേശ്യ!'
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍പോലും പുരുഷന്മാര്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു എന്നത് ഈ രംഗത്തെ നടികളുടെ ദൗര്‍ലഭ്യത്തെ സൂചിപ്പിക്കുന്നു. കലാ തല്‍പരരായ സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് നാടകാഭിനയം സമൂഹകാഴ്ചയില്‍ മോശപ്പെട്ട ഒന്നായിരുന്നതുകൊണ്ടാണ് ഇവര്‍ രംഗത്തു വരാതിരുന്നതെന്ന് അനുഭവ സാക്ഷ്യങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവും. ഒട്ടനവധി മോശപ്പെട്ട അനുഭവങ്ങള്‍ ഇവര്‍ക്ക് പറയാനുമുണ്ട്.

''ആദ്യകാലങ്ങളില്‍ ജനം ഒരു ദുര്‍ന്നടത്തക്കാരി എന്ന നിലയിലാണ് കണ്ടിരുന്നത്. ധാരാളം സഹിക്കേണ്ടി വന്നു.''

''വളരെ മോശമായിട്ടാണ് കണ്ടിരുന്നത്. ഇപ്പോഴും കുറവില്ല. ഇതുമൂലം കുറച്ചുകാലം അഭിനയം നിര്‍ത്തിയതായിരുന്നു. പിന്നെയും കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കൂടിയതു കാരണം തുടരേണ്ടി വന്നു.''

''വളരെയധികം തെറ്റിദ്ധാരണയോടെയാണ് ആദ്യമൊക്കെ നാട്ടുകാര്‍ കണ്ടിരുന്നത്. രാത്രിയിലുള്ള പോക്കും, നാടകം എന്നു കേട്ടാല്‍ എന്തോ മോശമുള്ള കാര്യമാണെുള്ള ചിന്താഗതിയും.''

''നാടകത്തിന് പോകുമ്പോഴും, ഉറക്കച്ചടവോടുകൂടി തിരിച്ചു വരുമ്പോഴും, പലരും പരിഹാസത്തോടെ മുഖത്തുനോക്കി അര്‍ത്ഥം വച്ചു ചിരിക്കുമായിരുന്നു.''

''നാടകത്തിന് പോകുമ്പോള്‍ അത് വേശ്യാവൃത്തി നടത്തി കൂടുതല്‍ പണം സമ്പാദിക്കുന്നതിനാണെന്നാണ് പലരും കണ്ടിരുന്നത്.''

''പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വേശ്യ - ഇപ്പോഴും കാഴ്ചപ്പാട് അങ്ങനെയാണെങ്കിലും അല്‍പം മാറ്റം - കാരണം ഒരു വിഭാഗം നമ്മെ മാനിക്കുന്നു."

''ആദ്യ കാലത്ത് നാടകക്കാരി എന്നത് അങ്ങേയറ്റം പുച്ഛമുള്ള ഒന്നായിരുന്നു.''

''അയ്യോ, അത് പറയാതിരിക്കുന്നതാണു നല്ലത്.'' എന്നിങ്ങനെ ആദ്യ കാലത്തു നേരിട്ട പുച്ഛത്തിന്റെയും അവഹേളനയുടെയും കഥകള്‍ ഈ രംഗത്തുള്ള മിക്കപേര്‍ക്കും പറയാനുണ്ട്. മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളിലൊന്നില്‍ ഏറ്റവും വിഷമകരമായി തോന്നുന്ന വസ്തുത മക്കളുടെ ഭാവിയെ ബാധിക്കും എന്ന ഒരു അഭിനേത്രിയുടെ പരാമര്‍ശമാണ്. നൃത്തത്തിനും സംഗീതത്തിനും ഒരു പരിധിവരെ നാം കല്‍പ്പിച്ചിരുന്ന ആദരവും അംഗീകാരവും നാടകത്തിന് നല്‍കാന്‍ ആദ്യ കാലത്ത് തയ്യാറായിരുന്നില്ല ''പുരോഗമനവാദികള്‍ എതിര്‍ത്തു, പിന്തിരിപ്പന്മാര്‍ പഴി പറഞ്ഞു.'' എന്നിങ്ങനെയുള്ള വസ്തുതകളും ചിലര്‍ പറഞ്ഞു.

ആദ്യ കാലത്തെന്നല്ല ഇപ്പോഴും നാടക നടിമാരോടുള്ള അവഗണന പൂര്‍ണ്ണമായും മാറിയിട്ടില്ല. ''വളരെ മോശപ്പെട്ട സ്ത്രീകളാണ് നാടകത്തിനു പോകുന്നത് എന്നാണ് അന്നും ഇന്നും നമ്മുടെ നാട്ടുമ്പുറങ്ങളിലെ മനുഷ്യര്‍ കരുതുന്നത്. അതിന് വലിയ വ്യത്യാസമൊന്നും ഇല്ല. ആദ്യ കാലത്ത് ക്ലാസിക്കല്‍ ഡാന്‍സിനു പോകുമായിരുന്നു. ഡാന്‍സിനു പോകുന്ന സമയങ്ങളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. നാടകത്തിനിറങ്ങിയപ്പോള്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും വിരോധം. നമ്മുടെ നാടക സഹപ്രവര്‍ത്തകര്‍ ക്ഷണിക്കാന്‍ വരുന്നതിന് പലതും കേള്‍ക്കേണ്ടി വന്നു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ ഒന്നിനും ചെവികൊടുക്കില്ല'' എന്നതായിരുന്നു മറ്റൊരു പ്രതികരണം.

ചില നാടക നടികള്‍ തങ്ങളുടെ ഒറ്റപ്പെടല്‍ ഇങ്ങനെ വിവരിച്ചു.

''ഞാന്‍ പള്ളിയില്‍ കൂര്‍ബ്ബാന കാണുന്നത് പുറകിലിരുന്നാണ്'' എല്ലാവരുമെന്നെ നോട്ടപ്പുള്ളിയെപ്പോലെ കരുതുന്നതായി എനിക്കും തോന്നും. ഉള്‍വലിയാനാണ് തോന്നുക.
''എന്റെ കൊച്ചിലേ ഉള്ള കൂട്ടുകാരിയെ ഒരിക്കല്‍ ബസ്സില്‍ വെച്ചു കണ്ടു. ഞാനവളുടെ കുട്ടിയെ എടുത്തു മടിയില്‍ വച്ചു, പക്ഷേ അവള്‍ കുട്ടിയെ എന്റെ മടിയില്‍നിന്ന് പറിച്ചെടുത്ത് മറ്റൊരു സീറ്റില്‍ പോയിരുന്നു. ഒരു കുഷ്ഠ രോഗിയെപ്പോലെ, പകര്‍ച്ച വ്യാധിയുള്ളതുപോലെ ...''

കെ.പി.എ.സി ബീയാട്രീസിനെപ്പോലെയുള്ള പഴയകാല നടികള്‍ക്ക് വേദനാജനകമായ ഒട്ടേറെ നാടകാനുഭവങ്ങള്‍ പറയാനുണ്ട്.

കെ.പി.എ.സിയുടെ 'പുതിയ ആകാശം പുതിയ ഭൂമി'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹാലോചനകള്‍ വരുന്നത്. വിവാഹാലോചനകള്‍ സമുദായ നേതൃത്വം വിലക്കി. ഒടുവില്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പള്ളിയിലെ കുര്‍ബാന സമയത്ത് കുരിശുപിടിച്ചു നില്‍ക്കേണ്ടിവന്നു.... അഞ്ചുമണിക്കുള്ള കുര്‍ബാനക്ക് ആളു കുറവായിരുന്നു. ഞാന്‍ നേരെ പള്ളീലോട്ടു ചെന്ന് മരക്കുരിശും പിടിച്ച് ഒറ്റ നില്‍പ്പുതന്നെ, കുര്‍ബാന കഴിയും വരെ. അങ്ങനെ കല്യാണത്തിന് പള്ളിയുടെ അനുവാദവും കിട്ടി. എന്നിട്ടും വിവാഹം നടക്കാന്‍ ഒട്ടേറെകാലം കാത്തിരിക്കേണ്ടിവന്നു. പിന്നീട് വിവാഹത്തോടെ രംഗത്തുനിന്നു കുറച്ചു കാലം മാറിനിന്നെങ്കിലും ഭര്‍ത്താവിന്റെ മരണശേഷം രണ്ടുകുട്ടികള്‍ കൂടിയുള്ള കുടുംബം പുലര്‍ത്താന്‍ അവര്‍ വീണ്ടും നാടക രംഗത്തേക്കിറങ്ങി.20

ആദ്യ നാടകാനുഭവം കഴിഞ്ഞുവന്ന അടൂര്‍ പങ്കജത്തെ നാട്ടുകാരും ബന്ധുക്കളും തൊട്ടുകൂടാത്തവളായി കണ്ടു. നാടകം കളിച്ച് വഴിപിഴച്ചവള്‍ എന്ന പുച്ഛഭാവമായിരുന്നു അവര്‍ക്ക്. അച്ഛന്റെ വാക്കുകള്‍ മാത്രമാണ് പങ്കജത്തിന് അല്പമെങ്കിലും ആശ്വാസമായത്. വീട്ടില്‍ ചെന്നപ്പോള്‍ അച്ഛമ്മ അട്ടഹസിച്ചു. ''അഴിഞ്ഞാട്ടം കഴിഞ്ഞ് വന്നിരിക്കയല്ലെ? കുളിച്ചു ശുദ്ധമായിട്ട് കയറിയാല്‍ മതി.''21

എന്നാല്‍ ഇന്ന് പഴയകാല നടികള്‍ക്കെങ്കിലും അല്പമൊക്കെ അംഗീകാരം കിട്ടുന്നതായി അവര്‍ പറയുന്നുണ്ട്. ''ഇന്ന് നാടകമില്ലേ''? എന്ന് അയല്‍ക്കാര്‍ സ്‌നേഹപൂര്‍വ്വം ചോദിക്കുന്നു. എനിക്കിന്നൊരു സ്റ്റേജുണ്ടെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. ഈ മാറ്റം തീര്‍ത്തും ആശ്വാസകരമാണ്. സാവിത്രി ശ്രീധരന്‍ എന്ന നടി കോഴിക്കോട് മാനാരിയില്‍നിന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കുന്നത് നടി എന്ന അവരുടെ വ്യക്തിത്വത്തിനു ലഭിച്ച അംഗീകാരം കൂടിയാണ്. എങ്കിലും എന്നെ ഇതുവരെ ആരും ''നാടക നടിയെന്നു'' വിളിച്ചിട്ടില്ല എന്ന് ഒരു നടി പറയുമ്പോള്‍ ഒട്ടേറെ അര്‍ഥതലങ്ങളുണ്ടെന്ന് അറിയുകയും ചെയ്യുന്നു. നടികള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. എന്റെ കുട്ടികള്‍ക്ക് ഞാനഭിനയിക്കുന്നതു പോലും താല്‍പര്യമില്ല എന്നു ചിലര്‍ പറയുമ്പോള്‍ മകനും മകളും നല്ല കലാവാസനയുള്ളവരെങ്കിലും മകളെ ആ പ്രൊഫഷനിലേക്ക് നയിക്കാന്‍ ചില അമ്മമാര്‍ക്ക് താല്‍പര്യമില്ലാത്തതായും അറിയാന്‍ കഴിഞ്ഞു.

''.... കാരണം ഞങ്ങള്‍ കഷ്ടപ്പെടുന്നുണ്ടല്ലോ.'' പിന്നെ സ്ത്രീകള്‍ക്ക് എല്ലാം പ്രൊഫഷണിലും പ്രശ്‌നമുണ്ട്. ഇവിടെയുമുണ്ട് എന്ന് പറഞ്ഞു മാറുന്നവരുമുണ്ട്. എന്നാല്‍ തന്റെ പെണ്‍മക്കളെ നാടക രംഗത്തു കൊണ്ടുവന്ന നടികളും ധാരാളമുണ്ട്.

''അവര്‍ ചെറുപ്പം മുതലേ കാണുന്നത് ഈ രംഗമാണ്.'' ഒരു കുട്ടിയുടെ റോളിന് ആളില്ലെന്നു പറഞ്ഞു. ഞാനവളെ കൊണ്ടുപോയി. ഇപ്പോള്‍ പഠനത്തിനൊപ്പം ചില അമേച്വര്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

പുതുതായി ഈ രംഗത്തേക്കു വരുന്ന പെണ്‍കുട്ടികള്‍ക്ക് ഈ രംഗത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏറെ ആശാജനകമാണ്. ''യാദൃശ്ചികമായി വന്നതാണ്. പിന്നെ അമ്മയുടെ അഭിനയം കാണുമ്പോള്‍ ആഗ്രഹമുണ്ടായിരുന്നു. ചെറുപ്പം മുതലേ പല നാടക ക്യാമ്പിലും നടന്നു വലുതായതാണു ഞാന്‍. അതിനാല്‍ ഈ ഫീല്‍ഡിനെക്കുറിച്ച് നന്നായി അറിയാം. നല്ല അഭിപ്രായവുമാണ്. പിന്നെ പഠനത്തിനായുള്ള പോക്കറ്റുമണിയും ഇതിലൂടെ കണ്ടെത്താനാവുന്നു.''

