Showing posts with label tourism. Show all posts
Showing posts with label tourism. Show all posts

Saturday, October 10, 2015

മഞ്ഞണിഞ്ഞ സുന്ദരി...


സഹ്യപര്‍വ്വതത്തിന്റെ പൊന്‍കിരീടമാണ് പൊന്‍മുടി. തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്റര്‍ വടക്ക് കിഴക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3002 അടി ഉയരെ. അവിടെ എന്തര്് കാണാനെന്ന് ചോദിക്കരുത്. 'ഓ, മഞ്ഞുകളും മലകളും ഭയങ്കര ചന്തങ്ങളു തന്നെ'. വേണ്ടത്ര താമസസൗകര്യമൊക്കെയുണ്ടായിരുന്നെങ്കില്‍ 'നാട്ടിലെ ഊട്ടി' എന്നൊക്കെ വിളിക്കാമായിരുന്നു പോട്ടെ. അതൊക്കെ നടക്കുമായിരിക്കും. പണി നടക്കുന്നുണ്ട്.

22 ഹെയര്‍പിന്‍ വളവുകളും തല്ലിപ്പൊളി റോഡും പിന്നിട്ട് തനി മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളുമൊക്കെയുള്ള, പൊന്‍വെളിച്ചം വീഴുന്ന ഈ മലമുടിയില്‍ ഒന്ന് വന്നുനോക്കൂ. ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള വിശാലമായ ടോപ് സ്റ്റേഷനാണ് പൊന്‍മുടിയുടെ സവിശേഷത. രാവിലെ പരസ്പരം കാണാനാവാത്ത മഞ്ഞ്. ഉച്ച തിരിഞ്ഞാല്‍ കാറ്റോട് കാറ്റ്. മരങ്ങള്‍ക്കിടയില്‍ ചിമ്മിനിയില്‍ നിന്നുള്ള പുകപോലെ ഉയര്‍ന്നു പൊങ്ങുന്ന കോടമഞ്ഞ്.

തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടെ ആദ്യം വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്തത്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ട്രക്കിംഗ് നടത്തിയാല്‍ വരയാട്ടുമൊട്ടയില്‍ വരയാടുകളെക്കാണാം. വിതുരയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും. കല്ലാറിനോട് കളിക്കരുത്. ഉരുണ്ട മിനുസമുള്ള കല്ലുകള്‍ തഴുകിയോടുന്ന അരുവി മാടിവിളിക്കാം. കല്ലുകള്‍ വഴുതാം. ഇത്രയും കുറഞ്ഞ ചെലവില്‍ താമസിക്കാവുന്ന ഹില്‍സ്‌റ്റേഷന്‍ വേറെയുണ്ടാവാനിടയില്ല; പ്രത്യേകിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്. ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ അവര്‍ക്ക് വന്‍ ഡിസ്‌കൗണ്ട്. ആളുക്ക് 50 രൂപയോളം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വാടകയുടെ പകുതി. അതായത് 200 രൂപയും ടാക്‌സും. മറ്റുള്ളവര്‍ക്ക് 400 രൂപയും ടാക്‌സും.




ഒറ്റ ദിവസം കൊണ്ട് യാത്ര തീര്‍ക്കാനാണെങ്കില്‍ പൊന്‍മുടിയും തെന്‍മലയും കോന്നിയും ഒപ്പം കണ്ട് തിരിച്ച് പോവാം. നളചരിതം പോലെ കഥ ദിവസങ്ങള്‍ നീളണമെങ്കില്‍ പൊന്‍മുടിയിലോ തെന്‍മലയിലോ ഒരു ദിവസം തങ്ങി നേരെ ചെങ്കോട്ട വഴി കുറ്റാലത്തേയ്ക്ക് വിട്ടോളൂ.


Text: S N Jayaprakash, Photos: Vivek R Nair

Friday, December 12, 2014

മഴയില്‍ നനഞ്ഞ് മേഘങ്ങള്‍ തേടി....





ജനല്‍ചില്ലുകള്‍ക്കപ്പുറത്ത് ആര്‍ത്തുപെയ്യുന്ന മഴയുടെ ശീല്‍ക്കാരം കേട്ടുകൊണ്ടാണ് അന്ന് ഉറക്കമുണര്‍ന്നത്. തലവഴി മൂടിപ്പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിച്ചുമാറ്റി മെല്ലെ എഴുന്നേറ്റ് ജനവാതില്‍ തുറന്നപ്പോള്‍ കാറ്റിന്റെ കൈകളിലേറി മഴച്ചാറല്‍ മുഖത്തുവന്നു തഴുകി. മുറ്റത്ത് തളംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എന്തോ കൊത്തിചികഞ്ഞുകൊണ്ടിരിക്കുന്ന ഓലേഞ്ഞാലിയെ നോക്കിയിരുന്നപ്പോഴാണ് 'സോനു നിഗം' നീട്ടി പാടിയത്..... മൊബൈലെടുക്കാനായി കൈ നീട്ടിയപ്പോള്‍ കണ്ടു, ഗൂഗിള്‍ ടോക്കില്‍ രതീശന്റെ മെസ്സേജ് വന്നുകിടപ്പുണ്ട്... 'എപ്പോഴാണ് യാത്ര...' ഈശ്വരാ ഇന്നലെ കംപൂട്ടര്‍ ഓഫ് ചെയ്യാതെയാണോ കിടന്നത്... ഇത്തവണത്തെ കറന്‍റ് ബില്ലു വരുമ്പോള്‍ അറിയാം...! കംപൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേതലക്കല്‍ ശരത്തിന്റെ ശബ്ദം.... 'ഡാ... റെഡിയായില്ലേ...?' 'എന്താടാ ചെയ്യ്വാ മഴയാണല്ലോ..' 'അതൊന്നും സാരമില്ല, ഏതായാലും തീരുമാനിച്ചതല്ലേ, പോയ്ക്കളയാം....', 'ശരി എങ്കില്‍ ഞാന്‍ എട്ടര ആവുമ്പോഴേക്കും എത്താം' കുളികഴിഞ്ഞെത്തുമ്പോള്‍ മേശപ്പുറത്ത് കൊണ്ടുപോവേണ്ട സാധനങ്ങളെല്ലാം അമ്മ റെഡിയാക്കി വെച്ചിരുന്നു.... ..... രണ്ട് ജോഡി ഡ്രസ്സ്, തോര്‍ത്ത്, കേമറ, ഒരു സഞ്ചി നിറയെ ഈത്തപഴം...... അല്ല, റെയിന്‍കോട്ടെവിടെ...? ഒന്ന് ഒച്ചവെച്ചപ്പോള്‍ ജിംന എവിടൊക്കെയോ തെരഞ്ഞ് റെയിന്‍കോട്ടെടുത്തു കൊണ്ടുവന്നു.

ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴയാണ്.. ഇതുവരെ അടങ്ങിയിട്ടില്ല. ഈ പെരുമഴയത്ത് കോട്ടില്ലാതെങ്ങനാ..?! ബൈക്കെടുത്ത് ബിജുവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ ബിജുവിന്റെ അമ്മ ഓടിവന്ന് ചോദിച്ചു... 'അപ്പൊ.. പോവാന്‍തന്നെ തീരുമാനിച്ചു അല്ലേ....? ഞാന്‍ കരുതി കേന്‍സല്‍ ചെയ്തിട്ടുണ്ടാവുംന്ന്....' അല്ല, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം കഴിഞ്ഞ വര്‍ഷം ഇതേ സമയം പേരുപോലും അറിയാത്ത ഏതോ ഒരു കാട്ടില്‍ പോയിട്ട് വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിപോയതും പുലിയുടെ വായില്‍നിന്നും കഷ്ടിച്ചു രക്ഷപെട്ടതും നാട്ടില്‍ പാട്ടാണല്ലോ... 'പിന്നെ ബിനീഷേ... അവിടംവരെ നിങ്ങള്‍ ബൈക്കിലാണോ പോകുന്നത്...? ' ......രാജേട്ടനാണ്... എല്ലാവരുടേയും കയ്യിലിരിപ്പ് അവര്‍ക്ക് നന്നായറിയാം.. അതാണ് അങ്ങനെ ഒരു ചോദ്യം..... 'ഏയ്... ബൈക്ക് കണ്ണൂരില്‍ വെച്ചിട്ട് അവിടുന്ന് ടാറ്റാ സുമൊ പിടിച്ചിട്ട് പോവും....' ഞാനത് പറയുമ്പോള്‍ വാവയും ഷിനോജും ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. പുറപ്പെടാന്‍ നേരം ഷിനോജിന്റെ വക ഉപദേശം... 'മഴയാണ്, പത്തെഴുപത് കിലോമീറ്റര്‍ റൈഡ് ചെയ്യേണ്ടതുമാണ്.. അതുകൊണ്ട് മെല്ലെ എല്ലാവരും പരസ്​പരം കാണത്തക്കരീതിയില്‍ ബൈക്ക് ഓടിച്ചാല്‍ മതി.' ....മിഥുവിനോടാണ്.... അവനാണ് കൂട്ടത്തില്‍ വേഗതയോട് അത്രയും പ്രണയമുള്ളത്.

കണ്ണൂരിലെത്തിയപ്പോള്‍ കുട്ടുവിനേയും ഷിനോജിനേയും ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചിട്ട് ഞാന്‍ ഇന്‍റര്‍നെറ്റ് കഫേയില്‍ കയറി. കേമറ മെമ്മറികാര്‍ഡിലെ ഫോട്ടൊ മുഴുവന്‍ റൈറ്റ് ചെയ്ത് മാറ്റണം. കാര്‍ഡ് റീഡര്‍ കംപ്ലയിന്‍റായതുകൊണ്ട് വീട്ടില്‍വെച്ച് ചെയ്യാന്‍ കഴിഞ്ഞില്ല. കഫേയില്‍ അധികം ഉയരമില്ലാത്ത വട്ടമുഖമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ റൈറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. ഒന്ന്.... രണ്ട്.... മൂന്ന്..... കംപൂട്ടറില്‍ 'നീറോ' യുടെ പ്രോഗ്രസ്സും നോക്കിയിരുന്നപ്പോള്‍ വെറുതെ അവളോട് പേര് ചോദിച്ചു.. ........ദീപിക......... അപ്പോഴാണ് വാവയുടെ ഫോണ്‍ വന്നത്. മൊബൈലെടുത്ത് ചെവിയോട് ചേര്‍ത്തപ്പോള്‍ അക്ഷമനായി ജിത്തുവിന്‍റെ ശബ്ദം... 'ഡാ നിനക്കിനിയും വരാറായിട്ടില്ലേ...?' 'നിന്റെയൊക്കെ ഫോട്ടൊ തന്നെയാണ് ഇതില്‍ നിറയെ... എന്നാപിന്നെ മുഴുവന്‍ കളഞ്ഞേക്കട്ടെ...?' ഉള്ളില്‍ തോന്നിയ ദേഷ്യം മറച്ചുവെക്കാതെ ഞാന്‍ ചോദിച്ചു. അവന്റെ മറുപടിക്കു കാത്തുനിക്കാതെ ഫോണ്‍ വെക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു.

എല്ലാം കഴിഞ്ഞ് കണ്ണൂര്‍ ടൗണ്‍ വിടുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഞാന്‍ എന്റെ ബൈക്കിലെ കിലോമീറ്റര്‍ മനസ്സില്‍ കുറിച്ചിട്ടു. ഏറ്റവും പിന്നിലായിട്ടാണ് ഞങ്ങളുടെ ബൈക്ക് നീങ്ങിയത്. അതുകൊണ്ടുതന്നെ കുറച്ചകലെയായി ബാക്കി മൂന്നു ബൈക്കും ഞങ്ങള്‍ക്ക് കാണാമായിരുന്നു. ശക്തിയായ മഴ കണ്ണില്‍ പതിക്കുന്നതുകൊണ്ട് എല്ലാവരും പതുക്കെയാണ് വണ്ടി ഓടിച്ചിരുന്നത്. തളിപ്പറമ്പ് കഴിഞ്ഞ് കുറച്ച് ചെന്നപ്പോള്‍ റോഡില്‍ ശരിക്കും ഒരു പുഴ തന്നെ.... അതുവരെ പെയ്ത മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്ക്വാണ്... ഞങ്ങളേയും തോളിലേറ്റി 'യൂണികോണ്‍' പതുക്കെ ആ പുഴ നീന്തി കടന്നു. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ഓടിക്കാണും..... അവന്റെ സൈലന്‍സറില്‍ നിന്നും ഒരു തുമ്മല്‍ ശബ്ദം.... പിന്നെ ഓടാന്‍മടിച്ച് അവന്‍ പതിയെ നിന്നു.... ഞാന്‍ തിരിഞ്ഞ് ബിജുവിന്‍റെ മുഖത്തേക്ക് നോക്കി.... 'ഏയ് സാരമില്ല, അത് സൈലന്‍സറില്‍ വെള്ളം കേറിയിട്ടാവും.... ഇപ്പൊ ശരിയാക്കാം...' അവന്‍ നല്ല ധൈര്യത്തിലായിരുന്നു. ഏതായാലും ഞാന്‍ പേടിച്ചപോലൊന്നും സംഭവിച്ചില്ല. അടുത്ത സ്‌റ്റോപ്പില്‍ എല്ലാവരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെനിന്ന് മഴയില്‍ നനഞ്ഞ് ഒരു ഫോട്ടോയും എടുത്ത് വീണ്ടും യാത്രയായി.