എല്‍ എല്‍ ബി ബിരുദധാരിയായ റാണിക്ക് കൂട്ടുകാരില്‍ നിന്ന് നാടക നടിയാണെന്ന പേരില്‍ ചില മോശപ്പെട്ട സംസാരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ജോലി കിട്ടിയാലും ഇടയ്‌ക്കൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സ്വാതി, പൂക്കോടു കലാസമിതി നാടകങ്ങളില്‍ പങ്കെടുക്കുന്നത് കലാകാരന്മാരായ അച്ഛനമ്മമാരുടെ കൂടെയാണ്. അമ്മ ജയയും അച്ഛന്‍ നൗഷാദും. അതില്‍ അഭിമാനം കൊള്ളുന്നു. കിട്ടിയ കഴിവ് എത്ര ദിവസം അടക്കിവെയ്ക്കാനാവും? എന്നവര്‍ ചോദിക്കുന്നു. അഭിനയിക്കാതിരിക്കാന്‍ ജയക്കാവില്ല. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. ഉള്‍ഗ്രാമത്തില്‍നിന്നു യാത്രചെയ്ത്, ഒട്ടേറെ പരിഹാസങ്ങള്‍ സഹിച്ച് നാടകരംഗത്തു വന്നെത്തിയ ജയ മകള്‍ കലാകാരിയാവുന്നതില്‍ ഏറെ സന്തോഷിക്കുന്നു.

നാടകരംഗത്തു പ്രവര്‍ത്തിക്കുക എന്നത് ഒരേ സമയം ആഹ്ലാദകരവും ദുഃഖകരവുമാണെന്ന് ഇവരില്‍ പലരും പറയുകയുണ്ടായി. അഭിനയിക്കാതിരിക്കുവാന്‍ ഈ കലാകാരികള്‍ക്ക് വിഷമമാണ്. എന്നാല്‍ നടിയായി ജീവിക്കുക ഈ സമൂഹത്തില്‍ ഒട്ടേറെ പ്രയാസമുള്ള കാര്യവുമാണ്.

ഇതിനെല്ലാം പുറമെ കുടുംബത്തിന്റെ കെട്ടുറപ്പ് പലപ്പോഴും ഇവരുടെ ബാധ്യതയായതിനാല്‍ ഉപേക്ഷിച്ചിട്ട് പോകാനും വയ്യ. ഈ സംഘര്‍ഷമാണ് ഇവരുടെ അനുഭവങ്ങളില്‍ പ്രധാനമായും തെളിഞ്ഞുകാണുന്നത്.


അരങ്ങ് നടിയെ കാണുമ്പോള്‍
ആണ്‍കോയ്മയിലധിഷ്ഠിതമായ അരങ്ങില്‍ സ്ത്രീകള്‍ക്ക് സ്വന്തമായ ഒരിടം കണ്ടെത്താനാവുന്നില്ല എന്ന ചര്‍ച്ചകള്‍ മലയാള നാടക വേദിയിലിപ്പോള്‍ സജീവമാണ്. ആണ്‍കോയ്മയുടെ സദാചാര വ്യവസ്ഥയെ ഭേദിച്ചുകൊണ്ടാണ് ഓരോ നടിയും അരങ്ങിലെത്തുന്നത്. എന്നാല്‍ സമൂഹത്തിന്റെ ഒരു പരിഛേദം മാത്രമായ അരങ്ങും നടിയുടെ മേല്‍ ഒരു ഭാഗത്ത് ഒട്ടനവധി സദാചാര നിയമങ്ങള്‍ കെട്ടിവയ്ക്കുകയും, മറുഭാഗത്ത് ശരീരത്തിന്മേലുള്ള ഒളിഞ്ഞു നോട്ടങ്ങളും, മര്യാദാ ലംഘനവും, അസഭ്യപ്രയോഗവുമൊക്കെ നടത്തുകയും ചെയ്യുന്നു. നടിയുടെ ശരീര ചലനങ്ങളെ അതുകൊണ്ടു തന്നെ അരങ്ങിലും ആസ്വാദകരിലും പുരുഷ ഒളിഞ്ഞു നോട്ടങ്ങളെ ആവോളം തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധാനപ്പെടുത്തിയിട്ടുള്ളത്. ഒരേ സമയം അരങ്ങിലും സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മ സദാചാര വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടും, എന്നാല്‍ ശരീര ഭാഷയില്‍ പുരുഷകാഴ്ചയ്ക്ക് ആവോളം തൃപ്തി നല്‍കുന്നതുമാണ് നടിയുടെ അഭിനയ രീതി എന്നു വരുന്നു.

സ്ത്രീ എന്ന നിലയില്‍ സംഘാംഗങ്ങളില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും നാടകസമിതി ഉടമകള്‍, പ്രധാന നടന്മാര്‍, സംവിധായകര്‍, നാടക ബ്രോക്കര്‍മാര്‍ തുടങ്ങിയ അധികാര ശ്രേണിയിലുള്ളവരില്‍ നിന്ന് വേദനാജനകമായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് 'നിരവധി അനുഭവങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്' എന്ന ഒറ്റ വാക്യത്തിലെ ഉത്തരങ്ങളോ 'ഉണ്ട്' എന്ന ഒറ്റവാക്കോ ആയിരുന്നു അധികവും മറുപടി. സമിതികളുടെയോ ബന്ധപ്പെട്ട വ്യക്തികളുടെയോ പേരുകള്‍ അധികമാരും പരാമര്‍ശിച്ചില്ല. ലൈംഗികമായ പീഡനത്തിനുള്ള ശ്രമങ്ങള്‍ ഏറ്റവുമധികം ഉണ്ടായിട്ടുള്ളത് നാടക മുതലാളിമാരില്‍ നിന്നാണ് സംവിധായകന്‍, എഴുത്തുകാര്‍, നടന്മാര്‍ എന്നിവര്‍ക്കു പുറമെ ബ്രോക്കര്‍മാരും ലൈംഗികമായ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കാറുണ്ട്. ബ്രോക്കര്‍മാരില്‍ ചിലര്‍ ഒരു സമിതിയില്‍ അംഗമാക്കി കൊടുക്കുന്നതിനുള്ള കമ്മീഷനായി അത്തരം അവകാശ വാദങ്ങള്‍ ഉന്നയിക്കാറുണ്ടത്രേ! മറുപടികളിലെ മൗനങ്ങള്‍ അത്തരത്തിലുളള ചൂഷണങ്ങളെ അതിജീവിക്കാനാവാത്തതിന്റെ നിസ്സഹായത വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

ആ നിസ്സഹായതയുടെ മൊഴി ഒരു കുറിപ്പില്‍ ഇങ്ങനെയായിരുന്നു - 'കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലാണ് ഒരു നടിയെന്ന നിലയില്‍ എന്റെ അവസ്ഥ.' കായികമായി ചെറുത്തു നില്‍ക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം. പക്ഷേ അതിന്റെ അനന്തരഫലം സ്വഭാവ ഹത്യയാണെന്നും പലരും പറഞ്ഞു. ''നാടകം കഴിഞ്ഞ് ക്യാമ്പില്‍ വന്നു. ഇതിനിടെ വീട് അടുത്തുള്ളവരും പോകാന്‍ മാര്‍ഗ്ഗമുള്ളവരും പോയി. അവസാനം ഞാന്‍ മാത്രം ബാക്കി. ട്രൂപ്പിന്റെ ചുമതല ഒരാളെ ഏല്‍പ്പിച്ചിരുന്നു. അയാളും ഉണ്ട്. അയാള്‍ ഒരു ഗ്ലാസ് കാപ്പി കൊണ്ടു തന്നിട്ട് എന്നെ ഒന്നു തട്ടിയിട്ട് പുറത്തിറങ്ങി. ഞാന്‍ വേഗം വാതിലടച്ചു. പക്ഷേ അയാള്‍ പെട്ടെന്ന് വാതില്‍ തള്ളി. ഞാനും അയാളും ബലാബലം നില്‍ക്കുകയാണ്. അയാളുടെ കരുത്തിനൊപ്പം എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ഞാന്‍ കതകിന്റെ പിടിമാറ്റി. അയാള്‍ ബലമായി തള്ളിയതും ഞാന്‍ കൈവിട്ടതും ഒരുമിച്ചായിരുന്നു. അയാള്‍ മുറിയിലേക്ക് വീണതും ഞാന്‍ പുറത്തുകടന്നു. സമയം പുലര്‍ച്ചെ അഞ്ചരമണി. ഈ സമയങ്ങളില്‍ ബസ് സ്റ്റേഷനില്‍ കാത്തുനില്‍ക്കാനും ബുദ്ധിമുട്ടാണ്. പക്ഷെ എന്തുചെയ്യാം, അകത്തും പുറത്തും ഒരുപോലെ.''

ഒരുപാട് അക്ഷരത്തെറ്റുകളോടെയാണെങ്കിലും ഈ സംഭവം അവര്‍ എഴുതി വിവരിക്കുമ്പോള്‍, ഇവരുടെ അനുഭവലോകം കൂടുതല്‍ പ്രശ്‌ന സങ്കീര്‍ണ്ണമാണെന്നും, 'ഉണ്ട്' എന്ന് എഴുതിയ മറുപടികള്‍ക്കു പുറകില്‍ ഇങ്ങനെ ഒട്ടനവധി സന്ദര്‍ഭങ്ങളുടെ ഓര്‍മ്മകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നു. നേരിട്ടുള്ള പീഡനങ്ങള്‍ ഇല്ലെങ്കില്‍ തന്നെ. തങ്ങളുടെ അന്തസ്സിനെ ചോര്‍ത്തിക്കളയുന്ന അപവാദ പ്രചരണങ്ങള്‍ സംഘാംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടെന്ന് മറ്റൊരു ഉദാഹരണം വെളിപ്പെടുത്തുന്നു. ''ഞങ്ങളുടെ കൂടെ ഒരു ആര്‍ട്ടിസ്റ്റുണ്ട്, പെണ്‍കുട്ടികളെ ഏതെങ്കിലും പയ്യന്‍സിനോട് ചേര്‍ത്ത് പറയുന്നത് പുള്ളിക്ക് രസമാണ്. ഞാന്‍ എന്റെ സ്വന്തം സഹോദരനെപ്പോലെ ഇടപെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളെ എന്നോട് കൂട്ടിവച്ച് അവന്‍ പറഞ്ഞു നടന്നു - ഞങ്ങളെ പിണക്കാന്‍ ഊമക്കത്തയച്ചു.

ഇങ്ങനെ പരദൂഷണം പറഞ്ഞ് പെണ്‍കുട്ടികളെ നാണം കെടുത്തുകയും ഭാവി തുലയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഈശ്വരന്‍ തീര്‍ത്താല്‍ തീരാത്ത ശിക്ഷ കൊടുക്കും.''

പ്രസിദ്ധയായ ഒരു നടി നാടക രംഗത്ത് ഇന്നു നിലനില്‍ക്കു മറ്റൊരു ചൂഷണ കഥയിലേക്ക് എന്നെ കൊണ്ടുപോയി.
''നാടകത്തിനുള്ളിലെ നാടകം നിങ്ങള്‍ക്കറിയില്ല. നാടക ഏജന്റുമാര്‍ക്ക് ഉടമ കള്ളു മാത്രമല്ല നല്‍കേണ്ടത്. നടികളേയും കൊടുക്കണം. ഞാനൊരു സ്ത്രീയാണ്. എനിക്കതിനാവില്ല. അതിനാല്‍ എന്റെ സമിതിയുടെ നാടകം അധികം ഓടിയില്ല.''

എന്നാല്‍ നാടക സംഘങ്ങളുമായുള്ള തന്റെ ഇടപെടലില്‍ സന്തോഷകരമായ അനുഭവങ്ങള്‍ മാത്ര േമ ഉണ്ടായിട്ടുള്ളു എന്ന് പട്ടാമ്പി സുഭദ്ര രേഖപ്പെടുത്തുന്നു. ഒരു സ്ത്രീക്ക് മറ്റു തൊഴിലിടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പോലും ഈ രംഗത്തുണ്ടാവില്ലെന്ന് അവര്‍ കരുതുന്നു.