ഏതാണ്ട് അര മണിക്കൂര്‍ ഓടിക്കാണും. ഒരു വലിയ കയറ്റം കേറി ചെല്ലുമ്പോള്‍ നേരെ മുമ്പിലായി വലത് വശത്തേക്ക് വിരല്‍ചൂണ്ടി ഒരു കെ. ടി. ഡി. സി. ബോര്‍ഡുണ്ടായിരുന്നു..........'പൈതല്‍മല 26 കിലോമീറ്റര്‍' സ്ഥലം ഒടുവള്ളിയാണ്. ഇവിടെ നിന്ന് വലത്തേക്ക് മാറി പോകണം. സമയം ഒരുമണി ആയിരിക്കുന്നു. 'മതി.. ഇനി ഊണ് കഴിച്ചിട്ട് മതി യാത്ര' ..... ശരത്താണ്..... അല്ലെങ്കിലും വിശപ്പിന്റെ
അസുഖം കൂടുതലുള്ളത് അവന് തന്നെയാണല്ലോ...! ഊണ് കഴിഞ്ഞ് പിന്നെ അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും പൈതല്‍മലക്ക് മുന്‍പുള്ള അവസാനത്തെ ടൗണ്‍ എത്തി.... ....നടുവില്‍..... പിറ്റേന്ന് രാവിലെ വരേക്കുള്ള ഭക്ഷണവും വാങ്ങി, പിന്നേയും അരമണിക്കൂര്‍ കൂടി.. ഞങ്ങളിപ്പൊ വലിയ കയറ്റം കയറുകയാണ്.... എന്നെയും തൊണ്ണൂറ് കിലോയുള്ള ബിജുവും സാമാന്യം വലിപ്പമുള്ള ഒരു ബേഗും തൂക്കി കയറ്റം കയറുമ്പോള്‍ 'യൂണികോണ്‍' ഉച്ചത്തില്‍ കരഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.... 'ഹാവൂ.... ' എന്റെ വണ്ടിയൊരു ദീര്‍ഘനിശ്വാസം വിട്ടുകാണണം... റോഡവസാനിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് കാട്ടുപാതയാണ്.

ദൂരെ മലമുകളില്‍ ചെറിയൊരു തീപ്പെട്ടികൂടുപോലെ വാച്ച് ടവര്‍ കാണാം. നോക്കിയിരിക്കേ ഒരു മജീഷ്യന്റെ ചടുലതയോടെ കോട വന്ന് വാച്ച് ടവര്‍ മായ്ച്ചു കളഞ്ഞു.... ഞാന്‍ മൊബൈലെടുത്ത് നമ്പര്‍ സെര്‍ച്ച് ചെയ്തു.... 'രാജു തോന്നക്കല്‍'.... ഡി.ടി.പി.സി മെമ്പറാണ്. 'കാറ്റും കോളുമായതുകൊണ്ട് ആനയിറങ്ങും.. കോടകാരണം തൊട്ടടുത്ത് വന്നാലും നിങ്ങള്‍ക്കതിനെ കാണാനും പറ്റില്ല.... ഈ രാത്രി അവിടെ തങ്ങാതിരിക്കുന്നതാണ് ബുദ്ധി..' അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും നേരിയ വിറയലുണ്ടാക്കി. ഇനിയിപ്പൊ എന്തുചെയ്യും... ഞങ്ങളില്‍തന്നെ രണ്ട് പക്ഷക്കാരുണ്ടായി... ഇവിടെ തങ്ങിയിട്ട് രാവിലെ മലകേറാമെന്ന് കുറച്ച്‌പേര്‍.... എന്തായാലും വെച്ച കാല്‍ പുറകോട്ടില്ലെന്ന് തീരുമാനിക്കാന്‍ അധികം താമസമുണ്ടായില്ല..!! എല്ലാവരും കാലില്‍ ഉപ്പുവാരിത്തേച്ച് അതിനുമേലെ സോക്‌സും ഷൂസുമിട്ട് പാന്റ്‌സിന്റെ അറ്റം സോക്‌സിനുള്ളില്‍ തിരുകി കയറ്റി, എല്ലാറ്റിനും മേലെ റെയിന്‍കോട്ടുമിട്ട് ബൈക്കും ലോക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി...... മെല്ലെ കാട്ടിലേക്ക്....

മഴ ഇപ്പോ തെല്ലൊന്നടങ്ങിയിട്ടുണ്ട്. കാട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ ഇരുട്ടിന് കനംവെച്ച് തുടങ്ങി... നാല് മണി ആവുന്നതേയുള്ളൂവെങ്കിലും നേരം സന്ധ്യയായതുപോലെ തോന്നി.... ആരുമാരും അധികം സംസാരിക്കുന്നില്ല... ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കും കുറ്റികാടുകള്‍ക്കുമിടയില്‍ വളഞ്ഞും പുളഞ്ഞും നേരിയ നടപ്പാത കാണാനുണ്ട്. ആരും പുറത്ത് കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും ഒരു ഭയം തളംകംട്ടി കിടക്കുന്നുണ്ടായിരുന്നു. അതിനു പിന്നണിയെന്നോണം ചീവീടുകള്‍ കൂട്ടത്തോടെ ഒച്ചവെച്ചുതുടങ്ങി.... ഇടക്കിടെ വഴിമുറിച്ചുകൊണ്ട് കൊച്ചു മരങ്ങള്‍ വീണു കിടപ്പുണ്ട്. ഓരോരുത്തരുടേയും കണ്ണുകള്‍ കാട്ടുപാതയുടെ ഇരുവശവും അലഞ്ഞു നടക്കുകയായിരുന്നു. കാതുകള്‍ കേള്‍ക്കാന്‍ കൊതിക്കാത്ത ഏതോ ശബ്ദത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതു നിമിഷവും ഒരു ഒറ്റയാന്‍ വന്ന് മുന്നില്‍ നില്‍ക്കാം.... അല്ലെങ്കില്‍ അടുത്ത തിരിവില്‍ വഴിമുടക്കി അവന്‍ നില്‍ക്കുന്നുണ്ടാവാം.... അതുമല്ലെങ്കില്‍ കാതടപ്പിക്കുന്ന ഒരലര്‍ച്ച ഏതു നിമിഷവും കാടിനെ പ്രകമ്പനം കൊള്ളിക്കാം... 'അയ്യോ. അട്ട........' ആനയുടെ അലര്‍ച്ചക്കു പകരം കേട്ടത് കുട്ടുവിന്റെ നിലവിളിയാണ്... 'ഡാ ആന വരുന്നേ എന്ന് പറയുംപോലാണോ അട്ടയെന്നു പറയുന്നേ...?' അട്ടയെ പറിച്ചെടുക്കുന്നതിനിടയില്‍ ബിജു അവന്റെ തലക്കിട്ടൊന്നു കൊടുത്തു.

ദൂരെ ഒരു പൊട്ടുപോലെ കുറച്ച് വെളിച്ചം കണ്ടു... അടുക്കും തോറും ആ വെളിച്ചം കൂടിക്കൂടി വന്നു. 'ഈശ്വരാ ഞങ്ങളെത്തിയോ...?' ശരിയാണ് ഞങ്ങളിപ്പോ, സമുദ്ര നിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലാണ്. കണ്‍മുന്നില്‍ നിറയെ പഞ്ഞികെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുകയാണ്. പതുക്കെ മേഘങ്ങള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.... എന്റെ സന്തത സഹചാരിയായ 'സോണി സൈബര്‍ഷോട്ടിനു' പോലും ഈ സൗന്ദര്യം പൂര്‍ണ്ണമായി ഒപ്പിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഇളം പച്ച പുതപ്പ് വിരിച്ച് കിടക്കുന്ന പൈതല്‍മല. അങ്ങകലെ നീണ്ടുകിടക്കുന്ന വഴിയുടെ അറ്റത്ത് ഒരു മായാവിക്കോട്ടപോലെ വാച്ച് ടവര്‍. മലമടക്കുകളില്‍ കരിംപച്ച നിറത്തില്‍ നിഗൂഢമായ കാടുകള്‍.. ഒഴുകിനടക്കുന്ന വെണ്‍മേഘങ്ങള്‍.... ശക്തമായ കാറ്റിനെതിരെ പറക്കാന്‍ ശ്രമിക്കുന്ന പേരറിയാത്ത ഏതോ പക്ഷി...... വാച്ച് ടവറില്‍ കയറി എല്ലാവരും ഡ്രസ്സ് മാറുന്നതിനിടയില്‍ ഞാന്‍ കേമറയും തൂക്കിയിറങ്ങി. ദൂരെ മാടിവിളിക്കുന്നതുപോലെ സൂയിസൈഡ് പോയന്‍റ്... ടവറിന്റെ ഇടതുവശം താഴോട്ട്മാറി ഒരു തടാകം പോലെ വെള്ളം തളംകെട്ടികിടക്കുന്നു. മുഖം നോക്കാനായിരിക്കണം മേഘങ്ങള്‍ ഇതിനുമേലെ താഴ്ന്നു പറക്കുന്നത്.

തിരിച്ചുവന്നപ്പോള്‍ ജിത്തുവും ബിജുവും ടെന്റ് കെട്ടാനുള്ള ഒരുക്കത്തിലായിരുന്നു. ടവറിന്റെ മുകളില്‍ ഒരുവിധം ഷീറ്റ് വലിച്ചുകെട്ടി. അവിടെ നേരെ നില്‍ക്കാന്‍ പോലും പറ്റുന്നില്ല. അത്രയും ശക്തിയായ കാറ്റില്‍ ഞങ്ങളും പറന്നുപോകുമെന്ന് തോന്നി. പെട്ടെന്നാണ് മേഘത്തിന്റെ സ്വഭാവം മാറാന്‍ തുടങ്ങിയത്.... വെണ്‍മേഘങ്ങള്‍ കറുത്തിരുളാന്‍ തുടങ്ങി... കാറ്റ് ഹുങ്കാര ശബ്ദത്തോടെ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു...... അതിനേക്കാള്‍ ശക്തിയില്‍ ആര്‍ത്തലച്ച് മഴയും താണ്ഡവമാടാന്‍ തുടങ്ങി... ഞങ്ങളെട്ടുപേരും വലിച്ചുകെട്ടിയ ഷീറ്റിനടിയില്‍ കയറി നിന്നു. പക്ഷേ ബിജുമാത്രം എന്തോ വെളിപാട് കിട്ടിയതുപോലെ പുറത്തേക്കിറങ്ങിയോടി...! ഞാന്‍ ഷീറ്റിനിടയില്‍ക്കൂടി നോക്കുമ്പോള്‍ അവന്‍ കുറച്ചകലെയെത്തിയിരുന്നു.... പെട്ടെന്നാണ് അതെന്റെ കണ്ണില്‍ പെട്ടത്.... വല്ലാത്ത ഒരാന്തലോടെ ഞാന്‍ മറ്റുള്ളവരേയും ആ കാഴ്ച കാണിച്ചു കൊടുത്തു.... എല്ലാവരുടേയും ശ്വാസം നിലച്ചുപോയ നിമിഷം.... ബിജു നില്ക്കുന്നിടത്തുനിന്ന് അല്‍പ്പം മാറി കാട്ടില്‍ നിന്നും ഒരാന കയറിവരുന്നു... ശരം പോലെ ഓടിവന്ന അത് അവന്‍ നിക്കുന്നിടവും കഴിഞ്ഞ് എതിരേയുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു.......! ഒഴിഞ്ഞുപോയ അപകടത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നതിനിടയില്‍ വീശിയടിച്ച കാറ്റ് ഷീറ്റിന്റെ ഒരുഭാഗത്ത് കെട്ടിയ കയറ് വലിച്ച് പൊട്ടിച്ചു.... ബേഗും സാധനങ്ങളുമെടുത്ത് ഓടി ഞങ്ങള്‍ വാച്ച് ടവറിന് തൊട്ടുകിടക്കുന്ന മുറിയില്‍ ചെന്നു നിന്നു... മുറിയെന്നൊന്നും പറയാനൊക്കില്ലെങ്കിലും, ഒരു മേല്‍ക്കൂരയും നാല് ചുമരുമുണ്ടായിരുന്നു.. ജനലിന്റേയും വാതിലിന്റേയും സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. ജനലിന്റെ ഭാഗത്തുകൂടെ മഴ അകത്തേക്ക് വീഴുന്നുണ്ട്. തറയാണെങ്കില്‍ അഴുക്കുവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിന് ചുമരില്‍ രണ്ട് ഭാഗത്തും ഓരോ കമ്പി തറച്ചുകയറ്റിയിട്ടുണ്ട്. ഷീറ്റ് അഴിച്ചുകൊണ്ടുവന്ന് കമ്പിയില്‍ പിടിച്ചുകെട്ടി ബാക്കി ഭാഗം തറയില്‍ അഴുക്ക് വെള്ളത്തിന് മുകളിലേക്കിട്ടു.. ഇതിലാണ് രാത്രി മുഴുവന്‍ കഴിയേണ്ടതെന്നോര്‍ത്തപ്പോള്‍ പലര്‍ക്കും വരേണ്ടിയിരുന്നില്ലെന്നു തോന്നി.

രാത്രി വളരുന്തോറും മഴയും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.. ഇതുവരെ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങളും ഇടക്കിടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രാത്രി മുഴുവന്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു... നിശയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആണ് മഴ അവസാനിച്ചത്... രാവിലെ വെണ്‍മേഘങ്ങള്‍ ഞങ്ങളേയും കാത്ത് പുറത്ത് നില്‍പ്പുണ്ടായിരുന്നു.... ഈ മേഘങ്ങളാണ് ഇന്നലെ കറുത്തിരുണ്ട് തിമര്‍ത്താടിയത്.... ഒരുപക്ഷേ ഇവയ്ക്കും വികാരങ്ങളുണ്ടായിരിക്കാം... എല്ലായിടവും ഒന്നുകൂടെ ചുറ്റിക്കണ്ട്, സൂയിസൈഡ് പോയിന്റിന്റെ വന്യമായ സൗന്ദര്യം കേമറയില്‍ പകര്‍ത്തി ഞങ്ങള്‍ തിരിച്ചു നടന്നു....... കാട്ടുപാതയിലേക്ക് ഇറങ്ങുംമുന്‍പ് ഞാനൊന്നുകൂടെ തിരിഞ്ഞു നോക്കി......... മെല്ലെ ഒഴുകി നീങ്ങുന്ന വെണ്‍മേഘങ്ങള്‍.... ഒരായിരം പ്രാവശ്യം പെയ്തിറങ്ങാനുള്ള കണ്ണുനീരുംപേറി അവളെന്നെനോക്കി വശ്യമായി പുഞ്ചിരിച്ചു...... അവസാനമായി.


Text&Photos: Bineesh R.K

Thursday, October 30, 2014

ഒഴുകി ഒഴുകി



ഈ വെക്കേഷനില്‍ ഹൗസ് ബോട്ടില്‍ ഒരു കായല്‍ സവാരിക്കൊരുങ്ങൂ. ലോകമെമ്പാടുനിന്നും സഞ്ചാരികള്‍ ആലപ്പുഴയിലെത്തുന്നത് അതിനാണ്.

ചരക്കുകള്‍ നിറച്ച കേവുവള്ളങ്ങള്‍ ഒഴുകി നടന്നിരുന്ന ഒരു ഭൂതകാലകഥയുണ്ടായിരുന്നു കായലുകള്‍ക്ക് പറയാന്‍. ദിവസങ്ങളോളം ഇത്തരം വള്ളങ്ങളില്‍ പണിയെടുത്തിരുന്നവര്‍ അതിനകത്തു തന്നെ പാചകം ചെയ്ത് ഭക്ഷിച്ചു പോന്നു. കായലില്‍ നിന്ന് പിടയ്ക്കുന്ന മീന്‍ പിടിച്ചു മുളകിട്ട് വെക്കുന്ന കറികളും പ്രശസ്തമായി.

ഗതാഗതമാര്‍ഗങ്ങള്‍ വിപുലമായതോടെ ചരക്കുനീക്കം ലോറികള്‍ ഏറ്റെടുത്തു. പയ്യെ പയ്യെ കേവുവള്ളങ്ങള്‍ കരയ്ക്കു കയറി. ചിലരത് വിറകു വിലയ്ക്ക് വിറ്റു. എന്നാല്‍ ഹൗസ്‌ബോട്ടുകള്‍ എന്ന ആശയം വന്നതോടെ കേവുവള്ളങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും സജീവമായി. ഒരു ലക്ഷം രൂപയ്ക്ക് വിറ്റൊഴിച്ചിരുന്ന വള്ളങ്ങള്‍ക്ക് വില പത്തും പന്ത്രണ്ടും ലക്ഷമായി ഉയര്‍ന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ഹൗസ്‌ബോട്ടുകള്‍ ഒഴുകി നടക്കുന്നത് വേമ്പനാട്ട് കായലിലാണ്. ഒരു റൂമിന് ഒന്നേകാല്‍ ലക്ഷം ദിവസവാടക വരുന്ന ഒബ്‌റോയ് ഗ്രൂപ്പിന്റെ കപ്പല്‍ സമാനമായ ബോട്ടുകള്‍ മുതല്‍ ഏ.സി., മട്ടുപ്പാവ് തുടങ്ങി സ്വിമ്മിങ് പൂള്‍ സൗകര്യങ്ങളുള്ള വിവിധതരം ഹൗസ് ബോട്ടുകള്‍ വരെ കായലോളങ്ങളെ കീഴടക്കി.

കേവുവള്ളങ്ങളിലെ പഴയ പാചകരീതിയെ ഓര്‍മ്മിപ്പിക്കുന്ന കുശിനികള്‍, എല്ലാചാനലുകളും ലഭ്യമാകുന്ന ടി.വി, ഓളങ്ങളുടെ താരാട്ടുകേട്ടുള്ള താമസം, കായല്‍ സ്പന്ദനങ്ങള്‍ നേരില്‍ കാണാനുള്ള സൗകര്യം, സ്വകാര്യത... സഞ്ചാരികളെ ഹൗസുബോട്ടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

ആലപ്പുഴ പുന്നമട ജെട്ടിയില്‍ നിന്നാണ് ഹൗസ്‌ബോട്ടുകള്‍ സഞ്ചാരം ആരംഭിക്കുന്നത്. പകല്‍ കായലില്‍ ചുറ്റി കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും കായലോരത്ത് കെട്ടിയിടുകയാണ് പതിവ്. ഹൗസ്‌ബോട്ടുകള്‍ നങ്കൂരമിടുന്നയിടങ്ങളില്‍ നാടന്‍ വള്ളങ്ങളുമായി വള്ളക്കാര്‍ കാത്തിരിക്കും. താത്പര്യമുള്ളവര്‍ക്ക് കൈത്തോടുകളിലൂടെ ഒരു യാത്രയാവാം. മണിക്കൂറിന് 200 രൂപയാണ് ഇതിന് ഈടാക്കുന്നത്. കുട്ടനാടന്‍ ജീവിത ദൃശ്യങ്ങള്‍ അടുത്തറിയാന്‍ ഈ യാത്രയാണ് നല്ലത്.

വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് യാത്രികരാണ് പുരത്തോണികളില്‍ അന്തിയുറങ്ങാന്‍ എത്തുന്നത്. 3000 രുപ മുതല്‍ മേലേക്ക് വാടക ഈടാക്കുന്ന ബോട്ടുകള്‍ ഇവിടെയുണ്ട്. സീസണനുസരിച്ച് തോന്നിയ പോലെ ചാര്‍ജ് കൂട്ടുന്ന രീതിയും കാണാം. സഞ്ചാരികളെ ക്യാന്‍വാസ് ചെയ്യുന്ന ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.