''പഞ്ചായത്ത് ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എനിക്ക് താല്‍ക്കാലിക ജോലി കിട്ടി. എന്നാല്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ തൃപ്തിപ്പെടുത്തണമെന്ന അവസ്ഥ വന്നപ്പോള്‍ നിവൃത്തിയില്ലാതെ ഞാന്‍ രാജിവച്ചു. എന്നാല്‍ നാടകരംഗം ഒരു സ്ത്രീക്ക് നന്നായി പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഒരു ഫീല്‍ഡാണ്. ഒരു നടിയില്ലെങ്കില്‍ ആ നാടകം നടക്കില്ല-അതിന്റെ സ്ഥാനം സംഘത്തിലവള്‍ക്കുണ്ട് ...''

ഈ വ്യത്യസ്തമായ അനുഭവക്കുറിപ്പുകള്‍ നാടകരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ കൂടുതല്‍ ആഴമേറിയതാക്കുന്നു - മറ്റേതു രംഗവുമെന്നപോലെ ഈ രംഗത്തും സ്ത്രീ വിരുദ്ധമായ പെരുമാറ്റങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നുണ്ട്. നാടക നടിയുടെ പ്രവര്‍ത്തന മണ്ഡലം (നാടക ക്യാമ്പ,് അവതരണത്തിനായുള്ള യാത്രകളും, താമസവും) വീടിനു പുറത്ത് രാത്രി കാലങ്ങളിലാണ്. കൂടുതല്‍ സമയവും സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കൊപ്പവുമാണ്. സമൂഹത്തിന്റെ സദാചാര വ്യവസ്ഥയില്‍ രാത്രി കാലങ്ങളില്‍ വീടുവിട്ടിറങ്ങുന്ന സ്ത്രീകള്‍ അസ്വസ്ഥതകളുണ്ടാക്കുന്നു. അത്തരം തീരുമാനമെടുത്ത് ഈ രംഗത്തു വരുന്ന സ്ത്രീകളുടെ സദാചാര മൂല്യത്തെക്കുറിച്ച് സമൂഹമെന്നപോലെ അവളുടെ പ്രവര്‍ത്തന മണ്ഡലത്തിലുള്ളവരും സംശയിക്കുന്നു.

പൊതുരംഗത്തക്കു വരുന്ന സ്ത്രീ ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന ചിന്ത അവളുടെ ശരീരത്തിനും മനസ്സിനും നേരെയുള്ള ആക്രമണത്തിനു പ്രേരിപ്പിക്കുന്നു. നാടകരംഗത്തെ അവസ്ഥയും ഇത്തരം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. എന്നാലവിടെയും ധാരാളം ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നാടകക്കാരനായ ഭര്‍ത്താവിന്റെ മേല്‍വിലാസമുള്ള തങ്ങള്‍ക്ക് നാടക രംഗത്തു നിന്ന് നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ചില നടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ഒരേ സമിതിയിലോ, ഭര്‍ത്താവിന്റെ പരിചയവൃത്തങ്ങളിലോ നാടകമഭിനയിക്കുമ്പോള്‍ മോശമായ യാതൊരു പെരുമാറ്റവും അനുഭവിക്കേണ്ടി വരുന്നില്ലെന്നവര്‍ പറയുന്നു.

''20-ാം വയസ്സില്‍ ഞാന്‍ നാടകത്തില്‍ ചേര്‍ന്നു. 6 വര്‍ഷം കഴിഞ്ഞ് ഫീല്‍ഡില്‍നിന്നു പരിചയപ്പെട്ട ഒരാളെ വിവാഹം ചെയ്തു. 91 വരെയും പ്രൊഫഷണല്‍ ട്രൂപ്പില്‍ നിന്നു. പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.''

''ഭര്‍ത്താവിന്റെ മേല്‍വിലാസം ഉള്ളതുകൊണ്ടാണ് ഒരു മോശപ്പെട്ട അനുഭവവും എനിക്ക് ഇല്ലാതിരുന്നത്. നന്നായി ഉപകരിച്ചിട്ടുണ്ട് ആ മേല്‍വിലാസം.''

വിവാഹം കഴിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് നാടകസമിതിയുടെ ആരംഭ വേളകളിലെ കഷ്ടപ്പാടുകളിലെല്ലാം ശമ്പളം പോലും നല്‍കാതെ അഭിനയിപ്പിച്ചശേഷം നാടക സമിതി വളര്‍ന്നപ്പോള്‍ ആട്ടിപ്പുറത്താക്കിയ ഒരു സ്ത്രീയുടെ കഥ ഈ സാഹചര്യത്തിന്റെ മറ്റൊരു വശമാണ്.

നടികളെ നഷ്ടപ്പെടാതിരിക്കാനും ട്രൂപ്പ് മുന്നോട്ടു കൊണ്ടുപോകാനുമായി നാടക മുതലാളിമാര്‍ അവര്‍ക്ക് താല്‍ക്കാലിക ഭാര്യാ സ്ഥാനം നല്‍കി നിലനിര്‍ത്തുന്നത് പ്രൊഫഷണല്‍ നാടകരംഗത്ത് സംഭവിക്കാത്ത കാര്യമല്ലെന്ന് ചിലര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. ''ഒരു നാടകസമിതി ഉടമയാണ് എന്റെ മോന്റെ അച്ഛന്‍. അദ്ദേഹത്തിന് സ്വന്തം ഭാര്യയും മക്കളും ഉണ്ട്. എന്റെ കഷ്ടപ്പാടിലും ദു:ഖത്തിലും എനിക്കാശ്രയമായിരുന്നു. പക്ഷെ ഇന്നു ഞാനും എന്റെ മോനും ആശ്രയമില്ലാത്തവരായി.'' രഹസ്യമായി സൂക്ഷിക്കണമെന്ന് പറഞ്ഞു രേഖപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. പുറത്തു പറയുവാന്‍ ആഗ്രഹിക്കാത്ത ഇത്തരം രഹസ്യങ്ങളില്‍ മിക്ക നടികളും സഹപ്രവര്‍ത്തകരെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്.
''നമ്മള്‍ ബോധമില്ലാതെ കളിക്കരുത്.

15 വയസ്സു മുതല്‍ ഒരു സ്ത്രീക്ക് കാര്യങ്ങള്‍ തിരിച്ചറിയണം. തീരെ ശ്രദ്ധയില്ലാതെ നടക്കരുത്. താല്‍പര്യമില്ലാത്തതു കാണുമ്പോള്‍ ഇറങ്ങിപ്പോരണം. നമുക്കതിനുള്ള അധികാരമുണ്ട്. ആരുടേയും കീഴിലല്ലല്ലോ.''

മിക്കവാറും ഇത്തരം പ്രതികരണങ്ങളുടെ പൊതു സ്വഭാവം വിരല്‍ ചൂണ്ടുന്നത് ഒരു സ്ത്രീ ശ്രദ്ധിക്കേണ്ടുന്ന അടക്കത്തിലേക്കും ഒതുക്കത്തിലേക്കുമാണ്.
അറിയപ്പെടുന്ന പുരോഗമന നാടക സംഘങ്ങളില്‍ പോലും സ്ത്രീ പുരുഷന്മാര്‍ക്ക് വ്യത്യസ്തമായ അച്ചടക്ക നിയമങ്ങളാണ്. സ്ത്രീകള്‍ക്കുള്ള കത്തുകള്‍ പൊട്ടിച്ചശേഷം മാത്രം നല്‍കുക, അതിഥികളെ കാണുവാന്‍ അനുവദിക്കാതിരിക്കുകയോ, അല്ലെങ്കില്‍ 5 മിനിട്ടു നേരത്തേക്കു മാത്രം അനുവദിക്കുകയോ ചെയ്യുക. സ്വന്തം താല്‍പര്യത്തോടെ പുറത്തു പോകാനനുവദിക്കാതിരിക്കുക, കൂട്ടിനും, സംരക്ഷണത്തിനുമായി സമിതിയില്‍ നിന്ന് അംഗങ്ങളെ വിടുക, ഭക്ഷണം മുറിയിലെത്തിക്കുക എന്നിവയെല്ലാം നടിയെ സ്ത്രീയുടെ സദാചാരത്തെ സൂക്ഷിക്കുവാന്‍ ഓരോ സമിതിയുമെടുക്കുന്ന മുന്‍കരുതലുകളാണ്. മറ്റേതു തൊഴില്‍ മേഖലയിലും ഉള്ളതുപോലെ ലൈംഗിക ചൂഷണങ്ങള്‍ നാടക രംഗത്തും സ്ത്രീകള്‍ക്കു നേരെ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍പോലും പറ്റാത്ത തരത്തില്‍ മാനസികമായും സാമ്പത്തികമായും ദുര്‍ബലരും സുരക്ഷിതത്വമില്ലാത്തവരുമാണ് തങ്ങള്‍ എന്നവര്‍ കരുതുന്നു. ഏതെങ്കിലും രീതിയിലുളള ജോലിസ്ഥിരതയോ ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല എന്നത് ജോലി സ്ഥലത്തെ അവരുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കുന്നു. കുട്ടികളെ പോറ്റുക എന്ന ഉത്തരവാദിത്വം കൂടിയുള്ളവര്‍ കൂടുതല്‍ നിശ്ശബ്ദരായിത്തീരുന്നു.

പ്രേക്ഷകര്‍ കാണുന്ന കാഴ്ചകള്‍
ഏതൊരു കലയുടേയും വിജയം നിര്‍ണ്ണയിക്കുന്നത് പ്രേക്ഷകരാണ്. ആസ്വാദനം നന്നായി നടക്കുക എന്നത് ഓരോ കലാകാരന്റെയും വലിയ ആഗ്രഹമാണ്. നല്ല പ്രേക്ഷനാവുക എന്നത് നല്ല കലാകാരനോ കലാകാരിയോ ആവുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നാടകം അതിന്റെ പ്രേക്ഷകരെ കണ്ടെത്തുന്നതുപോലെതന്നെ പ്രേക്ഷകര്‍ നാടകമെന്ന കലയുടെ സ്വഭാവത്തെയും നിര്‍ണ്ണയിക്കുന്നു. നാടകം രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നത് ഇപ്പോഴും പുരുഷന്മാരാണ്. അതിനാല്‍തന്നെ അവരുടെ കാഴ്ചയിലാണ് സ്ത്രീയുടെ ചലന വ്യവസ്ഥകള്‍ നാടകത്തില്‍ വിരിയുന്നത്.

ഇതാവട്ടെ ഭൂരിപക്ഷംവരുന്ന പുരുഷ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന വിധമായിരിക്കും ചിട്ടപ്പെടുത്തിയിട്ടുണ്ടാവുക. 1930-കളില്‍ വേലുക്കുട്ടി ആശാന്‍ എന്ന പെണ്‍നടന്‍, അറിയപ്പെട്ടത് അദ്ദേഹത്തിന് ഈ രീതിയില്‍ പുരുഷ പ്രേക്ഷകനെ തൃപ്തിപ്പെടുത്താനായതുകൊണ്ടാണ്. ഇവിടെ ഈ തൃപ്തിപ്പെടുത്തലിന് ആവശ്യമായ ചലനങ്ങളും, മറ്റു ചിഹ്ന വ്യവസ്ഥകളും സ്ത്രീ കഥാപാത്രത്തില്‍ കൊണ്ടുവരുന്നത് അഭിനയിക്കുന്ന ആണായാലും പെണ്ണായാലും പ്രേക്ഷകര്‍ക്ക് പ്രശ്‌നമില്ല. 1940-കളുടെ അവസാനം, സ്ത്രീകള്‍ നാടക രംഗത്ത് ഏറെ സജീവമായ കാലത്ത് വേലുക്കുട്ടി ആശാന്‍ വാസവദത്തയെ വിജയകരമായി അവതരിപ്പിച്ചത് ഇതിനുള്ള തെളിവാണ്.