House boats directory ALAPPUZHA
A.K.Recreation& Leisure, Pallathuruthu Rs.6500-12000, Ph: 9447177566 vinod@akrl.com
Adithya Houseboats, M.O. Ward. Rs.5000-24500, Ph:9847038282
Aiswarya Business Kaniyamkulam Rs 4000-16000. Ph 2269892
Alappatt Cruise, Finishing Point. -Rs 3500-5500 Ph:9846896939. alappattcruises @yahoo.co.in
Alwin Tours Pallippad,Harippad, Rs 5600-9000-Ph:9495442534
Amritha Houseboat's. , Rs. 6500-25000 Ph:9249389274, 9847862771 amrithaHouseboats@gmail.com
Angel Queen. , Rs. 4000-12000, Ph:9847504216
Anjali Tours &Travels, Finishing point, Rs.3500-5600, Ph:9847524910. anjalihb@gmail.com
Anjay Tours &Travels, Finishing point, Rs. 9000-15500. Ph:9847850314. anjaytours@yahoo.com
Aqua Holiday. Rs.5500-8500, Ph:9846117022, aquaholidays@ gmail.com
Aria Holidays &Resorts, Punnamada Rs 4500 -5500-, Ph-9846533030, Ariaholidays@ yahoo.com
BensHolidays. , Rs. 6500-9600, Ph:9847505578. diamondcap@gmail. com / bens_holidays@yahoo.com
Blue Float. Rs. 6000-12000, Ph: 9447804142, holiday@blueflot.com
Blue Lagoon Tours. , Rs. 5000-6500, Ph:9847075975. bluelagoon@bsnl.in
Blue lake, Finishig point . Rs 4000-18000 Ph:9495212190
Bay Pride, house Boat, Finishing Point. Rs:5000-18000, Ph:9895426992,Info@Baypridetours.com
Bon voyage, Near Boat Jetty. :Rs 5000-8000 Ph:9847310105. bonvoyages@sancharnet.in
Canal view tours&travels. , Rs.3000-5000, Ph: 9388686430, Canalviewboats@yahoo.co.in
Cheravally Ethiretu. , Rs. 3750-9000, Ph:9446855869. cheravallyhoouseboats@yahoo.com
Cherukara cruise, East of KSRTC Bus Station. , Rs.4000-5500.Ph:9947059628 cherukaranest@ gmail.com
Chackochi House Boats, Changanacherry, Rs.4000-10000. Ph:9447602220, bijuchry@gmail.com
Bright Water Cruise, Starting Point. , Rs:5500-9500, Ph: 9447010002. info@whitewatercruise.com
Coco Planet Tour & Co, Rajeev Jetty Road. , Rs.5000-6500, Ph:9847325026, cocoplanet@gmail.com
Cosy Tours, Finishing Point. ,Rs.5000-24000, Ph:9847102160, cosytours@yahoo.com
Crusier, Finishing Point, Rs.4000-10000. Ph: 9846032606. cruisor @rediffmail.com
Desire Cruises, Nettoor, Kochi. Rs.6000-12000. Ph:9387686210, info@ Desirecruises.com
Drem Cruizers, Kottayam. Rs. 4000-10000,Ph:9447704971
Explorers, Finishing point, Rs. 5000-14000, Ph: 9447209173, 0484-4000099, 3241345. explorersholidays@ gmail.com
Eden Home Tour, Church Road. . Rs.5000-7000, Ph:9847054232
Ever green, Finishing Point. . Rs.4500-20000. Ph: 9846046550, vergreentour@ yahoo.com
Flemingo Crusie. . Rs.9000-13500, Ph:9961473609 info@flamingohouseboats.com
Far Horizon Tours (p) Ltd, Kadavanthara & Thottappalli, Rs.15500-60,000. Ph:0484-6584074. Kochi@ farhorizonIndia.com
Gods Own Tourism, Chungam Ward. , Rs.3000-25000. Ph:9447260371
Gokul Cruise. , Rs:4500-6500, Ph: 9847744000, gokulcruise1@rediffmail.com
Gold river, Rs 9000-12000. Ph:9447143826
Gourikrishna tours, Near Rajeev Jetty. , Rs.5500-12000. Ph: 9846188438,gourikrishnatours@ yahoo.co.in
Good will Tours & Resorts, Canal ward. . Rs. 4500-12000 Ph:9446005515 info@ goodwilltr.com
Grace Tours, Rs.4000-19000 Ph: 9349830909 0477-2615230.mail@gracetourskerala.com
Granma Tours. , Rs.5000-8000, Ph:9447249685, granmatours@yahoo.com
Greenlakes Cruise. , Rs.3250-22000. Ph:9447909414. greenlakes@rediffmail.com info@greenlakescruise.com
Green River Voyages, Chungam. , Rs.5500-15000. Ph:9447015722 info@lakepalaceresort.com
Green Waves, kanjippadam. Rs. 5000 -13500.Ph: 9447125715, mail@ greenpalaceKerala.com
Guardian Tours & Travels, Rs5500-12000, Ph:9847067100. guardianhouseboats@yahoo.co.in
Heritage Tour Kerala, Rs:7500-11000. Ph: 9847044066
Holiday Home, Rs:4000-13500. Ph:9744860123.enquiry@keralaholidayhome.com
J&B White Orchide, Thottuvathala, Kainakary Rs:5000-10000 Ph:9847099963
K.T.C, West of KSRTC Bustation, Rs.4000-5000. Ph:2254275, ktchouse@yahoo.co.in
Kandathil tours & Travels, Thathampally. P.O., Rs.7000- 20000 Ph:9947396744, kandathiltours@yahoo.com
Kerala Guru Tourism, Finishing Point, Rs.5000-10000, Ph:9847902879 mail@keralagurutour.com
Kerala Mayers, Finishning Point. Rs.6000-7500. Ph:0478 2810234, keralamayers@yahoo.com
Kerala Tours, Rs.4700-18500, Ph: 9847040200/ 9446354440, keralatours@yahoo.com
Kearla Trails, Rs.5000-25000, Ph:2238145/9847300003 info@keralatrails.com
Kiliroor House Boat, Punnamada,Rs.7000-20000, Ph:9447896959 josephkiliroor@yahoo.co.in
Lake Pearl, Vellakinar. Rs.4000-9500, Ph: 2262950, 9895136620. lakepearl houseboats@gmail.com
Lake & Zphyr Cruise, Rs.15000-18000.Ph:9447618353/9846618353 info@keralalakezephyr.com
Lake Palace, Chungam, Rs. 20000-25000. Ph:9446539704, 0477-2230004. info@lakepalaceresort.com
Leisure De Holidays, Finishing point, Rs:5000-14000. Ph:9447399451. mail@leisuredeholidays.com
Love dale, Punnamada. Rs.3500-5500, Ph: 2244185/ 9846064222
Manikyam Boating Group, Rs.3500-25000. Ph: 9496158008, 9447902459. dineshalleppey@sify.com.
Malikayil House Boats, Opp. KSRTC Bus Station, Rs:5500-9600, Ph: 9846138420. malikayilholidays@yahoo.com
MayoorCruise, Pallathuruthy. Rs.3000-10000. Ph:9847122489.mayoora_alleppey@yahoo.com
Milky Way Tours, Rs.4500-7500. Ph:9847083679.jacobmilky@ yahoo.com
Moonlight Cruise. Rs,4500-12000. Ph:9446037561. info.moonlightcruises@gmail.com.
New Western Tour, Rs.4500-6000, Ph:9447659029
Pakken Holidays, Pallathurthi Rs.4500- 24400, Ph:3241748, 9048003239. pakkenholidays@yahoo.co.inaPalm
Verde Tours, Punnamada Jetty, Rs.16000-25000, Ph:9744175544 /9946353366. mail@palmaverdetours.com
Penta green Hotels, Finishing Point & Kumarakom. Rs.5500-16000, Ph: 9847156166 pentagreentours@gmail.com
Pickadly House Boat, Rs.4000-13000, Ph:9446171094. pickadlyhouseboats@yahoo.co.in
Pournami Tours, Finishing point, Rs.5500-15000, Ph:9447776841-9847588880. purnamitours@gmail.com
Pulikkattil House Boats, Finishing Point, Punnamada. Rs.4000-15000, Ph: 9447044790. pulickattil@gmail .com
Puthussery Travels, Jetty Road. Rs. 4500-13500, Ph:9447104146. puthussery travels@yahoo .co.in
Punnamada House Boats, Punnamada. Rs.13000-22000, Ph:9447133691. mail@punnamada .com
Rainbow Cruises, Rs.8000-22000. Ph: 98470 39399 info@rainbowcruises.in
Raj Cruises, Near KSRTC Bus Station, Rs.4000-8500, Ph:9895114885. rajcruises@ yahoo.com
Reverine Cruise, Church Road. Rs.5500-20000, Ph:9447776421. reverinecruises @gmail.com
Real Dreams, Rs.4500-7500, Ph: 9447145947 realdreamskerala@yahoo.com
Ripples Land Holidays, Rs.5000-7500, Ph: 9447480726. ripplesland@yahoo.com
River Homes, Opp. KSRTC Bus Station, Rs.5000-10000, Ph: 9847048680 riverhomes @gmail.com
Saj Holidays, Boat Jetty Road, Kollam, Rs.7000- 17000 (20% extra @Season) Ph: 9947023333, sajholidays@gmail.com
Sandra House Boats, Rs.5000-9500, Ph:9447135249. info@sandrahouseboats.com
See Kerala,Rs.3750-6000, Ph:9847081198 seekerala@sify.com
Sightseer, Rs:4500-6000, Ph:9447971222 antonykannadan@ gmail.com
Silverline Cruise, Punnamada, Rs. 5500-8000, Ph: 9895711840. info@silverlinewatercruise.com
Soma House Boats, Finishing Point, Rs:4000-6100, Ph:9447686870 mail@somahouseboats.com
St. Thomas House boat, Rs.5500-8000, Ph:9447258050
Starline Cruise, Finishing Point, Rs.5500- 12000, Ph: 9847744274
S.N Travels, CCNB Road, Rs.5000-18000, Ph:9847068678
Teresa Holidays, Rs.5500-19000, Ph: 98465 66766, info@teresaholidays.com
Tharavadu Holidays, Finishing point. Rs.5500-15000, Ph:9846144599. alleppeytharavad@gmail.com
Tide n Ride, Rs.4000-13500, Ph: 99470 99472. tidenride@yahoo.com
Travancore Holidays, Rs: 5500-9000.Ph: 9447274728 info@travancoreholidays.com
Triveni House Boats, Rs.4000 -9000, Ph:9446074272
Ushus House Boats, Finishing point. Rs:3500 -6000, Ph:9895605806. ushushouseboat@ yahoo.com.
Venugeetham House Boat, Rs: 5500-9500, Ph: 9947492900. chittadytours@gmail.com
Welcome Cruise, Near KSRTC Bus Station. Rs. 7500-16000. Ph:98460 30018 info@welcomecruise.com
White Water, Finishing point. Rs.7000-15000, Ph:9447112255. info@whitewatercruise.com
You And nature Tour, Rs.3500-20000, Ph:9447763540. youandnature@yahoo.co.in

House boats directory KUMARAKOM
Vellappally House Boat, Rs.15000, Ph: 9447156238/ 9447056240.
Anand Lake Cruise, Rs.4000-15000, Ph: 9447150509
Arayil Lake Cruise, Rs.5500-8000, Ph: 9947370771. arayilcruise@hotmail .com
Adithyan House Boats Rs.4000-8500, Ph:9846625566
Betheleham House Boat Rs.6750-12000, Ph: 0481 3291318 info@bethelehemhouseboats.com
Deshavatharam Rs.10000-15000, Ph:9249497111
Ganga House Boat Rs.16000, Ph:09947084167 gangahouseboat@hotmail.com
Kailasam Floating Castle, Rs.5000-12000, Ph: 9947448112
Kanana Vasan Holidays, Rs:5000-8000, Ph:9249428138
Karippuram House Boat, Rs.4500-18000, Ph:9447125661 karippuramhouseboat@yahoo.co.in
Kasinathan House boats, Rs.7000-12000, Ph:9895288278
Kovilakom Holidays, Rs. 8000-20000, Ph:9745575656
Kumarakom Nest Holidays, Rs:5000-20000, Ph: 97452 30344
Lakeshore Palace, Rs,5500-6000, Ph:9745117922. info@lakeshorepalace.in
Lekshmi holidays, Rs.4500-5000, Ph:9447806244
Nandanam House Boat, Rs.5500-9000, Ph:9846864864. info@nandanamholidays.com
Panjajanyam House Boat, Rs.6000-12000, Ph:9746400505
Rajadhani Holidays, Rs.5000-7000, Ph:9895041664. rajadhanihouseboat@yahoo.co.in
River n Lake Backwater, Rs.4500-17500, Ph: 9846184654 sojikumarakom@ yahoo.com
Residency Tours, Rs.5000-8000, Ph:9847173452
Royal star House Boat, Rs.5500-12000, Ph:9847098469
Sharavanam Holidays, Rs.5000-7000, Ph: 9995367317
Sivaganga Holidays, Rs.4000-20000, Ph:9447136182
Sivam Holidays, Rs.4500-8500, Ph: 9895511381.
St.Crispin, Rs:-5000-12000, Ph:9495333849.
St.Dominic, Rs.8500-18000, Ph:98951 15202. jochanhouseboat@rediffmail.com
Summer Breeze, Valathattu, Rs.5000-12000, Ph:9447658634
Vadakkanappan Holidays, Rs.9000-22000, Ph:9947337478
Vimala House boat Service, Rs.5000-20000, Ph:9249455484
Whispering Waves, Rs.4750-33000, Ph: 9847116277, 9995296769

കായല്‍ സവാരി

സാധാരണക്കാരന് കായല്‍ യാത്രയുടെ രസമറിയാന്‍ ഹൗസ്‌ബോട്ടുകള്‍ തന്നെ വേണമെന്നില്ല. ആലപ്പുഴ മുതല്‍ കൊല്ലം വരെ ഒരു സാദാ ബോട്ട് യാത്ര നടത്തിയാല്‍ മതി. ഈ വെക്കേഷന് കുറഞ്ഞ ചെലവില്‍ തകര്‍പ്പനൊരു കായല്‍സവാരി കൂടിയാവട്ടെ.


രാവിലെ പത്തുമണി- കൊല്ലം കെ.എസ്. ആര്‍.ടി. സി സ്റ്റാ ന്‍ഡിനോടു ചേര്‍ന്നുള്ള ബോട്ട് ജെട്ടിയില്‍ കടുത്ത മത്സരമാണ്. ആലപ്പുഴ -കൊല്ലം ബോട്ട് സര്‍വ്വീസ് 10.30 നാണ് തുടങ്ങുന്നത്. സ്വകാര്യ ഏജ ന്റുമാര്‍ കമ്മീഷന്‍ വാങ്ങി നടത്തുന്ന, ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സിലിനു കൂടി പങ്കാളിത്തമു ള്ള ബോട്ട് ഒരു വശത്ത.് 14 വര്‍ഷത്തിനു ശേഷം സംസ്ഥാന ജല ഗതാഗത വകുപ്പ് പുനരാരംഭിച്ച ആലപ്പുഴ -കൊല്ലം ബോട്ട് സര്‍വ്വീസ് മറ്റൊരു വശത്ത്. 300 രൂപയ്ക്ക് യാത്ര പോകാമെങ്കിലും 500 ഉം 600 ഉം രൂപ വരെ വാങ്ങി വിദേശികളെ പറ്റിക്കുന്നവര്‍. ഈ കാഴ്ചയും കണ്ടാണ് കൊല്ലം -ആലപ്പുഴ ബോട്ട് സര്‍വ്വീസിലെ യാത്ര ആരംഭിക്കുന്നത്. ഒരു തെലുങ്ക് കുടുംബവും തമിഴ് കുടുംബവും ബാക്കി വിദേശികളും. 10.40ന് യാത്ര തുടങ്ങി.

അഡ്വഞ്ചറസ് പാര്‍ക്കും തേവള്ളിപ്പാലവും വിളക്കമ്മയേയും കണ്ട് കാവനാടെത്തുമ്പോള്‍ മണി 11. മത്സ്യബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുകയാണവിടെ. കക്ക വാരലും മീന്‍പിടിത്തവുമായി അഷ്ടമുടിക്കായലില്‍ ജീവിതം സജീവമാകുന്നു. പച്ച, നീല എന്നിങ്ങനെ ജലത്തിന്റെ നിറഭേദങ്ങള്‍ യാത്രയ്‌ക്കൊപ്പം.

സാമ്പ്രാണിക്കൊടി, ദളവാപുരം പാലം കടന്ന് ചവറയിലേക്ക്.. തകര്‍ന്ന ബോട്ടുജെട്ടികളും കണ്ണടച്ച വിളക്കുമരങ്ങളും താണ്ടി ചവറ തോട്ടിലെത്തുമ്പോള്‍ മണി 11.30. വെള്ളം കുറവായതിനാല്‍ ബോട്ടിനിവിടെ മെല്ലെപോക്കാണ്. തോട് കടക്കാന്‍ അര മണിക്കൂര്‍ എടുത്തു. 12.10ന് കോവില്‍ത്തോട്ടത്തെത്തി. 12.20 ന് പന്‍മനജെട്ടി. 12.25ന് വട്ടക്കായലിലേക്ക്. ദൂരെ കന്നേറ്റിപ്പാലം കാണാം. 12.35 ചെറിയഴീക്കല്‍ പാലം, 12.38ന് കല്ലുംമൂട്ടില്‍ കടവ് പാലം, 12.45 ആലുംകടവ്.