''വാസവദത്തയിലെ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാര്‍ത്ഥ സ്ത്രീകള്‍. എന്നിട്ടും അവരെ മുഴുവന്‍ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ അതുല്യ നടന്റെ അഭിനയ പാടവം. വാസവദത്തയുടെ കാമാര്‍ത്തമായ കടാക്ഷവിക്ഷേപങ്ങളും അംഗചേഷ്ഠകളും ഭാവഹാദികളും, അസാമാന്യ കഴിവുള്ള ഒരു നടിക്കുമാത്രം സാധിക്കുന്ന ലാഘവത്തോടെ, അയന്ത ലളിതമായി വേലുക്കുട്ടി അവതരിപ്പിച്ചു.''28

ഈ നാടകത്തില്‍ തോഴിയായി അഭിനയിച്ച എ.എം. അഗാസ്താമ്മ (തങ്കമ്മ) അതേക്കുറിച്ച് ഓര്‍മ്മിച്ചത് ഇങ്ങിനെയാണ്: ''വേലുക്കുട്ടിനായര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. കരുണ അരങ്ങേറണമെന്നും, അതില്‍നിന്ന് കിട്ടുന്ന പണം ചികിത്സയ്ക്ക് കൊടുക്കണമെന്നുമായിരുന്നു പദ്ധതി. തൃശൂര്‍ ഹൈസ്‌കൂളില്‍ കളിച്ച 'കരുണ' ഇന്നും ഓര്‍മ്മയുണ്ട്. വേലുക്കുട്ടി ഭാഗവതര്‍ തന്നെയായിരുന്നു വാസവദത്ത. പാപ്പുട്ടിഭാഗവതരും മാവേലിക്കര എന്‍. പൊന്നമ്മയും ഉണ്ടായിരുന്നു. അണിയറയില്‍ ഒരു സ്ത്രീ മുടിവിതര്‍ത്തു നില്‍ക്കുന്നു. അസാധ്യ സൗന്ദര്യം..... ആ സ്ത്രീ ആരാ എന്ന് ചോദിച്ചുപോയി.... മാവേലിക്കര പൊന്നമ്മ പറഞ്ഞു, അറിയില്ലേ, അതാണ് വേലുക്കുട്ടി ഭാഗവതര്‍......'' തോഴിയായി അഭിനയിച്ചതിന് ലഭിച്ച രൂപ, അദ്ദേഹത്തിന്റെ ചികിത്സക്ക് നല്‍കി. വേലുക്കുട്ടി ആശാനിലെ സ്ത്രീയെ അരങ്ങും അണിയറയും ഒരുപോലെ ഇഷ്ടപ്പെട്ടതിന് കാരണം, അദ്ദേഹത്തിന്റെ 'സ്ത്രീരൂപം' പുരുഷ കാഴ്ചയെ തൃപ്തിപ്പെടുത്തുവാന്‍വേണ്ടി രൂപപ്പെടുത്തിയതിനാലാണെന്നു കാണാം. ഇവിടെ കഥാപാത്രത്തിലേക്കുള്ള പ്രേക്ഷകന്റെ യാത്ര ഈ തൃപ്തിപ്പെടുത്തലിനുശേഷം മാത്രമാണ്.

എന്നാല്‍ ഒരു സ്ത്രീക്ക് അരങ്ങില്‍ പ്രേക്ഷകരുടെ മുന്നിലെ കഥാപാത്രമായി മാറുന്നതിനുമുമ്പ് ലൈംഗികചോദന ഉണര്‍ത്തുന്ന രൂപമായി മാറുന്നതില്‍ ഏറെ അസ്വസ്ഥതയുണ്ടെന്നു കാണാം. പ്രേക്ഷകരെക്കുറിച്ചുള്ള നടികളുടെ പരാമര്‍ശങ്ങളില്‍ ചെറുതും വലുതുമായ ഇത്തരം ഒട്ടേറെ അസ്വസ്ഥതകളുണ്ടായിരുന്നു. നോട്ടംപോലും കുറ്റപ്പെടുത്തും വിധമാണ്, മദ്യപന്മാരായ ചില ആളുകള്‍ വളരെ മോശമായ കമന്റും പറയാറുണ്ട്, നാടകം അവതരിപ്പിക്കുന്ന സ്ഥലങ്ങളില്‍ നടികളെ വളരെ അവജ്ഞയോടെയാണ് ജനങ്ങള്‍ കാണുന്നത് തെറിവാക്കുകള്‍ ഉപയോഗിച്ച് നടികളെ ശല്യം ചെയ്യാറുണ്ട്, സമൂഹത്തിലില്ലാത്ത വിചിത്ര ജീവികളെ കാണുംപോലെ പെരുമാറിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും താര മൂല്യങ്ങള്‍ക്കും താരാരാധനക്കുമൊക്കെ സമിതിക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്ന ഒരു ലോകത്തില്‍ പ്രേക്ഷകരുടെ പ്രശംസകള്‍ പല നടികള്‍ക്കും വലിയ അനുഗ്രഹമാണ്. ആദ്യകാല നടിമാര്‍, പ്രത്യേകിച്ചും പുരോഗമനാശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന നാടക സമൂഹത്തിലെ നടിമാര്‍ ഇവരെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആദരിക്കുകയും ചെയ്യാറുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ സ്‌നേഹ പ്രകടനം തന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ടെന്ന് കെ പി ഏ സി സുലോചന പറയുന്നു: ''അശ്വമേധം നാടകം കാണാന്‍ കുഷ്ഠരോഗ ആശുപത്രിയില്‍ നിന്ന് കുറേപേര്‍ എത്തിയിരുന്നു. നാടകത്തിനുശേഷം അവരെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞങ്ങളുടെ സഹോദരിയാണിതെന്നു പറഞ്ഞു. വല്ലാത്ത അനുഭവമായിരുന്നു അത്.''

മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' കേരളത്തിലുടനീളം ഞങ്ങളന്ന് അവതരിപ്പിക്കുകയുണ്ടായി. ഓരോയിടത്തും നാടകശേഷം പ്രേക്ഷകര്‍ വല്ലാത്ത സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. ഞങ്ങളുടെ അമ്മയാണിതെന്ന് പറയുകയും ചുവന്ന മാലകള്‍ അണിയിക്കുകയും ചെയ്തത് മറക്കാനാവില്ല''-സ്റ്റെല്ല29

ഏറ്റവും കൂടുതല്‍ സൂചിപ്പിച്ചിട്ടുളള അപാകത കമന്റടികള്‍ ആണ്. അത് ഏറ്റവും പ്രത്യക്ഷമാകുന്നത് അരങ്ങില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്. വേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാണികളില്‍ നിന്ന് കമന്റുകള്‍, മറ്റ് പ്രതികരണങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ടോ? എന്ന അന്വേഷണത്തിലൂടെ മനസ്സിലായ വസ്തുതകള്‍ ഇവയാണ്:
''പലപ്പോഴും ഞങ്ങളും മനുഷ്യരാണെന്ന ബോധ്യമില്ലാതെ മുമ്പില്‍ തന്നെ വന്നിരുന്ന് ചില വൃത്തികെട്ട കമന്റുകള്‍ പാസ്സാക്കി ഞങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കാറുണ്ട്.


അതു പലപ്പോഴും കര്‍ട്ടനിടുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.''
''സ്ത്രീകളാണ് കൂടുതല്‍ കമന്റുകള്‍ കേള്‍ക്കാറുള്ളത്. അവരുടെ ശരീരത്തെക്കുറിച്ച് ചിലര്‍ വര്‍ണ്ണിക്കാറുണ്ട്. ഇത് ഒരു പരിധി വരെയേ സഹിക്കാന്‍ പറ്റൂ.''
''എന്തൊക്കെ വിളിച്ചു കൂവിയാലും നാടകം തീര്‍ക്കാതെ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് എല്ലാം സഹിക്കുന്നു. ആളുകളെ ശ്രദ്ധിക്കുകയേ ഇല്ല. പക്ഷേ ചെവി പൊട്ടിയതല്ലല്ലോ.''
''ചില കമന്റുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വിറയലും നെഞ്ചിടിപ്പും ഉണ്ടാകാറുണ്ട്.''
''കമന്റുകള്‍ ഉണ്ടാകാറുണ്ട്. ആ സമയത്ത് ശ്രദ്ധ അങ്ങോട്ടു പതിക്കുമ്പോള്‍ ഡയലോഗ് കിട്ടാറില്ല.''
''നിരന്തരമായ ഉറക്കക്ഷീണം മൂലം ചിലപ്പോള്‍ ഒരു ഡയലോഗ് തെറ്റുമ്പോള്‍ പുളിച്ച തെറിവിളിക്കും. ചില പുരുഷന്മാര്‍ ഏറ്ററവും മുമ്പില്‍ വന്നിരുന്ന് ഉടുവസ്ത്രം പോലും മാറ്റിക്കാണിക്കും.''

കമന്റടികള്‍ ഏറെയും സ്ത്രീയെ ശരീരം മാത്രമായി കണ്ടിട്ടുള്ളവയാണ്. ചെയ്യുന്ന കഥാപാത്രത്തോട് താദാത്മ്യപ്പെട്ടുള്ള കമന്റുകള്‍ കുറവാണ്. വഞ്ചന, ചതി എന്നീ ഭാഗങ്ങള്‍ അഭിനയിക്കുമ്പോഴും ആധുനിക വസ്ത്രങ്ങള്‍ ധരിച്ച കഥാപാത്രമായി സ്റ്റേജിലെത്തുമ്പോഴും കമന്റ് ഉറപ്പാണ് എന്ന് പുതിയകാല നടികള്‍ പറയുന്നു.

അനാവശ്യ സ്ഥലത്ത് ചിരിയും അഭിപ്രായം പറച്ചിലുമായി നടീനടന്മാരെ അസ്വസ്ഥപ്പെടുത്തുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. എന്നാല്‍ നടികളെ ഇവര്‍ പലപ്പോഴും പ്രത്യേക ലക്ഷ്യമിട്ട് ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ശ്രമിക്കും. മുന്‍നിരയില്‍ത്തന്നെ മദ്യപിച്ച് വന്നിരുന്ന് കമന്റടിക്കുകയും വസ്ത്രം പൊക്കി കാണിക്കുകയും ചെയ്യുന്നവരും പ്രേക്ഷകര്‍ക്കിടയിലുണ്ടെന്ന് നടികള്‍ പറയുമ്പോള്‍ തൊഴിലിടം പലതലങ്ങളില്‍ സങ്കീര്‍ണ്ണമാവുകയും അഭിനയത്തെതന്നെ സ്വാധീനിക്കുന്ന ഒന്നായിമാറുകയും ചെയ്യുന്നു. പഴയകാലത്തും സ്ഥിതി ഒട്ടും ഭേദമായിരുന്നില്ല. ''ഉത്സവപ്പറമ്പുകളില്‍ നാടകം ബുക്ക് ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാരില്‍ ഭൂരിപക്ഷവും ചട്ടമ്പിമാരായിരിക്കും.


നാടകാവതരണം കഴിഞ്ഞാലും പറഞ്ഞ തുക മുഴുവന്‍ നാടകസെറ്റുകാര്‍ക്ക് കൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല..... അപൂര്‍വ്വം ചില അവസരങ്ങളില്‍ ചട്ടമ്പി കോണ്‍ട്രാക്ടര്‍മാര്‍ നാടക നടികളെ പിടിച്ചുവെയ്ക്കുകയും പതിവുണ്ട്.'' ഇത്തരം കാര്യങ്ങള്‍ അന്നത്തെ നടികള്‍, നാടക രംഗത്തു പിടിച്ചുനില്‍ക്കുവാന്‍ എടുത്ത സാഹസത്തിന്റെ തോത് വെളിപ്പെടുത്തുന്നതാണ്. ആലപ്പുഴ അമ്മിണി നാടകം ചെയ്യുവാന്‍ ആരുടെയും കൂട്ടില്ലാതെ പോയിരുന്നവളാണ്, പക്ഷേ അവര്‍ പേടിയോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്: ''പാലായില്‍ ഒരു നാടകത്തിനുപോയി ഞാനും മറ്റൊരു നടി ചെല്ലമ്മയുമുണ്ട്. അന്ന് ചെറുപ്പമാണ്, സൗന്ദര്യവുമുണ്ടായിരുന്നു. ചില സമ്പന്നര്‍, പണച്ചാക്കുകള്‍ രണ്ടു നടിമാരെയും തട്ടിക്കൊണ്ടുപോകണമെന്ന് തീരുമാനിച്ചു. മൈക്ക് - ലൈറ്റ്കാരോട് ഒരു ഗൂഢാലോചന നടത്തി, നാടകം കഴിഞ്ഞ ഉടനെ ലൈറ്റ് മുഴുവന്‍ കെടുത്തി, നടിമാരെ പൊക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ലൈറ്റ്കാരന്‍ നല്ല മനുഷ്യരായിരുന്നു. അയാള്‍ വിവരം ഞങ്ങളോട് പറഞ്ഞുതന്നു. നാടകത്തിനുവിളിച്ച എം.എന്‍. കുരുവിള സാറിന്റെ സഹായത്തോടെ നാടകം കഴിഞ്ഞ ഉടനെ ഞങ്ങള്‍ കരിമ്പിന്‍കാട്ടിലൂടെ ഓടി, റോഡിലെത്തി.'' (അഞ്ഞൂറില്‍പരം നാടകങ്ങളിലഭിനയിച്ച ഇവരുടെ യഥാര്‍ത്ഥ പേര് ഫിലോമിന എന്നാണ്)
എന്നാല്‍ ഇതിനേക്കാള്‍ സംഘര്‍ഷഭരിതമായിരുന്നു രാഷ്ട്രീയ നാടകങ്ങളില്‍ പങ്കെടുത്ത സ്ത്രീകളുടെ അവസ്ഥ. തന്റെ ഒരനുഭവം നിലമ്പൂര്‍ ആയിഷ പറയുന്നത് ഇങ്ങിനെയാണ്: ''മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുകയാണ്. ആദ്യം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പെട്ടെന്ന് എന്നെ ലക്ഷ്യമാക്കി എയര്‍ഗണ്‍ കൊണ്ട് വെടി. എന്റെ ഭാഗ്യം. ഞാനിങ്ങിനെ നടന്നു ഡയലോഗു പറയുകയായിരുന്നു. വെടിവെച്ചയാളുടെ ഉന്നം തെറ്റിയതല്ല. ഞാന്‍ കൃത്യ സമയം കൊണ്ട് മാറിയതാണ്. ഞാന്‍ നീങ്ങുന്നതിനുമുമ്പ് നിന്നിരുന്ന സ്ഥാനത്തുനിന്നു ശരിയായി ഉണ്ട പിന്‍കര്‍ട്ടനില്‍ പതിയുകയും കര്‍ട്ടന്‍ തുളയുകയും ചെയ്തു. എന്നെ പരുക്കേല്‍പ്പിക്കാന്‍വേണ്ടി മനഃപൂര്‍വ്വം ചെയ്തതാണ്.''31

അരങ്ങിലെ സ്ത്രീയുടെ കാഴ്ചയുണ്ടാക്കുന്ന അസ്വസ്ഥതയ്‌ക്കൊപ്പം, അരങ്ങിനോടുള്ള പ്രേക്ഷകപ്രതികരണങ്ങളും നടിക്കു നേരേതന്നെയാവും ആദ്യം നീങ്ങുക എന്ന അറിവും, ഈ രംഗത്തെ തൊഴിലിനെ കൂടുതല്‍ പ്രശ്‌നഭരിതമാക്കുന്നു.


കാലാകാലങ്ങളില്‍ മാറിവരുന്ന പ്രേക്ഷകസമൂഹമാണ് യഥാര്‍ത്ഥത്തില്‍ നാടക ഭാഷയെ നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തികവിജയം നേടേണ്ട ഈ തൊഴില്‍ നാടകങ്ങളെ സംബന്ധിച്ചിടത്തോളം. അതിനാല്‍ നടിക്ക് ഇവരുടെ താല്‍പ്പര്യങ്ങളെ നാടക ഭാഷക്കകത്തും പുറത്തും നേരിടുകയല്ലാതെ നിവൃത്തിയില്ല.

കുറിപ്പുകള്‍
1.ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവക്കുറിപ്പുകളില്‍ പേരുവെളിപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ എഴുതിയതോ, നേരിട്ട് പറഞ്ഞവയോ ആണ്. ആയതിനാല്‍ അത്തരമൊരു നിര്‍ദ്ദേശം വെയ്ക്കാത്ത നടികളുടെ പേരുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നൂറിലധികം പ്രൊഫഷണല്‍ നടികളുടെ അനുഭവങ്ങള്‍ 2000 മുതല്‍ ഇതിനായി ശേഖരിക്കുകയുണ്ടായി. ഇവ പലപ്പോഴും ഇന്റര്‍വ്യൂ, ചോദ്യാവലി എന്നിവയ്‌ക്കൊപ്പം ഒരേരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ലേഖിക നടത്തിയ വ്യക്തിപരമായ സംഭാഷണങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളും ഈ ലേഖനത്തിന്റെ ഭാഗമാണ്.
3.Gerda Lerner, The majority finds its past (Newyork Oxford University Press, 1979)
4.Joan W. Scott, Gender and the Politics of History (Newyork: Columbia University Press,1988)
5.വി.ടി. സ്റ്റെല്ല - തൃശൂര്‍ ജില്ലയിലെ പാലക്കല്‍ സ്വദേശി. ജനനം: 1976. അമേച്ച്വര്‍ നാടകവേദിയിലൂടെ പ്രൊഫഷണല്‍ നാടകവേദിയിലേക്ക്. ടിവി സീരിയലുകള്‍, സിനിമ, ഡബ്ബിങ് എന്നിവയും ചെയ്തുവരുന്നു
6.തങ്കംജോസ് കിളികൊല്ലൂര്‍ സ്വദേശിയാണ്. ജനനം: 1944 കെ.പി.എ.സി,കൊല്ലം നവചേതന, തിരുവനന്തപുരം അയോദ്ധ്യ, ചേര്‍ത്തല തപസ്യ, ഭാരതമിത്ര, ഐശ്വര്യ, വയലാര്‍ നാടകവേദി, കൊല്ലം അസിത തുടങ്ങി ഒട്ടേറെ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു.
7.സരോജം. എസ് - കൊല്ലത്തെ വെട്ടിലത്താഴം സ്വദേശി. കൊല്ലം ധന്യ, കരുനാഗപ്പള്ളി സമീക്ഷ, തിരുവനന്തപുരം കാവ്യകല തുടങ്ങിയ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിച്ചു.
8.ഗിരിജ. പി - തൃശൂര്‍ സ്വദേശി. ജനനം: 1959. കുലിംഗ, ഇടശ്ശേരി നാടകഅരങ്ങ്, തൃശൂര്‍ വാസര, പെരുമ്പാവൂര്‍ സംഘകല, അങ്കമാലി ഭാരതക്ഷേത്ര തുടങ്ങി ഒട്ടേറെ സമിതികളില്‍ സജീവമായി.
9.പ്രഭാവതി. എം - കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി. ജനനം: 1965. സംഗമം തീയേറ്റേഴ്‌സ്, സൗമ്യസ്വര കോഴിക്കോട്, കലിംഗ തീയേറ്റേഴ്‌സ്,സ്റ്റേജ് ഇന്ത്യ എന്റര്‍ടെയ്‌നേഴ്‌സ്, പ്രേക്ഷക ക്രിയേഷന്‍സ് കോഴിക്കോട് തുടങ്ങിയ സമിതികളില്‍ സഹകരിച്ചു.

10.തങ്കം വാസുദേവന്‍ നായര്‍ - പാട്ടുകാരി എന്ന രീതിയില്‍ അറിയപ്പെട്ടതിനുശേഷം പ്രസിദ്ധ നാടകപ്രവര്‍ത്തകന്‍ വൈക്കം വാസുദേവന്‍ നായരെ വിവാഹംകഴിച്ചു. ഭര്‍ത്താവിനൊപ്പം തങ്ങളുടെ നാടകസമിതിയില്‍ നാടകാഭിനയം ആരംഭിച്ചു. 'യാചകി'യിലെ അഭിനയം അവരെ പ്രശസ്തയാക്കി. അല്പകാലത്തെ നാടക പ്രവര്‍ത്തനത്തിനുശേഷം രംഗത്തുനിന്നു വിരമിച്ചു.
11.ഓമന-1931-ല്‍ ജനിച്ചു. നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ സഹോദരി. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ രംഗത്തും അണിയറയിലും സജീവസാന്നിദ്ധ്യമായിരുന്നു. 1989-ല്‍ നാടകരംഗത്തുനിന്നു വിരമിച്ചു.
12.സാവിത്രി ശ്രീധരന്‍ - 1961 മുതല്‍ കോഴിക്കോട് നാടകവേദിയില്‍ സജീവം - കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന എന്നീ സംഘങ്ങളുമായി സഹകരിച്ചു. വളയനാട് കലാസമിതിയിലൂടെയാണ് രംഗത്ത് എത്തിയത്. കെ.ടിയുടെ ഒട്ടുമിക്കവാറും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
13.വിലാസിനി - ഇരിങ്ങാലക്കുട സ്വദേശി. യഥാര്‍ത്ഥ നാമം ബ്രോണി. 'പൂജ'യിലൂടെ രംഗപ്രവേശനം. കേരള കലാവേദി, സംഗമം തീയേറ്റേഴ്‌സ്, തിരുവനന്തപുരം ആരാധന, അതുല്യ, ഗായത്രി, അടൂര്‍ സ്വാതി, ആറ്റിങ്ങല്‍ സൗമ്യസാര തുടങ്ങിയ സംഘങ്ങളില്‍ അഭിനയിച്ചു. എം.ടിയുടെ 'കുട്ടിയേടത്തി' സിനിമയില്‍ 'കുട്ടിയേടത്തി'യായി അഭിനയിച്ച് പ്രശസ്തിനേടി. ടിവി സീരിയലുകളിലും അഭിനയിച്ചുവരുന്നു. സംഗീതനാടക അക്കാദമിയുടെ നല്ല നടിക്കുള്ള പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 'വിശ്വമാതാ തീയേറ്റേഴ്‌സ്' എന്ന നാടകസംഘത്തിനു രൂപംകൊടുത്തെങ്കിലും ഏറെനാള്‍ നീണ്ടുനിന്നില്ല.

14.സരോജം. എസ് - കൊല്ലം, വെടിലത്താഴം സ്വദേശി. കൊല്ലം ധന്യ, കരുനാഗപ്പള്ളി സമീക്ഷ, ദേശാഭിമാനി, തുരുവനന്തപുരം കാവ്യകല തുടങ്ങി ഒട്ടേറെ സംഘങ്ങളില്‍ സഹകരിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ ജീവിതമാര്‍ഗ്ഗം എന്ന നിലക്ക് രംഗത്തെത്തി എന്നവര്‍ പറയുന്നു.
15.ബിന്ദുരാജ് - കോട്ടയം (1981) പാലപ്പുറം സ്വദേശി. ഒറ്റപ്പാലം ദര്‍ശനയിലൂടെ സജീവമായി നാടകരംഗത്ത്.
16.ദേവകി. പി.സി - 1942-ല്‍ ജനിച്ചു. മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ താമസിക്കുന്നു. അദ്ധ്യാപികയായി വിരമിച്ചു. മോഹന്‍ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ രാഷ്ട്രീയ നാടകങ്ങളില്‍ സജീവപങ്കാളിത്തം.

പ്രസിദ്ധ നാടകനടന്‍ ടി.പി. ഗോപാലന്‍ മാസ്റ്റര്‍ക്കൊപ്പം നാടകപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. അദ്ധ്യാപക കലാസമിതികളിയും സജീവമായി പങ്കെടുത്തു.
17.സിസിലി - 1959-ല്‍ ജനിച്ചു. തൃശൂര്‍ ജില്ലയിലെ പുതുക്കാട് സ്വദേശി. കലാനിലയം സ്ഥിരം നാടകവേദി. കഴിമ്പ്രം തീയേറ്റേഴ്‌സ്, ആലുവ ശാരിക, തൃശൂര്‍ യമുന എന്റര്‍ടൈനേഴ്‌സ്, തൃശൂര്‍ വ്യാസ തുടങ്ങി സമിതികളില്‍ സഹകരിച്ചുകൊണ്ട് നാടകരംഗത്തേക്ക് വന്നു.
18.രമണി - ഇടവ സ്വദേശി. നൃത്തസംഗീത നാടകത്തിലൂടെ രംഗത്തേക്ക്. കൊല്ലം സോപാനം, ആറ്റിങ്ങല്‍ ദേശാഭിമാനി തുടങ്ങിയ സമിതികളിലൂടെ നാടകരംഗത്തേക്ക്.
19.പട്ടാമ്പി സുഭദ്ര - പാലക്കാട് ജില്ലയിലെ പാലപ്പുറം സ്വദേശി. 1954-ല്‍ ജനനം. ഒരുപാട് അമേച്ച്വര്‍ നാടകസമിതികളില്‍ സഹകരിച്ചു. കഴിമ്പ്രം തീയേറ്റേഴ്‌സ് തൃശൂര്‍, തൃശൂര്‍ ചിന്മയി, ദര്‍ശന ഒറ്റപ്പാലം തുടങ്ങിയ സമിതികളിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക്.
20.ബിയാട്രിസ് കെ.പി.എ.സി- 1938ല്‍ ജനനം. കൊച്ചിയിലെ കൂവപ്പാടത്തു താമസിക്കുന്നു. പി.ജെ. ആന്റണിയാണ് രംഗത്തേക്ക് കൊണ്ടുവന്നത്. പ്രതിഭ തീയേറ്റേഴ്‌സ്, കെ.പി.എ.സി, മാളവിക, കുന്നംകുളം ഗീതാജ്ഞലി, കാലടി തീയേറ്റേഴ്‌സ്, തൃശൂര്‍ ചിന്മയി, ആരാധന, സംഗമിത്ര, സൂര്യസോമ, നവധാര, അങ്കമാലി പൂജ തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
21.അടൂര്‍ പങ്കജം - 1930ല്‍ ജനനം. 1950-ല്‍ സ്വാമി ബ്രഹ്മവ്രതന്‍ രൂപീകരിച്ച ഉത്തരകേരള ലളിതകലാനിലയം എന്ന സമിതിയിലൂടെ നാടകരംഗത്തേക്ക്. മലയാള സിനിമാരംഗത്തെ സജീവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. 1975-ല്‍ അടൂരില്‍ സ്ഥാപിച്ച ജയാ തീയറ്റേഴിന്റെ ഉടമ. സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
22.സുകുമാരന്‍. എല്‍.സി - 1953-ല്‍ ജനിച്ചു. കോഴിക്കോട് സ്വദേശി. കോഴിക്കോട് സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് എന്നീ സമിതികളില്‍ സജീവമായി അഭിനയിച്ചിരുന്ന പ്രഗത്ഭയായ നടി.
28.ജോസ്. സി.എന്‍ - നാടകത്തിന്റെ കാണാപ്പുറങ്ങള്‍, ഡിസി ബുക്‌സ്, 1996
29.സ്റ്റെല്ല - 'അമ്മ' നാടകരൂപത്തില്‍ മലയാളത്തില്‍ ആദ്യമായവതരിപ്പിച്ചത് 77-78 കാലത്ത് രൂപീകൃതമായ ജനകീയ സാംസ്‌കാരികവേദിയുടെ ഭാഗമായ കോഴിക്കോട് രണചേതനയാണ്. ഈ നാടകത്തില്‍ അമ്മയുടെ റോളാണ് സ്റ്റെല്ല ചെയ്തിരിക്കുന്നത്. മകന്‍ പാഥേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോയ് മാത്യുവുമായിരുന്നു.