ഹൗസ്‌ബോട്ടുകളുടെ ജന്‍മഭൂമിയാണ് ആലുംകടവ്. ഉച്ചഭക്ഷണം അവിടെ. വീണ്ടും പുറപ്പെടുമ്പോള്‍ 1.30. രണ്ടുമണിക്ക് അമൃതപുരിയിലെത്തി. ഫ്രാന്‍സില്‍ നിന്നുള്ള അലക്‌സാന്‍ഡ്രെ അവിടെയിറങ്ങി. 2.15ന് ആയിരംതെങ്ങ് പാലം. 2.30 ഓടെ ബോട്ട് കായംകുളം കായലിലേക്ക്. തൃക്കുന്നപ്പുഴ പടിമുഖം വരെ കിടക്കുന്ന കായംകുളം കായല്‍ കടക്കാന്‍ രണ്ട് മണിക്കൂര്‍ വേണം. ചിറകുവിരിച്ച ചീനവലകള്‍ സ്വീകരണപന്തലൊരുക്കിയ പോലെ ഇരുവശങ്ങളിലും.

കൊച്ചീടെ ജെട്ടിയിലെത്താറായപ്പോള്‍ ഒരു സായ്പ്പിനിറങ്ങണം. കൃഷ്ണപുരം കൊട്ടാരം കാണാന്‍ അടുത്ത ജെട്ടി ഇതാണെന്ന് മാപ്പ് നോക്കി അദ്ദേഹം മനസിലാക്കി വെച്ചിട്ടുണ്ട്. ബോട്ടടുപ്പിക്കാന്‍ പറ്റുന്നില്ല. ചളിയടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ കീരിക്കാട് ജെട്ടിയിലും പറ്റിയില്ല. അവിടെ ഒരു വള്ളക്കാരനുണ്ടായിരുന്നു. അയാളെ ബോട്ടിനടുത്തേക്ക് വിളിപ്പിച്ച് സായിപ്പിനെ കരയ്ക്കിറക്കി. സമയം 3മണി.

കായംകുളം താപനിലയം പിന്നിട്ട് തൃക്കുന്നപ്പുഴയെത്തുമ്പോള്‍ മണി നാല്. കെ.വി.ജെട്ടി കഴിഞ്ഞ് പല്ലന കുമാരകോടിയായി. പണ്ട് റെഡീമര്‍ ബോട്ടപകടത്തില്‍ കേരളത്തിന്റെ മഹാകവി കുമാരാനാശാന്‍ അന്തരിച്ചത് ഇവിടെ വെച്ചാണ്. സ്മൃതി മണ്ഡപവും സ്‌കൂളും ആശാന്‍പ്രതിമയും ആ ഓര്‍മകളുണര്‍ത്തുന്നു.

തോട്ടപ്പള്ളിയിലാണ് ടീ ബ്രേക്ക്. 4.25ന്. കായപ്പവും പഴംപൊരിയും ചായയുമായി ചായക്കടക്കാര്‍ ബോട്ടടുക്കുമ്പോഴേക്കും സജീവമായി. 4.30 ന് അവിടെ നിന്നു വിട്ടു. 5.05 ഇല്ലിച്ചിറ, 5.30 കരുമാടിക്കുട്ടന്‍. കരുമാടി പാലം കടന്ന് പമ്പയാറ് വേമ്പനാട്ട്കായലി ല്‍ ചേരുന്നയിടത്തെത്തുമ്പോള്‍ 5.45. പള്ളാത്തുരുത്തി പാലമെത്തുമ്പോഴേ ക്കും സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങി. നെഹ്‌റുട്രോഫി വേദിയായ പുന്നമടയെത്തുമ്പോള്‍ സമയം 6.45. ആലപ്പുഴ ജെട്ടിയിലെത്തുമ്പോള്‍ 7 മണിയും. സാധാരണ 10.30ന് പുറപ്പെടുന്ന ബോട്ട് 6.30നാണ് എത്താറ്.

പണ്ട് ഈ വഴിയില്‍ 84 ജെട്ടികളുണ്ടായിരുന്നു. സര്‍വ്വീസ് നിര്‍ത്തുന്ന കാലത്ത് 67 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ജലഗതാഗത വകുപ്പ് സര്‍വ്വീസ് നിര്‍ത്തിയപ്പോഴാണ് സ്വകാര്യ ബോട്ട് സര്‍വ്വീസ് തുടങ്ങിയത്. 400 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ജലഗതാഗത വകുപ്പ് 300 രൂപയും. 20 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തിന്റെ തലവന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 15 ശതമാനം ഇളവുണ്ട്. 75 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ പുഷ്ബാക്ക് സീറ്റ,് അപ്പര്‍ഡെക്ക് സൗകര്യങ്ങളുണ്ട്.
നിരക്കുകള്‍: ചവറ -50 രൂപ, അമൃതാനന്ദമയീ മഠം -100, ആയിരംതെങ്ങ്-150, തൃക്കുന്നപ്പുഴ-200, തോട്ടപ്പള്ളി-250. ആലപ്പുഴ നിന്ന് തോട്ടപ്പള്ളി-50 രൂപ, തൃക്കുന്നപ്പുഴ-100, ആയിരംതെങ്ങ്-150, അമൃതപുരി-200, ചവറ-250, കൊല്ലം 300.

ബോട്ടുയാത്രയ്ക്ക മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- കൊല്ലം ഓഫീസില്‍ നിന്നും ടിക്കറ്റെടുക്കാം. ബോട്ടിലും ടിക്കറ്റ് ലഭ്യമാണ്.

Backwater Tour
The trip is organised by the DTPC & SWTD Alappuzha & Kollam. It's a day long trip along the backwaters between Alappuzha and Kollam.
Tips
Starting from Alappuzha (near the tourist information centre) at 10.30 am and reaches Kollam around 6.00 pm. Simultaneous trips from Kollam also.
Starting time: 10.30 am
Tickets available at SWTD offices at Alappuzha and Kollam
Fares from Alappuzha: Up to Chavara- Rs. 50, Amrithanandamayi mutt-Rs. 100, Ayiramthengu-Rs.150, Thrikkunnapuzha-Rs. 200, Thottappally- Rs.250, Kollam-Rs.300.
Contact: DTPC Alappuzha 0477 - 2253308/2251796.
Kollam DTPC -0474-2745625,2750170, 2750322
SWTD-Kollam-0474-2741211.
Alappuzha- 0477-2252510.
SWTD Directorate-0477-2252015
Fare: Rs. 300 (SWTD) -400(DTPC) per head.
web: www.swtd.gov.in


 Text: G Jyothilal

Monday, May 5, 2014

മനാലിയില്‍ മഞ്ഞുപെയ്യുമ്പോള്‍

മനാലി, കണ്ണും കരളും കവരുന്ന പ്രാലേയപ്രണയതീരം

അനസൂയയുടെ മിഴികള്‍ കൂമ്പിയടഞ്ഞു. ''കളിപ്പടക്കങ്ങള്‍ പൊട്ടിത്തീഅരും പോലെയാണ് ദിവസങ്ങള്‍ പോയത്. നാളെ മടങ്ങുമ്പോള്‍ ഈ മഞ്ഞിനെ ഞങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും''. തൊട്ടരികില്‍ ചുടുകാപ്പി മൊത്തിക്കുടിക്കുന്ന ഭര്‍ത്താവിനെ പാളിനോക്കുമ്പോള്‍ കണ്‍കോണുകളില്‍ പ്രണയം തുടിക്കുന്നു. ജയ്പുരില്‍ നിന്നാണ് അനസൂയയും രണ്‍വീറും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അനസൂയയെ മനാലി ഒരു കവയത്രിയാക്കിയിരിക്കുന്നു.

 ഒരു ടിബറ്റന്‍ കോഫിഷോപ്പില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ യാത്രയുടെ ത്രില്ലിലായിരുന്നു ഇരുവരും. ക്യാമറ കണ്ടപ്പോള്‍ ചിരിയോടെ വിലക്ക് ''ഓണ്‍ലി ഡ്രീംസ് നോ സ്‌നാപ്പ്‌സ്''

മധുവിധുവിന്റെ മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം പുനരാനയിക്കാന്‍ എത്തിയവര്‍.

മനാലിയില്‍ പ്രകൃതി തന്നെയാണ് കാഴ്ച. മഞ്ഞുപുതച്ച ഹിമാലയനിരകളോടുള്ള സാമീപ്യമാണ് മനാലിയെ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. തെളിഞ്ഞ നീലകാശത്തിനു താഴെ വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുകൊടുമുടികള്‍, അനന്തവിശാലമായ കൃഷിയിടങ്ങള്‍, ഇടയ്ക്ക്് ആപ്പിള്‍ത്തോട്ടങ്ങള്‍. കുളുതാഴ്‌വരയിലൂടെ മനാലിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. ബിയാസ് നദിയുടെ തെളിനീര്‍പ്രവാഹത്തിനൊപ്പം സ്വച്ഛമായ ഇളംകാറ്റേറ്റ്...

''ട്വന്‍ടി റുപ്പീസ് സാബ്...'' രമാദേവി ഒരു പ്രലോഭനമെറിഞ്ഞു. കൈയില്‍ മാറോട് ചേര്‍ന്നിരിക്കുന്നു പഞ്ഞിക്കെട്ടുപോലെ വെളുത്ത ഒരുമുയല്‍. 20രൂപയ്ക്ക് മുയലിനെ അഞ്ചുമിനിറ്റ് തരും. അതിനെ ഓമനിച്ച് കുറേ ഫോട്ടോയെടുക്കാം. മുയല്‍മാത്രമല്ല യാക്കുമുണ്ട്. ചലിക്കുന്ന രോമക്കാടുകള്‍ പോലെയുള്ള യാക്കിനു പുറത്ത് കയറി ചിത്രമെടുക്കാനും തിരക്കുണ്ട്. അതുമല്ലെങ്കില്‍ ഹിമാചലിന്റെ കടുംനിറങ്ങളുള്ള പരമ്പരാഗത വേഷമണിഞ്ഞ് പടമെടുക്കാം. രമാദേവിയെപ്പോലെ നിരവധിപ്പേര്‍ ടൂറിസം കൊണ്ട് ജീവിതം കണ്ടെത്തുന്നുണ്ട്. ചെറുകിടഗൈഡുകള്‍ മുതല്‍ വന്‍ റിസോട്ടുകാര്‍ വരെ. ഹിഡുംബിക്ഷേത്രത്തിലേക്കുള്ള ഈ വഴിയില്‍ ഇങ്ങനെ പലതുമുണ്ട്.

കുന്നുകയറിയെത്തുമ്പോള്‍ ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളുടെ കാടാണ്, ഈ നാലുമണി നേരത്ത് പൊടുന്നനെ സന്ധ്യയായതുപോലെ. കാനനഭംഗികള്‍ക്ക് ചേരുംവിധം പ്രാചീനമായക്ഷേത്രം.

ഐതിഹ്യം ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍ ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.

കുലം മറന്നുള്ള പ്രണയാഭിനിവേശത്തിന്റെ മണ്ണില്‍ മുഗ്ധാനുരാഗത്തിന്റെ കാഴ്ചകള്‍ തന്നെയാണിന്നും. ഒളിമറകളില്ലാതെ സ്‌നേഹസല്ലാപങ്ങളില്‍ സ്വയം മറന്ന് പുണര്‍ന്ന് നീങ്ങുന്നവര്‍ എവിടെയുമുണ്ട്.

വിസ്മയം തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍ വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍ മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍.

വഴിയുടെ ഒടുവില്‍ കണ്‍നിറയെ കോട്ടി. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ കയറ്റിറക്കങ്ങള്‍,ഒറ്റപ്പെട്ട പൈന്‍മരങ്ങള്‍ തെളിഞ്ഞനീലമാനത്ത് വെള്ളിമേഘങ്ങളുടെ അലസസഞ്ചാരം. ചുറ്റും സഞ്ചാരിസംഘങ്ങളുടെ ആഘോഷപ്രകടനങ്ങളാണ്. ചിലര്‍ പാട്ടും ആട്ടവുമായി. ഇടയ്ക്ക് വെള്ളില്‍പ്പറവകള്‍പോലെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്‌കീയിങ് സാഹസികര്‍. മറ്റുചിലര്‍ മഞ്ഞുകൊണ്ട് പരസ്പരം എറിഞ്ഞ് കളിച്ച് കൊച്ചുകുട്ടികളെപ്പോലെ... എത്രയോ മനോഹരഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായ ഇവിടെയെത്തുമ്പോള്‍ അറിയാതെ ഒരു പ്രണയത്തിലേയ്ക്ക് വീണുപോകുന്നു


K Unnikrishnan, Photos:Ajeeb Komachi

Sunday, September 9, 2012

വയനാടന്‍ കാഴ്ച്ചകള്‍


Bandhipur, Wayanad


നവംബര്‍-ഡിസംബര്‍ ലക്കം യാത്ര കയ്യില്‍ കിട്ടിയപ്പോഴാണ് പതിവുള്ള ന്യൂ ഇയര്‍ യാത്ര വയനാട്ടിലേക്കായാലോ എന്ന് ചിന്തിച്ചത്. സ്ഥിരം സഹയാത്രികരെ വിളിച്ച് നോക്കി. അങ്ങോട്ട് വേണോ? എന്നാല്‍ പിന്നെ മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ട്, ബന്ധിപ്പൂര്‍, മുതുമലയൊക്കെ കണ്ട് നിലമ്പൂര്‍ വഴി മടങ്ങാം.

തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു, കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു സുലൈമാനിയടിച്ചു. മൂന്ന് മണിയോട് ബത്തേരിയിലെത്തി. മുത്തങ്ങയില്‍ ഏഴുമണിക്കേ വനയാത്ര തുടങ്ങുകയുള്ളു. അതിന് മുന്‍പ് കര്‍ണാടക അതിര്‍ത്തി വരെ ഒന്ന് പോയി നോക്കാം. മുത്തങ്ങ ചെക് പോസ്റ്റ് കടന്ന് അല്‍പ്പം മുന്നോട്ട് പോയപ്പോള്‍ റോഡരികിലുള്ള മുളങ്കാടുകള്‍ ഇളകുന്നു. അഞ്ചോ ആറോ ആനകളുടെ ഒരു കൂട്ടം മുളകള്‍ ഒടിച്ച് തിന്നുകയാണ്. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമടിച്ചതോട് കൂടി അവ ഉള്‍ക്കാട്ടിലേക്ക് പിന്‍മാറി.

ലൈറ്റ് ഓഫ് ചെയ്ത് കുറച്ച് നേരം കാത്തിരുന്നെങ്കിലും നോ രക്ഷ. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആനകള്‍ക്ക് പണിയുണ്ടാക്കണ്ടെന്ന് കരുതി നേരെ കര്‍ണാടക അതിര്‍ത്തിയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര. രാവിലെ ആറുമണിക്ക് ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളു. തിരികെ വീണ്ടും മുത്തങ്ങയിലെത്തി. ഏഴുമണിയായപ്പോഴേക്കും ഗേറ്റില്‍ പൂരത്തിന്റെ ജനം. ഒരു ഗൈഡിനേയും സംഘടിപ്പിച്ച് ജീപ്പുമെടുത്ത് വനത്തിനകത്തേക്ക്. കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് പോകുന്നത് പോലെയാണ് നിര്‍ബാധം ജീപ്പുകള്‍ അകത്തേക്ക് പോകുന്നത്. നമ്മുടെ ജീ്പ്പ് ഡ്രൈവറാണെങ്കില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോകുന്നത് പോലെ കുതിക്കുകയാണ്.


Bandhipur, Wayanad


ഇടക്ക് ഒന്നോ രണ്ടോ മാനിനെ കാണാന്‍ സ്​പീഡ് അല്‍പ്പം കുറച്ചു. വീണ്ടും പൂര്‍വ്വാധികം സ്​പീഡില്‍ പോയി മുന്നില്‍ പോയിരുന്ന രണ്ട് ജീപ്പുകളെ ഓവര്‍ടേക്ക് ചെയ്ത് ഞങ്ങളെ ഒന്നാമതായി പുറത്തെത്തിച്ചു. എന്തിനാണീ വഴിപാടെന്നറിയാതെ എല്ലാവരും പകച്ച് നിന്നു.

റോഡരുകില്‍ നിന്ന് തന്നെ പല്ല് തേപ്പെല്ലാം കഴിച്ച് തൊട്ടടുത്ത് തന്നെയുള്ള നസീറമെസ്സിലേക്ക്. ചൂടുള്ള പുട്ടും കടലയും കഴിച്ച് എല്ലാവരും ഉഷാറായി. പതിയെ കര്‍ണാടക വനങ്ങളുടെ ഭംഗി ആസ്വദിച്ച് ഗുണ്ടല്‍ പേട്ടിലെത്തി. അവിട നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹംഗ്ല വഴി ഗോപാല്‍ സ്വാമിബെട്ടയിലേക്ക് വണ്ടി വിട്ടു. വഴി നിറഞ്ഞ് കാലിക്കൂട്ടം പോവുകയാണ്. ഇരുവശത്തും പുതുകൃഷിക്കായി കൃഷിയിടങ്ങള്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന മനോഹര ദൃശ്യം, ശക്തമായ കാറ്റ്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍പിലുള്ള കരിങ്കല്‍ കട്ടിള പിടിയില്‍ നിന്നും പലപ്പോഴും വെള്ളം തുള്ളി തുള്ളിയായി താഴേക്ക് വീഴുന്നു.

തിരിച്ച് ഹംഗ്ലവഴി ബന്ദിപ്പൂരിലേക്ക്. വഴിയരികില്‍ തന്നെയുള്ള ഒരു റിസോര്‍ട്ടില്‍ കയറി ഭക്ഷണം കഴിച്ചു. രണ്ടു റൂമുള്ള ഒരു കോട്ടേജും ബുക്ക് ചെയ്തു. റൂം ബോയ് മലപ്പുറത്തുകാരന്‍ ഒരു പയ്യന്‍. 'സാറേ വൈകീട്ട് എല്ലാ സൗകര്യങ്ങളും ചെയ്തു തരാം...' അവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. 'സുഖം' അന്വേഷിച്ച് വന്നതല്ല മാഷേ. തൃശ്ശൂര്‍ ഭാഷയില്‍ മറുപടി കൊടുത്തു.


Bandhipur, Wayanad


മൂന്നു മണിയായപ്പോഴേക്കും ബന്ധിപ്പൂര്‍ പാര്‍ക്കിന്റെ ഗേറ്റില്‍ എത്തി. ഇരുപതോളം പേര്‍ക്ക് കയറാവുന്ന വാനിലാണ് ഇവിടെ വനയാത്ര. മാന്‍, മയില്‍ കാട്ടുപന്നി എന്നിവ യഥേഷ്ടം. ആനയുടെയും പുലിയുടെയും പൊടി പോലുമില്ല. നിരാശരായി തിരികെ റിസോര്‍ട്ടിലേക്ക് മടങ്ങുകയാണ്. സമയം ആറുമണി കഴിഞ്ഞു. ഒരു തിരിവ് കഴിഞ്ഞപ്പോള്‍ ഏതോ ഒരു മൃഗം റോഡ് മുറിച്ചു കടക്കുന്നു. വണ്ടി നിര്‍ത്തി സൂക്ഷിച്ചു നോക്കി. ഒരു പുള്ളിപ്പുലി. ക്യാമറെയുടുക്കുമ്പോളേക്കും അവന്‍ കാട്ടിലേക്ക് മറിഞ്ഞു.

പിറ്റേ ദിവസം അതിരാവിലെയെഴുന്നേറ്റ് നേരെ മുതുമലയിലേക്ക്. റോഡിനിരുവശവും നിബിഢ വനങ്ങളാണ്. എട്ട് മണി ആയപ്പോഴേക്കും തെപ്പക്കാട് എത്തി. അവിടെ ആനപ്പുറത്തുള്ള സഫാരിയുണ്ടെന്ന് കേട്ട് അന്വേഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാ എല്ലാം നേരത്തെ ബുക്ക് ചെയ്യണം. തൊട്ടടുത്ത് തന്നെയുള്ള ആനത്താവളത്തിലേക്ക് പോയി. ചോറും റാഗിയും ശര്‍ക്കരയും കൂട്ടിക്കുഴച്ച ഭക്ഷണം ആനകള്‍ വെട്ടി വിഴുങ്ങുന്നു. നമ്മുടെ വയറും കരിയുന്ന മണം.

നേരെ ഊട്ടി റോഡിലൂടെ വണ്ടി വിട്ട് മസിനഗുഡിയില്‍ പോയി വയറ് നിറച്ച് ഭക്ഷണം കഴിച്ചു. അവിടെ വിഭൂതി മലമുകളിലുള്ള കോവിലും മാരിയമ്മന്‍ കോവിലും കണ്ട് തിരിച്ചിറങ്ങി. വഴിയിരികിലുള്ള മരങ്ങളില്‍ കുരങ്ങുകള്‍. അങ്ങകലെയായി കാട്ടുപോത്തിന്‍ കൂട്ടം. എല്ലാം കണ്ട് ഗൂഡല്ലൂര്‍ വഴി നാടുകാണിചുരവും താണ്ടി മടക്കം.


Text&photos: പ്രിജോ ജോസ്‌

Sunday, March 27, 2011

ഊട്ടി............


നീലഗിരിക്കുന്നുകളെ വലംവെച്ച് ചൂളംവിളിച്ചും പുകതുപ്പിയും പര്‍വതനിരകളിലേക്കൊരു മലകയറ്റം. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള പര്‍വത തീവണ്ടിയാത്ര എന്നും ഹരമാണ്. വിനോദസഞ്ചാരികള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് യാത്ര. കൊടുംചൂടില്‍ നിന്നാരംഭിക്കുന്ന യാത്ര ചെന്നെത്തുന്നത് സുഖശീതളിമയിലേക്ക്.
ഏറ്റവുമധികം ഇന്ത്യന്‍ സിനിമകളില്‍ സ്ഥാനംപിടിച്ച തീവണ്ടിയെന്ന ഖ്യാതിനേടിയ ലോക പൈതൃക പര്‍വത തീവണ്ടിയിലെ അവിസ്മരണീയ യാത്രയ്ക്ക് ചെലവേറെയില്ല. രണ്ടാംക്ലാസ് യാത്രയ്ക്ക് ചെലവ് വെറും ഒമ്പതുരൂപമാത്രം. റിസര്‍വേഷന്‍സഹിതം 24 രൂപ.
ഒന്നാംക്ലാസിലാണ് യാത്രയെങ്കില്‍ റിസര്‍വേഷനടക്കം 92 രൂപയാണ്. ഒന്നാംക്ലാസില്‍ 16 പേര്‍ക്ക് യാത്രചെയ്യാം. റിസര്‍വ്ഡ് രണ്ടാംക്ലാസില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്രചെയ്യാം.
മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്ററാണ് ഊട്ടിയിലേക്ക്. ഈ ദൂരം താണ്ടാന്‍ തീവണ്ടി നാലര മണിക്കൂറെടുക്കും. രാവിലെ 7.10 ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12 ന് ഊട്ടിയിലെത്തും. ഉച്ചകഴിഞ്ഞ് 3 ന് തിരിച്ചിറങ്ങി വൈകീട്ട് 6.25 ന് മേട്ടുപ്പാളയത്തെത്തും. കല്ലാര്‍ അടര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, വെല്ലിങ്ടണ്‍, ലവ്‌ഡേല്‍, അറവങ്കാട് എന്നിവിടങ്ങളില്‍ സ്റ്റേഷനുണ്ട്.
ഇന്ത്യയിലെ ഏറ്റവും വേഗംകുറഞ്ഞ തീവണ്ടിയെന്ന സവിശേഷതയും ഇതിനുണ്ട്. മണിക്കൂറില്‍ 10.4 കിലോമീറ്ററാണ് ശരാശരി വേഗത. 208 വളവുകളും 16 തുരങ്കങ്ങളും 26 പാലങ്ങളും താണ്ടിയാണ് മലകയറ്റം.
തീവണ്ടിയാത്രയ്ക്കിടെ വന്യമൃഗങ്ങളെക്കണ്ട് ആസ്വദിക്കാം.ചെങ്കുത്തായ മലയുടെ മറുവശവും അഗാധ ഗര്‍ത്തങ്ങളും കണ്ട് യാത്രതുടരാം.
തീവണ്ടി വേഗം നന്നേ കുറയുന്ന വന്‍മലകയറ്റ വേളയില്‍ തീവണ്ടിയില്‍ നിന്നിറങ്ങി നടന്നുനീങ്ങാം.
റാക്ക് ആന്‍ഡ് പിനിയന്‍ സാങ്കേതികവിദ്യയില്‍ റെയില്‍പ്പാളത്തിനിടെ ഘടിപ്പിച്ചിരിക്കുന്ന പല്‍ച്ചക്രത്തില്‍ കടിച്ചുപിടിച്ചാണ് തീവണ്ടിയുടെ മലകയറ്റം.
662-ആം നമ്പര്‍ തീവണ്ടിയാണ് ഊട്ടിയിലേക്ക് മലകയറുന്നത്. 621-ആം നമ്പര്‍ തീവണ്ടി ഊട്ടിയില്‍നിന്ന് മലയിറങ്ങുന്നു. ഇന്ത്യയിലെ ഏത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഊട്ടി തീവണ്ടിക്ക് സീറ്റ് റിസര്‍വുചെയ്യാം. ഓണ്‍ ലൈനായും റിസര്‍വേഷന്‍ നടത്താം.
കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെ 5.15 ന് ബ്ലൂമൗണ്ടന്‍ എക്‌സ്​പ്രസ് തീവണ്ടിയുണ്ട്. 6.10 ന് തീവണ്ടി മേട്ടുപ്പാളയത്തെത്തും.
വൈകീട്ട് 7 ന് ബ്ലൂമൗണ്ടന്‍ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട് രാത്രി 8.20 ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും. ഫോണ്‍നമ്പര്‍: മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍ 04254-222285, 222250.