രാമചന്ദ്രന്‍ മുകേരി, പപ്പന്‍ നെല്ലിക്കോട്, എ.സി.കെ. രാജ എന്നിവരും ഈ നാടകത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒന്നു രണ്ടു വര്‍ഷക്കാലം കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു ഇത്. സ്റ്റെല്ല ഇന്നും സിനിമ, ടെലിവിഷന്‍ അഭിനയരംഗത്തും, ഡബ്ബിങ് രംഗത്തും സജീവമാണ്.
(മലയാള നാടക സ്ത്രീചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്)
സജിത മഠത്തില്‍

Friday, January 21, 2011

Changing Seasons


Mesmerising tune blended with heart whelming lyrics… That’s what AR. Rahman’s ‘Changing Seasons’ is all about. If you are wondering what it is, then let us put it in simpler way – it’s the song which was used in ‘Raavan’ during the ending titles, after Beera (Abhishek Bachchan in Hindi and Vikram in Tamil) is shot and he falls off from the cliff.

The song “Uda Ja Re” (“Naan varuven… meendum varuven” in Tamil), in which the Music Mozart had literally put his heart and soul, sadly didn’t feature in the movie nor people seldom remember it at as it was played when the end titles were rolling. Besides, the track wasn’t included in the film’s music album.

Crystal blue waters, fluffy clouds and beautiful sunsets and add to that Aishwarya Rai’s ethereal presence, intoxicating lyrics and of course the quintessential Rahman charm you can’t ask for more.

With a view to bring this beautiful track to people’s notice, Y M Movies along with Prinz Productions and Ganashankar Balachandran has come up with this music video, titled ‘Changing Seasons’ - featuring AR Rahman and glimpses of Aishwarya Rai’s scenes from ‘Raavan’. The video, which has both Hindi and Tamil versions, is directed by John Warner and edited by Abdul Quadir along with Warner.



Changing Seasons (Hindi)




Changing Seasons (Tamil)




Tuesday, January 11, 2011

ചില സിനിമ "പാഴ്" വെടികള്‍

നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.



കഥ ഇഷ്‌ടമായാല്‍ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്‍
എങ്കിലിനി `ഒടുക്കത്തെ വീഴ്‌ചയാകും'


സ്വന്തം ബിസിനസ്‌ വന്‍ നഷ്‌ടത്തിലാണെന്ന്‌ എപ്പോഴും പറയുന്ന രണ്ടു വിഭാഗക്കാരേയുള്ളൂ. ഒന്ന്‌ സ്വകാര്യബസുടമകള്‍ മറ്റൊന്ന്‌ സിനിമാക്കാര്‍. എന്നിട്ടും ധാരാളം ബസുകള്‍ ഇറങ്ങുന്നു. സിനിമകളും - അമല്‍ നീരദ്‌
രണ്ടും പറ്റിക്കല്‍ പ്രസ്‌ഥാനമാണല്ലോ?

ഞാന്‍ പഠിച്ചത്‌ സൈക്കോളജിയാണ്‌. അതുകൊണ്ട്‌ എല്ലാവരെയും ഒബ്‌സര്‍വ്‌ ചെയ്യാന്‍ എനിക്ക്‌ കഴിയാറുണ്ട്‌ - സജി സുരേന്ദ്രന്‍
ഒബ്‌സര്‍വേഷന്റെ റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ?

അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്‌ എതിര്‍പ്പില്ല - നവ്യാനായര്‍
അല്‌പം സമാധാനം ആഗ്രഹിക്കുന്നുണ്ടാവും.

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ്‌ ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്‌ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്‌ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ്‌ ഒരു ഇമെയില്‍ അയയ്‌ക്കാന്‍പോലും ഞാന്‍ പഠിച്ചത്‌ - ദിലീപ്‌
അയ്യോ... പാവം

സൂപ്പര്‍ സ്‌റ്റാറുകളായ മമ്മൂട്ടിസാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമ കാണാറുണ്ട്‌ - വിജയ്‌
പ്രായം അഭിനയത്തിന്‌ ഒരു പ്രശ്‌നമല്ല എന്ന തോന്നലുണ്ടാവാന്‍ ഇത്‌ നല്ല ശീലമാണ്‌.

ത്രില്ലറിലൂടെ എനിക്ക്‌ കിട്ടിയത്‌ വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ്‌ - പൃഥ്വിരാജ്‌
അല്ലെങ്കിലും `പവറിനു' കുറവില്ലല്ലോ?

പ്രതിസന്‌ധി എന്ന വാക്ക്‌ ഞാന്‍ 19 കൊല്ലമായി കേള്‍ക്കുന്നതാണ്‌ - ദിലീപ്‌
ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതും അതല്ലേ?

കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വ്യായാമം ഡാന്‍സാണ്‌ - പാര്‍വ്വതി
നെയ്യൊക്കെ ഉരുകുന്നതിന്‌ ഡാന്‍സ്‌ ബെസ്‌റ്റാ... കീപ്‌ ഇറ്റ്‌അപ്പ്‌.

അഞ്ചാറു കാര്യങ്ങള്‍ ഞാന്‍ ഈസിയായി പാചകം ചെയ്യാറുണ്ട്‌. മുട്ട പുഴുങ്ങും ചായയും കോഫിയും ഉണ്ടാക്കും - റെയ്‌മ സെന്‍
പപ്പടം കാച്ചാനുംകൂടി പഠിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.

ലൊക്കേഷനില്‍ ആണെങ്കിലും വ്യായാമം മുടക്കാറില്ല. സിക്‌സ്‌ പായ്‌ക്കിലൊന്നും എനിക്ക്‌ താല്‌പര്യമില്ല - ജയറാം
ആയകാലത്ത്‌ ശ്രമിച്ചില്ല... പിന്നയാ അവസാനകാലത്ത്‌

ബിക്കിനിയില്‍ സ്‌ത്രീകളെ കണ്ട്‌ ആളുകള്‍ക്ക്‌ മടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. - വിദ്യാബാലന്‍
പിന്നെ, കൊക്കെത്ര കുളം കണ്ടതാ...

വസ്‌ത്രങ്ങളടങ്ങിയ മൂന്ന്‌ പെട്ടികളുമായി ഞാന്‍ ലോകം ചുറ്റുന്നു. എനിക്ക്‌ മേല്‍വിലാസമില്ല - ഫ്രിദ പിന്റോ
`സഞ്ചാരി' ഫാമിലിയാണല്ലേ?

പരാജയങ്ങളുടെ കാലത്ത്‌ പെരുവഴിയിലാക്കി കടന്നുപോയവരെ ഞാന്‍ ഓര്‍ക്കുന്നേയില്ല - പ്രിയദര്‍ശന്‍
സ്‌മരണവേണം, സ്‌മരണ...

സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക്‌ ഒരു പാഠപുസ്‌തകമാണ്‌ - മമ്മൂട്ടി
ഇപ്പോഴത്തെ സിലബസില്‍ ആ പാഠപുസ്‌തകം ഉള്‍പ്പെടുത്തിയിട്ടില്ല.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ വളരെ നല്ല ദിശാബോധമുള്ള ഏകസിനിമാക്കാരന്‍ ഞാന്‍ മാത്രമാണെന്നാണ്‌ പലരും പറയുന്നത്‌ - സലിംകുമാര്‍
`പലരും' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വീട്ടിലുള്ളവരെയാണോ?

ഒരു ടെന്‍ഷനില്ലാതെ സ്വന്തമായി ചിന്തിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്‌ പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനുശേഷമാണ്‌ - സുരേഷ്‌ ഗോപി
പാട്ട്‌ കേള്‍ക്കുന്നവന്‌ അത്‌ കഴിഞ്ഞ്‌ ടെന്‍ഷന്‍

എന്റെ മനസ്സില്‍ നല്ലത്‌ എന്ന്‌ ബോധ്യപ്പെടുന്ന സിനിമമാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ - അനൂപ്‌ മേനോന്‍
അതിന്‌ ഇനി ഒരുപാട്‌ കാലം വേണ്ടിവരുമല്ലോ?

തമിഴ്‌ സിനിമയില്‍ എന്റെ തരംഗം അവസാനിച്ചുവെന്ന്‌ പറയുന്നത്‌ വെറും വിഢ്‌ഡിത്തം മാത്രം. സത്യം പറഞ്ഞാല്‍ എനിക്ക്‌ ശ്വാസംവിടാന്‍പോലും സമയമില്ല - തമന്ന
എങ്കില്‍പ്പിന്നെ `വലിവിന്റെ ആരംഭമായിരിക്കും'

മലയാളിയുടെ അമിതഭക്‌തിയും ആള്‍ദൈവ ആരാധനയും മദ്യപാനാസക്‌തിയുമാണ്‌ `ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന ചിത്രത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത്‌ - പ്രിയനന്ദനന്‍
സിനിമകാണല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമോ?

മലയാളികള്‍ ഭാഗ്യവാന്മാരാണ്‌ കേരളത്തിലെ ക്ഷേത്രങ്ങളും വാസ്‌തുവിദ്യയും കാവുകളുമൊക്കെ എന്നെ ശരിക്കും സ്വാധീനിച്ചു. ചമ്പാവരിചോറ്‌, അവിയല്‍, കാളന്‍, അപ്പം, പുട്ട്‌ കേരളത്തിന്റെ രുചിയും ഇഷ്‌ടമായി - മല്ലിക ഷെരാവത്ത്‌
സകല `കെടുതികളും' അവസാനം കേരളത്തിലേക്ക്‌...

ആവശ്യമില്ലാതെ ടെന്‍ഷനടിക്കാറില്ല. കുട്ടികളുടെ കാര്യത്തിലെ അല്‌പമെങ്കിലും ടെന്‍ഷനുള്ളു. - റഹ്‌മാന്‍
പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരുന്നാല്‍ ഇതാണ്‌ ...

തിലകന്‍ മലയാള സിനിമയുടെ ശാപമാണ്‌. അദ്ദേഹത്തോടൊപ്പം ഇനി ഒരു ചിത്രത്തില്‍പോലും അഭിനയിക്കില്ല - ക്യാപ്‌റ്റന്‍ രാജു
ക്യാപ്‌റ്റന്‌ ആരെയാ പേടി?

പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കമ്മീഷണറായി ഞാന്‍തന്നെ അഭിനയിക്കും - സുരേഷ്‌ഗോപി
മമ്മുട്ടിയോട്‌ `ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന്‌ ചോദിക്കാന്‍ മറക്കരുത്‌...

എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല - രഞ്‌ജിത്ത്‌
പ്രേക്ഷകന്‌ `പൈസ' ഒരു വിഷയമാണ്‌.

ബോളിവുഡിലെ സൂപ്പര്‍ഖാന്‍മാര്‍ എന്റെ ആരാധനാപാത്രങ്ങളാണ്‌. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇഷ്‌ടപ്പെടുന്നു. ഭാവിയില്‍ അവരുടെ സ്‌ഥാനത്തേക്കുയരാനുള്ള തീവ്രയത്‌നത്തിലാണ്‌ ഞാന്‍ - സെയ്‌ഫ്‌ അലിഖാന്‍
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?

എന്റെ സുഹൃത്തും ഫിലോസഫറും വഴികാട്ടിയുമാണ്‌ ശശിതരൂര്‍ ഞങ്ങള്‍ പരസ്‌പരം ഒരുപാട്‌ അറിവുകള്‍ കൈമാറുന്നു - സുനന്ദ പുഷ്‌കര്‍
ഈ പ്രായത്തില്‍ ഇതല്ലേ പറ്റൂ?

ഷൂട്ടിങ്‌ ഇടവേളയില്‍ വീട്ടില്‍ പാചക പരീക്ഷണങ്ങളുമായി കഴിയാനാണ്‌ എനിക്കിഷ്‌ടം - സുചിത
നല്ലകാര്യമാ.... കുറച്ചുകഴിഞ്ഞ്‌ ഉപകാരപ്പെടും.

എന്താ ഞാന്‍ ജോണിനെക്കുറിച്ച്‌ പറയേണ്ടത്‌. എന്റെ എല്ലാമാണ്‌ ജോണിപ്പോള്‍ - മീരാ വാസുദേവ്‌
തുടര്‍ന്നും ഇങ്ങനെയായാല്‍ മതിയായിരുന്നു.

പ്രാഥമിക കളക്‌ഷനില്‍ അന്‍വര്‍ എന്ന സിനിമ രജനീകാന്തിന്റെ യന്തിരനേക്കാള്‍ മുന്നിലാണ്‌ - അമല്‍ നീരദ്‌
ഉവ്വുവ്വെയ്‌... ഇങ്ങനെയാണെങ്കില്‍ കുറച്ച്‌ കിട്ടിക്കാണും.

എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന്‌ ആഗ്രഹിച്ച ആളാണ്‌ ഞാന്‍ - അഗസ്‌റ്റിന്‍
അനുഭവം ഗുരു

ഒരു കഥാപാത്രം കിട്ടിയാല്‍ വളരെപെട്ടെന്ന്‌ അതിലേക്ക്‌ സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ കഴിയുന്നു - കൈലാഷ്‌
വോള്‍ട്ടേജ്‌ കുറവാണെന്നു മാത്രം

ഇവിടെവരെ എത്തുമെന്നോ ഇത്രയൊക്കെ ആയിത്തീരുമെന്നോ പ്രതീക്ഷിച്ചതല്ല - റിമ കല്ലുങ്കല്‍
എവിടെവരെ? എത്രയൊക്കെ?

എന്റെ സിനിമകള്‍ കാണാന്‍വേണ്ടി മാത്രം തിയറ്ററിലെത്തുന്ന ആളുകളുണ്ട്‌ - ലാല്‍

ഒന്നോ രണ്ടോ ആളുകളുണ്ട്‌ എന്നുപറയൂ.

മരിച്ചുപോയ എന്റെ അച്‌ഛന്റെ സ്‌ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്‍ കണ്ടത്‌ - ഭാമ
പിന്നീട്‌ തിരിഞ്ഞുനോക്കാത്തത്‌ അതുകൊണ്ടാണോ?

അച്‌ഛന്‌ ആധാരമെഴുത്താണ്‌. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അച്‌ഛനെ `വഴിയാധാര'മാക്കരുത്‌.

കൊച്ചുകുട്ടികള്‍ക്ക്‌ എന്നെ വലിയ ഇഷ്‌ടമാണ്‌. `നീലത്താമര'യിലെ ഹരിദാസ്‌ മാമന്‍ എന്നാണ്‌ അവര്‍ വിളിക്കുക - കൈലാഷ്‌
`മാറ്റി വിളിപ്പിക്കാതിരുന്നാല്‍ കൊള്ളാം...'

ഹര്‍ഭജന്‍ എനിക്കിപ്പോള്‍ മൂത്ത സഹോദരനെപ്പോലെയാണ്‌ - ശ്രീശാന്ത്‌

കിട്ടേണ്ടത്‌ കിട്ടിക്കഴിഞ്ഞാണോ?

ഞാന്‍ ഏറ്റവും കൂടുതല്‍ പശ്‌ചാത്തപിക്കുന്നത്‌ അന്ന്‌ ശ്രീശാന്തിനെ അടിച്ച സംഭവമാണെന്ന്‌ പിന്നീട്‌ പലപ്പോഴും വ്യക്‌തമാക്കിയിട്ടുണ്ട്‌ - ഹര്‍ഭജന്‍ സിംങ്‌
ഒരു നല്ല കാര്യത്തിനല്ലേ... പോട്ടെ, വിട്ടുകള...

ബാഹ്യമായി ദര്‍ശിക്കുന്നതോ കരുതുന്നതോ ആയ ഇമേജില്‍നിന്ന്‌ വിഭിന്നമാണ്‌ നയന്‍താരയുടെ സ്വഭാവം - പ്രഭുദേവ
ആന്തരികം കണ്ടവനേ ഇത്‌ പറയാനാവൂ.

ഇനിയൊരു വിവാഹത്തെപ്പറ്റി ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല - ഉര്‍വശി
അടുത്തനിമിഷം ചിന്തിക്കാവുന്നതാണ്‌.

ജര്‍മ്മന്‍ ഫിലിം സ്‌കൂളില്‍പഠിച്ച്‌ തിരിച്ച്‌ ഫ്‌ളൈറ്റില്‍ വരുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തം ഞാനറിഞ്ഞത്‌ - അമല്‍ നീരദ്‌
ഹോളിവുഡില്‍വച്ച്‌ സ്‌പില്‍ബര്‍ഗിനെ സംവിധാനം പഠിപ്പിച്ചു മടങ്ങുമ്പോഴല്ലേ ബര്‍ലിന്‍ മതില്‍ തകര്‍ന്നത്‌ അറിഞ്ഞത്‌?

രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ സ്‌നേഹിച്ചത്‌ കോണ്‍ഗ്രസിനെ ആയിരുന്നു - അഴീക്കോട്‌

അക്കാലത്തെ രണ്ടു പ്രേമലേഖനം കിട്ടിയിരുന്നെങ്കില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.

നിര്‍മ്മാതാവിനെയും പ്രേക്ഷകരെയും തൃപ്‌തരാക്കുകയാണ്‌ എന്റെ ലക്ഷ്യം - രാജസേനന്‍ 
ഇതുവരെ സാധ്യമാകാത്തത്‌ ഇനി നടക്കുമോ?

എന്റേത്‌ ഒരു പ്രണയവിവാഹമായിരിക്കില്ല - രമ്യ നമ്പീശന്‍ 
വണ്‍വേ പ്രണയം വിവാഹത്തിലെത്താറില്ല കുട്ടി

ഇന്‍ഡസ്‌ട്രിയിലെ എല്ലാവരും ഇന്ദ്രജിത്ത്‌ നല്ല നടനാണെന്ന്‌ പറയും - ഇന്ദ്രജിത്ത്‌
പ്രേക്ഷകര്‍ മാത്രമാണ്‌ അത്‌ പറയാത്തത്‌

ഒരു പടത്തിലെങ്കിലും അഭിനയിക്കണം പൊട്ടപ്പടമായാലും - ശ്രീശാന്ത്‌ 
ഇതിനെയാണ്‌ നിലവാരത്തകര്‍ച്ച എന്നുപറയുന്നത്‌.

മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി ഞാന്‍ സ്വപ്‌നം കാണുന്നു - പൃഥ്വിരാജ്‌ 
വല്ലാത്തൊരു കാഴ്‌ചയായിപ്പോയി.

സൗന്ദര്യമുള്ള ഒരു പുരുഷനെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല - രഞ്‌ജിനി ഹരിദാസ്‌ 
കാഴ്‌ചക്കുറവുണ്ടോ?

എല്ലാവര്‍ക്കും ബോധ്യമാകുന്ന സിനിമകള്‍ മാത്രമേ ഏറ്റെടുക്കൂ - മോഹന്‍ലാല്‍ 
അപ്പോള്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണോ?

ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയം എനിക്കറിയാമായിരുന്നു - ലക്ഷ്‌മി റായ്‌ 
പോയത്‌പോയി ഇനി പറഞ്ഞിട്ടെന്തു കാര്യം

ഒരാര്‍ട്ടിസ്‌റ്റിനെ സംബന്‌ധിച്ച്‌ ശരീരം സൂക്ഷിക്കേണ്ടത്‌ അവരുടെ കടമയാണ്‌ - നയന്‍താര 
ശരീരമുണ്ടെങ്കിലല്ലേ കാര്യം നടക്കൂ.

തന്നെപ്പോലൊരു കലാകാരനെ കൊന്ന കൊലപാതകികളാണ്‌ അമ്മയും ഫെഫ്‌കയും - തിലകന്‍ 
കൊന്ന പാപം തിന്നാല്‍ തീരുമോ?

കല്യാണം കഴിച്ചത്‌ വിവാഹമോചനത്തിനല്ല - നിഷാല്‍ചന്ദ്ര (നടി കാവ്യാമാധവന്റെ ഭര്‍ത്താവ്‌) 
വിശ്വാസം അതല്ലേ എല്ലാം

എനിക്ക്‌ അമിതമായി ഒന്നും ദൈവം തന്നില്ല. ഈ തടി ഒഴിച്ചാല്‍ - മധു 
ഉള്ളത്‌ കാതലല്ലേ

കുഞ്ഞുങ്ങളുടേതുപോലെ കളങ്കമില്ലാത്ത മനസ്സാണ്‌ എന്റേത്‌ - സുരാജ്‌ വെഞ്ഞാറമൂട്‌ 
തിരിച്ചറിവായില്ല

എനിക്ക്‌ ജീവിതം മനസിലാകുന്നില്ല. ആള്‍ക്കാരെയും മനസിലാകുന്നില്ല - കാവ്യാ മാധവന്‍ 
എന്താ സംഭവിച്ചേ? ആരാ പടക്കം പൊട്ടിച്ചേ? ഇന്ന്‌ വിഷുവാ?

അള്‍ട്ടിമേറ്റ് വെടി

സിനിമയില്‍ സീരിയസ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ സിനിമയില്‍ കോമഡിയാണ്‌ ഞാന്‍ ചെയ്യുന്നത്‌ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇത്‌ കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം....

കടപ്പാട്  : thattukadablog

Friday, November 12, 2010

ഫാന്‍സുകാരെ നിങ്ങള്‍ക്ക് സലാം

Fans Associations Kerala
ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പ്‌ രജനീകാന്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഫിലിം അടങ്ങിയ പെട്ടി ഘോഷയാത്രയായാണ്‌ തിരുവനന്തപുരത്തെ തിയേറ്ററിലേക്ക്‌ കൊണ്ടുവന്നത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ്‌ പൂജയും സ്‌ക്രീനില്‍ പാലഭിഷേകവും നടന്നു. തിയേറ്റര്‍ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തുവിരല്‍വച്ച്‌ മലയാളി പറഞ്ഞു: `ഈ തമിഴന്മാരുടെയൊരു കാര്യം. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ!' വെറും പാണ്ടി'കളായ, നിരക്ഷരകുക്ഷികളായ തമിഴന്മാരെ നമ്മള്‍ അന്ന്‌ കളിയാക്കിക്കൊന്നു. തിരഞ്ഞെടുപ്പിനു നിന്നാല്‍ കെട്ടിവച്ച കാശ്‌പോലും കിട്ടാതെ സിനിമാതാരങ്ങളെ കെട്ടുകെട്ടിക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ നമ്മള്‍ ഉച്ചൈസ്‌തരംഘോഷിച്ചു.

എന്നിട്ട്‌, നമ്മള്‍ ഇപ്പോള്‍ `വെറും പാണ്ടി'കളെക്കാള്‍ കഷ്‌ടമായിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ വളര്‍ത്തുന്ന കുറേ പണിയില്ലാത്ത ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപീകരിച്ച്‌ മലയാളിയുടെ മാനംകെടുത്തുന്നു. `ഞങ്ങളുടെ ലാലേട്ടനെയും ഞങ്ങളുടെ മമ്മൂക്ക'യെയും തൊട്ടുകളിച്ചാല്‍ തൊട്ടുകളിക്കുന്നവന്റെ കൈവെട്ടുമെന്ന്‌ ഈ വിവരദോഷികളായ ചെറുപ്പക്കാര്‍ ചാനലില്‍ വീമ്പിളക്കുന്നു. തമിഴന്മാരെ നാണിപ്പിക്കുംവിധം സൂപ്പര്‍താരങ്ങളുടെ സിനിമ കളിക്കുന്ന തീയേറ്ററുകളെ അലങ്കാരങ്ങളാല്‍ മൂടുന്നു. ഫിലിം പെട്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജിക്കുന്നു. കഷ്‌ടംതന്നെ

Fans Associations Kerala

കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ നിന്ന്‌ പാലവരെ സഞ്ചരിച്ചപ്പോഴാണ്‌ ഫാന്‍സ്‌ അസോസിയേഷനുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക റോഡോരം എത്രയധികം മലിനമാക്കുന്നുവെന്ന്‌ നേരിട്ട്‌ ബോധ്യപ്പെട്ടത്‌. എല്ലാ ചെറിയ ജങ്‌ഷനില്‍പ്പോലും സൂപ്പര്‍താരങ്ങളെ വാഴ്‌ത്തുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ജന്മനാവൈരികളായ മമ്മൂട്ടി-മോഹനലാല്‍ ഫാന്‍സുകള്‍ മത്‌സരിച്ചാണ്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌. അറയ്‌ക്കുന്ന വാചകങ്ങളാണ്‌ ഫ്‌ളെക്‌സുകളില്‍. ഇത്‌ വെറും നാട്ടുരാജാവല്ല, ഇവന്‍ ദിഗന്തങ്ങള്‍ അടക്കിഭരിക്കുന്ന പഴശ്ശിരാജ' എന്ന്‌ ഒരു ഫ്‌ളെക്‌സ്‌ മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുമ്പോള്‍ `ഇവന്‍ വെറും പഴശ്ശിരാജാവോ സേതുരാമയ്യരോ അല്ല. ഇവനാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി അഥവാ ഉലകനായകന്‍ എന്ന്‌ മോഹന്‍ലാല്‍ ഫ്‌ളെക്‌സ്‌ ആക്രോശിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാള്‍ക്കും കാറിത്തുപ്പാന്‍ തോന്നുന്ന ഡയലോഗുകള്‍. ആരാധനവേണം. പക്ഷേ അത്‌ ഇങ്ങനെ മാനസികരോഗമായി മാറിയാലോ!!