Tuesday, March 1, 2011

കല്യാണതണ്ട്

View of Idukki Dam from Kalvari Mount, Idukki, Kerala


“ഇടുക്കിയിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണ് മഷേ?“
പതിവു ചോദ്യം ഇടുക്കി കണാന്‍ എത്തുന്ന സഞ്ചരികളുടെതാണ്.
പെട്ടന്ന് ഒരുത്തരം പറയാന്‍ പറ്റാത്ത ചോദ്യമണ്.ഇടുക്കിയിലെ എല്ലാസ്ഥലങ്ങലും മനോഹരങ്ങലാണ്,ഒരൊ സ്ഥലതിനും അതിന്റെതായ പ്രത്യേകതകള്‍ ധാരാളമാണ്..എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയെണ്ടി വന്നപ്പൊളൊക്കെ “കല്യാണതണ്ട്“ എന്നാകും പറഞ്ഞിട്ടുന്ണ്ടകുക.
സഞ്ചാരികളില്‍നിന്നകന്നു ഇടുക്കി ജലാശയതിന്റെയും കാനനഭംഗിയുടെയും വശ്യത ഒളിപ്പിച്ച്ച് കല്യാണതണ്ടു മലനിരകള്‍ മയങ്ങുന്നതിവിടെയണു.360 ഡിഗ്രീ ചുറ്റിലും കണ്ണിലും മനസിലും ഒതുങ്ങത്ത മനോഹരദര്‍ശനം ഒറ്റയ്ക്കു നുകരാം എന്നതാണു ഇവിടുത്തെ പ്രത്യേകത.

View of Idukki Dam from Kalvari Mount, Idukki, Kerala

തൊടുപുഴ-കട്ടപ്പന സ്റ്റേറ്റ് ഹൈവെയില്‍ പൈനവില്‍ നിന്നും 17 കിലൊമീറ്റര്‍ അകലെ കാ‍ല്‍വരിമൌന്റ് അഥവാ പത്താംമൈല്‍
എനസ്ഥലത്തു നിന്നുമാണ് ഇവിടേക്കു തിരിഞ്ഞു പൊകേണ്ടതു.ഒന്നു രണ്ടു ചായ കടകളും മറ്റു ചെറിയ കടകളും മാത്രമുള്ള ഇവിടടുത്തു ഒരു തേയില ഫാക്ടറിയും ഉണ്ടു.ഏറ്റവും ഉയരം കൂടിയ ഈ സ്ഥലത്ത് കടുത്ത വേനലില്‍ ഒഴിച്ചു തണുപ്പും മഞ്ഞും
സാധാരണമാണ്.കൊച്ചിടുക്കി കാനനഭംങ്ങിയും കല്യാണതണ്ട് മലനിരകളും കാല്‍വരി മൌന്റ് മല സഞ്ചാരികളില്‍ നിന്നും
മരച്ചുപിടിക്കുന്നതിനാല്‍ റൊഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മറുപുറത്തെ വിസ്മയകാഴ്ചകളെ പറ്റി യതൊരു ഊഹവും
കിട്ടില്ല.പത്താംമൈലില്‍ നിന്നും ഇവിടേക്കുള്ള വഴിയില്‍ വനസംരക്ഷണ സമിതി വക നിറം മങ്ങി പടം കണാന്‍ കഴിയാത്ത ഒരു ബോര്‍ഡു കണ്ണില്‍ പെടുന്നവര്‍പോലും മുകലിലേക്കു നൊക്കുമ്പൊള്‍ അവിടെ കാര്യമായി ഒന്നും ഉണ്ടാവില്ല എന്നേ ചിന്തിക്കൂ.ഇവിടുത്തെ പ്രശാന്തതയ്ക്കും പവിത്രതക്കും ഇതുതന്നെയണു പ്രധാന കാരണം.



View of Idukki Dam from Kalvari Mount, Idukki, Kerala

പത്താം മൈലില്‍ നിന്നും മുകലിളിലേക്കു കുത്തുകയറ്റമാണു.കൊണ്‍ക്രീറ്റ് പാത വളരെ പെട്ടന്നു അവസനിക്കും ശേഷം കുത്തു കയറ്റങ്ങളും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയണ്.കാറുകളുടെ അടി ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെ സ്നേഹിക്കുന്നര്‍ പത്താം മൈലില്‍ നിന്നും ജീപ്പു വിളിച്ചു പൊകുന്നതാണു ഉത്തമം.അല്ലെങ്കില്‍ നിങ്ങളുടെ എസ്.യു.വി ഒന്നു ശരിക്കു ആസ്വദിക്കുകയുമാകാം.മുകളില്‍ ചെല്ലുമ്പൊള്‍ അവിടെ “ആപെ” ഒട്ടൊ കണ്ടാല്‍ ഞെട്ടണ്ട.ഇവിടുത്തെ ഒട്ടൊക്കാര്‍ സാഹസികരാണ്.



Kalvari Mount, Idukki, Kerala

ഒരു കിലൊമീറ്റെര്‍ കയറി മുകളില്‍ എത്തുംവരെ ആര്‍ക്കും മടുപ്പുതൊന്നും.“ഇയാളിതെങ്ങൊട്ടാ കൊണ്ടുപൊകുന്നതു” എന്ന മട്ടിലണ് എന്റെ കൂടെ വന്ന പലരും നൊക്കിയിട്ടുല്ലതെങ്കിലും മലയുടെ മുകളിലെത്തി മറുവശം കാണുമ്പൊള്‍ അവരുടെ മുഖത്തെ ഭാവം കണ്ടാല്‍ സംത്രുപ്തമാകും.ഇടുക്കി ജലാശയം മലകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന കാഴ്ച്ച.മുന്നില്‍ കൊടും വനങ്ങളും ദ്വീപുകളും അവക്കുമുകളിലായി മലകലുടെ നീണ്ട നിരകളും..പിന്നില്‍ ആനമുടി ഉള്‍പ്പെടെ ഉള്ള മലകളുടെ വിദൂരകാഴ്ച്ചകള്‍..പക്ഷെ ചിലസമയങ്ങളില്‍ വരുന്ന മൂടല്‍മഞ്ഞു അല്പസമയം ദൂരകാഴ്ചകളെ മറച്ചെങ്കില്‍ വിഷമിക്കേണ്ട,ജലായത്തില്‍ നിന്നും മുകളിലേക്കു വരുന്ന കാറ്റ് കാഴ്ചകളുടെ കാന്‍വാസ് തുടയ്ക്കുന്ന സുന്ദരദര്‍ശനം കാണാന്‍ ഭാഗ്യം ലഭിക്കും.

View of Idukki Dam from Kalvari Mount, Idukki, Kerala


പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കും മുന്‍പു (ക്രുത്യം പറഞ്ഞാല്‍ 1973 നു മുന്‍പ്) ഇടുക്കി അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതിനും മുന്‍പു ഇടുക്കി റിസെര്‍വ് വനത്തിന്റ്റെ ഭാഗമായി കിടന്നിരുന്ന മലകളും വനങ്ങലും അണക്കെട്ടിവെള്ളം നിറഞ്ഞതൊടെ വെള്ളത്തിനടിയിലായ്.ചില മലകള്‍ ദ്വീപുകളായ്.ഇത്തരം വലുതും ചെറുതുമായ അനവധി ദ്വീപുകള്‍ ഇവിടെ നിന്നാല്‍ കണാ‍ന്‍ കഴിയും.കാലവര്‍ഷത്തിനും വേനലിനുമിടയില്‍ ജലനിരപ്പില്‍ നൂറിലധികം അടിയുടെ വത്യാസം ഉണ്ടാകുന്നതിനാല്‍ വേനല്‍ തുടങ്ങിയാല്‍ പല ദ്വീപുകളും ദ്വീപല്ലാതാകുകയും പുതിയ ദ്വീപുകള്‍ ഉയര്‍ന്നു വരുന്നതും സാധാരണ കാഴ്ചയാണ്.മഴതുടങ്ങിയാല്‍ മുന്‍പു കണ്ടിട്ടുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും


View of Idukki Dam from Kalvari Mount, Idukki, Kerala

ജലായത്തിനു പലയിടങ്ങളില്‍ പല നിറങ്ങളാണ്.സൂര്യ പ്രകാശവും ആഴവും മുങ്ങികിടക്കുന്ന കുന്നുകളുടെ മണ്ണിന്റെ
ഘടനയുമനുസരിച്ചു പച്ച,നീല,ഇളം നിറങ്ങള്‍ തുടങ്ങി തടകത്തിന്റെ ഭഗങ്ങല്‍ പല നിറങ്ങളിലാണ് കാണപ്പെടുക.ഭാഗ്യശലികള്‍ക്കു ആനക്കൂട്ടം ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്കു നീന്തുന്നതു കാണാനാകും.അനുഭവം വെച്ചുനൊക്കിയാല്‍ ഈ ഭാഗ്യം ലഭിക്കാന്‍ ക്യമറ ഇല്ലാതെ പോകണം.



View of Idukki Dam from Kalvari Mount, Idukki, Kerala


മുന്‍പു ഇവിടെ ടൂറിസം വക ടിക്കെറ്റ് കൌന്ണ്ടറും ഒരു വാച്ചറും ഉണ്ടായിരുന്നതു ഇപ്പൊള്‍ പൊളിച്ചു
മറ്റിയിരിക്കുന്നു.വിനോദസഞ്ചരികള്‍ക്കായി തീര്‍ത്ത കുടിലുകളില്‍ തണുത്ത കാറ്റെറ്റ് അരുടെയും ശല്യമില്ലാതെ കാഴ്ച കണ്ടിരിക്കുന്നതിന്റെ സുഖം ഒന്നു വേറെയണ്.ഇവിടെ എത്തുന്നവര്‍ പലര്‍ക്കും മലയിറങ്ങി ജലാശയതിന്റെ അടുത്തു പൊകാന്‍ തോന്നുന്നതു സ്വഭാവികം.മുകളില്‍ നിന്നു തഴെക്കുനൊക്കുമ്പൊള്‍ ദൂരം ശരിയായി മനസിലാക്കാന്‍ പറ്റാത്തതാണ് കാരണം.അങ്ങനെയുള്ളവര്‍ക്കു ദൂരത്തെ കുറിച്ചു ധാരണ കിട്ടാന്‍ അവിടെ നിന്നും തഴെക്കു ഒരു കല്ലെറിഞ്ഞു നൊക്കുന്നതു നന്നായിരിക്കും എന്നു അനുഭവം സാക്ഷി.ജലാശയതിന്റെ അടുത്തുള്ള പക്ഷിമൂക്കന്‍ പാറയും ഹട്ടും ഒക്കെ വളരെ മനോഹരമാണെങ്കിലും കൊടുംവനത്തിലൂടെ അവിടെ പോയിവരാ‍ന്‍ കുറഞ്ഞതു 4 മണിക്കൂര്‍ എങ്കിലും വേണം.



View of Idukki Dam from Kalvari Mount, Idukki, Kerala

അല്പം സാഹസികത താല്പര്യമുള്ളവര്‍ക്ക് നാരകക്കാനം ടണല്‍ യാത്ര പരീക്ഷിക്കാവുന്നതണ്.കാല്‍വരി മൌന്റില്‍ നിന്നും ഇടുക്കി വഴിക്കു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.വഴിയില്‍ പ്രത്യേകിച്ചു ബോര്‍ഡുകല്‍ ഒന്നും തന്നെയില്ല.നാ‍രകകാനത്തെ തടയണയില്‍ നിന്നും ഇടുക്കി പദ്ധതിയിലേക്കു വെള്ളം എത്തിക്കന്‍ നിര്‍മിച്ചതണ് 1 കിലോമീറ്ററോളം നീളമുള്ള ഈ തുരങ്കം.കുറത്തിമലയുടെ ഉദരത്തിലൂടെ ഉള്ള ഈ ഗുഹ വളവുകളില്ലാത്തതാണ്.10 അടിയിലധികം വാവട്ടമുള്ള ഗുഹയുടെ ഒരറ്റത്തു നിന്നു നൊക്കിയാല്‍ ഒരു രൂപ നാ‍ണയതിന്റെ വലിപ്പത്തില്‍ 1 കിലോമീറ്റര്‍ അകലെ മറ്റെ അറ്റം കണാന്‍ കഴിയും.ഇടുക്കി അണക്കെട്ടിനു സമീപം വനതിനുള്ളിലെ പാറകെട്ടിലാണ് അവസാനിക്കുന്നതു.ഇതു കടന്നു വന്നാല് ജലാശയതിന്റെ കരയില്‍ എത്താന്‍ ഇത്തവണ കൂട്ടിനു രംഗന്‍ ആയിരുന്നു.