അഴീക്കോട്‌ മാഷ്‌ സൂപ്പര്‍താരങ്ങളെ മൂക്കറ്റം ചീത്തവിളിച്ചത്‌ ഫാന്‍സുകാരെ ഞെട്ടിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌ `ആരാണ്‌ അഴീക്കോട്‌' എന്ന ചോദ്യവുമായാണ്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ തലപ്പത്തുള്ള ഒരു മാനസികരോഗി ചാനല്‍ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്‌. മോഹന്‍ലാലിനോടുള്ള ആരാധനയും ബഹുമാനവും അഴീക്കോടിനോടുള്ള രോഷവും കാരണം കക്ഷിയുടെ വായില്‍നിന്ന്‌ വാചകങ്ങള്‍ പുറത്തേക്കുവരുന്നില്ല. കുറച്ചുനേരത്തെ അഭ്യാസത്തിനുശേഷം ഇത്രയും കേട്ടു. `ആരാ, ആരാ അയാള്‌: അഴീക്കോടാണത്രേ ലാലേട്ടന്റെ മുന്നില്‍ ആരാ അയാള്‌?'

ആരാണ്‌ അഴീക്കോട്‌ എന്ന്‌ പ്രസ്‌തുത ഫാന്‍ ആത്‌മാര്‍ത്ഥമായി ചോദിച്ചതാവണം. കാരണം, സൂപ്പര്‍താരത്തിന്റെ കാല്‍തിരുമ്മി നടക്കുന്ന ഫാന്‍സുകാര്‍ അഴീക്കോടിനെപ്പറ്റി കേട്ടിരിക്കാന്‍ സാധ്യതയില്ല. ആ തുറന്നുപറച്ചില്‍ ഏതായാലും നന്നായി.

പാര്‍ട്ടി വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന ചാവേറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക്‌ യാതൊരു ക്ഷാമവുമില്ലാത്ത നാടാണിത്‌. എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലാനും വീട്‌ കുളംതോണ്ടാനും കുരങ്ങന്മാര്‍ എപ്പോഴും റെഡിയാണ്‌. അതുപോലെ തന്നെയാണ്‌ ഫാന്‍സുകാരുടെയും കാര്യം. മറ്റുള്ളവരുടെ സിനിമയെ കൂവി തോല്‌പിക്കാനും സൂപ്പര്‍താരത്തിനു വേണ്ടി പ്രസ്‌കോണ്‍ഫറന്‍സ്‌ നടത്താനുമെല്ലാം ഫാന്‍സ്‌ ചാവേറുകള്‍ റെഡി. സൂപ്പര്‍താരമാരകട്ടെ, ഫാന്‍സ്‌ അസോസിയേഷനുമായി തനിക്ക്‌ യാതൊരു ബന്‌ധവുമില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറയും. അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. നമുക്ക്‌ വാലാട്ടി പിന്നാലെ നടക്കുന്നതിന്‌ ചെല്ലും ചെലവും കിട്ടിയാല്‍ പോരെ! പോരാത്തതിന്‌ ഒരിക്കലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത മുഖങ്ങള്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ സീറ്റു കിട്ടുന്നതും ചില്ലറക്കാര്യമാണോ?
അതുകൊണ്ട്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തഴച്ചുവളരട്ടെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ആസനത്തില്‍ ആല്‍ കിളിര്‍ത്താല്‍ അതുമൊരു തണല്‌!

By: ബൈജു എന്‍. നായര്‍ 

Monday, June 29, 2009

നിങ്ങളുടെ മുഖത്തെ നിങ്ങള്‍ ഭയക്കുന്നോ ?

Sharukh Khan (SRK), Katrina kaif (Kat)
നമുക്കെല്ലാവര്ക്കും ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചിട്ടു തന്ന ഒന്നാണ് മനുഷ്യജന്മം. അതില്‍ ചിലര്‍ മനുഷ്യരായി ജനിച്ച് കഴുത,പട്ടി,പന്നി എന്നീ ഐറ്റംസുകളുടെ സ്വഭാവം കാണിച്ചാലും അതുപിന്നെ ദൈവത്തിന്റെ കമ്പ്യുട്ടറിനും തകരാര്‍ സംഭവിക്കാതിരിക്കാതെ തരമില്ലല്ലോ! എന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം...അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് മനുഷ്യജന്മത്തെ പറ്റി..ഇന്ന് ആണും പെണ്ണും ആയി ജനിച്ചവര്ക്കെല്ലാം പുള്ളിക്കാരന്റെ അപ്പത്തെ മൂഡ്‌ അനുസരിച്ച് മരിക്കുന്നത് വരെ ഈ ലോകം കാണാന്‍ വേണ്ടി സ്വന്തമായി രണ്ടു കണ്ണും ആ സാധനം വക്കാന്‍ വേണ്ടി അതിനുപറ്റിയ ഒരു മുഖവും കൊടുത്തിട്ടുള്ള കാര്യം ഞാന്‍ തന്നെ പറഞ്ഞുതരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു...എന്നാല്‍ ഇന്ന് ഈ ലോകത്ത് നടക്കുന്നതെന്താണ്?

ഇ-ലോകത്തെ ഭീകര ഐടി ശക്തികളായ ഗൂഗിളും യാഹൂവും എന്നുവേണ്ട അതിന്റെ ശാഖകളായ എല്ലാ സോഷ്യല്‍ നെറ്റുവര്ക്കുകളിലും നാം കണ്ടുവരുന്നത് എന്താ?? എല്ലാവരും ഷാരൂഖാന്മാര്‍...പെണ്ണുങ്ങള്‍ ആണെങ്കിലോ കത്രീനകൈഫ്‌ മുതല്‍ തുടങ്ങി ലോക്കല്‍ സീരിയല്‍ നടി വരെ ഉള്ളവരുടെ ചിത്രങ്ങള്‍ സ്വന്തം മുഖം എന്ന പോലെ ഇട്ടിരിക്കുന്നു....അതും സ്വന്തം ചിത്രം ഇട്ടോളാന്‍ വേണ്ടി ഇവരൊക്കെ നമുക്ക് വച്ച് തന്ന സ്ഥലത്ത്.....എന്തായിത്?????

ഇതൊക്കെ ശരിയായ ഏര്പ്പടാണെന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ സുഹ്രുത്ത്ക്കളെ ?. എന്തുകൊണ്ട് ഇവരാരും ഒരുകാലത്ത്‌ തകര്ന്നു തരിപ്പണമായി നാറാണക്കല്ല് എടുത്ത്‌ നിന്ന മലയാള സിനിമക്ക് ഇത്തിരിയെങ്കിലും ഉദ്ധാരണശേഷി ഉണ്ടാക്കിത്തന്ന ഷക്കീലയുടെ ഫോട്ടോ ഇടുന്നില്ല...അതൊക്കെ പോട്ടെ തൊണ്ണൂറുകളില്‍ കമ്യൂണിസ്റ്റ്പടുക്കളുടെ മുഖത്ത് നോക്കി ‘‘ഒന്ന് പോടെ’’ എന്ന് പറഞ്ഞ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ന് നിങ്ങള്ക്കെല്ലാവര്കും ഇങ്ങനെ ആര്മാദിക്കാന്‍ അവസരം ഉണ്ടാക്കിയത്തന്നിട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ നല്ല ഇടം നേടിയ ആ രാജീവ്ഗാന്ധിയുടെ ഫോട്ടോ ആരും ഇടുന്നില്ല..

അല്ലെങ്കിലും ഈ ഷാരൂഖ് ആരാ ? കത്രീന ആരാ ? അവെരൊക്കെ ഈ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഇന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് തെറ്റില്ലാത്ത സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ഷാരൂഖ് എന്ന് വിസ്മരിക്കുന്നുണ്ട് എങ്കിലും ആ മുഖവും ഇപ്പറഞ്ഞവരും തമ്മിലുള്ള ബന്ധം എന്താ?.....അല്ലെങ്കില്‍ അങ്ങേരു വന്നു ഇവന്റെയൊക്കെ കാലുപിടിച്ച്‌ ‘’എന്നെ ഒന്നങ്ങ്’’ എന്ന് വല്ലതും പറഞ്ഞോ?

അപ്പൊ അതൊന്നും അല്ല പ്രശ്നം...സ്വന്തം മുഖത്തിനോട് ഇവിറ്റകള്ക്കുള്ള വെറുപ്പ്‌.. അല്ലെങ്കില്‍ ആത്മവിശ്വാസക്കുറവ്...അതൊന്നും അല്ലെങ്കില്‍ ‘’ഈശ്വരാ എങ്ങനെ നാട്ടുകാര്ക്ക് മുന്പില്‍ ഈ മരമോന്ത ഞാന്‍ കാണിക്യ’’ എന്നോക്കെയാവാം ഒരുപക്ഷെ!!. അതൊക്കെ പോട്ടെ, എനിക്ക് സംശയം അതല്ല ഈ പെണ്ണുങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങളുടെ മുഖം കണ്ടാല്‍ നശിച്ചു പോകുന്നതാണോ ഈ ചാരിത്ര്യം എന്ന് പറയുന്ന സാധനം? ഓണ്ലൈന്‍ വഴി റേപ്പ്‌ ചെയ്യാമെന്നോ മറ്റോ ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ടു അപ്പൊ അതിനും സ്കോപ്പില്ല!!! പിന്നെ എന്താണ് പ്രശ്നം? വേണ്ടത്ര ചന്തം ഇല്ലാത്തതോ മറ്റോ ആണോ? ഇനി നാളെ ഒരുപക്ഷെ ഇപ്പറഞ്ഞവരൊക്കെ അവരുടെ ചിത്രം നിങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന് പറഞ്ഞ് നിങ്ങള്ക്കെതിരെ ഇവര്‍ കേസ്‌ കൊടുത്താല്‍ പിടിച്ചുനില്ക്കാന്‍ നിങ്ങള്ക്കാ കുമോ???

സുഹൃത്ത്ക്കളെ ചിന്തിക്കുക..... നിങ്ങളുടെ മുഖം മറ്റൊരാള്‍ സ്വന്തം ആവശ്യങ്ങള്ക്ക് വേണ്ടി ഉപയോഗിമ്പോള്‍ നിങ്ങള്ക്ക് ഉണ്ടാകുന്ന ആ‘ഒരിത്’ ഉണ്ടല്ലോ!! അത് തന്നെയാണ് ഇപ്പറഞ്ഞവര്ക്കും ഉണ്ടായേക്കാവുന്നതും..... ആയതുകൊണ്ട് ഇനിയെങ്കിലും സ്വന്തം മുഖത്തോടെങ്കിലും കൂറ് കാണിക്കുക.... കറുപ്പോ വെളുപ്പോ എന്തുമാകട്ടെ അത് ഈശ്യരനിശ്ചയം ആണെന്ന്‌ കരുതുക.... നമ്മുടെയൊക്കെ മുഖത്ത് ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറ്റും മുജ്ജന്മ കര്മ്മഫലം ആണെന്ന്‍ സ്വയം വിശ്വസിക്കുക....എന്നിട്ട് ചിരിക്കുന്ന മുഖത്തോടെ ലോകത്തെ കാണുക... ആത്മവിശ്വാസത്തോടെ..... അതുകാണാന്‍ ഈ കലിയുഗത്തിലും നല്ല മനുഷ്യര്‍ ഉണ്ടെന്ന് മറക്കാതിരിക്കുക.....അതിനു ഇപ്പോഴും നിങ്ങള്ക്ക് ‌ അവസരം ഉണ്ട്!!!!



കടപ്പാട് : viralthumbu