Tunnel of Idukki Dam, Idukki, Kerala

മഴ ശക്തമാകതതിനാല്‍ ടണലില്‍ വെള്ളം നന്നെ കുറവയിരുന്നു.ഉള്ളിലെ വായു സഞ്ചാരത്തെ പറ്റി അദ്യം പോകുന്നവര്‍ക്കു പേടി തോന്നും.ശക്തിയുള്ള രണ്ടു ടോര്‍ച്ച് കയ്യില്‍ കരുതിയിരുന്നു. ഗുഹയുടെ തുടക്കതില്‍ തടികളും മറ്റും ഒഴുകി തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കന്‍ നിര്‍മ്മിചിരിക്കുന്ന അഴികള്‍ക്കിടയിലൂടെ നൂണു ഉള്ളില്‍ കടന്നാല്‍ പിന്നെ കാണാന്‍ തുരങ്കതിന്റെ രണ്ടു
വശങ്ങല്‍മാത്രം.മുഴക്കവും,ഇരുട്ടും,തണുപ്പും,രണ്ടറ്റത്തേക്കുമുള്ള ദൂരവും നടുവിലെത്തുമ്പൊള്‍ ശരിക്കും ഭയം ജനിപ്പിക്കും.

ഗുഹയുടെ ഉള്ളില്‍ കരിങ്കല്ലുകളില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.തുരങ്കതിന്റെ അവസാനമെത്തുമ്പൊള്‍ കാണുന്ന വനഭംഗി ഒന്നു വേറെ തന്നെയണ്.കാല്‍വരിമൌന്റില്‍ നിന്നു കണ്ട കാഴ്ചകള്‍ ഇവിടെ തൊട്ടടുത്തുകാണാം.



Tunnel of Idukki Dam, Idukki, Kerala

Idukki Dam, Idukki, Kerala

(ശ്രദ്ധിക്കുക ഇത്തരം തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ അപകടം പിടിചതും മുന്നറിയിപ്പു ബോര്‍ടുകളില്ലെങ്കിലും നിരോധിച്ചിട്ടുള്ളതുമാണു.ഇടുക്കിയില്‍ ഇത്തരം മറ്റു ഗുഹകള്‍ ഉള്ളതു കട്ടപ്പനയ്ക്കടുത്തു അഞ്ചുരുളിയിലും വാഗമണ്ണിലുമാണു.3 കിലൊമീറ്ററിലധികം നീളമുള്ള അഞ്ചുരുളി തുരങ്കവും വളവുകളില്ലാത്തതണ്.ഇരട്ടയാര്‍ അണക്കെട്ടും ഇടുക്കിയും ബന്ദിപ്പിക്കുന്ന ഈ തുരങ്കതിലൂടെ നിര്‍മാണ ശേഷം ആരും പൊയ്ട്ടില്ലത്രെ.വിഷവാതകങ്ങളും ഒക്സിജന്റെ കുറവും മരണം വിളിച്ചു വരുത്തും.നിര്‍മാണതിലെ അപാകത മൂലം വളഞ്ഞു പോകുകയും തന്മൂലം തീരെ വെളിച്ചമില്ലത്സ്തതുമായ വഗമണ്ണില തുരങ്കം ഏറെ ഭീകരമാണ്)



Idukki Dam


ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2700 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം
അനുയോജ്യ സമയങ്ങള്‍ : 11.00am -2.00pm അനുയോജ്യം
കാഴ്ച : കല്യാണതണ്ട് മലകള്‍ ,ഇടുക്കി ജലാശയം
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
സഹായത്തിനു :9447522368,9447522056 (Strangers painavu)

Wednesday, February 23, 2011

വരയാട്ടുമൊട്ട

Varayadu Motta, Trivandrum, Kerala


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.



Varayadu Motta, Trivandrum, Kerala

സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍. 



Varayadu Motta, Trivandrum, Kerala


അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.



Varayadu Motta, Trivandrum, Kerala

മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.



Varayadu Motta, Trivandrum, Kerala


പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.

Varayadu Motta, Trivandrum, Kerala

പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.



Varayadu Motta, Trivandrum, Kerala


പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



Varayadu Motta, Trivandrum, Kerala

അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു 



Varayadu Motta, Trivandrum, Kerala



എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്

കടപ്പാട് :beingstrange

Thursday, February 17, 2011

Thodupuzha/തൊടുപുഴ

Kerala Map
Thodupuzha is a town and a municipality in Idukki district in the Indian state of Kerala. It is 62 km from Ernakulam.Geographical Classification of Thodupuzha Region is Midland or Idanad.

Thodupuzha is also the name of the river that flows through the town. It is the largest town in the district and is the commercial centre. It was once part of the territory of the Travancore dynasty. It lies in central Kerala, southeast of Muvattupuzha. The Thodupuzha municipality area is characterised by hilly terrain with a lot of green vegetation.

The Main Eastern Highway (Muvattupuzha - Pathanamthitta - Punalur Road / SH - 08) passes through Thodupuzha and connects it to two of its neighboring towns, Muvattupuzha and Pala.

Syrian Christians, Hindus and Muslims co-exist in harmony adding to the diversity in faith and religion. The place has a large population of Syrian Catholic Achayans. The Muslim minority are mostly rawthers who were the warriors of Madurai Raja and migrated from Madurai and Thanjavur in Tamil Nadu.

The popular film actress Asin's family is originally from Thodupuzha. Her dad belongs to the Thottumkal family of Karimkunnam, a suburb of Thodupuzha.

Name
The name 'Thodupuzha' might have come from two words, 'thodu' (which means a small stream) and 'puzha' (which means a river). It is believed that the stream developed into a river, and the town on the banks of the river came to be known as Thodupuzha. There is another version which defines the word ‘thodu’ as ‘touch’ and ‘puzha’ as ‘river’. Thus the town touching the river became Thodupuzha.
Thodupuzha Gandhi Square
Thodupuzha Gandhi Square

History

Thodupuzha is an ancient town with a history dating back to many centuries. The Buddhist and Jain religions which made their first inroads into Kerala in 300 BC have left their impact at Thodupuzha. and neighbouring areas. The Buddhist religious relics found at Karicodu near Thodupuzha is ample proof of this surmise. In AD 100, Kerala was divided for administrative reasons into several provinces such as Venadu, Otanadu, Navishainadu, Munjunadu, Vempolinadu, and Keezhmalainadu. Thodupuzha and Muvattupuzha were in Keezhmalainadu which had its headquarters at Karicodu. Keezhmalainadu was in existence till AD 1600. In that year it lost a battle with Vadakkumkoor and became a part of it. The Kings of Vadakkumkoor used to live at Karicodu for several years. At the time of King Marthanda Varma, Vadakkumkoor became part of the state of Travancore. The relics of the fort is still there at Karicodu. The Annamalai Temple, which carries the traits of Tamil Architecture is at Karicodu. At this temple one can see many statues and lamps made out of stone and metal believed to have been made in the 14th century. The church at Muthalakodam, a place situated 2 kilometres from Thodupuzha, is believed to have been constructed before 13th century. The Ninnar Mosque near Karicodu is said to have been constructed by the Vadakumkoor Raja for his Muslim soldiers.

At the formation of Kerala state in 1956, Thodupuzha was part of the Ernakulam district. In the year 1972, Idukki district was formed by joining Thodupuzha taluk along with Devikulam, Udumbanchola and Peermade taluks, which were part of the erstwhile Kottayam district.

Transport

Thodupuzha has an excellent network of roads which connects it to the nearby towns and cities. The Main Eastern Highway (Muvattupuzha - Punalur / SH-08 / 154 km) passes through Thodupuzha and connects it to two of its neighboring towns, Muvattupuzha and Pala. Thodupuzha-Puliyanmala road (SH-33) connects Thodupuzha to Idukki District centre at Painavu as well as tourist destinations like Idukki Dam and Thekkadi. Alappuzha-Madurai road (SH-40) also passes through Thodupuzha town. SH-43 which connects Muvattupuzha with Theni passes through some parts of the Thodupuzha Taluk but doesn’t pass through Thodupuzha town. Thodupuzha has the best quality roads than any other places in kerala.

The nearest Railway Stations are Aluva which is 56 kilometres from Thodupuzha, Kottayam Railway station is at 55 kilometres from Thodupuzha and Ernakulam Junction Railway Station is at 60 kilometres. The suggested Sabari Rail route to Sabarimala passes through Thodupuzha. The nearest airport is Cochin International Airport at a distance of 54 kilometres from Thodupuzha. New 4 Lane Highway Proposed from Muvattupuzha to Kakkanad if materializes will connect Thodupuzha to Kochi in Less than 45 minutes to reach reducing the distance to 50 kilometres.

Economy and Infrastructure


Thodupuzha Private Bus Stand
Thodupuzha Private Bus Stand

Thodupuzha's economy is driven by agriculture, business and small industries. Farmers in Thodupuzha raise a number of crops, mostly rubber. Other crops such as pineapple, coconut, rice, pepper, coco, tapioca, banana, ginger, turmeric etc. are also being cultivated in plenty. In recent years Thodupuzha has showed more interest in promoting tourism. The planned developments in Thodupuzha after the changeover from Taluk to Municipality status has changed the face of Thodupuzha a lot in the last decade. The new private bus stand, Temple Bypass road, Kanjiramattom Bypass road, Mini Civil Station, New Bridge, Municipal Park, Shopping complex at bus stand, New Townhall complex etc. are noted landmarks to change the look of Thodupuzha to a planned city. The famous footwear brand Lunar’s has its base at Thodupuzha.

Tourism


Malankara Dam backwaters
Malankara Dam backwaters
Thodupuzha is blessed with natural scenic beauty. Although Thodupuzha itself is not a major tourist destination, it is the gateway to top tourist destinations like Munnar, Thekkadi, Idukki Dam, Peermade etc. 
Here is a brief intro to the neighboring tourist spots.

Nadukani
Nadukani is an ideal place for one-day picnickers.  As the name indicates, this park offers panoramic view of the a large area of the same and nearby districts.  A two-storyed pavilion makes an ideal place for enjoying the landscape and beauty of nature.
Thumpachi Calveri Samuchayam

This is a pilgrimage center and a picnic spot also ideal for mediation, relaxation and watching sunset and is located 35 km away from Thodupuzha.
Malankara Reservoir(6 km from Thodupuzha)
Located on the Thodupuzha-Moolamattom road, this artificial lake is accessible by road. The reservoir is ideal for Boating and fishing.
Thommankuthu(17km from Thodupuzha)
The 7 steps waterfall here is much loved picnic spot. At each step there is a cascade and Pool beneath. Thommankuthu is an ideal place for adventure tourism. The place is ideal for nature lovers. To enjoy the panoramic beauty the best way is to undertake a trek that takes one to the top of the mountain, a nearly 12-kilometre trek.

Keezharkuthu (25 km from Thodupuzha)
The Rain Bow waterfalls, which cascade down a rock from a height of about 1500 m is a wonderful attraction of this spot. It can be seen through out the year in full swing. The forest around the spot is home to various medicinal plants. It is an ideal place for rock climbing, mountaineering and camp tracking.
Elaveezhapoonchira is another trekking destination which offers a serene grassland at the top of a hill.
Other major tourist spots include Moolamattom power house, Uravappara, Kolani Kavu, Paramada echo point, Elappilly waterfalls etc.


Education


New Man College Thodupuzha
New Man College


The first centre of higher learning which started functioning in Thodupuzha Taluk was Newman College. It was established in 1964 by the Syrian Catholic Diocese of Kothamangalam, and named after Cardinal Newman. The second college of Thodupuzha was established in 1982: St.Joseph's College at Arakkulam. Besides these, a number of parallel colleges are also active in the field of higher education in Thodupuzha.

The University College of Engineering, Thodupuzha managed and run by the Mahatma Gandhi University, Kottayam, is located in Thodupuzha which is the first of its kind in the state of Kerala. The college started functioning in 1996. The college campus is located in a picturesque place spread over 25 acres (100,000 m2) of land at Muttom, 7 km from Thodupuzha, by the side of State Highway No 33. Other colleges in Thodupuzha include Santhigiri College at Vazhithala, Al-Azhar College of Arts and Science, Al-Azhar Dental College, Al-Azhar Engineering College and Al-Azhar Training college at Thodupuzha East, Perumpillichira College of Applied Science at Olamattom, and St. Thomas College of Teacher Education.DePaul Hig School,Jai Rani High School,THSS Muttom are some of the famous schools in Thodupuzha
Thodupuzha Old Bridge
Thodupuzha Old Bridge

Janaranjini Vayanasala, Kolani, Thodupuzha, is one of the biggest libraries in Kerala and has around 30000 books including novels, children's books, stories, poems, Vedas, Upanishads etc. It is accommodated in its own two-storied building with separate TV room, reading room, book room, computer centre with high speed internet facility, and mini conference room.